തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പ് എഐ കാമറകള്‍ സ്ഥാപിച്ച മാതൃകയിൽ 1000 കാമറകള്‍ സ്ഥാപിക്കാനുള്ള പോലീസ് പദ്ധതിക്ക് തടയിട്ടു ധനവകുപ്പ്. കെല്‍ട്രോണിന്റെ കീഴില്‍ സ്വകാര്യ കമ്പനികളുമായി ചേർന്ന് ട്രാഫിക് കാമറകള്‍ സ്ഥാപിക്കാനുള്ള പദ്ധതിക്കാണു ധനവകുപ്പ് തടസ മുന്നയിച്ചത്. നിയമലംഘകരിൽനിന്നു പിരിക്കുന്ന പിഴയിൽനിന്നു പ്രതിമാസം നിശ്ചിത തുക ഈടാക്കാൻ കെൽട്രോൺ തയാറാക്കിയ വ്യവസ്ഥ അംഗീകരിക്കാനാകില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കി. 400 കോടിയലധികം മുടക്ക് മുതലുള്ള പദ്ധതിയാണ് കെൽട്രോണ്‍ മുഖേന പോലീസ് നടപ്പാക്കാൻ ഉദ്ദേശിച്ചത് എന്നാൽ അതിന് തടസവാദം ഉന്നയി ച്ചിരിക്കുകയാണ് ധനവകുപ്പ്. കാമറ വഴി വരുന്ന പിഴപ്പണത്തിൽനിന്ന് ഓരോ മാസവും നിശ്ചിത പണം കെൽട്രോണിന് നേരിട്ടെടുക്കാനായി പ്രത്യേക അക്കൗണ്ട് തുടങ്ങാൻ അനുവദിക്കില്ലെന്നും ഇത്തരമൊരു അക്കൗണ്ട് തുടങ്ങാൻ നിയമപരമായ സാധുതയില്ലെന്നുമാണ് ധനവകുപ്പന്റെ നിലപാട്. പണം മുഴുവനായി സർക്കാരിലേക്ക് അടച്ച ശേഷം ഓരോ മാസവും തിരിച്ചടയ്ക്കേണ്ട പണത്തിന്റെ ബില്ലു നൽകിയാൽ ധാരണപ്രകാരമുള്ള പണം…
Read MoreCategory: Loud Speaker
സാധാരണ കാമറ വെക്കുന്നത് കള്ളനെ പിടിക്കാൻ, ഇവിടെ കാമറ വച്ച് മോഷ്ടിക്കുന്നു; ടെന്‍ഡര്‍ മറിച്ചുകൊടുക്കുക എന്നത് കെല്‍ട്രോണിന്റെ പതിവെന്ന് കെ മുരളീധരൻ
തിരുവനന്തപുരം: സാധാരണ കാമറ വെക്കുന്നത് കള്ളനെ പിടിക്കാനാണ്. ഇവിടെ കാമറ വച്ചിട്ട് മോഷ്ടിക്കുകയാണ്. എഐ കാമറ വിവാദത്തില്‍ ജുഡീഷൽ അന്വേഷണം ആവശ്യപ്പെടും. നാളെ യുഡിഎഫ് തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ടെന്ന് കെ മുരളീധരൻ വന്ദേഭാരത് ട്രെയിനിൽ വി.കെ. ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ ഒട്ടിച്ചത് ശരിയായില്ലെന്ന് കെ. മുരളീധരൻ എംപി. എന്നാൽ സംഭവത്തിൽ ശ്രീകണ്ഠന് പങ്കില്ലെന്നും പോസ്റ്ററൊട്ടിച്ചത് ആരായാലും പാർട്ടി നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരത് എക്സ്പ്രസിന് തലശേരിയിൽ സ്റ്റോപ്പ് വേണം. കൂര്‍ഗിലേക്ക് കൂടി എത്താനുളള എല്ലാ സൗകര്യവും നോക്കിയിട്ടാണ് തലശേരിയില്‍ സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്ത് നൽകുന്നുണ്ടെന്നും കെ. മുരളീധരൻ പറഞ്ഞു. സാധാരണ കാമറ വെക്കുന്നത് കള്ളനെ പിടിക്കാനാണ്. ഇവിടെ കാമറ വച്ചിട്ട് മോഷ്ടിക്കുകയാണ് ചെയ്യുന്നത്. കെല്‍ട്രോണിന് എന്തിനാണ് കരാര്‍ നല്‍കിയത്. കെല്‍ട്രോണിന്റെ പല വര്‍ക്കിനും ഗുണമില്ല. ടെന്‍ഡര്‍ മറിച്ചുകൊടുക്കുക എന്നത്…
Read Moreപന്ത്രണ്ടുവയസില്‍ താഴെയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ! പ്രതിയ്ക്ക് പ്രതിക്ക് 23 വര്‍ഷം കഠിനതടവും രണ്ടേമുക്കാല്‍ ലക്ഷം പിഴയും
