ന്യൂഡൽഹി: കാവിയുടുത്താലും കുറിതൊട്ടാലും ആരും ബിജെപിയാകില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എ.കെ. ആന്റണിയുടെ മൃദുഹിന്ദുത്വ പരാമർശത്തെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ആകെയുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് എ.കെ ആന്റണി പ്രസംഗിച്ചത്. ചന്ദനക്കുറി തൊട്ടാലോ കാവിമുണ്ട് ഉടുത്താലോ ബിജെപി ആവില്ല. അമ്പലത്തില്‍ പോകുന്നതുകൊണ്ട് ഒരാള്‍ ബിജെപി ആകുമോ?. അതൊക്കെ വിശ്വാസത്തിന്റെ കാര്യങ്ങളാണെന്നും ചെന്നിത്തല വ്യക്തമാക്കി. ഇന്ത്യയില്‍ ഒട്ടാകെയുള്ള രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയാണ് ആന്റണി പ്രസംഗിച്ചത്. അത് ശരിയായ നിലപാടാണ്. അതില്‍ യാതൊരു തെറ്റുമില്ല. എല്ലാവരേയും ഉള്‍ക്കൊണ്ടു പോകുക എന്നതാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിതമായ നയം. അതാണ് അദ്ദേഹം പറഞ്ഞതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഡൽഹിയിൽ ചില പരിപാടികൾ ഉള്ളതുകൊണ്ടാണ് യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാത്തതെന്നും ചെന്നിത്തല പറഞ്ഞു. “മുസ്ലീമിനും ക്രിസ്ത്യാനിക്കും പള്ളിയിൽ പോകാം. ഹൈന്ദവ സുഹൃത്തുക്കളാരെങ്കിലും അമ്പലത്തിൽപോയാൽ, നെറ്റിയിൽ തിലകംചാർത്തിയാൽ, ചന്ദനക്കുറിയിട്ടാൽ ഉടൻതന്നെ അവർ മൃദുഹിന്ദുത്വം സ്വീകരിക്കുന്നവരെന്ന സമീപനമുണ്ടാകുന്നുണ്ട്. ഈ സമീപനം…
Read MoreCategory: Loud Speaker
ട്രെയിൻ അരമണിക്കൂർ വൈകി; വിവാദങ്ങളോട് പ്രതികരിച്ചില്ല; ആരോപണങ്ങൾക്ക് മുറുപടി പറയാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇ.പി
തിരുവനന്തപുരം: റിസോർട്ട് വിവാദവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ ഇ.പി.ജയരാജൻ. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കാനായി രാവിലെ എകെജി സെന്ററിലെത്തിയ ജയരാജൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറി. ട്രെയിൻ അരമണിക്കൂർ വൈകിയെന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്. കണ്ണൂരിലെ വൈദേകം ആയൂർവേദ റിസോർട്ടിൽ ഇപിയുടെയും കുടുംബത്തിന്റെയും സാന്പത്തിക പങ്കാളിത്തവുമായി ബന്ധപ്പെട്ട് കഴിഞ്ഞ പാർട്ടി യോഗത്തിലാണ് പി.ജയരാജൻ ഇ.പി.ക്കെതിരെ ആരോപണം ഉന്നയിച്ചത്. പി.ജയരാജന്റെ ആരോപണം പാർട്ടിയിൽ ഏറെ ചർച്ചയാകുകയും പാർട്ടി പ്രതികൂട്ടിലാകുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബർ മുതൽ ആരോഗ്യ കാരണങ്ങളാൽ ചികിത്സാർഥം ഇ.പി അവധിയിലായിരുന്നു. ഇതേ തുടർന്ന് പാർട്ടി യോഗങ്ങളിൽ ഏറെ നാളായി അദ്ദേഹം പങ്കെടുത്തിരുന്നില്ല. തനിക്കെതിരെ പി.ജയരാജൻ ഉയർത്തിയ ആരോപണങ്ങൾക്ക് ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇ.പി ജയരാജൻ നേരിട്ട് മറുപടി പറയും. പാർട്ടി നേതൃത്വത്തിന് തന്നോട് അനിഷ്ടം ഉണ്ടെ ങ്കിൽ എൽഡിഎഫ് കണ്‍വീനർ സ്ഥാനം…
