കാസര്‍ഗോഡ്: കെ ഫോണ്‍ പദ്ധതിയിലും വ്യാപക അഴിമതിയെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഭാരത് ഇലക്ട്രോണിക്സിന് എസ്റ്റിമേറ്റിനേക്കാള്‍ ടെന്‍ഡര്‍ തുക കൂട്ടിനല്കിയെന്ന് സതീശന് പറഞ്ഞു. 1038 കോടിയുടെ പദ്ധതി അനുവദിച്ചത് 1548 കോടി രൂപയ്ക്കാണ്. യഥാര്‍ഥ എസ്റ്റിമേറ്റിനേക്കാള്‍ 520 കോടി രൂപയാണ് അധികമായി വന്നത്. സര്‍ക്കാര്‍ കരാറുകളില്‍ 10 ശതമാനത്തിലധികം കൂടുതൽ കൊടുക്കാന്‍ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചു. എസ്റ്റിമേറ്റ് തുക കൂട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കരാര്‍ നല്‍കിയത് എം. ശിവശങ്കറാണെന്നും സതീശന് ആരോപിച്ചു. 20 ലക്ഷം മലയാളികള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം കൊടുക്കുക എന്നതായിരുന്നു 2017ല്‍ ആരംഭിച്ച പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ ഇത് 14000 പേര്‍ക്ക് മാത്രം കണക്ഷന് കൊടുക്കാവുന്ന പദ്ധതിയായി പിന്നീട് ചുരുക്കി. ആറ് വർഷം കഴിഞ്ഞിട്ടും പദ്ധതി വിജയിച്ചില്ലെന്നും സതീശൻ വിമർശിച്ചു.കെ ഫോണിന്റെ ടെന്‍ഡര്‍ നടപടികളിലും ഒത്തുകളിയുണ്ടെന്ന് സതീശന് ആരോപിച്ചു. ഭാരത് ഇലക്ട്രോണിക്സ് എസ്ആര്‍ഐടി…
Read MoreCategory: Loud Speaker
വിനോദയാത്രപോയ പതിമൂന്നുകാരന് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം;രണ്ടു വിദ്യാർഥികൾ ആശുപത്രിയിൽ
കാട്ടൂർ(ഇരിങ്ങാലക്കുട): വിനോദയാത്രയ്ക്കുപോയ സംഘത്തിലെ പതിമൂന്നു വയസുകാരന് ചികിത്സയിലിരിക്കെ മരിച്ചു. രണ്ടു കുട്ടികൾ ചികിത്സയിൽ. ഭക്ഷ്യവിഷബാധയെന്ന് സംശയം. വാഗമണിലേക്ക് വിനോദയാത്ര പോയ ഇരിങ്ങാലക്കുട കാട്ടൂര്‍ നെടുമ്പുര സ്വദേശി കൊട്ടാരത്ത് അനസിന്റെ മകന് ഹമദാനാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരിച്ചത്. ഹമദാന്റെ സഹോദരി ഹന (17), പിതൃസഹോദര മകന് നിജാദ് അഹമദ് (10) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. അനസും കുടുംബവും ചൊവ്വാഴ്ച വാഗമണിലേക്ക് വിനോദയാത്ര പോയിരുന്നു. അവിടെ നിന്ന് മൂന്ന് കുട്ടികളും ബിരിയാണി കഴിച്ചതായി ഇവര്‍ പറഞ്ഞു. മൂന്നാംതിയതി തിരിച്ചെത്തി അധികം വൈകാതെ ഹമദാന്‍ ഛര്‍ദ്ദിയും മറ്റു അസ്വസ്ഥതകളും തുടങ്ങി.ഉടന്‍ കാട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും വിദഗ്ധ ചികിത്സക്കായി കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലന്സിലെത്തിക്കുമ്പോഴേക്കും കുട്ടി തളര്‍ന്ന് അവശനായിക്കഴിഞ്ഞിരുന്നു. ആശുപത്രിയിലെത്തുമ്പോള്‍ പള്‍സ് വളരെ കുറവായിരുന്നതിനാല്‍ നേരെ വെന്റിലേറ്ററിലേക്ക്…
