കൊച്ചി: ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരേ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഇന്നു രാവിലെ പത്തിന് ആരംഭിച്ച പ്രത്യേക സിറ്റിംഗിലാണ് ഹൈക്കോടതി രൂക്ഷവിമര്‍ശനം ആവര്‍ത്തിച്ചത്. സിറ്റിംഗില്‍ ഡിജിപി അനില്‍കാന്ത്, എഡിജിപി അജിത്കുമാര്‍ എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുക്കുന്നുണ്ട്. ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷന് ബഞ്ചാണ് വിഷയം പരിഗണിക്കുന്നത്. വിഷയം ആളിക്കത്താതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നു കോടതി ആവശ്യപ്പെട്ടു. നമ്മുടെ സംവിധാനമാണ് ഡോ. വന്ദനയുടെ ജീവന് നഷ്ടപ്പെടുത്തിയത്. വന്ദനയുടെ മാതാപിതാക്കളെ തീരാദുഃഖത്തിലാഴ്ത്തിയതും ഇതേ സംവിധാനം തന്നെയാണ്. വിഷയത്തെ സര്‍ക്കാര്‍ അലസമായി കാണരുത്. സര്‍ക്കാര്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നു. പ്രതി മജിസ്ട്രേറ്റിനെ ആക്രമിക്കുന്ന കാലവും വിദൂരമല്ലെന്നു ഡിവിഷന് ബെഞ്ച് പറഞ്ഞു. ഡോക്ടര്‍മാര്‍ ഇന്നും സമരത്തിലാണ്. എത്രയോ ആളുകളാണ് ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. ഈ സമയത്ത് എന്തെങ്കിലും സംഭവിച്ചാല്‍ എന്തു ചെയ്യും. ഭയത്തില്‍ നിന്നാണ് ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നതെന്നും കോടതി പറഞ്ഞു.…
Read MoreCategory: Loud Speaker
”കൈ വിടില്ല”..! ലീഡേഴ്സ് മീറ്റിലെ പാർട്ടി തീരുമാനം അനുസരിക്കും; ലോക്സഭയിലേക്കു മത്സരിക്കുമെന്ന് കെ. മുരളീധരൻ
കോഴിക്കോട്: ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് കെ. മുരളീധരൻ വ്യക്തമാക്കി.ഇന്നലെ ചേർന്ന ലീഡേഴ്സ് മീറ്റില്‍ സിറ്റിംഗ് എംപിമാർ മത്സരിക്കണമെന്നാണ് നിർദേശം.സിറ്റിംഗ് എംപിമാർ മത്സരിച്ചില്ലെങ്കിൽ പരാജയം ഭയന്ന് ആണെന്ന സന്ദേശം നൽകും. നിയമസഭയിലേക്ക് മത്സരിക്കാൻ ഇനി ഇല്ല. പാര്‍ട്ടിയിലെ പുനഃസംഘടന 30ന് പൂർത്തിയാക്കുമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വയനാട്ടില്‍ രണ്ട് ദിവസങ്ങളിലായി നടന്ന ലീഡേഴ്സ് മീറ്റിലാണ് ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് കെ. മുരളീധരനും ടി.എന്‍. പ്രതാപനും പ്രഖ്യാപിച്ചത്. ഇത് വികാരനിര്‍ഭര രംഗങ്ങള്‍ക്കിടയാക്കി.വി.ഡി. സതീശനും ബെന്നി ബഹനാനും വൈകാരികമായി നടത്തിയ പ്രസംഗത്തെ തുടർന്ന് ഇരു നേതാക്കളും പാർട്ടി തീരുമാനം അനുസരിക്കുമെന്ന് പറഞ്ഞു മയപ്പെടുകയായിരുന്നു. ബിജെപിയെ മുഖ്യശത്രുവായി കാണുന്ന രാഷ്ട്രീയനയരേഖയ്ക്ക് കെപിസിസി നേതൃയോഗം അംഗീകാരം നൽകി. അഞ്ചുമാസം നീളുന്ന രാഷ്ട്രീയ കർമപരിപാടികൾക്കും വയനാട്ടിൽ ചേർന്ന ലീഡഴ്സ് മീറ്റ് രൂപം നൽകി.
