കോട്ടയം: കൈക്കൂലി വാങ്ങിയ കേസിൽ വിജിലൻസ് പിടിയിലായ കോട്ടയം മലിനീകരണ നിയന്ത്രണ ബോർഡ് എൻവയണ്മെന്റൽ എൻജിനിയർ എ.എം.ഹാരീസിനെതിരെയുള്ള അന്വേഷണം പുരോഗമിക്കുന്നു. പിടിയിലായതിനുശേഷം ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ലക്ഷക്കണക്കിന് രൂപയും മറ്റു സ്വത്ത് വിവരങ്ങളും വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ തിരുവനന്തപുരത്തെ മലിനീകരണ നിയന്ത്രണ ബോർഡ് ഒാഫീസിലെ എൻജിനിയർ ജോസ്മോന്റെ വീട്ടിലും വിജിലൻസ് റെയ്ഡ്് നടത്തിയിരുന്നു. ഇയാൾക്കും ലക്ഷക്കണക്കിനു രൂപയുടെ സന്പാദ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ ഇരുവർക്കും അനധികൃത സ്വത്ത് സന്പാദ്യമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ഇതോടെ വിജിലൻസിന്റെ സ്പെഷൽ സെല്ല് അന്വേഷണം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഹാരീസിനെതിരെ ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചതായാണ് സൂചന. ഹാരീസ് റെഡ്സോണിലാക്കി കുരുക്കിയിട്ടിരുന്ന പരാതിക്കാരന്റെ മുഴുവൻ ഫയലുകളും തീർപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമേ കഴിഞ്ഞ ജൂണ്‍ 17ന് എംസി റോഡിൽ ഹാരീസിന്റെ ഒൗദ്യോഗിക വാഹനമിടിച്ചു വഴിയാത്രക്കാരനായ പട്ടിത്താനം കൊടികുത്തിയേൽ കെ.ആർ.രാജീവ് മോൻ (30) മരിച്ചിരുന്നു.…
Read MoreCategory: Loud Speaker
തിരുവല്ലയില്‍ 13കാരി ആറ്റില്‍ചാടി ! ജീവന് രക്ഷിക്കാനുള്ള നാട്ടുകാരുടെ ശ്രമം വിഫലം…
തിരുവല്ല നെടുമ്പ്രത്ത് 13 വയസ്സുകാരി ആറ്റില്‍ ചാടി ജീവനൊടുക്കി. കല്ലുങ്കല്‍ സ്വദേശി നമിതയാണ് മണിമലയാറ്റിന് കുറുകെയുള്ള പാലത്തില്‍നിന്ന് ആറ്റിലേക്ക് ചാടി ജീവനൊടുക്കിയത്. ഇന്നു രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. പെണ്‍കുട്ടി പാലത്തില്‍നിന്ന് ആറ്റില്‍ ചാടുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും പെണ്‍കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല. ആറ്റില്‍നിന്ന് കരയ്ക്കെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് സ്കൂളിലെ വിദ്യാര്‍ഥിനിയാണ് നമിത. പഠിക്കാത്തതിന് മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതാണ് ജീവനൊടുക്കാന്‍ കാരണമായതെന്നാണ് പോലീസ് നല്കുന്ന സൂചന.
Read Moreഇല്ലാത്ത ഭൂമി നല്‍കാമെന്നു പറഞ്ഞ് താരസംഘടനയായ ‘അമ്മ’യെ താന്‍ കബളിപ്പിച്ചിട്ടില്ല! നടന് സിദ്ദിഖിനെതിരേ നാസര്‍ ലത്തീഫ്
കൊച്ചി: ഇല്ലാത്ത ഭൂമി നല്‍കാമെന്നു പറഞ്ഞ് താരസംഘടനയായ ‘അമ്മ’യെ താന്‍ കബളിപ്പിച്ചിട്ടില്ലെന്ന് നടന് നാസര്‍ ലത്തീഫ്. എഴുപുന്നയിൽ തന്റെ ഉടമസ്ഥതയിലുള്ള 20 സെന്റ് സ്ഥലം സംഘടനയ്ക്ക് ദാനമായി നല്‍കാമെന്ന് നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ ഈ സ്ഥലമേറ്റെടുക്കാന്‍ അമ്മ തയാറായില്ല. കലാകാരന്മാര്ക്ക് വീട് വയ്ക്കാന്‍ ഉദ്ദേശിച്ചാണ് ഭൂമി നല്കാന് തീരുമാനിച്ചതെന്നും നാസർ പറഞ്ഞു. ‘അമ്മ’ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിലെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് തേടി നടന് സിദ്ദിഖ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിൽ ഇല്ലാത്ത ഭൂമി നല്‍കാമെന്ന മോഹനവാഗ്ദാനം നല്കി ‘അമ്മ’യെ കബളിപ്പിച്ചതിനെ വിമർശിച്ചിരുന്നു. ഇതിനു മറുപടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നാസര്‍ ലത്തീഫ് ഇക്കാര്യം വ്യക്തമാക്കിയത്. ഔദ്യോഗിക പാനലിനെതിരേ തെരഞ്ഞെടുപ്പില്‍ മത്സരിച്ച നാസർ പരാജയപ്പെട്ടിരുന്നു.
