തൊടുപുഴ: ആരോരുമില്ലാത്ത മനുഷ്യരെ സംരക്ഷിക്കാന്‍ ഇന്ന് ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. എന്നാല്‍, പലപ്പോഴും റോഡിലും മറ്റും ഉപേക്ഷിക്കപ്പെടുന്ന മൃഗങ്ങളെ ആരും തിരിഞ്ഞുനോക്കാറില്ല. എന്നാൽ, ആ കഥ തിരുത്തുകയാണ് ഗീതാ വിനയന് എന്ന റിട്ട. പഞ്ചായത്ത് സെക്രട്ടറി. ഇവരുടെ മണക്കാടുള്ള വീട് തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന നായ്ക്കളുടെയും പൂച്ചകളുടെയും അഭയകേന്ദ്രമാണ്. ഒട്ടേറെ പൂച്ചകളും നായ്ക്കളും ഗീതയുടെ സ്നേഹലാളനമേറ്റു കഴിയുന്നു. റോഡില്‍ പരിക്കേറ്റു കിടന്ന നായ്ക്കളെ വരെ ഏറ്റെടുത്തു ചികിത്സ നല്കി വളര്‍ത്തുകയാണ് ഈ വീട്ടമ്മ. വന്നുകയറിയ പൂച്ചകൾ കുമാരമംഗലം സ്വദേശിനിയായ ഗീത വിവാഹത്തോടെയാണ് തൊടുപുഴയിലേക്ക് എത്തിയത്. മണക്കാട് വീടുവച്ചു ഭര്‍ത്താവ് വിനയകുമാറിനും മകള്‍ വിനീതയ്ക്കും ഒപ്പം എത്തിയപ്പോള്‍ രണ്ടു പൂച്ചകളും കൂടെയുണ്ടായിരുന്നു. വീട്ടില്‍ വന്നുകയറിയ പൂച്ചകളായിരുന്നു അവ. ഇവയെ ഉപേക്ഷിക്കാന്‍ മനസു വരാത്തതിനാല്‍ അവയെയും ഒപ്പം കൂട്ടി. പിന്നെ നായ്ക്കളും പൂച്ചകളുമായി ഒട്ടേറെ അന്തേവാസികള്‍ ഗീതയുടെ വീടു തേടിവന്നു. പലതിനെയും ഉടമസ്ഥര്‍…
Read MoreCategory: Loud Speaker
ഗർഭിണിയായ യുവതിക്ക് ഗർഭം നിലനിർത്തുന്നതിനുള്ള മരുന്നിനു പകരം ഗർഭം അലസിപ്പിക്കുന്നതിനുള്ള മരുന്ന് നൽകി! ഒടുവില്‍…
മലപ്പുറം: ഗർഭിണിയായ യുവതിക്ക് ഗർഭം നിലനിർത്തുന്നതിനുള്ള മരുന്നിനു പകരം ഗർഭം അലസിപ്പിക്കുന്നതിനുള്ള മരുന്ന് മാറി നൽകിയതിനെ തുടർന്നു എടവണ്ണയിലെ സ്വകാര്യ മെഡിക്കൽ ഷോപ്പിനെതിരേ ഡ്രഗ്സ് കണ്ട്രോൾ വിഭാഗം കേസെടുത്തു. എടവണ്ണ സ്വദേശിയുടെ പരാതിയിലാണ് ഡ്രഗ്സ് കണ്ട്രോൾ വകുപ്പ് സ്ഥാപനത്തിൽ പരിശോധന നടത്തി നടപടി സ്വീകരിച്ചത്. എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സയിലായിരുന്ന ഗർഭിണിയായ യുവതിക്കു ഗർഭം നിലനിർത്തുന്നതിനാവശ്യമായ ജെസ്റ്റൊപ്രൈം എസ്.ആർ 200 എംജി എന്ന മരുന്നാണ് കുറിപ്പടിയിൽ എഴുതിയിരുന്നത്. ഈ കുറിപ്പടി എടവണ്ണയിലെ സ്വകാര്യ മെഡിക്കൽ ഷോപ്പിൽ കാണിച്ചപ്പോൾ പരാതിക്കാരന് ലഭിച്ചത് ഗർഭം അലസിപ്പിക്കാനുള്ള ഗുളികയായിരുന്നു. രണ്ടു ഗുളിക കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് മെഡിക്കൽ ഷോപ്പിൽ നിന്നു മരുന്നു മാറിയാണ് നൽകിയതെന്നു വ്യക്തമായത്. ഡോക്ടറുടെ നിർദേശ പ്രകാരം കുറിപ്പടിയോടെ മാത്രം വിൽക്കേണ്ട ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെടുന്ന ഗർഭച്ഛിദ്ര മരുന്ന്…
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ? ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; രണ്ടുപേർ അറസ്റ്റിൽ