അടൂര്‍: പന്ത്രണ്ടുവയസില്‍ താഴെയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 23 വര്‍ഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും. പള്ളിക്കല്‍ വാക്കയില്‍ പ്ലാവിളയില്‍ വിനോദിനെ (52)യാണ് പോക്സോ നിയമപ്രകാരം അടൂര്‍ ഒന്നാം ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി എ.സമീര്‍ ശിക്ഷിച്ചത്. വീട്ടുമുറ്റത്തു സഹോദരിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പരിചയം മുതലാക്കി സ്വന്തം വീട്ടിലേക്കു കൊണ്ടുപോയി പീഡിപ്പിച്ചതിനാണ് ശിക്ഷ. പിഴ അടയ്ക്കുന്ന പക്ഷം ഇതില്‍ 1.5 ലക്ഷം രൂപയും അതിജീവിതയ്ക്കു നല്‍കാനും പിഴ അടയ്ക്കാതിരുന്നാല്‍ രണ്ടര വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണമെന്നുമാണ് വിധി. വിവിധ വകുപ്പുകളിലെ ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതാല് അഞ്ചുവര്‍ഷം തടവുശിക്ഷ അനുഭവിച്ചാല്‍ മതിയെന്നും ഉത്തരവില്‍ പറയുന്നു. അടൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന വിമല്‍ രംഗനാഥ് അന്വേഷിച്ച് കുറ്റപത്രം നല്കിയ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്മിത ജോണ്‍ കോടതിയില്‍ ഹാജരായി.
Read Moreതോക്ക് ഉപയോഗിച്ച് ബന്ധുവിനെ കൊല്ലാന്‍ ശ്രമിച്ച യുവാവ് റിമാന്‍ഡില്‍ ! ലൈസന്‍സ് ഇല്ലാതെ തോക്ക് ഉപയോഗിച്ചതിനും കേസ്…
ചുങ്കപ്പാറ: ബന്ധുവിനെ തോക്ക് ഉപയോഗിച്ച് വധിക്കാന്‍ ശ്രമിച്ച യുവാവ് റിമാന്‍ഡിലായി. ചുങ്കപ്പാറ മണ്ണില്‍പടി മണ്ണില്‍ പുത്തന്‍വീട്ടില്‍ റോബിന് കോശി(42) യാണ് പെരുമ്പെട്ടി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം രാത്രി ബന്ധുവായ കോശി തോമസിനെ കാറില്‍ പിന്തുടര്ന്ന് തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും നാടന്‍ തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും വെടിവയ്ക്കുകയുമായിരുന്നു. വെടിയുടെ ഒച്ച കേട്ട നാട്ടുകാര്‍ ഓടിക്കൂടി വിവരം അറിയിച്ചതിനേ തുടര്‍ന്ന് സ്ഥലത്തെത്തയ പെരുമ്പെട്ടി പോലീസ് ഇന്‍സ്പെക്ടര്‍ എം. ആര്. സുരേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സോണിമോന്‍ ജോസഫ്, വിജയന്, രാം പ്രകാശ് എന്നിവര്‍ സമീപസ്ഥലങ്ങളില്‍ വിശദമായ പരിശോധന നടത്തി തോക്ക് കണ്ടെടുത്തു. ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്ക് ആണെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടു. തുടര്‍ന്ന്, റോബിന് കോശിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആറു തിരകളും ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. ഫോറന്‍സിക് ടീമിന്റെ സഹായത്തോടെ തെളിവ് ശേഖരിക്കുകയും, വീട്ടില്‍ കൂടുതല്‍…
Read Moreവീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ കയറിപ്പിടിച്ച ‘ഉണ്ണിക്കുട്ടന്’ പിടിയില്‍ !
