കോട്ടയം: എംജി സർവകലാശാലയിൽ എഐഎസ്എഫ്-എസ്എഫ്ഐ സംഘർഷത്തിൽ മർദ്ദനമേറ്റ എഐഎസ്എഫ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. എസ്എഫ്ഐയുടെ പരാതിയിൽ കോട്ടയം ഗാന്ധിനഗർ പോലീസാണ് എഐഎസ്എഫ് പ്രവർത്തകർക്കെതിരെ കേസെടുത്തത്. സംഘർഷത്തിനിടെ എസ്എഫ്ഐ പ്രവർത്തകയോട് എഐഎസ്എഫ് പ്രവർത്തകർ അപമര്യാദയായി പെരുമാറിയെന്നും കേറിപ്പിടിക്കാൻ ശ്രമിച്ചെന്നും തങ്ങളുടെ പ്രവർത്തകരെ മർദ്ദിച്ചെന്നും ആരോപിച്ചാണ് എസ്എഫ്ഐ പോലീസിൽ പരാതി നൽകിയത്. എഐഎസ്എഫ് കോട്ടയം ജില്ലാ പ്രസിഡന്റ് ഷാജോ, ജില്ലാ സെക്രട്ടറി നന്ദു ജോസഫ്, മറ്റ് നേതാക്കളായ സഹദ്, അമൽ അശോക്, എ.എസ്. അഭിജിത്ത് എന്നിവർ ഉൾപ്പടെ ഏഴ് എഐഎസ്എഫ് പ്രവർത്തകരെ പ്രതികളാക്കിയാണു കേസെടുത്തത്. വോട്ടുചെയ്യാനെത്തിയ എറണാകുളം സ്വദേശിനിയായ വിദ്യാർഥിയും സർവകലാശാല ക്യാന്പസിലെ വിദ്യാർഥിയുമാണു പരാതി നൽകിയത്. വോട്ട് ചെയ്യാനെത്തിയ പെണ്‍കുട്ടിയുടെ തിരിച്ചറിയൽ കാർഡ് തട്ടിപ്പറിച്ചെടുക്കാനായിരുന്നു ശ്രമം. അത് ചെറുത്തപ്പോൾ അസഭ്യം പറയുകയും ആക്രമിക്കാനും മുതിർന്നു. ഇതുകണ്ട് ക്യാന്പസിലെ വിദ്യാർഥി എത്തിയപ്പോഴാണ് ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചത്. ഇരുപരാതികളിലും പോലീസ് അന്വേഷണം…
Read MoreCategory: Loud Speaker
ഒരു നിമിഷത്തെ അശ്രദ്ധ ഒഴിവാക്കൂ..! രാഹുല്‍ നേരിട്ട് ബാങ്കിനെ സമീപിച്ചതിനാല്‍ പണം നഷ്ടമായില്ല; അപ്ഡേറ്റഡ് തട്ടിപ്പുകൾ ഇങ്ങനെ…
സീമ മോഹന്‍ലാല്‍ കെവൈസി അപ്ഡേറ്റ് ചെയ്യാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തിരിക്കുന്നുവെന്ന സന്ദേശമാണ് കഴിഞ്ഞ ദിവസം എറണാകുളം സ്വദേശി രാഹുലിന് വന്നത്. സന്ദേശത്തിന് താഴെ കെവൈസി അപ്ഡേറ്റ് ചെയ്യാനായി ഒരു ലിങ്കും ഉണ്ടായിരുന്നു. രാഹുല്‍ നേരിട്ട് ബാങ്കിനെ സമീപിച്ചതിനാല്‍ അക്കൗണ്ടില്‍നിന്ന് പണം നഷ്ടമാകാതെ രക്ഷപ്പെട്ടു. ഇത്തരം മെസേജുകളെ വിശ്വസിക്കരുതെന്നാണ് സൈബര്‍ ക്രൈം പോലീസ് നല്കുന്ന മുന്നറിയിപ്പ്. സന്ദേശത്തോടൊപ്പം വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും സംശയ നിവാരണത്തിനായി ബാങ്കിനെ നേരിട്ട് സമീപിക്കണമെന്നും സൈബര്‍ ക്രൈം പോലീസ് പറയുന്നു. പലതരത്തിലുള്ള സൈബര്‍ തട്ടിപ്പുകളാണ് ഇന്നുളളത്. പഠനം ഓണ്‍ലൈനിലേക്ക് മാറിയപ്പോള്‍ ഇത്തരം ചതിക്കുഴികളിലേക്ക് എത്താനുള്ള സാധ്യതയും ഏറെയാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കു ശേഷവും പല കുട്ടികളുടെയും കൈകളില്‍ മൊബൈല്‍ ഫോണുകള്‍ ഉണ്ടാകും. പഠനാവശ്യമെന്ന പേരിലായതിനാല്‍ പല മാതാപിതാക്കളും ഇതിന്റെ സത്യാവസ്ഥ അറിയാന്‍ കഴിയാതെ പോകുന്നുവെന്നതാണ് വാസ്തവം. തട്ടിപ്പുകള്‍ ഇങ്ങനെ സ്ക്രാച്ച് ആന്‍ഡ് വിന്നിലൂടെ…
