പാലക്കാട്: വാളയാറിലെ മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി പഴങ്ങളും പച്ചക്കറികളും കൈപ്പറ്റിയിരുന്നതായി കണ്ടെത്തല്‍. പണം കൂടാതെ അതിര്‍ത്തി കടന്നെത്തുന്ന പച്ചകറി, പഴങ്ങള്‍ എന്നിവയും ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങാറുണ്ടെന്നാണ് വിജിലന്‍സിന്റെ വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനോയ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ജോര്‍ജ്, പ്രവീണ്‍, അനീഷ്, കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശിപാര്‍ശ നല്‍കിയിരിക്കുന്നത്. ഇന്നലെ രാത്രി എട്ടോടെയാണ് ആർടിഓ ചെക്ക് പോസ്റ്റിൽ അഞ്ച് ഉദ്യോഗസ്ഥർ ഡ്യൂട്ടി മാറി കയറിയത്. ഇന്ന് പുലർച്ചെ രണ്ടോടെയാണ് വിജിലൻസ് സംഘം വേഷം മാറി പരിശോധനയ്ക്കെത്തിയത്. രാത്രി എട്ട് മുതൽ പുലർച്ചെ രണ്ട് വരെയുള്ള സമയത്തിനുള്ളിലാണ് 67,000 രൂപ കൈക്കൂലിയായി ഉദ്യോഗസ്ഥർ വാങ്ങിയതെന്ന് വിജിലൻസ് സംഘം അറിയിച്ചു. ഇന്നലെ രാവിലെ പത്ത് മുതൽ രാത്രി 12 വരെ സർക്കാരിന് റവന്യൂ വരുമാനമായി…
Read MoreCategory: Loud Speaker
അപകീർത്തിപ്പെടുത്തിയത് പ്രശസ്തരായ വ്യക്തികൾ തുടങ്ങി നിരവധി സ്ത്രീകളെ! ബുള്ളി ഭായ് ആപ്പ് വിവാദം; ചുരുളഴിയുന്നു…
എൻ.എം. ബുള്ളി ഭായ് ആപ്പ് കേസുമായി ബന്ധപ്പെട്ട് പിടിയിലായ 21കാരനെ ചോദ്യം ചെയ്തുവരുന്നു. ബംഗളൂരുവിൽ എൻജിനിയറിംഗ് പഠിക്കുന്ന രണ്ടാം വർഷ വിദ്യാർഥിയെ ആണ് മുംബൈ പോലീസിന്റെ സൈബർ വിഭാഗം കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിനുശേഷം വിദ്യാർഥിയുടെ അറസ്റ്റ് രേഖപ്പെടുത്താനുള്ള സാധ്യത ഏറി. പ്രാഥമിക നിഗമനം അനുസരിച്ച് വിദ്യാർഥി കുറ്റം ചെയ്തിട്ടുള്ളതായാണ് വിവരം. ബംഗളൂരുവിൽനിന്ന് കസ്റ്റഡിയിലെടുത്ത് മുംബൈയിലേക്ക് വിദ്യാർഥിയെ കൊണ്ടുവരികയായിരുന്നു. ഇയാളുടെ പേരുവിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി സതേജ് പാട്ടീൽ പറഞ്ഞു. ആപ്പിന് പിന്നിൽ പ്രവർത്തിക്കുന്ന മുഴുവൻ ആളുകളെയും പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പ് നൽകുന്നതായും മന്ത്രി അറിയിച്ചു. ആപ്പിൽ നിന്ന് അപകീർത്തികരമായ ഉള്ളടക്കം പങ്കിടാൻ അദ്ദേഹം തന്റെ ട്വിറ്റർ ഹാൻഡിൽ ഉപയോഗിച്ചുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഫോട്ടോകൾ അപ്ലോഡ് ചെയ്യാൻ…
Read Moreപി.പി. മത്തായിയുടെ മരണം; അനധികൃത കസ്റ്റഡി വനപാലകർക്കു വിനയാകും; കുറ്റപത്രത്തിലുള്ളത് ഗുരുതരമായ ആരോപണങ്ങൾ
