ഗുരുതര കരള്‍ രോഗം ബാധിച്ച് ചികിത്സയിലുള്ള പിതാവിന് കരള്‍ പകുത്തു നല്കാന് പതിനേഴുകാരിക്ക് ഹൈക്കോടതിയുടെ അനുമതി.തൃശൂര്‍ കോലഴിയില്‍ പി.ജി. പ്രതീഷിന് മകള്‍ ദേവനന്ദ കരള്‍ പകുത്ത് നല്‍കുന്നതിനാണ് കോടതി അനുമതി നല്‍കിയത്. ദാതാവിനെ കിട്ടാതെ വരികയും കുടുംബാംഗങ്ങളുടെ ആരുടെയും കരള്‍ അനുയോജ്യമാകാതെ വരികയും ചെയ്ത സാഹചര്യത്തിലാണ് പതിനേഴുകാരി അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. അവയവമാറ്റ നിയന്ത്രണ നിയമപ്രകാരം, പ്രായപൂര്‍ത്തിയാകാത്ത വ്യക്തികള്‍ക്ക് അവയവദാനം സാധ്യമല്ല. ഈ സാഹചര്യത്തിലാണ്, ദേവനന്ദ തന്റെ പിതാവ് ഗുരുതരാവസ്ഥയിലാണെന്നും മറ്റു വഴികളില്ലെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപച്ചത്. കോടതിയുടെ നിര്‍ദേശ പ്രകാരം കൂടുതല്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റ് പരിചയമുള്ള രണ്ടു വിദഗ്ധരെയും ദേവനന്ദ എന്ന കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടിയുടെ തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണോയെന്ന് ശാസ്ത്രീയമായി വിലയിരുത്തുന്നതിനായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെക്കൂടി ഉള്‍പ്പെടുത്തി വിദഗ്ദ്ധ സമിതി വിപുലീകരിക്കുകയും ചെയ്തു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ പരിശോധനയില്‍ കരള്‍ പകുത്തു നല്‍കുന്നതിനുള്ള തീരുമാനം സ്വന്തം…
Read MoreCategory: Loud Speaker
പെൻസിൽ കൂർപ്പിക്കുന്നതിനിടെ തൊലി തൊണ്ടയിൽ കുടുങ്ങി! ആറ് വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു
പെൻസിലിന്റെ തൊലി തൊണ്ടയിൽ കുടുങ്ങി ആറ് വയസുകാരിയ്ക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഹാമിർപൂരിലാണ് സംഭവം. പെൻസിൽ തൊലി തൊണ്ടയിൽ കുടുങ്ങിയ കുട്ടി ശ്വാസംമുട്ടി മരിക്കുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ച വൈകുന്നേരം സഹോദരൻ അഭിഷേകിനും സഹോദരി അൻഷികയ്ക്കുമൊപ്പം പഠിക്കുകയായിരുന്നു ആർട്ടിക എന്ന ഒന്നാം ക്ലാസുകാരി. അവൾ വായിൽ ഷാർപ്പ്നർ പിടിച്ച് പെൻസിൽ കൂർപ്പിക്കുകയായിരുന്നു. അതിനിടെ പെൻസിലിന്റെ തൊലി തൊണ്ടയിൽ കുടുങ്ങി. തുടർന്ന് ശ്വാസം മുട്ടി താഴെ വീഴുകയും ചെയ്തു. ഉടൻ തന്നെ രക്ഷിതാക്കൾ ഹാമിർപ്പൂരിലെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ അവിടെ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ മരണത്തിന്റെ ഞെട്ടടിലാണ് കുടുംബം. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ കുടുംബം വിസമ്മതിക്കുകയും ചെയ്തു.
