തിരുവനന്തപുരം: സംവിധായകന് രഞ്ജിത്തിനെ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. സംവിധായകൻ കമലിന്റെ കാലാവധി പൂർത്തിയായ ഒഴിവിലേക്കാണ് നിയമനം. മൂന്ന് വർഷത്തേക്കാണ് നിയമനം. കഴിഞ്ഞ ആഴ്ച്ച ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനായി രഞ്ജിത്തിനെ പരിഗണിക്കാന്‍ തീരുമാനമായത്. അതേസമയം, സംഗീത നാടക അക്കാദമി ചെയർമാനായി എം.ജി. ശ്രീകുമാറിനെ നിയമിക്കാൻ ആലോചിച്ചെങ്കിലും എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ തീരുമാനമായില്ല. നടി കെപിഎസി ലളിതയാണ് നിലവിൽ സംഗീത നാടക അക്കാദമി ചെയർപേഴ്സൺ.
Read MoreCategory: Loud Speaker
കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് പോകാൻ ടാക്സി വേണം..! കുഞ്ഞിനെ തിരികെ കിട്ടാൻ കാരണം ടാക്സി ഡ്രൈവറുടെ ഇടപെടൽ
കോട്ടയം: മെഡിക്കൽ കോളജിൽ നിന്നും യുവതി തട്ടിയെടുത്ത നവജാത ശിശുവിനെ തിരിച്ചു കിട്ടിയതിൽ നിർണായകമായത് ടാക്സി ഡ്രൈവറുടെ ഇടപെടൽ. തട്ടിയെടുത്ത കുഞ്ഞുമായി നഗരത്തിലെ ഹോട്ടലിൽ എത്തിയ യുവതി ഇവിടെ നിന്നും ടാക്സി വിളിച്ച് കൊച്ചിയിലേക്ക് കടക്കാനാണ് ലക്ഷ്യമിട്ടത്. ഇവർ ക്കൊപ്പം ഒരു ആണ്‍കുട്ടിയുമുണ്ടായിരുന്നു. കുഞ്ഞുമായി ഹോട്ടലിൽ എത്തിയ യുവതി റിസപ്ഷനിലേക്ക് വിളിച്ച് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് പോകാൻ ടാക്സി വേണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടർന്നു ഹോട്ടൽ ജീവനക്കാർ സമീപത്തെ ടാക്സി സ്റ്റാൻഡിൽനിന്നും അലക്സ് എന്നയാളുടെ ടാക്സി വിളിച്ചു വരുത്തി. അമൃതയിലേക്കാണ് യാത്രയെന്നും ഒരുനവജാത ശിശുവിനെ കൊണ്ടു പോകാനാണെന്നും ഹോട്ടൽ ജീവനക്കാർ പറഞ്ഞതോടെ കോട്ടയം മെഡിക്കൽ കോളജിൽ നിന്നും നവജാത ശിശുവിനെ കാണാതായിട്ടുണ്ടെന്ന വിവരം അലക്സ് ഇവരെ അറിയിച്ചു. തുടർന്ന് അലക്സ് ഹോട്ടൽ മാനേജരെയും മാനേജർ പോലീസി നേയും വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചയുടൻ ഹോട്ടലിൽ എത്തിയ പോലീസ്…
Read Moreലക്ഷദ്വീപിലെ വൈദ്യുതിമേഖല വില്പനയ്ക്ക് ! വിറ്റഴിക്കുന്നത് 100 ശതമാനം ഓഹരികൾ; എതിർപ്പുകൾ ശക്തിയാർജിക്കില്ലെന്ന് പ്രതീക്ഷ
വി.എസ്. ഉമേഷ് കൊച്ചി: ലക്ഷദ്വീപിലെ വൈദ്യുതിമേഖലയെ സമ്പൂര്‍ണമായി സ്വകാര്യവത്കരിക്കാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് ടെന്‍ഡറുകള്‍ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസ് കഴിഞ്ഞദിവസം യൂണിയന് ടെറിട്ടറി ഓഫ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് പുറത്തിറക്കി. ലക്ഷദ്വീപിലുള്ള വൈദ്യുതി ഉത്പാദനത്തിനും വിതരണത്തിനുള്ള ലൈസന്‍സുമടക്കം