പത്തനംതിട്ട: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ കേസിൽ രണ്ടുപേരെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കോയിപ്രം പുറമറ്റം സ്വദേശി ശരത് (19), പടുതോട് സ്വദേശി വിശാഖ് (23) എന്നിവരാണ് പിടിയിലായത്. ഫേസ്ബുക്കിൽ സുഹൃത്താവാൻ അയച്ച അപേക്ഷ നിരസിച്ചതിന്റെ പേരിൽ യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്താൻ രണ്ടാം പ്രതി വിശാഖ് ഒന്നാം പ്രതി ശരത്തിനോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഞായറാഴ്ച രാത്രി എട്ടുമണിയോടെ യുവതിയും മകളും മാത്രം താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി കുളിമുറിയുടെ വെന്റിലേഷനിലൂടെ നഗ്നദൃശ്യങ്ങൾ ശരത് സ്വന്തം മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. പിന്നീട് വീട്ടിലെത്തി സുഹൃത്തും അയൽവാസിയുമായ വിശാഖിന് അയച്ചുകൊടുത്തു. പിറ്റേന്ന്, യുവതി സ്റ്റേഷനിൽ ഹാജരായി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്നുതന്നെ ഇരുവരെയും പോലീസ് പടുതോട് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകൾ അന്വേഷണസംഘം പിടിച്ചെടുത്തു. വിശദമായി…
Read Moreഉദയ്പുർ കൊലപാതകം: യുഎപിഎ ചുമത്തി ദേശീയ കുറ്റാന്വേഷണ ഏജൻസി; കൊലപാതകിക്ക് പാക്കിസ്ഥാൻ ബന്ധം; പ്രതി പാക്കിസ്ഥാൻ സന്ദർശിച്ചതായി സൂചന
രാഹുൽ ഗോപിനാഥ് ന്യൂഡൽഹി: രാജസ്ഥാനിലെ ഉദയ്പുരിൽ തയ്യൽക്കാരനായ കനയ്യ ലാലിനെ ക്രൂരമായി കൊലപ്പെടുത്തിയ ഇസ്ലാമിക ഭീകരർക്കെതിരേ യുഎപിഎ ചുമത്തി ദേശീയ കുറ്റാന്വേഷണ ഏജൻസി (എൻഐഎ). സംഭവത്തിൽ അന്വേഷണം നടത്തുന്നതിന് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചതിനു പിന്നാലെയാണ് എൻഐഎയുടെ നടപടി. കൊലപാതകത്തിൽ അന്താരാഷ്ട്ര ഭീകര സംഘടനകളുടെ ഇടപെടൽ അന്വേഷിക്കുന്നതിനും ആവശ്യപ്പെട്ടിട്ടുണ്ട്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ച ഉദയ്പുരിലെത്തി. കൊലപാതകദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ കുറ്റവാളികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരേയും വധഭീഷണി ഉയർത്തിയിരുന്നു. എൻഐഎക്ക് പുറമേ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി), ഫോറൻസിക് വിദഗ്ധർ, ഭീകര വിരുദ്ധ സ്ക്വാഡ് എന്നിവരും തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തി. കുറ്റവാളികളിൽ ഒരാൾക്കു പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക സംഘടനയുമായി ബന്ധമുള്ളതായും 2014ൽ പാകിസ്ഥാൻ സന്ദർശനം നടത്തിയതായും വിവരങ്ങൾ ലഭിച്ചുവെന്ന് രാജസ്ഥാൻ ഡിജിപി എം.എൽ. ലാതർ പറഞ്ഞു. രാജസ്ഥാൻ പോലീസ് കേസ് എൻഐഎക്ക് കൈമാറി.…
