സ്വന്തംലേഖകൻ തൃശൂർ: സ്കൂളുകൾ തുറക്കുന്പോൾ എത്ര കുട്ടികൾ എത്തുമെന്ന കണക്കെടുപ്പിൽ ഭൂരിഭാഗം എൽപി, യുപി വിഭാഗം കുട്ടികളെയും തത്കാലം വിടില്ലെന്ന നിലപാടിൽ രക്ഷിതാക്കൾ. അധ്യാപകർ അതാതു ക്ലാസിലെ രക്ഷിതാക്കളുമായി ബന്ധപ്പെട്ടാണു കണക്കെടുപ്പു നടത്തിക്കൊണ്ടിരിക്കുന്നത്. കുട്ടികളെ സ്കൂളിലേക്കു വിടുന്നുണ്ടോയെന്നു വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഫോണിലും വാട്സാപ്പിലുമൊക്കെയാണു അധികൃതർ ബന്ധപ്പെടുന്നത്. അപൂർവം സ്കൂളുകളിൽ അധ്യാപകർ നേരിട്ടു രക്ഷിതാക്കളെ കണ്ടു സംസാരിക്കുന്നുണ്ട്. എന്നാൽ ഭൂരിഭാഗം രക്ഷിതാക്കളും ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്ന തങ്ങളുടെ കുട്ടികളെ തുടക്കത്തിൽ വിടുന്നില്ലെന്ന നിലപാടാണ് അറിയിച്ചിരിക്കുന്നത്. ഇരുപതും മുപ്പതും കുട്ടികളുള്ള ക്ലാസുകളിൽ അഞ്ചും ആറും വിദ്യാർഥികൾ വീതമേ എത്തുകയുള്ളൂവെന്നാണു പ്രാഥമിക കണക്ക്. ക്ലാസുകളൊക്കെ തുടങ്ങി ഒരാഴ്ച കഴിഞ്ഞു നോക്കിയിട്ടു തീരുമാനിക്കാമെന്നതാണ് രക്ഷിതാക്കളുടെ നിലപാട്. കോളജുകൾ ഘട്ടംഘട്ടമായി തുറന്നിട്ടും, സ്കൂളുകൾ എൽപി മുതൽ പ്ലസ്ടു വരെ ഒറ്റയടിക്കു തുറക്കുന്നതിനെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്നാണു രക്ഷിതാക്കളുടെ നിലപാട്. ഹൈസ്കൂൾ മുതൽ പ്ലസ്ടു വരെ…
Read MoreCategory: Loud Speaker
പ്രസംഗം പൊല്ലാപ്പായി; നഷ്ടം 34,400 കോടി ഡോളർ! അതുവരെ കുതിപ്പിന്റെ പാതയിലായിരുന്ന കമ്പനി പിന്നീടങ്ങോട്ട് ഇടറി വീണു
മുംബൈ: അലിബാബ സഹസ്ഥാപകൻ ജാക്മായുടെ വിവാദ പ്രസംഗത്തെത്തുടർന്ന് ഒരു വർഷത്തിനിടെ കന്പനിക്ക് നഷ്ടമായത് 34,400 കോടി ഡോളർ. കഴിഞ്ഞ വർഷം ഒക്ടോബറിലാണു ചൈനീസ് സർക്കാരിന്റെ ബിസിനസ് നയങ്ങളെ വിമർശിച്ച് ജാക്മാ പ്രസംഗം നടത്തിയത്. അതുവരെ കുതിപ്പിന്റെ പാതയിലായിരുന്ന കന്പനി പിന്നീടങ്ങോട്ട് ഇടറി വീഴുകയായിരുന്നു. അലിബാബയുടെ ഉപസ്ഥാപനമായ ആന്റ് ഗ്രൂപ്പിന്റെ പ്രാരംഭ ഓഹരിവില്പന തടഞ്ഞുകൊണ്ടായിരുന്നു ചൈനീസ് സർക്കാരിന്റെ പ്രതികാര നടപടികളുടെ തുടക്കം. അടിക്കടിയുള്ള പരിശോധനകളും പിഴവുകളുടെ പേരിൽ കന്പനിയിൽനിന്ന് പിഴ ഈടാക്കുന്നതും പിന്നീട് തുടർക്കഥയായി. ഇതോടെയാണ് കന്പനിയുടെ ഓഹരിവില താണതും വിപണി മൂല്യം ഇടിഞ്ഞതും. ഈ മാസം അഞ്ചുമുതൽ 30 ശതമാനം കുതിപ്പുണ്ടായെങ്കിലും ജാക്മായുടെ പ്രസംഗത്തിനു മുന്‍പുണ്ടായിരുന്ന തലത്തിലേക്കു കന്പനിയുടെ ഓഹരിവില എത്തിയിട്ടില്ല.
