ആയുസിന്റെ കണക്കു പുസ്തകത്തിലെ ഒരു വര്‍ഷം കൂടി കടന്നു പോയിരിക്കുന്നു. പിന്നാളിന് ഈ പുണ്യഭൂമിയില്‍ ആയിരിക്കാനാണ് നിയോഗം. തിരുവണ്ണമലൈ. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവ ക്ഷേത്രം. ഇന്ന് ഇവിടെ ഏറ്റവും പ്രത്യേകത ഉള്ള ദിവസമാണ്. പൗര്‍ണമി. അന്നേ ദിവസം രാത്രിയില്‍ ഭക്തര്‍ ഏകദേശം 14 കിലോമീറ്റര്‍ നീളമുള്ള അരുണാചല മല ചുറ്റി നടന്ന് പ്രദക്ഷിണം ചെയ്യുന്നു. ഇത് ഗിരിവലം എന്ന് പറയപ്പെടുന്നു. ഇത് ശിവനെ നേരിട്ട് പ്രദക്ഷിണം ചെയ്യുന്നതിന് തുല്യമായ പുണ്യമാണെന്നാണ് വിശ്വാസം. ഈ കാഴ്ചയാണ് ഇന്നത്തെ എന്റെ ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം. ആശംസകള്‍ അറിയിച്ച എല്ലാവര്ക്കും സ്നേഹം.-സുരാജ് വെഞ്ഞാറമൂട്
Read MoreCategory: Movies
ബ്രേക്കപ്പുകൾ എനിക്ക് കഠിനമായിരുന്നെന്ന് ഐശ്വര്യ ലക്ഷ്മി
ഒരുപാടു കാലം പ്രണയത്തിന് എന്റെ ജീവിതത്തിൽ സമയമില്ലായിരുന്നു. എനിക്ക് ചുറ്റുമുള്ളവർ എനിക്ക് പറ്റിയവരല്ല എന്ന തോന്നലുണ്ടായി. മറ്റുള്ളവരോട് രൂക്ഷമായി പെരുമാറുന്ന ആളാണെങ്കിൽ എനിക്ക് പറ്റില്ല. തന്നേക്കാൾ താഴ്ന്ന നിലയിലുള്ളവരോട് മോശമായി പെരുമാറുന്നയാളാണെങ്കിൽ പറ്റില്ല. അത്തരം ആളുകളുടെ അടുത്തു പോലും പോകുന്നത് എനിക്കിഷ്ടമല്ല. ബ്രേക്കപ്പുകൾ എനിക്ക് കഠിനമായിരുന്നു. ആ വിഷമഘട്ടത്തിലൂടെ കടന്നുപോകുക തന്നെയാണ് ചെയ്യാറ്. ബ്രേക്കപ്പ് സംഭവിക്കുമ്പോൾ ഞാൻ നന്നായി എഴുതും. അത് ഒരുപാട് സഹായിച്ചിട്ടുണ്ട്. പ്രണയത്തിലായിരിക്കുമ്പോൾ എനിക്കെന്താണ് ജീവിതത്തിൽ വേണ്ടതെന്ന് ഞാൻ മറക്കും. ഒരു വ്യക്തിയെന്ന നിലയിൽ എന്റെ നിലനിൽപ്പ് ഞാൻ മറക്കും. എന്റെ ഐഡന്റിറ്റി ഒന്നുമല്ലാതാകും. അത് വളരെ ടോക്സിക്കാണ്. ഒരു ഒബ്സഷൻ. അത് പ്രണയമല്ല. ഞാൻ മത്സരബുദ്ധിയുള്ള ആളാണ്. ചിലപ്പോൾ എന്റെ രീതിക്ക് കാര്യങ്ങൾ വന്നില്ലെങ്കിൽ അങ്ങനെ വന്നേ പറ്റൂ എന്ന് ഞാൻ നിർബന്ധം കാണിക്കും. അതിനുവേണ്ടി ഞാൻ ത്യാഗം ചെയ്യും. എന്തിനാണിതെല്ലാം ചെയ്യുന്നത്,…
Read Moreസിദ്ധു ചിത്രീകരണം പൂർത്തിയായി
