സ്കൂട്ടറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന യുവതികളെ പിന്തുടര്ന്ന് ആക്രമിക്കുന്നത് ‘ഹോബിയാക്കിയ’ യുവാവ് അറസ്റ്റില്‍. എടക്കര കൗക്കാട് സ്വദേശി ആലങ്ങാടന്‍ ശ്രീജിത്താണ് പിടിയിലായത്. സെപ്തംബര്‍ 13ന് വൈകിട്ട് 7.30ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആരോഗ്യ പ്രവര്‍ത്തകയെ പ്രതി ബൈക്കില്‍ പിന്തുടരുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ആരോഗ്യപ്രവര്‍ത്തകയെ കയറി പിടിക്കുകയും ചെയ്തു. പെട്ടെന്നുണ്ടായ ആക്രമണത്തില്‍ യുവതി സ്കൂട്ടറടക്കം മറിഞ്ഞുവീണു. ഇയാള്‍ കയറിപ്പിടിച്ചതോടെ യുവതി ബഹളം വച്ചു. ഇതോടെ അപകടം മണത്ത ഇയാള്‍ ബൈക്കോടിച്ച് കടന്നു കളയുകയായിരുന്നു. ആ സമയത്ത് ഇയാള്‍ മാസ്കും ഹെല്‍മറ്റും മഴക്കോട്ടും ധരിച്ചിരുന്നു.പ്രദേശവാസികള്‍ നല്കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളെ കൊണ്ടോട്ടി ഒളവട്ടൂരിലുള്ള ജോലിസ്ഥലത്തുനിന്നാണ് പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ചിലും ശ്രീജിത്ത് സമാന രീതിയില്‍ യുവതികളെ ആക്രമിച്ചിരുന്നു.
Read MoreCategory: Loud Speaker
കാണാൻ കൊള്ളാം, പക്ഷെ വായ തുറന്നാൽ ഭരണിപ്പാട്ട്…! മേയറെ അധിക്ഷേപിച്ച് മുരളീധരൻ
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രനെതിരേ വിവാദ പരാമർശവുമായി കെ. മുരളീധരൻ എംപി. മേയർക്ക് സൗന്ദര്യമുണ്ടെങ്കിലും വായിൽനിന്നു വരുന്നത് കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനേക്കാൾ ഭയാനകമായ ചില വർത്തമാനങ്ങളാണെന്ന് മുരളീധരൻ പറഞ്ഞു. എം.പി. പത്മനാഭനെ പോലുള്ളവര്‍ ഇരുന്ന കസേരയിലാണ് ആര്യാ രാജേന്ദ്രന് ഇരിക്കുന്നതെന്ന് ഓർക്കണം. ദയവായി അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലെ “കനകസിംഹാസനത്തില്‍’ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത് എന്നു മാത്രമാണ് അവരോടു പറയാനുള്ളതെന്നും മുരളീധരൻ പറഞ്ഞു.
Read Moreഞങ്ങളും ഇന്ത്യക്കാരാണ്, ഉപദ്രവിക്കരുത്..! പാക് ജയത്തിന് പിന്നാലെ കാഷ്മീരി വിദ്യാർഥികൾക്ക് മർദനം
ചണ്ഡിഗഡ്: പാക്കിസ്ഥാനെതിരായ ആദ്യ ട്വന്റി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ പഞ്ചാബിൽ കാഷ്മീരി വിദ്യാർഥികൾക്ക് നേരെ ആക്രമണം. സംഗ്രൂരിലെ ഭായ് ഗുർദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് കോളജിലാണ് സംഭവം. ഉത്തർപ്രദേശിൽനിന്നുള്ള വിദ്യാർഥികളാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. ഞങ്ങൾ മത്സരം കാണുകയായിരുന്നു. ഇതിനിടെ, ഇവിടേക്ക് എത്തിയ യുപിയിൽനിന്നുള്ള വിദ്യാർഥികൾ ഞങ്ങൾക്ക് നേരെ ആക്രോശിച്ചു. പിന്നാലെ മർദിക്കുകയും മുറി അടിച്ചു തകർക്കുകയും ചെയ്തു. ഞങ്ങളും ഇവിടെ പഠിക്കാൻ വന്നവരാണ്. എന്താണ് ഉണ്ടായതെന്ന് നിങ്ങൾക്ക് അറിയാം. ഉപദ്രവിക്കരുത്. ഞങ്ങളും ഇന്ത്യക്കാർ തന്നെയാണെന്നും ഒരു വിദ്യാർഥി പറഞ്ഞു. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പോലീസ് പറഞ്ഞു.
