ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി അപകടാവസ്ഥയിലായ വിദ്യാര്‍ഥിനിയ്ക്ക് രക്ഷകയായി അധ്യാപിക

ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസംകിട്ടാതെ കുഴഞ്ഞു വീണ വിദ്യാര്‍ഥിനിയ്ക്ക് രക്ഷയായത് അധ്യാപികയുടെ അവസരോചിത ഇടപെടല്‍. പുല്ലേപ്പടി ദാറുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ഹാദിയ ഫാത്തിമയ്ക്കാണ് കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയത്. അധ്യാപികയായ കെ എം ഷാരോണിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് കുട്ടി രക്ഷപ്പെട്ടത്. ഭക്ഷണത്തിനിടെ ഹാദിയ ശ്വാസംമുട്ടി പിടയുന്നതു കണ്ടു കുട്ടികളും മറ്റ് അധ്യാപകരും പകച്ചു നില്‍ക്കുമ്പോള്‍ സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് വിഭാഗത്തിന്റെ ചുമതലയുള്ള ഷാരോണ്‍ പാഞ്ഞെത്തുകയായിരുന്നു. ഒട്ടും സമയം പാഴാക്കാതെ ഷാരോണ്‍ കുട്ടിക്കു സിപിആര്‍ നല്‍കിയതോടെയാണ് അപകടം ഒഴിവായത്. സ്‌കൂള്‍ അസംബ്ലിയില്‍ മാനേജര്‍ എച്ച് ഇ മുഹമ്മദ് ബാബു സേട്ടിന്റെ നേതൃത്വത്തില്‍ ഷാരോണിനെ ആദരിച്ചു.

Read More

കിണറ്റില്‍ വീണ പുലിയെ പുകച്ച് പുറത്തു ചാടിച്ച് വനംവകുപ്പ് ! വീഡിയോ വൈറല്‍

വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതിന്റെ നിരവധി ഫോട്ടോകളും വീഡിയോകളുമാണ് ദിനംപ്രതി പുറത്തു വരുന്നത്. കൗതുകവും അതോടൊപ്പം ഭയവും ജനിപ്പിക്കുന്നതാണ് ഇവയില്‍ പലതും. ഇപ്പോള്‍ കിണറ്റില്‍ വീണ ഒരു പുലിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. കര്‍ണാടകയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കിണറ്റില്‍ വീണ പുലിയെ രക്ഷിക്കാന്‍ ആദ്യം ഏണി വെച്ചുകൊടുത്തു. എന്നാല്‍ ഭയം കാരണം ഏണിയിലൂടെ പുലി മുകളിലേക്ക് കയറിയില്ല. ഇതോടെ, മറ്റൊരു ഉപായം പരീക്ഷിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. നീണ്ട വടിയില്‍ ചൂട്ട് കത്തിച്ച് കിണറ്റിനുള്ളിനുള്ളിലേക്ക് കാണിച്ചു. പുലിക്ക് കിണറ്റിനുള്ളില്‍ നിന്ന് പുറത്തുവരാന്‍ ഒരു പഴുതിട്ട് മറ്റു ഭാഗങ്ങളിലാണ് കത്തിച്ച ചൂട്ട് കാണിച്ചത്. ഇതോടെ തീയില്ലാത്ത ഏണിയുടെ ഭാഗത്തുകൂടി കിണറിന്റെ മുകളിലേക്ക് കയറിവന്ന പുലി കാട്ടിലേക്ക് ഓടിമറയുന്നതും വീഡിയോയില്‍ കാണാം.

Read More

മലവെള്ളപ്പാച്ചിലില്‍ കാര്‍ പുഴയിലൂടെ ഒഴുകിപ്പോയി ! യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി; ഞെട്ടിക്കുന്ന വീഡിയോ