പത്തനംതിട്ട: ചിറ്റാറിലെ യുവസംരംഭകനും കർഷകനുമായിരുന്ന പി.പി. മത്തായി (പൊന്നു 41) വിന്റെ മരണവുമായി ബന്ധപ്പെട്ട് ആറ് വനപാലകരെ പ്രതിചേർത്ത കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുള്ള അനധികൃത കസ്റ്റഡി പ്രതികൾക്കു വിനയാകും. മനഃപൂർവമല്ലാത്ത നരഹത്യക്കുമാണ് വനപാലകർക്കെതിരെ ചുമത്തിയിരിക്കുന്നതെങ്കിലും മത്തായിയെ കസ്റ്റഡിയിലെടുത്തതു സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ വനപാലകർക്കു കഴിഞ്ഞിട്ടില്ല. വനാതിർത്തിയിൽ സ്ഥാപിച്ച കാമറ നഷ്ടപ്പെട്ടതുമായ അന്വേഷണത്തിന്റെ ഭാഗമായാണ് മത്തായിയെ കസ്റ്റഡിയിലെടുത്തതെന്നു പറയുന്നു. എന്നാൽ ഇങ്ങനെയൊരു സംഭവത്തിനു പോലീസിൽ പരാതി നൽകിയിട്ടില്ല. വനപാലകർ തെളിവെടുപ്പിനു കൊണ്ടുപോയതും അനധികൃതമായാണ്. തെളിവെടുപ്പു സമയം മത്തായിയുടെ ഭാര്യയെ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ടത് അടക്കമുള്ള മൊഴികളും നിലനിൽക്കുന്നു. നരഹത്യ കുറ്റമാണെങ്കിൽ പോലും ഗുരുതരമായ ആരോപണങ്ങളാണ് വനപാലകർക്കെതിരെ കുറ്റപത്രത്തിലുള്ളത്. വനപാലകർ കൂടാതെ ഒരു ്രെടെബൽ വാച്ചറും കേസിൽ പ്രതിയാണ്. സിബിഐ തിരുവനന്തപുരം മേഖലയിലെ ഡിവൈഎസ്പി രണ്‍ബീർ ശെഖാവത്തിന്റെ നേതൃത്വത്തിൽ 2020 സെപ്റ്റംബറിലാണ് കേസിൽ അന്വേഷണം ആരംഭിച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷൽ…
Read Moreസതീശൻ സർക്കാരിന്റെ അടുത്തയാൾ; “കിംഗി’നോട് ചോദിച്ച് കാര്യങ്ങൾ മനസിലാക്കട്ടെയെന്ന് പരിഹസിച്ച് ഗവർണർ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിക്ഷ നേതാവ് മറുപടി അർഹിക്കുന്നില്ല. അദ്ദേഹം സർക്കാരിന്റെ അടുത്തയാളാണ്. സതീശന് രാജാവിനോട് (കിംഗ്) കാര്യങ്ങൾ ചോദിച്ചു മനസിലാക്കാമല്ലോയെന്നും പിണറായിയെ ചൂണ്ടി പരിഹാസ സ്വരത്തിൽ ഗവർണർ പറഞ്ഞു. തന്റെ വാ മൂടിക്കെട്ടിയിരിക്കുകയാണ്. രാജ്യത്തിന്റെ യശസിനെ ബാധിക്കുന്ന ഒരു കാര്യവും താൻ വെളിപ്പെടുത്തില്ല. രാജ്യത്തിന്റെ പ്രതീകങ്ങളോട് അങ്ങേയറ്റം ബഹുമാനം കാണിക്കേണ്ടതുണ്ടെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭ പ്രത്യേക സമ്മേളനം വിളിച്ച് ചാൻസലർ ചുമതല മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഗവർണർക്ക് എതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത് എത്തിയിരുന്നു. ഗവർണർ ചുമതല നിർവഹിക്കുന്നില്ലെന്നായിരുന്നു സതീശന്റെ വിമര്‍ശം. ഡി ലിറ്റ് ശിപാര്‍ശ ഗവര്‍ണര്‍ സ്വകാര്യമായി പറഞ്ഞാല്‍ പോരെന്നും സതീശന് പറഞ്ഞു.
