കർഷക സംഘടനകൾ തടഞ്ഞു, പ്രധാനമന്ത്രി 20 മിനിറ്റ് പെരുവഴിയിൽ! പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വൻ വീഴ്ച

അമൃത്സർ: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വൻ വീഴ്ചയെന്ന് കേന്ദ്ര അഭ്യന്തരമന്ത്രാലയം. പഞ്ചാബിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിയെ കർഷക സംഘടനകൾ വഴിയിൽ തടഞ്ഞു. ഇതേ തുടർന്ന് ബതിന്ദയിലെ മേൽപ്പാലത്തിൽ പ്രധാനമന്ത്രി 20 മിനിറ്റോളമാണ് കുടുങ്ങിയത്. ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകം സന്ദർശിക്കുന്നതിനാണ് പ്രധാനമന്ത്രി രാവിലെ ബതിന്ദ വിമാനത്താവളത്തിൽ എത്തിയത്. ഹെലികോപ്റ്ററിലാണ് അദ്ദേഹത്തെ വേദിയിലേക്ക് കൊണ്ടുപോകേണ്ടിയിരുന്നത്. എന്നാൽ കാലാവസ്ഥ മോശമായതിനാൽ പിന്നീട് റോഡ് മാർഗം രക്തസാക്ഷി സ്മാരകം സന്ദർശിക്കാൻ തീരുമാനിച്ചു. പഞ്ചാബ് പോലീസിന്‍റെ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ സ്ഥിരീകരിച്ചതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം റോഡ് മാർഗം യാത്ര തിരിച്ചത്. എന്നാൽ സ്മാരകത്തിന് 30 കിലോമീറ്റർ അകലെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഒരു മേൽ‌പ്പാലത്തിൽ എത്തിയപ്പോൾ പ്രതിഷേധക്കാർ തടയുകയായിരുന്നു. പഞ്ചാബ് സർക്കാർ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കിയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരോപിച്ചു. അതേസമയം, സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി…

Read More

കേസിലെ രണ്ടാം പ്രതി! മരുമകൾ ആത്മഹത്യ ചെയ്ത കേസിൽ നടൻ രാജൻ പി. ദേവിന്‍റെ ഭാര്യ ശാന്ത അറസ്റ്റിൽ

തിരുവനന്തപുരം: മരുമകൾ ആത്മഹത്യ ചെയ്ത കേസിൽ നടൻ രാജൻ പി. ദേവിന്‍റെ ഭാര്യ ശാന്ത അറസ്റ്റിൽ. നെടുമങ്ങാട് എസ്പി ഓഫിസിൽ ഹാജരായ ശാന്തയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. കേസിലെ രണ്ടാം പ്രതിയായ ഇവർക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ 13ന് ആണ് രാജൻ പി.ദേവിന്‍റെ മകൻ ഉണ്ണിയുടെ ഭാര്യ പ്രിയങ്കയെ വെമ്പായത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഉണ്ണിയെ പോലീസ് 2021 മേയ് 25ന് അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീധനത്തിന്‍റെ പേരിൽ പ്രിയങ്കയെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പരാതി

Read More

കൂറുമാറ്റം, പിടിവാശി! കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ…. കോയിപ്രം ബ്ലോക്ക് ഭരണവും നഷ്ടപ്പെട്ടു, യുഡിഎഫില്‍ തര്‍ക്കങ്ങള്‍ രൂക്ഷം

