അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൂടുതൽ പേരെ പാർട്ടിയുമായി അടുപ്പിക്കാനുള്ള ശ്രമങ്ങളുമായി ബിജെപി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിനെയാണ് ഇതിനായി പാർട്ടി കൂട്ടുപിടിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ പ്രചാരണം ശക്തമാക്കാനാണ് തീരുമാനം. ചെറുപ്പക്കാർക്കിടയിൽ വൻസ്വാധീനമാണ് ഇൻസ്റ്റഗ്രാം റീലുകൾക്കുള്ളത്. ഇന്ത്യയിലെ ഗ്രാമങ്ങളിൽ വരെ ഇൻസ്റ്റഗ്രാമിന് സ്വാധീനം ഉണ്ടായത് റീൽസുകൾ വഴിയാണെന്നും മോദി സര്‍ക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളെ അറിയിക്കുന്നതിന് ഇത് പരമാവധി പ്രയോജനപ്പെടുത്താനാണ് ഉദ്ദേശമെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു. ഇതിനെ പ്രചാരണത്തിനായി മുതൽകൂട്ടുകയാണ് ലക്ഷ്യം. ഇത് സംബന്ധിച്ച് ബിജെപി സോഷ്യല്‍മീഡിയ തലവന്‍ സംസ്ഥാന യൂണിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു ദിവസം നീണ്ടുനിന്ന ശില്‍പ്പശാലയിലാണ് ഇക്കാര്യം അറിയിച്ചത്.ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ഇതുവരെ ബിജെപി നടത്തിയ പ്രകടനം ശില്‍പ്പശാലയില്‍ വിലയിരുത്തി. ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവരും ശില്‍പ്പശാലയില്‍ പങ്കെടുത്തിരുന്നു.…
Read MoreCategory: Loud Speaker
വൈകിവരുന്ന ഉത്തരവാദിത്വം..! റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കി; യാത്രക്കാരുടെ എല്ലാ ലഗേജുകളും പരിശോധിക്കുന്നു
സിആർപിഎഫ്, ആർപിഎഫ്, ലോക്കൽ പോലീസ് എന്നിവർ സംയുക്തമായാണ് സുരക്ഷ ചുമതല നിർവഹിക്കുന്നത്തിരുവനന്തപുരം: കോഴിക്കോട് ട്രെയിൻ തീവയ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും റെയിൽവെ സ്ഥിരം സുരക്ഷ ശക്തമാക്കി. സിആർപിഎഫ്, ആർപിഎഫ്, ലോക്കൽ പോലീസ് എന്നിവർ സംയുക്തമായാണ് സുരക്ഷ ചുമതല നിർവഹിക്കുന്നത്. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധനയിൽ പങ്കെടുക്കും. പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും യൂണിഫോമിലും മഫ്ടിയിലും ഉൾപ്പെടെ പോലീസിനെ വിന്യസിച്ചാണ് പരിശോധനകൾ നടത്തുന്നത്. ട്രെയിനിൽ സഞ്ചരിക്കുന്ന യാത്രക്കാരുടെ എല്ലാ ലഗേജുകളും പരിശോധിച്ച് വരികയാണ്. പാർസലുകൾ തുറന്ന് പരിശോധന നടത്തുന്നുണ്ട്. സംശയമുള്ള യാത്രക്കാരെയെല്ലാം പരിശോധിച്ച് വരികയാണ്. എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ബോധവത്കരണ അനൗണ്‍സ്മെന്റുകളും നടത്തി വരികയാണ്. സമയബന്ധിതമായി കൂടുതൽ റെയിൽവേ സ്റ്റേഷനുകളിൽ സിസിടിവി കാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ ഉൗർജിതമാക്കിയെന്നാണ് ആർപിഎഫ് വൃത്തങ്ങൾ വ്യക്തമാക്കിയത്. ആർപിഎഫ്, സിആർപിഎഫ്, ലോക്കൽ പോലീസ് എന്നിവരുടെ പരിശോധനകൾ ഏകോപിപ്പിക്കുന്നതിന് ഓരോ മേഖലകളിലും…
Read Moreഓട്ടിസം ബാധിച്ച 14കാരനെ ലൈംഗികമായി പീഡിപ്പിച്ചു ! ബസ് ഡ്രൈവര്‍ക്ക് കടുത്ത ശിക്ഷ വിധിച്ച് പോക്സോ കോടതി…
