തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഏഴുവരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റുണ്ടാകും. മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥാ വകുപ്പ് . ഇടിമിന്നലോട് കൂടിയ മഴയുടെ സാധ്യത മുന്‍നിര്‍ത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുത്. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. അന്തരീക്ഷം മേഘാവൃതമെങ്കില്‍ കുട്ടികളെ തുറസായ സ്ഥലത്തും, ടെറസിലും കളിക്കാന്‍ അനുവദിക്കരുത്. ഇടിമിന്നലുള്ള സമയത്ത് ടെറസിലോ, മുറ്റത്തോ പോകരുത്. ഉയരമുള്ള സ്ഥലങ്ങളില്‍ ഇരിക്കുന്നത് അപകടകരമാണ്. വൃക്ഷങ്ങളുടെ ചുവട്ടിലും നില്‍ക്കരുത്. ജലാശയത്തില്‍ മീന്‍ പിടിക്കാനും കുളിക്കാനും ഇറങ്ങരുത്. ഇടിമിന്നല്‍ സമയങ്ങളില്‍ വാഹനത്തിനുള്ളില്‍ സുരക്ഷിതരായിരിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതിനുള്ളില്‍ തുടരണം. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യരുത്. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ എന്നീ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണമെന്നും…
Read MoreCategory: Loud Speaker
കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട ! ഉംറ തീര്‍ത്ഥാടത്തിനു പോയ നാലംഗസംഘം മൂന്നരക്കിലോ സ്വര്‍ണവുമായി പിടിയില്‍…
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ഉംറ തീര്‍ത്ഥാടനത്തിനു പോയ നാലംഗസംഘത്തില്‍ നിന്ന് മൂന്നരക്കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. അബ്ദുള്‍ ഖാദര്‍, സുഹൈബ്, മുഹമ്മദ് സുബൈര്‍, യൂനസ് അലി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്‍ഡിഗോ വിമാനത്തില്‍ ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരായിരുന്നു ഇവര്‍. പിടിയിലായവരില്‍ രണ്ട് പേര് കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസ് വിദ്യാര്‍ത്ഥികളാണ്. കഴിഞ്ഞ ദിവസം ഉംറ യാത്രയ്ക്ക് ചെലവായ ഒരു ലക്ഷം രൂപ തിരികെ പിടിക്കുന്നതിനായി സ്വര്‍ണം കടത്തിയ യൂനസിനെ കസ്റ്റംസ് പിടികൂടിയിരുന്നു. മലദ്വാരത്തില്‍ ഒളിപ്പിച്ചായിരുന്നു ഇയാളുടെ സ്വര്‍ണക്കടത്ത്.
Read Moreഅക്രമി ലക്ഷ്യമിട്ടത് കൂട്ടക്കുരുതിയോ? ആക്രമണത്തിന് തെരഞ്ഞെടുത്ത സ്ഥലം പാലത്തിനു സമീപം; അക്രമിയെക്കുറിച്ച് ദൃക്സാക്ഷികള്‍ പറയുന്നതിങ്ങനെ
