യുഎസിൽ ശൈത്യം കടുക്കുന്നു; ഇരുനൂറു ദശലക്ഷം പേർ ദുരിതത്തിൽ; പ്രധാന റോഡുകൾ അടച്ചു. വിമാന സർവീസുകൾ റദ്ദാക്കി

ന്യൂയോർക്ക്: അതിശക്തമായ ശൈത്യ കാറ്റിലും മഞ്ഞുവീഴ്ചയിലും തണുത്തു വിറയ്ക്കുകയാണ് അമേരിക്ക. കൊടുംതണുപ്പിനും മഞ്ഞിനുമൊപ്പം ശക്തമായ കാറ്റുകൂടിയായതോടെ ജനജീവിതം താറുമാറായി. റോഡ്, ട്രെയിന്‍, വ്യോമ ഗതാഗതത്തെയെല്ലാം കാലാവസ്ഥാമാറ്റം പ്രതികൂലമായി ബാധിച്ചു. രാജ്യത്ത് ‌പലയിടങ്ങളിലും പ്രധാന റോഡുകളെല്ലാം അടച്ചു. ആയിരക്കണക്കിന് വിമാന സർവീസുകൾ റദ്ദാക്കി. ഒന്നര ദശലക്ഷത്തിലധികം ആളുകൾ വൈദ്യുതിയില്ലാതെ ഇരുട്ടിലാണ്. വ്യത്യസ്ത അപകടങ്ങളില്‍ ഇതുവരെ 12 പേര്‍ മരിച്ചു. ഇരുനൂറു ദശലക്ഷം പേർ നിലവിൽ ശൈത്യക്കാറ്റിന്‍റെ ദുരിതം നേരിടുന്നുണ്ട്. വരും ദിവസങ്ങളിൽ ശക്തമായ ശീതക്കാറ്റ് അനുഭവപ്പെടാമെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകി. ക്രിസ്മസ്, പുതുവർഷ അവധിക്ക് പോകുന്നവർ യാത്ര രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് അധികൃതർ നിർദേശം നൽകുന്നു. കനത്ത മഞ്ഞുവീഴ്ചയില്‍ സൗത്ത് ഡക്കോട്ടയിലെ ഗ്രാമങ്ങള്‍ പലതും ഒറ്റപ്പെട്ട നിലയിലാണ്. പെൻസിൽവാനിയ, മിഷിഗൺ എന്നീ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് പ്രവചനം. ന്യൂ ഇംഗ്ലണ്ട്, ന്യൂയോർക്ക്, ന്യൂജേഴ്‌സി എന്നിവിടങ്ങളിലെ…

Read More

ബംഗാൾ ഉൾക്കടലിൽ  ന്യൂനമർദം; കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; തിങ്കളാഴ്ച തിരുവനന്തപുരം-കൊല്ലം ജില്ലകളിൽ  മഞ്ഞമഴ

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് മഴയ്ക്ക് കാരണം. വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം വരും മണിക്കൂറുകളിൽ ശ്രീലങ്ക വഴി കോമോറിൻ തീരത്തേയ്ക്ക് നീങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചത്. തിരുവനന്തപുരം, കൊല്ലം, ജില്ലകളിൽ തിങ്കളാഴ്ച ശക്തമായ മഴ ലഭിക്കും. ഈ ജില്ലകളിൽ 26ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടിലും വരും ദിവസങ്ങളിൽ മഴ ലഭിക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ തമിഴ്‌നാട്ടിൽ മഴ ലഭിക്കും. തമിഴ്‌നാട്ടിന്‍റെ തെക്കൻ കടലോര പ്രദേശങ്ങൾ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പിൽ പറയുന്നു.

Read More

മനപൂർവം കളഞ്ഞതോ? കെഎസ്ആർടിസി ബസിൽ വെടിയുണ്ടവന്ന വഴിതേടി പോലീസ് ; കാട്ടാക്കട സിഐയ്ക്ക് അന്വേഷണച്ചുമതല

