കിഴക്കമ്പലം: കിഴക്കമ്പലത്ത് പോലീസിനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്ന അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും കിറ്റെക്സ് എംഡി സാബു ജേക്കബ്. ആക്രമണത്തിനു പിന്നാലെ കുറ്റമാരോപിച്ച് 156 പേരെ പോലീസ് പിടികൂടി കൊണ്ടുപോയിട്ടുണ്ട്. ഇവര്‍ക്ക് എല്ലാവര്ക്കും സംഭവത്തില്‍ പങ്കില്ല. പരമാവധി 40 പേരില്‍ താഴെ മാത്രം വരുന്ന തൊഴിലാളികളാണ് ഈ സംഭവത്തിനു പിന്നില്‍. ഇവര്‍ക്ക് എല്ലാവര്ക്കും ഒരേ മുഖമായതിനാലും ഭാഷ അറിയാത്തതുകൊണ്ടും തിരിച്ചറിയുക പോലീസിനു സാധ്യമാകില്ല. അതുകൊണ്ടുതന്നെ സൂപ്പര്‍വൈസര്‍മാരുടെ സഹായത്തോടെ കാമറ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞ് പോലീസിനു കൈമാറും. തികച്ചും അപ്രതീക്ഷിത സംഭവമാണ് അരങ്ങേറിയത്. നാഗലാന്‍ഡ്, മണിപ്പൂര്‍ ഭാഗത്തു നിന്നുള്ള തൊഴിലാളികളാണ് ആക്രമണങ്ങള്‍ക്കു പിന്നില്‍. ക്രിസ്മസ് കാരളുമായി ബന്ധപ്പെട്ട് ഓരോ മുറികളിലും പോയി മുട്ടി, പാട്ടകൊട്ടി ആഘോഷം നടത്തിയപ്പോള്‍ മറ്റു തൊഴിലാളികള്‍ എതിര്‍ത്തു. അവര്‍ ഉറങ്ങണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ രണ്ടു ചേരിയായി തിരിഞ്ഞാണ് പ്രശ്നം തുടങ്ങിയത്. നിയന്ത്രിക്കാന്‍ ഒന്നോ…
Read MoreCategory: Loud Speaker
മുച്ഛേ കുച്ഛ് നഹി മാലും! കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ ആക്രമണം അഴിച്ചുവിട്ട സംഭവത്തിൽ പോലീസിന് ലഭിച്ച ഉത്തരം ഇങ്ങനെ…
കിഴക്കമ്പലം: കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ ആക്രമണം അഴിച്ചുവിട്ട സംഭവത്തിൽ ക്യാമ്പുകളിൽ താമസിക്കുന്നവരെ ചോദ്യം ചെയ്യുന്നതിനിടെ പോലീസിന് ലഭിക്കുന്നത് “മുച്ഛേ കുച്ഛ് നഹി മാലും’ (എനിക്ക് ഒന്നും അറിയില്ല) എന്നുള്ള ഉത്തരം മാത്രം. 3000 ത്തോളം അതിഥിത്തൊഴിലാളികൾ കിഴക്കമ്പലത്തെ ക്യാമ്പിൽ തിങ്ങിപ്പാർക്കുന്നുണ്ട്. സംഭവ സമയത്ത് 500ഓളം പേർ സ്ഥലത്തുണ്ടായിരുന്നതായാണ് സൂചന. എന്നാൽ ഒരേ മുറികളിൽ താമസിക്കുന്നവർ പോലും സംഭവത്തിൽ പ്രതികളായിട്ടുള്ളവരെ അറിയുക പോലുമില്ല എന്ന തരത്തിലാണ് മറുപടി നൽകുന്നത്. അക്രമത്തിന് പിന്നാലെ പോലീസ് കസ്റ്റഡിയിൽ എടുത്തവരെ കൊണ്ടുപോയിക്കഴിഞ്ഞപ്പോൾ ബാക്കിയുള്ളവർ ഭയാശങ്കയിലുമാണ്. ഷീറ്റുമേഞ്ഞ് നിരനിരയായുള്ള മുറികൾ പല ബ്ലോക്കുകളായി തിരിച്ചിരിക്കുന്നതാണ് ലേബർ ക്യാമ്പ്. കിറ്റെക്സ് കമ്പനിയുടെ തൊട്ടരികിൽ തന്നെയാണിത്. വലിയൊരു ഗേറ്റും സെക്യൂരിറ്റി ജീവനക്കാരും ക്യാമ്പിന് മാത്രമായുണ്ട്. ഇതിനു പുറമേ, തൊട്ടടുത്തുള്ള കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരുടെയും കണ്ണെത്തുന്ന സ്ഥലമാണിത്. സ്പോട്ട്ലൈറ്റുകളും സിസിസിടിവി. കാമറകളും നിരീക്ഷണത്തിനായുണ്ട്. സംഭവത്തിൽ 156 പേരുടെ അറസ്റ്റ്…
Read Moreപോലീസ് ഇരട്ടക്കൊലപാതകത്തിന്റെ പിന്നാലെ; തോട്ടപ്പള്ളിയിലെ സജീവന്റെ തിരോധാനം, കരൂരിലെ സ്പിരിറ്റ് കേസ്: അന്വേഷണം നിലച്ചു ?