പത്തനംതിട്ട: ഭരണത്തിലുണ്ടായിരുന്ന കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് കൂടി നഷ്ടപ്പെട്ടത് ജില്ലയില്‍ യുഡിഎഫിന് കനത്ത ആഘാതമായി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം യുഡിഎഫിനു ലഭിച്ച രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും ഇതോടെ അവിശ്വാസത്തിലൂടെ നഷ്ടപ്പെട്ടു. ആറുമാസം മുമ്പ് കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം നഷ്ടമായത് കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങളായിരുന്നെങ്കില്‍ ഇന്നലെ കോയിപ്രത്തും സമാന വിഷയങ്ങളാണ് കാരണമായത്. ഡിസിസി മെംബര്‍ കൂടിയായ ഉണ്ണി പ്ലാച്ചേരി കൂറുമാറി എല്‍ഡിഎഫിനൊപ്പം ചേര്‍ന്നാണ് കോയിപ്രത്ത് അവിശ്വാസം പാസാക്കിയത്. 13 അംഗ കമ്മിറ്റിയില്‍ യുഡിഎഫിന് ഏഴും എല്‍ഡിഎഫിന് ആറും അംഗങ്ങളായിരുന്നു. കോന്നിയില്‍ നേരത്തെയും കോണ്‍ഗ്രസിലെ ജിജി സജിയാണ് കൂറുമാറിയത്. കൂറുമാറ്റം, പിടിവാശി! കോയിപ്രത്ത് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനത്തിന് ഉണ്ണി പ്ലാച്ചേരി ഉന്നയിച്ച അവകാശവാദം കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ഇടപെട്ട് തടഞ്ഞതാണ് അദ്ദേഹത്തിന്‍റെ കൂറുമാറ്റത്തിനു കാരണമായി പറയുന്നത്. ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവിനെതന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് ഉണ്ണി പ്ലാച്ചേരിയുടെ…

Read More

ഇടുക്കി ജില്ലാകമ്മറ്റിയിലേക്ക്  എം.എം. മണിയുടെ മകൾ;  ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെ ഒഴിവാക്കി; ഇടുക്കി ജില്ലാസമ്മേളനം സമാപിക്കുമ്പോൾ…

  ഇടുക്കി: സി.വി.വർഗീസിനെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. അനാരോഗ്യം മൂലം കെ.കെ.ജയചന്ദ്രൻ ഒഴിവായ സാഹചര്യത്തിലാണ് ജില്ലയിൽ പുതിയ ജില്ലാ സെക്രട്ടറിയെ പാർട്ടി നിയോഗിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതിരുന്നതിനെ തുടർന്ന് ഇടഞ്ഞുനിന്ന ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ അടക്കം എട്ട് പേരെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 39 അംഗ ജില്ലാ കമ്മിറ്റിയിൽ 10 പേർ പുതുമുഖങ്ങളാണ്. മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എം.എം.മണിയുടെ മകൾ സുമ സുരേന്ദ്രനും ജില്ലാ കമ്മിറ്റിയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 2001 മുതൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ വർഗീസ് രണ്ടു തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ്, കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അംഗം വി.എൻ.മോഹനനെ പിന്തള്ളിയാണ് വർഗീസ് ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തിയത്.

Read More

നടിയെ ആക്രമിച്ച കേസ്! ചോദ്യംചെയ്യലിന് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നൽകി; നീതി ഉറപ്പാക്കണമെന്ന് ഡബ്ല്യുസിസി

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘം കോടതിയെ സമീപിച്ചു. സിനിമാ സംവിധായകനും ദിലീപിന്‍റെ മുന്‍ സുഹൃത്തുമായ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന ആവശ്യവുമായിട്ടാണ് അന്വേഷണ സംഘം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയത്. സംവിധായകന്‍റെ പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം കേസിലെ പ്രതികളെ ചോദ്യംചെയ്യുമെന്നാണ് അറിയുന്നത്. പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി 20-നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. വിചാരണ വേളയില്‍ കൂറുമാറിയ കേസിലെ പ്രധാന സാക്ഷികളില്‍ ചിലരെ ദിലീപ് സ്വാധീനിച്ചതായും സംവിധായകന്‍ ആരോപിച്ചിരുന്നു. പ്രത്യേക വിചാരണ കോടതിയില്‍ സംവിധായകന്‍റെ ഈ മൊഴികളടങ്ങിയ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ ഇന്നലെ അന്വേഷണ സംഘം നല്‍കിയിരുന്നു. അതേസമയം പ്രതി പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ വിചാരണക്കോടതിയുടെ സേഫ് കസ്റ്റഡിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതിന്‍റെ പകര്‍പ്പ് ലഭിക്കാനായി ദിലീപ് നല്‍കിയ അപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. ഫെബ്രുവരി 16-നകം കേസിന്‍റെ വിചാരണ…

