പാലക്കാട്: യുവതിയുടെ മൃതദേഹം കഴുത്തറത്ത നിലയിൽ വഴിയരികിൽ കണ്ടെത്തി. 40 വയസു തോന്നിക്കുന്ന തമിഴ് സ്ത്രീയെയാണ് പെരുവെന്പ് മന്ദത്തുകാവ് ചോറക്കോടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. റോഡിനോടു ചേർന്ന പറന്പിൽ ഇന്നു പുലർച്ചെയോടെയാണ് മൃതദേഹം കണ്ടത്. സമീപത്ത് മദ്യക്കുപ്പിയും വെട്ടുകത്തിയും കിടപ്പുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഈ പരിസരത്ത് കുടിലുകൾ കെട്ടി താമസിക്കുന്ന തമിഴ് സംഘത്തിൽപ്പെട്ടയാളാണ് സ്ത്രീയെന്നാണ് പരിസരവാസികൾ നൽകുന്ന സൂചന. സമീപത്തെ വീടുകളിൽ സംഘത്തിലെ സ്ത്രീകൾ ജോലികൾക്കായി പോകാറുണ്ടെന്നും പറയുന്നു. ഇന്നലെ രാത്രി ഒന്‍പതോടെ ഈ പ്രദേശത്ത് സ്ത്രീയെയും ഒരു പുരുഷനെയും ബൈക്കിൽ കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. ആലത്തൂരിൽ ഗൃഹനാഥനെ തലയ്ക്കടിച്ചു കൊന്നു പാലക്കാട്: ആലത്തൂരിൽ 63കാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ അയൽവാസിയും മകനും പിടിയിൽ. ആലത്തൂർ തോണിപ്പാടത്തിനു സമീപം അന്പാട്ടുപറന്പ് ബാപ്പുട്ടിയാണ് മരിച്ചത്. അയൽവാസിയും ബന്ധുവുമായ അബ്ദുറഹ്മാൻ, മകൻ ഷാജഹാൻ എന്നിവരെ…
Read MoreCategory: Loud Speaker
പ്രധാനമന്ത്രിയുടെ മൗനം വിദ്വേഷം നിറഞ്ഞ ശബ്ദങ്ങൾക്ക് പ്രോത്സാഹനമാകുന്നു; പ്രതികരിക്കണമെന്ന് മോദിയോട് വിദ്യാര്‍ഥികള്‍
ന്യൂഡൽഹി: രാജ്യത്തെ വിദ്വേഷ പ്രസംഗങ്ങൾക്കും ജാതി അധിഷ്ഠിത അക്രമങ്ങൾക്കുമെതിരേ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതി വിദ്യാർഥികൾ. പ്രധാനമന്ത്രിയുടെ മൗനം വിദ്വേഷം നിറഞ്ഞ ശബ്ദങ്ങൾക്ക് പ്രോത്സാഹനമാകുന്നതായി കത്തിൽ പറയുന്നു. ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദ്യാർഥികളും ഒരു കൂട്ടം അധ്യാപകരുമാണ് കത്തെഴുതിയത്. ഹരിദ്വാറില്‍ ഹിന്ദുത്വസംഘടനകൾ സംഘടിപ്പിച്ച പരിപാടിയിൽ ഹിന്ദു സന്യാസികള്‍ മുസ്ലിം വംശഹത്യക്ക് ആഹ്വാനം ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ രംഗത്തെത്തിയിരിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരേ കർശന നിലപാടെടുക്കാൻ ഞങ്ങൾ അഭ്യർഥിക്കുന്നതായും വിദ്യാർഥികൾ പറയുന്നു. ഐഐഎം അഹമ്മദാബാദ്, ഐഐഎം ബംഗളൂരു എന്നിവിടങ്ങളിലെ 13 അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ 183 പേരാണ് കത്തിൽ ഒപ്പുവച്ചിരിക്കുന്നത്.
