കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ പഴുതടച്ച സുരക്ഷാ സംവിധാനമാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിക്ക് വധഭീക്ഷണി ഉണ്ടായ സാഹചര്യത്തിലും സുരക്ഷാ പ്രോട്ടോക്കോള്‍ ചോര്‍ന്ന പശ്ചാത്തലത്തിലും വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിരിക്കുന്നത്. സിറ്റി പോലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ആറ് എസ്പിമാര്‍ക്കാണ് സുരക്ഷ ചുമതല. 26 ഡിവൈഎസ്പിമാരെ വിവിധ മേഖലകളില്‍ ഏകോപനത്തിനായി നിയോഗിച്ചു. 2060 പോലീസ് ഉദ്യോഗസ്ഥരെയാണ് നഗരത്തിലാകെ മോദിയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ഇതിനു പുറമേ വിവിധ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കൊപ്പം മികച്ച സുരക്ഷാ ഏജന്‍സിയായ സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ (എസ്പിജി) മേല്‍നോട്ടവും ഉണ്ടാകും. പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളും പങ്കെടുക്കുന്ന പരിപാടികളുടെ നിയന്ത്രണവും ഇന്നലെ ഉച്ചയോടെ എസ്പിജി ഏറ്റെടുത്തു. ഐജി സുരേഷ് രാജ് പുരോഹിത് കേരളത്തില്‍ എത്തിട്ടുണ്ട്. സ്ഥിതിഗതികള്‍ എസ്പിജി തലവന്‍ അരുണ്‍ കുമാര്‍ സിന്‍ഹ നേരിട്ടാണ് വിലയിരുത്തുന്നത്. ഇതോടൊപ്പം ഡിജിപി അനില്‍കാന്തും സംസ്ഥാന…
Read MoreCategory: Loud Speaker
പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ; ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലിൽ; നഗരത്തില്‍ രണ്ടു ദിവസം ഗതാഗത നിയന്ത്രണം
കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. വൈകുന്നേരം അഞ്ചിന് ദക്ഷിണ നാവികസേനാ ആസ്ഥാനത്തെ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രിയെ മന്ത്രി പി. രാജീവ്, മേയര്‍ എം. അനില്‍കുമാര്‍, പോലീസ് മേധാവി അനില്‍കാന്ത്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് എന്നിവര്‍ സ്വീകരിക്കും. തുടര്‍ന്ന് ബിജെപി സംഘടിപ്പിക്കുന്ന യുവം 2023 കോണ്‍ക്ലേവ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി തേവര കോളജിലേക്ക് റോഡ് മാര്‍ഗം പോകും. വൈകുന്നേരം ആറിന് തേവര സേക്രഡ് ഹാര്‍ട്ട് കോളജ് മൈതാനത്തു നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി യുവാക്കളുമായി സംവദിക്കും. തേവര ജംഗ്ഷനില്‍നിന്ന് മെഗാ റോഡ് ഷോ ആയിട്ടാണ് പ്രധാനമന്ത്രി യുവം വേദിയിലേക്ക് എത്തുന്നത്. പരിപാടിയില്‍ കെ.സുരേന്ദ്രന് അധ്യക്ഷത വഹിക്കും. കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകന്, അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന അനില്‍ ആന്റണി ചടങ്ങില്‍ പ്രസംഗിക്കും. ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്കൊച്ചി: പ്രധാനമന്ത്രിയുടെ കൊച്ചി…
Read Moreതീവയ്പ് കേസ്; എന്‍ഐഎയ്ക്ക് കൈമാറി കേരള പോലീസ് ഉത്തരവിറക്കി; ഷാറൂഖിന്റെ അന്തര്‍സംസ്ഥാനബന്ധങ്ങള്‍ അന്വേഷിക്കും
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസ് എന്‍ഐഎ യ്ക്ക് കൈമാറി പോലീസ് ഉത്തരവിറക്കി. സംസ്ഥാന പോലീസ് മേധാവിയുടേതാണ് ഉത്തരവ്. ഫയലുകള്‍ അടിയന്തിരമായി കൈമാറാനും നിര്‍ദേശം നല്കി. പ്രതിക്കെതിരെ യുഎപിഎ ചുമത്തിയതോടെയാണ് കേസില്‍ എന്‍ഐഎ അന്വേഷണത്തിനും വഴിതുറന്നത്. ഷാറൂഖിന്റെ അന്തര്‍സംസ്ഥാനബന്ധങ്ങള്‍, കേസില്‍ നടന്ന ഗൂഢാലോചന, ഭീകരവാദസ്വാധീനം ഉള്‍പ്പെടെ എന്‍ഐഎ അന്വേഷിക്കും. നേരത്തെ രാജ്യത്ത് നടന്ന സമാനസംഭവങ്ങളുമായി ഈ കേസിനുള്ള ബന്ധവും അന്വേഷിക്കും. പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടങ്ങിയ ഘട്ടത്തില്‍തന്നെ എന്‍ഐഎ ഉള്‍പ്പെടെയുളള കേന്ദ്ര ഏജന്‍സികള്‍ വിവരശേഖരണം തുടങ്ങിയിരുന്നു. ട്രെയിന്‍ തീവെയ്പ് ഭീകരപ്രവര്‍ത്തനമാണെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു .ഈ സാഹചര്യത്തിലാണ് കേസില്‍ യുഎപിഎ ചുമത്തിയതെന്നും പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. കേസിലെ പ്രതിയായ ഷാറൂഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ പരിഗണിക്കരുതെന്നും കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരുന്നു.
