തിരുവനന്തപുരം: ‘എനിക്കു കരാട്ടേ പഠിക്കണം… എന്നെ പിടിച്ചവനെ ഇടിക്കണം….’ ഇനിയും എന്തോ പറയണമെന്നുണ്ടെങ്കിലും അവളുടെ ശബ്ദം ഇടറി. തന്റെ ജീവിതം തകർത്ത ആ പീഡന സംഭവം ഓർത്ത് അവൾ നിശബ്ദയായി. തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതിയിലാണ് സംഭവം. പോക്സോ കേസിൽ മൊഴി നൽകാൻ എത്തിയ പീഡനത്തിനിരയായ മനോനില തെറ്റിയ പെണ്‍കുട്ടിയാണ് ഇതു പറഞ്ഞത്. സംഭവത്തേക്കുറിച്ച് ജഡ്ജി ആർ. ജയകൃഷ്ണൻ ചോദിച്ചപ്പോഴായിരുന്നു ഇത്രയും പറഞ്ഞത്. മനോനില തകർന്ന പെണ്‍കുട്ടിക്ക് വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്നു സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ കോടതിയോടു പറഞ്ഞു. ഇതു പരിഗണിച്ച് കോടതി ഇരയ്ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കണമെന്ന് ഉത്തരവിട്ടു. മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗത്തിൽ ചികിത്സ നടത്താനാണ് കോടതി നിർദേശിച്ചത്. 2013 ൽ ആറാം ക്ലാസിൽ പഠിക്കുന്പോഴാണ് ഈ പെണ്‍കുട്ടിയുടെ ജീവിതം മാറ്റിമറിച്ച സംഭവമുണ്ടായത്. മനോദൗർബല്യമുള്ള കുട്ടിയെ സമീപത്തുള്ള രണ്ടു പേർ…
Read MoreCategory: Loud Speaker
ലൈംഗിക പീഡനക്കേസില്‍ ആന്‍ഡ്രൂ വിചാരണ നേരിടണം ! ആന്‍ഡ്രൂ രാജകുമാരന്റെ എല്ലാതരം പദവികളും എടുത്തു കളഞ്ഞു
ലണ്ടന്‍: ബ്രിട്ടീഷ് രാജ്ഞിയുടെ മകനായ ആന്‍ഡ്രൂ രാജകുമാരന്റെ എല്ലാതരം സൈനിക രാജകീയ പദവികളും എടുത്ത് കളഞ്ഞ് ബക്കിംങ്ഹാം കോട്ടാരം. അമേരിക്കയില്‍ ലൈംഗിക പീഡനക്കേസില്‍ ആന്‍ഡ്രൂ വിചാരണ നേരിടണം എന്ന വിധി വന്നതിന് പിന്നാലെയാണ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഈ നീക്കം. എലിസബത്ത് രജ്ഞിയാണ് ഉത്തരവ് ഇറക്കിയത്. ലൈംഗികപീഡനക്കേസിൽ അറസ്റ്റിലാകുകയും പിന്നീട് ജയിലിൽ മരിക്കുകയും ചെയ്ത അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റൈന്റെ നിർദേശപ്രകാരം രാജകുമാരനുവേണ്ടി 17–ാം വയസ്സിൽ തന്നെ എത്തിച്ചുകൊടുത്തെന്ന് വെർജീനിയ എന്ന വനിത നടത്തിയ വെളിപ്പെടുത്തലിലാണ് ഇപ്പോള്‍ ആന്‍ഡ്രൂവിനെതിരെ കോടതി വിധി വന്നിരിക്കുന്നത്. ഒരു രാജകീയ പദവിയും ഇദ്ദേഹത്തിന് ഇനിയുണ്ടാകില്ലെന്നും കേസ് ഒരു സ്വകാര്യവ്യക്തിയെപ്പോലെ ഇദ്ദേഹം നേരിടുമെന്നും ബക്കിംങ്ഹാം കോട്ടാരം ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. എലിസബത്ത് രജ്ഞിയുടെ രണ്ടാമത്തെ മകനാണ് ആന്‍ഡ്രൂ.
Read Moreകോവിഡ് കേസുകൾ കുതിച്ചുയരുന്നു; പ്രതിദിന രോഗികൾ രണ്ടര ലക്ഷം കടന്നു;ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ഞെട്ടിക്കുന്നത്
ന്യൂഡൽഹി: ആശങ്ക ഉയര്‍ത്തി രാജ്യത്തെ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,64,202 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തതിലും 6.7 ശതമാനം രോഗികളുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,345 പേര് രോഗമുക്തരായി. നിലവില്‍ 12,72,073 രോഗികള്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. അതേസമയം, രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 5,753 ആയി ഉയര്‍ന്നു.