സ്വകാര്യമേഖലയ്ക്കു നല്‍കാനാണ് നീക്കം. കേന്ദ്രഭരണ പ്രദേശമായതിനാല്‍ എതിര്‍പ്പു കുറയുമെന്ന പ്രതീക്ഷയിലാണ് അവിടെ ഇത്തരമൊരു നീക്കം നടത്തുന്നതിനു പിന്നിലെന്നാണ് സൂചന. നിലവില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിക്കാണ് ലക്ഷദ്വീപിലെ വൈദ്യുതി ഉത്പാദനത്തിനും വിതരണത്തിനുള്ള ലൈസന്‍സുള്ളത്. ഏകദേശം അറുനൂറു കോടിയോളം രൂപയുടെ ആസ്തിയാണ് കമ്പനിക്കുള്ളത്. വിറ്റഴിക്കുന്നത് 100 ശതമാനം ഓഹരികൾ നിലവില്‍ വൈദ്യുതിയുടെ വിതരണത്തിനും ചില്ലറ വില്പനയ്ക്കും ഉത്തരവാദിയായ കമ്പനിയുടെ 100 ശതമാനം ഓഹരികളും വാങ്ങുന്നതിനാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. ജനുവരി മൂന്നിനാണ് ടെന്‍ഡര്‍ നോട്ടീസ് ഇറക്കിയിരിക്കുന്നത്. മാര്‍ച്ച് 21 വരെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. എന്തെങ്കിലും സംശയങ്ങള്‍ ഉന്നയിക്കാനുണ്ടെങ്കില്‍ ജനുവരി 17 വരെ സമയമുണ്ട്. ഇതിനുശേഷം സംശയദൂരീകരണത്തിനും മറ്റുമായി…
Read Moreമണ്ണെണ്ണ മാഫിയ! മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ പെർമിറ്റിന്റെ മറവിൽ വൻ കൊള്ളയെന്ന്..! പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍….
തുറവൂർ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾക്ക് നൽകുന്ന മണ്ണെണ്ണ പെർമിറ്റിന്റെ മറവിൽ വൻ കൊള്ള നടക്കുന്നതായി ആരോപണം . സർക്കാരിന്റെ പരിശോധന സമയത്ത് വള്ളവും എൻജിനും പരിശോധിച്ചാണ് മണ്ണെണ്ണ പെർമിറ്റ് അനുവദിക്കുന്നത്. എന്നാൽ ഇത്തരത്തിൽ മണ്ണെണ്ണ പെർമിറ്റ് ലഭിച്ചതിനുശേഷം ഈ പെർമിറ്റുകൾ മണ്ണെണ്ണ വ്യാപാരികൾ കുറഞ്ഞ വിലയ്ക്ക് കൈക്കലാക്കുന്നതായാണ് ആരോപണമുയർന്നിരിക്കുന്നത്. മത്സ്യ തൊഴിലാളികളുടെ കൈയ്യിൽ പണമില്ലാതെ വരുമ്പോൾ കുറഞ്ഞ തുക കൊടുത്ത് മണ്ണെണ്ണ മൊത്തവ്യാപാരികൾ മത്സ്യത്തൊഴിലാളികളിൽ നിന്ന് ഇത്തരത്തിലുള്ള സർക്കാർ പെർമിറ്റ് കൈക്കലാക്കുകയുംസർക്കാറിൽനിന്ന് സബ്സിഡി മണ്ണെണ്ണ എടുത്ത് ഇരട്ടി വിലക്ക് മത്സ്യത്തൊഴിലാളികൾക്കും മറ്റും മറിച്ച് വിൽക്കുകയാണ് ചെയ്യുന്നത്. ലിറ്ററിന് 50 രൂപ നിരക്കിൽ ഒരു മാസം 90 ലിറ്റർ മണ്ണെണ്ണയാണ് ഒരു എൻജിന് ലഭിക്കുന്നത്. ഇത് നൂറു മുതൽ നൂറ്റി അൻപത് രൂപ വിലക്കാണ് മണ്ണെണ്ണ മാഫിയ മറിച്ച് മത്സ്യതൊഴിലാളികൾക്ക് തന്നെ വിൽക്കുന്നത്. വ്യാജ മണ്ണെണ്ണ ഇത്തരത്തിൽ മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ…
Read Moreകെ.റെയില്‍: വസ്തുതകള്‍ മറച്ചുവച്ച് മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നു; ഇ. ശ്രീധരന്റെ നിലപാട് പ്രതിഷേധക്കാര്‍ക്ക് ഊര്‍ജം
