കോട്ടയം: ചീട്ടുകളി സംഘത്തെ അന്വേഷിക്കുന്നതിനിടെ എസ്ഐ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു. പാലാ രാമപുരം പോലീസ് സ്റ്റേഷനിലെ എസ്ഐ ജോബി ജോര്‍ജ് (52) ആണ് മരിച്ചത്. നൈറ്റ് പട്രോളിംഗിനിടെ ചീട്ടു കളി സംഘത്തെ പിടിക്കാന്‍ പോകുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. രണ്ടാം നിലയില്‍ നിന്നും വീണുപരിക്കേറ്റ ജോബിയെ പാലായിലെ സ്വകാര്യശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Read MoreCategory: Loud Speaker
വനിതാ പോലീസുകാർക്ക് തെറിയഭിഷേകം, എസ്ഐ ഉൾപ്പെടെ അഞ്ചുപേർക്ക് ക്രുരമർദനം; പോലീസ് സ്റ്റേഷനിൽ അറസ്റ്റിലായ യവാക്കളുടെ പരാക്രമം
പെരുമ്പാവൂർ: പോലീസ് ഉദ്യോഗസ്ഥരെ ആക്രമി പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പരിശോധനക്കായി പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. കൊടുങ്ങല്ലൂർ തകരമട വീട്ടിൽ തൻസീർ (23), കൊണ്ടോട്ടി കിഴക്കയിൽ വീട്ടിൽ അജിത് (23), കോഴിക്കോട് മുണ്ടക്കത്താഴം സ്വദേശി ക്രിസ്റ്റഫർ (32), മാന്പ്ര ചെമ്പാട്ട് വീട്ടിൽ റിയാദ് (24) എന്നിവരാണ് പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയത്. മോഷണ കേസിൽ കുറുപ്പംപടി പോലീസ് സ്റ്റേഷനിൽ പിടിയിലായ പ്രതികളെ ഫിംഗർപ്രിന്റ് പരിശോധനക്കായി പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ ഇന്നലെ വൈകിട്ട് 4.30ഓടെ എത്തിച്ചപ്പോഴാണ് സംഭവം. വനിതാ പോലീസ് ഉദ്യോഗസ്ഥയെ അസഭ്യം പറയുകയും തുടർന്ന് മറ്റ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്യുകയായിരുന്നു.സംഭവത്തിൽ എസ്ഐ ഉൾപ്പെടെ അഞ്ചോളം പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കുണ്ട്. കാർ മോഷണവുമായി ബന്ധപ്പെട്ട കേസിൽ മംഗലാപുരത്ത് നിന്നുമാണ് പോലീസ് ഇവരെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കിയ സമയത്തും പ്രതികൾ…
Read Moreപ്രിയങ്ക ഗാന്ധി ഹനുമാന് ക്ഷേത്രത്തിൽ; എഐസിസി ഓഫീസിന് മുന്നിൽ ആഘോഷവും യാഗവും
ഷിംല: കര്‍ണാടകയില്‍ വോട്ടെണ്ണല്‍ നടക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഷിംലയിലെ ജഖുവിലെ ഹനുമാന് ക്ഷേത്രത്തിലെത്തി. ഇന്നു രാവിലെയാണ് പ്രിയങ്ക ഇവിടെ എത്തിയത്. രാജ്യത്തിന്റെയും കര്‍ണാടകയുടെയും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി പ്രാര്‍ഥിക്കാനാണ് പ്രിയങ്ക