Read Moreമോഷണശ്രമത്തിനിടെ സ്ത്രീയെ കഴുത്തറത്തു കൊലപ്പെടുത്തി! നാല് പേർ അറസ്റ്റിൽ; മോഷണം പൂർണമായും നടത്താൻ ഇവർക്ക് സാധിച്ചില്ല…
ന്യൂഡൽഹി: മോഷണശ്രമത്തിനിടെ 52കാരിയായ സ്ത്രീയെ കഴുത്തറത്തു കൊലപ്പെടുത്തിയ നാൽവർ സംഘം അറസ്റ്റിൽ. വടക്കുകിഴക്കൻ ഡൽഹിയിലെ കരവാൽ നഗറിലാണ് സംഭവം. താര ബോധ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ ലോനി സ്വദേശികളായ അമൻ, ആകാശ്, മനീഷ്, വൈഭവ് ജെയിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ലോനിയിൽ കേസ് രജിസ്റ്റർ ചെയ്ത ഒരു വയോധികയുടെ കൊലപാതകത്തിലും പങ്കുണ്ടെന്ന് അമനും ആകാശും സമ്മതിച്ചു. അമൻ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബവുമായി ഇയാൾ ബിസിനസ് ആവശ്യങ്ങൾക്കായി ബന്ധപ്പെട്ടിരുന്നു. പിന്നീട് താരാ ബോധിന്റെ വീട്ടിൽ ധാരാളം പണം സൂക്ഷിച്ചിട്ടുണ്ടെന്ന് മനസിലാക്കിയാണ് ഇയാൾ സുഹൃത്തുക്കളുമായി ചേർന്ന് കവർച്ചയ്ക്ക് പദ്ധതിയിട്ടത്. സംഭവദിവസം ചില വ്യാപാര ഇടപാടുകളുടെ പേരിൽ ഇവർ താരയുടെ വീട്ടിലെത്തി. തുടർന്ന് ഇവരെ ഒരു ഗോഡൗണിലെത്തിച്ചു. അവിടെ വെച്ചാണ് ഇവർ ആക്രമണം നടത്തിയത്. താരാ ബോധ് ധരിച്ചിരുന്ന ആഭരണങ്ങൾ കവർന്നെടുത്ത പ്രതികൾ പിന്നീട്…
Read Moreതൈപ്പൊങ്കൽ; സംസ്ഥാനത്ത് ആറ് ജില്ലകളിൽ വെള്ളിയാഴ്ച അവധി; ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കും
തിരുവനന്തപുരം: തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകളില്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പാലക്കാട്, കൊല്ലം, വയനാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അവധി. നേരത്തെ മറ്റന്നാള്‍ അവധി നല്‍കാനാണ് തീരുമാനിച്ചിരുന്നത്. ഇത് നാളത്തേയ്ക്ക് മാറ്റുകയായിരുന്നു. പകരം ഈ ജില്ലകളില്‍ ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
Read Moreഭീഷണി മുഴക്കുമ്പോള്‍ ദിലീപിന്റെ കൈവശം തോക്കും ഉണ്ടായിരുന്നു? അന്വേഷണ സംഘം പരിശോധിക്കുന്നു
കൊച്ചി: നടന് ദിലീപിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം നടത്തുന്ന പരിശോധനയില്‍ തോക്കും അന്വേഷിക്കുന്നു. ഭീഷണി മുഴക്കുമ്പോള്‍ ദിലീപിന്റെ കൈവശം തോക്കും ഉണ്ടായിരുന്നതായാണ് സൂചന. ഈ തോക്കും ലക്ഷ്യമിട്ടാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നത്. അതേസമയം, ദിലിപിന്റെ ആലുവയിലെ വീട്ടിലും സഹോദരന് അനൂപിന്റെ വീട്ടിലും നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ഓഫീസിലും ഒരേസമയം പരിശോധന പുരോഗമിക്കുകയാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് കംപ്യൂട്ടറില്‍ സൂക്ഷിച്ചിരുന്നതായാണ് വിവരം. അതിനാല്‍ ക്രൈംബ്രാഞ്ച് സംഘം ഹാര്‍ഡ് ഡിസ്കുകള്‍ കസ്റ്റഡിയിലെടുക്കും. ഇവ വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്നാണ് സൂചന.
