കൊച്ചി: കൊച്ചി പുറംകടലില്‍നിന്നും 25,000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസില്‍ പാക് കപ്പല്‍ ലക്ഷ്യമിട്ടത് ലക്ഷദ്വീപും ശ്രീലങ്കയുമെന്ന് സൂചന. നാവികസേന പിന്തുടര്‍ന്നതോടെ അന്താരാഷ്ട്ര കപ്പല്‍ ചാലിലേക്ക് ബോട്ട് വഴി മാറ്റുകയായിരുന്നു. എന്‍സിബി പിടികൂടിയ പാക്കിസ്ഥാന് പൗരനെ ചോദ്യം ചെയ്തതില്‍നിന്ന് പിടികൂടിയ മയക്കുമരുന്ന് ഹാജി സലിം ലഹരി മാഫിയ സംഘത്തിന്റേതെന്ന് നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സംഘത്തിന് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ബന്ധങ്ങളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. കപ്പലില്‍ നാല് ടണ്‍ മയക്കുമരുന്ന്മുക്കിയ കപ്പലില്‍ നാല് ടണ്‍ മയക്കുമരുന്ന് ഉണ്ടായിരുന്നതായി സംശയിക്കുന്നു. ഇത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണോ അതോ അന്താരാഷ്ട്ര കപ്പല്‍ ചാലിലാണോ മുക്കിയതെന്ന് എന്‍സിബി പരിശോധിക്കുന്നുണ്ട്. കപ്പലില്‍നിന്ന് രക്ഷപ്പെട്ട ആറു പേരെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. പിടികൂടിയ മയക്കുമരുന്ന് ബോക്സുകളില്‍ രേഖപ്പെടുത്തിയിരുന്ന മുദ്രകളും എന്‍സിബി പരിശോധിച്ച്…
Read MoreCategory: Loud Speaker
കർണാടകയിലെ ബിജെപിയുടെ തോൽവി; നരേന്ദ്രമോദി തീര്‍ത്ത ഓളം കേരളത്തിലെ പ്രവര്‍ത്തകരില്‍നിന്നു ചോര്‍ന്നുപോകുമെന്ന ആശങ്കയിൽ നേതാക്കൾ
കോഴിക്കോട്: കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിത തിരിച്ചടിയായതോടെ ബിജെപി കേരള ഘടകവും അങ്കലാപ്പില്‍. നരേന്ദ്രമോദിയുടെ ചുമലിലേറി മാത്രം വിജയിക്കാനാകില്ലെന്ന ശക്തമായ സന്ദേശം ലഭിച്ചതോടെ സംഘടനാസംവിധാനം കൂടുതല്‍ ശക്തമാക്കാനൊരുങ്ങുകയാണ് പാര്‍ട്ടി. മോദിയോ, അമിത്ഷായോ തെരഞ്ഞെടുപ്പു കാലയളവിൽവന്ന് രണ്ട് റാലിയോ റോഡ് ഷോയോ നടത്തിയാല്‍ വിജയിച്ചുകയറാന്‍ കഴിയില്ലെന്ന സന്ദേശമാണ് കർണാടക നൽകിയിരിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാർ ഒമ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍ ഈ മാസം 30 മുതല്‍ മഹാജനസമ്പര്‍ക്ക അഭിയാന് എന്ന പേരില്‍ വീടുകള്‍ കയറി ഇറങ്ങാനാണ് കേന്ദ്രനിര്‍ദേശം. ഇതിനൊപ്പം റാലികളും കേരളത്തില്‍ നടത്തും. പ്രാദേശിക പ്രവര്‍ത്തനങ്ങളിലൂടെ പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നാണ് കേന്ദ്രനിര്‍ദേശം. ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് സ്ഥാനാര്‍ഥി കുപ്പായമണിയേണ്ടെന്ന ധാരണയാണ് ഉള്ളത്. സംഘടനാ പ്രവര്‍ത്തനവും പ്രവര്‍ത്തകരെ കൂടുതല്‍ സജ്ജമാക്കാനും ഇതാണു നല്ലതെന്നാണു തീരുമാനം. ദക്ഷിണേന്ത്യയില്‍നിന്നു പൂര്‍ണമായും തുടച്ചുമാറ്റപ്പെട്ടതോടെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ…