Read Moreസീറോ ബഫർ സോൺ റിപ്പോർട്ടും ഭൂപടവും പ്രസിദ്ധീകരിച്ചു; താമസസ്ഥലത്തിന് വയലറ്റ്, പരിസ്ഥിതിലോല മേഖലയ്ക്ക് പിങ്ക്
തിരുവനന്തപുരം: ബഫർ സോൺ റിപ്പോർട്ടും ഭൂപടവും സർക്കാർ പ്രസിദ്ധീകരിച്ചു. ജനവാസ മേഖലകളെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 22 സംരക്ഷിത വന മേഖലക്ക് ചുറ്റും ഉള്ള ഭൂപടം ആണ്. 2021ൽ കേന്ദ്രത്തിന് സംസ്ഥാനം നൽകിയ റിപ്പോർട്ട് ആണ് പ്രസിദ്ധീകരിച്ചത്. ഭൂപടത്തിൽ താമസ സ്ഥലം വയലറ്റ് നിറത്തിലും പരിസ്ഥിതിലോല മേഖല പിങ്ക് നിറത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നീല നിറത്തിലും ആണ് അടയാളപ്പെടു ത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് മാനദണ്ഡമാക്കി പരാതിയുണ്ടെങ്കില്‍ ജനങ്ങള്‍ അറിയിക്കണമെന്നും വിട്ടുപോയ നിര്‍മിതികള്‍ കൂട്ടിച്ചേര്‍ക്കാനും നിര്‍ദേശമുണ്ട്. സർക്കാർ വെബ് സൈറ്റുകളിൽ റിപ്പോർട്ട് ലഭ്യമാണ്. ഫീല്‍ഡ് സര്‍വേ നടപടിക്കുള്ള വിശദമായ സര്‍ക്കുലര്‍ തദ്ദേശ വകുപ്പ് ഇന്ന് പുറത്തിറക്കും.വാര്‍ഡ് തലത്തില്‍ വാര്‍ഡ് അംഗം,വില്ലേജ് ഓഫിസര്‍,വനം വകുപ്പ് ഉദ്യോഗസ്ഥന് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തേണ്ടത്. സുൽത്താൻ ബത്തേരി നഗരസഭയുടെ ഭൂരിഭാഗവും വയനാട് കോഴിക്കോട് ജില്ലകളിലെ 7 പഞ്ചായത്തുകളും ബഫർ…
Read Moreവാതിൽ തുറന്നിട്ട് മുസ് ലിം ലീഗിനോടുള്ള അകലം കുറച്ച് ഇടതുമുന്നണി; സിപിഎമ്മിന്റെ നിലപാടിൽ നെഞ്ചിടിപ്പോടെ ഘടകകക്ഷികൾ
സ്വന്തം ലേഖകൻകോഴിക്കോട്: മുസ് ലിം ലീഗിനോടുള്ള അകലം കുറച്ച് ഇടതുമുന്നണിയുടെ വാതിൽ തുറന്നിട്ട സിപിഎമ്മിന്റെ നിലപാടിൽ നെഞ്ചിടിപ്പോടെ ഘടകകക്ഷികൾ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു മുഴം മുന്‍പേ എന്ന തരത്തിൽ സിപിഎം കരുക്കൾ നീക്കുന്പോൾ മുന്നണിയിൽ നിലവിലുള്ള കക്ഷികളുടെയും നേതാക്കളുടെയും നിലനിൽപ്പാണ് ചോദ്യം ചെയ്യപ്പെടുന്നത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതു മുതൽ ലീഗിന്റെ നെടുംതൂണായ സമസ്തയുമായി സർക്കാരും സിപിഎമ്മും നല്ല ബന്ധമാണ് പുലർത്തുന്നത്. സിഎഎ സമരത്തിലടക്കം ഇതു പ്രകടമായിരുന്നു. മാത്രമല്ല സമസ്ത പ്രസിഡന്റടക്കമുള്ള നേതാക്കൾ വഖഫ് ബോർഡ് നിയമന വിഷയങ്ങളിലടക്കം സർക്കാരിനെ കടന്നാക്രമിക്കാതെ മിതത്വം പാലിക്കുകയും ചെയ്തു. ഇതിനെല്ലാം പുറമെയാണ് ലീഗ് ജനാധിപത്യ പാർട്ടിയാണെന്ന തരത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടുത്തിടെ പ്രസ്താവന നടത്തിയത്. ഇതുകൂടി ആയപ്പോഴാണ് ഇടതിലെ ചെറിയ കക്ഷികൾ നെഞ്ചിടിപ്പോടെ തങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നത്. മുസ് ലിം ലീഗ് ഇടത് പാളയത്തിലെത്തിയാൽ…
Read Moreകേരളത്തെ വിറപ്പിച്ച് വീണ്ടും നരബലി വാർത്ത; ” എന്നെ ബലി നൽകാൻ ശ്രമിച്ചു’; വെളിപ്പെടുത്തലുമായി യുവതി; കുടുംബപ്രശനം തീർക്കാനെ ത്തിയപ്പോൾ കണ്ടത് തലയ്ക്ക് മീതേ വാൾ…