Read Moreഎഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആരാകണം, വിളിക്കൂ ഈ നമ്പറിൽ..! ഈ മാസം 17ന് വൈകുന്നേരം അഞ്ചുവരെ ഫോണിൽ വിളിക്കാം
ന്യൂഡൽഹി: പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ ചൊല്ലിയുള്ള തർക്കത്തിന് അസാധാരണമായ പരിഹാരവുമായി ആംആദ്മി പാർട്ടി. മുഖ്യമന്ത്രി സ്ഥാനാർഥിയെ തീരുമാനിക്കാൻ ഫോൺ നമ്പർ നൽകി ജനാഭിപ്രായം നേടുമെന്ന് എഎപി തലവൻ അരവിന്ദ് കേജരിവാൾ അറിയിച്ചു. ആരാകണം മുഖ്യമന്ത്രിയെന്ന് ജനങ്ങൾക്ക് അറിയിക്കാം. ഇതിനായുള്ള ഫോൺ നമ്പറും കേജരിവാൾ പരസ്യപ്പെടുത്തി. വോട്ടർമാരോട് 7074870748 എന്ന നമ്പറിൽ വിളിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം. നിരവധിപ്പേർ വിളിക്കുന്നതിനാൽ ഫോൺലൈൻ ഇതിനോടകം സ്തംഭിച്ചിട്ടുണ്ട്. ഈ മാസം 17ന് വൈകുന്നേരം അഞ്ചുവരെ ഫോണിൽ വിളിക്കാം. ഇതിനോടൊപ്പം വാട്ട്സ്ആപ്പിലും എസ്എംഎസായും മുഖ്യമന്ത്രിയാരാകണമെന്ന് അറിയിക്കാം. പ്രതികരണങ്ങൾ പരിശോധിച്ചശേഷമായിരിക്കും എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയെന്ന് കേജരിവാൾ പറഞ്ഞു.
Read Moreനിര്‍ഭയ ആവര്‍ത്തിക്കുന്നു ! ബധിരയും മൂകയുമായ പെണ്‍കുട്ടിയ്ക്ക് ക്രൂരപീഡനം; സ്വകാര്യഭാഗത്ത് മൂര്‍ച്ചയേറിയ വസ്തു കുത്തിയിറക്കി…
രാജ്യത്ത് നിര്‍ഭയ ആവര്‍ത്തിക്കുന്നു. രാജസ്ഥാനില്‍ കൂട്ട ബലാല്‍സംഗത്തിനിരയായ പതിനാറുകാരിയാണ് ഏറ്റവും ഒടുവിലെ ഇര. ബധിരയും മൂകയുമായ പെണ്‍കുട്ടി നേരിട്ടത് സമാനതകളില്ലാത്ത ക്രൂര പീഡനമെന്ന് ഡോക്ടര്‍മാര്‍. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മൂര്‍ച്ചയേറിയ വസ്തു കുത്തിയിറക്കിയതായി കണ്ടെത്തിയെന്ന് അധികൃതര്‍ പറഞ്ഞു. ബലാത്സംഗം ചെയ്ത് റോഡിലേക്കു വലിച്ചെറിഞ്ഞ നിലയില്‍ കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചത് അനുസരിച്ച് എത്തിയ പോലീസാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം പ്രദേശത്തെ ആശുപത്രിയില്‍ എത്തിയ കുട്ടിയെ വിദഗ്ധ പരിചരണത്തിനായി ജയ്പുരിലേക്കു മാറ്റിയിരിക്കുകയാണ്. കുട്ടി അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂര്‍ച്ചയേറിയ വസ്തു സ്വകാര്യ ഭാഗത്തിലൂടെ കുത്തിയിറക്കിയതിനാല്‍ കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ക്കു പരിക്കു പറ്റയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ടര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയെങ്കിലും കുട്ടി അപകട നില തരണം ചെയ്തെന്നു പറയാനാവില്ല. ഗുരുതരമായ പരിക്കാണ് ആന്തരിക അവയവങ്ങള്‍ക്കു പറ്റിയിട്ടുള്ളതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രദേശത്തെ…