Read Moreപോലീസ് കള്ളനായി; കവർന്നതു ലക്ഷങ്ങൾ, അഞ്ചുപേർ അറസ്റ്റിൽ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
ന്യൂഡൽഹി: ഡല്‍ഹിയില്‍ മോഷണക്കുറ്റത്തിന് നാല് പോലീസുകാര്‍ ഉള്‍പ്പടെ അഞ്ചു പേര് അറസ്റ്റിലായി. സാഗര്‍പുര്‍ മേഖലയിലാണു സംഭവം. പോലീസുകാരായ വിജയ് ശര്‍മ, ദീപക് യാദവ്, മന്‍ജേഷ് റാണ, കസാന എന്നിവരും രോഹിണി നിവാസിയായ മനീഷ് റാണ എന്നയാളുമാണു പിടിയിലായത്. ബുധൻ, വ്യാഴം ദിവസങ്ങളിലെ രാത്രിയിൽ രജനിഷ് എന്നയാളുടെ വസതിയിലാണു കവർച്ച നടന്നത്. നാലു പേർ തന്റെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി 10.40 ലക്ഷം രൂപയുമായി കടന്നുകളഞ്ഞതായി രജനിഷ് ആരോപിക്കുന്നു. രജനിഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കവർച്ചയ്ക്ക് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിനിടെ നാല് ഡൽഹി പോലീസ് ഉദ്യോഗസ്ഥരെ പിടികൂടുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതികളുടെ പക്കൽനിന്നും കവർച്ച ചെയ്ത വസ്തുക്കളും കുറ്റകൃത്യം നടത്തുമ്പോൾ ഉപയോഗിച്ച രണ്ട് കാറുകളും കണ്ടെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.
Read Moreഇനി അമ്മയ്ക്കൊപ്പം; ഔദ്യോഗിക വസതിയായ 12 തുഗ്ലക് ലൈന്‍ ഒഴിഞ്ഞ് രാഹുൽ ഗാന്ധി
ന്യൂഡൽഹി: രാഹുല്‍ ഗാന്ധി ഇന്ന് ഔദ്യോഗിക വസതിയായ 12 തുഗ്ലക് ലൈന്‍ ഒഴിയും. അമ്മ സോണിയാ ഗാന്ധിയുടെ വസതിയായ 10 ജന്പഥിലേക്കാണു മാറുന്നത്. അപകീര്‍ത്തിക്കേസില്‍ സൂറത്ത് മജിസ്ട്രേറ്റ് കോടതി വിധിക്കെതിരേ നല്കിയ അപ്പീല്‍ തള്ളിയതിനു പിന്നാലെയാണ് രാഹുല്‍ ഔദ്യോഗിക വസതി ഒഴിയാന്‍ തീരുമാനിച്ചത്. വസതി ഒഴിയാന്‍ ലോക്സഭാ ഹൗസിംഗ് പാനല്‍ ഞായറാഴ്ച വരെയാണ് രാഹുലിനു സമയം നല്‍കിയിരുന്നത്.2004 മുതൽ രാഹുൽ ഗാന്ധി തുഗ്ലക് ലെയ്നിലെ ബംഗ്ലാവിലാണ് കഴിയുന്നത്. കഴിഞ്ഞ ആഴ്ച വസതിയിൽനിന്ന് സാധനസാമഗ്രികൾ മാറ്റിയിരുന്നു. രാഹുൽ വസതി ഒഴിയാൻ തീരുമാനിച്ചപ്പോൾ നിരവധി പാർട്ടി നേതാക്കൾ വസതി നൽകാൻ തയാറായിരുന്നു. എന്നാൽ സെൻട്രൽ ഡൽഹിയിലെ 10 ജൻപഥിൽ അമ്മ സോണിയയുടെ വസതിയിൽ കഴിയാനാണ് രാഹുൽ തീരുമാനിച്ചതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
Read Moreഭീഷണി, ലൈംഗികച്ചുവയോടെ സംസാരം; യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റിനെതിരേ കേസ്
