സ്വന്തം ലേഖകൻന്യൂഡൽഹി: ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യറായ് ബച്ചന്റെയും മകൾ ആരാധ്യക്കെതിരായ വ്യാജ വാർത്തകൾ നീക്കം ചെയ്യാൻ ഗൂഗിളിനു കോടതി നിർദേശം. ആരാധ്യയുടെ ആരോഗ്യനില സംബന്ധിച്ചു ചില യൂട്യൂബ് ചാനലുകൾ നൽകിയ വ്യാജ വാർത്തകൾ നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതിയാണ് ഗൂഗിളിനോടു നിർദേശിച്ചത്. വ്യാജ വാർത്തകൾക്കെതിരേ ആരാധ്യതന്നെ കഴിഞ്ഞദിവസം കോടതിയെ സമീപിച്ചിരുന്നു. ആരാധ്യ ഗുരുതരാവസ്ഥയിലാണെന്ന തരത്തിലായിരുന്നു യൂട്യൂബ് ചാനലുകൾ നൽകിയ വാർത്ത. ഇതിനെതിരേയാണു ആരാധ്യ ബച്ചൻ കോടതിയെ സമീപിച്ചത്. കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ചു തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിയമലംഘനമാണെന്നും ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുട്ടികളെ ബഹുമാനത്തോടെ മാത്രമേ കൈകാര്യം ചെയ്യാവൂവെന്നും കോടതി ചൂണ്ടിക്കാട്ടി.
Read MoreCategory: Loud Speaker
മോട്ടോർ വാഹനവകുപ്പിന്റെ എഐ കാമറകൾ മിഴി തുറന്നു..! ഒരു മാസത്തേക്ക് പിഴയില്ല, ബോധവത്കരണം
തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ചിരിക്കുന്ന എഐ കാമറകൾ സംസ്ഥാന ത്തൊട്ടാകെ മിഴി തുറന്നു. 726 അത്യാധുനിക നിരീക്ഷണ കാമറകളുടെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്. ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. റോഡപകടം മൂലമുള്ള മരണങ്ങള് സംസ്ഥാനം നേരിടുന്ന ദുരന്തമായി കണ്ട് അതിനെ ചെറുക്കാന്‍ കൂട്ടായ പ്രവര്‍ത്തനം നടത്തേണ്ടതു ണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പദ്ധതിയിൽ ആദ്യത്തെ ഒരു മാസം നിയമലംഘനത്തിന് ബോധവത്കരണം മാത്രമായിരിക്കും ഉണ്ടാകുക, പിഴ ഈടാക്കില്ല. നിയമ ലംഘനം നടത്തുന്നവർക്ക് ഫോൺ സന്ദേശം വരും. വേണ്ടത്ര ബോധവത്കണം ഉണ്ടായില്ലെന്ന പരാതിയെ തുടർന്നാണ് ഒരു മാസം ബോധവത്കരണത്തിനായി മാറ്റിവെക്കുന്നതെന്നും എഐ കാമറകൾ നിലവിലുളള സ്ഥലത്ത് നിന്നും മറ്റിടങ്ങളിലും മാറ്റി സ്ഥാപിക്കുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.
