എരുമേലി: ഇനി വിമാനമിറങ്ങാം. ഒപ്പം അതിവേഗ റോഡും റെയിൽ പാതയും അരികിലുണ്ടാകും. പുതിയ ദേശീയപാത വരുന്നത് എരുമേലിയിൽ നിർദിഷ്ട വിമാനത്താവളത്തിന് അടുത്ത്. ഒപ്പം എരുമേലി വഴി ശബരി റെയിൽപാതയ്ക്കു നടപടികളും ആയതോടെ നാട്ടിൽ വരാൻ പോകുന്നത് അതിവേഗ വികസനത്തിന്റെ വൻ പദ്ധതികൾ. തിരുവനന്തപുരം-കൊട്ടാരക്കര-കോട്ടയം-അങ്കമാലി ദേശീയ പാതയ്ക്കാണ് എരുമേലിയിൽ വിമാനത്താവളത്തിനു പടിഞ്ഞാറു ഭാഗത്തുകൂടി പുതിയ അലൈൻമെന്റ് തയാറാക്കാൻ ഉത്തരവായിരിക്കുന്നത്. നിലവിൽ വിമാനത്താവളത്തിനു മധ്യഭാഗത്തുകൂടിയാണ് അലൈൻമെന്റ് എന്നു ബോധ്യപ്പെട്ടതോടെയാണ് പടിഞ്ഞാറുഭാഗത്തു ചേനപ്പാടി വഴി പുതിയ അലൈൻമെന്റ് തയാറാക്കാൻ ധാരണയായിരിക്കുന്നത്. 240 കിലോമീറ്റർ നീളം,45 മീറ്റർ വീതിപുതിയ ദേശീയ പാതയ്ക്കു മൊത്തം 240 കിലോമീറ്റർ നീളവും 45 മീറ്ററുമാണ് വീതി. നാലുവരി പാത നിർമിച്ചു ആറു വരിയായി വികസിപ്പിക്കാനാണ് ലക്ഷ്യം. നെടുമങ്ങാട് – വിതുര- പുനലൂർ – പത്തനാപുരം- കോന്നി-റാന്നി – എരുമേലി – കാഞ്ഞിരപ്പള്ളി – തിടനാട് – അന്തിനാട്…
Read MoreCategory: Loud Speaker
പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണം; വകുപ്പ്തല നടപടിക്ക് വിധേയനായത് 15 പ്രാവിശ്യം; പോലീസുകാരൻ സുനുവിനെ പിരിച്ചുവിടാൻ നടപടി
തിരുവനന്തപുരം: നിരവധി കേസുകളിൽ പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്നും പിരിച്ചുവിടാൻ നടപടി ആരംഭിച്ചു. ഇൻസ്പെക്ടർ പി.ആർ. സുനുവിനെതിരെയാണ് നടപടി. സർവീസിൽ നിന്നും പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ മൂന്ന് ദിവസത്തിനകം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുനുവിന് ഡിജിപി കാരണംകാണിക്കൽ നോട്ടീസ് നൽകി. തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത കൂട്ടബലാൽസംഗം കേസിൽ ആരോപണം വിധേയാനായതിനെ തുടർന്ന് ബേപ്പൂർ കോസ്റ്റൽ ഇൻസ്പെകറായിരുന്ന സുനു ഇപ്പോൾ സസ്പെഷനിലാണ്. 15 പ്രാവശ്യം വകുപ്പുതല നടപടിക്കു വിധേയനായ ഉദ്യോഗസ്ഥനാണ് പി.ആർ.സുനു. ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ സുനുവിനെതിരെ വകുപ്പ്തല അന്വേഷണം പൂർത്തിയാക്കി കഴിഞ്ഞ ജനുവരിയിൽ ശിക്ഷിച്ചിരുന്നു. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി. പ്രാഥമിക ഘട്ടത്തിൽ തയാറാക്കിയ 85 പേരുടെ പട്ടിയിൽ സൂക്ഷമ പരിശോധന നടത്താൻ മൂന്നംഗ സമിതിയെ ഡിജിപി ചുമതലപ്പെടുത്തിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയിൽ മാങ്ങ മോഷ്ടിച്ച…
