കൊച്ചി: പോലീസ് മർദനത്തിൽ പരിക്കേറ്റ കാക്കനാട് സ്വദേശി റിനീഷിന്റെ അമ്മ പരാതി നൽകി. ഡിജിപിക്കും കൊച്ചി പോലീസ് കമ്മിഷണര്‍ക്കുമാണ് പരാതി നല്‍കിയത്. മകനെ പോലീസ് അകാരണമായി മർദിച്ചെന്നാണ് പരാതി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേ തുരാമൻ നേരത്തെ ഉത്തരവിട്ടിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണറോട് നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടി സ്വീക രിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. കാക്കനാട് സ്വദേശി റിനീഷിനാണ് മർദനമേറ്റത്. നോർത്ത് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ലാത്തികൊണ്ട് കാലിനും കൈകൊണ്ട് മുഖത്തും മർദിച്ചെന്നാണ് പരാതി. അടിയിൽ ലാത്തി പൊട്ടിയെന്നും റിനീഷ് പറഞ്ഞു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. നോർത്ത് പാലത്തിനടിയിൽ ഇരുന്നതാണ് പോലീസ് തന്നെ മർദിക്കാൻ കാരണമെന്നാണ് റിനീഷ് പറയുന്നത്. പോലീസ് സ്റ്റേഷനിൽ ഛർദിച്ചതിനെ തുടർന്ന് പോലീസുകാർ റിനീഷിനെ ആശുപത്രിയിലാക്കുകയായിരുന്നു.…
Read MoreCategory: Loud Speaker
പരപുരുഷബന്ധമെന്ന് സംശയം, കാരണം…! അധ്യാപകന് ഭാര്യയെ കുത്തിക്കൊന്നു. ചിറ്റൂരിലാണ് സംഭവം
അമരാവതി: ആന്ധ്രാപ്രദേശില്‍ പരുപുരുഷ ബന്ധം സംശയിച്ച് അധ്യാപകന് ഭാര്യയെ കുത്തിക്കൊന്നു. ചിറ്റൂരിലാണ് സംഭവം. ഹേമലത എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. എസ്ആര്‍ പുരം ഗണ്ട്ലപള്ളി സ്കൂളിലെ അധ്യാപകനായ പ്രതിയും ഭാര്യയും ചിറ്റൂര്‍ സിറ്റിയിലാണ് താമസിച്ചിരുന്നത്. കുറച്ച് നാളുകൾക്ക് മുൻപ് വരെ ഹേമലത അധ്യാപികയായി ജോലി ചെയ്തിരുന്നു. ഈ കാലയളവിൽ പരിചയപ്പെട്ട ഒരാളുമായി ഹേമലതയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് ബാബു സംശയിച്ചു. ഇതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവമറിഞ്ഞ പോലീസെത്തി ഇവരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു.
Read Moreതൃശൂരിൽ നിന്നും വേളാങ്കണ്ണിക്ക് പോയ ബസ് മറിഞ്ഞു; മൂന്നുപേർ മരിച്ചു; സംഭവസമയം ബസിലുണ്ടായിരുന്നത് 51 യാത്രക്കാര്‍
തൃശൂർ: തൃശൂരിൽ നിന്നും വേളാങ്കണ്ണിയിലേക്ക് തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. 40 പേർക്ക് പരിക്കേറ്റു. 55കാരിയും ഒരു കുട്ടിയും മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് അപകടം നടന്നത്. ഒല്ലൂരിൽ നിന്ന് പുറപ്പെട്ട ബസ് തഞ്ചാവൂരിന് സമീപം ഒറത്തനാട് എന്ന സ്ഥലത്ത് വച്ചാണ് മറിഞ്ഞത്. ബസ് പാതയോരത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. സംഭവസമയം 51 യാത്രക്കാർ ബസിലുണ്ടായിരുന്നു. ഡ്രൈവർ ഉറങ്ങിയതിനാലാകം അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഒരു ബസ് ജീവനക്കാരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പട്ടിക്കാടുള്ള കെവി ട്രാവൽസ് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