Read Moreജാക്കീ പിടിച്ചോടാ ! ഗാര്‍ഹിക പീഡനപരാതി അന്വേഷിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ചു…
ഗാര്‍ഹിക പീഡനപരാതി അന്വേഷിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെ വളര്‍ത്തുപട്ടിയെ അഴിച്ചു വിട്ട് കടിപ്പിച്ച് യുവാവ്. വയനാട് ജില്ലാ വനിതാസംരക്ഷണ ഓഫീസര്‍ മായ എസ്. പണിക്കര്‍, കൗണ്‍സിലര്‍ നാജിയ ഷിറിന് എന്നിവര്‍ക്കാണ് വളര്‍ത്തുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. മേപ്പാടി തൃക്കൈപ്പറ്റ നെല്ലുമാളം സ്വദേശി ജോസ് എന്നയാളാണ് നായയെ തുറന്നുവിട്ട് കടിപ്പിച്ചത്. മായയ്ക്ക് കാലില്‍ രണ്ടിടത്ത് കടിയേറ്റു. പേടിച്ചോടുന്നതിനിടെ നിലത്തുവീണ കൗണ്‍സിലറെ പട്ടി കടിച്ച് പരിക്കേല്‍പ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ജോസ് നിരന്തരം ശാരീരികമായി പീഡിപ്പിക്കുന്നുവെന്ന് ജോസിന്റെ ഭാര്യ വനിതാസംരക്ഷണ ഓഫീസില്‍ കഴിഞ്ഞമാസം പരാതി നല്‍കിയിരുന്നു. എന്നാല്‍, പലതവണ ഫോണില്‍ ബന്ധപ്പെട്ടിട്ടും ഇവരെ ലഭിക്കാതെ വന്നതോടെയാണ് മായയും നാജിയയും നേരിട്ട് വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു. പരാതിയുമായി ബന്ധപ്പെട്ട കാര്യത്തിന് എത്തിയതാണെന്നു പറഞ്ഞപ്പോള്‍ ‘ജാക്കി പിടിച്ചോടാ’ എന്നുപറഞ്ഞ് ജോസ് പട്ടിയെ തുറന്നുവിടുകയായിരുന്നു. പട്ടി നേരെ മായയെ ആക്രമിച്ചു. പത്തുമിനിറ്റുനേരം പട്ടിയുമായി മല്‍പ്പിടുത്തം നടത്തേണ്ടിവന്നെന്ന് മായ…
Read Moreവീട്ടുമുറ്റത്തു നിന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ അതിഥി തൊഴിലാളിയുടെ ശ്രമം ! യുവാവ് പിടിയില്‍…
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടരവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് ഇതര സംസ്ഥാനത്തൊഴിലാളിയായ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. കഴിഞ്ഞദിവസം വൈകിട്ട് ആറോടെ കുളത്തൂപ്പുഴ ചോഴിയക്കോട് മൂന്നുമുക്കിന് സമീപത്തായിരുന്നു സംഭവം. മൂന്നുമുക്ക് സ്വദേശി രതീഷിന്റെ മകന് വീട്ടുമുറ്റത്തിരുന്നു കളിച്ചുകൊണ്ടിരിക്കെ സമീപത്തെത്തിയ യുവാവ് കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. ഇതുകണ്ട് സമീപത്തുണ്ടായിരുന്ന രതീഷ് ബഹളം വെച്ചതോടെ ഓടിയകന്ന യുവാവിനെ നാട്ടുകാര്‍ പിന്തുടര്ന്ന് തടഞ്ഞുവെച്ച് കുളത്തൂപ്പുഴ പോലീസിന് കൈമാറുകയായിരുന്നു. 30 വയസ് തോന്നുന്ന തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളില്‍ പരസ്പര വിരുദ്ധമായി സംസാരിക്കുന്ന യുവാവിനെ മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതായി കുളത്തൂപ്പുഴ പോലീസ് അറിയിച്ചു. ഇയാള്‍ രാവിലെ മുതല്‍ പ്രദേശത്ത് കറങ്ങിനടക്കുന്നത് കണ്ടിരുന്നതായും വനത്തിന് സമീപത്തെ ക്ഷേത്രപരിസരത്ത് എത്തിയിരുന്നതായും നാട്ടുകാര്‍ പറയുന്നു.
Read Moreഞാനും ഒന്ന് കുളിരട്ടെ ! എസി മോഷ്ടിച്ചു കടന്നു കളഞ്ഞ യുവാവിനായി വലവിരിച്ച് പോലീസ്…