തിരുവല്ല: കുറ്റപ്പുഴയിലെ വാടകവീട്ടില്‍ നരബലിക്കു ശ്രമമുണ്ടായെന്ന പേരില്‍ കര്‍ണാടക സ്വദേശിനിയായ യുവതി നടത്തിയ വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച് പോലീസ്. ചങ്ങനാശേരി സ്വദേശിനി അമ്പിളി കുറ്റപ്പുഴയിലെ വീട്ടിലെത്തിച്ച യുവതിയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും ഓണ്‍ലൈനിലൂടെ യുവതി നടത്തിയ വെളിപ്പെടുത്തലില്‍ അന്വേഷണം നടക്കുന്നതായും തിരുവല്ല ഡിവൈഎസ്പി ടി. രാജപ്പന് റാവുത്തര്‍ പറഞ്ഞു. കുറ്റപ്പുഴയിലെ ഈ വീട് സംബന്ധിച്ച് പരാതികളുണ്ട്. ഇവിടെ താമസിക്കുന്നവരെക്കുറിച്ചും വന്നുപോകുന്നവരെക്കുറിച്ചും പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും ഡിവൈഎസ്പി പറഞ്ഞു. പരാതി ഉന്നയിച്ച യുവതിയുടെ മൊഴി എടുക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇവരെ കോടതിയിലെത്തിച്ച് മൊഴി എടുക്കാനാകുമോയെന്നു പരിശോധിക്കുകയാണ്. അമ്പിളിയും യുവതിയും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചു. ഇതു സംബന്ധിച്ച തര്‍ക്കമാണ് പരാതിക്കു കാരണമായതെന്നും സംശയമുണ്ട്. യുവതിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ:ഭര്‍ത്താവുമായുള്ള പ്രശ്നം പരിഹരിക്കാന്‍ പൂജ നടത്താമെന്നു പറഞ്ഞാണ് തിരുവല്ലയിലേക്കു വിളിച്ചുവരുത്തിയത്.…
Read Moreഒരേ നമ്പരില്‍ രണ്ട് ബുള്ളറ്റുകള്‍ ! അന്വേഷണം നടത്തിയ മോട്ടോര്‍വാഹന വകുപ്പ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
ഒരേനമ്പറില്‍ രണ്ട് എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ കണ്ടെത്തിയ സംഭവത്തില്‍ മോട്ടോര്‍വാഹനവകുപ്പിന്റെ അന്വേഷണം. വടകര മേമുണ്ട സ്വദേശിയുടെ പേരിലും പാനൂര്‍ സ്വദേശിയുടെ പേരിലുമാണ് കെ.എല്‍. 04 എ 4442 എന്ന നമ്പറില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ ഉള്ളത്. 1993ല്‍ ആലപ്പുഴയിലാണ് ഈ നമ്പറില്‍ ബൈക്ക് രജിസ്റ്റര്‍ചെയ്തത്. ഇതിനുശേഷം പലഘട്ടങ്ങളിലായി പലയാളുകളുടെപേരില് ഉടമസ്ഥാവകാശം മാറിയിട്ടുണ്ട്. ഇരുവാഹനങ്ങള്‍ക്കും ഒറിജിനല്‍ ആര്.സി.യും ഉണ്ട്. മേമുണ്ട സ്വദേശിയുടെ പേരിലുള്ള ബുള്ളറ്റ് കൈമാറ്റം ചെയ്തെങ്കിലും ഉടമസ്ഥാവകാശം മാറിയിട്ടില്ല. വടകരയിലെ ഒരു വ്യാപാരിയാണ് ഇപ്പോള്‍ ബൈക്ക് ഉപയോഗിക്കുന്നത്. ഈ ബൈക്കിന് 2022 ജനുവരിയില്‍ വടകര ആര്.ടി.ഒ. 2026 വരെ കാലാവധി പുതുക്കിനല്‍കിയിട്ടുണ്ട്. പാനൂര്‍ സ്വദേശിയുടെ ബുള്ളറ്റ് ഒന്നരമാസംമുമ്പ് കാലാവധി നീട്ടിക്കിട്ടാനായി രേഖകള്‍ ഹാജരാക്കിയപ്പോഴാണ് ഇതേനമ്പറില്‍ വടകര ആര്.ടി. ഓഫീസില്‍ ബുള്ളറ്റ് രജിസ്റ്റര്‍ചെയ്തതായി കണ്ടെത്തിയത്. തുടര്‍ന്ന് മോട്ടോര്‍വാഹനവകുപ്പ് ഇരുവാഹനങ്ങളും കസ്റ്റഡിയിലെടുത്ത് വടകരയിലെത്തിച്ചു. ചേസിസ് നമ്പര്‍ ഹാന്‍ഡ് മെയ്ഡ് പഞ്ചിങ് ആയതിനാല്‍…