Read Moreകുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള വെളിപ്പെടുത്തലിന് പിന്നിൽ ലീഗിലെ “കണ്ണൂർ ലോബി’; അന്വേഷിക്കണമെന്ന് കുഞ്ഞാലിക്കുട്ടി വിഭാഗം
സ്വന്തം ലേഖകൻകണ്ണൂര്: അരിയിൽ ഷുക്കൂര്‍ വധക്കേസില്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന ടി.പി. ഹരീന്ദ്രന്റെ ആരോപണത്തിൽ ലീഗിലെ കണ്ണൂർ ലോബിയിലേക്കും അന്വേഷണം. ടി.പി. ഹരീന്ദ്രന്റെ ആരോപണത്തിന് പിന്നിൽ മുസ്ലിംലീഗിലെ ചില നേതാക്കൾക്കും പങ്കുണ്ടെന്നാണ് കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ ആരോപണം. അതിനാൽ, സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇക്കാര്യം അന്വേഷിക്കണമെന്ന് കുഞ്ഞാലിക്കുട്ടിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂർ കേന്ദ്രീകരിച്ചാണ് കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള ഗൂഢാലോചന നടന്നതായാണ് ഇവർ പറയുന്നത്. അടുത്തിടെ ലീഗിൽനിന്നു നടപടിക്ക് വിധേയരായ ചിലർക്കു ഇതിൽ പങ്കുള്ളതായും പറയുന്നു. ഇ.പി. ജയരാജന്റെ ഭാര്യയ്ക്കും മകനും മുഖ്യനിക്ഷേപമുള്ള വൈദേഹം റിസോർട്ട് വിവാദം സിപിഎമ്മിന്റെ ആഭ്യന്തരകാര്യമാണെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിനെതിരേ ടി.പി. ഹരീന്ദ്രൻ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിലാണ് ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെ രക്ഷപ്പെടുത്താന്‍ സഹായിച്ചത് പി.കെ. കുഞ്ഞാലിക്കുട്ടിയാണെന്ന് ഹരീന്ദ്രൻ പരാമർശിച്ചത്.
Read Moreഒറ്റ മെയിലിൽ ബാങ്ക് മാനേജരും വീണു; ചിങ്ങവനത്തെ വ്യവസായിക്ക് നഷ്ടം 15 ലക്ഷം; വ്യാജമെയിൽ അയച്ച് പണം തട്ടിയെടുത്ത് ബിഹാറിലെ അക്കൗണ്ടിലേക്ക്
ചിങ്ങവനം: എസ്ബിഐ ശാഖയില്‍നിന്നു തട്ടിപ്പുസംഘം 15 ലക്ഷം രൂപ കബളിപ്പിച്ച് തട്ടിയെടുത്തു. ചിങ്ങവനത്തെ വ്യവസായിയുടെ കറന്റ് അക്കൗണ്ടില്‍നിന്നാണു പണം നഷ്ടമായത്. ചിങ്ങവനം എസ്ബിഐ ശാഖയിലേക്ക് വ്യാജ ഇമെയില്‍ അയച്ചാണ് തട്ടിപ്പുസംഘം പണം അടിച്ചുമാറ്റിയത്. വ്യവസായ സ്ഥാപനത്തിന്റെ അക്കൗണ്ടില്‍നിന്നും 15 ലക്ഷം രൂപ ബിഹാറിലെ എച്ച്ഡിഎഫ്സി ശാഖയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന സന്ദേശത്തെ തുടര്‍ന്നാണ് ബാങ്ക് പണം കൈമാറ്റം ചെയ്തത്. ഇമെയിലിലും മറ്റ് രേഖകളിലും സംശയം തോന്നാതിരുന്നതിനെ തുടര്‍ന്നാണ് ബാങ്ക് പണം അയച്ചത്. അക്കൗണ്ടില്‍നിന്നും 15 ലക്ഷം രൂപ പിന്‍വലിച്ചതായി അക്കൗണ്ട് ഉടമയ്ക്ക് സന്ദേശം ലഭിച്ചതോടെ ബാങ്കുമായി ബന്ധപ്പെട്ടു. അപ്പോഴാണു കബളിപ്പിക്കപ്പെട്ടതായി അധികൃതര്‍ക്ക് മനസിലായത്. തുടര്‍ന്നു ചിങ്ങവനം പോലീസില്‍ ബാങ്ക് അധികൃതര്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ചിങ്ങവനം സ്റ്റേഷന് ഓഫീസര്‍ ടി.ആര്. ജിജു അറിയിച്ചു.
