തിരുവനന്തപുരം: യുവസംവിധായിക നയന സൂര്യയുടെ മരണത്തിൽ പോലീസിനെതിരെ വിമർശനവുമായി നയനയുടെ കുടുംബം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലീസ് മറച്ചുവെച്ചുവെന്നും മരണത്തിൽ അസ്വഭാവികതയില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. നയനയുടെ ശരീരത്തിലെ പരിക്കുകളുടെ കാര്യം അന്വേഷണസംഘം മറച്ചുവെച്ചുവെന്നും കുടുംബം ആരോപിക്കുന്നു. കേസിൽ പുനരന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കഴുത്ത് ഞെരിച്ചതിന്റെ പാടുകൾ നയനയുടെ ശരീരത്തിൽ കണ്ടെ ത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നുവെന്നും പോലീസ് അലംഭാവം കാട്ടിയെന്നും ആരോപണമുയരുന്നുണ്ട്. മരണത്തിൽ സംശയങ്ങൾ ഇല്ലെന്ന് പറഞ്ഞ് ബന്ധുക്കളിൽ നിന്നും ഒപ്പിട്ട് വാങ്ങിയെന്നും സുഹൃത്തുക്കളും ബന്ധുക്കളും ആരോപിച്ചു. പ്രത്യേക അന്വേഷണ സംഘമൊ സിബിഐയൊ അന്വേഷിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട ് നിവേദനം നൽകുമെന്നാണ് കുടുംബം പറയുന്നത്. നയനയുടെ മരണം സംബന്ധിച്ച പോലീസിന്റെ രേഖകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സിറ്റി പോലീസ് കമ്മീഷണർ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ…
Read MoreCategory: Loud Speaker
കേരളത്തിൽ പോക്സോ കേസുകളില്‍ വന്‍ വര്‍ധന; മുന്നിൽ മലപ്പുറം ജില്ല; പത്തു മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 3,729 കേസുകൾ
സ്വന്തം ലേഖിക കണ്ണൂര്‍: നിയമം കര്‍ശനമാക്കുമ്പോഴും സംസ്ഥാനത്തു പോക്സോ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2022 ഒക്ടോബർ വരെ 3,729 പോക്സോ കേസുകളാണു രജിസ്റ്റര്‍ ചെയ്തത്. വീടുകളിലും വിദ്യാലയങ്ങളിലുമാണ് കുട്ടികള്‍ ഏറെയും ലൈംഗികാതിക്രമത്തിന് ഇരയാകുന്നത്. പല കുട്ടികളും ഇതു പുറത്തുപറയാറില്ല. സ്കൂളുകളില്‍ നല്കുന്ന കൗണ്‍സലിംഗ് ക്ലാസുകളിലാണു കുട്ടികള്‍ ഇക്കാര്യം തുറന്നുപറയാന്‍ ധൈര്യപ്പെടുന്നത്. പ്രതികളാകുന്നവരിൽ ഏറെയും അധ്യാപകരും ബന്ധുക്കളും തന്നെയാണ്. കുട്ടികള്‍ക്ക് കഞ്ചാവും മയക്കുമരുന്നും നല്കി പീഡനത്തിന് ഇരയാക്കുന്നതും വര്‍ധിക്കുന്നുണ്ട്. വര്‍ഷംതോറും പോക്സോ കേസുകളില്‍ ഉണ്ടാകുന്ന വര്‍ധന വലിയ ആശങ്ക സൃഷ്ടിക്കുകയാണെന്നു പോലീസ് പറയുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്ക് പരിശോധിക്കുമ്പോള്‍ 2021-3559, 2020-3056, 2019-3640, 2018-3181, 2017-2704 കേസുകളുണ്ടായി. പോക്സോ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മലപ്പുറം ജില്ലയിലാണ്-450. കഴിഞ്ഞ ആറുവര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2021ല്‍ 260, 2020ല്‍ 387, 2019ല്‍ 448, 2018ല്‍ 410, 2017ല്‍…
