വാഴൂർ: വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ മണിയുടെ വാഹനത്തിനു നേരേ കല്ലേറ്. ഇന്നലെ രാത്രി 9.30ന് പുളിക്കൽകവല ചെല്ലിമറ്റം ഭാഗത്ത് വച്ചു സാമൂഹ്യവിരുദ്ധർ കല്ലെറിയുകയായിരുന്നു. കോട്ടയം കഞ്ഞിക്കുഴിയിൽ പരിപാടിയിൽ പങ്കെടുത്ത ശേഷം തിരികെ പോകുന്പോഴാണ് സംഭവം.കല്ലേറിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. കല്ല് വീഴുന്നതു കണ്ട് പ്രസിഡന്റും മെന്പർമാരും പുറത്തിറങ്ങിയപ്പോഴേക്കും കല്ലെറിഞ്ഞവർ ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടു. പ്രസിഡന്റും വൈസ് പ്രസിഡന്റ് രജ്ഞിനി ബേബിയും ഭർത്താവും സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷൻ ടി. എം. ജോണും ഡ്രൈവറുമാണ് വണ്ടിയിലുണ്ടായിരുന്നത്. പള്ളിക്കത്തോട് പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
Read MoreCategory: Loud Speaker
നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി! ഇങ്ങനെയൊരു നീക്കം പ്രതീക്ഷിച്ചില്ല… ‘കോൺഗ്രസ് വെട്ടിൽ’
നിയാസ് മുസ്തഫ ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ, കോൺഗ്രസ് നേതാവ് പാർട്ടി വിട്ടത് അണികൾക്കും നേതാക്കൾക്കും ഒരുപോലെ ഇരുട്ടടിയായി. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഇമ്രാൻ മസൂദ് ആണ് കോൺഗ്രസ് പാളയത്തിൽനിന്ന് സമാജ് വാദി പാർട്ടിയിലേക്ക് ചേക്കേറിയത്. അണികളെ വെർച്വൽ മീറ്റിംഗിലൂടെ വിളിച്ചുചേർത്ത് അവരുമായി ആലോചിച്ചശേഷമാണ് മസൂദ് എസ്പിയിൽ ചേർന്നിരിക്കുന്നത്. എസ്പിക്ക് നേട്ടമായി ഉത്തർപ്രദേശിലെ യഥാർഥ മത്സരം ബിജെപിയും സമാജ്വാദി പാർട്ടിയും തമ്മിലാണെന്നും കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പിൽ വലിയ റോളില്ലെന്നും മസൂദ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുന്പോൾ കോൺഗ്രസിൽനിന്ന് മുതിർന്ന നേതാവിനെ അടർത്തി മാറ്റാനായത് എസ്പിയുടെയ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. മുസ്ലിം വോട്ടുകളിൽ ഇത്തവണ എസ്പി ഏറെ പ്രതീക്ഷ വച്ചുപുലർത്തുന്നുണ്ട്. ഈ പ്രതീക്ഷയ്ക്ക് മസൂദിന്റെ വരവ് ഗുണം ചെയ്യുമെന്ന ആത്മവിശ്വാസത്തിലാണ് എസ്പി നേതൃത്വം. മസൂദിന്റെ മനസിൽ 2007ലെ യുപി തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി വിജയിച്ച മസൂദ്…
Read Moreവിശ്വാസികൾക്ക് സിപിഎമ്മിൽ അംഗത്വം നൽകും; മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഇടത് ആഭിമുഖ്യമുണ്ടെന്നു കോടിയേരി ബാലകൃഷ്ണൻ
കോഴിക്കോട്: വിശ്വാസികൾക്ക് പാർട്ടിയിൽ അംഗത്വം നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം ഒരു മതത്തിനും എതിരല്ലെന്നും പാതിരിമാർക്കും പാർട്ടിയിൽ ചേരാമെന്ന് ലെനിൻ പറഞ്ഞിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ കോൺഗ്രസിനും മുസ്ലിം ലീഗിനും നേരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. മുസ്ലിം ലീഗ് ഇസ്ലാമിക രാഷ്ട്രിയവുമായി സന്ധി ചെയ്തു. മുസ്ലിം ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ പ്രത്യയശാത്രമാണ്. മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഇടത് ആഭിമുഖ്യമുണ്ടെന്നും കോടിയേരി പറഞ്ഞു. ഇസ്ലാമിക മൗലീക വാദത്തിന് ലീഗ് പിന്തുണ നല്‍കുന്നുവെന്നും സമസ്തയുടെ നിലപാട് ലീഗിന് എതിരാണെന്നും പറഞ്ഞ കോടിയേരി മുസ്ലീം ലീഗ് ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും പരിഹസിച്ചു. ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ് അല്ല. ബിജെപിക്കും കോണ്‍ഗ്രസിനും ഒരേനയമാണ്. ബിജെപിക്ക് എതിരായ പോരാട്ടത്തി ല്‍ കോണ്‍ഗ്രസിനെ വിശ്വസിക്കാനാകില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.