ഓട്ടിസം ബാധിച്ച 14 കാരനെ പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് തടവ് ശിക്ഷ വിധിച്ച് പോക്സോ കോടതി. ഏഴു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം ഒരു വര്‍ഷം അധികം ശിക്ഷ അനുഭവിക്കേണ്ടി വരും. വെള്ളനാട് പുനലാല്‍ വിമല്‍ നിവാസില്‍ വിമല്‍ കുമാറി(41) നെയാണ് കോടതി ശിക്ഷിച്ചത്. 2013 സെപ്റ്റംബര്‍ 20നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടിലെ ചവര്‍ കളയാനായി റോഡിലേക്കിറങ്ങിയ ബാലനെ തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിലേക്കു ബലംപ്രയോഗിച്ച് കൂട്ടിക്കൊണ്ടു പോയാണ് പ്രതി പീഡിപ്പിച്ചത്. ഓട്ടിസം ചികിത്സയിലുള്ള കുട്ടി ഭയന്നുവിറച്ച് നടക്കുന്നതുകണ്ട് വീട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തുപറഞ്ഞത്. അടുത്ത ദിവസം ബസില്‍വെച്ച് കുട്ടി പ്രതിയെ വീട്ടുകാര്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ വഞ്ചിയൂര്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന്…
Read Moreകുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിച്ച സംഭവം! ഫോട്ടോയും വീഡിയോയും പ്രചരിപ്പിച്ചാൽ നടപടി
പത്തനംതിട്ട: പ്രസവത്തെത്തുടർന്ന് ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിന്റെയും സഹോദരന്റെയും ഫോട്ടോ, വീഡിയോ എന്നിവ സോഷ്യൽ മീഡിയ മുഖാന്തരം വ്യാപകമായി പ്രചരിപ്പിക്കുന്നതു ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇതു നിയമവിരുദ്ധമാണെന്നും ചൈൽഡ് വെൽഫയർ കമ്മിറ്റി. ശ്രദ്ധയും സംരക്ഷണവും ചികിത്സയും ഉറപ്പ് വരുത്തേണ്ട കുഞ്ഞിന്റെ സ്വകാര്യതയും രഹസ്യാത്മകതയും ബാലനീതി നിയമപ്രകാരം ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും സിഡബ്ല്യുസി ചെയർമാൻ എൻ. രാജീവ് അറിയിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ് കുട്ടി നിലവിലുള്ളത്. കുഞ്ഞിനെ സംബന്ധിച്ച് ഉള്ള ഫോട്ടോ, വീഡിയോ മുതലായ കുട്ടിയെ തിരിച്ചറിയുന്ന ഏതൊരു വിവരവും പ്രചരിപ്പിക്കുന്ന സാഹചര്യം ശ്രദ്ധയിൽപെട്ടാൽ കേസെടുക്കാൻ നിർദേശം നൽകിയതായും സിഡബ്ല്യുസി ചെയർമാൻ അറിയിച്ചു.
Read Moreഐലന്‍ഡ് എക്സ്പ്രസിൽ പെട്രോളുമായി യുവാവ് പിടിയിൽ! പിടിയിലായ കോട്ടയം സ്വദേശി നല്കിയ വിശദീകരണം ഇങ്ങനെ…
തൃശൂർ: ബംഗളൂരു – കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസിൽ പെട്രോളുമായി യുവാവ് പിടിയിൽ. കോട്ടയം സ്വദേശി സേവിയർ വർഗീസിനെയാണ് ആർപിഎഫ് അറസ്റ്റ് ചെയ്തത്. ട്രെയിൻ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ആർപിഎഫ് നടത്തിയ പരിശോധനയിലാണ് യുവാവിൽനിന്ന് പെട്രോൾ പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് ബൈക്ക് പാഴ്സൽ കയറ്റിയിരുന്നുവെന്നും ഇതിലുണ്ടായിരുന്ന പെട്രോളാണ് കുപ്പിയിൽ സൂക്ഷിച്ചതെന്നുമാണ് യുവാവ് നൽകുന്ന വിശദീകരണം.