Read Moreസ്വപ്ന സുരേഷിന് കേന്ദ്ര സുരക്ഷ നൽകാനാവില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; ഇഡി കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്ന കാരണം ഇങ്ങനെ…
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് സുരക്ഷ നൽകാനാവില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള ഏജൻസിയാണ് ഇഡി. സുരക്ഷ നൽകാനുള്ള സംവിധാനം ഇല്ലെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി. സുരക്ഷയ്ക്കായി ഇഡി സംസ്ഥാന പോലീസിനെയാണ് സമീപിക്കുന്നത്. കേന്ദ്ര സർക്കാർ കേസിൽ കക്ഷിയല്ല. അതിനാൽ കേന്ദ്ര സുരക്ഷ നൽകാനാകില്ലെന്നും വ്യക്തമാക്കി എറണാകുളം ജില്ലാ കോടതിയിൽ ഇഡി സത്യവാങ്മൂലം സമർപ്പിച്ചു. നേരത്തെ കോടതിയിൽ രഹസ്യമൊഴി നൽകിയതിന് പിന്നാലെ സ്വപ്ന സുരേഷിന്റെ പാലക്കാട്ടെ ഫ്ലാറ്റിന് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ പോലീസ് സുരക്ഷ ആവശ്യമില്ലെന്നും പകരം ഇഡി സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് സ്വപ്നയുടെ അഭിഭാഷകൻ കോടതിയെ സമീപിച്ചത്.
Read Moreവായ്പാ തിരിച്ചടവ് മുടങ്ങി;വീടുകളില്‍ സ്വകാര്യ സ്ഥാപനത്തിന്റെ പേരെഴുതി; ലീഗല്‍ മാനേജര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും വീട്ടുകാര്‍
കൊല്ലം: ചവറയില്‍ വായ്പാ തിരിച്ചടവ് മുടങ്ങിയതിന് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ക്രൂരത. തിരിച്ചടവ് മുടങ്ങിയവരുടെ വീടുകളില്‍ സ്പ്രേ പെയിന്റ് ഉപയോഗിച്ച് സ്ഥാപനത്തിന്റെ പേര് എഴുതി. ചോളാ ഫിനാന്‍സ് എന്ന സ്ഥാപനമാണ് പ്രദേശത്തെ നാലു വീടുകളിലെ ഭിത്തികളില്‍ ഇത്തരത്തില്‍ സ്പ്രേ പെയിന്റ് കൊണ്ട് പേരെഴുതിയിരിക്കുന്നത്. സ്ഥാപനത്തിന്റെ ലീഗല്‍ മാനേജര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും വീട്ടുകാര്‍ പറയുന്നു. അതേസമയം ഇത്തരത്തില്‍ ഒരു നടപടി സ്വീകരിക്കാന്‍ ഏജന്റുമാരെയൊന്നും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് ചോളാ ഫിനാന്‍സിന്റെ വിശദീകരണം. സംഭവത്തില്‍ ചവറ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Read Moreവിജയ്ബാബു കുറ്റം ചെയ്തതായി ബോധ്യപ്പെട്ടതായി കൊച്ചി ഡിസിപി; പുതുമുഖ നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ വിജയ്ബാബുവിനെ മൂന്നാം ദിവസവും ചോദ്യം ചെയ്യുന്നു