Read Moreപ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മുദ്രാവാക്യങ്ങൾ എഴുതിയ കാര്‍ തിരുവനന്തപുരത്ത്! ഉടമ പിടിയിൽ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മുദ്രാവാക്യങ്ങൾ എഴുതിയ കാറിന്റെ ഉടമ പിടിയിൽ. കാറുമായെത്തി ഹോട്ടലിൽ ബഹളംവച്ച് കടന്നുകളഞ്ഞ യുപി സ്വദേശിയാണ് തിരുവനന്തപുരത്ത് പിടിയിലായത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം പട്ടത്തു നിന്നുമാണ് യുപി രജിസ്ട്രേഷനിലുള്ള കാർ പോലീസ് പിടികൂടിയത്. കാറിൽ പെയിന്റ് ഉപയോഗിച്ചാണ് മോദിക്കെതിരേ മുദ്രാവാക്യങ്ങൾ എഴുതിയിട്ടുള്ളത്. പഞ്ചാബിലെ കർഷക മരണങ്ങൾ, പുൽവാമാ, ഗോദ്രാ സംഭവങ്ങൾ ഇവയെക്കുറിച്ചെല്ലാം കറുത്ത പെയിന്റ് ഉപയോഗിച്ച കാറിൽ വലിയ വലുപ്പത്തിൽ എഴുതിയിട്ടുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് അമിതവേഗതയിൽ കാർ ഹോട്ടലിനു മുന്നിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. ഇയാളെ ഹോട്ടൽ ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ പ്രകോപിതനാകുകയും ബഹളംവയ്ക്കുകയുമായിരുന്നു. ഇതേ തുടർന്ന് ഹോട്ടൽ അധികൃതർ പോലീസിൽ അറിയിച്ചു. ഇതിനിടെ ഇയാൾ ഹോട്ടലിൽ നിന്ന് ഇറങ്ങി ഒരു ഓട്ടോറിക്ഷയിൽ കയറിപ്പോയി. കാറിനുള്ളിൽ നിന്നു പഴകിയ വസ്ത്രങ്ങളും ഇലക്ട്രോണിക് വസ്തുക്കളും കേബിളുകളും പോലീസ് കണ്ടെത്തി. പഞ്ചാബ് സ്വദേശിയായ ഓംകാറിന്റെ പേരിലുള്ളതാണ് ഈ വാഹനം.