Read Moreചെറുപ്രായത്തിൽ മയക്കുമരുന്നിന് അടിമയാകുന്നത് നല്ലതല്ല! അവനു നല്ല ഭാവിയുണ്ട്, ലഹരിവിമുക്ത കേന്ദ്രത്തിലാക്കണം.. ഷാരൂഖിനോട് കേന്ദ്രമന്ത്രി
ന്യൂഡൽഹി: ആര്യൻ ഖാനെ ലഹരിവിമുക്ത കേന്ദ്രത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. ചെറുപ്രായത്തിൽ മയക്കുമരുന്നിന് അടിമയാകുന്നത് നല്ലതല്ലെന്നും ഏതാനും മാസത്തേക്ക് അവനെ ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് മാറ്റണമെന്നുമാണ് ഷാരൂഖ് ഖാനോട് കേന്ദ്രമന്ത്രിയുടെ ഉപദേശം. ആര്യന് നല്ല ഭാവിയുണ്ട്. അവനെ ജയിലിൽ ഇടുന്നതിന് പകരം ഒന്നോ രണ്ടോ മാസം ലഹരി വിമുക്ത കേന്ദ്രങ്ങളിലേക്കാണ് മാറ്റേണ്ടത്. ഈ രാജ്യത്ത് ഇതിനായി ഒട്ടേറെ കേന്ദ്രങ്ങളുണ്ട്. അപ്പോൾ അവന്റെ എല്ലാ ശീലവും മാറിക്കൊള്ളും- കേന്ദ്രമന്ത്രി പറഞ്ഞു. എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ ഈ മാസം മൂന്നിനാണ്, മുംബൈ തീരത്ത് നങ്കൂരമിട്ട ആഡംബര കപ്പലിൽ റെയ്ഡ് നടത്തി ആര്യൻ ഉൾപ്പെടെ പ്രതികളെ അറസ്റ്റ്ചെയ്തത്. ജാമ്യം ലഭിക്കാത്തതിനെത്തുടർന്ന് മുംബൈ ആർതർ റോഡ് ജയിലിൽ വിചാരണത്തടവുകാരനായി തുടരുകയാണ് ആര്യൻ.
Read Moreമുല്ലപ്പെരിയാറിൽ കുഴപ്പമൊന്നുമില്ല; സോഷ്യൽ മീഡിയ വഴി തെറ്റായ പ്രചാരണം നടക്കുന്നു; അനാവശ്യ ഭീതി പരത്തരുതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിൽ നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ഇപ്പോൾ പ്രത്യേകമായൊന്നും സംഭവിച്ചിട്ടില്ല. എന്നാൽ സോഷ്യൽ മീഡിയ വഴി തെറ്റായ പ്രചാരണം നടക്കുകയാണ്. അനാവശ്യ ഭീതി പരത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടി ആയതോടെ ജനങ്ങൾ ആശങ്കയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരത്തേ പറഞ്ഞിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളിൽ ഭീതി നിഴലിക്കുന്നുണ്ടെന്നാണ് സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. മുഖ്യമന്ത്രിയുമായി ഇക്കാര്യം ഫോണിൽ സംസാരിച്ചു. സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനും, സുരക്ഷയ്ക്കും ഹ്രസ്വ കാലത്തേക്കും ദീർഘകാലത്തേക്കുമുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
Read Moreശക്തമായ മഴയ്ക്കൊപ്പം കാറ്റും മിന്നലും; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്; അഞ്ചു ദിവസത്തേക്ക് മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തുലാവർഷത്തിന് മുന്നോടിയായി വടക്ക്-കിഴക്കൻ കാറ്റ് സജീവമാകുന്നതിനാൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
Read Moreസർക്കാർ ബസിൽ കയറി വിശേഷം തിരക്കി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ; സെൽഫിയെടുത്ത് യാത്രക്കാർ
സർക്കാർ ബസിൽ കയറി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പെട്ടെന്ന് മുഖ്യമന്ത്രി ബസിൽ കയറിയപ്പോൾ യാത്രക്കാരും ജീവനക്കാരും അമ്പരന്നു. പൊതുപരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ മുന്നിലെത്തിയ സർക്കാർ ബസിൽ കയറിയത്. ത്യാഗരായനഗറിൽ നിന്ന് കണ്ണകി നഗറിലേക്ക് സർവീസ് നടത്തുന്ന M19B എന്ന സർക്കാർ ടൗൺ ബസിലാണ് അദ്ദേഹം മിന്നൽ സന്ദർശനം നടത്തിയത്. സർക്കാർ അധികാരമേറ്റ ശേഷം ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചിരുന്നു. അതേ കുറിച്ചും അദ്ദേഹം യാത്രക്കാരായ സ്ത്രീകളോട് ചോദിച്ചറിഞ്ഞു. യാത്രക്കാർക്കൊപ്പം യാതൊരു നീരസവും കൂടാതെ സെൽഫി എടുക്കാൻ സഹകരിച്ചതിനു ശേഷമാണ് സ്റ്റാലിൻ മടങ്ങിയത്. സർക്കാർ സ്ഥാപനങ്ങളിലും പൊലീസ് സ്റ്റേഷനിലും പലതവണ സ്റ്റാലിൻ മിന്നൽ സന്ദർശനം നടത്തിയിരുന്നു.