Read More

കാത്തിരുന്നിട്ടും വനിതാ എസ്‌ഐമാര്‍ ട്രെയിന്‍ കയറിയില്ല! റെയില്‍വേയില്‍ സ്ത്രീസുരക്ഷ അവഗണനയുടെ ട്രാക്കില്‍

സ്വന്തം ലേഖകന്‍ കോഴിക്കോട്: സ്ത്രീ സുരക്ഷയെകുറിച്ച് വാതോരാതെ സംസാരിക്കുമ്പോഴും റെയില്‍വേയില്‍ സ്ത്രീയാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കാന്‍ വളയിട്ട കൈകളില്ല. ട്രെയിനിലെയും പ്ലാറ്റ്‌ഫോമുകളിലെയും സ്ത്രീസുരക്ഷയ്ക്ക് മേല്‍നോട്ടം നല്‍കാന്‍ വനിതാ എസ്‌ഐമാരെ നിയമിക്കുമെന്ന വാഗ്ദാനം ഇതുവരെ നടപ്പിലായില്ല. കേരളത്തിലെ അഞ്ച് പ്രധാന റെയില്‍വേ പോലീസ് സ്റ്റേഷനുകളില്‍ ആദ്യഘട്ടമെന്ന നിലയില്‍ വനിതാ എസ്‌ഐമാരെ നിയമിക്കാന്‍ തീരുമാനിച്ചത്. തൃശൂര്‍, എറണാകുളം, കോഴിക്കോട്, ഷൊര്‍ണൂര്‍, കണ്ണൂര്‍ എന്നിവയായിരുന്നു അത്. ഇതുവരെ ഇതിനുള്ള നടപടിക്രമങ്ങള്‍ ആയിട്ടില്ലെന്നാണ് വിവരം. അതേസമയം മറ്റ് വനിതാ പോലീസുകാര്‍ക്കാകട്ടെ പിടിപ്പത് പണിയും. കേരളത്തിലെ 13 റെയില്‍വേ പോലീസ് സ്റ്റേഷനുകളില്‍ ജോലിചെയ്യുന്നവര്‍ക്ക് പ്ലാറ്റ്‌ഫോമിലെയും തീവണ്ടിയിലെയും സ്ത്രീസുരക്ഷ നോക്കണം. 13 സ്റ്റേഷനുകളില്‍ തുടങ്ങിയ വനിതാ ഹെല്‍പ്പ് ഡെസ്‌കും ആളില്ലാത്തതിനാല്‍ ഇപ്പോള്‍ നോക്കുകുത്തിയായി. റെയില്‍വേ പോലീസ് സ്റ്റേഷനിലെ വനിതാ അംഗബലം കൂട്ടണമെന്നുള്ള നിര്‍ദേശം ഇപ്പോഴും നടപ്പായിട്ടില്ല. കാസര്‍ഗോഡ് ആര്‍പി സ്റ്റേഷനില്‍ ഒരു വനിതാ പോലീസ് മാത്രമാണുള്ളത്. കണ്ണൂര്‍-മൂന്ന്, കോഴിക്കോട്-അഞ്ച്,…

Read More

ഒന്നുകിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണം, അല്ലാത്തപക്ഷം..! ഹൈക്കമാൻഡ് ചർച്ചകൾ തുടരുന്നു; തീരുമാനം ഉടൻ