Read Moreപണക്കൊതി പൂണ്ട ഭാര്യയും മക്കളും സംശുദ്ധ ജീവചരിത്രമുള്ള നേതാവിനെ വഴിതെറ്റിക്കുന്നു; ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക്ക് കുറിപ്പിങ്ങനെ…
തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കളിൽ മിക്കവരേയും അഴിമതിക്കാരാക്കിയത് ഭാര്യയും മക്കളുമാണെന്നും ഇതിനാൽ ഭാര്യയേയും മക്കേളയും സൂക്ഷിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ആരുടേയും പേരെടുത്ത് പറയാതെ ഫേസ്ബുക്കിലാണ് ചെറിയാൻ ഫിലിപ്പ് പ്രതികരിച്ചത്. ത്യാഗ പൂർണവും സംശുദ്ധവുമായ ജീവചരിത്രമുള്ള പലരേയും വഴി തെറ്റിച്ചത് ദുർമോഹികളായ ഭാര്യയും മക്കളുമാണ്. ശത്രുക്കളോ ബാധ്യതയോ ആയി തീരുന്ന ഇവരെ സൂക്ഷിക്കുകയെന്നത് എല്ലാ രാഷ്ട്രീയ പ്രവർത്തകരുടെയും ആപ്തവാക്യമായി തീരണം. വാർധക്യ കാലത്ത് ഇവരുടെ സംരക്ഷണം ഉണ്ടാകുമെന്ന മിഥ്യാ ധാരണയിലാണ് ദുർബലരായ പല നേതാക്കളും ഇവരുടെ പ്രേരണയ്ക്ക് വഴങ്ങുന്നത്. അധികാരലഹരിയിൽ പണക്കൊതി പൂണ്ട ഭാര്യയേയും മക്കളെയും നിയന്ത്രിക്കാൻ കഴിയാത്തതു കൊണ്ടാണ് പല പ്രമുഖ നേതാക്കളുടെയും പ്രതിച്ഛായ താഴത്തുവീണ ചില്ലു ഗ്ലാസു പോലെ തകരുന്നതെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു.
Read More‘അഭിമാനമാണ് യൂത്ത് കെയര്‍’ ! ചെന്നിത്തലയെ പരോക്ഷമായി വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ…
ഡിവൈഎഫ്ഐ പ്രവര്‍ത്തനങ്ങളില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറെ പഠിക്കാനുണ്ടെന്ന് പറഞ്ഞ മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. യൂത്ത്കോണ്‍ഗ്രസിന്റെ യൂത്ത് കെയര്‍ പ്രവര്‍ത്തനം അഭിമാനമാണെന്നും സഹപ്രവര്‍ത്തകരെ മറക്കില്ലെന്നും ഷാഫി പറമ്പില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ‘ഒരു സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സഹായമില്ലാതെ സ്വന്തം അധ്വാനത്തിന്റെ കുഞ്ഞു വിഹിതങ്ങള്‍ കൊണ്ടും സുമനസ്ക്കരുടെ സഹായം കൊണ്ടും പ്രതിസന്ധികളുടെ കാലത്ത് യുവതയുടെ കരുതലായി യൂത്ത് കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍മ്മ ധീരമായി നേതൃത്വം നല്‍കുകയും അതേ സമയം തന്നെ ജനവിരുദ്ധ തീരുമാനങ്ങള്‍ക്കെതിരെ സമര സജ്ജരായി നിരവധി കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുകയും ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഇരയാകേണ്ടി വരികയുമൊക്കെ ചെയ്ത പ്രിയ സഹപ്രവര്‍ത്തകരെ പ്രസ്ഥാനം മറക്കുകയില്ല. അഭിമാനമാണ് നിങ്ങളും യൂത്ത് കെയറും.’ ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇടതുയുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ ഹൃദയപൂര്‍വം പദ്ധതിയെ പുകഴ്ത്തി മുമ്പ്…