അന്പലപ്പുഴ: പോലീസ് ഇരട്ട കൊലപാതകത്തിന്റെ പിന്നാലെ. തോട്ടപ്പള്ളിയിലെ സജീവന്റെ തിരോധാനവും കരൂരിലെ സ്പിരിറ്റ് കേസിലും അന്വേഷണം നിലച്ച മട്ടിൽ. ഹൈക്കോടതി ഇടപെട്ട കേസ് ആണെങ്കിൽ പോലും സി പി എം അംഗവും മൽസ്യ തൊഴിലാളിയുമായ തോട്ടപ്പള്ളിയിലെ സജീവന്റെ തിരോധാനത്തിന് നിലവിൽ തുന്പുണ്ടാക്കാൻ പോലീസിനായിട്ടില്ല. നാടും നഗരവും ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങുന്പോൾ സജീവന്റെ വൃദ്ധയായ മാതാവും ഭാര്യയും അടങ്ങിയ കുടുംബം പ്രതീക്ഷ കൈവിടാതെ കണ്ണീരും പ്രാർഥനയുമായി കഴിയുകയാണ്. സജീവനെ ഒരു നോക്കു കാണാൻ. സെപ്റ്റംബർ 29നാണ് തോട്ടപ്പള്ളി ഹാർബറിന് സമീപത്തുനിന്ന് ദുരൂഹ സാഹചര്യത്തിൽ ഇദ്ദേഹത്തെ കാണാതാകുന്നത്. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് സജീവന്റെ ഭാര്യ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയിൽ എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്. ഇതിനിടയിൽ പല പ്രമാദമായ കേസുകളും അന്പലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലുണ്ടായി. കരൂരിൽ വൻ സ്പിരിറ്റ് വേട്ട, അന്പലപ്പുഴ തെക്ക് പഞ്ചായത്ത് ഓഫീസിലെ…
Read Moreവിമാനങ്ങളിൽ ഇന്ത്യൻ സംഗീതം നിർബന്ധമാക്കണം; കേന്ദ്രമന്ത്രിക്ക് ഐസിസിആറിന്റെ കത്ത്
ന്യൂഡൽഹി: രാജ്യത്തെ വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ഇന്ത്യൻ സംഗീതം നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ കൗണ്‍സിൽ ഫോർ കൾചറൽ റിലേഷൻസ് (ഐസിസിആർ). ഇക്കാര്യം ആവശ്യപ്പെട്ട് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് ഐസിസിആർ പ്രസിഡന്റ് വിനയ് സഹസ്രബുദ്ധെ കത്ത് നൽകി. ന്യൂഡൽഹിയിൽ നടന്ന ഐസിസിആർ യോഗത്തിൽ വച്ചാണ് കേന്ദ്രമന്ത്രിക്ക് ഐസിസിആർ പ്രസിഡന്റ് അടക്കമുള്ളവർ കത്ത് നൽകിയത്. രാജ്യത്തിന്റെ സംസ്കാരവുമായി ജനങ്ങളുടെ വൈകാരിക ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇത്തരമൊരു ചെറിയ ചുവടുവെയ്പ്പ് വളരെയധികം സഹായിച്ചേക്കാമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. വിഷയം അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി വിനയ് പറഞ്ഞു. അതേസമയം, ഈ നിർദ്ദേശത്തെക്കുറിച്ച് സിന്ധ്യ പ്രതികരിച്ചില്ല.