ന്യൂഡൽഹി: വനിതാ നേതാവിന്റെ പരാതിയിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസിനെതിരേ ആസാം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളെത്തുടര്‍ന്നാണ് കേസെടുത്തിട്ടുള്ളത്. ആസാമിലെ വനിതാ നേതാവ് അങ്കിത ദത്ത ആണ് പരാതിക്കാരി. ശ്രീനിവാസ് തന്നോട് ലിംഗവിവേചനം കാട്ടിയെന്നും തന്നെ ഭീഷണിപ്പെടുത്താന്‍ മോശമായ പദപ്രയോഗങ്ങള്‍ നടത്തിയെന്നും ദിസ്പുർ പോലീസിൽ നൽകിയ പരാതിയിൽ അങ്കിത ആരോപിച്ചിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തോടു പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും അവര്‍ പറഞ്ഞു. ആസാം യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയായ അങ്കിത, ആസാം പിസിസി മുന്‍ അധ്യക്ഷനും മന്ത്രിയുമായ അഞ്ജന് ദത്തയുടെ മകളുമാണ്. അങ്കിതയുടെ ട്വീറ്റുകളുടെ അടിസ്ഥാനത്തില്‍ ദേശീയ വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവായ വർധൻ യാദവിനെതിരെയും അങ്കിത ആരോപണം ഉന്നയിക്കുന്നുണ്ട്. അതേസമയം, അങ്കതിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതവും…
Read Moreവന്ദേഭാരത് ട്രെയിൻ ഇടിച്ചുതെറിപ്പിച്ച കാളക്കുട്ടി ദേഹത്ത് വീണ് റിട്ടയേർഡ് റെയിൽവേ ഉദ്യോഗസ്ഥന് ദാരുണാന്ത്യം
ജയ്പുർ: വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഇടിച്ചുതെറിപ്പിച്ച കാളക്കുട്ടി ദേഹത്തുപതിച്ച് വയോധികൻ മരിച്ചു. റിട്ട. റെയിൽവേ ഉദ്യോഗസ്ഥനായ ശിവദയാൽ ശർമയാണ് (82) മരിച്ചത്. രാജസ്ഥാനിലെ അൽവാറിലെ ആരവലി വിഹാർ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം രാവിലെ 8.30 ന് ആയിരുന്നു സംഭവം. ശിവ ദയാൽ ശർമ, കാളക്കുട്ടിയെ ട്രെയിൻ തട്ടിയ സ്ഥലത്തുനിന്നും 30 മീറ്റർ അകലെയാണ് നിന്നിരുന്നത്. ട്രെയിൻ ഇടിച്ചതിന്റെ ആഘാതത്തിൽ കാളക്കുട്ടിയുടെ ശരീരഭാഗം തെറിച്ച് ശിവദയാൽ ശർമയുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. ശിവദയാൽ സംഭവസ്ഥലത്തുതന്നെ മരിച്ചു. കാളക്കുട്ടിയും ചത്തു. ഡൽഹി-ജയ്പൂർ-അജ്മീർ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ ട്രെയിൻ യാത്ര തുടർന്നു.
Read Moreകിണറ്റില്‍ വീണ കരടി ചത്ത സംഭവം; നടപടിക്രമങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് ആക്ഷേപം; വീഴ്ചയുണ്ടായെങ്കില്‍ കര്‍ശന നടപടിയെന്ന് വനംമന്ത്രി
തിരുവനന്തപുരം: വെള്ളനാട് വീട്ടുവളപ്പിലെ കിണറ്റില്‍ വീണ കരടി ചത്ത സംഭവത്തില്‍ ഉദ്യോഗ സ്ഥര്‍ക്ക് വീഴ്ചയുണ്ടായെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് വനംമന്ത്രി എം.കെ.ശശീന്ദ്രന്. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സമഗ്രമായ റിപ്പോര്‍ട്ട് ലഭിച്ചശേഷം വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. മുങ്ങാന്‍ സാധ്യതയുള്ള ജീവികളെ മയക്കുവെടി വയ്ക്കരുതെന്ന വനംവകുപ്പിന്റെ സറ്റാന്‍ഡേര്‍ഡ് ഓപ്പറേഷന് പ്രൊസീജ്യര്‍ പാലിക്കപ്പെട്ടില്ല. മയക്കുവെടിയേറ്റ ജീവി അപകടസാഹചര്യത്തിലേക്ക് നീങ്ങിയാല്‍ മറുമരുന്ന് പ്രയോഗിക്കാമെന്ന നിര്‍ദേശവും പാലിക്കപ്പെട്ടില്ലെന്നും വിമർശനമുണ്ട്.