ഹരിയാനയില്‍ മലവെള്ളപ്പാച്ചിലില്‍ പുഴയിലൂടെ ഒഴുകിപ്പോയ കാറില്‍ നിന്നും യുവതിയ്ക്ക് അദ്ഭുത രക്ഷ. അമ്മയുമൊത്ത് കാറില്‍ ഖടക് മന്‍ഗോളില്‍ എത്തിയതായിരുന്നു യുവതി. പുഴയുടെ തീരത്താണ് വാഹനം നിര്‍ത്തിയിട്ടത്. പുഴയില്‍ വെള്ളം പെട്ടെന്ന് ക്രമാതീതമായി ഉയര്‍ന്നതോടെ വാഹനം ഒഴുകിപ്പോയി. ഈ സമയത്ത് യുവതി മാത്രമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. അതിസാഹസികമായി യുവതിയെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. യുവതിയെ പഞ്ച്കുളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രെയിന്‍ ഉപയോഗിച്ച് വാഹനം ഉയര്‍ത്താനുള്ള ശ്രമത്തിലാണ്. അതേസമയം, പഞ്ച്കുള സെക്ടര്‍ 27നു അടുത്തുള്ള പുഴ കുറുകെ കടക്കാന്‍ ശ്രമിച്ച ഏഴുപേര്‍ കുടുങ്ങി. പോലീസും എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തി. കഴിഞ്ഞ രാത്രി മുതല്‍ ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയാണ്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു, ഹരിയാനയുടെ ചിലഭാഗങ്ങളിലും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ബാഗിലാക്കി കാട്ടില്‍ത്തള്ളി ! അദ്ഭുതകരമായി രക്ഷപ്പെട്ട് പെണ്‍കുട്ടി…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തശേഷം കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. അസമിലെ കാച്ചാര്‍ ജില്ലയിലാണ് സംഭവം. കഴിഞ്ഞദിവസമാണ് അസം പോലീസ് 26-കാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്. അതേസമയം ക്രൂരമായ ബലാല്‍സംഗത്തിനിരയായി ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി സില്‍ച്ചാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി തന്റെ കാമുകിയാണെന്നാണ് പ്രതിയുടെ അവകാശവാദം. ഒക്ടോബര്‍ മൂന്നാം തീയതി ദുര്‍ഗ പൂജ ആഘോഷങ്ങള്‍ക്കായാണ് പെണ്‍കുട്ടി വീട്ടില്‍നിന്ന് പോയത്. എന്നാല്‍ അന്നേദിവസം തിരിച്ചെത്തിയില്ല. ഇതോടെ പിറ്റേദിവസം വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് നാലാം തീയതി വൈകിട്ടോടെ വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ് പരിക്കേറ്റനിലയില്‍ പെണ്‍കുട്ടി വീട്ടിലെത്തിയത്. മൂന്നാം തീയതി ദുര്‍ഗ പൂജ ആഘോഷങ്ങള്‍ക്കായി പോയ പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് വീട്ടുകാരുടെ പരാതി. മറ്റു ചിലര്‍ക്കൊപ്പം പെണ്‍കുട്ടി ദുര്‍ഗ പൂജ…

Read More

അതുവരെ ഒരുമിച്ചുണ്ടായിരുന്നവര്‍ ആദ്യമെത്താന്‍ പരസ്പരം കയ്യേറ്റം തുടങ്ങി ! നാട്ടിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പറയുന്നത് ഇങ്ങനെ…

യുക്രൈനില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളെയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങള്‍ ഇന്നലെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ പറന്നിറങ്ങിയപ്പോള്‍ വിമാനത്താവളങ്ങളില്‍ കാത്തു നിന്നത് ആയിരങ്ങള്‍ ആയിരുന്നു. തങ്ങളുടെ മക്കളെയും സഹോദരങ്ങളെയുമൊക്കെ നോക്കി മണിക്കൂറുകളും ദിവസങ്ങളും വരെ കാത്തിരുന്ന ബന്ധുക്കളുടെ മുന്നിലേക്കാണ് ഓപ്പറേഷന്‍ ഗംഗയുടെ വിമാനമെത്തിയത്. ഉറ്റവരെ കണ്ട സന്തോഷത്തില്‍ ഏറെ നേരം ആലിംഗനം ചെയ്തും സങ്കടമെല്ലാം കരഞ്ഞ് തീര്‍ത്തും അവര്‍ പരിഭവം പങ്കുവച്ചു. യുദ്ധസമയത്തെ യുക്രൈന്‍ നരകമായിരുന്നുവെന്നാണ് മടങ്ങിയെത്തിയ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്. അതിര്‍ത്തി കടക്കാന്‍ തങ്ങളനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചും അതിര്‍ത്തിയില്‍ നേരിട്ട അവഗണനയെക്കുറിച്ചുമൊക്കെ ഭയത്തോടെയല്ലാതെ അവര്‍ക്ക് വിവരിക്കാനാവുന്നില്ല. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ശുഭാന്‍ഷു എന്ന മെഡിക്കല്‍ വിദ്യാര്‍ഥി പറഞ്ഞത് അതിര്‍ത്തി കടക്കാന്‍ നേരം അത്രയും നേരം ഒരുമിച്ചുണ്ടായിരുന്നവര്‍ വരെ ആദ്യമെത്താന്‍ പരസ്പരം കയ്യേറ്റം ചെയ്യാന്‍ തുടങ്ങിയിരുന്നുവെന്നാണ്. പലരെയും അധികൃതര്‍ റൈഫിള്‍ കൊണ്ട് അടിയ്ക്കുകയും ചെയ്തിരുന്നുവത്രേ. അതിര്‍ത്തിയില്‍ കുട്ടികള്‍ ബോധംകെട്ട് വീഴുന്ന അവസരങ്ങളും ഉണ്ടായിരുന്നുവെന്ന്…