കൊച്ചി: പുതുമുഖ നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടനും നിർമാതാവുമായ വിജയ്ബാബുവിന്റെ ചോദ്യം ചെയ്യൽ മൂന്നാം ദിവസവും തുടരുന്നു. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. ഇന്ന് രാവിലെ ഒന്പതിനു തന്നെ വിജയ്ബാബു ചോദ്യം ചെയ്യലിനു ഹാജരായി. പ്രതിയുടെ ലൈംഗികശേഷി പരിശോധനയും വരും ദിവസങ്ങളിൽ നടക്കും. കോടതി നിർദേശപ്രകാരം തിങ്കളാഴ്ച രാവിലെ സൗത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായ വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. രണ്ടു ദിവസങ്ങളിലായി ചോദ്യം ചെയ്യലിനു ശേഷം ഇയാളെ പനന്പിള്ളി നഗറിലെ ഫ്ളാറ്റിലും അതിജീവിതയെ പീഡിപ്പിച്ചുവെന്നു പറയുന്ന കടവന്ത്രയിലെയും കുണ്ടന്നൂരിലെയും ഹോട്ടലുകളിലും എത്തിച്ചു തെളിവ് നടത്തി. തെളിവെടുപ്പ് ഇന്നും തുടരുമെന്നാണ് വിവരം. അതിനിടെ പരാതിയിൽനിന്നു പിൻമാറാൻ അതിജീവിതയ്ക്ക് വിജയ്ബാബു ഒരുകോടി രൂപ വാഗ്ദാനം ചെയ്തതായും ആരോപണമുണ്ടായിരുന്നു. ഇതിനെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. കുറ്റം ചെയ്തെന്നു ബോധ്യമായെന്ന്…ജൂലൈ മൂന്നുവരെ വിജയ്ബാബുവിനെ കസ്റ്റഡിയിൽ ചോദ്യം…
Read Moreമഹാരാഷ്ട്രയിൽ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ്; വിജയിക്കാൻ വേണ്ടത് 144 എംഎൽഎമാരുടെ പിന്തുണ
മുംബൈ: രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്ന മഹാരാഷ്ട്രയിൽ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ്. ഗവർണർ ഭഗത് സിംഗ് കോഷിയാരി പ്രത്യേക സമ്മേളം വിളിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ സെക്രട്ടറിയേറ്റിന് കത്ത് നൽകി. ഇതോടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കൂടുതൽ സമ്മദർത്തിലാകും. ബിജെപി നേതാക്കളും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഭഡ്നാവിസും ചൊവ്വാഴ്ച രാത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഗവർണർ വിശ്വാസ വോട്ടെടുപ്പിന് നിർദേശിച്ചതെന്നും ശ്രദ്ധേയമാണ്. സഭാ നടപടികൾ ചിത്രീകരിക്കണമെന്നും ഗവർണർ നിർദേശിച്ചു. രാവിലെ 11ന് സഭ ചേരണം. വൈകുന്നേരം അഞ്ചിനകം നടപടികൾ പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്. വിശ്വാസ വോട്ടെടുപ്പിലേക്ക് നീങ്ങുന്നതോടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ഭൂരിപക്ഷം തെളിക്കുക അസാധ്യമായിരിക്കും. വിശ്വാസ വോട്ടെടുപ്പ് വിജയിക്കാൻ 144 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്. നിലവിൽ 108 എംഎൽഎമാരുടെ മാത്രം പിന്തുണയാണ് ഉദ്ധവിനുള്ളത്. അതേസമയം 48 എംഎൽഎമാർ തനിക്കൊപ്പം ഉണ്ടെന്നാണ് വിമതപക്ഷത്തുള്ള ഏകനാഥ് ഷിൻഡെയുടെ വാദം. 39 ശിവസേന…