Read Moreഈ വിവാദം ഇതാദ്യം! എന്തു വസ്ത്രം ധരിക്കണമെന്ന് എൻ്റെ ഇഷ്ടം; ഡൽഹി മെട്രോയിലെ വൈറൽ യുവതി പറയുന്നു…
‘ഇത്തരത്തിലുള്ള വസ്ത്രം ധരിച്ച് യാത്ര ചെയ്യാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇപ്പോഴാണ് ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഡൽഹി മെട്രോയിൽ വീഡിയോ എടുക്കാൻ പാടില്ലെന്ന് നിയമമുണ്ട്. അതു പോലും അധികൃതർ മറന്നു പോയിരിക്കുന്നു. അവർക്ക് എൻ്റെ വസ്ത്രത്തെക്കുറിച്ചാണ് ആവലാതി’- റിഥം ചനാന. ബിക്കിനിക്ക് സമാനമായ വസ്ത്രവും മിനി സ്കർട്ടും ധരിച്ച് ഡൽഹി മെട്രോയിൽ യാത്ര ചെയ്ത റിഥത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മടിയിൽ ബാഗുമായി ഇരിക്കുന്ന യുവതി അൽപനേരത്തിനു ശേഷം എഴുന്നേറ്റു പോകുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെ വിമർശനവുമായി ആളുകൾ രംഗത്തെത്തി. ഇത് അനുവദിക്കാൻ കഴിയില്ലെന്നും എല്ലാവർക്കും അംഗീകരിക്കാൻ കഴിയുന്ന രീതിയിൽ വേണം പൊതുസ്ഥലത്ത് വസ്ത്രം ധരിക്കാനെന്നും വിമർശകർ പറഞ്ഞു. എന്നാൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും വീഡിയോ പകർത്തിയത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും മറ്റു ചിലർ പ്രതികരിച്ചു.…
Read Moreസഹറ പോയതറിയാതെ പിതാവ് ഉംറ ചെയ്യാൻ സൗദിയിൽ! ഷുഹൈബിനെ തേടിയെത്തിയത് ഹൃദയം നുറുങ്ങുന്ന വാര്‍ത്ത…
കോഴിക്കോട്: കുഞ്ഞു സഹറയുടെയും റഹ്മത്തിന്റെയും അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടൽ മാറാതെ കുടുംബാംഗങ്ങളും നാട്ടുകാരും. എലത്തൂരിൽ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സഹറയുടെ പിതാവ് ചാലിയം സ്വദേശി ഷുഹൈബ്. അപകടം നടക്കുന്ന സമയത്ത് ഉംറ ചെയ്യാനായി സൗദി അറേബ്യയിലായിരുന്നു ഷുഹൈബ്. സഹറ പോയത് ഷുഹൈബ് അറിഞ്ഞിരുന്നില്ല. വിവരമറിഞ്ഞ് മദീനയിൽ നിന്ന് ഷുഹൈബ് ഇന്നാണ് നാട്ടിലെത്തിയത്. ചേതനയറ്റ സഹറയെ കണ്ട് തകര്‍ന്ന അവസ്ഥയിലായിരുന്നു പിതാവ്. ഷുഹൈബ്- ജസീല ദമ്പതികളുടെ മകളാണ് രണ്ടു വയസുകാരി സഹറ. ജസീലയുടെ സഹോദരിയായ കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദ് രിയ മൻസിലിൽ റഹ്മത്തിന്റെ കൂടെയുള്ള ട്രെയിൻ യാത്രയിലാണ് സഹറയ്ക്ക് ജീവൻ നഷ്ടമായത്. റഹ്മത്തും അപകടത്തിൽ മരിച്ചിരുന്നു. ആലപ്പുഴ- കണ്ണൂർ എക്സിക്ക്യൂട്ടീവ് ട്രെയിനിലുണ്ടായ തീവെപ്പിൽ നിന്ന് രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ മൂന്ന് പേരെയാണ് ട്രാക്കിൽ മരിച്ച നിലയിൽ ഇന്ന് കണ്ടെത്തിയത്. മട്ടന്നൂർ സ്വദേശി റഹ്മത്ത്, ഇവരുടെ…
Read Moreഎങ്ങനെ അവിടെവരെ എത്തി? കാണാതായ രണ്ട് വയസുകാരനെ കണ്ടെത്തിയത് രണ്ട് കിലോമീറ്ററപ്പുറത്തുനിന്ന്; ആരെങ്കിലും കടത്തിക്കൊണ്ട് പോയതാകാമെന്നു നാട്ടുകാര്‍
കൊല്ലം: കാണാതായ രണ്ട് വയസുകാരനെ തിരച്ചിലിനൊടുവില്‍ രണ്ട് കിലോമീറ്ററപ്പുറമുള്ള വയലില്‍നിന്ന് കണ്ടെത്തി. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ ഇടയം-കരിപ്പോട്ടിക്കോണം ഭാഗത്തു നിന്നാണ് കുട്ടിയെ കാണാതായത്. റോഡരികിലാണ് രണ്ട് വയസുകാരന്റെ വീട്. ഇതിനോട് ചേര്‍ന്നുള്ള റബര്‍ തോട്ടത്തിന് സമീപത്ത് മറ്റ് കുട്ടികളോടൊപ്പം രണ്ട് വയസുകാരനും കളിക്കുന്നുണ്ടായിരുന്നു. അതിനിടെ ഇവരുടെ ബന്ധു എത്തി കുട്ടികളെ വീട്ടിലേക്ക് പറഞ്ഞയച്ചു. മറ്റു കുട്ടികള്‍ക്കൊപ്പം രണ്ട് വയസുകാരനും വീടിന് സമീപം വരെ എത്തി. എല്ലാവരും വീട്ടില്‍ കയറിയെന്ന് കരുതി ബന്ധു മടങ്ങുകയും ചെയ്തു. എന്നാല്‍ കുട്ടി വീട്ടിലെത്തിയില്ലെന്ന് മനസിലായതോടെ നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ അഞ്ചല്‍ പോലീസും ഇവിടെയെത്തി. ഒരു മണിക്കൂറിന് ശേഷം പൊലിക്കോട്-അറയ്ക്കല്‍ റോഡില്‍ ഇടയം ഭാഗത്തെ വയലില്‍നിന്ന് കുട്ടിയെ കണ്ടെത്തി. അഞ്ചലിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കുട്ടിയെ പ്രവേശിപ്പിക്കുകയും ചെയ്തു. കുട്ടിക്ക് മറ്റു പരിക്കുകളോ ആരോഗ്യ പ്രശ്നങ്ങളോ…
Read Moreആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ തീവച്ച സംഭവം; അക്രമിയുടെ ലക്ഷ്യം തേടി പോലീസ് ; പ്രതിക്ക് പിന്നിൽ ആരൊക്കെ?