Read Moreസഹപ്രവര്‍ത്തകന്റെ അമ്മയെ ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍ ! പീഡിപ്പിച്ചത് മകനെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി…
സഹപ്രവര്‍ത്തകന്റെ അമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വെള്ളയില്‍ സ്വദേശി അറസ്റ്റില്‍. നാലുകുടിപറമ്പ് അജ്മല്‍ കെ പി (30) ആണ് പിടിയിലായത്. പെയിന്റിംഗ് തൊഴിലാളിയായ അജ്മല്‍ കൂടെ ജോലി ചെയ്യുന്ന യുവാവിനെ കള്ള കേസില്‍ കുടുക്കുമെന്നും, കൊല്ലുമെന്നും ഭീഷണി പെടുത്തിയാണ് യുവാവിന്റെ അമ്മയെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയത്. മെഡിക്കല്‍ കോളേജിലുള്ള ലോഡ്ജുകളിലും മറ്റ് പലയിടങ്ങളിലും കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പരാതി. അജ്മല്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണ്. കോഴിക്കോട് ജില്ലയില്‍ അടുത്ത് പിടിയിലായ മയക്കുമരുന്ന് കേസില്‍പ്പെട്ട പ്രതികളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് ഡാന്‍ സാഫ് ടീം അന്വേഷിച്ചതില്‍ നിന്നും മനസിലായിട്ടുണ്ട്. ഏകദേശം ഒരു വര്‍ഷത്തോളമായി പീഡനം തുടങ്ങിയിട്ടെന്നും പോലീസില്‍ പരാതി കൊടുക്കുമെന്ന് പറഞ്ഞപ്പോള്‍ മൊബൈലില്‍ പല രീതിയിലുള്ള ഫോട്ടോ ഉണ്ടെന്നും പറഞ്ഞ് ഭീഷണി പെടുത്തി വീണ്ടും പീഡനം നടത്തിയതായും പോലീസ് പറഞ്ഞു. അവസാനം പീഡനം സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് വിവരങ്ങള്‍…
Read Moreഅരിക്കൊമ്പന് പരിധിക്കു പുറത്ത്: വീണ്ടും റേഞ്ചിലെത്തിയെന്ന് വനംവകുപ്പ്; ആന ചിന്നക്കനാലിലേക്കു തിരികെ മടങ്ങാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് വിദഗ്ധ സമിതിയംഗം
തൊടുപുഴ: തേക്കടി പെരിയാര്‍ കടുവാസങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറില്‍നിന്നുള്ള സിഗ്നലുകള്‍ ലഭിക്കാതിരുന്നത് ആശങ്കയ്ക്കിടയാക്കി. ഇന്നലെ ഉച്ച മുതല്‍ സിഗ്നലുകള്‍ ലഭിക്കാത്തതിനാല്‍ ആന എവിടെയുണ്ടെന്ന വിവരം കൃത്യമായി മനസിലാക്കാന്‍ കഴിയാത്തതാണ് ആശങ്ക പടര്‍ത്തിയത്. എന്നാല്‍ റേഡിയോ കോളറില്‍നിന്നുള്ള സാറ്റലൈറ്റ് ബന്ധം നഷ്ടപ്പെട്ടിട്ടില്ലെന്നും ഇന്നു രാവിലെ 7.30ന് സിഗ്നല്‍ ലഭിച്ചതായും ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് ആര്.ആസ്. അരുണ്‍ അറിയിച്ചു. ഇതിനിടെ അരിക്കൊമ്പന് തന്റെ പഴയ ആവാസകേന്ദ്രമായ ചിന്നക്കനാലിലേക്കു തിരികെ മടങ്ങാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയംഗം ഡോ. പിഎസ്. ഈസ പറഞ്ഞു. പറമ്പിക്കുളം വനമേഖലയായിരുന്നു ആനയെ തുറന്നു വിടാന്‍ പര്യാപ്തമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് റേഡിയോ കോളറില്‍നിന്ന് സിഗ്നല്‍ ലഭിക്കുമ്പോള്‍ അരിക്കൊമ്പന് വണ്ണാത്തിപ്പാറ വനമേഖലയില്‍ ഉണ്ടായിരുന്നു. പിന്നീടാണ് സിഗ്നല്‍ നഷ്ടമായത്. സാങ്കേതിക തകരാര്‍ മൂലമാണ് സിഗ്നല്‍ ലഭിക്കാന്‍ വൈകിയതെന്നായിരുന്നു വനംവകുപ്പ് അറിയിച്ചത്. ഇന്ന്…
