കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് പിന്നാലെ ചൈനയിൽ രോഗവ്യാപനം അതിരൂക്ഷമായിരിക്കുകയാണ്. ഇപ്പോഴിതാ ചൈനയുടെ കോവിഡ് സാഹചര്യത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി എത്തിയിരിക്കുകയാണ് എപ്പിഡെമിയോളജിസ്റ്റും ആരോഗ്യ സാമ്പത്തിക വിദഗ്ധനുമായ എറിക് ഫീഗ്ൽ-ഡിംഗ്. ചൈനയുടെ ആകെ ജനസംഖ്യയിൽ 60 ശതമാനത്തിൽ അധികം പേർക്കും കൊറോണ വൈറസ് പിടിപെടാൻ സാദ്ധ്യതയുണ്ടെന്ന് എറിക് പറയുന്നു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഇത് സാദ്ധ്യമാകുമെന്നും ദശലക്ഷക്കണക്കിന് ആളുകൾ മരണത്തിന് കീഴടങ്ങുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ചൈനയിലെ ആശുപത്രികളെല്ലാം നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. പ്രായമായവരുടെ വാക്സിനേഷൻ നിരക്ക് അടക്കം വർദ്ധിപ്പിക്കുന്നതിൽ ചൈനീസ് അധികൃതർ പരാജയപ്പെട്ടു. കൂടാതെ ആശുപത്രികളിലെ തീവ്രപരിചരണ ശേഷി വർദ്ധിപ്പിക്കുന്നതിലും ആൻറിവൈറൽ മരുന്നുകൾ സംഭരിക്കുന്നതിലും ചൈനീസ് അധികാരികൾ അലംഭാവം കാട്ടിയെന്നും എറിക് ട്വിറ്ററിൽ കുറിച്ചു. അടുത്തിടെ ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിലെ ശ്മശാനങ്ങൾ കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞതായി വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ അടുത്തൊന്നും കോവിഡ് മരണം റിപ്പോർട്ട് ചെയ്തില്ലെന്നായിരുന്നു…
Read MoreCategory: Loud Speaker
കപ്പടിച്ചത് അർജന്റീന, കോളടിച്ചത് ബെവ്കോയ്ക്ക്! ഫൈനൽ ദിവസം വിറ്റത് 50 കോടിയുടെ മദ്യം
ഫുട്ബോൾ ലോകകപ്പ് ഫൈനല്‍ ദിവസം മലയാളി ആഘോഷിച്ചപ്പോള്‍ കോളടിച്ചത് ബിവറേജസ് കോര്പ്പറേഷന്. ലുസൈലിൽ മെസ്സിയും എംബാപ്പെയും ഗോളടിച്ച് കാണികളെ ത്രസിപ്പിച്ചപ്പോൾ കേരളത്തിലെ ആരാധകർ കീശ നോക്കാതെ വെള്ളമടിച്ചാണ് അതിനെ വരവേറ്റത്. ഫൈനല്‍ ദിനമായ ഞായറാഴ്ച 50 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വിറ്റു തീർത്തത്. സാധാരണ ഞായറാഴ്ച ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്നലെ മദ്യവില്‍പ്പന ഗണ്യമായി വര്ധിപ്പിവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 20 കോടിയുടെ അധിക വില്‍പ്പനയാണ് നടന്നത്. നേരത്തെ ഇക്കഴിഞ്ഞ ഓണത്തിനാണ് സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പന നടന്നത്. ഉത്രാട ദിനത്തില്‍ മാത്രം 117 കോടിയുടെ മദ്യമാണ് വിറ്റത്. ഉത്രാടം വരെയുള്ള ഏഴു ദിവസത്തില്‍ 624 കോടിയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞവര്‍ഷം ഇത് 529 കോടിയായിരുന്നു. ഇനി പുതുവർഷ ആഘോഷ ദിനം വരാനിരിക്കെ ഈ റെക്കോർഡിന് അധികം ആയുസുണ്ടാവില്ല.