Read Moreകളിക്കളങ്ങളും രാസലഹരിയുടെ പിടിയിൽ; ആദ്യം ഫ്രീയായി നൽകി വശത്താക്കും; പിന്നെ കുട്ടികൾ വാഹകരും വ്യാപാരികളുമാകും
പത്തനംതിട്ട: കളിക്കളങ്ങളിൽ ഒത്തുകൂടുന്ന കുട്ടികളെ കേന്ദ്രീകരിച്ച് രാസലഹരികളുടെ കൈമാറ്റവും വില്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിൽ രണ്ട് കുട്ടികൾ പോലീസ് പിടിയിലായി. ഹ യർ സെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് പന്തളത്ത് ഡാൻസാഫ് സംഘത്തിന്റെയും പന്തളം പോലീസിന്റെയും സംയുക്ത നീക്കത്തിൽ കുടുങ്ങിയത്. ഇവരിൽനിന്ന് ഒരു ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു, വില്പനയ്ക്കായി വാങ്ങികൊണ്ടുവരവേയാണ് പിടിയിലായത്. പോലീസിനെ കണ്ട് സ്കൂട്ടർ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കൗമാരക്കാരെ സാഹസികമായി പിടികൂടുകയായിരുന്നു. കഴിഞ്ഞദിവസം ബംഗളൂരുവിൽനിന്നു എംഡിഎംഎയുമായി എത്തിയ യുവാവിൽനിന്നു ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിൽ കളിക്കളങ്ങൾ കേന്ദ്രീകരിച്ച് കർശന നിരീക്ഷണം തുടരാൻ ജില്ലാ പോലീസ് മേധാവി പോലീസിന് നിർദേശം നൽകിയിരുന്നു. കുളനട പെട്രോൾ പമ്പിനടുത്തുനിന്നാണ് രാസലഹരിയുമായി കുട്ടികൾ പോലീസ് വലയിലായത്. കുട്ടികൾ വാഹകരും വ്യാപാരികളും കുട്ടികൾതന്നെ ഉപഭോക്താക്കളും വാഹകരുമായി മാറുന്ന ഗുരുതര സ്ഥിതിവിശേഷം നിലവിലുണ്ട്. വിൽക്കാൻ കിട്ടുന്ന ലഹരിവസ്തുക്കളിൽനിന്ന് ഇവർക്ക് സ്വന്തം…
Read Moreകിണറ്റിൽ കരടി വീണതുപോലെയാണ് താൻ വനം മന്ത്രിയായതെന്ന് എ.കെ. ശശീന്ദ്രൻ
കട്ടപ്പന: കിണറ്റിൽ കരടി വീണതുപോലെയാണ് താൻ വനം വകുപ്പിന്റെ മന്ത്രിയായതെന്ന് എ.കെ. ശശീന്ദ്രൻ. വനം വകുപ്പ് ഉദ്യോഗസ്ഥർ ജനങ്ങളുടെ ശത്രുക്കളാണെന്ന ധാരണ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കട്ടപ്പനയിൽ നടന്ന വനസൗഹൃദ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വനാതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്താനും ചർച്ചയിലൂടെ പരിഹരിക്കാനുമാണ് വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ വന സൗഹൃദ സദസ് സംഘടിപ്പിച്ചത്. ഉടുമ്പൻചോല , ഇടുക്കി, തൊടുപുഴ താലൂക്കുകൾക്കായാണ് കട്ടപ്പന ടൗൺ ഹാളിൽ സദസ് സംഘടിപ്പിച്ചത്.നട്ടുനനച്ച് വളർത്തിയ മരങ്ങൾ കർഷകന് മുറിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കും. ഇതിനായി നിയമത്തിൽ ഭേദഗതി വരുത്തുമെന്നും വനം മന്ത്രി അറിയിച്ചു. മന്ത്രി റോഷി അഗസ്റ്റിന് അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എംപി, എം.എം. മണി എം എൽഎ എന്നിവർ പ്രസംഗിച്ചു. കടുവയുടെ ആക്രമണത്തിൽ പശുക്കിടാവ് ചത്ത വാഴവര കണ്ടത്തിൽ ജോൺ ദേവസ്യക്ക് ഉൾപ്പെടെ…
Read More