കാട്ടാക്കട: കെഎസ്ആർടിസി ബസിൽ വെടിയുണ്ട കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇത് സംബന്ധിച്ച് കാട്ടാക്കട സിഐയ്ക്ക് അന്വേഷണചുമതലയും നൽകി. വളരെ പഴയ മോഡൽ വെടിയുണ്ടയാണിത്. കൂടുതൽ അന്വേഷണത്തിന് ശേഷമേ ഇത് ആരുടെയെങ്കിലും കൈയിൽനിന്നു കളഞ്ഞുപോയതാണോ അതോ ഉപേക്ഷിച്ചതാണോ എന്നും കണ്ടെത്താനാകു എന്നും പോലീസ് വ്യക്തമാക്കി. മൂക്കുന്നിമലയിലെ സൈനികഫയറിംഗ കേന്ദ്രത്തിലേക്കും അന്വേഷണം നടത്തും. ബുധനാഴ്ച ആണ് പാപ്പനംകോട് ഡിപ്പോയിലേ ജെ എൻ 488 ലോ ഫ്ളോർ ബസിൽ സീറ്റിനടിയിൽ നിന്നും യാത്രക്കാരിക്ക് വെടിയുണ്ട ലഭിച്ചത് . കാലിൽ തടഞ്ഞ ഇരുമ്പ് കഷ്ണം എടുത്തു നോക്കിയപ്പോൾ ആണ് അതേ ബസിൽ ഉണ്ടായിരുന്ന പോലീസുകാരൻ ഇത് വെടിയുണ്ട ആണെന്ന് സ്ഥിരീകരിച്ചത്. ബസ് അഞ്ചുതെങ്ങിൻമൂട്ടിൽ എത്തിയപ്പോൾ ആണ് സീറ്റിനടിയിൽ നിന്നും ഒരു യാത്രക്കാരി വെടിയുണ്ട എടുത്ത് കണ്ടക്ടർക്ക് കൈമാറിയത് . കണ്ടക്ടർ പ്രശാന്ത് ഉടൻ തന്നെ കാട്ടാകടയിലും കൺട്രോൾ റൂമിലും വിവരം…

Read More

സിപിഎം നേതാക്കളുടെ മദ്യപാനവും അനധികൃത സ്വത്ത് സമ്പാദനവും വച്ചു പൊറുപ്പിക്കില്ല ! കര്‍ശന നടപടിയെന്ന് എംവി ഗോവിന്ദന്‍…

ജനങ്ങള്‍ അംഗീകരിക്കാത്ത തെറ്റായ പ്രവണതകള്‍ പാര്‍ട്ടിിയല്‍ ഉണ്ടെന്നും ഇതൊന്നും പാര്‍ട്ടി വച്ചു പൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. മദ്യപാനം, അനധികൃത സ്വത്ത് സമ്പാദനം എന്നിവക്കെതിരെയും നടപടികള്‍ കര്‍ശനമാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. സംഘടനാ രംഗത്തെ അടിയന്തര കടമകള്‍ എന്ന രേഖയാണ് സിപിഎം സംസ്ഥാന സമിതി ചര്‍ച്ചചെയ്ത് അംഗീകരിച്ചത്. സമൂഹത്തിലെ അപചയം പാര്‍ട്ടിയെയും ബാധിക്കുന്നുവെന്ന് വീണ്ടും സിപിഎം വിലയിരുത്തുന്നു. ലഹരിവിരുദ്ധ ക്യാംപെയ്‌നില്‍ പങ്കെടുത്തു മടങ്ങിയ എസ്എഫ്‌ഐ നേതാവിന്റെ മദ്യപാനവും യൂണിവേഴ്‌സിറ്റി കോളേജിലെ ലഹരി ഉപയോഗം സംബന്ധിച്ച പരാതികളും വാര്‍ത്തയായ പശ്ചാത്തലത്തില്‍ കൂടിയാണ് സിപിഎം നടപടി. നേതാക്കളുടെ അനധികൃത സ്വത്ത് സംമ്പാദനത്തിലും പരിശോധന ഉണ്ടാകും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇടയില്‍ മദ്യപാനശീലം വര്‍ദ്ധിക്കുന്നതായും സിപിഎം വിലയിരുത്തുന്നു. താഴെത്തട്ടിലെ പ്രവര്‍ത്തകര്‍ പോലും അനര്‍ഹമായി വലിയ രീതിയില്‍ സ്വത്ത് സമ്പാദിക്കുന്നതായുള്ള പരാതികളും നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങളിലാണ് പാര്‍ട്ടി…

Read More

കോവിഡിന്റെ പേരുപറഞ്ഞ് ഭാരത് ജോഡോ യാത്ര അവസാനിപ്പിക്കാന്‍ സര്‍ക്കാരിന്റെ പുതിയ തന്ത്രം ! തുറന്നടിച്ച് രാഹുല്‍ ഗാന്ധി…

