കെ റെയിൽ നടപ്പിലായാൽ ജന്മത്ത് യുഡിഎഫിന് അധികാരത്തിൽ വരാനാവില്ലെന്ന തിരിച്ചറിവിന്‍റെ തുള്ളൽ; കടുത്ത വിമർശനവുമായി ഏ കെ ബാലൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരായ പ്രതിഷേധങ്ങളിൽ കോൺഗ്രസിനെ വിമർശിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.കെ. ബാലൻ. ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക, എന്നിട്ടതിനെ തല്ലിക്കൊല്ലാൻ ആഹ്വാനം ചെയ്യുക എന്നതാണ് യുഡിഎഫിന്‍റെ സമീപനമെന്നു ബാലൻ ആരോപിച്ചു. വിമോചന സമരത്തിന്‍റെ പഴയ സന്തതികൾക്ക് പുതിയ ജീവൻ വെച്ചു എന്നാണ് യുഡിഎഫ് കരുതുന്നത്. പഴയ ചങ്ങനാശേരി അനുഭവം വെച്ച് ചങ്ങനാശേരിയിൽ വിമോചന സമരം നടത്താനാകില്ല. കെ റെയിൽ നടപ്പിലാക്കിയാൽ ജന്മത്ത് യുഡിഎഫ് അധികാരത്തിൽ വരാനാവില്ലെന്ന തിരിച്ചറിവിന്‍റെ തുള്ളലാണിത്. വയൽ കിളികൾ എവിടെ പോയെന്നു ചോദിച്ച എ.കെ. ബാലൻ അവരുടെ നേതാക്കൾ ഇന്ന് സിപിഎമ്മിലാണെന്നും കൂട്ടിച്ചേർത്തു. കെ റെയിൽ പദ്ധതിയിൽ വിദഗ്ധ സമിതി നിർദേശങ്ങൾ പരിഗണിക്കും, എന്നിട്ടും തീരാത്ത ആശങ്കകളുണ്ടെങ്കിൽ അത് ദുരീകരിക്കും. അലൈൻമെന്‍റ് മാറ്റം നിർദേശിച്ചാൽ അതും നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.  

Read More

കോട്ടയത്ത് പോർമുഖം തുറന്ന് എൽഡിഎഫും യുഡിഎഫും ബിജെപിയും; പ്രതിഷേധം അണപൊട്ടിയ തെങ്ങണയിലേക്ക് മന്ത്രി വാസവനും എൽഡിഎഫ് കൺവീനറും എത്തുമ്പോൾ…

കോട്ടയം: കെ-റെയിൽ പ്രതിഷേധം സംസ്ഥാനത്ത് ശക്തമാകുന്നതിനിടയിൽ കോട്ടയത്ത് എൽഡിഎഫും ബിജെപിയും യുഡിഎഫും പോർമുഖം തുറന്നു. മാടപ്പള്ളിക്കു പിന്നാലെ നട്ടാശേരി കുഴിയാലിപ്പടയിലും ഇന്നലെ കെ-റെയിൽ പ്രതിഷേധം ശക്തമായതോടെയാണ് സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും നേരിട്ട് രംഗത്ത് എത്തിയിരിക്കുന്നത്. മാടപ്പള്ളിയിൽ പ്രതിഷേധം തുടരുന്നതിന്‍റെ ഭാഗമായി അടുത്ത ദിവസം പെരുന്പനച്ചിയിൽ നിന്നും തെങ്ങണയിലേക്ക് ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ പദയാത്ര നടത്തും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കൊടിക്കുന്നിൽ സുരേഷ്, കെ.സി. ജോസഫ്, ജോഷി ഫിലിപ്പ് എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകും. കോണ്‍ഗ്രസിന്‍റെ പ്രതിഷേധത്തെ നേരിടാൻ എൽഡിഎഫും രംഗത്ത് എത്തി. കെ റെയിലിനെതിരെ ഉയരുന്ന ജനകീയ ചെറുത്തു നിൽപ്പും അതുണ്ടാക്കുന്ന ആഘാതവും മറികടക്കാൻ ഇന്ന് വൻ പ്രകടനവും വിശദീകരണ യോഗവുമാണ് എൽഡിഎഫ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നു വൈകുന്നേരം അഞ്ചിന് തെങ്ങണയിലാണ് എൽഡിഎഫ് പൊതുയോഗം. എൽഡിഎഫ് കണ്‍വീനർ എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്ന…