Read Moreസംസ്ഥാനത്തിന്റെ മൊത്തം കടം 3,32291 കോടി രൂപ ! കല്ലിടലിനായി ഇതുവരെ ചെലവായത് 1.33 കോടി രൂപ; കെ-റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്നു ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മൊത്തം കടം 3,32291 കോടി രൂപയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാലിനുവേണ്ടി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചു. സാന്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം ഇറക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം സഭയെ അറിയിച്ചു. കടം വർധിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നികുതി പിരിവ് ഊർജിതമാക്കും. കോവിഡും പ്രളയവും സാന്പത്തിക സ്ഥിതിയെ ബാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. കെ-റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സാന്പത്തിക പ്രതിസന്ധിയുണ്ടെ ങ്കിലും കെ-റെയിലിൽ നിന്നും പിൻമാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കല്ലിടലിനായി ഇതുവരെ ചെലവായത് 1.33 കോടി രൂപ തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയിൽ വിദേശ വായ്പ അനുവദിക്കാൻ കേന്ദ്രസർക്കാരിന്റെ ശിപാർശയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ രേഖാമൂലം വ്യക്തമാക്കി. പദ്ധതിയുടെ കല്ലിടലിനായി 1.33 കോടി രൂപ ചെലവായതായും അദ്ദേഹം വ്യക്തമാക്കി. നീതി ആയോഗ്, കേന്ദ്ര റെയിൽവേ മന്ത്രാലയം, ഡിപ്പാർട്മെന്റ് ഓഫ് എക്സ്പെൻഡിച്ചർ എന്നീ…
Read Moreസ്ത്രീകളെ വിദേശത്തേക്ക് കയറ്റി അയച്ച് അതുവഴി ലഭിച്ച പണം ഉപയോഗിച്ച് സമ്പാദിച്ചത് വന്‍തോതില്‍ സ്വത്ത് ! മജീദിന്റെ ഹവാല ഇടപാടുകളെക്കുറിച്ച് അന്വേഷണം
കൊച്ചി: കുവൈറ്റ് മനുഷ്യക്കടത്ത് കേസിൽ രവിപുരത്തെ ഗോൾഡൻ വയ എന്ന സ്ഥാപനത്തിന്റെ മാനേജരായി പ്രവർത്തിച്ചിരുന്ന കൊല്ലം സ്വദേശിയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായ ഒന്നാം പ്രതി അജുമോനൊപ്പമാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. സ്ത്രീകളെ വിദേശത്തേക്ക് കയറ്റി അയച്ചതിൽ ഇയാൾക്കും പങ്കുണ്ടെന്നാണ് പോലീസ് നിഗമനം. കുവൈറ്റിലെ വീട്ടു തടങ്കലിൽ നിന്ന് മടങ്ങിയെത്തിയ തൃക്കാക്കര സ്വദേശിനിയുടെ പരാതിയിലാണ് ഇയാൾക്കെതിരേ അന്വേഷണം നടക്കുന്നത്. മജീദിന്റെ ഹവാല ഇടപാടുകളെക്കുറിച്ച് അന്വേഷണം കേസിലെ മുഖ്യ ആസൂത്രകനും രണ്ടാം പ്രതിയുമായ കണ്ണൂർ തളിപ്പറന്പ് സ്വദേശി മജീദിന്റെ ഹവാല ഇടപാടുകളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഇയാൾക്ക് വൻതോതിൽ ബിനാമി നിക്ഷേപങ്ങളുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സ്ത്രീകളെ വിദേശത്തേക്ക് കയറ്റി അയച്ച് അതുവഴി ലഭിച്ച പണം ഉപയോഗിച്ച് ഇയാൾ വൻതോതിൽ സ്വത്ത് സന്പാദിച്ചതായാണ് വിവരം. ഇതേക്കുറിച്ച് കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തും. അതേസയമം മജീദ്…
Read More