കൊല്ലം: വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച പ്രതി പോലീസ് പിടിയിലായി. തൃക്കോവില്‍വട്ടം, ഞാറവിള പടിഞ്ഞാറ്റതില്‍ ഉണ്ണിക്കുട്ടന്(23) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. സ്ഥിരം ലഹരിക്ക് അടിമയായ ഇയാള്‍ കഴിഞ്ഞ ദിവസം സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഉപദ്രവിക്കുകയായിരുന്നു . ചീത്ത വിളിച്ച് കൊണ്ട ് സ്ത്രീയെ കയറി പിടിക്കാനും മാനഹാനിപ്പെടുത്താനും ശ്രമിച്ച യുവാവിനെ തടയാന്‍ ശ്രമിച്ചപ്പോള്‍ വസ്ത്രം വലിച്ച് കീറുകയും ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ ഇരവിപുരം പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരവിപുരം ഇന്‍സ്പെക്ടറുടെ ചാര്‍ജുള്ള കണ്ട്രോള് റൂം ഇന്‍സ്പെക്ടര്‍ ജോസിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷാജി, ജയേഷ്, സിപിഒ വിഷ്ണു, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreഓസ്ട്രേലിയയില്‍ അഞ്ച് കൊറിയന്‍ വനിതകളെ ബലാത്സംഗം ചെയ്ത് ഇന്ത്യക്കാരന് ! വര്‍ഷാവസാനം ശിക്ഷ നടപ്പിലാക്കിയേക്കും
കൊറിയന്‍ സ്ത്രീകള്‍ ബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഇന്ത്യന്‍ പൗരന് കുറ്റക്കാരനെന്ന് ഓസ്ട്രേലിയന്‍ കോടതി. ഓസ്ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖനായ ബാലേഷ് ധന്‍ഖറിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് നല്‍കിയതിന് ശേഷം അഞ്ച് കൊറിയന്‍ വനിതകളെ ഇയാള്‍ ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് സിഡ്നി കോടതിയുടെ കണ്ടെത്തല്‍. ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബി.ജെ.പിയുടെ മുന്‍ നേതാവായിരുന്നു ഇദ്ദേഹമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അലാറാം ക്ലോക്കില്‍ ഒളിപ്പിച്ച ക്യാമറയിലും ഫോണിലും ഇയാള്‍ തന്റെ ലൈംഗികാതിക്രമങ്ങള്‍ പകര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ധന്‍ഖറിനെതിരായി ചുമത്തിയിരിക്കുന്ന എല്ലാ വകുപ്പുകളനുസരിച്ചും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജാമ്യത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന പ്രതിയുടെ ആവശ്യം കോടതി നിരാകരിച്ചു. മെയ് മാസത്തില്‍ വിചാരണ തുടരുമെന്നാണ് വിവരം. വര്‍ഷാവസാനം ശിക്ഷ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്. 2018ല്‍ ധന്‍ഖറിന്റെ മറ്റ് സ്ത്രീകളുമൊത്തുള്ള വീഡിയോകള്‍ പോലീസ് കണ്ടെത്തിയിരുന്നു. വീഡിയോകള്‍ ഓരോ കൊറിയന്‍ വനിതകളുടെ പേര് നല്കി ഫോള്‍ഡറില്‍…
Read Moreമലയാളി യുവതിയെ ദുബായില്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങി ! യുപി സ്വദേശിയായ യുവാവ് പിടിയില്‍
മലയാളി യുവതിയെ ദുബായില്‍ വച്ച് വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുപി സ്വദേശി പിടിയില്‍. ബറേലി സ്വദേശിയായ നദീം ഖാനെ(26)യാണ് ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരിക്കൂര്‍ സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ കെ.വി.സത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദുബായില്‍ നദീം ഓടിച്ചിരുന്ന ബസില്‍ കണ്ടക്ടറായിരുന്നു യുവതി. വിവാഹവാഗ്ദാനം നല്കി പലതവണ പീഡിപ്പിച്ച നദീം, യുവതി ഗര്‍ഭിണിയായതോടെ യുപിയിലേക്കു കടക്കുകയായിരുന്നു.