കോഴിക്കോട്: എലത്തൂരില്‍ ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ തീവച്ചസംഭവത്തില് പ്രതിയെന്ന് സംശയിക്കുന്ന ഷാറൂഖ് സെയ്ഫിന്റെ വിവരങ്ങള്‍ തേടി പോലീസ് ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ എത്തി. കോഴിക്കോട്ടെ റെയില്‍വേ പോലീസുകാർ ഉൾപ്പെട്ട സംഘം പ്രതിയുടെ ബന്ധുക്കളുടെ മൊഴിയെടുക്കും. പ്രതിയെക്കുറിച്ചുള്ള വിശദവിവരങ്ങളും ശേഖരിക്കും. ആക്രമണം നടന്ന സ്ഥലത്ത് ട്രാക്കില്‍ ഉപക്ഷേിച്ചനിലയില് കണ്ടെത്തിയ ബാഗില്‍നിന്നാണു പ്രതിയെന്നു സംശയിക്കുന്ന ഉത്തരേന്ത്യക്കാരനിലേക്ക് പോലീസ് എത്തിയത്. എന്നാല്‍ പ്രതി ഷാറൂഖ് സെയ്ഫ് ആണെന്ന കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രതി കസ്റ്റഡിയില്‍ ഉണ്ടെന്ന വിവരം പോലീസ് ഇന്നു രാവിലെയും നിഷേധിച്ചു. നിലവിൽ പോലീസ് സംശയിക്കുന്ന ഷാറൂഖ് സെയ്ഫാണ് പ്രതിയെങ്കിൽ സ്വയം മരിക്കാന്‍ പോലും തയാറായാണ് അയാൾ ട്രെയിനില്‍ കയറിയതെന്ന വിവരമാണ് പോലീസ് കേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്നത്. ഇയാള്‍ ജോലിചെയ്തുവെന്ന് കരുതപ്പെടുന്ന കോഴിക്കോട് അശോകപുരത്ത് അന്വേഷണസംഘം രഹസ്യമായി പരിശോധന നടത്തിയിരുന്നു. സംസ്ഥാനത്താകെ ഇതരസംസ്ഥാനക്കാരുടെ ക്യാമ്പുകളിൽ വ്യാപക തെരച്ചിൽ നടത്തി വരുന്നു.…
Read More80 ലക്ഷത്തിന്റെ ലോട്ടറിയടിച്ചതിന് പാര്‍ട്ടി നടത്തുന്നതിനിടയില്‍ യുവാവിന് മരണം ! സംഭവത്തില്‍ ദുരൂഹത…
കേരളാ സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപയുടെ ലോട്ടറിയടിച്ച യുവാവിന്റെ മരണത്തില്‍ ദുരൂഹത. സുഹൃത്തുക്കള്‍ക്ക് വേണ്ടി പാര്‍ട്ടി നടത്തുന്നതിനിടെയായിരുന്നു മരണം. സല്ക്കാരത്തിനിടയില് വീടിന്റെ മണ്‍തിട്ടയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ താഴേക്ക് വീണു മരിക്കുകയായിരുന്നു. പാങ്ങോട് മതിര തൂറ്റിക്കല്‍ സജി വിലാസത്തില്‍ സജീവ് (35) ആണ് മരിച്ചത്. ഇയാള്‍ക്ക് കഴിഞ്ഞ മാസം കേരളാ സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് തുക ബാങ്കിലേക്കെത്തിയത്. തുടര്‍ന്ന് ഇക്കഴിഞ്ഞ ഒന്നാംതീയതി രാത്രി ഒമ്പതു മണിക്ക് സുഹൃത്തായ പാങ്ങോട് ചന്തക്കുന്നില്‍ വാടകയ്ക്ക് താമസിക്കുന്ന രാജേന്ദ്രന്‍പിള്ളയുടെ വീട്ടില്‍ ഇവര്‍ ഒരുമിച്ചുകൂടി മദ്യസല്‍ക്കാരം നടത്തുകയായിരുന്നു. മദ്യ സല്ക്കാരത്തിനിടയില് വീടിന്റെ മുറ്റത്തു നിന്നും ഒരു മീറ്റര്‍ താഴ്ചയിലുള്ള റബ്ബര്‍തോട്ടത്തിലേക്ക് വീണ സജീവിന് ശരീരം തളര്‍ച്ചയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെത്തുടര്‍ന്ന് തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെയാണ് ഇന്ന് വൈകുന്നേരത്തോടെ മരണം…
Read More