Read Moreവെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിനു സാധ്യത; തുലാവര്‍ഷം കേരളത്തില്‍ കൂടുതലായിരിക്കുമെന്ന് സൂചന
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത തുടരണം. ബംഗാൾ ഉൾക്കടലിൽ ഇന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്. അതേസമയം കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ചുഴലിക്കാറ്റ് സീസണ് കൂടിയായതിനാല്‍ ഇത്തവണ കൂടുതല്‍ ന്യൂന മര്‍ദ്ദങ്ങളും ചുഴലിക്കാറ്റുകളും പ്രതീക്ഷിക്കുന്നുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇത്തവണ തുലാവര്‍ഷം കേരളത്തില്‍ കൂടുതലായിരിക്കുമെന്ന് സൂചന നല്‍കിയിരുന്നു.
Read Moreഅച്ഛൻ മൂത്രമൊഴിക്കാൻ പോയപ്പോൾ നേതാവായ ആളല്ലേ നിങ്ങൾ; ശ്രീ മുരളീധരനെ നിലയ്ക്ക് നിർത്താൻ പുതിയ ‘സെമികേഡർ പാർട്ടി’യിൽ ആരുമില്ലേ? മുരളീധരനെതിരേ റഹീം
തിരുവനന്തപുരം: കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രനെതിരേ അധിക്ഷേപ പരാമർശം നടത്തിയ കെ. മുരളീധരൻ എംപിക്കെതിരേ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. നിങ്ങളുടെ മകളാകാൻ മാത്രം പ്രായമുള്ള ആര്യയെ നോക്കി ഇങ്ങനെ പറയാൻ തോന്നിയ താങ്കളുടെ മാനസികാവസ്ഥ അപാരം തന്നെയെന്നാണ് റഹീം ഫേസ്ബുക്കിൽ കുറിച്ചത്. കോൺഗ്രസിന്റെ അധ്യക്ഷ ഇപ്പോഴും സോണിയ ഗാന്ധി തന്നെയല്ലേ. സൗന്ദര്യം അളക്കുന്ന മാപിനി ഘടിപ്പിച്ച മനസുമായാണോ സോണിയയും പ്രിയങ്കയും മുതൽ നാട്ടിലുള്ള സകലരേയും മുരളീധരൻ കാണുന്നതും മാർക്കിടുന്നതും..? ശുദ്ധ അസംബന്ധമാണ് മുരളീധരൻ വിളിച്ചു പറഞ്ഞത്. കമ്മിറ്റിക്കിടെ അച്ഛൻ മൂത്രമൊഴിക്കാൻ പോയപ്പോൾ നേതാവായ ആളല്ലേ നിങ്ങളെന്നും റഹീം വിമർശിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ശുദ്ധ അസംബന്ധമാണ് ഇന്നലെ ശ്രീ കെ മുരളീധരൻ വിളമ്പിയത്. നിങ്ങളുടെ മകളാകാൻ മാത്രം പ്രായമുള്ള ആര്യയെ നോക്കി ഇങ്ങനെപറയാൻ തോന്നിയ താങ്കളുടെ മാനസികാവസ്ഥ അപാരം തന്നെ. ഇങ്ങനെ തരം താഴരുത്…
Read Moreകോളജ് വിദ്യാർഥിനിയെ ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമം; വലിച്ചിഴയ്ക്കുന്നതിനിടെ രക്ഷപ്പെട്ട വിദ്യാര്‍ഥിനി അടുത്ത വിട്ടിൽ ഓടിക്കയറി; വെളുത്ത് തടിച്ച മീശയും താടിയുമില്ലാത്ത ആളാണ് പ്രതിയെന്ന് പെൺകുട്ടി