എത്തിയതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. നേരത്തെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഹനുമാന് ക്ഷേത്രത്തില്‍ എത്തിയിരുന്നു. ഹുബ്ബള്ളിയിലെ ഹനുമാന് ക്ഷേത്രത്തിലാണ് ബൊമ്മെ ദര്‍ശനം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ബജ്റംഗ് ദളിനെ നിരോധിക്കുമെന്ന വാഗ്ദാനം കോണ്‍ഗ്രസ് നടത്തിയതോടെ ഹനുമാന് പ്രതിഷ്ഠയെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ പ്രചാരണം സംസ്ഥാനത്ത് ശക്തമായിരുന്നു. ഹനുമാന് ചാലിസ ചൊല്ലി കോണ്‍ഗ്രസിനെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കള്‍ പ്രചാരണം നടത്തിയിരുന്നു.എഐ സിസി ഓഫീസിന് മുന്നിൽ ആഘോഷവും യാഗവും ന്യൂഡൽഹി: കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ഡൽഹിയിലെ എഐസിസി ഓഫീസിന് മുന്നിൽ ആഘോഷവും യാഗവും. ലീഡ്…
Read Moreഅഞ്ചുവർഷം ലീവെടുത്ത് മറ്റ് ജോലിക്ക് പോയവർക്ക് എട്ടിന്റെ പണികൊടുത്ത് സിഎംഡി; ഫർലോ ലീവ് സമ്പ്രദായം നിർത്തലാക്കി കെഎസ്ആർടിസി
പ്രദീപ്ചാത്തന്നൂർചാത്തന്നൂർ : കെഎസ്ആർടിസി നടപ്പാക്കിയ ഫർലോ ലീവ് പദ്ധതി നിർത്തലാക്കി. ഫർലോ ലീവ് എടുത്ത ജീവനക്കാരുടെ ലീവ് അടിയന്തിരമായി റദ്ദാക്കി ഉടൻ ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്ന് സി എം ഡി ഇന്നലെ ഉത്തരവിറക്കി. നിലവിൽ ഫർലോ ലീവിൽ 25 ജീവനക്കാരാണുള്ളത്. മാനേജ്മെന്റി നെ വിശ്വസിച്ച് ദീർഘകാല അവധി എടുത്തവർ വെട്ടിലായി. കെഎസ്ആർടിസി യുടെ പുനരുദ്ധാരണത്തിന്റെയും ചിലവ് ചുരുക്കലിന്റെയും ഭാഗമായാണ് ഫർലോ ലീവ് സമ്പ്രദായം നടപ്പാക്കിയത്.കേരളത്തിൽ ആദ്യമായാണ് ഒരു സ്ഥാപനം ഫർലോ ലീവ് നടപ്പാക്കിയത്. പകുതി ശമ്പളത്തിൽ പരമാവധി അഞ്ചു വർഷംവരെ ഡ്രൈവർ ഒഴികെയുള്ള ജീവനക്കാർക്കാണ് ഫർലോ ലീവ് അനുവദിച്ചത്. ഫർലോ ലീവ് അനുവദിച്ചത് കൊണ്ട് പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം ഉണ്ടായില്ലെന്നത് വ്യക്തമാണ്. 135 ഓളം ജീവനക്കാർ മാത്രമാണ് ഫർലോ ലീവ് എടുത്തത്.അഞ്ചു വർഷംവരെ അവധി എടുത്ത് മറ്റ് ജോലികൾക്ക് പോയവരാണ് വെട്ടിലായിരിക്കുന്നത്. അത് ഉപേക്ഷിച്ച്, തിരിച്ചെത്തേണ്ടിയിരിക്കുന്നു. ജീവനക്കാരുടെ…
Read Moreകടുവ കുടുങ്ങുമോ? ബഥനിമലയിൽ ദൗത്യസംഘമിറങ്ങി; കടുവയ്ക്കു വച്ച കൂട്ടിൽ വീണത് നായ
