മുംബൈ: അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ പെൺകുട്ടി ഡ്രൈവർക്കൊപ്പം ജീവനൊടുക്കി. കിരൺ ദൽവി(45), മകൾ മുസ്കാൻ(26) എന്നിവരാണു കൊല്ലപ്പെട്ടത്. ദൽവിയുടെ മകൾ ഭൂമി(17), ഇവരുടെ വീട്ടിൽ പത്തുവർഷമായി കാർ ഡ്രൈവറായിരുന്ന ശിവദയാൽ സെൻ(60) എന്നിവരാണു ജീവനൊടുക്കിയത്. സബർബൻ കാൻഡിവാലിയിൽ റെയിൽവേ സ്റ്റേഷനുസമീപമുള്ള ദൽവി ആശുപത്രിക്കെട്ടിട സമുച്ചയത്തിലാണു സംഭവം. മൂന്നുനിലക്കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് ഇരുവരെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
Read MoreCategory: Loud Speaker
നാട്ടുകാരെ ഓടിവരണേ, കടയ്ക്കു തീപിടിച്ചേ…! എകെജി സെന്ററിനു നേരെ ബോംബേറ്; ട്രോളുമായി കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനു നേരെ ബോംബേറ് ഉണ്ടായതിനു പിന്നാലെ ബേസിൽ ജോസഫ് ചിത്രമായ മിന്നൽ മുരളിയുടെ ദൃശ്യങ്ങൾ പങ്കുവച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മിന്നൽ മുരളിയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ഗുരുസോമസുന്ദരം സിനിമയിൽ കടയ്ക്കു തീവയ്ക്കുയും പിന്നീട് നാട്ടുകാരെ ഓടിവരണേ കടയ്ക്കു തീപിടിച്ചേ.. എന്നു പറയുന്ന രംഗങ്ങളാണ് സുരേന്ദ്രൻ പങ്കുവച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം. വ്യാഴാഴ്ച രാത്രിയാണ് എകെജി സെന്ററിന് നേരെ ബോംബേറ് ഉണ്ടായത്.
Read Moreഭീതിപടര്‍ത്തി ആന്ത്രാക്സ് ! ലക്ഷണങ്ങള്‍ കണ്ട് മണിക്കൂറുകള്‍ക്കകം മരണമുറപ്പ്; ജനങ്ങളില്‍ ആശങ്ക…
കേരളത്തില്‍ ഇപ്പോള്‍ കോവിഡിനു പിന്നാലെ പകര്‍ച്ചവ്യാധികളും നടമാടുകയാണ്. ആന്ത്രാക്സാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയ ആള്. മനുഷ്യരിലേക്ക് പകരാനുള്ള സാദ്ധ്യത കുറവാണെങ്കിലും ജനങ്ങള്‍ ആശങ്കയോടെയാണ് ആന്ത്രാക്സിനെ കാണുന്നത്. അധികൃതര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആതിരപ്പിള്ളിയിലെ പിള്ളപ്പാറ മേഖലയില്‍ ചത്തുവീണ കാട്ടുപന്നികളെ പരിശോധിച്ചപ്പോഴാണ് മരണകാരണം ആന്ത്രാക്സാണെന്ന് വ്യക്തമായത്. ചത്ത പന്നികളുടെ ശവശരീരങ്ങള്‍ കുഴിച്ചിടാന്‍ സഹായിച്ചവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കമുണ്ടാകാതെ നോക്കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ‘വൂള്‍ സോര്‍ട്ടേഴ്സ് രോഗം’ എന്നാണ് മനുഷ്യരില്‍ ഈ രോഗം എന്ന് അറിയപ്പെടുന്നത്. മുഖം, കൈ, ശ്വാസകോശം, തലച്ചോര്‍, കുടല് എന്നിവിടങ്ങളില്‍ ഉണങ്ങാത്ത വ്രണങ്ങള്‍ ഉണ്ടാകുന്നതാണ് പ്രധാനലക്ഷണം. ഇപ്പോള്‍ വളരെ ഫലപ്രദമായ വാക്സിനുകള്‍ ഈ രോഗത്തിനെതിരായി നിലവിലുണ്ട്. ആന്റിബയോട്ടിക് ഔഷധങ്ങള്‍ കൊണ്ട് ചിലതരം ആന്ത്രാക്സ് പൂര്‍ണ്ണമായും ഭേദമാക്കാന്‍ കഴിയും. ‘ബാസില്ലസ് ആന്ത്രാസിസ്’ എന്ന അണുവാണ് രോഗം ഉണ്ടാക്കുന്നത്. മനുഷ്യന്, കുതിര, പന്നി,ആട്, ആന എന്നിവയിലാണ് ആന്ത്രാക്സ് രോഗം കണ്ടുവരുന്നത്.…