Read Moreപിണങ്ങിപ്പോയ ഭാര്യയെ പേടിപ്പിക്കാൻ ബോംബ് ഭീഷണി; ട്രെയിൻ പിടിച്ചിട്ടു; സതീഷ് ബാബുവിനെ പൊക്കി പോലീസ്
ചെന്നൈ: പിണങ്ങിക്കഴിയുന്ന ഭാര്യയെ പേടിപ്പിക്കാൻ ട്രെയനിനെതിരേ വ്യാജ ബോംബ് ഭീഷണി മുഴക്കിയ ചെന്നൈ സ്വദേശി അറസ്റ്റിൽ. ചെന്നൈ വേളാച്ചേരിയില്‍ താമസിക്കുന്ന സതീഷ് ബാബുവാണ് പിടിയിലായത്. ഈ മാസം 26ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെന്നൈ-എഗ്മൂർ ഗുരുവായൂര്‍ എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു സതീഷ് ബുവിന്റെ ഭാര്യ. രാത്രി ഏഴരയോടെ സതീഷ് ബാബു റെയില്‍വേ കണ്ട്രോള് റൂമില്‍ വിളിച്ച് ബോംബ് ഭീഷണി മുഴക്കി. തുടർന്ന് താംബരം സ്റ്റേഷനിൽ ട്രയിൻ പരിശോധനയ്ക്കായി പിടിച്ചിട്ടു. മുഴുവന്‍ യാത്രക്കാരെയും പുറത്തിറക്കി പരിശോധന നടത്തി. ഡോഗ് സ്ക്വാഡ് ഉൾപ്പെടെ പരിശോധനയ്ക്ക് എത്തിയിരുന്നു. എന്നാൽ, ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു. യാത്രക്കാരെ മറ്റൊരു ട്രെയിനിൽ കയറ്റിവിടുകയും ചെയ്തു. സംഭവത്തിൽ കേസ് എടുത്ത പോലീസ് ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.
Read More‘കുഞ്ഞാലിക്കുട്ടിക്കെതിരേ ആരോപണം ഉന്നയിച്ചിട്ടില്ല’; താൻ പറഞ്ഞതിൽ നിന്ന് ഒരു വാചകത്തിന് അമിത പ്രാധാന്യം നൽകി പെരുപ്പിച്ചു; മാധ്യമങ്ങളെ വിമർശിച്ച് കെ. സുധാകരൻ
തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് താൻ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം നടത്തിയെന്ന് മാധ്യമങ്ങൾ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഫേസ്ബുക്കിലാണ് കെ.സുധാകരൻ മാധ്യമങ്ങളെ വിമർശിക്കുന്നത്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെതിരെ ദുര്‍ബലവകുപ്പുകള്‍ ചുമത്താന്‍ പി.കെ.കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന കണ്ണൂരിലെ അഭിഭാഷകന് ടി.പി.ഹരീന്ദ്രന്റെ വെളിപ്പെടുത്തല്‍ ഗൗരവമേറിയ കാര്യമെന്നായിരുന്നു നേരത്തെ സുധാകരന് പ്രതികരിച്ചത്. ഇതിൽ ഗൗരവമായ ആരോപണം എന്ന വാചകത്തിന് മാധ്യമങ്ങൾ അമിത പ്രാധാന്യം നല്‍കിയെന്നും പറയുന്ന കാര്യത്തിന്റെ അന്തസ്സത്ത നോക്കാതെ വ്യാജ വാർത്ത ഉണ്ടാക്കുന്നുവെന്നും സുധാകരന് ആരോപിച്ചു. “കോൺഗ്രസ് സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുക്കാൻ കണ്ണൂർ ഡിസിസിയിൽ എത്തിയപ്പോൾ അഭിഭാഷകനായ ടി.പി.ഹരീന്ദ്രന്റെ ആരോപണത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ ഇതു സംബന്ധമായ വിഷയത്തെക്കുറിച്ച് അറിയില്ലെന്നും ഗൗരവകരമായ വിഷയമായതിനാൽ പഠിച്ചിട്ട് പ്രതികരിക്കാം എന്നും പറഞ്ഞിരുന്നു. എന്നാൽ അതിലെ ഗൗരവം എന്ന പദം അമിത രാഷ്ട്രീയ പ്രാധാന്യത്തോടെ വിവാദം ഉണ്ടാക്കാൻ ഉപയോഗിക്കുകയായിരുന്നു.…
Read Moreധോണിയില്‍ വീണ്ടും പി.ടി- 7 ന്റെ വിളയാട്ടം; വൻതോതിൽ കൃഷിനാശം; ആനയുടെ കലിയിളക്കത്തിൽ ക്ഷുഭിതരായ നാട്ടുകാരുടെ കലിയിളക്കം ഇങ്ങനെ…
പാലക്കാട്: ധോണി മായാപുരത്ത് വീണ്ടും കാട്ടാനയിറങ്ങി. പി ടി- 7 എന്ന ആനയാണ് ഇന്നു പുലര്‍ച്ചെ ജനവാസമേഖലയില്‍ ഇറങ്ങിയത്. വന്‍തോതില്‍ കൃഷിയും നശിപ്പിച്ചു. കഴിഞ്ഞ ദിവസം വനപാലകരും നാട്ടുകാരും ആനയെ കാട്ടിലേക്ക് ഓടിച്ചുവിട്ടിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും കൃഷിയിടങ്ങളിലെത്തുകയായിരുന്നു. ആനയുടെ അക്രമണത്തില്‍ ക്ഷുഭിതരായ ജനങ്ങള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞു പ്രതിഷേധിച്ചു.കഴിഞ്ഞ കുറച്ചുമാസങ്ങളായി ജനവാസമേഖലകളില്‍ തന്നെയാണ് പി ടി- 7 സഞ്ചരിക്കുന്നത്. വയനാട്ടില്‍ നിന്നും കുങ്കിയാനകളെ എത്തിച്ച് കാട്ടാനയെ പിടിക്കാന്‍ തീരുമാനമായിട്ടുണ്ടെങ്കിലും അനുകൂല സാഹചര്യങ്ങള്‍ ഒരുങ്ങിയിട്ടില്ലെന്നാണ് വനംവകുപ്പ് നിലപാട്. പി ടി- 7നെ ഇടാന്‍ വയനാട്ടില്‍ കൂട് തയ്യാറായെങ്കിലും കുങ്കികളെ കൊണ്ടുവരാന്‍ അനുമതി വൈകുകയാണ്. ഇപ്പോള്‍ മദപ്പാടിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിനാല്‍ ആന കൂടുതല്‍ അക്രമാസക്തനാകുമെന്ന ഭയവും നാട്ടുകാര്‍ക്കുണ്ട്. ഇതു വരെ ഈ ആന എട്ടുപേരെ കൊലപ്പെടുത്തിയിട്ടുണ്ട്. നെല്ല് കൊയ്ത്ത് സീണണ്‍ കഴിഞ്ഞാല്‍ ആനശല്യം കുറയുമെന്ന കണക്കുകൂട്ടലിലാണ് വനംവകുപ്പ്…
Read Moreപോപ്പുലര്‍ ഫ്രണ്ടിന്റെ 56 കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ് ; റെയ്ഡ് രണ്ടാംനിര നേതാക്കളെ തേടി; നിരവധി രേഖകൾ പിടിച്ചെടുത്തു
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) സംസ്ഥാനത്തെ 56 കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. സംഘടനയുടെ രണ്ടാംനിര നേതാക്കള്‍, പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കിയവര് എന്നിവരുടെ വീടുകളിലും പ്രധാന കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചിരുന്ന ഇടങ്ങളിലും ഇന്നു പുലർച്ചെ ഒരേസമയമായിരുന്നു പരിശോധന. ഫോണുകളും ലഘുലേഖകളുമടക്കം നിരവധി രേഖകൾ പിടിച്ചെടുത്തതായി അറിയുന്നു. റെയ്ഡിനെതിരേ പ്രതിഷേധങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. പുലര്‍ച്ചെ മൂന്നിന് ആരംഭിച്ച റെയ്ഡിൽ ഡല്‍ഹിയില്‍നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥരും പങ്കെടുത്തു. ലോക്കൽ പോലീസിന്റെ സഹായത്താൽ നടത്തിയ പരിശോധനയിൽ വനിതാ പോലീസിന്റെ സേവനവും എന്‍ഐഎ ഉപയോഗപ്പെടുത്തി. അഞ്ചു മണിക്കൂറിലേറെ റെയ്ഡ് നീണ്ടു. ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. സ്വാഭാവിക പരിശോധനയാണ് നടക്കുന്നതെന്നും വിശദമായ പരിശോധനകള്‍ക്ക് ശേഷമേ മറ്റു നടപടികളിലേക്ക് കടക്കൂവെന്നും എന്‍ഐഎ വ്യക്തമാക്കി. മാസങ്ങള്‍ക്ക് മുന്‍പ് രാജ്യവ്യാപകമായി പിഎഫ്ഐ നേതാക്കളുടെ വീടുകളില്‍ സമാനമായ രീതിയില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പിഎഫ്ഐ നിരോധിച്ചത്. നിരോധനത്തിനുശേഷവും…