Read Moreകോൺഗ്രസ് അനുകൂല നിലപാട്! സിപിഐ നിലപാടിനെ വിമർശിച്ച് കോടിയേരി; പോരടിച്ച് സിപിഐയും സിപിഎമ്മും
സ്വന്തം ലേഖകൻ തിരുവനന്തപുരം: ബിനോയ് വിശ്വം എംപിയുടെ കോൺഗ്രസ് അനുകൂല പ്രസ്താവന വിഷയത്തിൽ പോരടിച്ച് സിപിഎമ്മും സിപിഐയും. ബിനോയ് വിശ്വത്തിനു പിന്തുണയുമായി സിപിഐ രംഗത്തെത്തിയതിനു പിന്നാലെ സിപിഐ നിലപാടിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. കോൺഗ്രസ് അനുകൂല നിലപാട് കേരളത്തിൽ സഹായിക്കില്ലെന്നു വ്യക്തമാക്കിയ കോടിയേരി, സിപിഐ നിലപാട് തൃക്കാക്കരയിൽ കോൺഗ്രസിനെ സഹായിക്കുമെന്നും കുറ്റപ്പെടുത്തി. ബിജെപിക്കെതിരായ രാഷ്ട്രീയ ബദലിനു കോൺഗ്രസ് അനിവാര്യമാണെന്നും ഇടതുപക്ഷത്തിന് ഒറ്റയ്ക്ക് ബദൽ അസാധ്യമാണെന്നുമാണ് പി.ടി. തോമസ് അനുസ്മരണ ചടങ്ങിൽ ബിനോയ് വിശ്വം പറഞ്ഞത്. ഇതിനെ അനുകൂലിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ബിനോയ് വിശ്വം പറഞ്ഞത് പാർട്ടി നിലപാട് തന്നെയാണെന്നു വ്യക്തമാക്കിയതിനു പിന്നാലെ സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ മുഖപ്രസംഗത്തിലും നിലപാട് ആവർത്തിച്ചു. ഇതോടെയാണ് സിപിഐക്കെതിരേ കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയത്. ഇക്കാര്യം വിശദമാക്കി ദേശാഭിമാനിയിൽ ലേഖനമെഴുതിയതിനു പിന്നാലെ മാധ്യമങ്ങളെ കണ്ട…
Read Moreതോക്കും തിരകളുമായി കോണ്‍ഗ്രസ് നേതാവ് കെഎസ്ബിഎ തങ്ങള്‍ കൊയമ്പത്തൂരില് പിടിയില്‍…
തോക്കും തിരകളുമായി പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് കെഎസ്ബിഎ തങ്ങള്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നും അറസ്റ്റിലായി. ഇന്നു പുലര്‍ച്ചെ പിടിയിലായത്. തങ്ങളുടെ പക്കല്‍നിന്നും തോക്കും ഏഴ് വെടിയുണ്ടകളും പിടിച്ചെടുത്തു. കോയമ്പത്തൂരില്‍ നിന്ന് ബംഗളൂരുവിലേക്കും അവിടെ നിന്ന് അമൃത്സറിലേക്കും പോകാന്‍ എത്തിയതായിരുന്നു. ബാഗേജ് ചെക്ക് ചെയ്തപ്പോഴാണ് തോക്കും തിരകളും കണ്ടെടുത്തത്. ലൈസന്‍സ് ഹാജരാക്കാത്തതിനെത്തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പട്ടാമ്പി നഗരസഭയുടെ മുന്‍ ചെയര്‍മാനാണ് കെഎസ്ബിഎ തങ്ങള്‍.
