സിനിമയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യങ്ങൾ! ജസ്റ്റീസ് ഹേമ കമ്മിറ്റിക്കായി സർക്കാർ ചെലവഴിച്ചത് 1.06 കോടി രൂപ; കമ്മിറ്റി ശിപാർശകൾ വെളിച്ചം കണ്ടില്ല

സിജോ പൈനാടത്ത് കൊച്ചി: നടിക്കെതിരേയുള്ള ആക്രമണ കേസിന്‍റെ പശ്ചാത്തലത്തിൽ, സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളും തൊഴിൽ സാഹചര്യങ്ങളും പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ‌ജസ്റ്റീസ് കെ. ഹേമ കമ്മിറ്റി ശിപാർശകൾ രണ്ടു വർഷം പിന്നിട്ടിട്ടും വെളിച്ചം കണ്ടില്ല. അതേസമയം, മൂന്നംഗ കമ്മിറ്റിയ്ക്കു വേണ്ടി സർക്കാർ ചെലവഴിച്ച തുകയുടെ വിവരങ്ങൾ പുറത്ത്. 1.06 കോടി രൂപയാണു ജസ്റ്റീസ് ഹേമ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവിട്ടത്. സംസ്ഥാന ചലച്ചിത്ര അക്കാദമി വഴിയാണു തുക നൽകിയത്. വിവിധ സ്ഥലങ്ങളിലെ സിറ്റിംഗുകൾ, കമ്മിറ്റി അംഗങ്ങളുടെ യാത്ര, താമസം, ഭക്ഷണം എന്നീ ഇനങ്ങളിലാണു തുക ചെലവഴിച്ചതെന്നു ചലച്ചിത്ര അക്കാദമിയിൽ നിന്നുള്ള രേഖകൾ വ്യക്തമാക്കുന്നു. വിവരാവകാശ നിയമപ്രകാരം കൊച്ചിയിലെ രാജു വാഴക്കാലയ്ക്കു ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ. ഹേമ അധ്യക്ഷയായ കമ്മിറ്റിയിൽ, നടി ശാരദ, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥ…

Read More

പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കം! വെട്ടിക്കൊലപ്പെടുത്തിയത്‌ വീട്ടിൽനിന്നു വിളിച്ചിറക്കി; രണ്ടുപേർ കസ്റ്റഡിയിൽ; ഗുണ്ടാ സംഘങ്ങളുമായി ബന്ധം

പെരുമ്പാവൂർ: യുവാവിനെ വീട്ടിൽനിന്നും വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോലീസ് രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ. കീഴില്ലം ഏഴാം വാർഡ് പറമ്പിപീടിക സ്വദേശി വട്ടപ്പറമ്പിൽ വീട്ടിൽ സാജുവിന്‍റെ മകൻ അൻസിൽ (28) കൊല്ലപ്പെട്ട കേസിലാണ് ബിജു, എൽവിൻ എന്നിവരെ കുറുപ്പംപടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. ഫോൺ വിളിച്ചു വീടിനു പുറത്തേക്ക് ഇറങ്ങിയ അൻസിലിനെ പ്രതികൾ വെട്ടുകയായിരുന്നു. തലയ്ക്കും കൈക്കും പുറത്തും വെട്ടേറ്റ അൻസിലിനെ പിതാവും സഹോദരനും ചേർന്ന് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കം രണ്ട് ദിവസം മുൻപ് എംസി റോഡിൽ കീഴില്ലത്ത് പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ പാർക്കിംഗുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. കൊലപാതകത്തിൽ പങ്കാളിയായ ബിജു പമ്പിലെ ജീവനക്കാരനാണ്. ഇയാൾ മൂന്ന് മാസമായി ഇവിടെ ജോലി ചെയ്ത് വരുന്ന ആളാണ്. മറ്റൊരു പ്രതിയായ…