Read More2022 തെരുവ് നായ്ക്കൾ അഴിഞ്ഞാടിയ വർഷം; സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റത് 4.1 ലക്ഷം പേര്‍ക്ക്
കൊച്ചി: തെരുവുനായ ആക്രമണം അതിരൂക്ഷമായിരുന്ന കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റത് 4.1 ലക്ഷം പേര്‍ക്ക്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതികളടക്കം നടപ്പാക്കിയിട്ടും തെരുവുനായ്ക്കളുടെ ആക്രമണവും എണ്ണവും വര്‍ധിക്കുന്നതായാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികം ആളുകള്‍ക്കാണ് 2022ല്‍ കടിയേറ്റിട്ടുള്ളത്. 4,17,931 പേര്‍ക്ക്. 2017 ല്‍ 1,35,749 , 2018ല്‍ 1,48,899, 2019ല്‍ 1,61,055, 2020ല്‍ 1,60,483 എന്നിങ്ങനെയാണ് ആക്രമിക്കപ്പെട്ടവരുടെ എണ്ണം. കുടുംബശ്രീ ഉള്‍പ്പെടെയുള്ള സംഘടനകളെ ഉള്‍പ്പെടുത്തി തദ്ദേശ സ്ഥാപനങ്ങള്‍ വഴി നായ്ക്കളെ വന്ധ്യംകരണം ചെയ്യുന്ന പദ്ധതി നടപ്പാക്കിയിരുന്നു. എന്നാല്‍ ഇതു ഫലപ്രദമാകാതെ വന്നതോടെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കുടുംബശ്രീ യുണിറ്റുകളെ ഒഴിവാക്കിയിരുന്നു. പദ്ധതി നിലച്ചതോടെ തെരുവുനായ്ക്കളും പെരുകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേരിട്ട്, അനിമല്‍ ബര്‍ത്ത് കണ്ട്രോളിംഗ് ചെയ്യുന്നതിന് അനുമതിയുള്ള മൃഗക്ഷേമ സംഘടനകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നും ഫലപ്രദമാകുന്നില്ലെന്നാണു വര്‍ഷംതോറും പെരുകുന്ന…
Read Moreകൗമാരകലാ പ്രതിഭകൾ മാറ്റുരയ്ക്കുന്ന മേളയുടെ വേദി ഉണരാൻ ഇനി മണിക്കൂറുകൾ മാത്രം; സ്വർണക്കപ്പ് കോഴിക്കോട്ട് എത്തി
കോഴിക്കോട്: കൗമാരകലാ പ്രതിഭകൾ മാറ്റുരയ്ക്കുന്ന മേളയുടെ വേദി ഉയരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. കലോത്സവത്തെ വരവേൽക്കാനുള്ള കോഴിക്കോടിന്റെ ഒരുക്കങ്ങൾ എല്ലാം ഇതിനോടകം തന്നെ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. നാളെ രാവിലെ വിക്രം മൈതാനിയിൽ പതാക ഉയരുന്നതോടെ ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് തിരിതെളിയും. കലോത്സവത്തിനായി കോഴിക്കോട്ടെത്തുന്ന ടീമുകളുടെ രജിസ്ട്രേഷൻ കൗണ്ടർ രാവിലെ 10ന് മോഡൽ എച്ച്എസ്എസിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയതു. കലോത്സവത്തിനായി കോഴിക്കോട് എത്തുന്ന ആദ്യ ജില്ലാ ടീമിന് റെയിൽവേ സ്റ്റേഷനിൽ റിസപ്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. രാവിലെ 10:30ന് മാനാഞ്ചിറയിൽ കലോത്സവ വണ്ടി എന്നപേരിൽ അലങ്കരിച്ച 30 ബസുകളും നിരക്ക് കുറച്ച് ഓടുന്ന ഓട്ടോകളും അണിനിരത്തി റോഡ് ഷോ നടത്തി. അക്കോമഡേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കാവ് സ്കൂൾ കുട്ടികൾക്ക് താമസ സൗകര്യത്തിനായി തുറന്നുകൊടുത്തു. കലോത്സവത്തിന്റെ സ്വർണക്കപ്പ് ഇന്ന് ഉച്ചയോടെ കോഴിക്കോട്ടെത്തി.…