കൊണ്ടോട്ടി:കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ഥിനിക്കു നേരെ ആക്രമണം. ഇരുപത്തിയൊന്നുകാരിയെ തോട്ടത്തിലേക്ക് വലിച്ചുകൊണ്ടു പോകാനായിരുന്നു ശ്രമം.തലനാരിഴക്ക് രക്ഷപ്പെട്ട വിദ്യാര്‍ഥിനി തൊട്ടടുത്ത വീട്ടില്‍ അഭയം തേടി. ആക്രമണത്തിന് മുതിർന്ന അജ്ഞാതനെ തേടി പോലീസ്. കൊണ്ടോട്ടി കോട്ടൂക്കരയില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. കോളേജിലേക്ക് പോവുകയായിരുന്നു 21 കാരി.ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന ആള് വിദ്യാര്ഥിനിയെകീഴ്പ്പെടുത്തി വയലിലെ വാഴ തോട്ടത്തിലേക്കു പിടിച്ചു വലിച്ച് കൊണ്ടുപോവുകയായിരുന്നു. കുതറി മാറി രക്ഷപെട്ട പെണ്‍കുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടി കയറുകയായിരുന്നു.പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ചു. പരിസരങ്ങളിലെ സിസിടിവി കാമറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് പ്രതിക്കായി പൊലീസ്അന്വേഷണം തുടങ്ങി. മലപ്പുറത്ത് നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. ഷാള്‍ പെണ്‍കുട്ടിയുടെ വായില്‍ കയറ്റി, കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊണ്ടോട്ടി: കോട്ടൂക്കരയിൽ വിദ്യാർഥിനിയെ മാനഭംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി…
Read Moreക്ലീനിംഗ് കഴിഞ്ഞു, സ്ക്രീനുകളും റെഡി; വെള്ളിത്തിരയിലെ ആരവങ്ങൾക്കായി സിനിമാ തിയറ്ററുകൾ ഒരുങ്ങി; സ്ക്രീനിൽ ആദ്യമെത്തുന്നത് ഇംഗ്ലീഷ് സിനുകൾ
വൈപ്പിന്‍: കോവിഡ് രണ്ടാംതരംഗം വ്യാപകമായതിനെ തുടര്‍ന്ന് ഏപ്രില്‍ 24 മുതല്‍ അടച്ചിട്ട സിനിമാ തിയറ്ററുകള്‍ ഇന്നലെ തുറന്നു. ക്ലീനിംഗുകളും മറ്റും പൂര്‍ത്തിയാക്കി. നാളെ മുതലാണ് പ്രദര്‍ശനം ആരംഭിക്കുന്നത്. ചില തീയറ്ററുകള്‍ 28നാകും പ്രദര്‍ശനം തുടങ്ങുക. ഇതിനു മുന്നോടിയായിട്ടാണ് തീയറ്ററുകള്‍ തുറന്നത്. ആധുനികസംവിധാനങ്ങളോടുകൂടിയ തിയറ്ററുകളായതിനാല് പ്രൊജക്ടറുകള്‍ സംരക്ഷിക്കാനായി അടഞ്ഞു കിടന്ന സമയങ്ങളിലും ഇടക്കിടെ തിയറ്ററിൽ ചിത്രങ്ങളുടെ ട്രെയ്ലറുകള് ഓടിക്കുന്നുണ്ടായിരുന്നു. കടുത്ത സാമ്പത്തിക ബാധ്യതകള്‍ക്കിടയിലും തിയറ്റർ ഉടമകൾ ഇതിനായി ജീവനക്കാരെ നില നിര്‍ത്തിയിരുന്നു. ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നീ ഇംഗ്ലീഷ് ചിത്രങ്ങളും ശിവകാര്ത്തികേയൻ നായകനാവുന്ന തമിഴ് ചിത്രം ഡോക്ടര്‍, പ്രഥിരാജ് ഗസ്റ്റ് റോളില്‍ വരുന്ന ജോജു ചിത്രമായ സ്റ്റാര്‍ എന്നിവയാണ് പ്രദര്‍ശനത്തിനായി ആദ്യം എത്തുക. തുടര്‍ന്ന് ദുല്‍ക്കര്‍ സല്‍മാന്റെ കുറുപ്പ് എന്ന സിനിമയും എത്തും. ഇതിനിടയില്‍ അജഗജാന്തരവും റിലീസിനെത്തുമെന്ന് പറയപ്പെടുന്നു.ആദ്യമുണ്ടായിരുന്നതു പോലെ…