Read Moreആന്ധ്രയിൽ ഏക്കർ കണക്കിന് കഞ്ചാവ് കൃഷിയുള്ള മലയാളി പിടിയിൽ; കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കാൻ രഹസ്യ അറകളുള്ള വാഹനം
കണ്ണൂർ: മലബാറിലേക്ക് കഞ്ചാവ് എത്തിക്കുന്ന മുഖ്യസൂത്രധാരനെ ചെന്നൈയിൽനിന്നു പോലീസ് പിടികൂടി. കാസർഗോഡ് സ്വദേശി ഇബ്രാഹിം എന്ന മുസമ്പി ഇബ്രാഹി(48) മിനെയാണ് കണ്ണൂർ എസിപി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിത്. ഇയാൾക്ക് ആന്ധ്രയിൽ ഏക്കറുകണക്കിന് കഞ്ചാവ് കൃഷിയുണ്ടെന്ന് പോലീസ് പറഞ്ഞു. അവിടെനിന്നു കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കാൻ രഹസ്യ അറകളുള്ള വാഹനവുമുണ്ട്. ഈ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാൻ അന്വേഷണ സംഘം കോയമ്പത്തൂരിലേക്ക് പോയിട്ടുണ്ട്. ഇയാൾ മുഖേനയാണ് കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ കഞ്ചാവ് എത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. 2022 സെപ്റ്റംബറിൽ എടക്കാട് വീട്ടിൽനിന്ന് അറുപത് കിലോ കഞ്ചാവുമായി രണ്ട് പേരെ പിടികൂടിയ സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മുഖ്യസൂത്രധാരൻ പിടിയിലായത്. ഇയാളെ ഉടൻ കണ്ണൂരിലെത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം. എടക്കാടുള്ള ഒരു വീട്ടിൽ വിൽപനക്കെത്തിച്ച അറുപത് കിലോ കഞ്ചാവ് ചെറിയ പായ്ക്കറ്റുകളാക്കുന്നതിനിടെയാണ് ഉളിക്കൽ സ്വദേശി ഇ.…
Read Moreമൂന്നുകുട്ടികളുടെ അമ്മയായ 27കാരി പ്രായം കുറഞ്ഞ കാമുകനൊപ്പം ഒളിച്ചോടി ! യുവതിയുടെ ഭര്‍ത്താവ് വിദേശത്ത്…
പ്രായം കുറഞ്ഞ കാമുകനൊപ്പം ഒളിച്ചോടിയ വിവാഹിതയും 12 വയസ്സില്‍ താഴെ പ്രായമുള്ള മൂന്നുകുട്ടികളുടെ അമ്മയുമായ യുവതിയും കാമുകനും പിടിയില്‍. കൂരാച്ചുണ്ട് സ്വദേശിനിയായ ഇരുപത്തിയേഴുകാരിയും ഇരുപത്തിയാറുകാരനുമാണ് തിങ്കളാഴ്ച രാവിലെ വൈത്തിരിയില്‍ നിന്നു പിടിയിലായത്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. കഴിഞ്ഞ നാലിനാണ് യുവതിയെ കാണാതായത്. തുടര്‍ന്ന് കൂരാച്ചുണ്ട് പോലീസ് കേസെടുത്തിരുന്നു. കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന് യുവതിക്കെതിരേയും ഇതിനു പ്രേരണ നല്‍കിയതിനു കാമുകനെതിരെയുമാണ് കേസെടുത്തത്. സബ് ഇന്‍സ്പെക്ടര്‍ അന്‍വര്‍ ഷാ ആണ് കേസ് അന്വേഷിക്കുന്നത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
Read Moreമതപഠനശാലയില്‍ മകളെ കാണാന്‍ അനുവദിച്ചില്ല ! ബഹളം വച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് അസ്മിയയുടെ കുടുംബം…