Read More2 വയസ്സുകാരനെ വീഴുങ്ങി ഹിപ്പൊപൊട്ടാമസ്! ജീവനോടെ ഛർദിച്ചു; സംഭവമിങ്ങനെ…
ഒരു 2 വയസ്സുകാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഉഗാണ്ടക്കാർ ഇപ്പോൾ. 2 വയസ്സുള്ള ആൺകുട്ടിയെ ഹിപ്പൊപൊട്ടാമസ് ഒന്നടങ്കം വിഴുങ്ങുകയായിരുന്നു. ഇത് കണ്ടുനിന്നയാൾ മൃഗത്തിന് നേരെ കല്ലെറിയാൻ തുടങ്ങിയതോടെ കുട്ടിയെ ജീവനോടെ പുറത്തേക്ക് തുപ്പി. ഉഗാണ്ടയിലെ കത്വെ കബറ്റോറോ എന്ന സ്ഥലത്താണ് സംഭവം. തടാകക്കരയിൽ തന്റെ വീടിനടുത്ത് തനിയെ കളിക്കുകയായിരുന്നു കുട്ടി. പെട്ടെന്ന് അവിടേക്ക് എത്തിയ ഹിപ്പോ തന്റെ താടിയെല്ലുകൾ ഉപയോഗിച്ച് കുട്ടിയെ വായിലാക്കി. എന്നാല്‍ ഹിപ്പോ കുട്ടിയെ വിഴുങ്ങുന്നതിന് മുമ്പ് തന്നെ കണ്ടു നിന്ന ഒരാൾ മൃഗത്തിന് നേരെ കല്ലുകൾ എറിയാൻ തുടങ്ങി. ഇതോടെ കുട്ടിയെ മൃഗം തിരിതെ ഛർദിച്ചുവെന്ന് ഔട്ലെറ്റ് റിപ്പോർട്ട് ചെയ്യുന്നു. കോംഗോയിലെ അടുത്തുള്ള പട്ടണമായ ബ്വേറയിലുള്ള ആശുപത്രിയിൽ കുട്ടി ചികിൽസയിലാണ്. ഹിപ്പോ വീണ്ടു തടാകത്തിലേക്ക് മടങ്ങി എന്നും റിപ്പോർട്ടിൽ പറയുന്നു.
Read Moreആന്റണിയുടെ ‘അഞ്ജനം’ ഇനി അഭിഭാഷക ഓഫിസ്! വീട്ടിൽ തന്നെയാകട്ടെ എന്നു തീരുമാനിച്ചതിനു രണ്ടു കാരണങ്ങളുണ്ട്…
തിരുവനന്തപുരം ∙ വഴുതക്കാട് ഈശ്വരവിലാസം റോഡിലെ ‘അഞ്ജനം’ ഇനി എ.കെ.ആന്റണിയുടെ വീട് മാത്രമല്ല, ഒരു വക്കീൽ ഓഫിസ് കൂടിയാണ്. കോൺഗ്രസിന്റെ ഏറ്റവും മുതിർന്ന നേതാവായ ആന്റണി സജീവ രാഷ്ട്രീയം വിട്ട് അഞ്ജനത്തിൽ താമസമാക്കിയിട്ട് 7 മാസമായി. അഞ്ജനത്തിന്റെ മുകൾ നിലയിൽ എലിസബത്തിന്റെ വക്കീൽ ഓഫിസ് പുതുവർഷത്തിൽ തുറക്കും. അടുത്തവർഷം നിയമപഠനം കഴിഞ്ഞെത്തുന്ന ഇളയ മകൻ അജിത്ത് കൂടി അമ്മയ്ക്കൊപ്പം ചേരുന്നതോടെ അഞ്ജനത്തിന് അഭിഭാഷക മേൽവിലാസം ഉറയ്ക്കും. എ.കെ. ആന്റണിയും നിയമബിരുദധാരിയാണ്. ബാങ്ക് ഉദ്യോഗസ്ഥയായിരിക്കെ 1993–96 ൽ തിരുവനന്തപുരം ലോ അക്കാദമിയിലെ സായാഹ്ന ബാച്ചിൽ പഠിച്ചാണ് എലിസബത്ത് നിയമബിരുദമെടുത്തത്. ബാങ്കിൽനിന്നു വിരമിച്ചശേഷം 2012 ൽ ഡൽഹിയിൽ മുതിർന്ന അഭിഭാഷക ബീന മാധവന്റെ ജൂനിയറായി പ്രാക്ടിസ് തുടങ്ങി. വക്കീൽ ഓഫിസ് വീട്ടിൽ തന്നെയാകട്ടെ എന്നു തീരുമാനിച്ചതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, വീട്ടിലാകുമ്പോൾ ഒഴിവുള്ള സമയങ്ങളിൽ ചിത്രരചനയും നടക്കും. രണ്ട്, വീട്ടിൽ…
Read Moreപെരിയ ഇരട്ടക്കൊലപാതകം; അഡ്വ. സി.കെ. ശ്രീധരന് ‘ചതിച്ചു; കൊല്ലപ്പെട്ടവരുടെ കുടുംബം പറയുന്നു: കൊല്ലപ്പെട്ട ശരത്ലാലിന്റെ പിതാവ് രാഷ്ട്രദീപികയോട്….
