തിരുവനന്തപുരം: കക്കുകളി വിവാദത്തിൽ ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെ പരാതി സർക്കാരിന് കിട്ടിയെന്ന് മന്ത്രി സജി ചെറിയാൻ. മതവികാരം വ്രണപ്പെടുത്തുന്ന ഒന്നും ശരിയല്ല. സംഭവം പരിശോധിക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒരു സൃഷ്ടിയും ശരിയല്ല. കക്കുകളി ആണെങ്കിലും കൊക്കുകളി ആണെങ്കിലും ശരിയല്ല. ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നവ ജനങ്ങൾ ബഹിഷ്കരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. “ദ കേരള സ്റ്റോറി’ എന്ന സിനിമ നിരോധിക്കേണ്ടത് ജനങ്ങളാണ്. കേരള സമൂഹം ഇതിനെ ഒരിക്കലും അഗീകരിക്കില്ല. സിനിമ നിരോധിക്കുന്നതിൽ നിയമത്തിന്റെ വഴി സർക്കാർ തേടുകയാണ്. കേരളത്തെക്കുറിച്ച് പച്ച നുണ പറയുന്നതിൽ രാഷ്ട്രീയമുണ്ടെന്നും മന്ത്രി പറഞ്ഞു.
Read MoreCategory: Loud Speaker
വേനൽമഴ ശക്തമാകുന്നു; വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൾ മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്; കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങൾ ഒഴിവാക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുന്നു. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൾ മഴയുണ്ടാകും. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി,തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് . കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഉച്ചയ്ക്ക് ശേഷമാകും മഴ ശക്തമാകുക. 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റുണ്ടാകുമെന്നതിനാൽ ജാര്ഗത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഇന്നലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ കനത്ത മഴ രേഖപ്പെടുത്തിയിരുന്നു. കർണാടക തീരം മുതൽ വിദർഭ തീരം വരെയായി നിലനിൽക്കുന്ന ന്യൂനമർദ്ദപാത്തിയുടെ സ്വാധീനഫലമായാണ് മഴ ശക്തമായത്.’ കടൽ പ്രക്ഷുബ്ദമാവാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത്…
Read Moreകര്‍ണാടകയില്‍ സംവരണപരിധി ഉയർത്തും; തൊഴിൽ രഹിതരായ ബിരുദ യുവതീ-യുവാക്കൾക്ക് പ്രതിമാസം 3000 രൂപ; കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഇങ്ങനെ…
ബംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിന് എട്ടു ദിനം മാത്രം ശേഷിക്കേ പ്രചാരണം കൂടുതൽ കടുപ്പത്തിലേക്ക്. കോൺഗ്രസും ബിജെപിയും പ്രകടന പത്രികകൾ പുറത്തിറക്കി. സംവരണ പരിധി ഉയർത്തുമെന്നു കോൺഗ്രസ് പ്രകടന പത്രികയിൽ വാഗ്ദാനംചെയ്തു. 50 ശതമാനത്തിൽനിന്നു 70 ശതമാനമാക്കിയാണ് സംവരണ പരിധി ഉയർത്തുന്നത്. മുസ് ലിം സംവരണം റദ്ദാക്കിയത് പുനഃസ്ഥാപിക്കുമെന്നും പ്രകടന പത്രികയിൽ കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു. ലിംഗായത്ത്, വൊക്കലിഗ സംവരണം ഉയർത്തും. എസ് സി സംവരണം 15 ശതമാനത്തില്‍നിന്നു 17 ഉം എസ് ടി സംവരണം മൂന്നില്‍നിന്ന് ഏഴും ശതമാനമാക്കും. സംസ്ഥാനത്തെ സാമൂഹ്യ – സാമ്പത്തിക സെൻസസ് പുറത്തുവിടും. എസ് സി-എസ് ടി വിഭാഗങ്ങളിലെ പിയുസി മുതൽ മുകളിലേക്ക് പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും സൗജന്യ ലാപ് ടോപ് നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. ആദ്യ 200 യൂണിറ്റ് വൈദ്യുതി എല്ലാ വീടുകളിലും സൗജന്യം, തൊഴിൽരഹിതരായ എല്ലാ സ്ത്രീകൾക്കും 2000 രൂപ…
Read More10 കോടിയുടെ മാനനഷ്ടം; സ്വപ്ന സുരേഷിനെതിരേ എം.വി. ഗോവിന്ദന് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും
കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇന്ന് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും. തളിപ്പറമ്പ് കോടതിയില്‍ നേരിട്ട് ഹാജരായാണ് ഹര്‍ജി നല്‍കുക. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് എതിരായ പരാതി പിന്‍വലിക്കാന്‍ വിജേഷ് പിള്ള വഴി ഗോവിന്ദന് 30 കോടി വാഗ്ദാനം ചെയ്തെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും 10 കോടി രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് മാനനഷ്ടക്കേസിലെ ആവശ്യം. നേരത്തെ, സമാന സംഭവത്തില്‍ സിപിഎം ഏരിയാ സെക്രട്ടറി നല്കിയ പരാതിയില്‍ പോലീസ് സ്വപ്നയ്ക്കെതിരേ കേസെടുത്തിരുന്നെങ്കിലും ഹൈക്കോടതി അന്വേഷണം തടഞ്ഞു.