ബാലരാമപുരത്തെ മതപഠനശാലയില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ മദ്രസയ്ക്കെതിരേ ഗുരുതരമായ ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം. അസ്മിയയെ അന്വേഷിച്ച് മദ്രസയില്‍ എത്തിയ മാതാവിനെ അസ്മിയെ കാണാന്‍ അനുവദിച്ചില്ലെന്ന് കുടുംബം പരാതിപ്പെട്ടു. രണ്ടു മണിക്കൂറിനു ശേഷം മകളെ കാണാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ബഹളം വച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്നും ലൈബ്രറിയില്‍ മകളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നുന്നും കുടുംബം പറയുന്നു. ആത്മഹത്യ തന്നെയാണോ എന്ന് സംശയമുണ്ടെന്നും അസ്മിയയുടെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മദ്രസയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലെന്ന് കുടുംബം ആരോപിച്ചു. ബാലരാമപുരത്തെ മതപഠനകേന്ദ്രത്തില്‍ ശനിയാഴ്ചയാണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവിടെ താമസിച്ചുകൊണ്ടാണ് അസ്മിയ പഠനം നടത്തിയിരുന്നത്.
Read Moreകർണാടകയിൽ സത്യപ്രതിജ്ഞ വ്യാഴാഴ്ച? മുഖ്യമന്ത്രിസ്ഥാനം പങ്കിടാൻ തയാറായി സിദ്ധരാമയ്യ; അതൃപ്തി പ്രകടിപ്പിച്ച് ഡി.കെ. ശിവകുമാർ
ബംഗളൂരു: കര്‍ണാടക മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടന്നേക്കുമെന്നു റിപ്പോർട്ട്. ബുധനാഴ്ച നടത്തുന്നതിനെക്കുറിച്ചും ആലോ ചിക്കുന്നുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിൽ എഐസിസി അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ പാര്‍ട്ടി നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിക്കും. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ എന്നിവരിൽ ആര് മുഖ്യമന്ത്രി ആകണമെന്ന കാര്യത്തിൽ നിയമസഭാകക്ഷി യോഗത്തിൽ ഐക്യാഭിപ്രായമുണ്ടാകാത്തതിനാൽ തീരുമാനം ഹൈക്കമാൻഡിന് വിട്ടിരിക്കുകയാണ്. ചർച്ചകൾക്കായി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഇന്നു ഡൽഹിയിലെത്തുമെന്നു റിപ്പോർട്ടുണ്ട്.ഭൂരിപക്ഷം എംഎൽഎമാരും സിദ്ധരാമയ്യക്കൊപ്പമാണെന്നും അദ്ദേഹംതന്നെ മുഖ്യമന്ത്രിയാകുമെന്നുമാണു നിലവിലുള്ള സൂചന. അതിനിടെ മുഖ്യമന്ത്രി സ്ഥാനം ഡി.കെ. ശിവകുമാറുമായി പങ്കിടാൻ തയാറെന്നു സിദ്ധരാമയ്യ അറിയിച്ചതായി സൂചനയുണ്ട്. ആദ്യ രണ്ടു വർഷം താനും പിന്നീട് ഡി.കെയും മുഖ്യമന്ത്രിയാകാമെന്നാണു സിദ്ധരാമയ്യ പറയുന്നത്. എന്നാൽ തന്റെ നിലപാട് ഡി.കെ. വ്യക്തമാക്കിയിട്ടില്ല. ഡൽഹി യാത്ര തീരുമാനിച്ചിട്ടില്ലെന്നു പറഞ്ഞ് അദ്ദേഹം…