Read Moreപാനമ വെളിപ്പെടുത്തൽ; വിദേശ വരുമാനം സംബന്ധിച്ചുള്ള വിവരങ്ങൾ നൽകാൻ ഐശ്വര്യ റായി ഇഡി ഓഫീസിൽ
ന്യൂഡൽഹി: ബോളിവുഡ് നടി ഐശ്വര്യ റായി ഇഡിയുടെ ഓഫീസിൽ ഹാജരായി. ഡൽഹിയിലെ ഓഫീസിലാണ് താരം എത്തിയത്. പാനമ പേപ്പര്‍ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മൂന്നാമതും നോട്ടീസ് അയച്ച സാഹചര്യത്തിലാണ് ഐശ്വര്യ റായ് ഇഡിയുടെ ഓഫീസിലെത്താൻ നിർബന്ധിതയായത്. നേരത്തേ രണ്ടു തവണ നോട്ടീസ് നൽകിയപ്പോഴും താരം ഹാജരായിരുന്നില്ല. നികുതിവെട്ടിച്ച് കോടിക്കണക്കിന് രൂപ വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ച പ്രമുഖരുടെ പേരുവിവരങ്ങളാണ് പാനമ രേഖകളിലായി പുറത്തുവന്നത്. 2000 മുതല്‍ 2004 വരെയുള്ള വിദേശ വരുമാനം സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറാനാണ് ഐശ്വര്യയോട് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.
Read Moreപോത്തന്‍കോട് സുധീഷ് വധക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയില്‍; രണ്ട് കൊലക്കസുൾപ്പടെ അമ്പതോളം ക്രിമിനൽ കേസുകളിലെ പ്രതി
പോത്തന്‍കോട് : സുധീഷ് കൊലക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയില്‍. ദിവസങ്ങളോളം പോലീസിനെ വട്ടംകറക്കിയ ഇയാളെ ഇന്ന് പുലര്‍ച്ചെ കൊല്ലത്തു നിന്നാണ് പിടികൂടിയത്. കൃത്യം നടന്ന് ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് രാജേഷിനെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞത്.ഒട്ടകം രാജേഷിനായി തിരച്ചില്‍ നടത്താന്‍ പോയ പോലീസ് സംഘമാണ് ശനിയാഴ്ച അഞ്ചുതെങ്ങ് കായലില്‍ അപകടത്തില്‍പ്പെട്ടിരുന്നു. വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ പോലീസ് സേനാംഗം ബാലുവിന് ജീവന് നഷ്ടപ്പെട്ടു.തുടർന്നാണ് രാജേഷിന് വേണ്ടിയുള്ള തെരച്ചിൽ പോലീസ് ശക്തമാക്കിയത്. കഴിഞ്ഞ ദിവസം ഒളിവിലായിരുന്ന ഒന്നാം പ്രതിയും മൂന്നാം പ്രതിയും വെന്പായത്തു നിന്നാണ് പിടിയിലായത്. ഇവർക്കൊപ്പം രാജേഷും ഉണ്ടായിരുന്നു. പോത്തൻകോട് നന്നാട്ടുകാവിന് സമീപം പോലീസ് എത്തുന്നതിന് അഞ്ചു മിനിറ്റ് മുൻപാണ് ഒട്ടകം രാജേഷ് ഓട്ടോയിൽ മുങ്ങിയത്. ഒട്ടകം രാജേഷ് ഫോൺ ഉപയോഗിക്കാറില്ല. കാണുന്ന ആരുടേലും ഫോൺ വാങ്ങി വിളിക്കാറാണ് പതിവ്.എന്നാൽ ഇവരുടെ സംഘങ്ങളുടെ ഫോണുകൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. രണ്ട്…
Read Moreസംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക്റാലികൾക്കും പ്രകടനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി പോലീസ് മേധാവി