Read Moreകോവിഡ് നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് ഭാരത് ജോഡോ യാത്ര മുന്നോട്ട് ! കോവിഡ് മാനദണ്ഡത്തില്‍ ദുരൂഹതയെന്ന് നിതീഷ് കുമാര്‍…
കോവിഡ് നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി ഭാരത് ജോഡോ യാത്ര ഹരിയാനയില്‍. കേന്ദ്ര ആരോഗ്യ മന്ത്രിയുടെ കോവിഡ് നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ചാണ് ഹരിയാനയില്‍ യാത്ര ആരംഭിച്ചിരിക്കുന്നത്. മാസ്ക് ധരിക്കുകയോ ആളകലം പാലിക്കുകയോ ചെയ്യാതെയാണ് യാത്ര. ഭാരത് ജോഡോ യാത്രയില്‍ കോവിഡ് നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിക്കും അശോക് ഗെലോട്ടിനും ആരോഗ്യമന്ത്രി കത്തയയ്ക്കുകയും ചെയ്തു. മാസ്കും സാനിറ്റൈസറും കൃത്യമായി ഉപയോഗിക്കണമെന്നും വാക്സീന് എടുത്തവരെ മാത്രമേ യാത്രയില്‍ പങ്കെടുപ്പിക്കാവൂ എന്നും അദ്ദേഹം നിര്‍ദേശിച്ചു. അല്ലാത്തപക്ഷം യാത്ര മാറ്റി വയ്ക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ ഭാരത് ജോഡോ യാത്രയോട് ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും ഇഷ്ടക്കേടാണെന്നും ഗുജറാത്തില്‍ പ്രധാനമന്ത്രി നടത്തിയ റാലിയില്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടോ എന്നും കോണ്‍ഗ്രസ് ചോദിച്ചു. ബിജെപി നേതാക്കളുടെ പ്രചരണ പരിപാടികള്‍ക്കൊന്നും ബാധകമല്ലാത്ത കോവിഡ് മാനദണ്ഡം രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്കു…
Read Moreരാത്രി നമിതയും സണ്ണി ലിയോണും വിളിച്ചു..! പിറന്നാള്‍ ആശംസിച്ചവരെ കുറിച്ച് ബാല
അര്‍ജന്റീനയുടെ വിജയത്തോടൊപ്പം തന്റെ ജന്മദിനവും നടന് ബാല ആഘോഷിച്ചിരുന്നു. ആഘോഷത്തില്‍ പങ്കു ചേരാനായി ഭിന്നശേഷിക്കാരായ നിരവധി ആളുകളും എത്തിയിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കേക്ക് മുറിച്ച ശേഷം ബാല പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ”എന്റെ ജന്മദിനത്തില് ഞാനൊരു കാര്യം പറയാം, ഞാന്‍ ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം എനിക്ക് ചെയ്യാന്‍ പറ്റുന്നതെല്ലാം ഈ ഭൂമിക്ക് വേണ്ടി ഞാന്‍ ചെയ്യും. എനിക്ക് ഒരു തരത്തിലുള്ള ക്രൈസിസും ഇല്ല. ചെന്നൈയ്ക്ക് പോവേണ്ടല്ലോ അല്ലേ…? ഞാന്‍ ന്യായത്തിന്റെ ഭാഗത്താണ് നിന്നത്.” എന്റെ കാര്യത്തിന് വേണ്ടി മാത്രമല്ല ഞാന്‍ വോയ്സ് ഉയര്‍ത്തിയത്. ഒരുപാട് പേര്‍ക്ക് വേണ്ടിയാണ് ഞാന്‍ സംസാരിച്ചത്. പക്ഷെ ഞാന്‍ ഒറ്റപ്പെട്ട് പോയി. അടുത്ത ദിവസം പോലും ഞാന്‍ പ്ലാന്‍ ചെയ്തിട്ടില്ല. എനിക്ക് ഒരു തരത്തിലുള്ള പ്ലാനും ഇല്ല. ജീവിക്കുന്നിടത്തോളം കാലം സന്തോഷമായി ജീവിക്കുക അത്രമാത്രം” എന്നാണ് ബാല പറയുന്നത്.…