Read Moreനേരിയ ആശ്വാസം വാണിജ്യ സിലിണ്ടറിന് 89.5 രൂപ കുറഞ്ഞു; വാണിജ്യ സിലിണ്ടറിന് 2034.5 രൂപ
കൊച്ചി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള എൽപിജി സിലിണ്ടറിന് വില കുറഞ്ഞു. 89.5 രൂപയാണ് സിലിണ്ടറിന് കുറച്ചിട്ടുള്ളത്. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് 2034.5 രൂപ ആയി. അതേസമയം, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന്റെ വിലയില്‍ മാറ്റമില്ല. മാര്‍ച്ച് ഒന്നിന് വാണിജ്യ സിലിണ്ടറി വില ഒറ്റത്തവണ 351 രൂപ വര്‍ധിപ്പിച്ചിരുന്നു. തുടര്‍ച്ചയായ ഏഴു തവണ വില കുറഞ്ഞതിനു ശേഷമായിരുന്നു ഇത്. ഇതോടെ 2,124 രൂപയായി വില ഉയരുകയും ചെയ്തു. ഒരുമാസത്തിനുശേഷം നിലവില്‍ ഉണ്ടായിട്ടുള്ള വില കുറവ് ഹോട്ടല്‍ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ്.
Read Moreവൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം; മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം .കെ. സ്റ്റാലിനും വൈക്കത്ത്
വൈക്കം: 603 ദിവസം നീളുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും വൈക്കത്ത്. വൈകിട്ട് 3.30ന് വൈക്കം ബീച്ചില്‍ നടക്കുന്ന ചടങ്ങില്‍ ഇരു മുഖ്യമന്ത്രിമാരും മഹാ സമ്മേളനം ഉദ്ഘാടനം ചെയ്യും.വലിയകവലയിലെ വൈക്കം തന്തൈ പെരിയാര്‍ സ്മാരകത്തിലെത്തി മഹാത്മാഗാന്ധി, പെരിയാര്‍, ടി.കെ. മാധവന്, മന്നത്ത് പദ്മനാഭന് എന്നിവരുടെ സ്മൃതി മണ്ഡപങ്ങളിലും കുഞ്ഞാപ്പി, ബാഹുലേയന്, ഗോവിന്ദപണിക്കര്‍, ആമചാടി തേവന്, രാമന് ഇളയത് തുടങ്ങിയ സത്യഗ്രഹികളുടെയും നവോത്ഥാനനായകരുടെയും പ്രത്യേകം തയാറാക്കിയ സ്മൃതി മണ്ഡപങ്ങളില്‍ ഇരു മുഖ്യമന്ത്രിമാരും പുഷ്പാര്‍ച്ചനയും നടത്തും. പുഷ്പാര്‍ച്ചനയ്ക്ക് ശേഷം ബീച്ചില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിക്കും. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കുന്ന വൈക്കം പോരാട്ടം എന്ന പുസ്തകത്തിന്റെ മലയാളം പതിപ്പ് പ്രകാശനം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനു നല്കി…
Read Moreകെഎസ്ആർടിസി മാർച്ചിൽ 14 ദിവസം ജോലി ചെയ്തവർക്കും ശമ്പളം നൽകും; ബാഡ്ജ് ധരിച്ച് ജോലി ചെയ്ത വനിതാ കണ്ടക്ടർക്ക് ശിക്ഷ