സ്വന്തം ലേഖകന്‍കൊച്ചി: കെ. റെയില്‍ പദ്ധതിക്കെതിരേ മെട്രോമാന് ഇ. ശ്രീധരന് പരസ്യമായ പ്രതികരണവുമായി രംഗത്തുവന്നത് പദ്ധതിയെ എതിര്‍ക്കുന്ന പ്രതിപക്ഷത്തിനും വിവിധ സംഘടനകള്‍ക്കും പുത്തന്‍ ഊര്‍ജം പകരും. പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവരുടേയും പ്രതിഷേധക്കാരുടേയും വാദങ്ങള്‍ക്കു ബലം പകരുന്നതാണ് പദ്ധതിയുടെ ദോഷവശങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ശ്രീധരന്റെ ഇന്നലത്തെ പ്രസ്താവന. സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം തള്ളിയ അദ്ദേഹം പദ്ധതികൊണ്ടുണ്ടാകാവുന്ന ദോഷങ്ങളും അക്കമിട്ടു നിരത്തി. പദ്ധതിയുടെ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ യോഗം ചേരുന്നതിനു തൊട്ടുമുമ്പ് ശ്രീധരന് പുറത്തിറക്കിയ പത്രക്കുറിപ്പ്, എന്തു വില കൊടുത്തും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനത്തിനും തിരിച്ചടിയായിരിക്കുകയാണ്. രാജ്യത്തെ ഒട്ടേറെ വലിയ പദ്ധതികളുടെ നിര്‍മാണത്തിന് നേതൃത്വം നല്കി ജനവിശ്വാസം ആര്‍ജിച്ചിട്ടുള്ള ഇ. ശ്രീധരനെപോലൊരാളുടെ വാക്കുകളെ പൂര്‍ണമായും അവഗണിക്കുന്നതും ക്ഷീണമാകും. സില്‍വര്‍ലൈന്‍ ഭൂമിയിലൂടെ പോകുന്ന ഭാഗങ്ങളിലെല്ലാം ട്രാക്കിന്റെ ഇരുവശത്തും മനുഷ്യരും മൃഗങ്ങളും…
Read Moreമാര്‍ക്ക് വാഗ്ദാനം ചെയ്ത് 16കാരിയെ അധ്യാപകന് ബലാല്‍സംഗം ചെയ്തു ! പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഒന്നേകാല്‍ ലക്ഷത്തിന്റെ ആഭരണം കവര്‍ന്നു…
കൂടുതല്‍ മാര്‍ക്ക് വാഗ്ദാനം ചെയ്ത് അധ്യാപകന് പതിനാറുകാരിയെ ബലാത്സംഗത്തിനിരയാക്കിയതായി പരാതി. ഗുജറാത്തിലെ കച്ചിലാണ് സംഭവം. 46കാരനായ അധ്യാപകനെതിരെ പോലീസ് കേസ് എടുത്തു. മുണ്ട്ര പൊലീസ് ഒരു മോഷണക്കേസ് അന്വേഷിക്കുന്നതിനിടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രതിയായ സ്കൂള്‍ അധ്യാപകന് ഒക്ടോബറിലും ഡിസംബറിലും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് മോഷണം നടത്താന്‍ പ്രേരിപ്പിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. വീട്ടില്‍ നിന്ന് 1.2 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷണം പോയതായി ഡിസംബര്‍ 14ന് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വഷണത്തില്‍ ആഭരണങ്ങള്‍ മോഷ്ടിച്ചതായി പെണ്‍കുട്ടി സമ്മതിക്കുകയും ചെയ്തു. തന്റെ അധ്യാപകനായ തക്കറിന്റെ നിര്‍ദേശപ്രകാരമാണ് മോഷ്ടിച്ചതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. എന്തിനാണ് മോഷണം നടത്തിയതെന്ന് പോലീസ് ചോദിച്ചപ്പോള്‍, പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കാമെന്ന് പറഞ്ഞ് അധ്യാപകന് തന്നെ രണ്ട് തവണ ബലാത്സംഗം ചെയ്തതായും വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ മോഷ്ടിക്കാന്‍ നിര്‍ബന്ധിക്കുകയും…