തിരുവനന്തപുരം: ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തെ തുടർന്ന് സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് റാലികൾക്കും പ്രകടനങ്ങൾക്കും മൈക്ക് അനൗണ്‍സ്മെന്റിനും നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്. അവധിയിലുള്ള മുഴുവൻ പോലീസുകാരും ഉടൻ മടങ്ങിയെത്തി ഡ്യൂട്ടിയിൽ പ്രവേശിക്കണം.എല്ലാ ഉന്നത പോലീസ് ഉദ്യോഗസ്ഥരും അവരവരുടെ ഓഫീസിലുണ്ടകണമെന്നും ഡിജിപി നിർദേശം നൽകി. ആലപ്പുഴയിലെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് ജില്ലകളിലേക്ക് അക്രമം വ്യാപിക്കാൻ സാധ്യതയുണ്ടെ ന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ദിവസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
Read Moreകണ്ണൂരിൽ പാർട്ടി ഓഫീസുകൾ പോലീസ് നിരീക്ഷണത്തിൽ; പാർട്ടി ഓഫീസുകളുടെ പരിസരത്ത് കറങ്ങുന്നവരെ കസ്റ്റഡിയിൽ എടുക്കാൻ പോലീസ്
സ്വന്തം ലേഖികകണ്ണൂർ: ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂരിൽ കനത്ത സുരക്ഷ ഒരുക്കി പോലീസ്. ജില്ലയിലെ രാഷ്ട്രീയ പാർട്ടികളുടെ ആസ്ഥാന മന്ദിരങ്ങൾ പോലീസ് നിരീക്ഷണത്തിലാക്കി. പാർട്ടി ഓഫീസുകളുടെ പരിസരത്ത് പാർട്ടിയുമായി ബന്ധമില്ലാതെ കറങ്ങുന്നവരെ കസ്റ്റഡിയിൽ എടുക്കും. കണ്ണൂരിൽ രാത്രികാലങ്ങളിൽ അനാവശ്യമായി കറങ്ങി നടക്കുന്നവരെയും പിടികൂടും. വ്യക്തമായ കാരണങ്ങളില്ലാതെ നഗരത്തിൽ ചുറ്റുന്നവർക്കാണ് പോലീസിന്റെ പിടിവീഴുന്നത്. ഇവരുടെ വാഹനങ്ങൾ പിടിച്ചെടുത്ത് കണ്ടുകെട്ടും. ഇന്നലെ മുതലാണ് പോലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കിയത്. ആലപ്പുഴയിലുണ്ടായ ഇരട്ടക്കൊലപാതകങ്ങളുടെ സാഹചര്യത്തിൽ കണ്ണൂരിലും പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസ് പരിശോധന ശക്തമാക്കിയത്. ഇന്നലെ കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിൽ മാത്രം പത്ത് പേർക്കെതിരെ മുൻകരുതൽ അറസ്റ്റ് രേഖപ്പെടുത്തി. 27 വാഹനങ്ങൾ പിടിച്ചെടുത്തു. രാത്രി 10 ന്ശേഷം അനാവശ്യമായി കറങ്ങുന്ന വാഹനങ്ങൾ പോലീസ് പിടിച്ചെടുക്കും. ടൗണുകളിൽ രാത്രി 10 കഴിഞ്ഞാൽ കൂട്ടം കൂടി നിൽക്കുന്നവർക്കെതിരെ നടപടിയെടുക്കും. കൂടാതെ, രാഷ്ട്രീയ…
Read Moreആലപ്പുഴയിലെ രണ്ടു കൊലപാതകങ്ങളും ആസൂത്രിതമെന്ന് സൂചന; ഷാൻവധവുമായി ബന്ധപ്പെട്ട് രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ
ആലപ്പുഴ: നഗരമധ്യത്തിലും മണ്ണഞ്ചേരി പഞ്ചായത്തിലുമായി നടന്ന രണ്ടു രാഷ്ട്രീയ കൊലപാതകങ്ങളും ആസൂത്രിതമെന്നു സൂചന. കൊലപ്പെടുത്തേണ്ടവരുടെ ലിസ്റ്റുകള്‍ തയാറാക്കി മുന്‍കൂട്ടി നിരീക്ഷണം നടത്തിയിരുന്നുവെന്നു തന്നെ കൊലപാതകങ്ങളുടെ രീതിയില്‍ നിന്നും അനുമാനിക്കാം. രണ്ടു കൊലപാതകങ്ങളും നടത്തുന്നതിനായുള്ള മുന്നൊരുക്കങ്ങള്‍ നേരത്തെ തന്നെ നടത്തിയിരുന്നതായി സംശയമുയരുന്നുണ്ട്. പോലീസ് സ്റ്റേഷനുകള്‍ക്ക് സമീപത്തുനിന്നും മീറ്ററുകള്‍ മാത്രം ദൂരെയാണ് കൊലപാതകങ്ങള്‍ നടന്നതെന്നതും മറ്റൊരു വസ്തുതയാണ്. ഒരു സാമൂഹ്യ-രാഷ്ട്രീയ പ്രശ്നമോ സമീപകാലത്ത് ഇല്ലാതിരുന്ന മേഖലകളിലാണ് രണ്ടു കൊലപാതകങ്ങളും നടന്നത്. വാടകയ്ക്കെടുത്ത കാർമണ്ണഞ്ചേരി പൊന്നാട് ഷാനിനെ കൊലപ്പെടുത്തുന്നതിനു