Read Moreകുഞ്ഞിനെ ദത്ത് നൽകിയത് നിയമപ്രകാരം; അന്തിമ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്ന് മന്ത്രി വീണ ജോർജ്
തിരുവനന്തപുരം: ശിശുക്ഷേമസമിതിയിൽ നിന്നും കുഞ്ഞിനെ ദത്ത് നൽകിയത് നിയമപ്രകാരമാണെന്ന് മന്ത്രി വീണ ജോർജ് നിയമസഭയിൽ വ്യക്തമാക്കി. ശിശുക്ഷേമസമിതിയും ചൈൾഡ് വെൽഫെയർ കമ്മിറ്റിയും നടപടിക്രമങ്ങൾ പാലിച്ചാണ് പ്രവർത്തിച്ചതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. വിഷയം കോടതിയുടെ പരിഗണനയിലിരിക്കുകയാണ് അന്തിമ തീരുമാനമെടുക്കേണ്ട ത് കോടതിയാണെന്നും മന്ത്രി വ്യക്തമാക്കി. ദത്ത് നൽകിയ കുട്ടിക്കും അവകാശങ്ങൾ ഉണ്ട്. കോടതിയിൽ സർക്കാരിന്റെ നിലപാട് അറിയിച്ചിട്ടുണ്ട്. നിയമപരമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എല്ലാം ഈ വിഷയത്തിൽ ചെയ്തിട്ടുണ്ടെ ന്നും മന്ത്രി പറഞ്ഞു.പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിൽ മറുപടി നൽകുകയായിരുന്നു മന്ത്രി
Read Moreഅമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം; കുഞ്ഞിനെ ലഭിച്ചത് അമ്മത്തൊട്ടിലിൽ നിന്ന്; ശിശുക്ഷേമ സമിതിയെയും സെക്രട്ടറിയേും ന്യായീകരിച്ചു ആനാവൂർ നാഗപ്പൻ
സ്വന്തം ലേഖകൻ തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ശിശുക്ഷേമ സമിതിയെയും സമിതി സെക്രട്ടറി ഷിജു ഖാനെയും ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ രംഗത്ത്. കുഞ്ഞിനെ ദത്ത് നൽകിയതിൽ ശിശുക്ഷേമ സമിതി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നു പറഞ്ഞ ആനാവൂർ നാഗപ്പൻ, കുഞ്ഞിനെ ലഭിച്ചത് അമ്മത്തൊട്ടിലിൽ നിന്നാണെന്നും വെളിപ്പെടുത്തി. കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വെളിപ്പെടുത്താൻ ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജു ഖാനു കഴിയില്ല. ഈ പരിമിതി വെച്ചുകൊണ്ടാണ് ഷിജു ഖാനെ വേട്ടയാടുന്നത്. കുഞ്ഞിന്റെ വിവരങ്ങൾ പത്രങ്ങളിലടക്കം നൽകിയിരുന്നു. നടപടി ക്രമങ്ങൾ എല്ലാം പാലിച്ചാണ് കാര്യങ്ങൾ ചെയ്തത്. ഏഴ് മാസങ്ങൾ കൊണ്ടാണ് ദത്ത് നടപടികൾ പൂർത്തിയാക്കിയത്. അതുവരെ ശിശുക്ഷേമ സമിതിക്കു മുന്‍പാകെ ആരും എതിർപ്പ് അറിയിച്ചിട്ടില്ലെന്നും നാഗപ്പൻ പറഞ്ഞു.കുഞ്ഞിനെ ദത്ത് നൽകിയ കാര്യത്തിൽ എതിർപ്പുമായി അനുപമയോ ഭർത്താവോ ശിശുക്ഷേമ സമിതിയെ സമീപിച്ചിട്ടില്ല.…