Read Moreഅശ്ലീല വീഡിയോ കോളിലൂടെ തട്ടിയെടുത്തത് കോടികള്‍ ! നാലു സ്ത്രീകളുള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ നിന്ന് കണ്ടെടുത്തത് സെക്സ് ടോയ്സ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍…
അശ്ലീല വീഡിയോ കോളും ചാറ്റിംഗും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി അഞ്ചംഗസംഘം തട്ടിയെടുത്തത് കോടികള്‍. സംഘാംഗങ്ങളായ യോഗേഷ്, സപ്ന, നികിത, നിഥി, പ്രിയ എന്നിവരെയാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് പോലീസ് അറസ്റ്റു ചെയ്തത്. നിരവധി പേരെ തട്ടിപ്പിനിരയാക്കിയ ഇവര്‍ അവരില്‍ നിന്ന് കോടികള്‍ തട്ടിയതായി പോലീസ് പറഞ്ഞു. ഗുജറാത്തിലെ രാജ്കോട്ട് പോലീസ് കൈമാറിയ വിവരത്തെ തുടര്‍ന്നാണ് ഗാസിയാബാദ് പോലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. അശ്ലീലവീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രാജ്കോട്ടിലെ ഒരാളില്‍നിന്ന് പ്രതികള്‍ 80 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഈ കേസില്‍ രാജ്കോട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതികള്‍ ഉള്‍പ്പെട്ട സംഘത്തെക്കുറിച്ച് കൂടുതല്‍വിവരങ്ങള്‍ ലഭിച്ചത്. ഈ വിവരങ്ങള്‍ ലഭിച്ചതോടെ സൈബര്‍ പോലീസിന്റെ സഹായത്തോടെ ഗാസിയാബാദ് പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. അശ്ലീല വെബ്സൈറ്റ് വഴിയാണ് പ്രതികള്‍ ആളുകളെ ബന്ധപ്പെട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. ഈ വെബ്സൈറ്റ് വഴി അശ്ലീലവീഡിയോകള്‍ തത്സമയം പ്രദര്‍ശിപ്പിച്ചും നഗ്നത പ്രദര്‍ശിപ്പിച്ചുള്ള…
Read Moreതാനുമൊരു അമ്മയാണ്, കാര്യങ്ങൾ മനസിലാകും; പ്രശ്ന പരിഹാരത്തിന് എല്ല പിന്തുണയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാമെന്ന് മന്ത്രി ഉറപ്പു നൽകിയെന്ന് അനുപമ
സ്വന്തം ലേഖകൻ തിരുവനന്തപുരം: അമ്മയെ അറിയിക്കാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അമ്മ അനുപമയെ ഫോണിൽ വിളിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. പ്രശ്നം പരിഹരിക്കുന്നതിനു ആവശ്യമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി അനുപമ പറഞ്ഞു. കുഞ്ഞിനെ വിട്ടുകിട്ടുന്നതിനായി സെക്രട്ടേറിയറ്റ് പടിക്കൽ ഇന്ന് നിരാഹാര സമരം ആരംഭിക്കാനിരിക്കേയാണ് അനുപമയെ മന്ത്രി വീണ ജോർജ് വിളിച്ചത്. താനുമൊരു അമ്മയാണ്, കാര്യങ്ങൾ മനസിലാകുമെന്ന് വീണ അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിലുണ്ടായ വീഴ്ചകളിൽ നടപടിയുണ്ടാകുമെന്നു മന്ത്രി ഉറപ്പ് നൽകിയതായി അനുപമ പറഞ്ഞു. വീഴ്ചകൾ കണ്ടെത്താൻ വകുപ്പ് തലത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താനുമൊരു അമ്മയാണ്, കാര്യങ്ങൾ മനസിലാകുമെന്നു മന്ത്രി പറഞ്ഞതായി അനുപമ പറഞ്ഞു.തന്റെ സമ്മതമില്ലാതെയാണ് ദത്ത് നൽകിയതെന്നു പരാതി നൽകിയിട്ടും കാര്യമായ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് അനുപമ നിരാഹാര സമരം നടത്തുന്നത്. സമരം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് എതിരല്ല.…