Read Moreഅപരിചിതരിൽ നിന്നുള്ള വീഡിയോ കാളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കുക, പണികിട്ടും! മുന്നറിയിപ്പുമായി പോലീസ്
വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഘത്തിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഇത്തരം കെണികൾ എങ്ങനെയാണ് ഒരുക്കുന്നതെന്ന് പോലീസ് ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. ഫിലിപ്പൈൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതിന്റെ പിന്നിലെന്ന് പോലീസ് പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം അപരിചിതരിൽ നിന്നുള്ള വീഡിയോ കാളുകൾസ്വീകരിക്കുമ്പോൾ സൂക്ഷിക്കുക വാട്സ് ആപ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കാളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ അടുത്തിടെയായി റിപ്പോർട്ട് ചെയ്തുവരുന്നു. മൊബൈൽ ഫോണിലേക്ക് വരുന്ന വീഡിയോ കാൾ അറ്റൻഡ് ചെയ്താൽ മറുവശത്തു അശ്ളീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിൻഡോ സ്ക്രീനിൽ ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം ഉൾപ്പെടെ റെക്കോർഡ് ചെയ്തെടുത്തതിന് ശേഷം പണം ആവശ്യപ്പെടും. നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുക. വീഡിയോ സാമൂഹിക മാധ്യമങ്ങളിലും യു ട്യൂബിലും ഇടുമെന്നും അല്ലെങ്കിൽ പണം വേണമെന്നുമാകും…
Read Moreഅനുപമയ്ക്ക് നീതി നിഷേധിക്കപ്പെട്ടെന്നു വൃന്ദ കാരാട്ട്! പാർട്ടി ഒപ്പമുണ്ടെന്ന് വിജയരാഘവൻ, വിവാദങ്ങൾക്കില്ലെന്ന് ശ്രീമതി
സ്വന്തം ലേഖകൻ ന്യൂഡൽഹി: പേരൂർക്കടയിൽ അമ്മയിൽ നിന്നു കുഞ്ഞിനെ മാറ്റിയ കേസിൽ അനുപമയ്ക്ക് നീതി നിഷേധിക്കപ്പെട്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ഇതുവരെ സംഭവിച്ചിരിക്കുന്നത് അങ്ങേയറ്റം മനുഷ്യത്വ രഹിതമായ കാര്യങ്ങളാണ്. അനുപമയ്ക്ക് എത്രയും വേഗം കുഞ്ഞിനെ തിരികെ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സിപിഎം സംസ്ഥാന നേതൃത്വം വെട്ടിലയിരിക്കേയാണ് സിപിഎം കേന്ദ്ര കമ്മിറ്റി നടക്കുന്നതിനിടെ ഡൽഹിയിൽ നിന്ന് പോളിറ്റ് ബ്യൂറോ അംഗം അനുപമയ്ക്ക് പൂർണ പിന്തുണ നൽകി രംഗത്തെത്തിയത്. അതേസമയം, അനുപമയുടെ വിഷയത്തിൽ തനിക്കു നേരിട്ടു പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നു പി.കെ ശ്രീമതി പറഞ്ഞു. പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് വഴിയാണ് വിഷയം അറിഞ്ഞത്. പാർട്ടി അനുമപമയ്ക്ക് ഒപ്പമാണെന്നു വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തിൽ മറ്റു വിവാദങ്ങൾക്കില്ലെന്നും ശ്രീമതി ഡൽഹിയിൽ പറഞ്ഞു. സ്വന്തം കുഞ്ഞിനെ തിരികെ ലഭിക്കാൻ പോരാടുന്ന അനുപമയ്ക്ക് ഒപ്പമാണ്…
Read Moreഉയരുന്ന ആശങ്ക! മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; ആദ്യ മുന്നറിയിപ്പ് നൽകി
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 136 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 142 അടിയാണ് അണക്കെട്ടിന്റെ അനുവദനീയമായ പരമാവധി സംഭരണശേഷി. വർഷത്തിൽ രണ്ടു തവണ ഇത്രയും വെള്ളം സംഭരിക്കാൻ കേന്ദ്ര ജലകമ്മിഷൻ അംഗീകരിച്ച ജലപരിധി പ്രകാരം തമിഴ്നാടിനു സാധിക്കും. അതിനാൽ ജലനിരപ്പ് 142 അടിയിലെത്തിയാൽ മാത്രമേ ഷട്ടറുകൾ തുറക്കാൻ സാധ്യതയുള്ളൂ.
Read More