Read More

പണിയൊന്നുമില്ലെങ്കിൽ സതീശൻ കുറ്റിപറിച്ച് നടക്കട്ടെ; സമരം ചെയ്യുന്നത് തെക്കും വടക്കുമില്ലാത്ത വിവരദോഷികളെന്ന് ഇ.പി. ജയരാജൻ

കോഴിക്കോട്: കെ റെയിൽ സമരക്കാർക്കെതിരേ പരിഹാസവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. തെക്കും വടക്കുമില്ലാത്ത വിവരദോഷികളാണ് സമരം ചെയ്യുന്നത്. ഈ സമരത്തിന് ജനങ്ങളുടെ പിന്തുണയില്ലെന്നും ജയരാജൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വം അറുവഷളന്മാരുടെ കൈയിലായിരിക്കുകയാണ്. പ്രതിപക്ഷം കെ റെയില്‍ വിയത്തില്‍ ചില റെഡിമെയ്ഡ് ആളുകളെ കൊണ്ട് വന്ന് സമരം നടത്തുകയാണ്. പദ്ധതിക്ക് സ്ഥലം നല്‍കാന്‍ ജനങ്ങള്‍ തയാറായി ഇങ്ങോട്ട് വരികയാണ്. കോൺഗ്രസ് വളരുന്നത് ലീഗിന്‍റെ തണലിലാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പണിയൊന്നുമില്ലെങ്കില്‍ കുറ്റി പറിച്ച് നടക്കട്ടെയെന്നും എന്നാല്‍ കെ റെയിലുമായി സര്‍ക്കാര്‍ മുന്നോട്ട് തന്നെ പോകുമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Read More

സിൽവർ ലൈൻ സമരം; സംയമനത്തോടെ പെരുമാറണം; ‌പോലീസിന്‍റെ ഭാഗത്തു നിന്നു പ്രകോപനമുണ്ടാകരുതെന്ന് ഡിജിപി

തിരുവനന്തപുരം: സിൽവർ ലൈൻ സമരത്തെ നേരിടുന്പോൾ പോലീസിന്‍റെ ഭാഗത്ത് നിന്നും പ്രകോപനമുണ്ടാകരുതെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിന്‍റെ നിർദേശം. പോലീസ് സംയമനത്തോടെ പെരുമാറണം. പ്രതിഷേധങ്ങൾ ഉയരുന്ന സ്ഥലങ്ങളിൽ പ്രാദേശിക ഭരണകൂടങ്ങളുമായി സഹകരിച്ച് ബോധവൽക്കരണം നടത്തണം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സമരക്കാർക്കെതിരെ പോലീസ് നടത്തിയ നടപടികൾ വിവാദമായ സാഹചര്യത്തിൽ ജില്ലാ പോലീസ് മേധാവിമാർക്കാണ് ഡിജിപി നിർദേശം നൽകിയിരിക്കുന്നത്. അതേസമയം മടപ്പള്ളിയിലെ കെ റെയിൽ സമരത്തിനിടെ പ്രതിഷേധവുമായത്തിയ കണ്ടാലറിയാവുന്ന 150 പേർക്കെതിരെ പൊലീസ് കേസെടുത്തു. സമരമുഖത്ത് കുട്ടിയുമായെത്തിയ ജിജി ഫിലിപ്പ് ഉൾപ്പെടെയുള്ളവർക്കെതിരെ ആണ് കേസെടുത്തത്. പൊലീസിനെതിരെ മണ്ണെണ്ണയൊഴിച്ചതിനും വനിതാ പൊലീസിനെ ആക്രമിച്ചതിനുമാണ് കേസ്.