കോവിഡിന്റെ പേരു പറഞ്ഞ് കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര നിര്‍ത്തിവയ്പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് തുറന്നടിച്ച് രാഹുല്‍ ഗാന്ധി. ”ഇത് അവരുടെ പുതിയ തന്ത്രമാണ്. കോവിഡ് വരുന്നു, യാത്ര നിര്‍ത്തിവയ്ക്കണമെന്ന് കാണിച്ച് സര്‍ക്കാര്‍ തനിക്ക് നോട്ടീസ് നല്‍കി. ഇതെല്ലാം യാത്ര നിര്‍ത്തിക്കാനുള്ള ഒഴിവുകളാണ്” രാഹുല്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ കോവിഡിന്റെ പേരു പറഞ്ഞ് ഇന്ത്യയെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം, രാഹുലിന്റെ യാത്ര തടസ്സപ്പെടുത്താന്‍ സര്‍ക്കാര്‍ ഇറക്കിവിട്ടതാണ് കോവിഡ് 219 വൈറസിനെയെന്ന് ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ മുഖപത്രമായ സാമ്ന എഡിറ്റോറിയല്‍ വിമര്‍ശിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുകയോ യാത്ര മാറ്റിവയ്ക്കുകയോ വേണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ആവശ്യപ്പെടുന്നത്. രാഹുല്‍ ഗാന്ധിയുടെ യാത്ര 100 ദിവസം പിന്നിട്ടു. വന്‍തോതിലുള്ള ജനകീയ പങ്കാളിത്തം കണ്ട് സര്‍ക്കാരിന് അത് നിര്‍ത്തിവയ്പ്പിക്കാന്‍ നിയമമോ ഗൂഢാലോചനയോ ഒന്നും ഫലിക്കാതെ വന്നപ്പോഴാണ് കോവിഡ് വൈറസിനെ ഇറക്കിവിട്ടിരിക്കുന്നത്-സാമ്ന…

Read More

ഡോക്ടർ കുറിക്കുന്ന മരുന്ന് ഫാർമസിയിൽ ഇല്ല,  ജീവനക്കാരുടേത് മോശം പെരുമാറ്റം; ആലപ്പുഴ മെഡിക്കൽ കോളജിലെത്തിയ മന്ത്രിക്കു മുന്നിൽ പരാതിയുടെ മിന്നൽ പ്രളയം

അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ മന്ത്രിയുടെ മിന്നൽ സന്ദർശനം. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജാണ് ഇന്നലെ രാവിലെ മിന്നൽ സന്ദർശനം നടത്തിയത്. ഔദ്യോഗിക വാഹനം ഒഴിവാ ക്കി എച്ച്. സലാം എംഎൽഎയുടെ വാഹനത്തിൽ എത്തിയ മന്ത്രി കാർഡിയോളജി ഒപിയിലാണ് ആദ്യമെത്തിയത്. തുടർന്ന് സർജറി, പീഡിയാട്രിക്, ഓർത്തോ വിഭാഗം ഒപി കളും, ലേബർ റൂം, ഗൈനക്കോളജി ഒപി കളും വാർഡുകളും സന്ദർശിച്ചു. മന്ത്രിയെത്തിയ വിവരമറിഞ്ഞ് ആശുപത്രി ജീവനക്കാരും നഴ്സുമാരും സമീപമെത്തിയെങ്കിലും അവരോട് ജോലിയിൽ തുടരാൻ മന്ത്രി നിർദേശിച്ചു. ഈ സമയം ചില രോഗികളും കൂട്ടിരിപ്പു കാരുമെത്തി പരാതികൾ അറിയിച്ചു. ഡോക്ടർമാർ കുറിച്ചു നൽകുന്നവയിൽ ചില മരുന്നുകൾ ഫാർമസിയിൽനിന്ന് ലഭിക്കുന്നില്ലെന്നും ജീവനക്കാരുടെ മോശം പെരുമാറ്റമാണെന്നുമായിരുന്നു പരാതിയിൽ അധികവും. മരുന്നുകൾ എഴുതി നൽകിയ ചീട്ടുകൾ മന്ത്രി മൊബൈൽ ഫോണിൽ പകർത്തി. സർക്കാർ നിർദേശിച്ച മരുന്നുകളാണോ ഡോക്ടർമാർ കുറിച്ചു നൽകുന്നതെന്ന് പരിശോധിക്കാമെന്നും…

Read More

ഞങ്ങൾക്ക് കല്യാണം കഴിക്കണം, വധുക്കൾ എവിടെ..? കളക്ടറുടെ ഓഫീസിലേക്ക് യുവാക്കളുടെ മാർച്ച്