കോഴിക്കോട് (കൊയിലാണ്ടി): എലത്തൂരില്‍ ഇന്നലെ രാത്രി ഓടുന്ന ട്രെയിനില്‍ അക്രമി തീയിടുകയും പ്രാണരക്ഷാര്‍ഥം ട്രാക്കിലേക്കു ചാടിയവരിൽ പിഞ്ചുകുഞ്ഞടക്കം മൂന്നു പേർ മരിക്കുകയും ഒമ്പത് പേര്‍ക്ക് പൊള്ളലേൽക്കുകയും ചെയ്ത സംഭവത്തിൽ തീവ്രവാദബന്ധവും അന്വേഷിക്കുന്നു. ആക്രമണത്തിന് തെരഞ്ഞെടുത്ത സ്ഥലം പാലത്തിനു സമീപമാണെന്നത് കൂട്ടക്കുരുതിയാണ് അക്രമി ലക്ഷ്യമിട്ടിരുന്നതെന്ന സംശയം ഉയർത്തുന്നു. ഡി-2 കോച്ചിൽനിന്നു ഡി-1ലേക്കു വന്ന അക്രമി, നേരേ ആക്രമണത്തിലേക്ക് കടക്കുകയായിരുന്നു. പെട്രോൾ ആളുകളുടെ ശരീരത്തിലേക്ക് സ്പ്രേ ചെയ്ത ശേഷം തീ കൊടുക്കുകയായിരുന്നു. അക്രമി മധ്യവയസ്ക്കനാണെന്ന വിവരമാണ് ദൃക്സാക്ഷികൾ നൽകുന്നത്. ടിക്കറ്റ് എടുക്കാതെയാണ് ഇയാൾ ടെയിനിൽ കയറിയതെന്നും അറിയുന്നു.ഇയാള്‍ രക്ഷപ്പെട്ട ബൈക്ക് കേന്ദ്രീകരിച്ചാണ് അന്വേഷണം. അക്രമിയുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. അക്രമിയെ കണ്ടെത്താൻ കേരള പോലീസും റെയിൽവേ പോലീസും സംയുക്തമായാണ് അന്വേഷണം. സംഭവം നടന്ന ഡിവണ്‍, ഡി2 കോച്ചുകള്‍ സീല്‍ ചെയ്തു.അക്രമി ബാഗ് ഉപേക്ഷിച്ച് പോയത് കേസ്…
Read Moreവനിതാകണ്ടക്ടറെ സ്ഥലംമാറ്റിയ സംഭവം; തൊഴിലാളിയെ നാടുകടത്തുന്നത് പിണറായി മോഡൽ കമ്യൂണിസമെന്ന് വി. മുരളീധരൻ
തിരുവനന്തപുരം: ജോലിക്ക് കൂലിയാവശ്യപ്പെട്ടതിന് തൊഴിലാളിയെ നാടുകടത്തുന്നതാണ് പിണറായി മോഡൽ കമ്യൂണിസമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. ശമ്പളം വൈകിയതിന് യൂണിഫോമില്‍ പ്രതിഷേധ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച വനിതാകണ്ടക്ടറെ സ്ഥലം മാറ്റിയതിലുള്ള പ്രതികരണമായി ഫേസ്ബുക്കിലാണ് വി. മുരളീധരന് വിമർശനമുന്നയിച്ചിരിക്കുന്നത്. പാർട്ടി സെക്രട്ടറിയുടെ ജാഥയിൽ പങ്കെടുത്തില്ലെങ്കിൽ കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളുടെ തൊഴിൽ പോകുമെന്ന് ഭീഷണിപ്പെടുത്തിയതും ഇതേ സിപിഎം തന്നെയെന്നും തൊഴിലാളി വർഗ പാർട്ടിയെന്നതിനെക്കാൾ “തൊഴിലാളി വിരുദ്ധ പാർട്ടി’യെന്നതാണ് സിപിഎമ്മിന് ചേരുന്ന തലവാചകമെന്നും മുരളീധരൻ കുറിച്ചു. സമരങ്ങളുടെ പേരിൽ നിയമസഭയടക്കം കോടിക്കണക്കിന് രൂപയുടെ പൊതുമുതൽ നശിപ്പിച്ച ചരിത്രമുള്ള പാർട്ടി നയിക്കുന്ന സർക്കാരാണ് പ്രതിഷേധ ബാഡ്ജ് ധരിച്ചതിന് തൊഴിലാളിക്കെതിരേ പ്രതികാര നടപടി സ്വീകരിച്ചത്. പണിയെടുത്തു കൊണ്ടാണ് വനിതാ കണ്ടക്ടർ പ്രതിഷേധിച്ചത്.തൊട്ടതിനും പിടിച്ചതിനും ദേശീയപണിമുടക്ക് പ്രഖ്യാപിച്ച് ജനത്തെ പെരുവഴിയിലാക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി കണ്ടു പഠിക്കേണ്ട പ്രതിഷേധ രീതി. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രയ്ക്കും ആഡംബര വാഹനങ്ങൾക്കും യുവജന കമ്മിഷൻ…
Read Moreവൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം: സി.കെ. ആശയെ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരേ സിപിഐ; ജില്ലാ ഘടകത്തെ തള്ളി കാനം രാജേന്ദ്രൻ