Read More

ജനങ്ങളെ കേസിൽ കുടുക്കാൻ അനുവദിക്കില്ല; യുഡിഎഫ് നേതാക്കൾ ജയിലിൽ പോകുമെന്ന് വി.ഡി. സതീശൻ; കോൺഗ്രസുകാർക്ക് പിഴുതെറിയാൻ വേറെ കല്ലുകൾ കൊടുക്കാമെന്ന് കോടിയേരി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെ റെയിൽ സമരത്തിൽ പങ്കെടുക്കുന്ന സാധാരണ ജനങ്ങളെ കേസിൽ കുടുക്കാനാണ് സർക്കാരും സിപിഎമ്മും ശ്രമിക്കുന്നതെങ്കിൽ കല്ലുകൾ പിഴുതെറിഞ്ഞ് തങ്ങൾ ജയിലിൽ പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മരം ചെയ്യുന്ന ജനങ്ങളെ പിന്തിരിപ്പിക്കാൻ സിപിഎം നേതാക്കളും സർക്കാരും ഭീഷണി മുഴക്കുകയാണ്.   പോലീസിനെ ഉപയോഗിച്ച് സാധാരണക്കാരായ ജനങ്ങളെ അടിച്ചമർത്താനാണെങ്കിൽ കല്ലു പിഴുതെറിയുന്ന സമരത്തിന്‍റെ മുന്നിലേക്കു യുഡിഎഫ് നേതാക്കളെത്തും. പാവപ്പെട്ട സാധാരണക്കാരെ കേസിൽ കുടുക്കാൻ അനുവദിക്കില്ല. സർക്കാരിന്‍റെ ധാർഷ്ട്യത്തിനു വഴങ്ങില്ല. സമരം ഏറ്റെടുത്ത് യുഡിഎഫ് നേതാക്കൾ ജയിലിൽ പോകുമെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോടു പറഞ്ഞു. കോൺഗ്രസുകാർക്ക് പിഴുതെറിയാൻവേറെ കല്ലുകൾ കൊടുക്കാം: കോടിയേരി തിരുവനന്തപുരം: സിൽവർ ലൈനിനെതിരെ നടക്കുന്ന സമരം അപഹാസ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രീയസമരമാണ് ഇപ്പോൾ നടക്കുന്നതെന്നും കോടിയേരി പറഞ്ഞു. സ്ത്രീകളെ സമരമുഖത്ത് നിന്നും മാറ്റണം. കല്ലെടുത്ത് കളഞ്ഞാൽ പദ്ധതി…

Read More

ലോകമറിയണം അവരുടെ കഥകൾ; യുക്രെയ്ൻ ഡോക്ടർക്ക് സോഷ്യൽമീഡിയ അക്കൗണ്ടുകൾ കൈമാറി ബെക്കാം

ലണ്ടൻ: യുക്രെയ്നിലെ യുദ്ധമുഖത്തെ മുന്നണിപോരാളിയായ വനിതാ ഡോക്ടർക്ക് സോഷ്യൽമീഡിയ അക്കൗണ്ടുകൾ കൈമാറി ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം. ഖാർകിവിലെ റീജിയണൽ പെരിനാറ്റൽ സെന്‍റർ മേധാവി ഐറിനയ്ക്കാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ കൈമാറിയതെന്ന് ബെക്കാം വീഡിയോ സന്ദേശത്തിൽ അറിയിച്ചു. ഫേസ്ബുക്കിൽ 56 മില്യണും ഇൻസ്റ്റഗ്രാമിൽ 71.5 മില്യണും ഫോളോവേഴ്സ് ബെക്കാമിനുണ്ട്.യുക്രെയ്നിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ഐറിനയും മറ്റ് ആരോഗ്യപ്രവർത്തകരും നടത്തുന്ന അത്ഭുതകരമായ പ്രവർത്തനങ്ങളെ കുറിച്ചുള്ള സ്റ്റോറികൾ പങ്കുവയ്ക്കാൻ തന്‍റെ സോഷ്യൽ മീഡിയ ചാനലുകൾ കൈമാറുകയാണ്. യുണിസെഫിനെയും ഐറിനയെ പോലുള്ളവരെയും സഹായിക്കണമെന്നും ഡോണേഷൻ ലിങ്ക് അടക്കം പങ്കുവച്ചുകൊണ്ട് ബെക്കാം പറഞ്ഞു.