Read Moreമയക്കം വിട്ടുമാറി, ഒൻപതു കിലോമീറ്റർ നടന്ന് അരിക്കൊമ്പന് തമിഴ്നാട് അതിര്‍ത്തിയിലെ വനമേഖലയില്‍; നിരീക്ഷണം തുടര്‍ന്ന് വനംവകുപ്പ്
ഇടുക്കി: ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന് തമിഴ്നാട് അതിര്‍ത്തിയിലെ വനമേഖലയില്‍. ആനയുടെ ആരോഗ്യം തൃപ്തികരമാണെന്നും പൂര്‍ണമായും മയക്കത്തില്‍നിന്ന് വിട്ടുണര്ന്നെന്നും വനംവകുപ്പ് അറിയിച്ചു. തുറന്നുവിട്ട സ്ഥലത്തുനിന്ന് ഒന്‍പത് കിലോമീറ്റര്‍ അകലെയാണ് ആന ഇപ്പോഴുള്ളത്. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ വനമേഖലയാണിത്. കൊമ്പന്റെ ശരീരത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറില്‍നിന്ന് ലഭിക്കുന്ന സിഗ്നല്‍ ഉപയോഗിച്ച് നിരീക്ഷണം തുടരുകയാണ്. വനംവകുപ്പ് വാച്ചര്‍മാര്‍ അടങ്ങുന്ന സംഘമാണ് ആനയെ നിരീക്ഷിക്കുന്നത്.
Read Moreഅരലിറ്റർ നന്ദിനി പാൽ സൗജന്യം, സംസ്ഥാനത്ത് ഏക സിവില്‍ കോഡ് നടപ്പാക്കും; പ്രകടന പത്രിക പുറത്തിറക്കി ബിജെപി
ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി ബിജെപി. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് അരലിറ്റര്‍ നന്ദിനി പാൽ സൗജന്യം, സംസ്ഥാനത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുമെന്നും ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് മൂന്ന് പാചക വാതക സിലിണ്ടറുകള്‍ സൗജന്യമായി നല്‍കുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ എന്നിവര്‍ ചേര്‍ന്നാണ് പാര്‍ട്ടി പ്രകടന പത്രികയായ ‘പ്രജാധ്വനി’ പുറത്തിറക്കിയത്. എല്ലാ വാര്‍ഡുകളിലും അടല്‍ ആഹാര്‍ കേന്ദ്രം, പാവപ്പെട്ടവര്‍ക്ക് 10 ലക്ഷം വീടുകൾ, എസ്സി-എസ്ടി സ്ത്രീകള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് 10,000 രൂപ സ്ഥിര നിക്ഷേപം എന്നിവ പ്രകടന പത്രികയിൽ ബിജെപി വാഗ്ദാനം ചെയ്യുന്നു.