Read Moreലഹരിക്കെതിരെ പോരാട്ടം, പിന്നാലെ ബാറിലിരുന്ന് ‘അടി’! ഡിവൈഎഫ്ഐയില്‍ നടപടി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിവൈഎഫ്ഐയുടെ ലഹരിവിരുദ്ധ ക്യാമ്പയിനിടെ ബാറിലിരുന്ന് മദ്യപിച്ച നേതാക്കള്‍ക്കെതിരെ നടപടി. ജില്ലാ കമ്മിറ്റി അംഗത്തേയും നേമം ഏരിയാ പ്രസിഡന്റിനെയും ജില്ലാ നേതൃത്വം പുറത്താക്കി. ജില്ലാ കമ്മിറ്റി അംഗം അഭിജിത്ത്, നേമം ഏരിയാ പ്രസിഡന്റ് ആഷിഖ് എന്നിവര്‍ക്കെതിരെയാണ് നടപടി. ലഹരിവിരുദ്ധ പരിപാടിക്ക് പിന്നാലെ ഇരുവരും ബാറിലെത്തി മദ്യപിച്ചതായി തെളിഞ്ഞിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതാണ് സംഘടനയെ നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചത്. കൂടാതെ അന്തരിച്ച സിപിഎം നേതാവ് പി ബിജുവിന്റെ പേരിലുള്ള ആംബുലന്‍സ് ഫണ്ടിലെ ക്രമക്കേട് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കാനും ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നെന്നായിരുന്നു പരാതി. ഇതിനോടൊപ്പം കോവിഡ് ബാധിച്ച് മരിച്ച പാര്‍ട്ടി പ്രവര്‍ത്തക ആശയുടെ കുടുംബത്തിന് വീട് വെച്ചുനല്‍കാനായി പിരിച്ച പണത്തിലും തട്ടിപ്പ് നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഏരിയ സെക്രട്ടറി…
Read Moreകൊച്ചിയില്‍ കാറില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ മോഡല്‍ മുങ്ങി! പോലീസ് പത്ത് തവണ വിളിപ്പിച്ചിട്ടും അതിജീവിത ഹാജരായില്ല
കൊച്ചി നഗരത്തില്‍ കഴിഞ്ഞ മാസം ഓടിക്കൊണ്ടിരുന്ന കാറില്‍ മോഡല്‍ കൂട്ടബലാത്സംഗത്തിനിരയായ കേസിലെ പരാതിക്കാരി മുങ്ങിയെന്ന് പൊലീസ്. അതിജീവിതയായ പത്തൊന്‍പതുകാരിയെ മൊഴിയെടുക്കാന്‍ പത്തു തവണ വിളിച്ചിട്ടും ഹാജരായില്ലെന്ന് പൊലീസ് വ്യക്തമാക്കി. താന്‍ കാക്കനാടുനിന്നും മാറി അതിനാല്‍ അന്വേഷണവുമായി സഹകരിക്കാന്‍ സാധിക്കില്ലെന്നുമാണ് പരാതിക്കാരിയുടെ നിലപാടെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി നല്കിയ മൊഴിയും പ്രതികളുടെ മൊഴിയും തമ്മില്‍ ഒത്തുനോക്കുന്നതിനു ഇവരുടെ മൊഴി വീണ്ടും എടുക്കേണ്ടതു അനിവാര്യമാണ്. രാജസ്ഥാനി സ്വദേശിനിയായ മോഡല്‍ ഉള്‍പ്പെടെ നാലുപ്രതികള്‍ റിമാന്‍ഡില്‍ കഴിയുകയാണ്. അതിജീവിത മൊഴി നല്കുന്നതു വൈകിപ്പിക്കുക വഴി പ്രതികള്‍ക്കു ജാമ്യം ലഭിക്കാന്‍ സാധ്യതയേറെയാണെന്ന് അന്വേഷണഷണസംഘം വ്യക്തമാക്കി. ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജായശേഷം മൊഴി നല്കാന് എത്താമെന്നായിരുന്നു പെണ്‍കുട്ടി ആദ്യം പൊലീസിന് ഉറപ്പ് നല്‍കിയത്. എന്നാല്‍, പിന്നീട് പലതവണ വിളിച്ചിട്ടും യുവതി അന്വേഷണവുമായി സഹകരിക്കാന്‍ തയാറായില്ല. ഇതിനിടെ പ്രതികളായ യുവാക്കളുമായി യുവതി ധാരണയായിരിക്കാമെന്നാണു പോലീസ് സംശയിക്കുന്നത്. ഹോട്ടലിലെത്തിയ തനിയ്ക്കു…
Read More