Read Moreലോഡ്ജ് മുറിയിൽ പെണ്‍കുട്ടിയെ അവശനിലയിൽ കണ്ടെത്തിയ സംഭവം! ഈ പെണ്‍കുട്ടിക്കൊപ്പം മറ്റൊരു കൂട്ടുകാരി കൂടി മുറിയിൽ ഉണ്ടായിരുന്നു…
കൊച്ചി: ബുധനാഴ്ച അർധരാത്രി എറണാകുളം സൗത്തിലെ ലോഡ്ജ് മുറിയിൽ പെണ്‍കുട്ടിയെ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അവശനിലയിലായ പെണ്‍കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ പെണ്‍കുട്ടിക്കൊപ്പം മറ്റൊരു കൂട്ടുകാരി കൂടി മുറിയിൽ ഉണ്ടായിരുന്നു. ഇവരും അർധബോധാവസ്ഥയിലായിരുന്നു. ഇവരിൽ നിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചു. എറണാകുളത്തുള്ള ഖത്തർ വിസാ സെന്ററിൽ എത്തിയതായിരുന്നു ഇരുവരുമെന്നാണ് കൂട്ടുകാരി പോലീസിനെ അറിയിച്ചത്. ആശുപത്രിയിൽ കഴിയുന്ന പെണ്‍കുട്ടി മുറിയിൽ എത്തിയ ശേഷം മയക്കുമരുന്ന് ഉപയോഗിച്ചുവെന്നും ഇവർ പോലീസിനോട് പറഞ്ഞതായാണ് വിവരം. എന്നാൽ ഇവരെ മറ്റാരെങ്കിലും ഇവിടെ എത്തിച്ചതാണോയെന്നും പെണ്‍കുട്ടികളുടെ ശരീരത്തിൽ ആരെങ്കിലും മയക്കുമരുന്ന് കുത്തിവച്ചോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Read Moreമലയോര മേഖലയിൽ കൂടുതൽ പേരിൽനിന്നു പണംവാങ്ങിയത് ബിജെപി പ്രാദേശിക നേതാവ്! കോഴിക്കോട്ടെ ‘റെയില്‍വേ സംഘത്തില്‍’ കുടുങ്ങി തമിഴ്നാട്ടുകാരും
സ്വന്തം ലേഖകന്‍ മുക്കം (കോഴിക്കോട്): റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തു പലരില്‍നിന്നായി ലക്ഷങ്ങള്‍ വാങ്ങി മുങ്ങിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാരശേരി ഗ്രാമപഞ്ചായത്ത് സ്വദേശിയായ ബിജെപി നേതാവാണ് കൂടുതൽ പേരിൽനിന്നും പണം വാങ്ങിയത്. തട്ടിപ്പ് സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. പരാതിക്കാരെ വിളിച്ചു കൂടൂതല്‍ വിവരങ്ങള്‍ തേടിയതായി മുക്കം സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ. പ്രജീഷ് പറഞ്ഞു. ഇവരുടെ മൊഴി രേഖപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നെ കേന്ദ്രീകരിച്ചും അതേസമയം മലയാളികള്‍ക്കു പുറമെ ഒട്ടേറെ തമിഴ്നാട് നിവാസികളും തട്ടിപ്പിനിരയായ വിവരം പുറത്ത്വന്നിരിക്കുകയാണ്. കോവിഡ് കാലത്ത് ചെന്നൈ കേന്ദ്രീകരിച്ചും തട്ടിപ്പ് സംഘത്തിന്റെ പ്രവര്‍ത്തനം സജീവമായിരുന്നു. പിന്നീട് കേരളത്തിലേക്ക് വ്യാപിക്കുകയാണുണ്ടായത്. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇ-മെയില്‍ ഉപയോഗിച്ചായിരുന്നു വന്‍തട്ടിപ്പ്. ചിലര്‍ക്ക് സതേണ്‍ റെയില്‍വേ ചെയര്‍മാന്റെ പേരില്‍ വ്യാജ നിയമന ഉത്തവരും നല്കുകയുണ്ടായി. ഫോട്ടോ തട്ടിപ്പ് എടപ്പാള്‍ വട്ടംകുളം കവുപ്ര സ്വദേശിനി,…
Read Moreഓപ്പറേഷൻ മൂൺലൈറ്റ്! ഹോട്ടലുകളിൽ രാത്രി വ്യാപക റെയ്ഡ്; കോടികളുടെ വെട്ടിപ്പ്
തിരുവനന്തപുരം: ജിഎസ്ടി വകുപ്പ് സംസ്ഥാന വ്യാപകമായി ഇന്നലെ രാത്രി മുതൽ ഇന്നു പുലർച്ചെ വരെ ഹോട്ടലുകളിൽ നടത്തിയ മിന്നല്‍ പരിശോധനയിൽ കോടികളുടെ വെട്ടിപ്പ് കണ്ടെത്തി. ഹോട്ടൽ മേഖലയിൽ നടത്തുന്ന നികുതി വെട്ടിപ്പുകൾ കണ്ടെത്തുന്നതിനാണ് ഓപ്പറേഷൻ മൂൺലൈറ്റ് എന്ന പേരിൽ പരിശോധന നടത്തിയത്. വിവിധ ജില്ലകളിലായി 32 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഹോട്ടൽ ഉടമകളിൽ പലരും നികുതി പിരിച്ചിട്ട് സർക്കാരിൽ അടയ്ക്കാതെ വെട്ടിപ്പ് നടത്തുന്നുവെന്ന് പരാതികൾ ഉയർന്നിരുന്നു. ഇക്കാര്യത്തിൽ വ്യാപക പരാതികൾ ജിഎസ്ടി വകുപ്പിന് ലഭിച്ചിരുന്നു. ഹോട്ടലുകൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ എടുക്കാൻ ആവശ്യമായ വിറ്റുവരവ് 20 ലക്ഷം രൂപയാണ്. ചില ഹോട്ടലുകൾ വിറ്റുവരവ് മനപൂർവം കുറച്ചു കാണിച്ചതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഉപഭോക്താക്കളില്‍ നിന്ന് നികുതി പിരിക്കാന്‍ അനുമതിയില്ലാത്ത ചില ഹോട്ടലുകൾ നികുതിയും ഈടാക്കിയതായും ഇത് സർക്കാരിലേക്കു നൽകാതിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജിഎസ്ടി അന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ നാല്‍പ്പതോളം…
Read Moreഅതിരമ്പുഴയിൽ രാഷ്ട്രീയ തണലിൽ മയക്കുമരുന്നു മാഫിയ തഴച്ചുവളരുന്നു! അവസരമൊരുക്കുന്നതു ഭരണകക്ഷിക്കാരായ രാഷ്ട്രീയനേതാക്കളാണെന്നു നാട്ടുകാർ
കോട്ടയം: അതിരന്പുഴ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കഞ്ചാവ് -മയക്കുമരുന്നു മാഫിയ രാഷ്ട്രീയ നേതാക്കളുടെ തണലിൽ തഴച്ചുവളരുന്നു. മയക്കുമരുന്നു മാഫിയയ്ക്കു വെള്ളവും വളവും നൽകി തഴച്ചുവളരാൻ അവസരമൊരുക്കുന്നതു ഭരണകക്ഷിക്കാരായ രാഷ്ട്രീയനേതാക്കളാണെന്നു നാട്ടുകാർ പറയുന്നു. മയക്കുമരുന്നു വില്പക്കാരായ യുവാക്കൾക്കെതിരേ പരാതികളൊന്നും ഉയരാതെ സംരക്ഷണം ഒരുക്കുന്നതും നേതാക്കൾ തന്നെയാണ്. നാല്പത്തിമല, അതിരന്പുഴ ചന്തക്കുളം