Read Moreമുഖ്യമന്ത്രിയുടെ ആ പരിപ്പ് ഇവിടെ വേവില്ല; ആരാണ് പ്രതിപക്ഷ നേതാവ് എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സർക്കാരിന് ഒന്നും ഒളിപ്പിക്കാനില്ലെങ്കിൽ പിന്നെ എന്തുകൊണ്ടാണ് ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കാത്തതെന്ന് രമേശ് ചെന്നിത്തല. എഐ കാമറ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമർശനം കടുപ്പിച്ച് ചെന്നിത്തല. വിവാദത്തിൽ തുടര്‍ച്ചയായി താൻ വാര്‍ത്താസമ്മേളനം നടത്തിയപ്പോളാണ് ശ്രദ്ധ തിരിക്കാൻ ആരാണ് പ്രതിപക്ഷ നേതാവ് എന്ന ചോദ്യവുമായി മുഖ്യമന്ത്രി രംഗത്തുവന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തന്നെയാണ്. മുഖ്യമന്ത്രിയുടെ ആ പരിപ്പ് ഇവിടെ വേവില്ലെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി കടലാസ് കമ്പനികളുടെ മാനേജരെ പോലെയാണ് സംസാരിക്കുന്നത്. സ്വന്തക്കാർക്കും ബന്ധുക്കൾക്കും വേണ്ടിയാണ് ഈ തട്ടിപ്പെന്നും ചെന്നിത്തല വിമർശിച്ചു. ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് മണികുമാറിനെതിരേയും ചെന്നിത്തല രംഗത്തുവന്നു. ഇവിടെ ഒരു ചീഫ് ജസ്റ്റിസ് ഉണ്ടായിരുന്നു മണികുമാർ. അഴിമതി കേസുകൾക്കു മേൽ അദ്ദേഹം അടയിരുന്നു. ലോകായുക്തയിൽ പോയാലും നീതി കിട്ടുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ആ പരിപ്പ് ഇവിടെ വേവില്ല; ആരാണ് പ്രതിപക്ഷ…
Read Moreസിബിഐ കൂട്ടിലടച്ച തത്ത; ബാർകോഴ അവസാനിച്ച അധ്യായം, കുത്തിപ്പൊക്കലിന് പിന്നില്‍ ആര്‍എസ്എസ്; എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ബാര്‍ കോഴക്കേസ് കുത്തിപ്പൊക്കലിന് പിന്നില്‍ ആര്‍എസ്എസ് അജന്‍ഡയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. പതിറ്റാണ്ട് മുമ്പ് അവസാനിച്ച വിഷയമാണിത്. ഇതിന്റെ പിന്നാലെ പോകേണ്ട കാര്യമില്ലെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. സിബിഐ കൂട്ടിലടച്ച തത്തയാണ്. ആർഎസ്എസ് പറയുന്നതിന് അനുസരിച്ച് തുള്ളുന്ന ഏജൻസിയായി സിബിഐ മാറിയെന്നും ഗോവിന്ദൻ വിമർശിച്ചു. സുപ്രീം കോടതി ഉത്തരവിട്ടാൽ ബാർ കോഴക്കേസ് അന്വേഷിക്കാമെന്ന് സിബിഐ നിലപാടറിയിച്ചതിന് പിന്നാലെയാണ് ഗോവിന്ദന്റെ പ്രതികരണം. എഐ കാമറ ഇടപാടിൽ സർക്കാരിന്റെ മറുപടിക്ക് തിരക്കുകൂട്ടേണ്ടെന്നും ഗോവിന്ദൻ വ്യക്തമാക്കി. എല്ലാ മറുപടികളും സർക്കാർ വൈകാതെ നൽകും. സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല. പുറത്തുവന്ന രേഖകൾ ഒക്കെ പരിശോധിക്കട്ടെയെന്നും ഗോവിന്ദൻ പറഞ്ഞു.
