മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച 31കാരന് അറസ്റ്റില്‍. പൂനയിലാണ് സംഭവം. ആര്‍മി ഉദ്യോഗസ്ഥന് എന്ന വ്യാജേന യുവതിയുമായി പരിചയം സ്ഥാപിച്ച ശേഷം ഇയാള്‍ ഇവരെ വിവാഹം ചെയ്തു. ഇതിനു ശേഷമായിരുന്നു പീഡനം. തുടര്‍ന്ന് യുവതിയുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്ത് കടന്നുകളയാന്‍ ശ്രമിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. പുന പൊലീസ് പരിധിയിലാണ് സംഭവം നടന്നത്. കര്‍ണാടക സ്വദേശിയായ പ്രശാന്ത് ഭാവുറാവുവാണ് അറസ്റ്റിലായത്. ഇയാള്‍ ഇത്തരത്തില്‍ നിരവധി സ്ത്രീകളെ വഞ്ചിച്ചതായും പോലീസ് പറയുന്നു. 2018ല്‍ സൈന്യത്തില്‍ നിന്ന് പ്രശാന്ത് മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് യുവതിയെ പ്രശാന്ത് പരിചയപ്പെടുന്നത്. ആര്‍മി ഓഫീസര്‍ ആണ് എന്ന് സ്വയം പരിചയപ്പെടുത്തിയ പ്രശാന്ത് യുവതിയെ കല്യാണം കഴിച്ചു. തുടര്‍ന്ന് തന്റെ സമ്മതമില്ലാതെ യുവാവ് ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു. ലോഡ്ജില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. കല്യാണക്കാര്യം…
Read MoreCategory: Loud Speaker
ഒമിക്രോണ്‍ ആഗോളതലത്തിൽ ഉയർന്ന അപകട സാധ്യതയുള്ളത്; മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ
ജനീവ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിൽ ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഒമിക്രോൺ ആഗോളതലത്തിൽ ഉയർന്ന അപകട സാധ്യതയുള്ളതാണെന്നാണ് ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പ്. ഒമിക്രോൺ പടർന്നു പിടിച്ചാൽ അതിന്റെ പ്രത്യാഘാതം അതീവഗുരുതരമായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. എന്നാൽ ഒമിക്രോൺ വകഭേദം ബാധിച്ച് ഇതുവരെ ആരും മരിച്ചിട്ടില്ലെന്നും ഡബ്ല്യുഎച്ച്ഒ പുറത്തിറക്കിയ കുറുപ്പിൽ പറയുന്നു. അതേസമയം, ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വൈറസ് വകഭേദത്തെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ. ആഗോളതലത്തിലുള്ള ലോക്ഡൗണിലേക്കു കാര്യങ്ങൾ നീങ്ങുമോയെന്ന ആശങ്കയും ഉയരുകയാണ്. 27 രാജ്യങ്ങൾ ഉൾപ്പെടുന്ന യൂറോപ്യൻ യൂണിയൻ, അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ, ജപ്പാൻ, കാനഡ, ഇറാൻ, ബ്രസീൽ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയിൽനിന്നുള്ള വിമാന സർവീസുകൾ നിരോധിക്കുകയോ, അവിടെ യാത്ര ചെയ്തിട്ടുള്ളവർക്കു നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്തുകഴിഞ്ഞു.