Read More

ചിലപ്പോള്‍ ആ ഭാഗ്യവാനോ ഭാഗ്യവതിയോ നിങ്ങളാകാം! യാത്രക്കാർ 5 കോടി; നറുക്കെടുപ്പുമായി മെട്രോ

കൊച്ചി: മൊത്തം യാത്രക്കാരുടെ എണ്ണം അഞ്ചുകോടി കവിഞ്ഞതിനുള്ള സമ്മാനമായി കൊച്ചി മെട്രോ നറുക്കെടുപ്പ് മത്സരം നടത്തുന്നു. ജനുവരി 26 മുതല്‍ വിഷുദിനമായ ഏപ്രില്‍ 14 വരെ കൗണ്ടറില്‍ നിന്നു ക്യൂആര്‍കോഡ് ടിക്കറ്റ് വാങ്ങി യാത്രചെയ്യുന്നവര്‍ക്കായാണ് മത്സരം. ടിക്കറ്റില്‍ പേരും മൊബൈല്‍ നമ്പറും രേഖപ്പെടുത്തിയശേഷം ഓരോ സ്റ്റേഷനിലും തയാറാക്കിയിരിക്കുന്ന പെട്ടിയില്‍ നിക്ഷേപിച്ചാല്‍ മതി. ഇതില്‍നിന്നു നറുക്കെടുത്താണ് വിജയികളെ കണ്ടെത്തുക. ഒന്നാം സമ്മാനം ഇലക്ട്രിക് സൈക്കിളും ഒരു വര്‍ഷത്തേക്ക് സൗജന്യയാത്രയും. രണ്ടാം സമ്മാനം സൈക്കിളും ആറുമാസത്തേക്ക് സൗജന്യ യാത്രയും. മൂന്നാം സമ്മാനം സൈക്കിളും മൂന്നുമാസത്തേക്ക് സൗജന്യയാത്രയും. ഒരു മാസത്തേക്ക് സൗജന്യയാത്ര നല്‍കുന്ന സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും. മെട്രോ ജീവനക്കാര്‍ക്ക് പരിശീലനം കൊച്ചി മെട്രോയിലെ ജീവനക്കാര്‍ക്ക് ഇന്നു മുതല്‍ സിപിആര്‍ (കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍) പരിശീലനം തുടങ്ങും. യാത്രക്കാര്‍ക്ക് മെട്രോ യാത്രയ്ക്കിടയില്‍ ഹൃദയാഘാതം സംഭവിച്ചാല്‍ അടിയ ന്തരമായി പ്രാഥമിക ശുശ്രൂഷ ലഭ്യമാക്കുന്നതിന്‍റെ…

Read More

ധനുമാസത്തിലെ വാഴ്ത്തൽ തിരുവാതിര..! മെഗാ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നു, അശ്രദ്ധ മൂലം സംഭവിച്ചതാകാമെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പാർട്ടി അംഗങ്ങൾക്ക് അശ്രദ്ധ മൂലം സംഭവിച്ചതാകാം ഇതെന്നുമാണ് ശിവൻകുട്ടിയുടെ വിശദീകരണം. ജനുവരി 14 മുതൽ 16 വരെ നടക്കുന്ന ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചായിരുന്നു ചെറുവാരക്കോണം സിഎസ്ഐ സ്കൂൾ ഗ്രൗണ്ടിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചത്. 502 സ്ത്രീകൾ അണിനിരന്ന മെഗാ തിരുവാതിരയാണ് ചൊവ്വാഴ്ച സംഘടിപ്പിച്ചത്. മെഗാ തിരുവാതിരയിൽ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് നടപടി. ജില്ല പഞ്ചായത്തംഗം സലൂജയടക്കം 550 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, എംഎൽഎ സി.കെ.ഹരീന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയുള്ള തിരുവാതിര കളി. കോവിഡ്, ഒമിക്രോൺ വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ സിപിഎം സമ്മേളനങ്ങൾ നടത്തുന്നതിനെതിരേ വിമർശനങ്ങൾ ഉയർന്നിരുന്നു. അതിനിടെയാണ് അഞ്ഞൂറിലധികം…