കോട്ടയം: വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പ് പുറത്തിറക്കിയ സപ്ലിമെന്റില്‍ വൈക്കത്തിന്റെ എംഎല്‍എയായ സി.കെ. ആശയെ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരേ സിപിഐ. എംഎല്‍എയെ അവഗണിച്ച നടപടിക്കെതിരേ സിപിഐ ജില്ലാ നേതൃത്വം സര്‍ക്കാരിനു രേഖാമൂലം പരാതി നല്കി. ശതാബ്ദി സമ്മേളനദിവസം വൈകുന്നേരംതന്നെ സോഷ്യല്‍ മീഡിയയിലൂടെ സിപിഐ നേതാക്കള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പട്ടികജാതി വിഭാഗത്തില്‍പെട്ട എംഎല്‍എയെ അവഗണിച്ചെന്നായിരുന്നു പോസ്റ്റുകള്‍. സമ്മേളനത്തില്‍ എംഎല്‍എയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം കിട്ടിയെന്നും പിആര്‍ഡി പരസ്യത്തില്‍ സി.കെ. ആശയുടെ പേര് ഉണ്ടാകേണ്ടതായിരുന്നുവെന്നും സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു പറഞ്ഞു. സര്‍ക്കാരിനെ പരാതി അറിയിച്ചിട്ടുണ്ടെന്നും വി.ബി. ബിനു പറഞ്ഞു. അതേസമയം ഇതുസംബന്ധിച്ച് ഒരു പരാതിയും വന്നിട്ടില്ലെന്നാണ് സമ്മേളനത്തിന്റെ സംഘാടക സമിതി ചെയര്‍മാന്‍കൂടിയായ മന്ത്രി വി.എന്‍. വാസവന് പ്രതികരിച്ചത്. ഒരു വിവാദത്തിനും അവസരം നല്‍കാതെ ഒരു കുറ്റവും ഇല്ലാതെയാണ് പരിപാടി നടന്നതെന്നും പിആര്‍ഡിക്ക്…
Read Moreഉത്തരം മുട്ടിയപ്പോള്‍ പാട്ടെഴുതി വിദ്യാര്‍ഥി; വൈറല്‍ മറുപടി നല്കി ടീച്ചറും! വിദ്യാര്‍ഥിയും ടീച്ചറും നല്ല വൈബുള്ളവര്തന്നെയെന്ന് കമന്റ്
പരീക്ഷ ഹാള്‍ മിക്കവരുടെയും പരീക്ഷണശാല കൂടിയാണ്. കൈയിലേക്ക് ഭവ്യതയോടെ ഏറ്റുവാങ്ങുന്ന ചോദ്യക്കടലാസ് പൊള്ളിക്കുന്നത് മിക്കപ്പോഴും അത് വായിച്ചുനോക്കുമ്പോഴാണ്. എവിടെയോ കണ്ടുമറന്ന മുഖങ്ങളെ പോലെ ഉത്തരങ്ങള്‍ ചിന്തയുടെ കണ്‍വെട്ടത്ത് കിടന്ന് കറങ്ങും. അതിനെ കണ്ടെത്താന്‍ ശ്രമിച്ച് ഒടുവില്‍ പലരും പലതും അങ്ങെഴുതും. ചില വിരുതന്മാര് ഈ സമയം കലാകാരന്മാരായി മാറും. അവര്‍ കഥകളും പാട്ടുമൊക്കെ കുത്തിക്കുറിക്കും. അത്തരത്തില്‍ സ്വന്തം ഉത്തരക്കടലാസില്‍ സിനിമാപ്പാട്ടെഴുതി എയറിലായ ഒരു വിദ്യാര്‍ഥിയുടെ കാര്യമാണിത്.ചണ്ഡീഗഡ് സര്‍വകലാശാലയില്‍ നിന്നുള്ള ഒരു വിദ്യാര്‍ഥിയാണ് കക്ഷി. പരീക്ഷയില്‍ ഉത്തരം ഒന്നുമറിയാത്ത ടിയാന് ആകെ മൂന്ന് ചോദ്യങ്ങള്‍ക്കാണ് ഉത്തരം എഴുതിയത്. എന്നാല്‍ ഈ ഉത്തരങ്ങളൊക്കെ ചലച്ചിത്ര ഗാനങ്ങളായിരുന്നു. ആദ്യത്തെ ഉത്തരം ത്രീ ഇഡിയറ്റ്സ് എന്ന സിനിമയിലെ ഗീവ് മീ സം സണ്‍ഷൈന്‍, ഗീവ് മീ സം റെയ്ന്‍ എന്ന ഗാനത്തിന്റെ വരികളാണ്. രണ്ടാമത്തെ ഉത്തരം അധ്യാപികയെ ഒന്ന് പുകഴ്ത്തിയതാണ്. താങ്കള്‍ മികച്ച…