Read Moreവീടിനുള്ളിൽ ആരോപണം എത്തിയിട്ടും മുഖ്യമന്ത്രിക്കു മൗനം; കേരളം കണ്ട ഏറ്റവും വലിയ കൊള്ളയെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: എഐ കാമറ സ്ഥാപിച്ചതിൽ സർവത്ര ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ കാർമികത്വത്തിൽ നടന്നത് കേരളം കണ്ട ഏറ്റവും വലിയ കൊള്ളയാണ്. വീടിനുള്ളിൽ ആരോപണം എത്തിയിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്. കോടികൾ വെട്ടാൻ പാകത്തിൽ എസ്റ്റിമേറ്റ് തയാറാക്കിയെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഉപകരാർ പാടില്ലെന്ന ടെണ്ടർ വ്യവസ്ഥകൾ ലംഘിച്ചു. ടെണ്ടർ മാനദണ്ഡങ്ങൾ ലംഘിച്ചത് കെൽട്രോണ്‍ അറിഞ്ഞുകൊണ്ടുതന്നെയാണെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളെ കൊള്ളയടിച്ച സർക്കാരിന്റെ നടപടിക്കെതിരേ ശക്തമായ പ്രക്ഷോഭങ്ങളുമായി യുഡിഎഫ് മുന്നോട്ട് പോകും. ഈ മാസം 20 ന് യുഡിഎഫിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് വളയുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreഅരുണ്‍ വിദ്യാധരന് എവിടെയെന്ന് സൂചന; ആതിരയ്ക്കെതിരേ ഫേയ്സ്ബുക്ക് പോസ്റ്റിട്ടത് കോയമ്പത്തൂരില്‍നിന്ന്; പിന്നാലെ പോലീസും
കടുത്തുരുത്തി: സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യുവതി ജീവനൊടു ക്കിയ സംഭവത്തില്‍ കുറ്റാരോപിതനായ ആണ്‍സുഹൃത്ത് കോതനല്ലൂര്‍ മുണ്ടയ്ക്കല്‍ അരുണ്‍ വിദ്യാധരന് കോയമ്പത്തൂരിലെന്ന് സൂചന. അരുണിനെ കണ്ടെത്താനായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. അരുണ്‍ ആതിരയ്ക്കെതിരേ ഫേയ്സ്ബുക്ക് പോസ്റ്റിട്ടത് കോയമ്പത്തൂരില്നിന്നാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. കടുത്തുരുത്തി എസ്ഐ പി.എസ്. അരുണ്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോയമ്പത്തൂരില്‍ പരിശോധന നടത്തുന്നുണ്ട്. തമിഴ്നാട് പോലീസിന്റെകൂടി സഹായത്തോടെയാണ് പ്രതിക്കായി അന്വേഷണം നടക്കുന്നത്. അരുണിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പോലീസ് കേസെടുത്തിരുന്നു. ഒളിവില്‍ പോയതിന് ശേഷമാണ് പ്രതി പോസ്റ്റുകള്‍ ഇട്ട് തുടങ്ങിയതെന്ന് ആതിരയുടെ സഹോദരീ ഭര്‍ത്താവും മണിപ്പൂര്‍ സബ് കളക്റുമായ ആശിഷ് ദാസ് പറഞ്ഞു.