Read Moreക്രിസ്മസ് -പു തുവത്സര ആഘോഷങ്ങള്‍ ലക്ഷ്യമിട്ട് ഹോട്ടലുകളിൽ മുറിയെടുത്ത് മയക്കുമരുന്ന് ഇടപാട്; അഞ്ച് യുവാക്കളെ വലയിൽ കുടുക്കി പോലീസ്
കൊച്ചി: ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ ലക്ഷ്യമിട്ട് വില്പനയ്ക്കെത്തിച്ച മയക്കുമരുന്നുമായി പിടിയിലായ അഞ്ച് യുവാക്കളെ റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശികളായ മുഹമ്മദ് ഫഹീം (25), ഷബീര്‍ (39), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി നിവാസ് (31), കോട്ടയം വടവത്തൂര്‍ സ്വദേശി അലന് (24), കണ്ണൂര്‍ ചെറുകുന്ന് സ്വദേശി ഇര്‍ഷാദ് (22) എന്നിവരെയാണ് തൃക്കാക്കരയിലെ ഹോട്ടലില്‍നിന്ന് ഡാന്‍സാഫും തൃക്കാക്കര പോലീസും ചേര്‍ന്നു പിടികൂടിയത്. മാസങ്ങളായി പ്രതികളെ നിരീക്ഷിച്ച് വരികയായിരുന്നു. നിരവധി കേസുകളിലെ പ്രതികളാണിവര്‍. ഹോട്ടലുകളില്‍ മുറിയെടുത്ത് മയക്കുമരുന്ന് ഇടപാട് നടത്തിവരികയായിരുന്നു. പ്രതികളില്‍ നിന്ന് 24.78 ഗ്രാം എംഡിഎംഎ, 4.67 ഗ്രാം എക്സ്റ്റസി പില്, 7.99 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. കൊച്ചി സിറ്റി നര്‍ക്കോട്ടിക്സ് അസി. കമ്മിഷണരുടെ നിര്‍ദേശപ്രകാരം ഡാന്‍സാഫ് സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് വില്പന സംഘത്തെ പിടികൂടിയത്. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് ഡാന്‍സ്…
Read Moreപി.ടി. തോമസിന്റെ ചിതാഭസ്മം മക്കള്‍ ഏറ്റുവാങ്ങി; ഒരു ഭാഗം അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കും; മൂന്നു ഭാഗം മൂന്നു നദികളിലും
കൊച്ചി: ഇന്നലെ അന്തരിച്ച കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി. തോമസിന്റെ ചിതാഭസ്മം മക്കള്‍ ഏറ്റുവാങ്ങി. ഇന്ന് രാവിലെ ഒമ്പതിന് മക്കളായ വിഷ്ണുവും വിവേകും പി.ടിയുടെ സഹോദരന് വര്‍ക്കിച്ചനും യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് ജോസഫ് അലക്സും ചേര്‍ന്നാണ് രവിപുരം ശ്മശാനത്തില്‍നിന്ന് ചിതാഭസ്മം ഏറ്റുവാങ്ങിയത്. ചിതാഭസ്മം പി.ടിയുടെ പാലാരിവട്ടത്തെ വീട്ടില്‍ സൂക്ഷിക്കും. വരും ദിവസങ്ങളില്‍ പി.ടിയുടെ അമ്മയുടെ ഇടുക്കി ഉപ്പുതോടുള്ള കല്ലറയില്‍ ഒരു ഭാഗം ചിതാഭസ്മം നിക്ഷേപിക്കും. മൂന്നു ഭാഗം മൂന്നു നദികളില്‍ നിമജ്ജനം ചെയ്യും. പി.ടിയുടെ ആഗ്രഹപ്രകാരം പുഷ്പചക്രങ്ങളും മറ്റും ഒഴിവാക്കിയായിരുന്നു അന്തിമോപചാരം നടന്നത്. ഇന്നലെ വൈകുന്നേരം ഏഴോടെ മക്കളായ വിഷ്ണുവും വിവേകും ചേര്‍ന്നാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
Read Moreക്രിമിനലുകൾക്ക് എട്ടിന്റെ പണി വരുന്നു; പട്ടിക തയാറാക്കാന്‍ നിര്‍ദേശം നല്കി പോലീസ് മേധാവി
തിരുവനന്തപുരം: ആലപ്പുഴയില്‍ അടുത്തിടെ നടന്ന രാഷ്ട്രിയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുവിഭാഗങ്ങളിലെയും ക്രിമിനലുകളുടെ പട്ടിക തയാറാക്കാന്‍ നിര്‍ദേശം നല്കി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്. ജില്ലാ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കുക. ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരെ കേസില്‍ പ്രതികളായി ഉള്‍പ്പെടുത്തണമെന്നും വാറന്റ് പ്രതികളെയും ഒളിവില്‍ കഴിയുന്നവരെയും അറസ്റ്റ് ചെയ്യണമെന്നുമാണ് നിര്‍ദേശം. ജാമ്യത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കും. ഇവര്‍ ജാമ്യ വ്യവസ്ഥ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. അടുത്തിടെ കേരളത്തിൽ നടന്നിട്ടുള്ള കൊലപാതകങ്ങളിൽ നേരിട്ടു പങ്കെടുത്തവരുടെയും അവ ആസൂത്രണം ചെയ്തവരുടെയും വാഹനവും ആയുധവും ഫോണും നൽകി അവരെ സഹായിച്ചവരുടെയും വിവരങ്ങൾ ശേഖരിച്ച് അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും. അക്രമങ്ങൾക്ക് പണം നൽകിയവരെയും പ്രതികളെ ഒളിപ്പിച്ചവരെയും കണ്ടെത്തി കേസെടുക്കും. ക്രിമിനൽ സംഘങ്ങൾക്ക് പണം ലഭിക്കുന്ന സ്രോതസ് കണ്ടെത്താൻ ആവശ്യമായ അന്വേഷണം നടത്തി മേൽനടപടി സ്വീകരിക്കും. കൂടാതെ, സമൂഹമാധ്യമങ്ങളിൽ കൂടി വർഗീയ വിദ്വേഷം പരത്തുന്ന…
Read Moreസംവിധായകൻ കെ.എസ്.സേതുമാധവൻ അന്തരിച്ചു; വിടവാങ്ങിയത് ഏറ്റവുമധികം സാഹിത്യകൃതികൾ സിനിമയാക്കിയ സംവിധായകൻ; അനുശോചിച്ച് മുഖ്യമന്ത്രി
ചെന്നൈ: പ്രശസ്ത സംവിധായകൻ കെ.എസ്.സേതുമാധവൻ (94) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. കമൽഹാസൻ ബാലതാരമായി അഭിനയിച്ച “കണ്ണും കരളും’ ആണ് ആദ്യ മലയാള സിനിമ. മലയാളത്തിൽ ഏറ്റവുമധികം സാഹിത്യകൃതികൾ സിനിമയാക്കിയ സംവിധായകനാണ്. ഓപ്പോൾ, ചട്ടക്കാരി, അരനാഴിക നേരം, ഓടയിൽ നിന്ന്, അടിമകൾ, അച്ഛനും ബാപ്പയും, കരകാണാക്കടല്‍, പണി തീരാത്ത വീട് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും സിനിമകൾ സംവിധാനം ചെയ്തു. നിരവധി തവണ ദേശീയ ചലച്ചിത്ര പുരസ്കാരവും സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009ൽ ജെ.സി.ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചു. പാലക്കാട് സുബ്രഹ്മണ്യം-ലക്ഷ്മി ദമ്പതികളുടെ മകനായി 1931ൽ സേതുമാധവൻ ജനിച്ചു. മൂന്നു സഹോദരിമാരും ഒരു സഹോദരനുമുണ്ട്. തമിഴ്നാട്ടിലെ വടക്കേ ആർക്കോട്ടിലും പാലക്കാട്ടുമായിരുന്നു ബാല്യം. പാലക്കാട് വികോടോറിയ കോളേജിൽ നിന്നും സസ്യശാസ്ത്രത്തിൽ ബിരുദം നേടി.…