Read Moreഏറ്റവും ഗുണനിലവാരം കുറഞ്ഞ ആയുര്‍വേദ മരുന്ന് വിറ്റഴിക്കുന്നത് കേരളത്തില്‍ ! ഇത്തരം മരുന്നുകളില്‍ കൂടുതലും എത്തുന്നത് പുറത്തുനിന്ന്…
ഇന്ത്യയില്‍ ഏറ്റവും ഗുണനിലവാരം കുറഞ്ഞ ആയുര്‍വേദ മരുന്നുകള്‍ വിറ്റഴിക്കുന്ന സ്ഥലം കേരളമാണെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ വിറ്റഴിക്കുന്ന 113 ആയുര്‍വേദ മരുന്നുകള്‍ക്ക് യാതൊരു ഗുണനിലവാരവുമില്ലന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ മഹാരാഷ്ട്രയ്ക്കാണ് രണ്ടാം സ്ഥാനം. രമ്യ ഹരിദാസ് എം പിയുടെ ചോദ്യത്തിന് പാര്‍ലമെന്റില്‍ നല്കിയ മറുപടിയില്‍ കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാന്ദ സോനോവാളാണ് ഇക്ക്യാര്യം വെളിപ്പെടുത്തിയത്. കേരളത്തിലെ ഡ്രഗ് കണ്ട്രോള് വിഭാഗം കര്‍ശനമായി പരിശോധിക്കുന്നത് കൊണ്ടാണ് ഇത്രയും ആയുര്‍വേദ മരുന്നുകള്‍ക്ക് ഗുണനിലവാരം ഇല്ലന്ന് കണ്ടെത്തിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. മറ്റു സംസ്ഥാനങ്ങളില്‍ പരിശോധന ഇത്രയും ശക്തമല്ലാത്തത് കൊണ്ടാണ് അവിടുത്തെ ഗുണനിലവാരമില്ലാത്ത ആയുര്‍വേദ മരുന്നുകള്‍ കണ്ടെത്താതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആയുര്‍വേദ മരുന്നുകള്‍ ഉള്ള സ്ഥലങ്ങളിലൊന്നാണ് കേരളം. കേരളത്തിന് പുറത്ത് നിന്നെത്തുന്ന ആയുര്‍വേദ മരുന്നുകളിലാണ് ഗുണനിലവാരമില്ലാത്തവ കൂടുതല്‍ ഉള്ളതെന്നാണ് കേരളാ ഡ്രഗ് കണ്ട്രോള് വിഭാഗം പറയുന്നത്. പുറത്ത് നിന്നെത്തുന്ന…
Read Moreവിജയാവേശത്തിൽ തുണിയുരിഞ്ഞ അര്‍ജന്റീന ആരാധിക കുരുക്കിൽ;രാജ്യത്തെ സംസ്കാരത്തെയും നിയമങ്ങളെയും അനുസരിക്കാത്തവർക്ക് ലഭിക്കുന്ന ശിക്ഷയിങ്ങനെ
ദോഹ: ലോകകപ്പ് ഫൈനൽ മത്സരം നടന്ന ലുസെയ്ൽ സ്റ്റേഡിയത്തില്‍ ഒരു അര്‍ജന്റീന ആരാധിക നടത്തിയ ആഹ്ലാദപ്രകടനം അതിരു വിട്ടു. പെനാൽറ്റി കിക്കിൽ വിജയത്തിനരികെ അര്‍ജന്റീന എത്തിയപ്പോൾ ആവേശത്തോടെ ഈ യുവതി കാമറയ്ക്ക് മുൻപിൽ വിവസ്ത്രയായി. ബ്രിട്ടിഷ് മാധ്യമമായ ബിബിസിയാണ് ഇവരുടെ ദൃശ്യം പുറത്തുവിട്ടത്. ഖത്തറിലെ നിയമങ്ങള്‍ വഴി രാജ്യത്ത് ശരീരപ്രദർശനം നടത്തിയാൽ പിഴ ചുമത്തുകയോ ജയിലിൽ അടയ്ക്കുകയോ ചെയ്യാം. രാജ്യത്തെ സംസ്കാരത്തെയും നിയമങ്ങളെയും അനുസരിക്കണമെന്ന് ഖത്തർ ഭരണകൂടം കാണികൾക്ക് കർശന നിര്‍ദേശം നൽകിയിരുന്നു. ഒരു പരിധിക്കപ്പുറം ശരീരം പുറത്തുകാട്ടുന്ന രീതിയിലുള്ള വസ്ത്രധാരണം പാടില്ലെന്നും നിർദ്ദേശമുണ്ടായിരുന്നു. തോളുകളും കാൽമുട്ടുകളും മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രധാരണം വേണമെന്നാണ് ഖത്തർ നിയമം അനുശാസിക്കുന്നത്. അതുപോലെ സ്ത്രീകൾ ഇറുകിയ വസ്ത്രം ധരിക്കുന്നതും ഉദര ഭാഗങ്ങൾ പുറത്തു കാട്ടുന്നതും നിരോധിച്ചിരിക്കുകയാണിവിടെ. ഖത്തർ വംശീയരല്ലാത്ത സ്ത്രീകൾ പക്ഷേ ശരീരം മുഴുവൻ മൂടുന്ന പർദ്ദ ധരിക്കണമെന്നില്ല.