Read Moreമുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണം; ജനങ്ങളുടെ ആശങ്ക സർക്കാരിനെ അറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുല്ലപ്പെരിയാർ അണക്കെട്ട് പഴയതാണെന്നും പുതിയത് പണിയണമെന്നും ജനങ്ങളുടെ ആശങ്ക സർക്കാരിനെ അറിയിച്ചുവെന്നും ഗവർണർ വ്യക്തമാക്കി. തർക്കങ്ങളിൽ ശാശ്വത പരിഹാരമുണ്ടാക്കേണ്ടത് കോടതികളാണെന്നും ഗവർണർ പറഞ്ഞു. തമിഴ്നാട് സർക്കാരുമായുള്ള ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു. അതേസമയം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137.5 അടി പിന്നിട്ടു. ഞായറാഴ്ച വൈകുന്നേരം 136.9 അടിയായിരുന്നു ജലനിരപ്പ്. തിങ്കളാഴ്ച പകൽ അണക്കെട്ട് പ്രദേശത്ത് മഴയില്ലായിരുന്നെങ്കിലും വൈകുന്നേരത്തോടെ മഴ തുടങ്ങി. മഴ കനത്താൽ ഇന്നു പകൽ ജലനിരപ്പ് 138 അടി പിന്നിട്ടേക്കും. ജലനിരപ്പ് 138 അടിയിലെത്തുന്പോൾ രണ്ടാമത്തെ മുന്നറിയിപ്പ് നൽകും. 140 അടിയിലെത്തുന്പോൾ അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ മുന്നറിയിപ്പ് നൽകും.141-ൽ രണ്ടാമത്തെ മുന്നറിയിപ്പും 142-ൽ അവസാനത്തെ മുന്നറിയിപ്പും നൽകി വെള്ളംതുറന്നുവിടും.
Read Moreകണ്ണൂരില്‍ സ്കൂള്‍ ശുചിമുറിയില്‍ നിന്ന് ബോംബുകള്‍ കണ്ടെടുത്തു ! സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി…
ആറളത്ത് സ്കൂള്‍ വൃത്തിയാക്കുന്നതിനിടെ ശുചിമുറിയില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി. ആറളം ഹയര്‍സെക്കണ്ടറി സ്കൂളിലെ (aralam higher secondary school ) ശുചിമുറിയില്‍ നിന്നാണ് രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്ക്വാഡെത്തി ബോംബ് നിര്‍വീര്യമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ഏറെ നാളായി അടച്ചിട്ടിരുന്ന സ്കൂള്‍ വൃത്തിയാക്കാനായി എത്തിയപ്പോഴായിരുന്നു സംഭവം. സ്കൂളിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ അധ്യാപകനാണ് ആദ്യം ബോംബ് കണ്ടത്. ശുചിമുറിയില്‍ രണ്ട് നീല ബക്കറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ട അധ്യാപകന് ബക്കറ്റ് പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് ബക്കറ്റില്‍ ഉമിക്കരിയില് ഒളിപ്പിച്ച് വച്ച നിലയില്‍ രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തുകയും ചെയ്തു. ആദ്യം തേങ്ങയാണെന്നാണ് കരുതിയത്. എന്നാല്‍ പിന്നീട് പന്തികേട് തോന്നിയ അധ്യാപകന് ഉടന്‍ തന്നെ ആറളം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി ബോംബ് നിര്‍വീര്യമാക്കിയത്. ആര്‍സെനിക് സള്‍ഫെയ്ഡും കുപ്പിച്ചില്ലും ആണിയും ചേര്‍ത്താണ് ബോംബ് നിര്‍മ്മിച്ചിരിക്കുന്നത്.…
Read More