Read Moreടിപിആർ 10 ആയാൽ ഒമിക്രോൺ വ്യാപനമെന്ന് വിദഗ്ധർ; ആയിരം കടന്ന് തിരുവനന്തപുരത്തും എറണാകുളത്തും പ്രതിദിന കോവിഡ് രോഗികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. ടിപിആർ വീണ്ടും പത്തിലെത്തിയാൽ ഒമിക്രോൺ തരംഗമായി കണക്കാക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കഴിഞ്ഞ ദിവസം ടിപിആര്‍ 8.2 ആണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തും എറണാകുളത്തും പ്രതിദിന കോവിഡ് രോഗികളുടെ ആയിരം കടന്നു. ഇന്നലെ 5296 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിനു മുന്‍പ് ഡിസംബർ എട്ടിനായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം 5000 കടന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 25 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 300 കടന്നു. ഇതുവരെ 305 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്ഒമിക്രോൺ സാഹചര്യം നേരിടാൻ സജ്ജമാകണമെന്ന് ജില്ലകൾക്ക് സർക്കാർ നിർദേശം നൽകി. വിദേശത്തുനിന്നെത്തുന്ന എല്ലാവർക്കും ഏഴു ദിവസം നിർബന്ധിത ക്വാറന്റൈൻ നടപ്പാക്കുകയാണ്. എട്ടാം ദിവസം പരിശോധന നടത്തി വീണ്ടും ഒരാഴ്ച സ്വയം നിരീക്ഷണത്തിൽ കഴിയണം. അതേസമയം പരമാവധി പേർക്ക് വീട്ടിൽത്തന്നെ ചികിത്സ…
Read Moreനടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴിയെടുക്കാന്‍ അപേക്ഷ നല്‍കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ അമ്മ ശോഭനയുടെ രഹസ്യമൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം എറണാകുളം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കും. ഇതിനായി അന്വേഷണ സംഘം നിയമോപദേശം തേടിയതായാണ് അറിയുന്നത്. അതേസമയം കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ശോഭനയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പള്‍സര്‍ സുനി അമ്മയ്ക്ക് കൈമാറിയ കത്ത് കഴിഞ്ഞദിവസം പുറത്തുവന്നതിന് പിന്നാലെ പെരുമ്പാവൂര്‍ ഇളമ്പകപ്പിള്ളിയിലെ വീട്ടിലെത്തിയാണ് ശോഭനയുടെ മൊഴി രേഖപ്പെടുത്തിയത്. നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരിവായ കത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. 2018 മേയ് ഏഴിന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പള്‍സര്‍ സുനി അമ്മയ്ക്ക് കത്ത് നല്‍കിയത്. മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് ഇപ്പോള്‍ കത്ത് പുറത്തുവിടുന്നതെന്നു ശോഭന കഴിഞ്ഞദിവസം മധ്യമങ്ങളോട് പറഞ്ഞിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പുറത്തുവിടണമെന്ന് പറഞ്ഞാണ് കത്ത് സുനി ഏല്‍പ്പിച്ചത്. നടിയോട് സുനിക്ക് യാതൊരു വൈരാഗ്യവുമുണ്ടായിരുന്നില്ലെന്നും നടന്…