മുംബൈ: വിവാഹപ്രായമായ യുവാക്കൾ വധുക്കളെ തേടി കളക്ടറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. മഹാരാഷ്ട്രയിലെ സോലപുർ ജില്ലയിലാണ് വധുക്കളെ തേടി യുവാക്കൾ മാർച്ച് നടത്തിയത്. മഹാരാഷ്ട്രയിൽ സ്ത്രീ-പുരുഷ അനുപാതത്തിലുണ്ടായ വലിയ വ്യതിചലനത്തിന് പിന്നാലെയാണ് വ്യത്യസ്ത സമരവുമായി യുവാക്കൾ രംഗത്തെത്തിയത്. സംസ്ഥാനത്തെ ആൺ-പെൺ അനുപാതം മെച്ചപ്പെടുത്തുന്നതിനായി ഗർഭധാരണത്തിന് മുമ്പുള്ള തിരിച്ചറിയൽ നിയമം (പിസിപിഎൻഡിടി) കർശനമായി നടപ്പാക്കണമെന്നും “വരൻ മോർച്ച’ എന്ന പേരിൽ സംഘടിച്ചവർ ജില്ലാ കളക്ടർക്ക് നൽകിയ മെമ്മോറാണ്ടത്തിൽ ആവശ്യപ്പെട്ടു. മാർച്ചിൽ പങ്കെടുത്ത യുവാക്കൾ തങ്ങൾക്ക് വധുക്കളെ ക്രമീകരിക്കാനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. നിരവധി യുവാക്കളാണ് സമരത്തിൽ പങ്കെടുത്തത്. വിവാഹ വേഷങ്ങൾ ധരിച്ച് കുതിരപ്പുറത്ത് കയറി ബാൻഡ്മേളങ്ങളുടെ അകമ്പടിയോടെയാണ് അവർ കളക്ടറുടെ ഓഫീസിലെത്തി വധുക്കളെ ആവശ്യപ്പെട്ടത്. ആളുകൾ ഈ സമരത്തെ പരിഹസിച്ചേക്കാം. എന്നാൽ സംസ്ഥാനത്തെ ആൺ-പെൺ അനുപാതം വ്യതിചലിക്കുന്നതിനാൽ വിവാഹപ്രായമായ യുവാക്കൾക്ക് വധുക്കളെ ലഭിക്കുന്നില്ല എന്നത് ഭീകരമായ യാഥാർഥ്യമാണെന്ന് ജ്യോതി…

Read More

യുഎഇയിലെ ജോലിസ്ഥലത്ത് നിന്ന് കുടുംബവുമായി യെമനിൽ വന്നത് സൂഫിസം പഠിക്കാനെന്ന്..! “കാണാതായ’ മലയാളി യുവാവിന്റെ ശബ്ദശന്ദേശം പുറത്ത്…

കാസർഗോഡ്: യുഎഇയിലെ ജോലിസ്ഥലത്ത് നിന്ന് കുടുംബവുമായി യെമനിലേക്ക് കടന്ന തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് ഷബീറിന്‍റെ വീഡിയോ സന്ദേശം പുറത്ത്. താൻ യെമനിലേക്ക് വന്നത് സൂഫിസവും അറബിക്കും പഠിക്കാനാണെന്നും യാത്രയ്ക്ക് മറ്റ് ഉദ്ദേശങ്ങളില്ലെന്നും ഷബീർ വ്യക്തമാക്കി. തരീം മേഖലയിലെ ദാറുൽ മുസ്തഫ ക്യാന്പസിലാണ് താനുള്ളതെന്നും വിസാ നടപടികൾ കൃത്യമായി പാലിച്ചാണ് യെമനിൽ എത്തിയതെന്നും ഷബീർ അറിയിച്ചു. യെമനിൽ പോയത് കുടുംബാംഗങ്ങളെ അറിയിച്ചാണ്; ഇവരുമായി നിരന്തരം ഫോണിൽ ബന്ധപ്പെടാറുണ്ട്. പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ഷബീർ കൂട്ടിച്ചേർത്തു. ഷബീർ, ഭാര്യ റിസ്വാന, ഇവരുടെ നാല് മക്കൾ എന്നിവരെ നാല് മാസമായി കാണാനില്ലെന്നും ഇവർ സംശയാസ്പദമായ സാഹചര്യത്തിൽ യെമനിലേക്ക് കടന്നെന്നും കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. കാസർഗോഡ് പടന്ന സ്വദേശികളായ രണ്ട് പേരും യെമനിലേക്ക് കടന്നതായി വിവരമുണ്ട്. ഇന്ത്യക്കാർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയ യെമനിലേക്ക് ഇവർ പോയത് ഗൗരവമുള്ള വിഷ‍യമായി…