Read Moreഒമിക്രോണ്‍ ഭീതിക്കിടയിലും ആശങ്ക ; ആര്‍ടിപിസിആര്‍ കൈയടക്കി വ്യാജന്മാര്; ലബോറട്ടറികളുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകം
സ്വന്തംലേഖകന്‍ കോഴിക്കോട് : കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീതിക്കിടയിലും കോവിഡ് പരിശോധനാഫലത്തിന്റെ പേരില്‍ വ്യാജന്മാര് വിലസുന്നു. ലാബോറട്ടറികളുടെ പേരില്‍ വ്യാജ കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കിയാണ് തട്ടിപ്പ് നടക്കുന്നത്. യാത്രകള്‍ക്കും മറ്റു വിവിധ ആവശ്യങ്ങള്‍ക്കുമായി ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായതോടെയാണ് വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമായത്. ആശുപത്രി ജീവനക്കാര്‍ മുതല്‍ വിദ്യാര്‍ഥികള്‍ വരെ വ്യാജന്മാരെ ആശ്രയിക്കുന്നതായാണ് പോലീസ് നല്കുന്ന വിവരം. 12 രാജ്യങ്ങളില്‍ ഒകിക്രോണ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി ഫലം നെഗറ്റീവായതിന്റെ രേഖകള്‍ സമര്‍പ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമായതോടെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇത്തരത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ പരിശോധനാഫലത്തിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതില്‍ പഴുതടച്ച നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനിച്ചത്. റിപ്പോര്‍ട്ട് വ്യാജമാണെന്ന് തിരിച്ചറിഞ്ഞാല്‍ ക്രിമിനല്‍ പ്രോസിക്യൂഷന് നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.സംസ്ഥാനത്ത് ലാബുകളുടെ പേരില്‍ വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ദുരപയോഗം ചെയ്യുന്നതിനെതിരേ…
Read Moreഇങ്ങനെയൊരു പണിവേണായിരുന്നോ? ആധാറിൽ മൊബൈൽ നമ്പറുമില്ല, ഇ-മെയിൽ അഡ്രസും ഇല്ല; അപേക്ഷ നൽകാനാവാതെ റബർ കർഷകർ
കോട്ടയം: റബർ കൃഷി നടത്തിയവർക്കുള്ള ധനസഹായത്തിന് അപേക്ഷ നൽകാൻ കഴിയാതെ കർഷകർ. 2018, 2019 വർഷങ്ങളിൽ ആവർത്തനകൃഷി, പുതുകൃഷി നടത്തിയവർക്കാണു സർക്കാർ ധനസഹായം നൽകുന്നത്. കേന്ദ്ര ഗവണ്മെന്റിന്റെ സർവീസ് പ്ലസ് വെബ് പോർട്ടലിലൂടെ ഓണ്‍ലൈനായിട്ടാണ് കർഷകർ അപേക്ഷ നൽകേണ്ടത്. മൊബൈൽ നന്പറും ഇ -മെയിലും നൽകിയാൽ മാത്രമേ സൈറ്റിൽ രജിസ്ട്രേഷൻ നടത്താൻ കഴിയൂ. സ്വന്തമായി ഇ- മെയിൽ ഇല്ലാത്തതിനാൽ ഭൂരിഭാഗം കർഷകരും മറ്റുള്ളവരെ ആശ്രയിച്ചാണ് അപേക്ഷ നൽകുന്നത്. ഇങ്ങനെ അപേക്ഷ പൂരിപ്പിച്ചാലും ആധാർ കാർഡിൽ മൊബൈൽ നന്പർ ചേർത്തിട്ടില്ലെങ്കിൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കില്ല. ആധാർ കാർഡിൽ ചേർത്തിരിക്കുന്ന മൊബൈൽ നന്പറിലേക്ക് അവസാനം ലഭിക്കുന്ന ഒടിപി കൂടി നൽകിയാൽ മാത്രമേ അപേക്ഷ സമർപ്പണം പൂർത്തിയാകൂ. ഭൂരിഭാഗം കർഷകർക്കും ആധാർ എടുത്ത സമയത്ത് സ്വന്തമായി മൊബൈൽ നന്പർ ഉണ്ടായിരുന്നില്ല. ചിലർ വീട്ടിലെ ലാൻഡ് ഫോണ്‍ നന്പറാണ് ചേർത്തിരിക്കുന്നത്. അപേക്ഷയ്ക്കൊപ്പം നൽകേണ്ട…
Read Moreജനങ്ങൾക്ക് ബിജെപിയിലുള്ളത് അചഞ്ചലമായ വിശ്വാസമെന്ന് അമിത് ഷാ
ന്യൂഡൽഹി: ബിജെപിയോടുള്ള ജനങ്ങളുടെ അചഞ്ചലമായ വിശ്വാസമാണ് ത്രിപുരയിലെ തെരഞ്ഞെടുപ്പ് വിജയമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ത്രിപുരയിലെ വൻ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളിലും ക്ഷേമ പരിപാടികളിലും ജനങ്ങൾക്കുള്ള വിശ്വാസമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയിലെ വിജയം സമ്മാനിച്ചതിന് വോട്ടർമാർക്ക് നന്ദി. ബിജെപിയുടെ വികസന രാഷ്ട്രീയത്തിലുള്ള ജനങ്ങളുടെ വിശ്വാസമാണ് ഇന്ന് തെളിഞ്ഞത്. ഇത് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അമിത്ഷാ വ്യക്തമാക്കി.