Read More

ചാരവൃത്തി ആരോപിച്ച് ഇറാൻ തടവിലാക്കിയ അരസ് അമിരിക്ക് മോചനം! അമിരി അറസ്റ്റിലായത് 2018-ൽ മുത്തശ്ശിയെ കാണാനെത്തിയപ്പോള്‍…

ടെഹ്റാൻ: ചാരവൃത്തി ആരോപിച്ച് ഇറാൻ തടവിലാക്കിയ യുവതിയെ മോചിപ്പിച്ചു. ബ്രിട്ടീഷ് കൗൺസിലിന്‍റെ ലണ്ടൻ ഓഫീസിലെ ജീവനക്കാരിയായ അരസ് അമിരിയെയാണ് മോചിപ്പിച്ചത്. ഇവരെ ഇറാൻ സുപ്രീം കോടതി കുറ്റവിമുക്തയാക്കി. 2018-ൽ മുത്തശ്ശിയെ കാണാനെത്തിയപ്പോഴാണ് അമിരി അറസ്റ്റിലായത്. ചാരവൃത്തി ആരോപിച്ച് 2019ൽ യുവതിയെ പത്ത് വർഷത്തെ തടവിന് റവല്യൂഷനറി കോടതി ശിക്ഷിച്ചു. സാംസ്കാരിക തലത്തിൽ ഇറാനെ സ്വാധീനിക്കാൻ യുവതി കലാ-നാടക ഗ്രൂപ്പുകളുമായുള്ള ബന്ധം ഉപയോഗിച്ചെന്നായിരുന്നു ആരോപണം. എന്നാൽ അമിരിയും ബ്രിട്ടീഷ് കൗൺസിലും ആരോപണങ്ങൾ നിഷേധിച്ചിരുന്നു. കോടതി മോചിപ്പിച്ച അമിരി ഇപ്പോൾ യുകെയിൽ തിരിച്ചെത്തിയതായി ബ്രിട്ടീഷ് കൗൺസിൽ അറിയിച്ചു.

Read More

“കല്ലിടുന്നതിന് വിലക്ക്’: ഇത്രയും വലിയ പദ്ധതി പോർവിളിച്ച് നടത്താനാകില്ല; സിൽവർ ലൈനിൽ സർക്കാരിനെ നിർത്തിപ്പൊരിച്ച് ഹൈക്കോടതി

  കൊച്ചി: സിൽവർ ലൈൻ പോലുള്ള പദ്ധതികൾ ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല നടപ്പാക്കേണ്ടതെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. നിയമപ്രകാരം സർവേ നടത്തുന്നതിന് എതിരല്ല. എന്നാൽ ഇത്രയും വലിയ പദ്ധതി പോർവിളിച്ച് നടത്താനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കെ റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലുകൾ സ്ഥാപിക്കുന്നതും കോടതി വിലക്കി. സർവേ നിയമപ്രകാരമല്ലാത്ത അതിരടയാളക്കല്ലുകൾ സ്ഥാപിക്കരുതെന്നാണ് നിർദേശം. വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞ് കല്ല് സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേന്ദ്രത്തിന്‍റെ നിലപാടിൽ വ്യക്തതയില്ല. കോടതിയെ ഇരുട്ടത്ത് നിർത്തരുതെന്നും അസി . സോളിസിറ്റർ ജനറൽ നേരിട്ട് ഹാജരായി നിലപാട് അറിയിക്കണമെന്നുമാണ് കോടതിയുടെ ആവശ്യം.