Read Moreഡോ. വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും; ഫോണും കത്രികയും ഫോറൻസിക് പരിശോധനയ്ക്ക്
കൊല്ലം: ഡോ. വന്ദനാദാസ് കൊലപാതകകേസിലെ പ്രതി സന്ദീപിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് അപേക്ഷനൽകും. പ്രതിക്ക് നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന ഡോക്ടർമാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സന്ദീപിന്റെ മൊബൈൽഫോൺ കോടതി മുഖേന ഫോറൻസിക്പരിശോധനയ്ക്ക് അയയ്ക്കുന്നതിനായി ഇന്ന് അന്വേഷണസംഘം കോടതിയിൽ ഹാജരാക്കും. ഇതോടൊപ്പം സംഭവസ്ഥലത്തുനിന്നു കണ്ടെത്തിയ രക്തം, കുത്താൻ ഉപയോഗിച്ച കത്രിക എന്നിവയും ഫോറൻസിക് ലാബിലേക്ക് അയയ്ക്കും. സംഭവദിവസം സന്ദീപ് മൊബൈൽഫോണിൽ പകർത്തിയ ദൃശ്യങ്ങൾ വാട്ട്സാപ്പ് ഗ്രൂപ്പുകളിലേക്ക് അയച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതുമായിബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്പോൾ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കും. വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ട് ഇന്ന് ഡെപ്യൂട്ടി ഡിഎംഒ ഷാജൻ മാത്യു ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറും. അന്വേഷണത്തിന്റെ ഭാഗമായി…
Read Moreതാനൂര്‍ ദുരന്തത്തിൽ പോർവിളിച്ച് ലീഗും മന്ത്രി അബ്ദുറഹ്മാനും; വെടിപൊട്ടിക്കലിന് തുടക്കമിട്ട കെ.എം. ഷാജിയുടെ വാക്കുകൾക്ക് മന്ത്രിയുടെ മറുപടിയിങ്ങനെ
കോഴിക്കോട്: താനൂര്‍ ദുരന്തത്തില്‍ രാഷ്ട്രീയ പോര്‍വിളികളുമായി നേതാക്കൾ. താനൂര്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗ് നേതാവ് കെ.എം. ഷാജി നടത്തിയ പരാമര്‍ശത്തിന് പ്രകോപനപരമായ മറുപടിയുമായി മന്ത്രി വി. അബ്ദുറഹ്മാനും ഇതിൽ പ്രതികരിച്ച് ലീഗ് നേതാക്കളും രംഗത്തെത്തി. ലീഗിന് സ്വാധീനമുള്ള ദുരന്തമേഖലയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കടന്നുവരാന്‍ സാഹചര്യമൊരുക്കിയത് ലീഗിന്റെ മര്യാദയാണെന്ന് പറഞ്ഞ കെ.എം. ഷാജിയാണ് ആദ്യവെടി പൊട്ടിച്ചത്. ഈ പരാമര്‍ശത്തിന് നിന്റെ വീട്ടില്‍പോലും ഞങ്ങള്‍ കടന്നുകയറുമെന്നായിരുന്നു മന്ത്രി വി. അബ്ദുറഹ്മാന്റെ മറുപടി. മാറാട് കലാപബാധിത പ്രദേശത്തുപോലും ധീരമായി കടന്നുചെന്ന പാർട്ടി സെക്രട്ടറിയാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ. ആ മുഖ്യമന്ത്രിക്ക് താനൂരിൽ കടന്നുവരാൻ ഒരാളുടെയും അനുവാദം വേണ്ട. മുസ് ലിം ലീഗിലെ തീവ്രവാദ വിഭാഗത്തിന് വളം വയ്ക്കുന്നയാളാണ് കെ.എം. ഷാജി. മുസ്് ലിം ലീഗിനെ തോൽപ്പിച്ചാണ് താനൂരിൽ രണ്ടുതവണ ജയിച്ചതെന്ന് ഓർക്കണമെന്നും മന്ത്രി…