Read Moreതലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം; വനിതാ പോലീസ് കോൺസ്റ്റബിൾ ഉൾപ്പടെ മൂന്നു പേർക്ക് പരിക്ക്
പാറശാല: ഗുണ്ടാസംഘം വീടുകയറി നടത്തിയ ആക്രമണത്തില്‍ വനിതാ പോലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ ഉൾപ്പടെ മൂന്ന് പേർക്ക് പരുക്കേറ്റു.ഇന്നലെ രാത്രി ധനുവച്ചപുരത്താണ് ഗുണ്ടകൾ വീട് ആക്രമിച്ചത്. ധനുവച്ചപുരം സ്വദേശി ബിജുവിന്റെ വീട്ടിലാണ് അക്രമണം ഉണ്ടായത്. ബിജുവിനും ഭാര്യ ഷിജിക്കും സഹോദരി ഷീജക്കുമാണ് മർദ്ദനമേറ്റത്. മൂന്ന് പേരും പാറശാല താലൂക് ആശുപത്രിയിൽ ചികിത്സയിലാണ്. ബിജുവിനെ സിമന്റ് കല്ല് ഉപയോഗിച്ച് ഗുണ്ടകൾമർദ്ദിക്കുന്നതുകണ്ട് തടയാൻ ശ്രമിച്ച ഭാര്യയേയും സഹോദരി ഷീജയേയും ഗുണ്ടകൾ മൃഗീയമായി മർദ്ദിക്കുകയായിരുന്നു. ഷീജ പാറശാല സി ഐ ഓഫിസിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥയാണ്. രണ്ടു ദിവസം മുൻപ് സമീപത്തെ സുരേഷ് എന്നയാളുടെ വീട്ടിൽ ആക്രമണം നടന്നിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് ഇന്നലത്തെ ആക്രമണം . സുരേഷിന്റെ വീടാക്രമണവുമായി ബന്ധപ്പെട്ടു മുപ്പതോളം വരുന്ന ഗുണ്ടാസംഘത്തിൽ നിന്നും ഒരാളെ മാത്രമാണ് ഇതുവരെ പിടികൂടിയത്. പോലീസിന്റെ നിസംഗതയാണ് ആക്രമണത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ധനുവച്ചപുരം പ്രദേശങ്ങളിൽസാമൂഹ്യ…
Read Moreതലവെട്ടും പല്ല് കൊഴിക്കലും സിപിഎമ്മിന്റെ പരിപാടി; കണ്ണൂർ ജില്ലാ സെക്രട്ടറി ഇതിന് നേതൃത്വം കൊടുക്കുന്നുയാളാണെന്ന് തുറന്നടിച്ച് സതീശൻ
തിരുവനന്തപുരം: സിൽവർ ലൈൻ സർവേ കല്ല് പറിക്കും മുമ്പ് സ്വന്തം പല്ല് സൂക്ഷിക്കണമെന്ന കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജനങ്ങളെ ഭയപ്പെടുത്താനാണ് സിപിഎമ്മിന്റെ നീക്കമെന്ന് സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. തലവെട്ടും പല്ല് കൊഴിക്കലും സിപിഎമ്മിന്റെ പരിപാടിയാണ്. കണ്ണൂർ ജില്ലാ സെക്രട്ടറി ഇതിന് നേതൃത്വം കൊടുക്കുന്നുയാളാണെന്നും സതീശൻ തുറന്നടിച്ചു. ശിഖണ്ഡി പരാമർശത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരനും പ്രതിപക്ഷ നേതാവ് മറുപടി നൽകി. ഏതു കാലത്താണ് മുരളീധരൻ ജീവിക്കുന്നത്. ഈ കാലത്തിന് ചേർന്ന പ്രസ്താവനയല്ല അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. മുരളീധരൻ പകൽ കെ. റെയിലിനെ വിമർശിക്കും, രാത്രി അനുകൂലിക്കും. പരസ്പര വിരുദ്ധമായ നിലപാടാണാണ് മുരളീധരനെന്നും സതീശൻ പറഞ്ഞു.