Read Moreഡോക്ടര്‍മാരും നഴ്സുമാരും സുരക്ഷിതരോ…? ക്രിമിനലുകള്‍ ചികിത്സ തേടിയെത്തിയാല്‍ പോര്‍വിളി ആരോഗ്യ പ്രവര്‍ത്തകരോട്
കോട്ടയം: ആതുരസേവനത്തിനിറങ്ങിയതിന്റെ പേരില്‍ ആക്രമിക്കപ്പെടുന്ന ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും തുടര്‍ച്ചയാണ് കുറുപ്പന്തറ സ്വദേശിനി ഡോ. വന്ദന. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരും നഴ്സുമാരും ഒട്ടും സുരക്ഷയില്ലാതെയാണ് ജോലി ചെയ്യുന്നത്. അത്യാഹിത വിഭാഗത്തിലും ഔട്ട് പേഷ്യന്റ് വിഭാഗത്തിലുമായി എത്തുന്ന രോഗികളുടെയും കൂടെയുള്ളവരുടെയും അക്രമത്തിനും ഭീഷണിക്കും പലപ്പോഴും ഡോക്ടര്‍മാരും നഴ്സുമാരും വിധേയരാകാറുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ പോലീസ് എയ്ഡ് പോസ്റ്റുകള്‍ പേരിനു മാത്രമാണുള്ളത്. ഇതുകൂടാതെ കുറെ സെക്യൂരിറ്റി ജീവനക്കാരുമുണ്ട്. ഇവരുടെ നാമമാത്രമായ സുരക്ഷയിലാണ് ജീവന് പണയം വച്ചും ഡോക്ടര്‍മാരും നഴ്സുമാരും രോഗികളെ പരിശോധിക്കുന്നത്. സകല അടിപിടി, ക്രിമിനല്‍ കേസുകളിലെയും പ്രതികളെ മെഡിക്കല്‍ പരിശോധനയ്ക്കായി എത്തിക്കുന്നത് ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളിലാണ്. കഞ്ചാവിനും മയക്കുമരുന്നിനും അടിമപ്പെട്ടവരെയും കൊടും ക്രിമിനലുകളെയും യാതൊരു സുരക്ഷയുമില്ലാതെയാണ് പരിശോധിക്കുന്നതും മുറിവുകള്‍ തുന്നിക്കെട്ടുന്നതും മരുന്നുകള്‍ നല്കുന്നതുമെല്ലാം. ചെറുതും വലുതുമായ നിരവധി അക്രമസംഭവങ്ങള്‍ ജില്ലയിലെ വിവിധ ആശുപത്രികളിലുണ്ടായിട്ടുണ്ട്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ…
Read Moreഒരു പാവം പെൺകുട്ടിയെ ക്രിമിനലിന്റെ മുന്നിലേക്ക് പോലീസ് ഇട്ടുകൊടുത്തു; ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം ആരോഗ്യ മന്ത്രി മനസിലാക്കണമെന്ന് വി.ഡി. സതീശൻ
കോട്ടയം: ഡോ. വന്ദനയുടെ കൊലപാതകത്തിൽ കുറ്റകരമായ അനാസ്ഥയാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് വി.ഡി. സതീശൻ. ഒരു പാവം പെൺകുട്ടിയെ ക്രിമിനലിന്റെ മുന്നിലേക്ക് പോലീസ് ഇട്ടുകൊടുക്കുകയായിരുന്നു വെന്നും സതീശൻ കുറ്റപ്പെടുത്തി. കോട്ടയം മുട്ടുചിറയിലെ വന്ദനയുടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചശേഷമാണ് സതീശന്റെ പ്രതികരണം. പ്രതി വാദിയാണെ ന്നാണ് എഡിജിപി എം.ആർ .അജിത്കുമാർ പറഞ്ഞത്. സർക്കാരിന്റെ മുഖം രക്ഷിക്കാൻ പോലീസ് പുതിയ തിരക്കഥ തയാറാക്കുന്നുവെ ന്നും സതീശൻ വിമർശിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജിനെതിരേയും പ്രതിപക്ഷ നേതാവ് രംഗത്തെത്തി. മന്ത്രി എന്ത് അടിസ്ഥാനത്തിലാണ് ഡോക്ടർക്ക് പരിചയ ക്കുറവെന്ന് പറഞ്ഞത്. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം മന്ത്രി മനസിലാക്കണം. ആർക്കാണ് പരിചയക്കുറവെന്ന് ജനം വിലയിരുത്തു മെന്നും സതീശൻ പറഞ്ഞു.