Read Moreഒമിക്രോൺ കാനഡയിലും; രാജ്യത്ത് ജാഗ്രതാ നിർദേശം; വൈറസ് കണ്ടെത്തിയത് നൈജീരിയയിൽ നിന്നെത്തിയ യാത്രക്കാരിൽ
ടൊറന്റോ: ഒമിക്രോൺ വൈറസ് വകഭേദം മൂലമുള്ള കോവിഡ് ബാധ കാനഡയിലും കണ്ടെത്തി. നൈജീരിയയിൽ നിന്നെത്തിയ രണ്ടു യാത്രക്കാരിലാണ് ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചത്. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റിയതായും ഇവരുമായി സമ്പർക്കമുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കാനഡ ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് ജാഗ്രതാ നിർദേശം നൽകിയ കനേഡിയൻ ഭരണകൂടം ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് യാത്രാ വിലക്കും ഏർപ്പെടുത്തി. യൂറോപ്യൻ രാജ്യങ്ങളിൽ ആദ്യമായി ഒമിക്രോൺ ബാധ സ്ഥിരീകരിച്ചതോടെ അമേരിക്കയും പരിശോധന കർശനമാക്കിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, ഓസ്ട്രേലിയ, ജപ്പാൻ, ന്യൂസിലൻഡ്, തായ്ലൻഡ്, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയിൽനിന്നും ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ദക്ഷിണഭാഗത്തുള്ള രാജ്യങ്ങളിൽനിന്നും വിമാന സർവീസുകൾ നിരോധിച്ചുകഴിഞ്ഞു. ഒമിക്രോൺ വൈറസിനെതിരേ നിലവിലുള്ള കോവിഡ് വാക്സിനുകൾ ഫലപ്രദമാകുമോ എന്നതിൽ ആശങ്ക ശക്തമാണ്.
Read Moreസംരക്ഷിക്കേണ്ട പോലീസ് ഏമാന്മാർ നല്ല പോലെയങ്ങ് ‘സംരക്ഷിച്ചു’! മോഫിയയുടെ മരണത്തിന് കേരളാ പോലീസും ഉത്തരവാദിയാണെന്നുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
മോഫിയയുടെ മരണത്തിന് കേരളാ പോലീസും ഉത്തരവാദിയാണെന്നുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മരിക്കുന്നതിന് തൊട്ടു മുന്‍പെങ്കിലും മോഫിയക്ക് തോന്നി കാണം താൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ബുദ്ധിമോശം പോലീസിൽ ചെന്ന് പരാതി കൊടുത്തതായിരുന്നെന്ന് സി എസ് സൂരജ് സോഷ്യൽ മീഡിയിൽ പങ്കുവച്ച് കുറിപ്പിൽ പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം വീണ്ടും വീണ്ടും കേരള പോലീസ്! സ്ത്രീധനത്തിന്റെ പേരിലോ മറ്റോ, ഭർത്താവിന്റെയോ ഭർതൃവീട്ടുകാരുടെയോ പീഡനത്താൽ ആത്മഹത്യ ചെയ്യുന്ന അല്ലെങ്കിൽ കൊല ചെയ്യപ്പെടുന്ന സ്ത്രീകളുടെ വാർത്തകൾ നമുക്കത്ര പുതുമയുള്ളതല്ല. സാധാരണയിൽ സാധാരണയായ വാർത്തകളായിട്ടാണ് ഇത്തരം മരണങ്ങളും നമ്മൾ കേൾക്കുന്നതെന്ന കാര്യത്തിലും തർക്കമില്ല. എന്നാൽ, സ്ത്രീധന പീഡനത്തെ തുടർന്ന് ഇന്ന് ആത്മഹത്യ ചെയ്ത മോഫിയയുടെ സംഭവത്തിൽ ചെറിയൊരു വ്യത്യാസമുണ്ട്. സാധാരണയായി ഭർത്താവ് മാത്രം വരേണ്ട പ്രതിസ്ഥാനത്ത് മറ്റൊരു പ്രഗല്ഭ ഡിപ്പാർട്മെന്റ് കൂടി അങ്ങ് വന്നു.മാറ്റാരുമല്ല, സാക്ഷാൽ നമ്മുടെ കേരള പോലീസ്! മറ്റൊരുത്തന്…
Read Moreആരാണ് ആ യുവതി ? യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം അഴുകിയ നിലയിൽ
മുംബൈ: മഹാരാഷ്ട്രയിൽ 20 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ. മുംബൈയിലെ കുർളയിലാണ് സംഭവം. എച്ച്ഡിഐഎൽ കോളനിയിലെ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ലിഫ്റ്റ് റൂമിലാണ് യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ യുവതി ലൈംഗികാതിക്രമത്തിന് ഇരയായതായി സ്ഥിരീകരിക്കുന്നതായി പോലീസ് പറഞ്ഞു. തലയ്ക്കേറ്റ പരിക്കാണ് മരണകാരണം. വ്യാഴാഴ്ച വൈകുന്നേരം ചില കുട്ടികൾ വീഡിയോ ചിത്രീകരിക്കാൻ ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ഇവർ ഉടൻതന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മരിച്ച യുവതിയെ തിരിച്ചറിയാൻ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.