മുന്നേ അപകടമുണ്ടാക്കാനായുപയോഗിച്ച കാര്‍ പ്രദേശത്തു നിന്നും വാടകയ്ക്കെടുത്തിരുന്നു. തീര്‍ഥാടന യാത്രയ്ക്കെന്നു പറഞ്ഞാണ് വാടകയ്ക്കെടുത്തത്. മൂന്നുദിവസം മുന്നേയാണ് കാര്‍ വാടകയ്ക്കെടുത്തത്രെ. ഷാനിന്റെ പതിവു സഞ്ചാരമടക്കം നീക്കങ്ങള്‍ നിരീക്ഷിക്കുകയും മറ്റും ചെയ്ത ശേഷമാണ് സംഘം എത്തിയിട്ടുള്ളത്. വീട്ടിലേക്കുള്ള യാത്രാമധ്യേ ഷാനിന്റെ സ്കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ച് റോഡിലിറങ്ങിയ ശേഷം കാറിലെത്തിയവര്‍ വീണുകിടക്കുന്ന ഷാനിനു ചുറ്റും നിന്നു…
Read Moreകോവിഡ് കൂടുന്നു; ആശങ്ക അറിയിച്ച് ഡൽഹി സർക്കാർ; കോവിഡ് പ്രാഥമിക കേന്ദ്രങ്ങൾ വീണ്ടും തുറക്കും
ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും കോവിഡ് കേസുകൾ കൂടുന്നു. ഞായറാഴ്ച ഡൽഹിയിൽ 107 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആറു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ജൂൺ 25ന് ദേശീയ തലസ്ഥാനത്ത് ഒരു ദിവസം 115 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. രോഗബാധിതരുടെ എണ്ണം ഉയരുന്നതിനാൽ ഡൽഹിയിൽ കോവിഡ് പ്രാഥമിക കേന്ദ്രങ്ങൾ വീണ്ടും തുറക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതേസമയം, രാജ്യത്തെ പ്രതിവാര കേസുകൾ അൻപതിനായിരത്തിൽ താഴെയെത്തി. കഴിഞ്ഞ 19 മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
Read Moreവിവാഹശേഷം ഭര്‍ത്താവ് സൗദിയിലേക്കു പോയി ! അയച്ച മെസേജുകള്‍ക്കൊന്നും മറുപടി നല്‍കിയില്ല; 24കാരി ജീവനൊടുക്കി…
വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോയ ഭര്‍ത്താവ് മെസേജുകള്‍ക്ക് മറുപടി നല്‍കാത്തതില്‍ അസ്വസ്ഥയായി നവവധു ജീവനൊടുക്കി. 24കാരിയായ ഖനേജ ഫാത്തിമയെയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൈദരാബാദിലെ ചന്ദനഗറിലാണ് സംഭവം. സൗദി അറേബ്യയില്‍ റിസര്‍ച്ച് അനലിസ്റ്റായ സയ്യിദ് ഹമീദുമായി കഴിഞ്ഞ ജൂലായിലായിരുന്നു ഫാത്തിമ്മയുടെ വിവാഹം. രണ്ട് മാസങ്ങള്‍ക്ക് ശേഷം ഹമീദ് സൗദിയിലേക്ക് മടങ്ങി. ഇതിനുശേഷം ഒരിക്കല്‍ പോലും ഹമീദ് ഭാര്യയുമായി ബന്ധപ്പെട്ടിരുന്നില്ല. നിരന്തരം മെസേജുകള്‍ അയച്ചെങ്കിലും ഒന്നിനുപോലും ഭര്‍ത്താവ് മറുപടി നല്‍കാത്തതില്‍ ഫാത്തിമ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. ഭര്‍തൃമാതാവായ മെഹ്റുന്നീസ ഉള്‍പ്പെടെയുള്ളവരോട് ഫാത്തിമ തന്റെ സങ്കടം പങ്കുവെച്ചിരുന്നു. സമാധാനത്തോടെ ഇരിക്കാനും ഹമീദ് ചില ആരോഗ്യപ്രശ്നങ്ങളാല്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നുമാണ് ഇവരെല്ലാം ഫാത്തിമ്മയെ അറിയിച്ചത്. തുടര്‍ന്നും ഭര്‍ത്താവിന് സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരുന്ന ഫാത്തിമ വിഷാദത്തിലേക്ക് വീഴുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. തുടര്‍ന്നായിരുന്നു ആത്മഹത്യ.
Read More