Read Moreചരിത്ര നിമിഷം! ട്രാൻസ്ജെൻഡേഴ്സ്പോലീസ് സേനയുടെ ഭാഗമായേക്കും; മൂന്ന് കാര്യങ്ങളിൽ അഭിപ്രായം തേടി സർക്കാർ
തിരുവനന്തപുരം: ട്രാന്സ്ജെന്ഡേഴ്സിനെ പോലീസ് സേനയുടെ ഭാഗമാക്കാന്‍ നടപടിയുമായി സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍, ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് കൈമാറി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടുകയാണ് ആദ്യ കടമ്പ. തുടര്‍ന്ന് ഇതുസംബന്ധിച്ച സേനയുടെ നിലപാട് എഡിജിപിമാരുടെ യോഗത്തില്‍ തീരുമാനിക്കും. പരിശീലന ചുമതലയുള്ള എപി ബറ്റാലിയനോടും അഭിപ്രായം ആരായും. ട്രാന്സ്ജെന്ഡേഴ്സിനെ സേനയിലെടുത്താൽ എങ്ങനെ ഉള്‍പ്പെടുത്താന്‍ കഴിയും, എങ്ങനെ റിക്രൂട്ട് ചെയ്യും, പരിശീലനം എപ്രകാരമായിരിക്കും തുടങ്ങിയ കാര്യങ്ങളിലാണ് സര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞിരിക്കുന്നത്. കൂടാതെ ഏതൊക്കെ മേഖലകളില്‍ ഇവരെ നിയോഗിക്കാന്‍ കഴിയുമെന്നും ലോ ആന്‍ഡ് ഓര്‍ഡര്‍ പോലെയുള്ള കാര്യങ്ങളില്‍ നിയമിക്കാന്‍ കഴിയുമോയെന്നും പരിശോധിച്ച് അഭിപ്രായം പറയാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ വിശദമായ അഭിപ്രായം അറിയിക്കാനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി, പരിശീല ചുമതലയുള്ള എപി ബറ്റാലിയന് എന്നിവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ രണ്ട് എഡിജിപിമാരുടേയും അഭിപ്രായം ആരാഞ്ഞ ശേഷം അതോടൊപ്പം സര്‍ക്കാര്‍ ശിപാർശയും…
Read Moreഹൂതി വിമതർ തട്ടിയെടുത്ത കപ്പലിൽ രണ്ട് മലയാളികളും; അടിയന്തര നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ കേന്ദ്രമന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്കി
സനാ: യെമന്‍ തീരത്ത് വച്ച് ഹൂതി വിമതര്‍ റാഞ്ചിയ യുഎഇയുടെ കപ്പലില്‍ കായംകുളം സ്വദേശിയ ടക്കം രണ്ട് മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന. ചേപ്പാട് ഏവൂർ ചിറയിൽ പടീറ്റതിൽ രഘു-ശോഭ ദമ്പതികളുടെ മകൻ അഖിൽ (25) ആണ് കപ്പലിൽ കുടുങ്ങിയ ഒരാൾ. രണ്ടാമത്തെ മലയാളിയെയും മറ്റ് രണ്ട് ഇന്ത്യക്കാരെയും കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചില്ല.ചെങ്കടലിൽ പടിഞ്ഞാറൻ തീരമായ അൽ ഹുദൈദായ്ക്ക് സമീപം ബുധനാഴ്ച രാത്രി 11.57 നായിരുന്നു സംഭവം. രണ്ട് മലയാളികളടക്കം നാല് ഇന്ത്യക്കാരാണ് കപ്പലിൽ കുടുങ്ങിയത്. സൊകോത്ര ദ്വീപിലേക്ക് സൗദിയിലെ ജിസാൻ തുറമുഖത്തു നിന്ന് ആശുപത്രി ഉപകരണങ്ങളുമായി എത്തിയതായിരുന്നു റവാബി എന്ന കപ്പൽ. 16 പേരാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലിലെ സെക്കൻഡ് എൻജിനീയറാണ് അഖിൽ. അഖിലിന്റെ സഹോദരൻ രാഹുൽ ഇതേ ഷിപ്പിംഗ് കമ്പനിയിൽ മറ്റൊരു ചരക്കുകപ്പലിൽ ജീവനക്കാരനാണ്. ഞായ റാഴ്ച രാത്രി 11 മണിയോടെയാണ് അഖില്‍ നാട്ടിലേക്ക്…
Read Moreകുസൃതി കാണിച്ചതിന് ഇങ്ങനെയൊക്കെ ചെയ്യാമോ ? കുഞ്ഞിനെ പൊള്ളലേൽപ്പിച്ച് അമ്മയുടെ ക്രൂരത
ഇടുക്കി: കുസൃതി കാണിച്ചതിന് ശിക്ഷയായി മകന്റെ കാലിലും ഇടുപ്പിലും പൊള്ളലേല്‍പ്പിച്ച് അമ്മയുടെ ക്രൂരത. ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയിലാണ് സംഭവം. തമിഴ്നാട് ദമ്പതികളുടെ മകനാണ് പരിക്കേറ്റത്. നാല് ദിവസം മുന്‍പാണ് സംഭവം നടന്നത്. തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ കുട്ടിയുമായി തമിഴ്നാട്ടിലേക്ക് മടങ്ങിയ ഇവര്‍ കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. കുട്ടിയുടെ ശരീരത്തിലെ പൊള്ളല്‍ കണ്ട നാട്ടുകാരാണ് സംഭവത്തെക്കുറിച്ച് പോലീസിനെയും ചൈല്ഡ്ലൈന് പ്രവര്‍ത്തകരെയും അറിയിച്ചത്. തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തിയ പോലീസ് കുട്ടിയെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. അമ്മയ്ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. നിലവിൽ അമ്മയ്ക്കൊപ്പമാണ് കുട്ടിയുള്ളത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം അമ്മയെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് അറിയിച്ചു.