മോഷ്ടാക്കള്‍ പലവിധമുണ്ടെങ്കിലും ചൂടുകാലത്ത് ഏറ്റവും പ്രയോജനമുള്ള എസി മോഷ്ടിച്ചു കടന്നു കളഞ്ഞ കള്ളനാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. മലപ്പുറം വളാഞ്ചേരിയിലാണ് മോഷണം. പട്ടാപ്പകല്‍ എ സി ഇന്‍ഡോര്‍ യൂണിറ്റ് മോഷ്ടിച്ച് യുവാവ് കടന്നു കളയുകയായിരുന്നു. വളാഞ്ചേരി സിറ്റി ചോയ്സിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. മോഷ്ടാവിനായി വളാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു. വളാഞ്ചേരി ടൗണിലെ സിറ്റി ചോയ്സില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച പകലാണ് സംഭവം നടന്നത്. എ.സി ഇന്‍ഡോര്‍ യൂണിറ്റുമായി യുവാവ് നടന്നു വരുന്നതും ഓട്ടോറിക്ഷയെ കൈകാട്ടി വിളിച്ച് അതില്‍ കയറി പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. വളാഞ്ചേരി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreറമദാൻ സഹായ വിതരണം; യെമനിൽ തിക്കിലും തിരക്കിലും 85 മരണം; മരിച്ചവരിൽ സ്ത്രീകളും കുട്ടികളും
സന: യെമനിൽ റമദാൻ സഹായവിതരണ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും എൺപതിലേറെ ആളുകൾ മരിച്ചു. അഞ്ഞൂറിലേറെപ്പേർക്കു പരിക്കേറ്റു. യുദ്ധബാധിതമായ യെമനിൽ ഈദുൽ ഫിത്തറിനു മുന്നോടിയായുള്ള സൗജന്യവിതരണം നടക്കുന്പോൾ ആളുകൾ ഇരച്ചെത്തിയതാണു ദുരന്തത്തിനു കാരണം. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. മരിച്ചവരെയും പരിക്കേറ്റവരെയും അടുത്തുള്ള ആശുപത്രികളിലേക്കു മാറ്റി.രാജ്യത്തു പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയുടെ നേതൃത്വത്തിലായിരുന്നു സൗജന്യവിതരണം നടന്നത്. പണം ഉൾപ്പെടെയുള്ള റമദാൻ കിറ്റ് ആണു വിതരണത്തിന് ഒരുക്കിയിരുന്നത്. ഒരു സ്കൂളിലായിരുന്നു പരിപാടി. ആയിരണക്കിന് ആളുകൾ ഇരച്ചെത്തിയപ്പോൾ ഹൂതി സൈന്യം ആകാശത്തേക്കു വെടിച്ചതാണു ദുരന്തത്തിനു വഴിവച്ചതെന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിവച്ചതു വൈദ്യുതി ലൈനിൽ തട്ടി പൊട്ടിത്തെറിച്ചപ്പോളുണ്ടായ ഭയാനകമായ ശബ്ദം കേട്ടു പരിഭ്രാന്തരായി ജനം ചിതറിയോടുകയായിരുന്നു.
Read Moreവന്ദേ ഭാരത്: ഉദ്ഘാടന ദിവസം വിദ്യാർഥികളുമായി മോദിയുടെ സംവാദം; തെരഞ്ഞെടുക്കപ്പെട്ടവർക്കു സൗജന്യയാത്രയും
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സ്കൂള്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. 12 മുതല്‍ 18വരെ പ്രായപരിധിയുള്ള വിദ്യാര്‍ഥികളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടവർ ക്കാണു പ്രധാനമന്ത്രിയുമായി സംവദിക്കാനും വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യാനും അവസരം ഒരുക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ സ്കൂളുകളില്‍നിന്നു തെരഞ്ഞെടുത്ത വിദ്യാര്‍ഥികളുടെ പേരുകള്‍ നല്കാന് അധികൃതര്‍ക്ക് അറിയിപ്പ് നല്കി. സ്കൂളിലെ കലാരംഗങ്ങളില്‍ ഉള്‍പ്പടെ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികളില്‍നിന്നു തെരഞ്ഞെടുക്കാനാണ് റെയില്‍വേ ആവശ്യപ്പെട്ടിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യാനുള്ള അവസരം ഒരുക്കുന്നതായും റെയില്‍വേ സ്കൂളുകള്‍ക്കയച്ച കത്തില്‍ പറയുന്നു. ഏപ്രില്‍ 25 നാണ് വന്ദേഭാരത് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുന്നത്.