Read Moreനിരക്കുകൾ കൂടി; ഗവി യാത്രയ്ക്കു ചെലവേറും; സ്വകാര്യ സംരംഭകരുടെ പാരയ്ക്കെതിരേ പരാതിയുമായി കെഎസ്ആർടിസി
പത്തനംതിട്ട: ഭക്ഷണം, ബോട്ടിംഗ് ഉൾപ്പെടെയുള്ളവയുടെ നിരക്കുകൾ വർധിപ്പിച്ചതോടെ ഗവി യാത്രയുടെ ചെലവേറും. കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷന്റെ നിയന്ത്രണത്തിലുള്ള ഗവി മേഖലയിലെ നിരക്കുകളിലാണ് വർധന. കെഎസ്ആർടിസിയുടെ ടൂർ പാക്കേജിലും സ്വകാര്യ പാക്കേജിലും ഇതിനനുസരിച്ച് നിരക്കുകളിൽ വ്യതിയാനം ഉണ്ടാകും.160 രൂപയായിരുന്ന നോൺ വെജിറ്റേറിയൻ ഊണിന് 200 രൂപയാക്കി. 100 രൂപയായിരുന്ന വെജിറ്റേറിയൻ ഊണിന് 150 രൂപ നൽകണം. പ്രവേശന ഫീസും വർധിപ്പിച്ചു. പത്തു രൂപയായിരുന്ന പ്രവേശന ഫീസ് ആളൊന്നിന് 20 രൂപയാക്കി. അരമണിക്കൂർ നീളുന്ന ബോട്ടിംഗിന്റെ നിരക്ക് 100 രൂപയിൽനിന്ന് 150 രൂപയായി ഉയർത്തിയിട്ടുണ്ട്. കൊച്ചുപന്പയിലാണ് കെഎഫ്ഡിസി ഭക്ഷണ, ബോട്ടിംഗ് സൗകര്യം നൽകുന്നത്. കെഎസ്ആർടിസിയുടെ ടൂർ പാക്കേജിൽ ഉൾപ്പെട്ടതാണ് ഈ പ്രദേശം. നിലവിൽ പത്തനംതിട്ടയിൽ നിന്നുള്ള ഗവി ടൂറിന് കെഎസ്ആർടിസി ഒരാളിൽനിന്ന് ഈടാക്കുന്നത് 1300 രൂപയാണ്. കെഎഫ്ഡിസി നിരക്ക് വർധിപ്പിച്ചതോടെ കെഎസ്ആർടിസിയുടെ നിരക്കും കൂട്ടേണ്ടിവരും. കെഎസ്ആർടിസിക്കും കെഎഫ്ഡിസിക്കും ലാഭംകെഎസ്ആർടിസി…
Read Moreകാമുകന് അയച്ച നഗ്നചിത്രം തിരിച്ചെടുക്കാന്‍ ഹാക്കറുടെ സഹായം തേടി പെണ്‍കുട്ടി ! അവസരം മുതലാക്കിയ ഹാക്കര്‍ക്കെതിരേ പോക്സോ കേസ്…
പ്രണയത്തിലായിരുന്നപ്പോള്‍ കാമുകന് അയച്ച നഗ്നചിത്രങ്ങള്‍ തിരിച്ചെടുക്കാന്‍ ഹാക്കറുടെ സഹായം തേടി വെട്ടിലായി പെണ്‍കുട്ടി. സംഭവത്തില്‍ നഗ്നചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ ഹാക്കറിനെ പോലീസ് പിടികൂടി. പറവൂര്‍ നോര്‍ത്ത് കുത്തിയതോട് ചെറുകടപ്പറമ്പില്‍ താമസിക്കുന്ന മുണ്ടക്കയം കൂട്ടിക്കല്‍ പുതുപ്പറമ്പില്‍ വീട്ടില്‍ ഇഷാം നജീബിനെ(22)യാണ് ഏറ്റുമാനൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പ്രസാദ് ഏബ്രഹാം വര്‍ഗീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിനി യുവാവുമായി പ്രണയത്തിലായിരുന്നപ്പോള്‍ സ്വന്തം നഗ്നചിത്രങ്ങള്‍ അയച്ചുനല്‍കിയിരുന്നു. ഇതറിഞ്ഞ കാമുകന്റെ സുഹൃത്ത് വിദ്യാര്‍ഥിനിയുമായി ബന്ധപ്പെട്ട് കാമുകന്റെ ഫോണില്‍ നഗ്നചിത്രങ്ങളുണ്ടെന്നും ഈ ചിത്രങ്ങള്‍ ഫോണില്‍നിന്ന് ഹാക്ക് ചെയ്ത് തരാമെന്നും അറിയിച്ചു. ഇതിന് വിദ്യാര്‍ഥിനി സമ്മതിച്ചതോടെ വീണ്ടും വിളിച്ച് ചിത്രങ്ങള്‍ കണ്ടെത്തിയെന്നും താരതമ്യം ചെയ്തുനോക്കാന്‍ പുതിയ നഗ്നചിത്രങ്ങള്‍ അയച്ചുനല്‍കാനും ആവശ്യപ്പെട്ടു. എന്നാല്‍, ചിത്രങ്ങള്‍ നല്കാന് വിദ്യാര്‍ഥിനി തയ്യാറായില്ല. തുടര്‍ന്ന് വിവരം വിദ്യാര്‍ഥിനി തന്റെ കൂട്ടുകാരിയെ അറിയിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട തന്റെ സുഹൃത്തായ പുതിയ ഹാക്കറെ…
Read More