Read Moreകലാലയ കാലം ആഘോഷമാക്കാനുള്ളതുതന്നെ..! കുക്കറും ബക്കറ്റും ഹാംഗറുമായി പഠിക്കാനെത്തുമ്പോള്; കാരണമിതാണ്…
ഒരു മനുഷ്യന്റെ ജീവിതത്തിലെ നല്ലയോര്‍മകള്‍ മിക്കപ്പോഴും അവന്റെ പഠനകാലവുമായി ബന്ധപ്പെട്ടുള്ളതാകും. ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും മുമ്പ് സ്വാതന്ത്ര്യത്തിന്റെ ഒരു ഘട്ടം എന്ന നിലയില്‍ പലരും ഈ കാലയളവിനെ കാണാറുണ്ട്. വ്യത്യസ്ത ആശയങ്ങളും ചിന്താഗതികളും വിപ്ലവങ്ങളും പൊട്ടിത്തെറിയും ഒക്കെ ഇക്കാലയളവില്‍ ഉടലെടുക്കാറുണ്ട്. ഇപ്പോഴിതാ ഒരുകൂട്ടം വിദ്യാര്‍ഥിനികള്‍ “നോ ബാഗ് ഡേ’ കൊണ്ടാടുന്നതാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ചെന്നൈയിലെ വിമന്‍സ് ക്രിസ്ത്യന്‍ കോളജിലെ വിദ്യാര്‍ഥിനികളാണ് ബാഗില്ലാതെ കോളജില്‍ എത്തുന്നത്. ദൃശ്യങ്ങളില്‍ ഇവര്‍ ബാഗിന് പകരം കുക്കറും, ട്രോളിയും ഹാംഗറുമൊക്കെ ആയിട്ടാണ് എത്തുന്നത്. ഈ കാഴ്ച നെറ്റിസണിലും ചിരിപടര്‍ത്തി. നിരവധിപേര്‍ വിദ്യാര്‍ഥിനികളുടെ ക്രിയേറ്റിവിറ്റിയെ പ്രശംസിച്ച് കമന്റുകളുമായി എത്തി. “കലാലയ കാലം ആഘോഷമാക്കാനുള്ളതുതന്നെ. പഠനത്തിനൊപ്പം ഇത്തരം ഭാവനകളും ചേര്‍ക്കുമ്പോള്‍ കോളജ് ഡേയ്സ് മനോഹരമായിരിക്കും’ എന്നാണൊരാള്‍ കുറിച്ചിട്ടുള്ളത്.
Read Moreഞാന്‍ സത്യസന്ധനാ… അവളെ നന്നായി പരിപാലിക്കും.! പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ വിവാഹം ചെയ്തു; അധ്യാപകൻ അറസ്റ്റിൽ
ചിറ്റൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ വിവാഹം ചെയ്ത അധ്യാപകൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ഗംഗാവരം മണ്ഡലത്തിലാണ് സംഭവം. 17കാരിയായ 12-ാം ക്ലാസ് വിദ്യാർഥിനിയെയാണ് ഇയാൾ വിവാഹം ചെയ്തത്. സംഭവത്തിൽ അധ്യാപകൻ ചലപതി (33)ക്കെതിരെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമ (പോക്സോ) പ്രകാരം കേസെടുത്തു. പ്രതി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ബുധനാഴ്ച പരീക്ഷ കഴിഞ്ഞതിന് ശേഷം പ്രതി പെൺകുട്ടിയെ കള്ളം പറഞ്ഞ് തിരുപ്പതിയിലേക്ക് കൊണ്ടുപോയി. താൻ സത്യസന്ധനാണെന്നും തന്നെ വിശ്വസിക്കണമെന്നും താൻ അവളെ പരിപാലിക്കുമെന്നും പ്രതി പെൺകുട്ടിയോട് പറഞ്ഞു. തുടർന്ന് ഇവിടെയുള്ള ഒരു അമ്പലത്തിൽവച്ച് ഇരുവരും വിവാഹിതരാകുകയായിരുന്നു. പിന്നീട് ചലപതിയുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധിച്ച പെൺകുട്ടി, സംഭവം മുഴുവൻ മാതാപിതാക്കളെ അറിയിക്കുകയും മാതാപിതാക്കളോടൊപ്പം പെൺകുട്ടി ഗംഗാവരം പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയും ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതായി പോലീസ് അറിയിച്ചു.