റാന്നി: പെരുനാട് ബഥനിമല, പുതുവൽ മേഖലകളിൽ കടുവയെത്തേടി പ്രത്യേക സംഘം ഇറങ്ങി. കഴിഞ്ഞ ഒരുമാസത്തിലേറെയായി കടുവയുടെ ഭീഷണി നിലനിൽക്കുന്ന സ്ഥലത്താണ് വനംവകുപ്പ് പ്രത്യേക സംഘത്തെ തെരച്ചിലിനായി നിയോഗിച്ചിരിക്കുന്നത്. ഒരു മാസത്തിനിടെ മൂന്നു പശുക്കളെയാണ് ഈ ഭാഗത്തുനിന്നു കടുവ ആക്രമിച്ചു കൊന്നത്.ജനങ്ങളുടെ ഭീതി അകറ്റുന്നതിനു കടുവയെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന പ്രമോദ് നാരായൺ എംഎൽഎയുടെ അഭ്യർഥനപ്രകാരം 24 പേരടങ്ങുന്ന സംഘത്തെയാണ് വനംമന്ത്രി എ.കെ. ശശീന്ദ്രൻ നിയോഗിച്ചത്. എട്ടു പേരടങ്ങുന്ന സംഘങ്ങളായി പ്രദേശത്തു തെരച്ചിൽ നടത്തുകയാണ്. പ്രത്യേക സംഘത്തിന്റെ പരിശോധന വിലയിരുത്താൻ പ്രമോദ് നാരായൺ എംഎൽഎയും സ്ഥലം സന്ദർശിച്ചു. 10,000 രൂപ വീതം നൽകിറാന്നി: കടുവയുടെ ആക്രമണത്തിൽ പശുക്കളെ നഷ്ടമായ ക്ഷീരകർഷകർക്ക് അടിയന്തര ധനസഹായമായി പതിനായിരം രൂപ വീതം പ്രമോദ് നാരായൺ എംഎൽഎ വിതരണംചെയ്തു. കഴിഞ്ഞ ദിവസം രാജാംപാറ ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം ചെയ്യാൻ വനം…
Read Moreകോൺഗ്രസ് പുറമേക്കു ശാന്തം; ലോക്സഭാ തെരഞ്ഞെടു അടുക്കുമ്പോൾ പ്രശ്നങ്ങള്‍ ആളിക്കത്തിയേക്കുമെന്ന് സൂചന
കോഴിക്കോട്: കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ പുറമേക്ക് അസ്വാരസ്യങ്ങള്‍ കെട്ടടങ്ങിയെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ വീണ്ടും പ്രശ്നങ്ങള്‍ ആളിക്കത്തുമെന്ന് സൂചന. നേരത്തെ പാര്‍ട്ടി നേതൃത്വത്തിനെതിരേ ശക്തമായി പ്രതികരിച്ചിരുന്ന കെ. മുരളീധരന് എംപി തത്കാലം അടങ്ങുകയും ലോക്സഭയിലേക്ക് മത്സരിക്കില്ലെന്ന നിലപാട് തിരുത്തുകയും ചെയ്തു. എംപിമാര്‍ മത്സരരംഗത്തുനിന്നു പിന്മാറുന്നത് പരാജയഭീതിമൂലമാണെന്ന പ്രതീതിയുണ്ടാക്കും എന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് ലീഡേഴ്സ് മീറ്റില്‍ ഉയര്‍ന്ന വികാരം. എന്നാല്‍ അത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് അനഭിമതനായ എം.കെ. രാഘവന് എംപിയുടെ കാര്യത്തില്‍ എങ്ങനെയാകുമെന്ന ചോദ്യം ഉയരുന്നുണ്ട്. മുരളീധരനോട് നിലവില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ നേതൃത്വത്തിനോ വലിയ പ്രശ്നങ്ങളില്ല. എന്നാല്‍ ‘എംപി കോക്കസില്‍’പെട്ട എം.കെ. രാഘവന്റെ സ്ഥിതി അതല്ല. നേതൃത്വത്തിന് അദ്ദേഹത്തോട് അനിഷ്ടമുണ്ട്.പാര്‍ട്ടി ദേശീയഅധ്യക്ഷ തെരഞ്ഞെടുപ്പ് സമയത്ത് ശശിതരൂരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചതും തരൂരിനൊപ്പം കെപിസിസി നേതൃത്വത്തിന്റെ അറിവില്ലാതെ വിവിധ പരിപാടികളില്‍ പങ്കെടുത്തതുമാണ് ഇഷ്ടക്കേടിന് കാരണം. ദേശീയ…