നിയാസ് മുസ്തഫ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദുവിനെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാർഥി ആയി ഉയർത്തിക്കാട്ടാൻ ഹൈക്കമാൻഡിനുമേൽ സമ്മർദമേറുന്നു. ഇതുസംബന്ധിച്ച് പല തരത്തിലുമുള്ള അഭ്യൂഹങ്ങൾ നിലനിൽക്കവേ ഇന്നലെ ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ സിംഗ് രൺധാവയും മൂന്ന് കാബിനറ്റ് മന്ത്രിമാരും ഒരു എംപിയും ഡൽഹിയിലെത്തി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കണ്ടു. തെരഞ്ഞെടുപ്പിലേക്ക് അടുക്കവേ നവ്ജ്യോത് സിംഗ് സിദ്ദുവിനെ മാന്യമായി പരിഗണിക്കണമെന്നും അല്ലാത്ത പക്ഷം കനത്ത വില പാർട്ടി നൽകേണ്ടിവരുമെന്നും അഞ്ചംഗസംഘം ഹൈക്കമാൻഡ് നേതൃത്വത്തെ ധരിപ്പിച്ചതായാണ് വിവരം. നവ്ജ്യോത് സിംഗ് സിദ്ദുവിനെ മുഖ്യമന്ത്രി ആയി പ്രഖ്യാപിക്കണോ, അതോ ആരെയും മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടാതെ തെരഞ്ഞെടുപ്പിനെ നേരിടണോ എന്ന കാര്യത്തിൽ ഹൈക്കമാൻഡ് ആലോചന തുടരുകയാണ്. മുന്നോട്ടുള്ള വഴികൾ ചർച്ച ചെയ്യാനാണ് ഹൈക്കമാൻഡ് ഇന്നലെ നാല് കാബിനറ്റ് മന്ത്രിമാരെയും ഒരു എംപിയെയും ഡൽഹിയിലേക്ക് വിളിപ്പിച്ചത്. രൺധാവയോടൊപ്പം കാബിനറ്റ് മന്ത്രിമാരിൽ…

Read More

പ്രതിദിനം 20 കോടി നഷ്ടം; എയർ ഇന്ത്യയ്ക്ക് വേണ്ടി കൂടുതൽ പൊതു പണം പാഴാക്കാനില്ല; കേന്ദ്രം ഡൽഹി ഹൈക്കോടതിയിൽ

ന്യൂഡൽഹി: എയർ ഇന്ത്യ നഷ്ടത്തിലാണെന്നും സർക്കാരിന് കൂടുതൽ ബാധ്യത താങ്ങാനാകില്ലെന്നും കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിൽ. പ്രതിദിനം 20 കോടിയുടെ നഷ്ടമാണ് സർക്കാരിന് ഉണ്ടാകുന്നത്. എയർ ഇന്ത്യയ്ക്ക് വേണ്ടി കൂടുതൽ പൊതു പണം പാഴാക്കുന്നത് അനുവദിക്കാനാവില്ലെന്നും സർക്കാർ അ റിയിച്ചു. എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കൽ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കേന്ദ്ര വിശദീകരണം. തലേസ് പ്രൈവറ്റ് ലിമിറ്റഡ് പൂർണമായും ടാറ്റ സൺസിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും എയർ ഏഷ്യയുമായി ബന്ധമില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. നിക്ഷേപം വിറ്റഴിക്കുന്നത് നയപരമായ തീരുമാനമാണെന്നും കനത്ത നഷ്ടം കാരണം 2017ലാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഹർജിയിൽ ഉത്തരവ് മാറ്റിവെച്ച കോടതി ഇത് സംബന്ധിച്ച് രേഖകൾ സമർപ്പിക്കാൻ കക്ഷികളോട് ആവശ്യപ്പെട്ടു.

Read More

മീനച്ചിലാറും മണിമലയാറും വറ്റിക്കൊണ്ടേയിരിക്കുന്നു; വരാനിരിക്കുന്നത് അതി തീവ്ര വേനലിന്‍റെ നാളുകളെന്ന് സൂചന