Read Moreമോഫിയയുടെ ആത്മഹത്യ! ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ നിശ്ചലമായത് മൂന്നു നാൾ; ഓരോ ദിവസവും ജനപങ്കാളിത്തമേറി വന്നു…
ആലുവ: നിയമ വിദ്യാർഥിനിയുടെ ആത്മഹത്യയെച്ചൊല്ലി കോൺഗ്രസ് ജനപ്രതിനിധികളും പ്രവർത്തകരും നടത്തിയ കുത്തിയിരിപ്പു സമരം മൂലം മൂന്നുനാൾ നിശ്ചലമായി ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ. ആരോപണ വിധേയനായ സിഐയെ സസ്പെൻഡ് ചെയ്തതോടെ അമ്പത് മണിക്കൂറിലധികം നീണ്ടുനിന്ന സമരത്തിൽനിന്നും കോൺഗ്രസ് പിൻവാങ്ങിയതോടെ പോലീസ് സ്റ്റേഷനും പരിസരവും സാധാരണ നിലയിലായി. ഇന്നലെ ഉച്ചയോടെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് അൻവർ സാദത്ത് എംഎൽഎയെ ഫോണിൽ വിളിച്ചാണ് സിഐയെ സസ്പെൻഡ് ചെയ്തയായി അറിയിച്ചത്. സസ്പെൻഷൻ വാർത്ത നേരത്തെയറിഞ്ഞിരുന്നെങ്കിലും ഔദ്യോഗിക അറിയിപ്പ് ലഭിച്ചശേഷം കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചാൽ മതിയെന്ന തീരുമാനത്തിലായിരുന്നു നേതാക്കൾ. ബുധനാഴ്ച രാവിലെ ഒൻപത് മുതലാണ് ആലുവ പോലീസ് സ്റ്റേഷനിൽ അൻവർ സാദത്ത് എംഎൽഎ കുത്തിയിരുപ്പ് ആരംഭിച്ചത്. പിന്നാലെ ബെന്നി ബഹന്നാൻ എംപി, എംഎൽഎമാരായ റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളി, നഗരസഭ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്സൺ ജെബി…
Read Moreകോവിഡ് പുതിയ വകഭേദം! കർശന ജാഗ്രതാ നിർദേശം; വിദേശത്തുന്നവരില് കോവിഡ് പോസിറ്റീവ് ആകുന്നവരെ വിശദമായ പരിശോധനയ്ക്കു വിധേയമാക്കണമെന്നു ന്ന് നിര്‍ദേശം
ന്യൂഡൽഹി: കോവിഡ് വൈറസിന്റെ പുതിയ വകഭേദം അതിമാരകമാണെന്ന വിലയിരുത്തലിൽ കർശന ജാഗ്രത വേണമെന്നു കേന്ദ്രസർക്കാർ. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ബി.1.1.529 വകഭേദം മുൻപ് കണ്ടെത്തിയ ഡെൽറ്റ വൈറസിനേക്കാൾ വിനാശകാരിയാണെന്നാണു കരുതുന്നത്. ജനിതക മാറ്റം വന്ന പുതിയ വൈറസിന് കൂടുതൽ വകഭേദങ്ങളുമുണ്ട്. പുതിയ വൈറസ് എത്രമാത്രം വിനാശകാരിയാണെന്നു വരുംദിവസങ്ങളിലേ പറയാൻ കഴിയൂ എന്നാണ് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരിക്കുന്നത്. വിദേശത്തുനിന്നെത്തുന്ന യാത്രക്കാരിൽ കോവിഡ് പോസിറ്റീവ് ആകുന്നവരെ വിശദമായ പരിശോധനയ്ക്കു വിധേയമാക്കണമെന്നും കർശന ജാഗ്രതാ നടപടികൾ സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ സംസ്ഥാനങ്ങൾക്കു കത്തയച്ചു. വിദേശത്തുനിന്നെത്തിയവരുടെ സന്പർക്കപട്ടിക സൂക്ഷ്മമായി നിരീക്ഷിച്ച് ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ നിർദേശിക്കുന്നു. പുതിയ വകഭേദം അതിവേഗം വ്യാപിക്കുന്ന വൈറസ് ആണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ലോകാരാഗ്യ സംഘടനയും ഇതേക്കുറിച്ചു വിശദമായി പഠിച്ചുവരികയാണ്. മുൻപു കണ്ടെത്തിയ ഡെൽറ്റയെക്കാൾ കരുത്തനായതുകൊണ്ടു നിലവിലുള്ള കോവിഡ് വാക്സിന്റെ…
Read More