Read More

പിതാവ് ഒഴിച്ചിട്ട കസേരയിലേക്ക്… സിപിഎം കോട്ടയം ജില്ലാ സമ്മേളന വേദിയിലെ  കസേരയിൽ ജോസ് കെ മാണി ഇരിക്കും…

കോട്ടയം: പിതാവ് ഒഴിച്ചിട്ട കസേരയിലേക്ക് മകൻ. സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി നാളെ വൈകുന്നേരം പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് നടക്കുന്ന ധനവിചാര സദസിൽ കേരളാ കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷകനായെത്തുന്പോൾ ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാകുന്നു. മുന്നണി ബന്ധങ്ങളുടെ അതിരുകൾ ലംഘിച്ച് സിപിഎം വേദികളിൽ സാന്നിധ്യമായിട്ടുള്ള കെ.എം. മാണിയുടെ മുഖമാണ് സിപിഎം നേതാക്കളും പ്രവർത്തകരും ഓർക്കുന്നത്. നിരവധി സിപിഎം സമ്മേളനങ്ങളിൽ കെ.എം. മാണി പ്രഭാഷകനായിട്ടുണ്ടെങ്കിലും മകൻ ജോസ് കെ. മാണി ആദ്യമായാണ് സിപിഎം സമ്മേളനത്തിൽ മുഖ്യ പ്രഭാഷകനാകുന്നത്. 2011ൽ ധനമന്ത്രിയായ ശേഷമാണ് കെ.എം. മാണി സിപിഎം സമ്മേളനങ്ങളിലെ സജീവ സാന്നിധ്യമായത്. തിരുവനന്തപുരത്ത് എ.കെ.ജി സെന്‍ററിലും പാലക്കാട് നടന്ന സിപിഎം പ്ലീനത്തിലും ത്യശൂരിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലും കെ.എം. മാണിയെത്തി. കോട്ടയം ദേശാഭിമാനി പ്രസിന്‍റെ ഉദഘാടനത്തിൽ കെ.എം. മാണിയോടൊപ്പം ജോസ് കെ.മാണിയും പങ്കെടുത്തിരുന്നു.…

Read More

ആംബുലൻസിൽ വധൂവരന്മാരുടെ യാത്ര…! ആംബുലൻസ് ഉടമയ്ക്കും ഡ്രൈവർക്കുമെതിരെ കേസെടുത്ത് പിഴ ചുമത്തും

കായംകുളം: കറ്റാനത്ത് വിവാഹ ശേഷം ആംബുലൻസിൽ വധൂവരന്മാർ വീട്ടിലേക്ക് സൈറൻ മുഴക്കി യാത്ര ചെയ്ത സംഭവത്തിൽ ആംബുലൻസ് ഉടമക്കും ഡൈവർക്കുമെതിരെ കേസെടുത്ത് പിഴ ചുമത്തു മെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. ഇന്നലെ ട്രാൻസ് പോർട്ട് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം മാവേലിക്കര മോട്ടോർ വെഹിക്കിൾ ഇൻസ് പക്ടർ മാരായ എസ് സുബി , സി.ബി. അജിത് കുമാർ , എം വി ഐ ഗുരുദാസൻ എന്നിവരുടെ നേതൃത്വത്തിൽ ആംബുലൻസ് കസ്റ്റഡിയിലെടുത്ത് നൂറനാട് പോലീസിന് കൈമാറുകയും ഉടമക്കും ഡ്രൈവർക്കും നോട്ടീസ് നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് കറ്റാനത്ത് നടന്ന ഒരു വിവാഹ ശേഷം വധുവരന്മാർ ആഘോഷ പൂർവ്വം ആംബുലൻസിൽ വരന്‍റെ വീട്ടിലേക്ക് യാത്ര ചെയ്തത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും പിന്നാലെ പരാതിയുമായി ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ രംഗത്ത് വരുകയുമായിരുന്നു. കറ്റാനം വെട്ടിക്കോട്…

Read More

സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങൾ തടയണം! ഒരു സിനിമ ഒരു തൊഴിലിടമായി പരിഗണിക്കണമെന്ന് നിർദേശം