Read Moreഗവ.ആയുര്‍വേദ കോളേജില്‍ നടന്ന ബിരുദദാന ചടങ്ങില്‍ പങ്കെടുത്തവരില്‍ പാസാവാത്തവരും ! പരിപാടി സംഘടിപ്പിച്ചത് എസ്എഫ്ഐ…
തിരുവനന്തപുരത്തെ ഗവണ്മെന്റ് ആയുര്‍വേദ കോളജില്‍ നടന്ന ബിരുദദാന ചടങ്ങില്‍ പങ്കെടുത്തവരില്‍ ചിലര്‍ പരീക്ഷ പാസായിട്ടില്ലെന്ന് ആരോപണം. സംഭവം വിവാദമായതിനെത്തുടര്‍ന്ന് അന്വേഷണം നടത്തുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. പരിപാടി സംഘടിപ്പിച്ച ഹൗസ് സര്‍ജന്‍സ് അസോസിയേഷനോട് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് തേടി. ചടങ്ങില്‍ പങ്കെടുത്ത 65 പേരില്‍ ഏഴുപേര്‍ രണ്ടാംവര്‍ഷ പരീക്ഷ പോലും പാസാകാത്തവരാണ് എന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. ആയൂര്‍വേദ കോളേജില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹൗസ് സര്‍ജന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചത്. ആരോഗ്യ സര്‍വകലാശാല വി.സി ഡോ. മോഹന്‍ കുന്നുമ്മല്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. പിന്നാലെയാണ് ഗുരുതര ആരോപണം ഉയര്‍ന്നത്. പരീക്ഷകള്‍ പാസായി ഹൗസ് സര്‍ജന്‍സിയടക്കമുള്ളവ അഞ്ചര വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയവര്‍ക്കു വേണ്ടിയാണ് ബിരുദദാന ചടങ്ങ് സംഘടിപ്പിക്കാറുള്ളത്. അതിലാണ് രണ്ടാംവര്‍ഷ പരീക്ഷപോലും പാസാകാത്ത ഏഴുപേര്‍ പങ്കെടുത്തത് എന്നാണ് ആരോപണം. പരീക്ഷ പാസാകാത്തവരടക്കം ഗൗണ്‍ അണിയുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തുവെന്നാണ് പരാതി. എന്നാല്‍…
Read Moreമുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ ഗവർണർക്കു ക്ഷണമില്ല; എല്ലാ മലയാളികൾക്കും ക്രിസ്മസ് ആശംസകൾ’ നേർന്ന് ആരിഫ് മുഹമ്മദ് ഖാൻ
കോഴിക്കോട്, തിരുവനന്തപുരം: സർക്കാർ നടത്തുന്ന ക്രിസ്മസ് ആഘോഷങ്ങൾക്ക് തന്നെ ക്ഷണിക്കാത്തതിൽ പ്രതികരിക്കുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവരും വിരുന്ന് ആസ്വദിക്കുമെന്നും എല്ലാ മലയാളികൾക്കും താൻ ക്രിസ്മസ് ആശംസകൾ അറിയിക്കുന്നതായും ഗവർണർ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. മാറ്റങ്ങൾ പലപ്പോഴും നല്ലതിനാണെന്നും മാറ്റത്തിനോട് മുഖം തിരിച്ചിരിക്കുന്നതാണ് പലപ്പോഴും പ്രയാസമുണ്ടാകുന്നതെന്നും ഗവർണർ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്ന് ഇന്ന് ഉച്ചയ്ക്ക് 12ന് തിരുവന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാത്ത വിരുന്നിലേക്ക് മന്ത്രിമാരെയും പ്രതിപക്ഷ നേതാവിനെയും മതമേലധ്യക്ഷൻമാരെയും ക്ഷണിച്ചിട്ടുണ്ട്. നേരത്തെ ഗവർണർ രാജ്ഭവനിൽ സംഘടിപ്പിച്ച വിരുന്നിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എല്ലാം ക്ഷണിച്ചിരുന്നെങ്കിലും സർക്കാരും പ്രതിപക്ഷവും പങ്കെടുത്തിരുന്നില്ല.