Read More

തിരിച്ചറിയപ്പെടാത്ത നൂറുകണക്കിന് പേടകങ്ങൾ കണ്ടു! യുഎസ് മിലിട്ടറി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്…

വാഷിംഗ്ടണ്‍: കഴിഞ്ഞ ആറ് മാസത്തിനിടെ നൂറുകണക്കിന് യുഎഫ്ഒകൾ യുഎസ് സൈന്യം കണ്ടതായി റിപ്പോർട്ട്. പെന്റഗൺ അജ്ഞാത പേടകങ്ങളുടെ ദൃശ്യങ്ങൾ വിശദമാക്കുന്ന ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം സൃഷ്ടിച്ച ഓൾ ഡൊമെയ്ൻ റെസല്യൂഷൻ ഓഫീസാണ് (ARO) സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. 2004 നും 2021 നും ഇടയിൽ 140 UFO കാഴ്ചകൾ ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യു.എഫ്.ഒ ദൃശ്യങ്ങളുടെ റിപ്പോർട്ടുകൾ യുഎസ് മിലിട്ടറിയുടെ ഭാഗമായ ആർമി, നേവി, എയർഫോഴ്സ് അംഗങ്ങളാണ് പുറത്തുവിട്ടത്. ആകാശത്തും ബഹിരാകാശത്തും വെള്ളത്തിനടിയിലും യുഎഫ്‌ഒകൾ കണ്ടതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇവ അന്യഗ്രഹ പേടകങ്ങളല്ലെന്ന് ഓൾ ഡൊമൈൻ റെസല്യൂഷൻ ഓഫീസ് ഡയറക്ടർ സീൻ കിർക്ക്പാട്രിക് പറഞ്ഞു. ഈ വർഷം ജൂലൈയിലാണ് ഓൾ ഡൊമെയ്ൻ റസല്യൂഷൻ ഓഫിസ് സ്ഥാപിക്കപ്പെട്ടത്. യുഎസ് സേനാവിഭാഗങ്ങൾ പലസമയങ്ങളിലായി കാണുന്ന അജ്ഞാതപേടകങ്ങളും വാഹനങ്ങളും സംബന്ധിച്ച റിപ്പോർട്ടുകൾ ശേഖരിക്കുക, അവ ക്രോഡീകരിക്കുക എന്നതാണ് ഓഫിസിന്റെ…

Read More

നാഗ്പൂരിൽ പോളോ ചാമ്പ്യൻഷിപ്പിനു പോയ മലയാളി പെൺകുട്ടി മരിച്ചു! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ആലപ്പുഴ: നാഗ്പൂരിൽ പോളോ ചാമ്പ്യൻഷിപ്പിനു പോയ മലയാളി പെൺകുട്ടി മരിച്ചു. ആലപ്പുഴയിൽ നിന്നുള്ള പോളോ താരം നിദ ഫാത്തിമ(10) ആണ് മരിച്ചത്. ഛർദ്ദിയെ തുടർന്ന് നിദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ കുത്തിവെപ്പെടുക്കുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. കേരളത്തിന്റെ അണ്ടർ 14 പോളോ താരമാണ് നിദ ഫാത്തിമ.  മത്സരിക്കാനെത്തിയ കേരളാ തരങ്ങൾ നേരിട്ടത് കടുത്ത അനീതിയാണെന്നാണ് ഉയരുന്ന ആരോപണം. ടീമിന് താമസ, ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷൻ നൽകിയിരുന്നില്ല. രണ്ട് ദിവസം ടീം കഴിഞ്ഞത് താത്കാലിക സൗകര്യങ്ങളിൽ ആയിരുന്നു. സംസ്ഥാനത്ത് നിന്ന് കോടതി ഉത്തരവിലൂടെയാണ് നിദയുൾപ്പെടെയുള്ള സംഘം മത്സരത്തിനെത്തിയത്.  മത്സരിക്കാൻ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റ് സൗകര്യങ്ങൾ നൽകില്ലെന്നും ഫെഡറേഷൻ പറഞ്ഞിരുന്നു. കുട്ടി അത്യാസന്ന നിലയിലായതറിഞ്ഞ് ആലപ്പുഴയിൽ നിന്ന് ബന്ധുക്കൾ നാഗ്പൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

Read More