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : കെഎസ്ആർടിസിയിൽ മാർച്ച് മാസത്തിൽ 14 ഫിസിക്കൽ ഡ്യൂട്ടി ചെയ്തിട്ടുള്ളവർക്കും ശമ്പളം നൽകും. ഒരു മാസം 16 ഫിസിക്കൽ ഡ്യൂട്ടി ചെയ്യുന്നവർക്കാണ് അതാത് മാസം ശമ്പളം വിതരണം ചെയ്യുന്നത്. 16 ഫിസിക്കൽ ഡ്യൂട്ടിയിൽ കുറവുള്ളവർക്ക് സപ്ലിമെന്ററിയായിട്ടാണ് വേതനം കൊടുത്തു കൊണ്ടിരിക്കുന്നത്. തലേ മാസം 26 മുതൽ 25വരെയുള്ള ഡ്യൂട്ടിയാണ് ശമ്പളത്തിനായി പരിഗണിക്കുന്നത്. ഫെബ്രുവരി മാസത്തിൽ 28 ദിവസം മാത്രമായിരുന്നതിനാൽ ഫെബ്രുവരി 26 മുതൽ മാർച്ച് 25 വരെ 28 ദിവസം മാത്രമാണുണ്ടായിരുന്നത്. ശമ്പളവും ഡ്യൂട്ടിയും കണക്കാക്കുന്ന തീയതികളിൽ ദിവസം കുറവ് വന്നതിനാലാണ് 14 ഫിസിക്കൽ ഡ്യൂട്ടി ചെയ്തവരുടെയും ശമ്പള ബിൽ തയാറാക്കാനും ശമ്പളം വിതരണം ചെയ്യാനും കെ എസ് ആർ ടി സി തയാറായത്. ബാഡ്ജ് ധരിച്ച് ജോലി ചെയ്ത വനിതാ കണ്ടക്ടർക്ക് ശിക്ഷചാത്തന്നൂർ : കെഎസ്ആർടിസിയിലെ ശമ്പള വിതരണം മുടങ്ങുകയും ശമ്പള വിതരണം…
Read Moreഒന്നരകോടിയിലേറെ കുടിശിക; തലസ്ഥാനത്തെ എസ്എപി ക്യാമ്പിലെ പോലീസ് പെട്രോൾ പമ്പ് അടച്ചു പൂട്ടി
തിരുവനന്തപുരം: ജില്ലയിലെ പോലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകിയിരുന്ന പേരൂർക്കട എസ്എപി ക്യാമ്പിലെ പെട്രോൾ പന്പ് അടച്ചുപൂട്ടി. ഇന്ധനകന്പനിക്ക് വൻ കുടിശിക വരുത്തിയതിനെ തുടർന്ന് കന്പനികൾ ഇന്ധനം നൽകുന്നത് അവസാനിപ്പിച്ചതാണ് പന്പ് അടയ്ക്കാൻ കാരണം. ഒന്നരകോടി രൂപയോളം ആഭ്യന്തരവകുപ്പ് എണ്ണ കന്പനികൾക്ക് കുടിശിക വരുത്തിയിരുന്നു. ഇതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പെട്രോൾ പന്പ് അടച്ചതോടെ സിറ്റിയിലെ പോലീസ് വാഹനങ്ങൾക്ക് ഇനി എണ്ണ നിറയ്ക്കാൻ സ്വകാര്യ പന്പുകളെ ആശ്രയിക്കേണ്ടി വരും. ഇന്ധനത്തിനുള്ള തുക സർക്കാരിൽ നിന്നും അനുവദിച്ചിട്ടുമില്ല. ബന്ധപ്പെട്ട പോലീസ് അധികാരികൾ ഇന്ധനം നിറയ്ക്കാൻ ബദൽമാർഗം തേടണമെന്നാണ് ഡിജിപിയുടെ നിർദേശം. ഇന്ധന ലഭ്യത കുറഞ്ഞത് പോലീസ് പട്രോളിംഗിനെ ബാധിക്കാനിടയുണ്ട്. ബദൽ മാർഗത്തിന് സ്വകാര്യ പമ്പുകളെ ആശ്രയിക്കണ്ടി വരും. സ്വകാര്യ വ്യക്തികളെ ആശ്രയിച്ചും സ്പോൺഷിപ്പിലൂടെയും പണം കണ്ടെത്തേണ്ടി വരുന്നത് അഴിമതിയ്ക്ക് ഇടയായേക്കുമെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Read Moreഭര്‍ത്താവിന്റെ പരസ്ത്രീബന്ധത്തിന് കട്ട സപ്പോര്‍ട്ടുമായി യുവതി ! കാരണം അറിഞ്ഞാല്‍ തലയില്‍ കൈവയ്ക്കും…