Read Moreഅധ്യാപികയ്ക്കും വിദ്യാർഥിക്കും ക്രൂരമർദനം; ബാൽക്കണിയിൽ നിന്നും അധ്യാപകൻ തള്ളിയിട്ട നാലാം ക്ലാസുകാരൻ മരിച്ചു
ബംഗളൂരു: കർണാടകയിൽ സ്കൂളിലെ ഒന്നാം നിലയിൽ നിന്നും അധ്യാപകൻ നിലത്തേക്ക് വലിച്ചെറിഞ്ഞ വിദ്യാർഥി മരിച്ചു. 10 വയസുകാരനാണ് കൊല്ലപ്പെട്ടത്. ക്രൂരമായി മർദിച്ചതിന് ശേഷം അധ്യാപകൻ കുട്ടിയെ നിലത്തേക്ക് വലിച്ചെറിയുകയായിരുന്നു. ഹഗ്ലി ഗ്രാമത്തിലെ ആദർശ് പ്രൈമറി സ്കൂളിലെ അധ്യാപകനായ മുത്തപ്പ ഹഡഗലിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. മരിച്ച ഭരത് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഭരതിന്റെ അമ്മ ഗീത ഇതേ സ്കൂളിലെ അധ്യാപികയാണ്. ഇവരെയും അധ്യാപകൻ മർദിച്ചു. പരിക്കേറ്റ ഗീത ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ മുത്തപ്പ ഒളിവിൽ പോയി. ഇയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം ശക്തമാക്കി.
Read Moreഎട്ടുവയസുകാരിയെ പീഡനത്തിനിരയാക്കി ! രണ്ട് അതിഥിത്തൊഴിലാളികള്‍ പിടിയില്‍
കൊച്ചിയില്‍ എട്ടു വയസ്സുകാരിയെ അന്യസംസ്ഥാനത്തൊഴിലാളികള്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗാള്‍ സ്വദേശി മാണിക് ലാല്‍ ദാസ്, ഒഡീഷ സ്വദേശി അക്ഷയ് കരുണ്‍ എന്നിവരാണ് പിടിയിലായത്. ബംഗാള്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. മാതാപിതാക്കള്‍ മരിച്ച കുട്ടി ബന്ധുവിനൊപ്പമാണ് താമസിച്ചിരുന്നത്. ഏതാനും മാസം മുമ്പാണ് കുട്ടി ബന്ധുവിനൊപ്പം കൊച്ചിയിലെത്തുന്നത്. ബന്ധുവുമായി പരിചയമുണ്ടായിരുന്ന പ്രതികള്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.