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ? മുസ്ലിം സ്ത്രീകളെ അധിക്ഷേപിച്ച് ‘ബുള്ളി ഭായ്’ ആപ്പ്; 21 കാരൻ പിടിയിൽ
ബംഗളൂരു: മുസ്ലിം സ്ത്രീകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തിൽ ബംഗളൂരുവിൽ ഒരാൾ പിടിയിൽ. മുംബൈ പോലീസാണ് 21 വയസുകാരനായ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയെ പിടികൂടിയത്. ഇയാളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ബുള്ളി ഭായ് എന്ന ആപ്പ് വഴിയാണ് മുസ്ലിം വനിതകളെ അധിക്ഷേപിക്കുന്ന പ്രചാരണം നടത്തിയത്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മുസ്ലിം സ്ത്രീകളുടെ ഫോട്ടോ ഉപയോഗിച്ചാണ് അധിക്ഷേപ പ്രചരണം നടന്നത്. “സുള്ളി ഡീല്‍സ്’ എന്ന സമാനമായ ആപ്പ് വഴി നേരത്തെയും ഈ രീതിയിൽ വ്യാപക പ്രചാരണം ഉണ്ടായിരുന്നു. ഇന്ത്യയിലെ മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ ശേഖരിക്കുകയും അവരെ വിൽപനയ്ക്ക് എന്ന് പരസ്യം വയ്ക്കുകയും ചെയ്ത ആപ്പിനെതിരെ വ്യാപക പരാതിയെ തുടര്‍ന്ന് നടപടിയെടുത്തിരുന്നു.
Read Moreതോക്കുമായി പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് വിമാനത്താവളത്തിൽ പിടിയിൽ; ചോദ്യം ചെയ്യല്‍ തുടരുന്നു
പാലക്കാട്: പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റിനെ തോക്കുമായി കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടി. കെഎസ്ബിഎ തങ്ങളെയാണ് കസ്റ്റഡിയിലെടുത്തത്. പട്ടാമ്പി മുന്‍ നഗരസഭാ ചെയര്‍മാനാണ് തങ്ങള്‍. ബംഗളൂരുവിലേക്ക് പോകാനാണ് തങ്ങള്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തോക്ക് കണ്ടെത്തിയത്. ഏഴ് ബുള്ളറ്റുകളും ഇയാളുടെ പക്കല്‍ നിന്നും പിടികൂടി. ആവശ്യമായ രേഖകള്‍ ഇയാളുടെ പക്കലുണ്ടായിരുന്നില്ല. തങ്ങളെ കോയമ്പത്തൂര്‍ പീളമേട് പോലീസിന് കൈമാറി. ചോദ്യം ചെയ്യല്‍ തുടരുകയാണ്.