Read Moreഅണികളെ ആവേശത്തിലാക്കാൻ കാൽനടയാത്രയായി മോദി; പുഷ്പവൃഷ്ടി നടത്തി പ്രവർത്തകരും
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ നടത്തുന്ന റോഡ് ഷോയ്ക്ക് ആവേശോജ്ജ്വലമായ തുടക്കം. കൊച്ചി തേവര ജംഗ്ഷനിൽ നിന്ന് കാൽനടയായി യാത്ര തുടങ്ങിയ മോദിയെ ഇരുവശങ്ങളിലും അണിനിരന്ന ജനങ്ങളും ബിജെപി പ്രവർത്തകരും പുഷ്പവൃഷ്ടിയോടെയാണ് സ്വീകരിച്ചത്. സുരക്ഷാവലയത്തിന് നടുവിൽ, കവചിത വാഹനത്തിൽ എത്തുന്ന പ്രധാനമന്ത്രിയെ കാത്തുനിന്ന ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് കാൽനടയാത്ര നടത്താൻ മോദി തീരുമാനിച്ചത്. തൂവെള്ള കുർത്തയും കസവ് കരയുള്ള മുണ്ടും ധരിച്ചെത്തിയ മോദി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്താണ് നടന്നുനീങ്ങുന്നത്. 1.8 കിലോമീറ്റർ ദൂരം നടത്തുന്ന റോഡ് ഷോയ്ക്ക് ശേഷം തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനത്ത് എത്തുന്ന മോദി, ബിജെപി സംഘടിപ്പിക്കുന്ന ‘യുവം 2023’ പരിപാടിയിൽ പങ്കെടുക്കും. പരിപാടിക്ക് ശേഷം സ്വകാര്യ ഹോട്ടലിൽ ക്രൈസ്തവ മതമേലധ്യക്ഷരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത് ആദ്യരാത്രിയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ! ഇതിന് വഴിയൊരുക്കിയത് ശ്രുതിയും പൂര്‍ണിമയും…
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്ലസ് വണ്ണില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ എറണാകുളം കാലടി സ്വദേശി അജിന്‍സാം, അഖിലേഷ് സാബു, ജിതിന് വര്‍ഗീസ്, പൂര്‍ണിമ ദിനേഷ്, ശ്രുതി സിദ്ധാര്‍ഥ് എന്നിവരാണ് അറസ്റ്റില്‍ ആയത്. പെണ്‍കുട്ടിയുമായി മാസങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാം വഴിയാണ് അജിന്‍സാം സൗഹൃദം സ്ഥാപിച്ചത്. ശേഷം വിവാഹ വാഗ്ദാനം നല്കി പീഡനത്തിനിരയാക്കുകയായിരുന്നു. കേസിലെ മറ്റ് പ്രതികള്‍ അജിന്‍സാമിന്റെ സുഹൃത്തുക്കളാണ്. കഴിഞ്ഞ 17ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കാറില്‍ കളിയിക്കാവിളയില്‍ എത്തിയ അജിന്‍സാമും സുഹൃത്തുക്കളും പെണ്‍കുട്ടിയെ കൂട്ടികൊണ്ടു പോയി നെയ്യാറ്റിന്‍കരയിലെ നക്ഷത്ര ഹോട്ടലില്‍ എത്തിച്ചു. ഇവിടെവെച്ച് പീഡനത്തിനിരയാക്കി. 18ന് വീടിനു സമീപം പെണ്‍കുട്ടിയെ എത്തിച്ച ശേഷം ഇവര്‍ മടങ്ങുകയായിരുന്നു. അടുത്ത ദിവസം മുതല്‍ അജിന്‍സാമിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതോടെ സംശയം തോന്നിയ പെണ്‍കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന്…
Read Moreകോൺഗ്രസ് മന്ത്രിയുടെ സെക്സ് വീഡിയോ ചാറ്റ് ചോർന്നു; വ്യാജമെന്നു മന്ത്രി; വീഡിയോ പുറത്തുവിട്ടത് ബിജെപി എംപി
റാഞ്ചി: കോൺഗ്രസ് നേതാവും ജാർഖണ്ഡ് ആരോഗ്യമന്ത്രിയുമായ ബന്ന ഗുപ്തയുടെ സെക്സ് വീഡിയോ ചാറ്റ് പുറത്തായെന്നു റിപ്പോർട്ട്. സ്ത്രീയുമായി നടത്തുന്ന വീഡിയോ സംഭാഷണം സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. 19 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിച്ചത്. ബിജെപി എംപി നിഷികാന്ത് ദുബെ ട്വിറ്ററിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. എന്നാൽ ഈ ക്ലിപ് വ്യാജവും എഡിറ്റ് ചെയ്തതുമാണെന്ന് ഗുപ്ത വിശദീകരിച്ചു. തന്റെ പ്രതിച്ഛായ തകർക്കാൻ രാഷ്ട്രീയ എതിരാളികൾ വീഡിയോ പ്രചരിപ്പിച്ചെന്നും ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നും പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. എന്നെ കുടുക്കാൻ ശ്രമിച്ചവർക്കെതിരേ നിയമവഴിയിൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി ഹേമന്ത് സോറൻ അന്വേഷണത്തിന് ഉത്തരവിടണമെന്നും വീഡിയോ വ്യാജമാണോ യഥാർഥമാണോ എന്ന് അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
Read More