Read Moreതിരുവാതിര, ആള്‍ക്കൂട്ടം..! നിറംകെട്ട് സിപിഎം ജില്ലാസമ്മേളനങ്ങള്‍; കോട്ടയത്ത് തിരുവാതിര ഇല്ല,കീചകവധം കഥകളി; പാര്‍ട്ടിയെ വിവാദ കടലിലെറിഞ്ഞ് പ്രവര്‍ത്തകര്‍
സ്വന്തം ലേഖകന്‍ കോഴിക്കോട്:കോവിഡ് കാലത്ത് പാര്‍ട്ടിയും സര്‍ക്കാരും പറയുന്നത് അനുസരിക്കാത്ത പ്രവര്‍ത്തകരുടെ ആവേശത്തില്‍ പ്രതിക്കൂട്ടിലായി സിപിഎം. തിരുവാതിരക്കളിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി തന്നെ പ്രതിക്കൂട്ടിലായിരിക്കേ കോഴിക്കോട് ഇന്നലെ നടന്ന പൊതുസമ്മേളനത്തിലും സമാനമായ അവസ്ഥയാണ് ഉണ്ടായത്. തുറന്ന സ്ഥലങ്ങളില്‍ പോലും ഇരുന്നൂറുപേരില്‍ കൂടുരുതെന്ന നിയന്ത്രണം ഇന്നലെ കാറ്റില്‍ പറന്നു. വെര്‍ച്വല്‍ റാലിയായിരിക്കുമെന്നും പ്രവര്‍ത്തകര്‍ തിങ്ങിക്കൂടരുതെന്നും നേതൃത്വം നേരത്തെ തന്നെ പറഞ്ഞിട്ടും അണികള്‍ കേള്‍ക്കാന്‍ തയാറായില്ല. മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളിച്ച് എത്തിയ പ്രവര്‍ത്തകര്‍ സാമൂഹിക അകലവും കടലില്‍ എറിഞ്ഞു. വിവാഹ നിശ്ചയങ്ങള്ക്കുള്പ്പെടെ കടുത്ത നിയന്ത്രണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തുമ്പോഴാണ് ഭരിക്കുന്ന പാര്‍ട്ടിയുടെ ജില്ലാസമ്മേളനങ്ങള്‍ വരെ ആഘോഷമാകുന്നത്. കോവിഡ് ടിപിആര്‍ 15 ശതമാനത്തിന് മുകളിലെത്തികഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെയാണ് പിണറായി സ്തുതിയുമായി നടന്ന മെഗാതിരുവാതിരയും. ഇത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് പറയേണ്ടിയും വന്നു. ജില്ലാപഞ്ചായത്തംഗം…
Read Moreഅയോധ്യയിൽ പിടിച്ച് അധികാരത്തിലേക്ക്! കൂടുതൽ ജനപ്രതിനിധികൾ ബിജെപി വിട്ട് പുറത്തുവരുമെന്ന് പ്രതിപക്ഷ നേതാക്കള്‍
നിയാസ് മുസ്തഫ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അയോധ്യയിൽ മത്സരിപ്പിക്കണോ, ഗോരഖ്പൂരിൽ മത്സരിപ്പിക്കണോ എന്ന കാര്യത്തിൽ അന്തിമ ചർച്ചകൾ തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവരാണ് ഈ വിഷയത്തിൽ ചർച്ച തുടരുന്നത്. അന്തിമ തീരുമാനം ഉടനുണ്ടാവുമെന്നാണ് ബിജെപി കേന്ദ്രങ്ങൾ നൽകുന്ന സൂചന. രണ്ട് മന്ത്രിമാരും നാല് എംഎൽഎമാരും പാർട്ടി വിട്ടു പോയതോടെ ബിജെപിയുടെ ആത്മവിശ്വാസത്തിന് ഇടിവുണ്ടായിട്ടുണ്ട്. കൂടുതൽ ജനപ്രതിനിധികൾ ബിജെപി വിട്ട് പുറത്തുവരുമെന്ന പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകൾ ശരിവയ്ക്കും വിധമാണ് കാര്യങ്ങളുടെ പോക്ക്. ഈ സാഹചര്യത്തിൽ യോഗി അയോധ്യയിൽ മത്സരിക്കണമെന്ന ബിജെപി തീരുമാനത്തിനു പിന്നിലെ ലക്ഷ്യം ഹൈന്ദവ വോട്ടുകൾ ഏകീകരിക്കുക എന്നതാണ്. അയോധ്യയിൽ നടന്നുകൊണ്ടിരിക്കുന്ന രാമക്ഷേത്ര നിർമ്മാണം ബിജെപിയുടെ രാഷ്ട്രീയ പ്രതിച്ഛായ വർധിപ്പിച്ചിട്ടുണ്ട്. ഇതുവഴി ഹൈന്ദവ വോട്ടുകൾ ഏകീകരിക്കാമെന്ന പ്രതീക്ഷയാണ് ബിജെപി വച്ചുപുലർത്തുന്നത്. ഇതിന് ശക്തി പകരാനാണ് യോഗി…
Read More