Read More

ചീനിക്കുഴി കൂട്ടക്കൊല; മകനെയും കുടുംബത്തെയും ഇല്ലായ്മ ചെയ്യുമെന്ന് ഹമീദ് പലരോടും പറഞ്ഞുനടന്നു; രക്ഷപെടാനുള്ള എല്ലാപഴുതുമടച്ച് പോലീസ് അന്വേഷണം

തൊടുപുഴ: ചീനിക്കുഴിയിൽ മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ആലിയക്കുന്നേൽ ഹമീദി(79)നെ നാലു ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ഇന്നു കോടതിയിൽ അപേക്ഷ നൽകും. ഹമീദിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതിനു പുറമെ കൂടുതൽ പേരിൽ നിന്നും മൊഴിയെടുക്കാനുണ്ടെന്നും പോലീസ് പറഞ്ഞു. എല്ലാം പഴുതുകളും അടയ്ക്കാൻപോസ്റ്റുമോർട്ടം റിപ്പോർട്ടും ലഭിക്കാനുണ്ട്. മകനെയും കുടുംബത്തെയും ഇല്ലായ്മ ചെയ്യുമെന്ന് ഹമീദ് പലരോടും പറഞ്ഞിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരിൽ നിന്നും മൊഴിയെടുത്തതിനു ശേഷം ഇതിന്‍റെ കൂടി പശ്ചാത്തലത്തിലായിരിക്കും പ്രതിയെ ചോദ്യം ചെയ്യുക. പ്രതിയ്ക്ക് കേസിൽ നിന്നും രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടയ്ക്കുകയാണ് പോലീസിന്‍റെ ലക്ഷ്യം. തൊടുപുഴ ഡിവൈഎസ്പി എ.ജി.ലാലിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം. കോടതി റിമാൻഡ് ചെയ്ത ഹമീദ് പീരുമേട് സബ് ജയിലിലാണ്. ചീനിക്കുഴി ആലിയക്കുന്നേൽ മുഹമ്മദ് ഫൈസൽ (ഷിബു-45), ഭാര്യ ഷീബ…

Read More

എതിര്‍ത്താല്‍ കെ സുധാകരന്റെ നെഞ്ചത്തുകൂടെ ട്രെയിന്‍ ഓടിച്ച് പദ്ധതി നടപ്പാക്കും ! ഭീഷണിയുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

സില്‍വര്‍ ലൈനിനെ എതിര്‍ത്താല്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ നെഞ്ചത്തുകൂടെ ട്രെയിന്‍ ഓടിച്ച് പദ്ധതി നടപ്പാക്കുമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ്. കെ റെയില്‍ സമരത്തിനെത്തുന്ന ആളുകളെ മണ്ണെണ്ണ ഒഴിച്ച് കൊല്ലാനാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ സമരത്തിനിടെ ശ്രമിക്കുന്നതെന്നും സിവി വര്‍ഗീസ് നെടുങ്കണ്ടത്ത് പറഞ്ഞു. അതിവേഗ റെയില്‍വേ ഓടിച്ചുകൊണ്ടാകും സിപിഎം അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. തടയാന്‍ വന്നാല്‍ കെ സുധാകരന്റെ നെഞ്ചത്തു കൂടി കയറ്റിക്കൊണ്ടുപോയി ഓടിക്കേണ്ടി വരും. കേരളത്തിലെ സര്‍ക്കാര്‍ വികസന രംഗത്ത് മുന്നേറ്റമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ആ മുന്നേറ്റത്തിന്റെ ഭാഗമായി കാസര്‍ഗോഡ് നിന്നും ഒരാള്‍ക്ക് നാലു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തെത്താം. തിരുവനന്തപുരത്തു നിന്നും നാലു മണിക്കൂര്‍ കൊണ്ട് കാസര്‍ഗോട്ടെത്താം. അവിടെ ആവശ്യമായ നിലപാട് സ്വീകരിക്കുക. അപ്പോള്‍ സുധാകരന്‍ പറയുന്നു, കല്ല് ഞങ്ങള്‍ പിഴുതെടുക്കുമെന്ന്. സുധാകരന്റെ മാത്രമല്ല, കോണ്‍ഗ്രസിനെ ആകെ ഇന്ത്യയിലെ ജനങ്ങള്‍ പിഴുതെടുത്തു കൊണ്ടിരിക്കുകയാണ്. ഇനി…