Read Moreഗ്യാസ് തൂക്കിക്കോ…ഇല്ലേല് ‘ഗ്യാസ്’ പോകും…പാചകവാതക സിലിണ്ടര്‍ ഇനി ഉപയോക്താക്കളുടെ മുന്നില്‍ വച്ചുതന്നെ തൂക്കണം
സ്വന്തം ലേഖകന്‍ കോഴിക്കോട്: പാചകവാതക സിലിണ്ടര്‍ ഇനി ഉപയോക്താക്കളുടെ മുന്നില്‍ വച്ചുതന്നെ തൂക്കണം.ഗ്യാസ് വിതരണംചെയ്യുന്ന എല്ലാ വാഹനങ്ങളിലും സിലിണ്ടര്‍ തൂക്കിനോക്കാനാവശ്യമായ ത്രാസുകള്‍ നിര്‍ബന്ധമാക്കാനാണ് നിര്‍ദേശം. പലപ്പോഴും ഗ്യാസ് കുറഞ്ഞ സിലിണ്ടറുകളാണ് വിതരണം ചെയ്യുന്നതെന്നും ഇത് തീപിടിച്ച വിലനല്‍കി വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് ഏറെ നഷ്ടമുണ്ടാക്കുന്നതായും വിവിധ കോണുകളില്‍നിന്നും പരാതി ഉയര്‍ന്നിരുന്നു. ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടാല്‍ വിതരണം ചെയ്യുന്നവര്‍ സിലിണ്ടര്‍ തൂക്കി അളവ് രേഖപ്പെടുത്തി നല്‍കണം. ഗ്യാസ് സിലിണ്ടറുകള്‍ വിതരണം ചെയ്യുന്ന വാഹനങ്ങളില്‍ ഏജന്‍സിയുടെ പേരും മൊബൈല്‍ നമ്പറും പതിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ലഭിക്കുന്ന സിലിണ്ടറില്‍ പാചകവാതകത്തിന്റെ അളവ് കുറയുന്നു എന്ന പരാതിയാണ് ഇന്നലെ കോഴിക്കോട് നടന്ന അദാലത്തില്‍ കൂടുതലും ഉയര്‍ന്നത്. പാചക വാതക സബ്സിഡി പുനഃസ്ഥാപിക്കണം, സിലിണ്ടര്‍ വിതരണത്തിന് അധികചാര്‍ജ് ഈടാക്കുന്നു എന്നീ വ്യാപക പരാതികളും ഉയര്‍ന്നു. സിലിണ്ടര്‍ ബുക്ക് ചെയ്തു കഴിഞ്ഞാല്‍ 48 മണിക്കൂറിനുള്ളില്‍ വിതരണം പൂര്‍ത്തിയാക്കണം. ആളുകള്‍ക്ക് നേരിട്ട്…
Read More