Read Moreഡീസല്‍ കാറുകള്‍ 2027 വരെ മാത്രം ? റിപ്പോര്‍ട്ടില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രം…
അന്തരീക്ഷ മലിനീകരണം തടയുന്നതിന്റെ ഭാഗമായി 2027-ഓടെ ഡീസലില്‍ പ്രവര്‍ത്തിക്കുന്ന നാലുചക്ര വാഹനങ്ങള്‍ നിരോധിക്കണമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം എനര്‍ജി ട്രാന്സിഷന് കമ്മിറ്റി കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് മുന്നില്‍ സമര്‍പ്പിച്ചിരുന്നു. മുന്‍ പെട്രോളിയം സെക്രട്ടറി തരുണ്‍ കപൂര്‍ അധ്യക്ഷനായ ഉപദേശക സമിതിയുടെ റിപ്പോര്‍ട്ടിലായിരുന്നു ഇക്കാര്യം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എനര്‍ജി ട്രാന്സിഷന് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിരവധി മന്ത്രാലയങ്ങളുമായും സംസ്ഥാന സര്‍ക്കാരുകള്‍ പോലെ വിവിധ പങ്കാളികളുമായും ബന്ധപ്പെട്ട നടപ്പിലാക്കേണ്ട ഒന്നാണ്. ഇത് സംബന്ധിച്ച് വകുപ്പുകള്‍ തമ്മിലോ മറ്റ് മേഖലകളുമായി ബന്ധപ്പെട്ടോ ചര്‍ച്ചകള്‍ പോലും ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ റിപ്പോര്‍ട്ടില്‍ യാതൊരു തീരുമാനവും സ്വീകരിച്ചിട്ടില്ലെന്നാണ് പെട്രോളിയം ആന്‍ഡ് നാച്വറല്‍ ഗ്യാസ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലെ ഇന്ധന ഉപയോഗത്തിന്റെ 40 ശതമാനവും ഡീസലാണെന്നാണ് റിപ്പോര്‍ട്ട്. ട്രാന്സ്പോര്ട്ടേഷന്…
Read Moreമാനഭംഗക്കേസിൽ ട്രംപ് കുറ്റക്കാരൻ; രണ്ടു കേസിലായി 50 ലക്ഷം നഷ്ടപരിഹാരം നൽകണം; സത്യം ജയിച്ചെന്ന് ജീൻ കാരൾ
ന്യൂയോർക്ക്: മാനഭംഗക്കേസിലും മാനനഷ്ടക്കേസിലും മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു കുരുക്ക്. എഴുത്തുകാരിയായ ഇ. ജീൻ കാരൾ നൽകിയ കേസിൽ ട്രംപ് കുറ്റക്കാരനാണെന്ന് മാൻഹട്ടൺ കോടതി കണ്ടെത്തി. ട്രംപ് ലൈംഗിക ചൂഷണം നടത്തിയെന്നു തെളിഞ്ഞതായി ജൂറി വ്യക്തമാക്കി. രണ്ടു കേസുകളിലായി ട്രംപ് അഞ്ച് മില്യൺ ഡോളർ (50 ലക്ഷം) നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. 1990-കളുടെ മധ്യത്തിൽ മാൻഹട്ടണിലെ ബർഗ്ഡോർഫ് ഗുഡ്മാൻ അപ്പാർട്ട്മെന്റ് സ്റ്റോറിലെ വസ്ത്രംമാറുന്ന മുറിയിൽ ട്രംപ് തന്നെ ബലാത്സംഗം ചെയ്തെന്നാണ് ജീന്‍ കരോളിന്റെ പരാതി. പേടി കാരണമാണ് പോലീസില്‍ പരാതിപ്പെടാതിരുന്നത്. പൊതുമധ്യത്തിൽ ട്രംപ് തന്നെ അപകീർത്തിപ്പെടുത്താനാണു ശ്രമിച്ചതെന്ന് എല്ലെ മാഗസിന്റ് മുൻ കോളമിസ്റ്റായ കാരൾ ആരോപിച്ചിരുന്നു. ആരോപണങ്ങള്‍ ട്രംപ് പൂര്‍ണമായി നിഷേധിച്ചുവെങ്കിലും ലൈംഗിക ചൂഷണം നടന്നെന്ന് കോടതിക്കു ബോധ്യപ്പെടുകയായിരുന്നു. കഴിഞ്ഞ 10 ദിവസങ്ങളായി മാൻഹാട്ടനിലെ ഫെഡറൽ കോടതിയില്‍ കേസിന്റെ വിചാരണ നടക്കുകയായിരുന്നു. ഒമ്പതംഗ ബെഞ്ചാണ്…