Read Moreതാഴ്ന്ന് പറന്ന് ഹെലികോപ്റ്റർ! കാറ്റേറ്റ് വാഹന പെയിന്റിംഗ് വര്‍ക്ക്ഷോപ്പിന്റെ മേല്‍ക്കൂര പറന്നു പോയി; കാരണമന്വേഷിച്ച് പോലീസ്
ഏറ്റുമാനൂർ: നാവിക സേനയുടെ ഹെലികോപ്റ്റർ താഴ്ന്നു പറന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ 11നു ഏറ്റുമാനൂർ വള്ളിക്കാട് കുരിശുമല ഭാഗത്താണ് ഹെലികോപ്റ്റർ താഴ്ന്നു പറന്നത്. ഹെലികോപ്റ്ററിന്റെ കാറ്റേറ്റ് വാഹന പെയിന്റിംഗ് വർക്ക്ഷോപ്പിന്റെ മേൽക്കൂരയായിരുന്ന ടാർ പോളിൻ ഷീറ്റ് പറന്നു പോവുകയും ചെയ്തിരുന്നു. കട്ടിപ്പറന്പിൽ എം.ഡി. കുഞ്ഞുമോന്റ (51) വീടിനോടു ചേർന്നുള്ള പെയിന്റിംഗ് വർക്ക് ഷോപ്പിന്റെ ടാർപോളിനും വീടിന്റെ അടുക്കള ഭാഗത്തെ ആസ്ബസ്റ്റോസ് ഷീറ്റുകളുമാണ് തകർന്നത്. പ്രദേശത്ത് ആകെ പൊടി നിറയുകയും ചെയ്തിട്ടുണ്ട്. സംഭവ സമയത്തു വർക്ക് ഷോപ്പിലുണ്ടായിരുന്നവർ ഇറങ്ങിയോടി. കാൻസർ രോഗിയായ കുഞ്ഞുമോന് ഓടാൻ സാധിച്ചില്ല. 25,000 രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു. വർക്ക് ഷോപ്പിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് കുഞ്ഞുമോന്റ കുടുംബം പുലരുന്നത്. ഹെലികോപ്റ്റർ താഴ്ന്നു പറന്നതിന്റെ കാരണമാണ് പോലീസ് അന്വേഷിച്ചിക്കുന്നത്. കോട്ടയം അഡീഷണൽ എസ്പി എസ്. സുരേഷ് കുമാറിന്റെ നിർദേശാനുസരണമാണ് ഏറ്റുമാനൂർ…
Read Moreമോശം കാലാവസ്ഥ! കപ്പൽ മുങ്ങി; 11 ഇന്ത്യൻ നാവികരെ ഇറാൻ രക്ഷിച്ചു; ഒമാനിലെ സോഹാർ തുറമുഖത്തേക്ക് പോവുകയായിരുന്നു കപ്പൽ
ടെഹ്റാൻ: മോശം കാലാവസ്ഥയെ തുടർന്ന് ഒമാനിലേക്കുള്ള യാത്രാമധ്യേ മുങ്ങിയ കപ്പലിൽ നിന്ന് 11 ഇന്ത്യൻ നാവികരെ ഇറാൻ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. ഒമാനിലെ സോഹാർ തുറമുഖത്തേക്ക് പോവുകയായിരുന്ന കപ്പൽ ശക്തമായ കാറ്റും സാങ്കേതിക പ്രശ്നങ്ങളും മൂലം ഇറാനിയൻ കടലിലൂടെ വഴിതിരിച്ച് വിടുകയായിരുന്നു. തെക്കൻ ഹോർമോസ്ഗാൻ പ്രവിശ്യയിലെ ഗബ്രിക്ക് ജില്ലയിൽ നിന്ന് നാല് നോട്ടിക്കൽ മൈൽ അകലെ ഒമാൻ ഉൾക്കടലിന് അഭിമുഖമായി എത്തിയപ്പോൾ കപ്പൽ മുങ്ങുകയായിരുന്നു. കപ്പലിൽ പഞ്ചസാര യാണ് കടത്തിയിരുന്നത്. കപ്പൽ ജീവനക്കാരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ജാസ്ക് കൗണ്ടി (സൗത്ത്) ആക്ടിംഗ് ഗവർണർ അലി മെഹ്റാനി അറിയിച്ചു. മോശം കാലാവസ്ഥ തെക്കൻ ഇറാനെ മാത്രമല്ല, ഗൾഫിലെ അറബ് രാജ്യങ്ങളെയും അടുത്ത ദിവസങ്ങ ളിൽ ബാധിച്ചു. നിരവധി കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകിയിരുന്നു.