Read Moreപുല്ലൂര്‍-പെരിയയിലും കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു! രോഗബാധ ഉണ്ടായതെങ്ങനെയെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ അധികൃതര്‍
പെരിയ: ജില്ലയില്‍ നാലാമതൊരു പഞ്ചായത്തില്‍ക്കൂടി വനിതാ വികസന പദ്ധതി പ്രകാരം വിതരണം ചെയ്ത മുട്ടക്കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. പുല്ലൂര്‍-പെരിയയിലാണ് വിതരണം ചെയ്ത് രണ്ടുദിവസത്തിനകം കോഴികള്‍ക്ക് രോഗബാധ പ്രത്യക്ഷപ്പെട്ടത്. മറ്റിടങ്ങളിലേതുപോലെ ഇവിടെയും രോഗബാധ മറ്റു കോഴികളിലേക്ക് പടരാന്‍ തുടങ്ങിയിട്ടുണ്ട്. ഈസ്റ്റ് എളേരി, മുളിയാര്‍, ചെങ്കള പഞ്ചായത്തുകളിലാണ് നേരത്തേ മുട്ടക്കോഴി വിതരണം രോഗബാധയ്ക്കും കൂട്ടമരണത്തിനും വഴിതെളിച്ചത്. ഒന്നിന് 60 രൂപ നിരക്കില്‍ നാലായിരത്തോളം കോഴികളെയാണ് പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ വിതരണം ചെയ്തത്. ആദ്യഘട്ടത്തില്‍ വിതരണം ചെയ്ത കോഴികള്‍ക്ക് രോഗബാധയുണ്ടായിരുന്നില്ല. ഒരാഴ്ച മുമ്പ് രണ്ടാംഘട്ടത്തില്‍ നല്കിയ കോഴികള്‍ക്കാണ് രോഗം പ്രത്യക്ഷപ്പെട്ടത്. താളിക്കുണ്ടിലെ തങ്കമണിയുടെ വീട്ടില്‍ പഞ്ചായത്തില്‍നിന്നും ലഭിച്ച കോഴികളില്‍നിന്ന് രോഗം പടര്‍ന്ന് നേരത്തേയുണ്ടായിരുന്ന എട്ട് മുട്ടക്കോഴികളാണ് ചത്തൊടുങ്ങിയത്. മറ്റു പലരും പഞ്ചായത്തില്‍നിന്നും വാങ്ങിയ കോഴികളെല്ലാം ഇതിനകംതന്നെ രോഗം ബാധിച്ച് ചത്തു. പ്രതിരോധ കുത്തിവയ്പ്പെടുത്ത കോഴികളെയാണ് വിതരണം ചെയ്തതെന്ന് അധികൃതര്‍ പറയുമ്പോഴും രോഗബാധ ഉണ്ടായതെങ്ങനെയെന്ന…
Read Moreപണിപാളി..! വരനെ ദൈവ വേഷം കെട്ടിച്ച് വിവാഹഘോഷയാത്ര; വരനും വധുവിന്റെ കുടുംബാംഗങ്ങള്‍ക്കും മുട്ടന്‍പണിയുമായി കൊറഗ സമുദായ സംഘടനകള്‍
മംഗളൂരു: വരനെ ആദിവാസി ദൈവസങ്കല്പമായ “കൊറഗജ്ജ’യുടെ വേഷംകെട്ടിച്ച് വിവാഹഘോഷയാത്ര നടത്തിയതിനെതിരേ പോലീസ് കേസ്. കാസര്‍ഗോഡ് ഉപ്പള സ്വദേശിയായ മുസ്ലിം യുവാവിനെയാണ് കൂട്ടുകാര്‍ കൊറഗജ്ജയുടെ വേഷം കെട്ടിച്ചത്. ഇത് തങ്ങളെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കൊറഗ സമുദായ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. വരന് ഉമറുള്ള ബാസിത്തിനും കര്‍ണാടകയിലെ ബണ്ട്വാള്‍ ജില്ലയിലെ സാലേത്തൂര്‍ സ്വദേശികളായ വധുവിന്റെ കുടുംബാംഗങ്ങള്‍ക്കും എതിരെയാണ് വിട്ടല്‍ പോലീസ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തിയതിനും മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. വ്യാഴാഴ്ച രാത്രിയാണ് ബാസിത്തിനെ കവുങ്ങിന്‍പാള കൊണ്ടുള്ള തൊപ്പിയും ഇലകള്‍ കോര്‍ത്ത മാലയുമടക്കമുള്ള പരമ്പരാഗത ആദിവാസി വേഷം ധരിപ്പിച്ച് കളിയായി വിവാഹഘോഷയാത്ര നടത്തിയത്. കൂട്ടുകാര്‍ വരനു ചുറ്റുംനിന്ന് ആഭാസകരമായ രീതിയില്‍ നൃത്തംവയ്ക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് കൊറഗ വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയത്. വിഎച്ച്പി, ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ വധുവിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു.…