Read Moreസര്‍ക്കാരിനെതിരേ നടത്തേണ്ട പ്രതിഷേധ പരിപാടികൾ, ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രങ്ങളും മെനഞ്ഞ് കെപിസിസി ലീഡേഴ്സ് മീറ്റ്
സുല്‍ത്താന്‍ബത്തേരി: സപ്ത ഓഡിറ്റോറിയത്തില്‍ നടക്കുന്ന കെപിസിസി ലീഡേഴ്സ് മീറ്റില്‍ ഉച്ചകഴിഞ്ഞ് 2.30ന് രാഹുല്‍ഗാന്ധി ഓണ്‍ലൈനില്‍ പങ്കെടുക്കും. രാഷ്ട്രീയ നയരൂപീകരണ ചര്‍ച്ചകള്‍ക്കും ലോക്സഭാ തെരഞ്ഞെടുപ്പിനെ വിജയകരമായി നേരിടുന്നതിനുള്ള തന്ത്രങ്ങള്‍ മെനയുന്നതിനും സംഘടിപ്പിച്ച ദ്വിദിന ലീഡേഴ്സ് മീറ്റിന് വൈകുന്നേരം നാലിനാണ് സമാപനം. പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തേണ്ട പ്രതിഷേധപരിപാടികള്‍ക്കും മീറ്റ് രൂപം നല്‍കും. കോണ്‍ഗ്രസിനെ കൂടുതല്‍ ജനകീയവും കെട്ടുറപ്പുള്ളതുമാക്കുന്നതിനുള്ള പരിപാടികള്‍ക്കു ലീഡേഴ്സ് മീറ്റില്‍ രൂപം നല്‍കിയതായും വിശദവിവരം വൈകുന്നേരം കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുമെന്നും വയനാട് ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന് പറഞ്ഞു. പാര്‍ട്ടി പുനഃസംഘടനയില്‍ ഇന്നത്തെ ചര്‍ച്ചകളില്‍ ഏകദേശ ധാരണയുണ്ടാകുമെന്നാണ് സൂചന. പുനഃസംഘടനയുമായി ചിലര്‍ നിസഹകരിക്കുകയാണെന്നു മീറ്റിന്റെ പ്രഥമദിനത്തില്‍ കെപിസിസി അധ്യക്ഷന്‍ കുറ്റപ്പെടുത്തുകയുണ്ടായി. പുനഃസംഘടന പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ അധ്യക്ഷ പദവിയില്‍ തുടരില്ലെന്നും പാര്‍ട്ടിയെ പ്രതീക്ഷിച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് മീറ്റില്‍ പങ്കെടുക്കുന്ന…
Read Moreമകനെ സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് കൊല്ലം സ്വദേശിനിയില്‍ നിന്ന് തട്ടിയത് ആറുലക്ഷം രൂപ ! വ്യാജ നിര്‍മാതാവ് അറസ്റ്റില്‍…
മകനെ സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് കൊല്ലം സ്വദേശിനിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ വ്യാജ നിര്‍മാതാവ് പിടിയില്‍. ഇളമ്പള്ളുര്‍ സ്വദേശിനിയുടെ പക്കല്‍ നിന്നാണ് പ്രതി ആറുലക്ഷം രൂപ തട്ടിയെടുത്തത്. മലപ്പുറം നിലമ്പൂര്‍ എടക്കര അറക്കാപറമ്പില്‍ വീട്ടില്‍ ജോസഫ് തോമസ് (52) ആണ് പിടിയിലായത്. ഇയാളെ പിരപ്പന്‍കോടു നിന്നാണ് കൊട്ടാരക്കര സൈബര്‍ പോലീസ് പിടികൂടിയത്. ടിക്കി ആപ്പിലൂടെ ആണ് സ്ത്രീ ജോസഫിനെ പരിചയപ്പെട്ടത്. സിനിമയുടെ നിര്‍മാണ ആവശ്യത്തിന് എന്നു പറഞ്ഞ് പലതവണയായി ആറു ലക്ഷം രൂപ ഗൂഗിള്‍ പേ വഴി വാങ്ങുകയായിരുന്നു. മകന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. കൊല്ലം റൂറല്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ടി എസ് ശിവപ്രകാശ്, എസ്ഐ എ എസ് സരിന് അടക്കമുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreഏറ്റവും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ട ആരോഗ്യമന്ത്രിയെന്ന ഗിന്നസ് ബഹുമതി; മന്ത്രിയെ പരിഹസിച്ച് വി.ഡി. സതീശൻ
വയനാട്: കൊട്ടാരക്കരയില്‍ വൈദ്യപരിശോധിനയ്ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഏറ്റവും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടതിന്റെ പേരില്‍ മന്ത്രിക്ക് ഗിന്നസ് ബുക്കില്‍ ഇടം നേടാം. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ പരിഹസിച്ച് സതീശന്.. പോലീസിന്റെ ഗുരുതരമായ അനാസ്ഥയാണ് സംഭവത്തിന് വഴിവച്ചതെന്ന് സതീശന് വിമര്‍ശിച്ചു. ഡോക്ടര്‍മാര്‍ ഉന്നയിച്ച പരാതികളൊന്നും സര്‍ക്കാര്‍ പരിഗണിച്ചില്ല എന്നതിന്റെ തെളിവാണ് ദാരുണസംഭവം
Read Moreഡോക്ടറെ അടിച്ചു നിലത്തിട്ടു, പിന്നെ നെഞ്ചിലും പുറത്തും ആവർത്തിച്ച് കുത്തി; സംഭവം പോലീസുകാർക്ക് മുന്നിൽ
കൊട്ടാരക്കര: വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ച ഡോക്ടര്‍ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പോലീസുകാരുടെ സാന്നിധ്യത്തിലാണ് ഡോക്ടർ വന്ദനയ്ക്ക് നേരെ പ്രതി അതിക്രമം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പോലീസിനൊപ്പം എത്തിയ പ്രതി ആദ്യം ശാന്തനായിരുന്നെങ്കിലും പിന്നീട് പ്രകോപിതനാകുകയായിരുന്നു. പോലീസുകാരെയും ഹോം ഗാർഡിനെയും ആക്രമിച്ച ശേഷമാണ് പ്രതി വന്ദനയ്ക്ക് നേരെ തിരിഞ്ഞത്. ഈ സമയം മുറിയിലുണ്ടായിരുന്നവർ മറ്റൊരു റൂമിലേക്ക് രക്ഷപ്പെട്ടെങ്കിലും വന്ദന മാത്രം ഒറ്റപ്പെട്ടുപോകുകയായിരുന്നു. വന്ദനയെ അടിച്ചു നിലത്തുവീഴ്ത്തിയ പ്രതി സർജിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് നെഞ്ചിലും നട്ടെല്ലിലും ആവർത്തിച്ച് കുത്തി. പിന്നീട് കൂടുതൽ പോലീസ് സ്ഥലത്ത് എത്തിയപ്പോഴാണ് പ്രതി കത്തി താഴെയിടാൻ തയാറായത്. അതേസമയം, പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വീട്ടിൽ അക്രമം കാണിച്ച പ്രതിയെ കൈവിലങ്ങുപോലും ധരിപ്പിക്കാതെയാണ് പോലീസ് ഡോക്ടറുടെ മുറിയിലേക്ക് കൊണ്ടുവന്നതെന്നാണ് ആരോപണം.
Read More