Read More

കത്തിയമരുന്ന കെട്ടിടത്തില്‍ നിന്ന് ജീവന്‍പണയംവെച്ച് പെണ്‍കുട്ടിയെ രക്ഷിച്ച് യുവാക്കള്‍ ! ഇതാണ് ഹീറോയിസം എന്ന് സോഷ്യല്‍ മീഡിയ…

അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ സ്വയരക്ഷ നോക്കി മാറി നില്‍ക്കുന്നവരല്ല അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ മുമ്പോട്ടു വരുന്നവരാണ് യഥാര്‍ഥ ധീരന്മാര്‍ എന്നു പറയാറുണ്ട്. തീപിടിച്ച ബഹുനില കെട്ടിടത്തില്‍നിന്ന് ഒരു പെണ്‍കുട്ടിയെ സ്വന്തം ജീവിതം പണയം വച്ച് സാഹസികമായി രക്ഷിച്ച രണ്ടു യുവാക്കളുടെ ധീരതയാണ് ഇപ്പോള്‍ പരക്കെ പ്രശംസിക്കപ്പെടുന്നത്. റഷ്യയിലാണു സംഭവം. മോസ്‌കോയിലെ ഡൊറോഷ്നയ സ്ട്രീറ്റിലെ ബഹുനില അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലാണു തീപ്പിടിത്തമുണ്ടായത്. തീ ആളിക്കത്തി ജനാലകളിലൂടെ കറുത്ത പുക പുറത്തേക്കു പരക്കുന്നതിനിടെയായിരുന്നു യുവാക്കളുടെ രക്ഷാപ്രവര്‍ത്തനം. മുകളിലെ നിലയില്‍നിന്ന് ജനാലകളിലൊന്നിലൂടെ പുറത്തുകടക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയെ താഴെ നിലയില്‍ സാഹസികമായി നിന്നുകൊണ്ടാണ് ചെറുപ്പക്കാര്‍ രക്ഷപ്പെടുത്തിയത്. വീതി കുറഞ്ഞ ജാലകത്തിന്റെ പടിയില്‍ ശരിക്കൊന്നു നില്‍ക്കാന്‍ പ്രയാസപ്പെട്ട യുവാക്കള്‍, പെണ്‍കുട്ടി കൈമാറിയ ബാഗ് പോലത്തെ എന്തോ ഒരു വസ്തു ആദ്യം വാങ്ങി അവരുടെ അപ്പാര്‍ട്ട്മെന്റിലേക്കു വയ്ക്കുന്നു. തുടര്‍ന്ന് താഴേക്കിറങ്ങുന്ന പെണ്‍കുട്ടിയെ ശ്രദ്ധയോടെ പിടിച്ച് അവരുടെ അപ്പാര്‍ട്ട്മെന്റിലേക്ക് ഇറക്കുകയായിരുന്നു. 52…

Read More

പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക ! പോലീസുകാരനെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയി;കൊടുംകാട്ടിലൂടെ നടന്ന് മാവോയിസ്റ്റ് കേന്ദ്രത്തിലെത്തി ഭര്‍ത്താവിനെ മോചിപ്പിച്ച് ഭാര്യ…

മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയ ഭര്‍ത്താവിനെ മാവോയിസ്റ്റ് കേന്ദ്രത്തിലെത്തി മോചിപ്പിച്ച ഭാര്യയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഛത്തീസ് ഗഢില്‍ നടന്ന സംഭവത്തില്‍ സുനിതാ കട്ടാം എന്ന യുവതിയാണ് നാലു ദിവസം കൊടുംകാട്ടിലൂടെ നടന്ന് മാവോയിസ്റ്റ് കേന്ദ്രത്തിലെത്തി ഈ സാഹസിക പ്രവര്‍ത്തി നടത്തിയത്. കൊടും കാട്ടിലൂടെ നാലു ദിവസത്തോളം നടന്ന് തട്ടിക്കൊണ്ടു പോയ മാവോയിസ്റ്റ് സംഘത്തെ കണ്ടെത്തി അവരുമായി സംസാരിച്ചായിരുന്നു ഭര്‍ത്താവിനെ മോചിപ്പിച്ചത്. എന്തിനായിരുന്നു ഇത്രയൂം വലിയ സാഹസം കാട്ടിയത് എന്ന ചോദ്യത്തിന് സങ്കടപ്പെട്ട് ഇരിക്കാതെ പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നായിരുന്നു ഇവരുടെ മറുപടി. ഭോപ്പാല്‍ ബീജാപുര പട്ടണം പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്നു 48 കാരനായ സന്തോഷ് കട്ടാം. മെയ് ആദ്യ ആഴ്ച ഗൊറാനാ ഗ്രാമത്തില്‍ നിന്നുമായിരുന്നു ഇയാളെ തട്ടിക്കൊണ്ടു പോയത്. മെയ് നാലിന് പച്ചക്കറി വാങ്ങാന്‍ പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ആള്‍ പിന്നെ തിരിച്ചുവന്നില്ല. സാധാരണഗതിയില്‍ എവിടെയെങ്കിലൂം പോയാല്‍…

Read More

ഇതിനെയൊക്കെയാണ് ഭാഗ്യം എന്നു പറയുന്നത് ! കടുവയുടെ പിടിയില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്; വീഡിയോ വൈറലാകുന്നു…

കാടിറങ്ങിയെത്തിയ കടുവയുടെ മുമ്പില്‍പ്പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.മഹാരാഷ്ട്രയിലെ ഭണ്ഡാരാ ജില്ലയില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കടുവ ഇറങ്ങിയതാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം ലഭിക്കുകയായിരുന്നു. ദേശീയപാതയിലാണ് കടുവ പ്രത്യക്ഷപ്പെട്ടത്. കടുവയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ആളുകള്‍ അത് ചെവിക്കൊണ്ടില്ല. ആളുകള്‍ കടുവയിറങ്ങിയതോടെ തടിച്ചുകൂടി. നൂറുകണക്കിനാളുകളാണ് കടുവയെ പിന്തുടര്‍ന്ന് ഓടിയത്. സഹികെട്ട കടുവ ഇതില്‍ മൂന്നുപേരെ ആക്രമിച്ചു. ഒരാളെ പിടികൂടുകയും ചെയ്തു. എന്നാല്‍ നാ ട്ടുകാര്‍ വലിയ ബഹളം വച്ചതോടെ കടുവ ഇയാളെ ഉപേക്ഷിച്ച് ഓടി മറയുകയായിരുന്നു.

Read More

മെട്രോയില്‍ കുടുങ്ങിയ പൂച്ചയ്ക്ക് ആളുകള്‍ ഇട്ടത് നല്ല കിടിലന്‍ പേര് ! കൊച്ചിയെ സ്തംഭിപ്പിച്ച പൂച്ചയുടെ പേരിങ്ങനെ…