Read Moreഇന്ത്യയിലേക്കു വരാന്‍ ഉദ്ദേശിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..! ഒമിക്രോണ്‍ ഉൾപ്പെടെ കോവിഡ് വ്യാപനം രൂക്ഷം; കേന്ദ്രം പുറപ്പെടുവിച്ച പുതിയ മാർഗനിർദേശം ഇങ്ങനെ…
ന്യൂഡൽഹി: ഒമിക്രോണ്‍ ഉൾപ്പെടെ കോവിഡ് വ്യാപനം രൂക്ഷമായതോടെ ഹൈ റിസ്ക് രാജ്യങ്ങൾ ഉൾപ്പെടെ വിദേശത്തുനിന്നെത്തുന്നവർക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഇന്ത്യയിലേക്കു വരാൻ ഉദ്ദേശിക്കുന്നവർ എയർ സുവിധ പോർട്ടലിൽ സ്വയം സാക്ഷ്യപത്രവും നെഗറ്റീവ് ആർടിപിസിആർ പരിശോധനാ ഫലവും അപ്ഡേറ്റ് ചെയ്യണം. ആരോഗ്യസേതു ആപ്പ് ഡൗണ്‍ ലോഡ് ചെയ്യണം. ഇന്ത്യയിൽ എത്തിയാലുടൻ എല്ലാവരും കോവിഡ് പരിശോധന നടത്തണം. ഇക്കാര്യം മുൻകൂട്ടി എയർ സുവിധ പോർട്ടലിൽ ബുക്ക് ചെയ്യാം. ഹൈ റിസ്ക് രാജ്യങ്ങളിൽനിന്നെത്തുന്ന ട്രാൻസിറ്റ് യാത്രക്കാർ വിമാനത്താവളത്തിൽ മുൻകൂട്ടി അറിയിക്കണം. തെർമൽ സ്ക്രീനിംഗിനുശേഷം രോഗലക്ഷണങ്ങൾ ഒന്നുമില്ലാത്തവരെ മാത്രമേ വിമാനത്തിൽ പ്രവേശിപ്പിക്കൂ. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർ സ്വന്തം ചെലവിലാണ് കോവിഡ് പരിശോധന നടത്തേണ്ടത്. കര, നാവിക മാർഗം എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്കും ഇതേ മാർഗരേഖ തന്നെയാണ് ഉള്ളത്. യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബോട്സ്വാന, ചൈന, ഘാന, മൗറീഷ്യസ്,…
Read Moreഞങ്ങളെ കൊലയാളികളായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു, പഞ്ചാബ് ജനത ദേശീയവാദികളാണ്! ചന്നി ഭയപ്പെടുന്നു, ‘രാഷ്ട്രപതി ഭരണം’
നിയാസ് മുസ്തഫ പഞ്ചാബിൽ രാഷ്ട്രപതി ഭരണം വരുമോയെന്ന ആശങ്കയിൽ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി. ഇന്നലെ അദ്ദേഹം നടത്തിയ പ്രസ്താവന വിരൽ ചൂണ്ടുന്നത് ഈ ആശങ്കയിലേക്കാണ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള ഗൂഡാലോചന കേന്ദ്ര സർക്കാർ നടത്തുന്നതായി ചന്നി ആരോപിക്കുന്നു. പ്രധാനമന്ത്രി ഇരുപത് മിനിട്ടോളം ഫ്ലൈ ഒാവറിൽ കുടുങ്ങിയ സംഭവത്തിൽ ഇതിനോടകം കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസും തമ്മിൽ കൊന്പുകോർക്കുന്പോഴാണ് ചന്നി ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തുവന്നിരിക്കുന്നത്. പഞ്ചാബിനെയും ഇവിടുത്തെ സർക്കാരിനെയും അപകീർത്തിപ്പെടുത്താനുള്ള ഗൂഡാലോചന കേന്ദ്രം നടത്തുന്നു. സംസ്ഥാനത്തെ സ്ഥിതിഗതികൾ വഷളാക്കാനും രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുമുള്ള ഗൂഢാലോചന നടക്കുന്നു-ചന്നി ആരോപിക്കുന്നു. ഞങ്ങൾ ദേശീയവാദികൾ ഞങ്ങളെ കൊലയാളികളായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു. പഞ്ചാബ് ജനത ദേശീയവാദികളാണ്. സ്വാതന്ത്ര്യ സമരത്തിൽ ഏറ്റവുമധികം ആളുകൾ പങ്കെടുത്തത് പഞ്ചാബിൽ നിന്നുള്ളവരായിരുന്നു. അതിനാൽ പഞ്ചാബികളിൽ ഇത്തരം പ്രവർത്തികൾ ആരോപിക്കുന്നത് തെറ്റാണ്.…