Read Moreസർക്കാരിന്റെ സ്വപ്നപദ്ധതിയായ സിൽവർ ലൈൻ പദ്ധതിക്ക് അനുകൂലമാണ് കേന്ദ്രനിലപാടെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ
ന്യൂഡൽഹി: കേരള സർക്കാരിന്റെ സ്വപ്നപദ്ധതിയായ സിൽവർ ലൈന്‍ അനുകൂലമാണ് കേന്ദ്രനിലപാടെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. സാങ്കേതിക സാന്പത്തിക കാര്യങ്ങളിൽ കേന്ദ്രം കൂടുതൽ വ്യക്തത തേടി. അതിന് മറുപടി നൽകി പദ്ധതിയുമായി മുന്നോട് പോകുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം അതിവേഗ റെയിൽപ്പാതയ്ക്കായി എടുക്കുന്ന വായ്പയുടെ ബാധ്യത എറ്റെടുക്കില്ലെന്നു കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പദ്ധതി പൂർത്തീകരണത്തിനായി രാജ്യാന്തര ഏജൻസികളിൽനിന്ന് എടുക്കുന്ന വായ്പകൾ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തണമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നാലുമണിക്കൂർ കൊണ്ട് എത്തിച്ചേരാൻ കഴിയുന്ന സെമി ഹൈസ്പീഡ് റെയിൽ ലൈൻ (സിൽവർ ലൈൻ) പദ്ധതിക്കായി ധനകാര്യവകുപ്പ് വഴി ജിഐസിഎ, എഡിബി, എഐഐബി, കെഎഫ്ഡബ്ല്യു എന്നിവയിൽനിന്ന് 3700 കോടി രൂപ വായ്പ എടുക്കാനാണ് സംസ്ഥാനത്തിന്റെ നീക്കം. എന്നാൽ, ഈ കടബാധ്യത റെയിൽവേയ്ക്ക്…
Read Moreകാറളത്തെ ലൈഫ് പദ്ധതി കോണ്‍ക്രീറ്റ് തൂണുകളിലൊതുങ്ങി; തുടക്കത്തിലെ നിലച്ച പദ്ധതിയുടെ തൂണികൾ വെള്ളത്തിൽ മുങ്ങിയ നിലയിൽ; നിർധനരുടെ കാത്തിരിപ്പിന് ഇനിയും നീളും
കാറളം: തലചായ്ക്കാനിടമില്ലാത്ത ഒരുപറ്റം നിർധനരുടെ കാത്തിരിപ്പിന് ഇനിയും വിരാമമായിട്ടില്ല. കാറളം പഞ്ചായത്തിൽ വെള്ളാനിയിൽ ഭൂരഹിതർക്കും ഭവനരഹിതർക്കുമായി ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണം തുടക്കത്തിലേ നിലച്ചതോടെയാണ് ഇവരുടെ കാത്തിരിപ്പിനു മങ്ങലേറ്റത്. കൃത്യമായ രൂപരേഖയില്ലാതെ നിർമാണം ആരംഭിച്ചതാണു പദ്ധതി പാതിവഴിയിലാക്കിയത്.ലൈഫ് മിഷനോടു പുതിയ രൂപരേഖ നല്കാൻ പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു. 2020 സെപ്റ്റംബർ 24 നു മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈൻ വഴിയാണ് ഇതിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചത്. മന്ത്രി എ.സി. മൊയ്തീൻ, പ്രഫ. കെ.യു. അരുണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാർ, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് എന്നിവർ സന്നിഹിതരായിരുന്നു. ആറുമാസം കൊണ്ടു പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഒരുവർഷം പിന്നിട്ടിട്ടും കോണ്‍ക്രീറ്റ് തൂണുകൾ മാത്രമാണു സ്ഥാപിച്ചിട്ടുള്ളത്.
Read Moreസ്വര്‍ണം കടത്തുന്ന വിവരമറിഞ്ഞിട്ടും ശിവശങ്കർ മറച്ചുവച്ചു; 29 പ്രതികളുള്ള കേസിൽ 29-ാം പ്രതിയായി ശിവശങ്കറെ ചേർത്ത് കസ്റ്റംസ് കുറ്റപത്രം
കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ സംഭവത്തിൽ വിവരം അറിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഇക്കാര്യം മറച്ചുവച്ചുവെന്ന് കസ്റ്റംസ് കുറ്റപത്രം. സ്വർണക്കടത്ത് കേസിൽ എന്‍ഐഎ നേരത്തെ സമർപ്പിച്ച കുറ്റപത്രത്തില്‍ ശിവശങ്കറെ പ്രതി ചേര്‍ത്തിരുന്നില്ല. ശിവശങ്കർ, സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരുള്‍പ്പെടെ 29 പേര്‍ക്കെതിരേയാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസിൽ 29-ാം പ്രതിയാണ് ശിവശങ്കർ. നയതന്ത്ര ബാഗിലൂടെ സ്വര്‍ണം കടത്തുന്ന വിവരമറിഞ്ഞിട്ടും അത് മറച്ചുവച്ചു എന്നതാണ് ശിവശങ്കറിനെതിരായ കുറ്റം. സരിത്, സ്വപ്ന സുരേഷ്, സന്ദീപ് എന്നിവരാണ് കസ്റ്റംസിന്റെ കേസിൽ ഒന്നുമുതല്‍ മൂന്നുവരെ പ്രതികള്‍. മുഖ്യപ്രതികളായ ഇവര്‍ക്കൊപ്പം ആസൂത്രകന്‍ കെ.ടി. റെമീസും സ്വർണക്കടത്തിൽനിന്നു ലഭിച്ച ലാഭം പങ്കിട്ടെടുത്തെന്നും കുറ്റപത്രത്തിൽ പറയുന്നു. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണക്കടത്തില്‍ വ്യക്തമായ പങ്കുണ്ടായിരുന്നു. പ്രതികള്‍ വന്‍ സാമ്പത്തികലാഭം ഉണ്ടാക്കിയെന്നും…
Read Moreകെപിസിസി ഭാരവാഹി പട്ടികയെ ചൊല്ലി കോണ്‍ഗ്രസ് പാർട്ടിയിൽ മുറുമുറുപ്പ്; നേതാക്കൾക്ക് വ്യത്യസ്ത അഭിപ്രായം
തിരുവനന്തപുരം: നീണ്ട നാളത്തെ അഭ്യൂഹങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ കെപിസിസി ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ പട്ടികയെച്ചൊല്ലി കോണ്‍ഗ്രസ് പാർട്ടിയിൽ വീണ്ടും അഭിപ്രായവ്യത്യാസങ്ങൾ ഉയരുന്നു. ചർച്ച വേണമായിരുന്നുകെപിസിസി ഭാരവാഹി പട്ടികയിൽ അതൃപ്തി പരസ്യമായി വ്യക്തമാക്കി കെ.മുരളീധരൻ രംഗത്ത് വന്നു.പട്ടികയിൽ വേണ്ടത്ര ചർച്ച നടന്നില്ലെന്നും ചർച്ച നടന്നിരുന്നുവെങ്കിൽ അനുയോജ്യരല്ലാത്തവരെ ഒഴിവാക്കാമായിരുന്നുവെന്നും അച്ചടക്കം പാലിക്കുന്നതിനാൽ കുടുതൽ പ്രതികരിക്കുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. മുൻ കെപിസിസി പ്രസിഡന്റുമാരോട് കുടുതൽ ചർച്ചയാകാമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പട്ടികയെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തർക്ക വിഷയമാക്കേണ്ടപട്ടികയെ തർക്ക വിഷയമാക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. താൻ തർക്കത്തിനില്ലെന്നും ഭാരവാഹി പട്ടികയെ എല്ലാവരും പോസീറ്റിവായി കാണണം. തർക്കവിഷയമാക്കരുതെന്നും അദ്ദേഹം പറഞ്ഞു. എഐസിസിയുടെ തീരുമാനത്തെ ചോദ്യം ചെയ്യരുതെന്നാണ് തന്റെ അഭിപ്രായം. എല്ലാവരും പട്ടികയെ അംഗീകരിച്ചുവെന്നാണ് കരുതുന്നത്. ചെറിയ പ്രശ്നങ്ങൾ വരുംദിവസങ്ങളിൽ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. അതേ സമയം പാർട്ടിയിൽ…