Read Moreകോട്ടയത്ത് യൂത്തന്മാരുടെ അടി; സമ്മേളനം മരവിപ്പിച്ചു; മെംബര്‍ഷിപ്പ് കാമ്പയിന്റെ അടിസ്ഥാനത്തില്‍ പുതിയ ജില്ലാ കമ്മിറ്റി
കോട്ടയം: പ്രകടനത്തിനിടയില്‍ അടിയില്‍ കലാശിച്ച യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനം സംസ്ഥാന നേതൃത്വം മരവിപ്പിച്ചു. സംസ്ഥാന സമ്മേളനത്തിനു ശേഷം മെംബര്‍ഷിപ്പ് കാമ്പയിന്റെ അടിസ്ഥാനത്തില്‍ പുതിയ ജില്ലാ കമ്മിറ്റി നിലവില്‍ വരും. അതുവരെ ഒരു പരിപാടിയും നടത്തേണ്ടന്നാണ് സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ ജില്ലയില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ശനിയും ഞായറും കോട്ടയത്തു നടത്താനിരുന്ന ജില്ലാ സമ്മേളനമാണ് ശനിയാഴ്ച വൈകിട്ടു യുവജനറാലിയെത്തുടര്ന്നുള്ള പൊതുസമ്മേളനത്തിൽ അടിയില്‍ കലാശിച്ചത്. ഇതേത്തുടര്‍ന്ന് ഇന്നലെ നടക്കേണ്ട പ്രതിനിധി സമ്മേളനം വേണ്ടന്നു വച്ചു. പ്രതിനിധി സമ്മേളത്തിനായി 200 പേര്‍ക്കു ഭക്ഷണം ക്രമീകരിച്ചിരുന്നു. ഭക്ഷണം പിന്നീട് അനാഥാലയത്തില്‍ വിതരണം ചെയ്തു. ഡിസിസിയിലെ ഒരു വിഭാഗവും യൂത്ത് കോണ്‍ഗ്രസും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ശനിയാഴ്ച വാക്കേറ്റത്തിലും സംഘര്‍ഷത്തിലും കലാശിച്ചത്. യുവജന റാലി സമാപനത്തിനുശേഷമാണ് സംഘര്‍ഷമുണ്ടായത്. പൊതുസമ്മേളനത്തില്‍ ആന്റോ ആന്റണി എംപി പ്രസംഗിക്കുന്നതിനിടയില്‍…
Read Moreഅരിക്കൊമ്പന് തമിഴ്നാട്ടില്‍ പണി തുടങ്ങി ! റേഷന്‍ കടയ്ക്കു നേരെ ആക്രമണം…
ചിന്നക്കനാലില്‍ നിന്ന് കെട്ടുകെട്ടിച്ച അരിക്കൊമ്പന് തമിഴ്നാട്ടില്‍ പണി തുടങ്ങി. തമിഴ്നാട് മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കട അരിക്കൊമ്പന് ആക്രമിച്ചു. കടയുടെ ജനല്‍ ഭാഗികമായി തകര്‍ത്തെങ്കിലും അരി എടുത്തില്ല. കടയ്ക്കു സമീപം വാഹനങ്ങള്‍ ഉള്‍പ്പെടെയുണ്ടായിരുന്നെങ്കിലും ആക്രമിച്ചിട്ടില്ല. പിന്നാലെ അരിക്കൊമ്പന് കാട്ടിലേക്കു മടങ്ങി. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മേഘമലയില്‍നിന്ന് ഒന്‍പതു കിലോമീറ്റര്‍ അകലെയുള്ള മണലാര്‍ എസ്റ്റേറ്റിലേക്ക് ആന എത്തിയത്. കട തകര്‍ക്കാന്‍ ശ്രമിച്ചത് അരിക്കൊമ്പന് തന്നെയാണെന്ന് തമിഴ്നാട് വനംവകുപ്പ് സ്ഥിരീകരിച്ചു. ഇതിന്റെ ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. റേഷന്‍കട ആക്രമിച്ച പശ്ചാത്തലത്തില്‍ പ്രദേശവാസികളാകെ ആശങ്കയിലാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ്നാട് ചെക്ക്പോസ്റ്റിനും മേഘമലയ്ക്കും ഇടയിലുള്ള കടനാട് ആനന്ദ എസ്റ്റേറ്റ് മേഖലയിലാണ് അരിക്കൊമ്പന് നിലയുറപ്പിച്ചിരിക്കുന്നത്.
Read More