മെട്രോ തൂണുകള്‍ക്കിടയില്‍ ദിവസങ്ങളോളം കുടുങ്ങിയ പൂച്ചയെ നിരവധി മണിക്കൂറുകള്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. മെട്രോ തൂണുകള്‍ക്ക് ഇടയില്‍ ദിവസങ്ങള്‍ തള്ളി നീക്കിയതിന്റെയും രക്ഷാപ്രവര്‍ത്തനത്തിന്റെയും ആഘാതത്തില്‍ നിന്നും ആ മിണ്ടാപ്രാണി ഇപ്പോഴും കര കയറിയിട്ടില്ല. കൊച്ചി പനമ്പള്ളി നഗറിലുള്ള മൃഗാശുപത്രിയിലാണ് പൂച്ചക്കുട്ടി. ആളുകളെ ‘ക്ഷ’ വരപ്പിച്ച പൂച്ചയ്ക്ക് ഇപ്പോള്‍ പേരിട്ടിരിക്കുകയാണ്. ‘മെട്രോ’ മിക്കി എന്നാണ് പേര്. സൊസൈറ്റ് ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമല്‍സ് സംഘടനാ അധികൃതരാണ് പൂച്ചക്കുട്ടിക്ക് പേരിട്ടത്. ടാബി ഇനത്തില്‍പ്പെട്ട പൂച്ചക്കുട്ടിയാണ് അഞ്ച് മാസം മാത്രം പ്രായം പിന്നിട്ട മെട്രോ മിക്കി. വല്ലാതെ ഭയന്നതിന്റെ പ്രശ്നങ്ങള്‍ അല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ മെട്രോ മിക്കിക്ക് ഇപ്പോള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പൂച്ചക്കുഞ്ഞിനെ ദത്ത് നല്‍കാനുള്ള നടപടികളാണ് ഇനി സ്വീകരിക്കുക. സംഭവം വൈറലായതിന് പിന്നാലെ മിക്കിയെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് നിരവധി പേരാണ് എത്തുന്നത്.

Read More

മൈനസ് ഡിഗ്രിയില്‍ തണുത്തുറഞ്ഞ തടാകത്തില്‍ പിന്‍കാലുകള്‍ കുടുങ്ങി നായ ! ഐസ് കഷണമായി മാറാനൊരുങ്ങിയ നായയെ രക്ഷിച്ചത് ഇങ്ങനെ…

മോസ്‌കോ: തണുപ്പ് മൈനസ് ഡിഗ്രിയിലുള്ള സൈബീരിയയിലെ ഐസ് തടാകത്തില്‍ പിന്‍കാലുകള്‍ തണുത്ത ഉറഞ്ഞ നായയ്ക്ക് ഒടുവില്‍ രക്ഷപ്പെടുത്തി. ട്രാന്‍സ്ബൈക്കേഴ്സ് ഫെയര്‍ഫൈറ്റേഴ്സ് എന്ന സംഘടനയാണ് സെന്റ് ബെര്‍ണാഡ് ഇനത്തില്‍പ്പെട്ട നായയെ രക്ഷപ്പെടുത്തിയത്. ഐസില്‍ കുടുങ്ങി അനങ്ങാന്‍ പോലുമാകാതെ വിഷമിക്കുകയായിരുന്നു നായ. ഉടമസ്ഥന്‍ മീന്‍ പിടിക്കാനെത്തിയപ്പോള്‍ കൂടെ ചെന്നതാകണം ഇവനും എന്നാണ് കരുതുന്നത്. എന്നാല്‍, മോസ്‌കോയില്‍ ഉണ്ടായിരുന്ന സെന്റ് ബെര്‍ണാഡിനെ അവിടെനിന്നും 3,000 മൈലെങ്കിലും ദൂരെയുള്ള കെനോന്‍ തടാകത്തില്‍ കണ്ടെത്തിയതില്‍ ദുരൂഹത ഉണ്ടെന്നും രക്ഷിച്ചവര്‍ പറയുന്നു. മാത്രവുമല്ല നായ നില്‍ക്കുന്നതിന്റെ ചുറ്റളവില്‍ മനുഷ്യന്‍ എത്തിയിട്ടുള്ളതായി തെളിവുകളും ഇല്ലായിരുന്നു. ഇതും സംശയത്തിന് ഇടവെയ്ക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ ശേഷവും നായയുടെ ഉടമസ്ഥനാണെന്ന് പറഞ്ഞ് ആരും വരാത്തതും സംശയം ബലപ്പെടുത്തുന്നെന്നും ഇവര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ നായയെ രക്ഷപ്പെടുത്തിയ ശേഷം തെരുവില്‍ ഉപേക്ഷിച്ച് ഇവര്‍ മടങ്ങുകയായിരുന്നു. ഈ നായയെ അന്വേഷിച്ചെത്തിയില്ല. അതുകൊണ്ട്, അതിനെ അതിന്റെ വഴിക്ക്…

Read More