ശ്രീജിത് കൃഷ്ണന്കാഞ്ഞങ്ങാട്: പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകക്കേസില്‍ ഇന്നലെ പ്രതികള്‍ക്കുവേണ്ടി ഹാജരായ മുന്‍ കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകനുമായ അഡ്വ.സി.കെ.ശ്രീധരന് തങ്ങളെ ചതിക്കുകയായിരുന്നുവെന്ന ആരോപണവുമായി കൊല്ലപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും കുടുംബം. കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമെന്ന നിലയില്‍ പലവട്ടം ശ്രീധരന് തങ്ങളുടെ വീട്ടില്‍ വന്നിരുന്നതായും ആ സമയങ്ങളിലെല്ലാം കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ എടുത്ത് പരിശോധിച്ചിരുന്നതായും കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യനാരായണന് രാഷ്ട്രദീപികയോട് പറഞ്ഞു. ഏതാനും രേഖകള്‍ അദ്ദേഹത്തിന് കൈമാറുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്നു. ഇതെല്ലാം കഴിഞ്ഞ ശേഷം അദ്ദേഹം പ്രതികള്‍ക്കുവേണ്ടി ഹാജരായത് തങ്ങളെ ഞെട്ടിച്ചതായി സത്യനാരായണന് പറഞ്ഞു. കേസ് അട്ടിമറിക്കുന്നതിനായി ഉന്നത സിപിഎം നേതാക്കളുടെ ഒത്താശയോടെ നടന്ന ഗൂഢാലോചനയില്‍ ശ്രീധരനും പങ്കാളിയായതായാണ് സംശയിക്കുന്നതെന്നും ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും സത്യനാരായണന് അറിയിച്ചു. നേരത്തേ സിപിഎം നേതാക്കളുമായി കച്ചവടം…
Read Moreമോദിക്കെതിരായ വിവാദ പരാമർശം നടത്തി പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി; രൂക്ഷ പ്രതികരണവുമായി കേന്ദ്ര സർക്കാരും ബിജെപി നേതാക്കളും
ന്യൂഡൽഹി: ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ യുഎൻ രക്ഷാസമിതി സമ്മേളനത്തിൽ വിവാദ പരാമർശം നടത്തിയ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോക്കെതിരേ രൂക്ഷ പ്രതികരണവുമായി കേന്ദ്ര സർക്കാരും ബിജെപി നേതാക്കളും. ബിജെപി രാജ്യവ്യാപകമായി പ്രതിഷേധവും സംഘടിപ്പിക്കും.”ഒസാമ ബിൻ ലാദൻ മരിച്ചു. എന്നാൽ, ഗുജറാത്ത് കലാപത്തിന്റെ കശാപ്പുകാരൻ ജീവിച്ചിരിപ്പുണ്ട്. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്ട്’ എന്നായിരുന്നു ബിലാവൽ ഭൂട്ടോയുടെ പരാമർശം. ലോകം പാക്കിസ്ഥാനെ കാണുന്നത് ഭീകരതയുടെ പ്രഭവകേന്ദ്രമായിട്ടാണെന്നും അവർ ആ പ്രതിഛായ മാറ്റി നല്ല അയൽക്കാരാകാൻ ശ്രമിക്കണമെന്നും ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞതിനോടായിരുന്നു ബിലാവലിന്റെ പരിധിവിട്ട പ്രതികരണം. പാക്കിസ്ഥാൻ പിന്നെയും തരംതാഴുന്നതിന്റെ തെളിവാണു ബിലാവലിന്റെ പ്രസ്താവനയെന്നു വിദേശകാര്യ മന്ത്രാലയം തിരിച്ചടിച്ചു.1971ലെ ഈ ദിവസങ്ങൾ പാക്ക് വിദേശകാര്യ മന്ത്രി തീർച്ചയായും മറന്നിരിക്കും. പാക്കിസ്ഥാനിലെ ബംഗാളികൾക്കും ഹിന്ദുക്കൾക്കും എതിരെ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വംശഹത്യ നടന്നത് ഈ ദിവസങ്ങളിലാണ്. നിർഭാഗ്യവശാൽ, ന്യൂനപക്ഷങ്ങളോടുള്ള പാക്ക്…
Read More“സൗന്ദര്യമത്സരത്തിൽ സ്മൃതിക്ക് കാവി ധരിക്കാമെങ്കിൽ സിനിമയിൽ എന്തുകൊണ്ട് ദീപികയ്ക്കു പാടില്ല?’; പത്താൻ വിവാദം പുതിയ തലത്തിലേക്ക്
ഷാരൂഖ്-ദീപിക ചിത്രം “പത്താൻ’ വിവാദം പുതിയ തലത്തിലേക്ക്. തൃണമൂൽ കോൺഗ്രസ് നേതാവ് റിജു ദത്തയാണ് ബിജെപിയെ രൂക്ഷമായി പരിഹസിച്ച് രംഗത്തെത്തിയത്. പത്താനിലെ ഗാനരംഗത്തിൽ ദീപിക പദുകോൺ കാവിനിറത്തിലുള്ള വസ്ത്രം ധരിച്ചത് ബിജെപി നേതാക്കൾ വിമർശിക്കുന്പോൾ, ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി വർഷങ്ങൾക്കു മുന്‍പ് കാവിനിറത്തിലുള്ള വസ്ത്രം ധരിച്ച് മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തതിൽ കുഴപ്പമില്ലേ എന്നു ചോദിക്കുകയാണ് റിജു ദത്ത. മത്സരത്തിൽ സ്മൃതി പങ്കെടുക്കുന്ന വീഡിയോയും റിജു ദത്ത പങ്കുവച്ചിട്ടുണ്ട്. റിജു ദത്തയുടെ പരാമർശങ്ങൾക്കെതിരേ ബിജെപി നേതാക്കളും രംഗത്തെത്തി. ഇതോടെ സമൂഹമാധ്യമങ്ങളിൽ പോരാട്ടം കനത്തു. പത്താനിലെ ‘ബേഷ്റം റംഗ്…’ എന്ന ഗാനം റിലീസ് ചെയ്തതോടെയാണ് വിവാദങ്ങൾക്കു തുടക്കം. ഗാനരംഗത്ത് ദീപിക കാവിനിറത്തിലുള്ള വസ്ത്രം ധരിച്ചതാണ് വിവാദങ്ങൾക്കു കാരണം. കാവിവസ്ത്രങ്ങൾ ധരിച്ചത് ബോധപൂർവമാണെന്നും അതുവഴി ഹിന്ദുത്വത്തെ അപമാനിക്കുകയാണ് ലക്ഷ്യമെന്നും ബിജെപി ആരോപിച്ചു. ബിജെപി ഐടി സെൽ മേധാവി…
Read Moreഇങ്ങനെ ‘സിംപിൾ’ ആയി ഡ്രസ്സ് ചെയ്യുന്നവരെ ഇഷ്ടമല്ലേ..!’ ഡ്രൈവറും കണ്ടക്ടറും വീണ്ടും കാക്കി യൂണിഫോമിൽ; പുതുവർഷത്തിൽ പഴമയുടെ പുതുമയുമായി കെഎസ്ആർടിസി
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ കാക്കി യൂണിഫോം വീണ്ടും പുനഃസ്ഥാപിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചു. ജീവനക്കാർ ഏറെ നാളായി ഉന്നയിക്കുന്ന ആവശ്യം പരിഗണിച്ച് യൂണിയനുകളുമായി ചർച്ച നടത്തിയ ശേഷമാണ് മാനേജ്മെന്റ് ഈ തീരുമാനം എടുത്തത്. 2023 ജനുവരി മുതൽ ഡ്രൈവർ, കണ്ടക്ടർ തസ്തികയിലുള്ള ജീവനക്കാർ കാക്കി നിറത്തിലുള്ള യൂണിഫോം ധരിക്കും. മെക്കാനിക്കൽ ജീവനക്കാർക്ക് നീല യൂണിഫോമും ഇൻസ്പെക്ടർ തസ്തികയിൽ ഉള്ളവർക്ക് വെള്ള ഷർട്ടും ചാര പാന്റ്സും എന്ന യൂണിഫോമും ഏർപ്പെടുത്താനാണ് നീക്കം. 