Read More

മസാജിനെത്തിയ യൂറോപ്യന്‍ യുവതിയെ ബലാല്‍സംഗം ചെയ്തു ! മലയാളി യുവാവ് അറസ്റ്റില്‍…

മസാജിനെത്തിയ വിദേശവനിതയെ ബലാല്‍സംഗത്തിനിരയാക്കിയ മലയാളി യുവാവ് പിടിയില്‍. ജയ്പുരിലെ സിന്ദി ക്യാമ്പിനുസമീപം ഒരു ഹോട്ടലില്‍വെച്ച് ബലാത്സംഗത്തിനിരയായതായി ഡച്ച് യുവതി വെളിപ്പെടുത്തിയിരുന്നു. ആയുര്‍വേദ മസാജ് ചെയ്യാന്‍ വന്നയാളാണ് ബലാത്സംഗംചെയ്തതെന്നും 31-കാരി പറഞ്ഞു. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ പോലീസ് മലയാളിയായ ബിജു മുരളീധരനെ അറസ്റ്റുചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരുകയാണെന്ന് സിന്ദി ക്യാമ്പ് പൊലീസ് അറിയിച്ചു. വിനോദസഞ്ചാരത്തിനായി കുടുംബത്തോടൊപ്പമാണ് വിദേശ യുവതി ജയ്പൂരിലെത്തിയത്.

Read More

കൊടുങ്ങല്ലൂരിലെ വീട്ടമ്മയുടെ കൊലപാതകം; സ്വകാര്യ ആശുപത്രിയിൽ പണം അടയ്ക്കാനായില്ല; വെട്ടേറ്റ വീട്ടമ്മയ്ക്കു വിദഗ്ധ ചികിത്സ വൈകിയതായി പരാതി

കൊടുങ്ങല്ലൂർ: പണം അടയ്ക്കാത്തതുകൊണ്ട് വെട്ടേറ്റ വീട്ടമ്മയെ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകാൻ ആശുപത്രിയിൽ നിന്നുവിട്ടുകിട്ടാൻ താമസം നേരിട്ടതായി ആരോപണം. ചന്തപ്പുരയിലുള്ള എ.ആർ. ആശുപത്രിക്കെതിരെയാണ് ആരോപണം. റിൻസിയെ വിദഗ്ധ ചികിത്സയ്ക്കു തൃശൂരിലേക്കു മാറ്റാൻ ആവശ്യപ്പെട്ടപ്പോഴാണു 25,000 രൂപ അടച്ചാൽ മാത്രമേ ഡിസ്ചാർജ് ചെയ്യാൻ കഴിയൂവെന്ന് ആശുപത്രി അധികൃതർ പറഞ്ഞെന്നാണ് ആരോപണം. ബന്ധുക്കളും പഞ്ചായത്ത് അംഗം പി.കെ. മുഹമ്മദും യുഡിഎഫ് കണ്‍വീനർ പി.എസ്. മുജീബ് റഹ്മാനും നാളെ പണം അടയ്ക്കാമെന്ന് ഉറപ്പു നൽകിയിട്ടും ആശുപത്രി അധികൃതർ വഴങ്ങിയില്ലത്രേ. തർക്കം തുടർന്നപ്പോൾ സ്ഥലത്തുണ്ടായിരുന്ന കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് പോക്കറ്റിൽ നിന്നും ക്രെഡിറ്റ് കാർഡ് എടുത്ത് ആശുപത്രിക്കാർക്കു നൽകി പണം എടുത്ത് എത്രയും പെട്ടെന്ന് യുവതിയെ വിട്ടുകൊടുക്കാൻ ആവശ്യപ്പെട്ടു. ഇതിനു ശേഷമാണ് റിൻസിയെ മാറ്റാൻ കഴിഞ്ഞത്. 15 മിനിറ്റോളം ഇതു മൂലം വൈകി.മനുഷ്യത്വരഹിത നിലപാട് എടുത്ത ആശുപത്രി അധികൃതർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന്…

Read More