Read Moreഒമിക്രോണ്‍ കണ്ടെത്താനുള്ള കിറ്റ് വികസിപ്പിച്ച് ഇന്ത്യ; കിറ്റ് ഉപയോഗിച്ച് നാല് മണിക്കൂറിനുള്ളിൽ രോഗം ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്താം
ന്യൂഡൽഹി: കോവിഡ് വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് വെല്ലുവിളികൾ സൃഷ്ടിക്കുന്നതിനിടെ ഇവ കണ്ടെത്താനുള്ള ആർടിപിസിആർ കിറ്റ് വികസിപ്പിച്ച് ഇന്ത്യ. ടാറ്റാ മെഡിക്കൽ ആൻഡ് ഡയഗനോസ്റ്റിസ് ലിമിറ്റഡും ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ചും ചേർന്നാണ് കിറ്റ് വികസിപ്പിച്ചിരിക്കുന്നത്. ഒമിഷൂർ എന്ന് പേര് നൽകിയിരിക്കുന്ന കിറ്റ് അധികം വൈകാതെ വിപണിയിലെത്തുമെന്ന് ഐസിഎംആർ മേധാവി ഡോ. ബെൽറാം ഭാർഗവ വ്യക്തമാക്കി. ഈ കിറ്റ് ഉപയോഗിച്ച് നാല് മണിക്കൂറിനുള്ളിൽ രോഗം ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്താൻ സാധിക്കും. ഒമിഷൂറിന് ഡിജിസിഐ അംഗീകാരം നൽകിയതായും ബെൽറാം ഭാർഗവ അറിയിച്ചു.
Read Moreതൃക്കാക്കര ഉപതെരഞ്ഞടുപ്പ്; ഇടതുമുന്നണിയെ വെട്ടിലാക്കി സിപിഎം-സിപിഐ വാക്പോര്
ഷാജിമോന്‍ ജോസഫ്കൊച്ചി: സിപിഐയുടെ കോണ്‍ഗ്രസ് അനുകൂലനിലപാടിനെതിരേ സിപിഎം ശക്തമായി രംഗത്തുവന്നതോടെ ഇടതുമുന്നണിയില്‍ വിവാദം കൊഴുക്കുന്നു. മറ്റു ഘടകകക്ഷികള്‍ വിഷയത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ലെങ്കില്കൂടി പ്രധാന രണ്ടു കക്ഷികള്‍ തമ്മിലുള്ള വാക്പോര് വരാനിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ക്ഷീണമുണ്ടാക്കിയേക്കാമെന്ന ആശങ്ക മുന്നണിയില്‍നിന്നുതന്നെ ഉയരുന്നുണ്ട്. സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ കോണ്‍ഗ്രസ് അനുകൂല പ്രസ്താവന തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിക്കാനേ ഉപകരിക്കൂവെന്നും ഇടതുമുന്നണിക്ക് തിരിച്ചടിയാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തന്നെ പറഞ്ഞുകഴിഞ്ഞു. ഇതു തിരിച്ചറിഞ്ഞാവണം ബിനോയ് വിശ്വം തന്റെ നിലപാട് മയപ്പെടുത്തി ഇന്നലെ വൈകിട്ട് രംഗത്ത് എത്തിയത്. കോണ്‍ഗ്രസ് നെഹ്റുവിലേക്കു മടങ്ങണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും സിപിഎം-സിപിഐ ഭിന്നത ഇല്ലെന്നും പറഞ്ഞ അദ്ദേഹം തൃക്കാക്കരയില്‍ എല്‍ഡിഎഫ് ജയിക്കുമെന്നും വ്യക്തമാക്കി. അതേസമയം ബിനോയ് വിശ്വത്തിന്റെ കോണ്‍ഗ്രസ് അനുകൂല പരാമര്‍ശം തികച്ചും വ്യക്തിപരമാണെന്നോ യാദ്യശ്ചികമാണെന്നോ കരുതാനാവില്ല. അദ്ദേഹത്തെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം…
Read More