തിരുവനന്തപുരം : സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങൾ തടയാൻ തൊഴിലിടത്തിലെ ലൈംഗിക അതിക്രമം തടയൽ നിയമത്തിന്‍റെ പരിധിയിലേക്ക് സിനിമ മേഖലയും കൊണ്ടുവരാൻ സർക്കാർ തീരുമാനം. വനിതാ , ശിശുക്ഷേമ വകുപ്പ് ഇതു സംബന്ധിച്ച കരട് നിർദേശങ്ങൾ സാംസ്്കാരിക-സിനിമ വകുപ്പിന് കൈമാറി. ഒരു സിനിമയെ ഒരു തൊഴിലിടമായി പരിഗണിക്കണമെന്നതാണ് പ്രധാന നിർദേശം. ഇതു പ്രകാരം ഓരോ സിനിമയ്ക്കും പ്രത്യേക മോണിട്ടറിങ് സമിതി ഏർപ്പെടുത്തണം. സിനിമാ നിർമാണവുമായി ബന്ധപ്പെട്ട എല്ലാപ്രവർത്തനങ്ങളെയുംഉൾപ്പെടുത്തിക്കൊണ്ട് ഒരു സിനിമയെ ഒറ്റ തൊഴിലിടമായി കണക്കാക്കി അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും ഉൾപ്പെടെ ആ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സ്ത്രീകളും മോണിട്ടറിങ് സമിതിയുടെ പരിധിയിൽ വരും. കൂടാതെ സിനിമ നിർമിക്കാൻ വിവിധ അനുമതികൾ തേടുമ്പോൾ തന്നെ മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചതിന്‍റെ വിവരങ്ങൾ കൂടി സമർപ്പിക്കണമെന്നും കരട് നിർദേശം പറയുന്നു. ഇതു സംബന്ധിച്ച അന്തിമ നിർദേശങ്ങൾ ഉടൻ തയാറാക്കും.

Read More

വിഐപി ആര്? നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും; കൈമാറിയത് 20 ഓളം ശബ്ദരേഖകള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടന്‍ ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്നു വെളിപ്പെടുത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. എറണാകുളം മജിസ്ട്രേറ്റ് രണ്ടാം കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. കേസില്‍ തുടരന്വേഷണം നടത്തുന്ന പോലീസിന് ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി ഏറെ നിര്‍ണായകമാണ്. കേസിലെ സാക്ഷികളെ ദിലീപ് സ്വാധീനിച്ചെന്നും സംവിധായകന്‍ ആരോപിച്ചിരുന്നു. പോലീസ് സംരക്ഷണത്തിൽ ബാലചന്ദ്രകുമാറിന്‍റെ സുരക്ഷാഭീഷണി കണക്കിലെടുത്ത് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ദിലീപിനെതിരേ വെളിപ്പെടുത്തലുകള്‍ നടത്തിയ പശ്ചാത്തലത്തില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന ബാലചന്ദ്രകുമാറിന്‍റെ പരാതിയെതുടര്‍ന്നാണിത്. രഹസ്യമൊഴി നല്‍കാനായി കോടതിയിലേക്കു വരുമ്പോള്‍ സുരക്ഷ ഉറപ്പാക്കണമെന്നു പോലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. തന്‍റെ വീടും സ്ഥലവും സംബന്ധിച്ച് ദിലീപിനോട് അടുപ്പമുള്ള ഒരു നിര്‍മാതാവ് അന്വേഷണം നടത്തിയതായി വിവരം ലഭിച്ചുവെന്നും മുഖ്യമന്ത്രിക്കും പോലീസിനും നല്കിയ പരാതിയില്‍ ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ടെന്നും ഇന്നലെ കളമശേരി ക്രൈംബ്രാഞ്ചിനു മുന്നില്‍ മൊഴി നല്കിയശേഷം പുറത്തിറങ്ങിയ ബാലചന്ദ്രകുമാര്‍…

Read More