Read Moreപുതുവത്സര രാവിൽ ന്യൂഡൽഹിയിൽ യുവതിയുടെ നഗ്ന മൃതദേഹം; അഞ്ചു പേർ പിടിയിലായതായി സൂചന; ഞെട്ടൽ രേഖപ്പെടുത്തിയ ഡൽഹി വനിതാ കമ്മീഷൻ
ന്യൂഡൽഹി: പുതുവത്സര രാവിൽ രാജ്യതലസ്ഥാനത്തിനു ഞെട്ടലായി യുവതിയുടെ നഗ്ന മൃതദേഹം. ‘ യുവതിയെ ഇടിച്ച കാർ കിലോമീറ്ററുകളോളം ഇവരെ വലിച്ചിഴച്ചെന്നും ഗുരുതരമായി പരിക്കേറ്റ് യുവതി മരിച്ചെന്നുമാണു റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. സുൽത്താൻപുരിയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ അമിതവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. തുടർന്നു യുവതിയെ വലിച്ചിഴച്ച് കാർ മുന്നോട്ടു സഞ്ചരിച്ചു. വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയിൽ നഗ്ന മൃതദേഹം കാഞ്ചൻവാലയിലാണു കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന 5 പേരെയും പിന്നീട് പിടികൂടിയെന്നു വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ, സത്യം പുറത്തുവരണമെന്ന് ആവശ്യപ്പെട്ടു.
Read Moreനോട്ടുനിരോധനം ശരിവച്ചു; കേന്ദ്രത്തിന്റെ നടപടിയില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് പറയാനാവില്ല; സുപ്രീം കോടതിയിൽ ഭിന്നവിധി
ന്യൂഡല്‍ഹി: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്റെ 2016-ലെ നടപടി സംബന്ധിച്ച കേസുകളില്‍ വിധിപറഞ്ഞ് സുപ്രീം കോടതി. ബെഞ്ചിലെ ജസ്റ്റീസുമാരായ ബി.ആര്. ഗവായിയും ബി.വി. നാഗരത്നയും വെവ്വേറെ വിധികളാണ് പുറപ്പെടുവിച്ചത്.നോട്ടുനിരോധനം പോലുള്ള സാമ്പത്തിക വിഷയങ്ങളില്‍ കോടതിയുടെ ഇടപെടല്‍ നല്ലതല്ലെന്ന് ഗവായി വ്യക്തമാക്കി. കേന്ദ്രത്തിന്റെ നടപടിയില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് പറയാനാവില്ലെന്നും ഗവായിയുടെ വിധിപ്രസ്താവത്തില്‍ പറയുന്നു. സര്‍ക്കാര്‍ വേണ്ടത്ര കൂടിയാലോചനകള്‍ നടത്തിയെന്നാണ് വ്യക്തമാകുന്നത്. സാമ്പത്തിക വിഷയങ്ങളില്‍ സര്‍ക്കാരിന് തന്നെയാണ് പരമാധികാരം. നോട്ട് നിരോധനത്തിലൂടെ സര്‍ക്കാര്‍ എന്താണോ ലക്ഷ്യമിട്ടത് അത് നേടാനായോ എന്നത് ഇപ്പോള്‍ പ്രസക്തമല്ലെന്നും കോടതി പറഞ്ഞു. നോട്ട് നിരോധനം റദ്ദാക്കാനാവില്ലെന്ന സര്‍ക്കാരിന്റെ നിലപാട് കോടതി അംഗീകരിച്ചു. അഞ്ച് ജഡ്ജിമാരില്‍ മൂന്ന് ജഡ്ജിമാര്‍ ഗവായിയുടെ വിധിയിയോട് യോജിച്ചു. ഗവായിയുടെ വിധിയില്‍നിന്നും ഭിന്നവിധിയാണ് ബി.വി നാഗരത്നയുടേത്. നോട്ട് അസാധുവാക്കല്‍ നടപടിക്ക് തുടക്കംകുറിക്കാന്‍ കേന്ദ്രസർക്കാരിന് കഴിയില്ലെന്ന് നാഗരത്നയുടെ വിധിയില്‍ പറയുന്നു. ഇത്തരമൊരു നടപടി…