കോട്ടയം: വേനൽ ചൂട് ശക്തമായതോടെ ജില്ലയിലെ ജലാശയങ്ങൾ വറ്റി തുടങ്ങി. വരാനിരിക്കുന്നത് അതി തീവ്ര വേനലിന്‍റെ നാളുകളാണെന്ന സൂചന നൽകിയാണ് ജലാശയങ്ങളിലെ ജലനിരപ്പ് ഓരോ ദിവസവും താഴുന്നത്. മീനച്ചിലാറ്റിലും മണിമലയാറ്റിലും പലയിടങ്ങളിലും വെള്ളം ഇടമുറിഞ്ഞു. മീനച്ചിലാറ്റിൽ പലയിടത്തും മണൽതിട്ടകൾ തെളിഞ്ഞു. മണിമലയാറ്റിൽ മുണ്ടക്കയം ഭാഗത്ത് ആറ്റിലൂടെ ഇറങ്ങി നടക്കാവുന്ന സ്ഥതിയാണ്. രണ്ടു മാസം മുന്പ് കരകവിഞ്ഞൊഴുകിയ ആറ്റിൽ ഇപ്പോൾ കല്ലിൻകൂട്ടങ്ങൾ മാത്രമാണുള്ളത്.മീനച്ചിലാറ്റിൽ ഈരാറ്റുപേട്ട മുതൽ ഭരണങ്ങാനംവരെ പലയിടത്തും മണൽതിട്ടകൾ തെളിഞ്ഞു. പനയ്ക്കപ്പാലം, കീഴന്പാറ, മേലന്പാറ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളം ഇടമുറിഞ്ഞ് മണൽതിട്ടകൾ രൂപപ്പെട്ടത്. മേലന്പാറ, കീഴന്പാറ, പനയ്ക്കപ്പാലം, ദീപ്തി എന്നിവിടങ്ങളിലാണ് മണൽതിട്ടകൾ രൂപപ്പെട്ടിരിക്കുന്നത്. രണ്ടു മാസം മുന്പുണ്ടായ പ്രളയത്തിൽ ഈ ഭാഗങ്ങളിൽ മീനച്ചിലാർ റോഡിനൊപ്പം കരകവിഞ്ഞൊഴുകുകയായിരുന്നു. വെള്ളം കുറഞ്ഞതോടെ കടത്തു വള്ളം ഒഴിവാക്കി നടന്നാണ് ആറിന് അക്കരെ കടക്കുന്നത്. മഹാപ്രളയത്തിന് പിന്നാലെ അതിശക്തമായ വേനൽ ചൂടാണ് മലയോരമേഖലയിൽ…

Read More

പ്രണയാഭ്യര്‍ഥന നിരസിച്ചു ! 15 വയസുകാരിയുടെ വായില്‍ കീടനാശിനി ഒഴിച്ച് യുവാവ്; പിന്നീട് ജീവനൊടുക്കാന്‍ ശ്രമിച്ചു…

പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ പതിനഞ്ചുകാരിയുടെ വായില്‍ കീടനാശിനിയൊഴിച്ച് യുവാവിന്റെ ക്രൂരകൃത്യം. പിന്നീട് ഇയാള്‍ സ്വയം കീടനാശിനി കുടിക്കുകയും കൈഞരമ്പ് മുറിക്കുകയും ചെയ്തു. തൂത്തുക്കുടി പുതിയം പുത്തൂരിനടുത്ത് സെവല്‍കുളം ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവം നടന്ന് ഉടന്‍തന്നെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേല്‍മുരുകന്‍ (22) ആണ് തന്റെ ഗ്രാമത്തില്‍ത്തന്നെയുള്ള പെണ്‍കുട്ടിക്ക് നേരെ ആക്രമണം നടത്തിയത്. കുറേനാളായി പെണ്‍കുട്ടിയെ ശല്യംചെയ്തിരുന്ന യുവാവ് കഴിഞ്ഞദിവസം വീട്ടിലെത്തി പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു. തന്നെ പ്രണയിക്കണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടി വഴങ്ങുന്നില്ലെന്ന് കണ്ടപ്പോഴാണ് കൈവശം കരുതിയിരുന്ന കീടനാശിനിയെടുത്ത് വേല്‍മുരുകന്‍ ബലമായി കുട്ടിയുടെ വായില്‍ ഒഴിച്ചത്. ഇതിനുപിന്നാലെ കീടനാശിനി കുടിച്ച യുവാവ് കത്തികൊണ്ട് കൈയില്‍ മുറിവുണ്ടാക്കുകയും ചെയ്തു. മയങ്ങിവീണ ഇരുവരെയും കണ്ട അയല്‍ക്കാര്‍ ഉടനെ തൂത്തുക്കുടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ കടമ്പൂര്‍ ഓള്‍ വുമണ്‍ പോലീസ് വേല്‍മുരുകനെതിരേ വധശ്രമത്തിനും പോക്സോ വകുപ്പുകളിലും കേസ്…

Read More