2015-ലാണ് കാക്കി നിറം ഉപേക്ഷിച്ച് കെഎസ്ആർടിസി ജീവനക്കാർ ആകാശനീല കുപ്പായത്തിലേക്ക് ചേക്കേറിയത്. ജീവനക്കാർക്ക് കൂടുതൽ പ്രഫഷനലിസം ഉറപ്പാക്കാനാണ് അന്നത്തെ മാനേജ്മെന്റ് ഈ തീരുമാനം നടപ്പിലാക്കിയത്.
Read Moreരാഹുല്‍ഗാന്ധിയ്ക്കെതിരായ സരിത നായരുടെ ഹര്‍ജി സുപ്രീം കോടതി തള്ളി ! ഇതേ ഹര്‍ജി മുമ്പും തള്ളിയിരുന്നു…
വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്ത് സോളാര്‍ കേസിലെ പ്രതി സരിത നായര്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി ‘വീണ്ടും’ തള്ളി. ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. എസ്. എ ബോബ്ഡെ ചീഫ് ജസ്റ്റിസ് ആയിരുന്ന കാലയളവില്‍ ഈ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. സരിതയുടെ അഭിഭാഷകന് നിരന്തരം ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് ഹര്‍ജി തള്ളിയത്. എന്നാല്‍, കോടതി നടപടികളില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കാന്‍ തന്റെ അഭിഭാഷകന് സാങ്കേതിക തടസ്സം നേരിട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി പുനഃസ്ഥാപിക്കാന്‍ സരിത അപേക്ഷ നല്‍കിയിരുന്നു. ഈ ആവശ്യം അംഗീകരിച്ച കോടതി ഇന്ന് സരിതയുടെ ഹര്‍ജി മെറിറ്റില്‍ പരിഗണിച്ച ശേഷമാണ് തള്ളിയത്. വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ സരിത നല്കിയ പത്രിക വരണാധികാരി തള്ളിയിരുന്നു. ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തില്‍ അധികം…
Read Moreട്രെയിനില്‍ യുവതിയെ കയറിപ്പിടിച്ച് യുവാവ് ! സംഭവം കമ്പാര്‍ട്ട്മെന്റില്‍ ആളൊഴിഞ്ഞ നേരത്ത്…
ട്രെയിനില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. തലശ്ശേരി പാനൂര്‍ സ്വദേശി സന്തോഷ് (33) ആണ് കോട്ടയം റെയില്‍വേ പോലീസിന്റെ പിടിയിലായത്. റിമാന്‍ഡ് ചെയ്തു. ബുധനാഴ്ച രാത്രി എട്ടരയോടെ കൊല്ലം എക്സ്പ്രസ് ട്രെയിനിലാണു സംഭവം. ജനറല്‍ കംപാര്‍ട്ട്മെന്റില്‍ യാത്രക്കാര്‍ കുറവായിരുന്നു. ഈ സമയം ഇയാള്‍ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും കടന്നു പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നാണു കേസ്. കോട്ടയം റെയില്‍വേ എസ്എച്ച്ഒ പി റെജിയുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്.
Read More