Read Moreമിശ്രവിവാഹവും ലിവിങ് ടുഗെദറും വഴി മതരഹിത തലമുറയെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു ! പിന്നില്‍ കമ്യൂണിസ്റ്റുകളും യുക്തിവാദികളുമെന്ന് സമസ്ത നേതാവിന്റെ കുറിപ്പ്
ലിവിംഗ് ടുഗെദറും മിശ്രവിവാഹവും വ്യാപകമായി പ്രചരിപ്പിച്ച് മതരഹിത തലമുറയെ സൃഷ്ടിച്ചെടുക്കാന്‍ കമ്യൂണിസ്റ്റ്- യുക്തിവാദിക സംഘങ്ങള്‍ ബോധപൂര്‍വ ശ്രമങ്ങള്‍ നടത്തുന്നുവെന്ന് സമസ്ത നേതാവ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ആരോപിച്ചു. ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലാണ് നദ്വിയുടെ ഈ ആരോപണം. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ… മിശ്രവിവാഹവും ലിവിങ് ടുഗെദറും സാര്‍വത്രികമാക്കാനും അതുവഴി മതരഹിത തലമുറയെ സൃഷ്ടിച്ചെടുക്കാനുമുള്ള കമ്യൂണിസത്തിന്റെയും യുക്തിവാദികളുടെയും ബോധപൂര്‍വ ശ്രമങ്ങളെ നാം ഗൗരവതരമായി തന്നെ കാണേണ്ടതുണ്ട്. കേവലം ഭരണകര്‍ത്താക്കളായി കളം നിറയുക എന്നതിലപ്പുറം തങ്ങള്‍ വിഭാവനം ചെയ്യുന്ന പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനും വളയമില്ലാതെ ചാടുന്നതിനും മത നിരാസം വളര്‍ത്തുന്നതിനുമുള്ള അവരുടെ ആസൂത്രിത നീക്കങ്ങളെ നാം തിരിച്ചറിയാതെ പോകരുത്. ലോകത്ത് കമ്യൂണിസ്റ്റുകള്‍ അധികാരം കൈയടക്കിയ പ്രദേശങ്ങളിലെ ചരിത്രവും വര്‍ത്തമാനവും വിലയിരുത്തിയാല്‍ ഇക്കാര്യം സുതരാം ബോധ്യപ്പെടുന്നതുമാണ്. കേരളീയ മുസ്ലിംകളുടെ മത-രാഷ്ട്രീയ ഇടങ്ങളെ ജീവസ്സുറ്റതാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല…
Read Moreകെ-റെയില്‍ ; സമരം പൊട്ടിക്കാന്‍ സിപിഎം സമാന്തര ഇന്റലിജന്‍സ്
സ്വന്തം ലേഖകന്‍ കോഴിക്കോട്: കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എതിര്‍ക്കുന്നവരുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍. ഒരോ ജില്ലയിലും പദ്ധതിയെ എതിര്‍ക്കുന്നവരെ കണ്ടെത്താനും ഇത് കൃത്യമായി രേഖപ്പെടുത്താനും ആഭ്യന്തരവകുപ്പ് തയാറായി കഴിഞ്ഞു. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് തീരുമാനം. സമരത്തിന് നേതൃത്വം നല്‍കുന്നവരുടെ ചരിത്രവും ഉദ്യോഗസ്ഥര്‍ പരിശോധിക്കും. അതാത് സ്ഥലത്തെ പാര്‍ട്ടി അംഗങ്ങളുടെ സഹായത്തോടെയാണ് ‘സമാന്തര ഇന്റലിജന്‍സ് സംവിധാനം ഒരുക്കിയിരിക്കുന്നത്. പദ്ധതിയെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്ന കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്റെ നാടായ കണ്ണൂരില്‍ നിന്നുതന്നെ കെ-റെയില്‍ പ്രാരംഭനടപടികള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനു മുന്‍പ് തന്നെ കൃത്യമായി സമരത്തെ നേരിടേണ്ടതെങ്ങനെ എന്ന് പഠിക്കാനാണ് തീരുമാനം. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എതിര്‍പ്പുകള്‍ കാര്യമാക്കുന്നില്ലന്ന് അസനിഗ്ധമായി പ്രഖ്യാപിച്ചു കഴിഞ്ഞു. കോടിയേരി തിരിച്ചെത്തിയതോടെ പാര്‍ട്ടി ഘടകങ്ങള്‍ക്കുണ്ടായ ഊര്‍ജം പൂര്ണതരത്തില് ഉപയോഗപ്പെടുത്താനാണ് തീരുമാനം. നിലവില്‍ പദ്ധതിയെ കുറിച്ച് പൊതുജനങ്ങളോട് വിശദീകരിക്കുക, ഒപ്പം സമരത്തെ പൂര്‍ണമായും പിഴുതെറിയാനുള്ള…
Read More