സ്വന്തം ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞാല്‍ ഏതൊരു ഭാര്യയും പ്രശ്നമുണ്ടാക്കുമെന്ന് തീര്‍ച്ചയാണ്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്ത ആവുകയാണ് മോണിക്ക ഹള്ഡറ്റ് എന്ന 37കാരി. ഭര്‍ത്താവായ ജോണ്‍ എന്ത് ആഗ്രഹം പറഞ്ഞാലും സമ്മതിച്ചുകൊടുക്കുന്ന മനസാണ് തന്റേതെന്ന് മോണിക്ക പറയുന്നു. അതുകൊണ്ടുതന്നെ പരസ്ത്രീബന്ധവും ഇവര്‍ക്ക് പൂര്‍ണ സമ്മതമാണ്. മറ്റു സ്ത്രീകളുമായി സമയം ചെലവാക്കാന്‍ അനുവദിക്കുന്നതിലൂടെ ഭര്‍ത്താവിന് തന്നോടുളള സ്നേഹം വര്‍ദ്ധിക്കുമെന്നാണ് മോണിക്ക പറയുന്നത്. ജോണ്‍ മറ്റു സ്ത്രീകളോടൊപ്പം ചെലവഴിക്കുമ്പോള്‍ വീട് വൃത്തിയാക്കി സൂക്ഷിക്കുക എന്നതാണ് തന്റെ പ്രധാന ജോലിയെന്ന് മോണിക്ക പറയുന്നു. ”ഭര്‍ത്താവിനെ സന്തോഷവാനാക്കുക എന്നതാണ് എന്റെ ലക്ഷ്യം. പൂര്‍ണ അര്‍ത്ഥത്തില്‍ ഞാനൊരു വീട്ടമ്മയാണ്. ദിവസത്തില്‍ കൂടുതല്‍ സമയവും ജോണിന് വേണ്ടിയാണ് എന്റെ പ്രവര്‍ത്തനം. അദ്ദേഹത്തിനിഷ്ടപ്പെട്ട ഭക്ഷണമുണ്ടാക്കുക, ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുക എന്നതിലൊക്കെയാണ് ഞാന്‍ ശ്രദ്ധ നല്‍കുന്നത്” മോണിക്ക പറയുന്നു. മോണിക്കയെ പിന്തുണച്ചും പരിഹസിച്ചും നിരവധി ആളുകളാണ്…
Read Moreസമൂഹമാധ്യമത്തിലൂടെ സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിച്ചു; പെൺകുട്ടിയുടെ പരാതിയിൽ യുവാവിനെ അറസ്റ്റു ചെയ്ത് പോലീസ്
കൊല്ലം: സമൂഹമാധ്യമത്തിലൂടെ പെണ്‍കുട്ടിയുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ച ആൾ പിടിയിൽ. നീരാവിൽ വയലിൽ പുത്തൻ വീട്ടിൽ സുധി(27) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടി പ്രണയത്തിൽനിന്നു പിൻമാറിയ വിരോധത്തിൽ പ്രതി സ്വകാര്യ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമം വഴി പ്രചരിപ്പിക്കുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശക്തികുളങ്ങര പോലീസ് പ്രതി യെ ബാംഗ്ലൂരിൽ നിന്നു പിടികൂടുകയായിരുന്നു. ഇയാൾ ബാംഗ്ലൂരിൽ ഒപ്റ്റീഷൻ ആയി ജോലി നോക്കിവരികയായിരുന്നു. ശക്തികുളങ്ങര പോലീസ് ഇൻസ്പെക്ടർ ബിനു വർഗീസിന്റെ നിർദ്ദേശപ്രകാരം എസ്ഐ മാരായ ആശ, ഡാർവിൻ, എന്നിവരങ്ങിയ സംഘ മാണ് അറസ്റ്റ് ചെയ്തത്.
Read Moreഇടിമിന്നലോടെ വേനൽമഴ കനക്കും; കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
തിരുവനന്തപുരം: കേരളത്തിൽ വേനൽ മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോടു കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത.കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലെ മലയോര മേഖലകളില്‍ ഇന്ന് വേനല്‍ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.
Read More