Read Moreഗുണ്ടാത്തലവൻ തില്ലു തജ്പുരിയുടെ കൊലപാതകം; തിഹാർ ജയിൽ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റി
ന്യൂഡൽഹി: കുപ്രസിദ്ധ ഗുണ്ടാത്തലവന് തില്ലു തജ്പുരിയ തിഹാര്‍ ജയിലിൽ കൊല്ലപ്പെട്ടതിനു പിന്നാലെ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. 99 ജയില്‍ ജീവനക്കാരെയാണു സ്ഥലം മാറ്റിയത്. മേയ് രണ്ടിനാണ് എതിര്‍സംഘത്തിന്റെ ക്രൂരമായ ആക്രമണത്തെത്തുടര്‍ന്ന് തില്ലു തജ്പുരിയ കൊല്ലപ്പെട്ടത്. സംഭവസമയം സമീപമുണ്ടായിരുന്ന പോലീസുകാര്‍ കാഴ്ചക്കാരായിനിന്നത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. തില്ലുവിന്റെ മരണത്തിനു പിന്നാലെ ഒന്‍പത് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതുകൂടാതെയാണ് ഉദ്യോഗസ്ഥരെ കൂട്ടമായി സ്ഥലം മാറ്റിയത്. കുപ്രസിദ്ധ ഗുണ്ടകളും അവരുടെ സഹായികളും ഉള്‍പ്പടെ ആയിരത്തിലധികം തടവുകാരാണ് തിഹാര്‍ ജയിലിലുള്ളത്. പൊതുവെ ശാന്തരായി കാണപ്പെടുന്ന ഇവര്‍ എതിരാളികള്‍ക്കുനേരേ പെട്ടെന്ന് ആക്രമണം അഴിച്ചുവിടുകയാണു പതിവ്.
Read Moreഫെമ ചട്ടം ലംഘിച്ചോ? മലയാളസിനിമയിലെ കള്ളപ്പണ ഇടപാടിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരുന്നു
കൊച്ചി: മലയാള സിനിമ മേഖലയിലെ കള്ളപ്പണ ഇടപാടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം തുടരുന്നു. കഴിഞ്ഞ കുറച്ചുമാസങ്ങളായി മലയാള സിനിമയിലെ ചിലനിര്‍മാതാക്കളും താരങ്ങളും ഇഡിയുടെയും ആദായനികുതി വകുപ്പിന്റെയും നീരിക്ഷണത്തിലാണ്. മലയാള സിനിമാനിർമാണത്തിന് വിദേശത്ത് നിന്നും പണമൊഴുകുന്നതിൽ വിദേശനാണ്യ വിനിമയ ചട്ടം (ഫെമ) ലംഘിച്ചിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. മലയാളത്തിലെ പ്രമുഖ നിര്‍മാതാക്കളുടെയും അഭിനേതാക്കളുടെയും വസതികളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന നടന്നിരുന്നു. വലിയ തോതില്‍ കള്ളപ്പണ ഇടപാട് മലയാളസിനിമയില്‍ നടക്കുന്നുണ്ടെന്ന് ബോധ്യമായ പശ്ചാത്തലത്തിലാണ് ഇഡിയുടെ തുടരന്വേഷണം. സംസ്ഥാനത്തിന് പുറത്തുനിന്നും വിദേശത്തു നിന്നുമുള്ള പണമിടപാടുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയിരിക്കുന്നതെന്നാണ് വിവരം. താരങ്ങളുടെ പ്രതിഫലവും ഓവര്‍സീസും അടക്കമുള്ള കാര്യങ്ങള്‍ വിദേശത്ത് വച്ച് കൈമാറുന്നുവെന്നും അതിനാല്‍ ഇന്ത്യയില്‍ ഇവര്‍ക്ക് നികുതി അടക്കേണ്ട ആവശ്യം വരുന്നില്ലെന്നും അതേ പണം സിനിമയിലേക്ക് തന്നെ മാറ്റുന്നുവെന്നാണ് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മലയാളത്തിലെ…