Read Moreടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്: പരാതിയുമായി കൂടുതൽ പേർ; തട്ടിപ്പിൽ രാഷ്ട്രീയരംഗത്തുള്ളവർക്കും പങ്ക്; മുഖ്യപ്രതി ദിവ്യാ ജ്യോതി അറസ്റ്റിൽ
‘തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ കുടുതൽ പേർ പരാതികളുമായി രംഗത്തെത്തി. വെഞ്ഞാറമൂട്, കന്റോണ്‍മെന്റ് ഉൾപ്പെടെയുള്ള വിവിധ പോലീസ് സ്റ്റേഷനുകളിലാണ് പണം നഷ്ടപ്പെട്ടവർ പരാതികളുമായി എത്തിയത്. കേസിലെമുഖ്യപ്രതിയായ തിരുവനന്തപുരം സ്റ്റ്യാച്യൂ പുന്നൻ റോഡ് ഗോകുലത്തിൽ ദിവ്യാ ജ്യോതിയെ (41) പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പിന് പിന്നിൽ രാഷ്ട്രീയ രംഗത്തുള്ളവർ ഉൾപ്പെടെയുള്ളവർക്ക് പങ്കുണ്ടെ ന്നാണ് പുറത്ത് വരുന്ന വിവരം. ടൈറ്റാനിയത്തിലെ പ്രധാന തസ്തികയിലെ ഓഫീസറായ ശശികുമാരൻ തന്പി, ശ്യാംലാൽ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇവരെല്ലാം ഒളിവിലാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ലക്ഷകണക്കിന് രൂപ പ്രതികൾ ഉൾപ്പെട്ട സംഘം ഉദ്യോഗാർത്ഥികളിൽ നിന്നും തട്ടിയെടുത്തതായാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതിൽ പലരും പരാതി നൽകാൻ ഇനിയും തയാറായിട്ടില്ല. ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങുകയും ടൈറ്റാനിയത്തിലെത്തിച്ച് ഇന്റർവ്യു നടത്തിയ ശേഷം കബളിപ്പിച്ചുവെന്നാണ് ഉദ്യോഗാർത്ഥികളുടെ ആരോപണം. ടൈറ്റാനിയത്തിൽ കെമിസ്റ്റ് തസ്തികയിൽ…
Read Moreകാലവർഷം കടന്നു പോയത് കരുത്തുകാട്ടാതെ; സമൃദ്ധമായി വേനൽമഴ പെയ്തിറങ്ങിയത് കാർഷികമേഖലയ്ക്ക് ഉണർവേകും; ഏറ്റവും കൂടുതൽ മഴ ഇടുക്കിയിൽ
ഡി. ദിലീപ് തിരുവനന്തപുരം: കരുത്തു കാട്ടാതെ കാലവർഷം കടന്നു പോയിട്ടും വേനൽമഴക്കരുത്തിലും തുലാമഴസമൃദ്ധിയിലും പിടിമുറുക്കി വാർഷിക മഴയുടെ അളവിൽ കേരളം ശരാശരിക്കും മുകളിലെത്തി. പുതുക്കിയ വാർഷിക ശരാശരി അനുസരിച്ച് ഒരു വർഷം സംസ്ഥാനത്തു പെയ്യേണ്ടത് 2890.8 മില്ലീമീറ്റർ മഴയാണ്. എന്നാൽ വർഷം അവസാനിക്കാൻ രണ്ടാഴ്ച ബാക്കി നിൽക്കുന്പോൾ, ഇന്നലെ വരെ സംസ്ഥാനത്തു പെയ്തത് ശരാശരി 2891.1 മില്ലീമീറ്റർ മഴയാണ്. കഴിഞ്ഞ വർഷത്തെ റിക്കാർഡ് വാർഷികമഴയ്ക്കു പിന്നാലെ ഇക്കുറിയും ശരാശരിക്കു മുകളിൽ മഴ ലഭിച്ചത് കാർഷിക മേഖലയ്ക്ക് ഉണർവു പകരുന്നതാണെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. 60 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴക്കാലമാണ് കഴിഞ്ഞ വർഷത്തേത്. 3610.2 മില്ലീമീറ്റർ മഴയാണ് കഴിഞ്ഞ വർഷം സംസ്ഥാനത്തു പെയ്തിറങ്ങിയത്. കഴിഞ്ഞ വർഷം കാലവർഷം കരുത്തു കാട്ടാതെ മാറി നിന്നപ്പോൾ തിമിർത്തു പെയ്തത് തുലാവർഷമായിരുന്നെങ്കിൽ ഇക്കുറി കാലവർഷത്തിലെയും തുലാവർഷത്തിലെയും മഴക്കണക്കുകളെ പിന്നിലാക്കി തിമിർത്തത് വേനൽ…
Read More