Read Moreതലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം തുടരുന്നു ! പോത്തന്‍കോട് അച്ഛനെയും മകളെയും മര്‍ദ്ദിച്ചു; പെണ്‍കുട്ടിയെ കയറിപ്പിടിക്കാന്‍ ശ്രമം…
പോത്തന്കോട്ഗുണ്ടാ വിളയാട്ടം. വെഞ്ഞാറാമൂട് സ്വദേശിയായ ഷായ്ക്കും, പതിനേഴുകാരിയായ മകള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച രാത്രി 8.30 ന് പോത്തന്‍കോട് വച്ചാണ് ഇവരെ നാലംഗ ഗുണ്ടാസംഘം ആക്രമിച്ചത്. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്ന ഗുണ്ടകള്‍, അച്ഛനും മകളും സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. പ്രതികള്‍ പെണ്‍കുട്ടിയുടെ മുഖത്തടിക്കുകയും കടന്നുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. മുടിയില്‍ കുത്തി പിടിച്ചു. കാറ് ബ്ലോക്ക് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ഗുണ്ടകള്‍ തങ്ങളെ മര്‍ദ്ദിച്ചതെന്നും, ഇന്നലെ തന്നെ പോലീസില്‍ പരാതി നല്‍കിയെന്നും ഷാ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഫൈസല്‍ എന്നയാളുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അച്ഛനെയും മകളെയും ആക്രമിച്ചത്. പള്ളിപ്പുറത്ത് ജുവലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച് നൂറ് പവന് സ്വര്‍ണ്ണം കവര്‍ന്നതുള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയാണ് ഫൈസല്‍.
Read Moreകെ റെയിൽ വിരുദ്ധ സമരം ; ശശി തരൂരിനെതിരേ കോൺഗ്രസിൽ പടയൊരുക്കം
സ്വന്തം ലേഖകൻ തിരുവനന്തപുരം: കെ റെയിൽ വിഷയത്തിൽ പാർട്ടി നിലപാടിനെ എതിർത്ത് ശശി തരൂർ എംപി നിലയുറപ്പിച്ചതോടെ കോൺഗ്രസിൽ ഭിന്നത രൂക്ഷം. കെ റെയിലിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ കേന്ദ്ര റെയിൽവെ മന്ത്രിയെ സന്ദർശിച്ചതിനു പിന്നാലെ, ശശി തരൂരിനെ വിമർശിച്ച് കെ. മുരളീധരൻ എംപി രംഗത്തെത്തി. കെ റെയിൽ വിഷയത്തിൽ യുഡിഎഫിന് ഒറ്റ തീരുമാനമാണുള്ളതെന്നു പറഞ്ഞ മുരളീധരൻ, ശശി തരൂർ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നിലപാട് ശരിയല്ലെന്നും പ്രതികരിച്ചു. അതേസമയം, പദ്ധതി കാര്യത്തിലുള്ള ആശയക്കുഴപ്പം പരിഹരിക്കാൻ സർക്കാർ യോഗം വിളിക്കണമെന്നാണ് ശശി തരൂരിന്റെ നിലപാട്. ഭിന്നത പരിഹരിക്കാൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ചർച്ച നടത്തിയെങ്കിലും തന്റെ നിലപാടിൽ നിന്നു പിന്തിരിയാൻ തയാറായിട്ടില്ലെന്നാണ് സൂചന. പദ്ധതിയെ കുറിച്ച് ഡോ. എം.കെ. മുനീറിന്റെ നേതൃത്വത്തിലുള്ള സമിതി നടത്തിയ പഠന റിപ്പോർട്ട് ശശി തരൂരിനു നൽകാത്തതിനാലാണ് അദ്ദേഹത്തിന്റെ…
Read More