Read Moreതീർത്തും തോറ്റുപോയ അവസ്ഥ! ആ സമയത്ത് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു; മാനസിക പിന്തുണ നൽകിയത് രാഹുൽ ഗാന്ധി; വെളിപ്പെടുലുമായി നടി
ആത്മഹത്യയെ കുറിച്ച് ചിന്തിച്ച സമയത്ത് മാനസിക പിന്തുണ നൽകി ഒപ്പം നിന്ന ആളാണ് രാഹുൽ ഗാന്ധിയെന്ന് നടിയും മുൻ എംപിയുമായി ദിവ്യാ സ്പന്ദന. തന്റെ പിതാവ് മരിച്ചപ്പോഴാണ് ഈ അവസ്ഥയിലൂടെ കടന്നുപോയതെന്നും ദിവ്യ പറയുന്നു. “ അമ്മയായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനം. ഇതിനുശേഷം അച്ഛനാണ്. മൂന്നാമത് രാഹുൽ ഗാന്ധിയും. അച്ഛനെ നഷ്ടപ്പെട്ട അവസരത്തിൽ ഞാൻ ഒരുപാട് തളർന്നുപോയി. ജീവിതം അവസാനിപ്പിക്കുവാൻ വരെ ആലോചിച്ചിരുന്നു. തീർത്തും തോറ്റുപോയ അവസ്ഥയിൽ ആയിരുന്നു ഞാൻ. വലിയ രീതിയിലുള്ള സങ്കടം അനുഭവിച്ച കാലഘട്ടമായിരുന്നു അത്. ആ സമയത്ത് എനിക്ക് തിരിച്ചുവരാനുള്ള സഹായവും വൈകാരികമായ എല്ലാ പിന്തുണയും നൽകിയത് രാഹുൽ ഗാന്ധിയാണ്”, എന്നാണ് ദിവ്യ പറയുന്നത്.
Read Moreഇങ്ങോട്ട് യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണം! മാരകമായ മാർബർഗ് വൈറസ് പിടിപെടുന്നതിനെക്കുറിച്ച് മുന്നറിയിപ്പുമായി സിഡിസി
ന്യൂയോർക്ക്: മാരകമായ മാർബർഗ് വൈറസ് പിടിപെടുന്നതിനെക്കുറിച്ച് മുന്നറിയിപ്പുമായി സിഡിസി. ഗിനിയയിലേക്കും ടാൻസാനിയയിലേക്കും യാത്ര ചെയ്യുന്നവരോട് ജാഗ്രത പാലിക്കാൻ യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അഭ്യർഥിച്ചു. രോഗം പൊട്ടിപ്പുറപ്പെടുന്നത് തടയുന്നതിനു സഹായിക്കാൻ സിഡിസി ആഫ്രിക്കയിലേക്ക് ഉദ്യോഗസ്ഥരെ അയയ്ക്കുന്നു. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അഭിപ്രായത്തിൽ ഉയർന്ന മരണനിരക്ക് ഉള്ളതും പകർച്ചവ്യാധി സാധ്യതയുള്ളതുമായ വൈറസാണ് മാർബർഗ്. ഗിനിയയിലെയും ടാൻസാനിയയിലെയും യാത്രക്കാരോട് പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ട പ്രദേശങ്ങളിലെ ആരോഗ്യ പരിപാലന സൗകര്യങ്ങൾ ഒഴിവാക്കാനും പ്രദേശം വിട്ടതിന് ശേഷം മൂന്നാഴ്ചത്തേക്ക് രോഗലക്ഷണങ്ങൾ നിരീക്ഷിക്കാനും സിഡിസി അഭ്യർഥിച്ചു. ഫെബ്രുവരിയിൽ, ഇക്വറ്റോറിയൽ ഗിനിയ വൈറസിന്റെ ആദ്യത്തെ സ്ഥിരീകരണം പ്രഖ്യാപിച്ചു, അതിനുശേഷം രാജ്യം ഔദ്യോഗികമായി ഒമ്പത് കേസുകൾ കൂടാതെ 20 സാധ്യതയുള്ള കേസുകലും കണ്ടെത്തിയിരുന്നു. പിന്നീട് അവരെല്ലാം മരിച്ചുവെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഏകദേശം 1,800 മൈൽ അകലെ, ടാൻസാനിയയും മാർബർഗ് റിപ്പോർട്ട് ചെയ്യുന്നു.…
Read More