പരിസരം, ഏറ്റൂമാനൂർ ഐടിഐയ്ക്കു സമീപമുള്ള വിജനപ്രദേശങ്ങൾ, ആനമല വായനശാല, തോട്ടനാനി പ്രദേശം, പാറമാക്കൽ, വേദഗിരി, റെയിൽവേ ഏറ്റെടുത്തിട്ടിരിക്കുന്ന സ്റ്റേഷനു സമീപമുള്ള പ്രദേശങ്ങൾ കഞ്ചാവു കച്ചവടക്കാരുടെ സങ്കേതങ്ങളാണ്. പോലീസ് ചടങ്ങിനുവേണ്ടി വന്നു നോക്കി പോകാറുണ്ടെന്നു നാട്ടുകാർ പറയുന്നു. കഞ്ചാവ് മൊത്തവിതരണക്കാരെ പോലീസിനും രാഷ്ട്രീയ നേതാക്കൾക്കുമറിയാം. കഞ്ചാവ് കേസിൽ ആരെങ്കിലും പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറക്കാൻ ക്യൂനിൽക്കുന്നതും ഉന്നത നേതാക്കളും ശിഷ്യൻമാരുമാണ്. ഇതുമൂലമാണു പോലീസും യാതൊരു നടപടിയും സ്വീകരിക്കാത്തതെന്ന ആക്ഷേപമുണ്ട്. നേരം ഇരുട്ടിക്കഴിഞ്ഞാൽ ഈ പ്രദേശങ്ങളിലൂടെ സഞ്ചരിക്കാൻ നാട്ടുകാർക്കും ഭയമാണ്. സ്ത്രീകളും കുട്ടികളും…
Read Moreഓണ്‍ലൈന്‍ വഴി റമ്മി കളിച്ചതിലൂടെ തുലച്ചത് ലക്ഷങ്ങള്‍! വീണ്ടും കളിക്കാന്‍ പണത്തിനുവേണ്ടി നടത്തിയത് പിടിച്ചുപറി
അഞ്ചല്‍: അഞ്ചലില്‍ വീട്ടമ്മയുടെ മാല പിടിച്ചുപറിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പത്തടി കാഞ്ഞുവയാല് സുധീര്‍ മന്‍സിലില്‍ മുഹമ്മദ് യഹിയ (20) ആണ് അഞ്ചല്‍ പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. അഗസ്ത്യകോട് കോമളത്ത് അരവിന്ദ് ആരാമത്തില്‍ ധര്മ്മലതയുടെ മാലയാണ് പ്രതി പൊട്ടിച്ചെടുത്ത്. അര്ജുനന് എന്നയാളുടെ വിലാസം തേടിയെത്തുകയും പിന്നീട് കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയും ചെയ്ത പ്രതി ധര്മ്മലത വെള്ളവുമായി എത്തുന്നതിനിടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചുകടന്നുകളയുകയായിരുന്നു. തുടര്‍ന്ന് കേസെടുത്ത അഞ്ചല്‍ പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കുകയും മുഹമദ് യഹിയായെ തിരിച്ചറിയുകയുമായിരുന്നു. ബിരുദധാരിയായ പ്രതി പിടിച്ചുപറി നടത്തിയത് ഓണ്‍ലൈന്‍ റമ്മി കളിക്കുന്നതിനയുള്ള പണം കണ്ടെത്തുന്നതിനാണ്. ഓണ്‍ലൈന്‍ വഴി റമ്മി കളിച്ചതിലൂടെ ലക്ഷങ്ങള്‍ തുലച്ച ഇയാള്‍ ബന്ധുക്കളുടെ അടക്കം അക്കൗണ്ടില്‍ നിന്നുള്ള പണവും ഇതിനായി ഉപയോഗിച്ചിരുന്നു. അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി ഗോപകുമാര്‍, എസ്…
Read Moreവിദേശത്തു നിന്നു വരുന്ന രണ്ടു ശതമാനം പേരില്‍ ആര്‍ടിപിസിആര്‍ പരിശോധന ! കേന്ദ്രത്തിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദേശം ഇങ്ങനെ…