Read Moreകെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഇനിയില്ല; പകരം കെ സ്വിഫ്റ്റ്; സിംഗിൾ ലേഡി സംവിധാനത്തിന് പകരം സ്ത്രീകൾക്കായി പിങ്ക് സീറ്റ്
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയുടെ അഭിമാനമായ ദീർഘ ദൂര സർവീസുകൾ ഘട്ടം ഘട്ടമായി മതിയാക്കും. പകരം ഈ റൂട്ടുകളിൽ സ്വതന്ത്ര സ്ഥാപനമായ കെ സ്വിഫ്റ്റിന്റെ ബസുകൾ ഓടും. ഇതിന് മുന്നോടിയായി ദീർഘ ദൂര സർവീസുകളുടെ ബുക്കിംഗ് കെ സ്വിഫ്റ്റ് ഏറ്റെടുത്തു. മേയ് ഒന്നു മുതൽ ബുക്കിംഗ് പൂർണമായും കെ സ്വിഫ്റ്റായിരിക്കും നടത്തുന്നത്. ഇതിനായി പുതിയ വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും കഴിഞ്ഞ 17 – ന് നിലവിൽ വന്നു. കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്, ഡീലക്സ് തുടങ്ങിയവൻ വരുമാനം നേടി കൊണ്ടിരിക്കുന്ന സർവീസുകളാണ് കെ സ്വിഫ്റ്റിന് കൈമാറുന്നത്. ഇത് പൂർത്തിയാകുമ്പോൾ ഫാസ്റ്റ് പാസഞ്ചറുകളും ഓർഡിനറികളുമായി കെഎസ്ആർടിസിയുടെ സർവീസുകൾ ചുരുങ്ങും.കെഎസ്ആർടിസി യുടെ ബുക്കിംഗ് സംവിധാനം പുതിയ പ്ലാറ്റ്ഫോമിലേയ്ക്ക് മാറ്റുകയാണ് എന്നാണ് ഔദ്യോഗിക വിശദീകരണം. www.onlineksrtcswift.com എന്നതാണ് പുതിയ വെബ്ബ് അഡ്രസ്. ഒരേ സമയം 12 ടിക്കറ്റുകൾവരെ ബുക്ക് ചെയ്യാൻ കഴിയുന്ന സംവിധാനമാണ്…
Read Moreമോദി പരാമർശം; രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകദിനം; അപകീർത്തികേസിൽ കോടതി വിധി ഇന്ന്
സൂറത്ത്: മോദി പരാമർശത്തെ തുടർന്ന് എംപി സ്ഥാനം നഷ്ടമായ രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായക ദിനം. ക്രിമിനൽ മാനനഷ്ടകേസിൽ സൂറത്ത് മജിസ്ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീലിൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജഡ്ജി ആർ.എസ്. മൊഗേരയാണ് അപ്പീലിൽ കഴിഞ്ഞ ആഴ്ച വിശദമായ വാദം കേട്ട ശേഷം വിധി പറയുന്നത്. കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിച്ചാൽ രാഹുലിന് എംപി സ്ഥാനം തിരികെ ലഭിക്കും. സ്റ്റേ ലഭിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പും രാഹുലിന്റെ അഭിഭാഷക സംഘം നടത്തിയിട്ടുണ്ടെന്നാണ് വിവരം. നിയമപരമായി നിലനിൽപ്പില്ലാത്ത കേസിലാണ് സൂറത്ത് സിജെഎം കോടതി വിധി പറഞ്ഞതെന്നാണ് രാഹുൽ സെഷൻസ് കോടതിയിൽ വാദിച്ചത്.
Read Moreആവശ്യത്തിന് ദോശ ഉണ്ടാക്കി കൊടുത്തില്ല ! വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ്…
ആവശ്യത്തിന് ദോശ ഉണ്ടാക്കി നല്കാഞ്ഞതിന്റെ പേരില്‍ വീട്ടമ്മയെ വെട്ടിക്കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍. കൃഷ്ണഗിരി ജില്ലയിലെ മാത്തൂരിനടുത്ത് എന്‍ മോട്ടൂര്‍ ഗ്രാമത്തില്‍ മാതാമ്മാള് (50) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഭര്‍ത്താവ് ഗണേശനെ (60) അറസ്റ്റ് ചെയ്തു. കഴിഞ്ഞ 11ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഗണേശന് ഭാര്യയോട് ദോശ ഉണ്ടാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മാതാമ്മാള് മൂന്ന് ദോശ ഉണ്ടാക്കി ഭര്‍ത്താവിനു നല്കി. പിന്നാലെ, പാചകവാതകം തീര്‍ന്നു. ഗണേശന് വീണ്ടും മൂന്നു ദോശ കൂടി ആവശ്യപ്പെട്ടെങ്കിലും ഗ്യാസ് തീര്‍ന്നതിനാല്‍ ദോശ ഉണ്ടാക്കാനാകില്ലെന്ന് മാതാമ്മാള് പറഞ്ഞു. ഇതില്‍ കുപിതനായ ഗണേശന് ഭാര്യയുടെ തലയിലും കഴുത്തിലും കയ്യിലും വെട്ടുകയായിരുന്നു. ഇയാളെ തടയാന്‍ ശ്രമിച്ച മരുമകള്‍ വിജയലക്ഷ്മി, പേരക്കുട്ടി തനിഷ (2) എന്നിവര്‍ക്കും ഗുരുതര പരുക്കേറ്റു. പോലീസെത്തിയാണ് മൂവരെയും ആശുപത്രിയിലെത്തിച്ചത്.
Read More