Read Moreകായിക മന്ത്രിയുടെ ചാട്ടം… മന്ത്രി വി. അബ്ദുറഹിമാൻ സിപിഎം അംഗത്വം സ്വീകരിച്ചു; തിരൂര്‍ ഏരിയാ കമ്മിറ്റിയിലെ സഖാവാകും
തിരുവനന്തപുരം: കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ സിപിഎം അംഗത്വം സ്വീകരിച്ചു. അദ്ദേഹത്തെ തിരൂര്‍ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം. മുമ്പ് കെപിസിസി നിര്‍വാഹക സമിതി അംഗവും തിരൂര്‍ നഗരസഭാ വൈസ് ചെയര്‍മാനുമായിരുന്നു അദ്ദേഹം. 2014ല്‍ കോണ്‍ഗ്രസ് വിട്ട അബ്ദുറഹ്മാന് നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയില്‍ നിന്നാണ് തെരെഞ്ഞെടുപ്പില്‍ മത്സരിച്ചത്. നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് പ്രതിനിധിയായി നിയമസഭയില്‍ അബ്ദുറഹിമാൻ മാത്രം ഉള്ളതിനാല്‍ മറ്റ് നിയമപ്രശ്നങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.
Read Moreആശുപത്രിയില്‍ എത്തിച്ച പ്രതിയെ വിലങ്ങണിയിച്ചു കൊണ്ടുവരാന്‍ കുറിപ്പെഴുതി വനിതാ ഡോക്ടര്‍ !
ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ച പ്രതിയെ കൈയ്യില്‍ വിലങ്ങണിയിച്ചു കൊണ്ടുവരാന്‍ രേഖാമൂലം നിര്‍ദ്ദേശിച്ച് വനിതാ ഡോക്ടര്‍. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് നിര്‍ദ്ദേശം നല്‍കിയത്. കൈവിലങ്ങിട്ട് പ്രതിയെ പരിശോധനയ്ക്കായി കൊണ്ടുവരണമെന്നാണ് ഡോക്ടര്‍ കുറിപ്പില്‍ രേഖപ്പെടുത്തിയത്. പ്രതിഷേധ സൂചകമായാണ് ഡോക്ടര്‍ ഇത്തരത്തില്‍ രേഖപ്പെടുത്തിയതെന്ന് ജനറല്‍ ആശുപത്രി ജീവനക്കാര്‍ അനൗദ്യോഗികമായി പറഞ്ഞു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വന്ദന ദാസ് അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രതിഷേധം വ്യാപകമാണ്. കൈവിലങ്ങില്ലാത്ത പ്രതികളെ പരിശോധിക്കരുതെന്ന് ഗ്രൂപ്പുകളില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ശക്തമായ പ്രതിഷേധം ഉണ്ടായില്ലെങ്കില്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും ഗ്രൂപ്പുകളില്‍ വിമര്‍ശനം ഉണ്ടായി. കോട്ടയം കുറുപ്പന്തറ സ്വദേശിയാണ് ഇന്നലെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസ്. ഹൗസ് സര്‍ജനായി ജോലി നോക്കുന്നതിനിടയിലാണ് നെടുമ്പന യുപി സ്കൂള്‍ അധ്യാപകനും ലഹരിക്കടിമയുമായ സന്ദീപ് വന്ദനയെ ആക്രമിച്ചത്. വന്ദനയുടെ ശരീരത്തില്‍ പതിനൊന്നിടത്ത്…
Read More