വിദേശത്ത് നിന്ന് വരുന്നവരില്‍ രണ്ട് ശതമാനം പേരെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം. റാന്‍ഡമായി രണ്ടു ശതമാനം പേരെ പരിശോധിക്കാനാണ് നിര്‍ദ്ദേശം. അതില്‍ പോസിറ്റീവ് ആകുന്ന സാമ്പിളുകള്‍ ജനിതക ശ്രേണികരണത്തിന് അയയ്ക്കാനാണ് നിര്‍ദേശം. രാജ്യത്ത് നിലവിലുള്ള ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളെ കോവിഡ് നിരീക്ഷണ സംവിധാനവുമായി സംയോജിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പകര്‍ച്ചവ്യാധി നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുതുക്കിയ മാര്‍ഗ്ഗനിര്‍ദേശം കേന്ദ്രം പുറത്തിറക്കിയത്. സാമ്പിള്‍ ശേഖരിക്കുന്നത് മുതല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ വരെ ഓരോ ഘട്ടത്തിലും സൂക്ഷ്മമായി നിരീക്ഷിക്കുകയും രോഗത്തെ സംബന്ധിച്ച വിവരങ്ങള്‍ ഏകോപിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. അതേസമയം, സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ എല്ലാവരുടേയും സഹകരണവും ശ്രദ്ധയും ഉണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇന്നലെ പറഞ്ഞിരുന്നു. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങള്‍ വിളിച്ച് സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തുന്നുണ്ട്. എല്ലാ ജില്ലകള്‍ക്കും പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം…
Read Moreപലതവണ പരിശ്രമം നടത്തിയിട്ടും… ഒടിപി ഇങ്ങനെ ചതിക്കരുത്! പി.എം കിസാൻ പദ്ധതിയിൽ ലാൻഡ് വേരിഫിക്കേഷൻ നടത്താനാകാതെ ആയിരങ്ങൾ
കുറവിലങ്ങാട്: കർഷകർക്ക് പ്രതിവർഷം 6,000 രൂപ ലഭിക്കുന്ന പി.എം കിസാൻ പദ്ധതിയിൽ ലാൻഡ് വേരിഫിക്കേഷൻ നടത്താനാകാതെ ആയിരങ്ങൾ. പലതവണ പരിശ്രമം നടത്തിയിട്ടും ബന്ധപ്പെട്ട വെബ്സൈറ്റിൽ കയറാൻ പോലും കഴിയാത്ത സാഹചര്യത്തിൽ കർഷകർ നിരാശയിലാണ്. പലതവണ നീട്ടിനൽകിയ തീയതി അനുസരിച്ച് ഈ മാസം 25ന് മുൻപായി കർഷകർ തങ്ങളുടെ ഭൂമിയുടെ സ്ഥിതിവിവരങ്ങൾ അപ് ലോഡ് ചെയ്ത് ഉറപ്പാക്കാനായിരുന്നു നിർദേശം. ഇതിനായി പ്രധാനമായും ആ വർഷത്തെ കരം അടച്ച രസീത് ആവശ്യമായിരുന്നു. ഓണ്‍ലൈനായി വസ്തുവിന്റെ കരം അടയ്ക്കാൻ എത്തിയ പലരും പണം കൈമാറുന്നതിനായി നൽകിയ ഗേറ്റ് വേയുമായി ബന്ധപ്പെട്ട അജ്ഞത മൂലം നടത്തിയ പരിശ്രമങ്ങൾ ദിവസങ്ങളുടെ കാത്തിരിപ്പിന് ഇടയാക്കി. കരം അടച്ചാലും എഐഎംഎസ് പോർട്ടലിൽ കയറിയുള്ള തുടർ നടപടികൾക്ക് ഒടിപി ലഭിക്കാത്ത സ്ഥിതിയായിരുന്നു. ഇതുമൂലം ഇ സർവീസ് നൽകുന്ന പല കേന്ദ്രങ്ങളും ലാൻഡ് വേരിഫിക്കേഷനെത്തുന്നവരെ മടക്കി അയയ്ക്കുന്ന സ്ഥിതിയും ചിലേടങ്ങളിലുണ്ടായി.…
Read More