Read Moreപാലക്കാട് ജില്ലയിൽ രണ്ട് ദാരുണ സംഭവങ്ങള്‍..! പാലക്കാട്ട് യുവതിയെ കഴുത്തറത്തു കൊന്നു; ആലത്തൂരിൽ ഗൃഹനാഥനെ തലയ്ക്കടിച്ചു കൊന്നു
പാലക്കാട്: യുവതിയുടെ മൃതദേഹം കഴുത്തറത്ത നിലയിൽ വഴിയരികിൽ കണ്ടെത്തി. 40 വയസു തോന്നിക്കുന്ന തമിഴ് സ്ത്രീയെയാണ് പെരുവെന്പ് മന്ദത്തുകാവ് ചോറക്കോടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. റോഡിനോടു ചേർന്ന പറന്പിൽ ഇന്നു പുലർച്ചെയോടെയാണ് മൃതദേഹം കണ്ടത്. സമീപത്ത് മദ്യക്കുപ്പിയും വെട്ടുകത്തിയും കിടപ്പുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഈ പരിസരത്ത് കുടിലുകൾ കെട്ടി താമസിക്കുന്ന തമിഴ് സംഘത്തിൽപ്പെട്ടയാളാണ് സ്ത്രീയെന്നാണ് പരിസരവാസികൾ നൽകുന്ന സൂചന. സമീപത്തെ വീടുകളിൽ സംഘത്തിലെ സ്ത്രീകൾ ജോലികൾക്കായി പോകാറുണ്ടെന്നും പറയുന്നു. ഇന്നലെ രാത്രി ഒന്‍പതോടെ ഈ പ്രദേശത്ത് സ്ത്രീയെയും ഒരു പുരുഷനെയും ബൈക്കിൽ കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. ആലത്തൂരിൽ ഗൃഹനാഥനെ തലയ്ക്കടിച്ചു കൊന്നു പാലക്കാട്: ആലത്തൂരിൽ 63കാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ അയൽവാസിയും മകനും പിടിയിൽ. ആലത്തൂർ തോണിപ്പാടത്തിനു സമീപം അന്പാട്ടുപറന്പ് ബാപ്പുട്ടിയാണ് മരിച്ചത്. അയൽവാസിയും ബന്ധുവുമായ അബ്ദുറഹ്മാൻ, മകൻ ഷാജഹാൻ എന്നിവരെ…
Read Moreപ്രധാനമന്ത്രിയുടെ മൗനം വിദ്വേഷം നിറഞ്ഞ ശബ്ദങ്ങൾക്ക് പ്രോത്സാഹനമാകുന്നു; പ്രതികരിക്കണമെന്ന് മോദിയോട് വിദ്യാര്‍ഥികള്‍
ന്യൂഡൽഹി: രാജ്യത്തെ വിദ്വേഷ പ്രസംഗങ്ങൾക്കും ജാതി അധിഷ്ഠിത അക്രമങ്ങൾക്കുമെതിരേ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതി വിദ്യാർഥികൾ. പ്രധാനമന്ത്രിയുടെ മൗനം വിദ്വേഷം നിറഞ്ഞ ശബ്ദങ്ങൾക്ക് പ്രോത്സാഹനമാകുന്നതായി കത്തിൽ പറയുന്നു. ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദ്യാർഥികളും ഒരു കൂട്ടം അധ്യാപകരുമാണ് കത്തെഴുതിയത്. ഹരിദ്വാറില്‍ ഹിന്ദുത്വസംഘടനകൾ സംഘടിപ്പിച്ച പരിപാടിയിൽ ഹിന്ദു സന്യാസികള്‍ മുസ്ലിം വംശഹത്യക്ക് ആഹ്വാനം ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ രംഗത്തെത്തിയിരിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരേ കർശന നിലപാടെടുക്കാൻ ഞങ്ങൾ അഭ്യർഥിക്കുന്നതായും വിദ്യാർഥികൾ പറയുന്നു. ഐഐഎം അഹമ്മദാബാദ്, ഐഐഎം ബംഗളൂരു എന്നിവിടങ്ങളിലെ 13 അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ 183 പേരാണ് കത്തിൽ ഒപ്പുവച്ചിരിക്കുന്നത്.
Read More