Read Moreവ്യാജ ഡീസൽ മാഫിയ ‘മൈലേജ് കൂട്ടി’; ഉറവിടം കുന്നംകുളം ? അന്വേഷിക്കാൻ മന്ത്രിയുടെ നിർദേശം; വ്യാജ ഡീസൽ ഉപയോഗം സമൂഹത്തിനും വാഹനത്തിനും ദോഷം
സ്വന്തം ലേഖകന്‍ കോഴിക്കോട് : സംസ്ഥാനത്ത് പൊതുഗതാഗതസംവിധാനത്തെ ആശ്രയിക്കുന്ന സാധാരണക്കാരുടെ ജീവന് ഭീഷണി ഉയര്‍ത്തിയുള്ള വ്യാജ ഡീസല്‍ നിര്‍മാണ ഉറവിടം അജ്ഞാതം. മാസങ്ങള്‍ക്ക് മുമ്പ് വ്യാജ ഡീസല്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഇത് എവിടെ നിന്നാണ് നിര്‍മിക്കുന്നതെന്നത് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. സംസ്ഥാനത്ത് ഒന്നില്‍ കൂടുതല്‍ പ്രോസസിംഗ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാന വ്യാപകമായി പോലീസും മോട്ടോര്‍വാഹനവകുപ്പും സംയുക്ത പരിശോധന നടത്തുകയാണ്. ഇന്നലെ ഗതാഗതി മന്ത്രി ആന്റണി രാജു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് വ്യാജ ഡീസല്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തില്‍ ഇന്നുമുതല്‍ എല്ലാ ജില്ലകളിലും വ്യാജ ഡിസല്‍ ഉറവിടം സംബന്ധിച്ചും ഉപയോഗം സംബന്ധിച്ചും കര്‍ശന പരിശോധന നടത്തും. ഉത്തരമേഖലയില്‍ സ്ക്വാഡുകള്‍ രൂപീകരിച്ചുള്ള പരിശോധനയാണ് നടത്തുന്നതെന്ന് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്.രാജീവ് രാഷ്്ട്രദീപികയോട് പറഞ്ഞു. ഡീസല്‍ വില കുതിച്ചുയര്‍ന്നതോടെയാണ് വ്യാജ ഡീസല്മാഫിയയും തഴച്ചുവളരുന്നത്. ഇവ…
Read Moreപ്രഭാതസവാരിക്കുപോയ യുവാവ് റബർ തോട്ടത്തിൽ മരിച്ചനിലയില്‍; മരിച്ചയാളുടെ കഴുത്തിൽ പ്ലാസ്റ്റിക് ടാഗ് ഉണ്ടായിരുന്നതായി നാട്ടുകാർ; പോലീസ് അന്വേഷണം ആരംഭിച്ചു
വെമ്പായം: വീട്ടില്‍ നിന്നും പതിവുപോലെ പ്രഭാതസവാരിക്ക് ഇറങ്ങിയ ആളിനെ അടുത്തുള്ള റബര്‍ പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെടുവേലി ഇടുക്കുംതല പനയറകോണത്ത് വീട്ടില്‍ ജി.സജീവി (41) നെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനു പിറകുവശത്ത് ഇരുന്നൂറോളം മീറ്റര്‍ അകലെയുള്ള വിജനമായ റബര്‍ പുരയിടത്തില്‍ രാവിലെ പത്തോടെ മരിച്ച നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു . പുലര്‍ച്ചെ പതിവു പോലെ നടക്കാന്‍ ഇറങ്ങിയ സജീവന് എന്നും തിരിച്ചെത്തുന്ന സമയം ആയിട്ടും കാണാത്തതിനാല്‍ വീട്ടുകാരും ബന്ധുക്കളും അന്വേഷിക്കുകയും ഫോണില്‍ വിളിക്കുകയും ചെയ്തു. ഫോണിലും കിട്ടാതെ വന്നതോടെ നാട്ടുകാരും അന്വേഷിച്ചു. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയും ചെയ്തു. ബന്ധുക്കള്‍ നടത്തിയ തെരച്ചിലില്‍ ആണ് സജീവനെ റബര്‍ പുരയിടത്തില്‍ കണ്ടെത്തിയത്. സജീവന്റെ കഴുത്തില്‍ വയറിംഗിനു കെട്ടാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ടാഗ് ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ബന്ധുക്കള്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നു പോലീസ് സ്ഥലത്ത് എത്തി…
Read More