Read Moreഇരയേയും സുഹൃത്തിനേയും വാഹനത്തിൽ ലോഡ്ജുകളിൽ എത്തിച്ചുവെന്ന കുറ്റം; പോക്സോ കേസിലെ പ്രതിയെ സഹായിച്ച ഡ്രൈവറെ കുടുക്കി പോലീസ്
നെടുങ്കണ്ടം: പോക്സോ കേസിലെ പ്രതിയെ സഹായിച്ച ഡ്രൈവറെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം അമ്പലപ്പാറ സ്വദേശി ഷിജിമോനെ(28)യാണ് പിടികൂടിയത്. കഴിഞ്ഞ 20ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മാവടി സ്വദേശി ലിജിനെ(30) പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണു വാഹനത്തില്‍ ലിജിനെയും പെണ്‍കുട്ടിയെയും പല സ്ഥലങ്ങളിലെ ലോഡ്ജുകളില്‍ എത്തിച്ചിരുന്നത് ഷിജിമോനാണെന്നു കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണു ഷിജിമോനെ അറസ്റ്റ് ചെയ്തത്. നെടുങ്കണ്ടത്തെ ഒരു ബാറില്നിന്നുമാണു ലിജിനെ അന്നു അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനുനേരെ ലിജിനും രണ്ടു സുഹൃത്തുക്കളും ആക്രമണം നടത്തിയിരുന്നു. മഫ്തിയില്‍ എത്തിയ പോലീസ് സംഘത്തിനുനേരെയാണ് ചീട്ടുകളിച്ചിരുന്ന ഇവര്‍ ആക്രമണം നടത്തിയത്. കേസില്‍ ലിജിന്റെ രണ്ടു സുഹൃത്തുക്കളെയും പിടികൂടിയിരുന്നു. പോലീസാണ് എത്തിയതെന്നു പ്രതിക്ക് ഒപ്പമുണ്ടായിരുന്നവര്‍ക്കു തിരിച്ചറിയാന്‍ കഴിയാതെ വന്നതാണ് ഏറ്റുമുട്ടലിനു ഇടയാക്കിയത്. വിവരങ്ങള്‍ അറിഞ്ഞതോടെ ഏറ്റുമുട്ടലുണ്ടാക്കിയ സുഹൃത്തുക്കളും പിന്‍വലിഞ്ഞിരുന്നു. തുടര്‍ന്നാണു കൂടുതല്‍ പ്രതികളുണ്ടോ എന്നറിയുന്നതിനായി ലിജിനെ ചോദ്യം…
Read Moreപതിനൊന്നുകാരിയെ പീഡിപ്പിച്ച സംഭവം ട്രയൽ പൂർത്തിയാക്കിയത് ഒരു വർഷം കൊണ്ട്! പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത് 2021 ജൂണ്‍ 11 ന്
മഞ്ചേരി: പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മഞ്ചേരി പോക്സോ അതിവേഗ കോടതിയിൽ ട്രയൽ പൂർത്തിയാക്കിയത് റിക്കാർഡ് വേഗതയിൽ. 2021 ജൂണ്‍ 11നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം പോലീസ് മേധാവിയുടെ നിർദേശ പ്രകാരം പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വച്ച് തന്നെ വിചാരണ ചെയ്യണമെന്ന മഞ്ചേരി പോലീസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. പ്രതി ഇരയെയും പരാതിക്കാരെയും സ്വാധീനിക്കാനിടയുണ്ടെന്നും തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കാണിച്ചു പോലീസ് നൽകിയ ഹരജിയെ തുടർന്ന് നാളിതുവരെ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് ഇൻസ്പെക്ടർ കെ.