Read Moreഗോവിന്ദന് കോടതിയിലേക്ക് സ്വാഗതം, നമുക്ക് കോടതിയിൽ കാണാം; ഗോവിന്ദനെ വെല്ലുവിളിച്ച് സ്വപ്ന സുരേഷ്
കോട്ടയം: തനിക്കെതിരെ മാനനഷ്ടക്കേസ് നൽകിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ പരിഹസിച്ച് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കേസുകൊടുത്ത് വിരട്ടാമെന്നത് സ്വപ്നത്തിൽ മാത്രമേ നടക്കൂവെന്ന് സ്വപ്ന പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് സ്വപ്ന സിപിഎം സംസ്ഥാന സെക്രട്ടറിയെ വെല്ലുവിളിച്ചത്. ഗോവിന്ദന് കോടതിയിലേക്ക് സ്വാഗതം, നമുക്ക് കോടതിയിൽ കാണാമെന്നായിരുന്നു സ്വപ്നയുടെ വെല്ലുവിളി. തന്റെ അപേക്ഷ അങ്ങ് 10 കോടി നഷ്ടപരിഹാരം ചോദിച്ച് കോർട്ട് ഫീ അടച്ച് സിവിൽ കോടതിയിലും കേസ് കൊടുക്കണമെന്നാണ്. ഗോവിന്ദനെ കോടതിയിൽ കാണാൻ താൻ കാത്തിരിക്കുന്നുവെന്നും സ്വപ്ന കുറിച്ചു. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ടെത്തിയാണ് സ്വപ്നയ്ക്കെതിരെ എം.വി. ഗോവിന്ദൻ മാനനഷ്ടക്കേസ് നൽകിയത്. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും തന്റെ വ്യക്തി ജീവിതത്തെ കരിനിഴലില്‍ ആക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഐപിസി 120 ബി, ഐപിസി 500 എന്നീ വകുപ്പുകള്‍ പ്രകാരം സ്വപ്നാ സുരേഷിനെതിരെ കേസെടുക്കണമെന്നാണ് ഹര്‍ജിയില്‍…
Read Moreവൈറ്റ് ഹൗസിലെ ഈദ് ആഘോഷത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മുസ്ലിം മേയറെ തടഞ്ഞു ! കാരണമറിയില്ലെന്ന് മേയര്‍…
യുഎസ് പ്രസിഡന്റ് ജോ ബൈഡനൊപ്പം വൈറ്റ് ഹൗസില്‍ ഈദ് ആഘോഷത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മുസ്ലിം മേയറെ തടഞ്ഞു. അവസാന നിമിഷമാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഈ നടപടി. ന്യൂ ജേഴ്സിയിലെ പ്രോസ്പെക്ട് പാര്‍ക്ക് മേയര്‍ മുഹമ്മദ് ഖൈറുള്ളയെയാണ് തടഞ്ഞത്. പ്രസിഡന്റ് പങ്കെടുക്കുന്ന ഈദ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ രഹസ്യ വിഭാഗം അനുമതി നിഷേധിച്ചതായി അവസാന നിമിഷം വൈറ്റ് ഹൗസില്‍ നിന്ന് മേയറെ ഫോണില്‍ അറിയിക്കുകയായിരുന്നു. എന്നാല്‍, എന്തുകൊണ്ടാണ് തനിക്ക് അനുമതി നിഷേധിച്ചതെന്നു വൈറ്റ് ഹൗസ് വ്യക്തമാക്കിയില്ലെന്ന് മേയര്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് 47 കാരനായ ഖൈറുള്ള കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സിന്റെ ന്യൂജേഴ്സി ചാപ്റ്ററിനെ വിവരം അറിയിച്ചു. ലക്ഷക്കണക്കിന് വ്യക്തികള്‍ ഉള്‍പ്പെടുന്ന ഒരു ഭീകരവാദ സ്ക്രീനിംഗ് ഡാറ്റയില്‍ നിന്ന് എഫ്ബിഐയുടെ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ ബൈഡന് ഭരണകൂടത്തോട് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. 2019ല്‍ സിഎഐആര്‍ അഭിഭാഷകര്‍ക്ക്…
Read More