Read Moreഅമ്മയുടേയും മുത്തശിയുടേയും സ്വഭാവഗുണങ്ങൾ ഒത്തുചേർന്ന ഒരാൾ; ജീവിതപങ്കാളിയെക്കുറിച്ച് മനസ് തുറന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: തന്റെ ജീവിതപങ്കാളിയെ എങ്ങനെ ആയിരിക്കണമെന്ന് മനസ് തുറന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തന്റെ അമ്മയുടേയും മുത്തശിയുടേയും സ്വഭാവഗുണങ്ങൾ ഒത്തുചേർന്ന ഒരാളെയാണ് ജീവിത പങ്കാളിയാക്കാൻ താൻ ആഗ്രഹിക്കുന്നതെന്ന് രാഹുൽ ഗാന്ധി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എല്ലാവർക്കും മേന്മകളുണ്ടാകുമെന്ന് വിശ്വസിക്കുന്നതായും തന്റെ അമ്മയുടേയും മുത്തശിയുടേയും സ്വഭാവ ഗുണങ്ങൾ ഒത്തുചേർന്ന ഒരാൾ ജീവിത പങ്കാളിയായാൽ കൂടുതൽ നന്നാകുമെന്ന് കരുതുന്നതായും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ദിരാ ഗാന്ധി തന്റെ രണ്ടാമത്തെ അമ്മയാണെന്നും തന്റെ ജീവിതമാകെ നിറഞ്ഞുനിൽക്കുന്ന സ്നേഹമാണെന്നും രാഹുൽ പറഞ്ഞു.
Read Moreഫ്ളക്സിന് പിന്നില്‍ വലതുപക്ഷ ശക്തികള്‍ ! പാര്‍ട്ടിയില്‍ ഭിന്നതയെന്ന് വരുത്താന്‍ ശ്രമമെന്ന് പി.ജയരാജന്
അഴീക്കോട് ഫ്ളക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടതില്‍ പ്രതികരണവുമായി പി.ജയരാജന്. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന് വരുത്താനുള്ള വലതുപക്ഷത്തിന്റെ ശ്രമമാണിതെന്ന് പി.ജയരാജന് ഫേസ്ബുക്കില്‍ കുറിച്ചു. അഴീക്കോട് സൗത്ത് കാപ്പിലപീടികയിലെ വഴിയോരത്താണ് ബോര്‍ഡ് സ്ഥാപിച്ചത്. ‘ഒരു കമ്യൂണിസ്റ്റിന്റെ കയ്യില്‍ രണ്ടു തോക്കുകള്‍ ഉണ്ടായിരിക്കണം, ഒന്ന് വര്‍ഗ ശത്രുവിനു നേരെയും രണ്ട് സ്വന്തം നേതൃത്വത്തിനു നേരെയും’ എന്നെഴുതിയതാണ് ബോര്‍ഡ്. ബോര്‍ഡില്‍ പി.ജയരാജന് കൈവീശി അഭിവാദ്യം ചെയ്യുന്ന ചിത്രവുമുണ്ട്. ഇ പി ജയരാജന് എതിരെ പി.ജയരാജന് സംസ്ഥാന കമ്മിറ്റിയില്‍ സാമ്പത്തിക ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഫ്ളക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനു മുന്‍പ് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയപ്പോഴും സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താതിരുന്നപ്പോഴും ജയരാജനെ അനുകൂലിച്ച് ഫ്ളക്സ് ബോര്‍ഡുകള്‍ കണ്ണൂരില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
Read More