പി അഭിലാഷിന്റെ അന്വേഷണ മികവും പിന്നീട് സിഐ സി. അലവി സമർപ്പിച്ച പഴുതടച്ച കുറ്റപത്രവും കേസിന്റെ വേഗതക്ക് ആക്കം കൂട്ടി. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ച് കേസന്വേഷണവും ട്രയൽ അടക്കമുള്ള കോടതി നടപടികളും കോടതി വിധിയും പൂർത്തിയാക്കിയ മലപ്പുറം ജില്ലയിലെ ആദ്യത്തെ കേസാണിത്.…
Read Moreഭാരതീയ ആചാര പ്രകാരമായിരിക്കണം വിവാഹമെന്ന് താല്‍പ്പര്യം! ജർമൻ പ്രണയിതാക്കളുടെ വിവാഹം നടത്തി
വാടാനപ്പള്ളി: ആർഷയോഗ ഗുരുകുലം വാടാനപ്പള്ളിയിൽ സംഘടിപ്പിച്ച യോഗോത്സവിന് എത്തിച്ചേർന്നവർക്ക് വിദേശികളുടെ വിവാഹ ചടങ്ങുകൾ കൗതുകമായി. യോഗാ ഇൻസ്ട്രക്ടറും ജർമനിയിൽ ഐടി പ്രൊഫഷണലുമായ സ്റ്റീഫൻ സ്വോ ബോഡയും, യോഗാ തെറാപ്പിസ്റ്റായ ഹെയ്ദി ബെനിസ്ചകായുമാണു വിവാഹിതരായത്. ഭാരതീയ ആചാര പ്രകാരമായിരിക്കണം വിവാഹമെന്ന താല്പര്യത്താൽ യോഗ ഗുരുവായ ഹരിലാൽജിയെ സമീപിക്കുകയും തുടർന്ന് ആർഷയോഗയിൽ എത്തിച്ചേരുകയുമായിരുന്നു. മുണ്ടും ഷർട്ടും ധരിച്ച വരൻ കുതിരപ്പുറത്താനെത്തിയത്. കേരളീയ മാതൃകയിൽ വസ്ത്രം ധരിച്ചെത്തിയ വധുവിന്റെ കഴുത്തിൽ വരൻ താലി ചാർത്തി. ആചാര്യ ഹരിലാൽജി, മീര കരാണത്ത്, ഡോക്ടർ ലക്ഷ്മി കുമാരി എന്നിവരുടെ സാനിധ്യത്തിൽ ഏങ്ങണ്ടിയൂർ ബൈജുരാജിന്റെ കാർമികത്വത്തിലായിരുന്നു വിവാഹം. .
Read Moreപെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ്, എന്നിട്ടാണ് ഇങ്ങനെ ചെയ്തത്..! ബാലികയെ പീഡിപ്പിച്ച യുവാവിന് 80 വർഷം കഠിന തടവ്
മഞ്ചേരി: പതിനൊന്നുകാരിയെ പീഡിപ്പിച്ച യുവാവിന് മഞ്ചേരി പോക്സോ അതിവേഗ കോടതി എണ്പതു വർഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി താണിപ്പാറ കതകഞ്ചേരി വീട്ടിൽ നൗഫൽ എന്ന മുന്ന (39)യെയാണ് ജഡ്ജി കെ. രാജേഷ് ശിക്ഷിച്ചത്. 2021 ഏപ്രിൽ 19 മുതൽ ജൂണ്‍ 10 വരെയുള്ള കാലയളവിൽ പലതവണ കുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതി അതിജീവിതയുടെ പിതാവിന്റെ സുഹൃത്തു കൂടിയാണ്. കുട്ടിയുടെ വീട്ടിലേക്കു രാത്രി അതിക്രമിച്ചു കയറിയാണ് ആദ്യം പ്രതി കുട്ടിയെ മാനഭംഗം ചെയ്തത്. പിന്നീട് പലതവണ ആവർത്തിച്ചു. മറ്റൊരു ദിവസം പ്രതിയുടെ വീട്ടിലേക്കു കൊണ്ടുപോയി പീഡിപ്പിച്ചു. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ ഫലത്തിൽ 20 വർഷത്തെ കഠിന തടവ് അനുഭവിച്ചാൽ മതിയാകും. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് കോടതി ജില്ലാ ലീഗൽ…
Read More