പുതുമുഖ ബാലതാരം ആദി കേശവയെ പ്രധാന കഥാപാത്രമാക്കി അജിത് പൂജപ്പുര കഥ-തിരക്കഥ- സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന സിദ്ധു എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി പ്രദർശനത്തിന് ഒരുങ്ങുന്നു.ഏറെ ചർച്ചയായേക്കാവുന്ന സമകാലിക വിഷയങ്ങൾ കോർത്തിണക്കി സിദ്ധു എന്ന സ്കൂൾ വിദ്യാർഥിയിലൂടെ കഥ പുരോഗമിക്കുന്ന ഈ ചിത്രത്തിൽ ജാഫർ ഇടുക്കിയുടെ ഏറെ വ്യത്യസ്തമായ ഒരു മുഖം പ്രേക്ഷകർക്ക് കാണാം. കൂടാതെ ജസ്റ്റിസ് പഞ്ചാപകേശൻ ജഡ്ജിയായി തന്നെ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ബാലതാരം ഷിയാരാ ഫാത്തിമ, ഹോളിവുഡ് താരം സിറിയക് ആലഞ്ചേരി, ജോയ് മാത്യു, ജാഫർ ഇടുക്കി, ബാലാജി ശർമ,അരിസ്റ്റോ സുരേഷ്, സാബു തിരുവല്ല, ഷൈൻ അനിരുദ്ധൻ, നഗരൂർ ഷാ, തമ്പാനൂർ ഷെരീഫ്, ഡോക്ടർ രജിത്കുമാർ, ദീപക് ട്വിങ്കിൾ സനൽ, ഗിരീഷ് ചന്ദ്രബാബു, സജീബ് രാജകുമാരി, ജീവൻ ആനന്ദ്, കൃഷ്ണനുണ്ണി, അഭിലാഷ് ആലപ്പുഴ, ബിജു ദേവു, കണ്ണൻ, ബിനീഷ് എരമല്ലൂർ, മനോജ് സി…
Read Moreപൊളിച്ചടുക്കി ഷംനാത്ത! സ്റ്റൈലന്‍ തിരിച്ചുവരവില്‍ ബീന ആന്റണി
ടി.ജി. ബൈജുനാഥ് “കനല്‍ക്കാറ്റ്’ മുതല്‍ “ബാലന്-ദി ബോയ്’ വരെ നാല്പതില്പ്പരം സിനിമകള്‍. “ഇണക്കം പിണക്കം’ മുതല്‍ “മൗനരാഗം’ വരെ നൂറിലേറെ സീരിയലുകള്‍. 35 വര്‍ഷമായി ചെറുതും വലുതുമായ വേഷപ്പകര്ച്ചകളില് ബീന ആന്റണിയുടെ അഭിനയയാത്രകള്‍. ഇനിയെത്ര സിനിമ ചെയ്താലും, “ബാലനി’ലെ ഷംനാത്തയിലുടെയാവും ബീന അറിയപ്പെടുക. ഒന്നുറപ്പിക്കാം, അതുക്കുംമേലേ വേറിട്ട പെര്‍ഫോമന്‍സ് വാരിവിതറുന്ന വേഷങ്ങളുമായി ബീന ഏറെക്കാലം ഇവിടെയുണ്ടാവും. “എക്കാലവും ആളുകള്‍ ഓര്‍ത്തിരിക്കുന്ന ഒരു കഥാപാത്രം എന്റെ സ്വപ്നമായിരുന്നു. കുറച്ചു സീനുകളേയുള്ളൂ, ഉള്ളതു വളരെ ആഴമുള്ളതും കഥയില്‍ വളരെ പ്രധാനവുമാണ്. എന്റെ ഡയലോഗുകളും കഥയുമായി ചേര്ന്നുനില്ക്കുന്നു. എന്റെ ഭാഗ്യമാണു ഷംനാത്ത’- ബീന രാഷ്്ട്രദീപികയോടു പറഞ്ഞു. “ബാലനി’ലൂടെ തിരിച്ചുവരവ് സാധ്യമായത്..?സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്തിട്ട് കുറേ വര്‍ഷങ്ങളായിരുന്നു. “ചാരുലതയിലൊക്കെ ചേച്ചി ഞങ്ങടെ സ്വപ്നനായികയായിരുന്നു’വെന്ന് ആളുകള്‍ പറയുമ്പോള്‍, “അത്ര വലിയ നായികയായിരുന്നോ’ എന്ന് മകന് അതിശയപ്പെട്ടു. ഞാനിനി എത്ര സീരിയല്‍ ചെയ്തിട്ടും ഒരു…
Read Moreജീവിതത്തിലെ ചില പോരാട്ടങ്ങൾ യാഥാർഥ്യമാണ്; ബാലയ്യയ്ക്ക് നന്ദി പറഞ്ഞ് മംമ്ത
നടൻ നന്ദമുരി ബാലകൃഷ്ണയുടെ നേതൃത്വത്തിലുള്ള ബസവതാരകം ഇന്തോ- അമേരിക്കൻ കാൻസർ ആശുപത്രിയുടെ 25-ാം വാർഷിക ചടങ്ങുകളിൽ പങ്കെടുത്ത് നടി മംമ്ത മോഹൻദാസ്. കാൻസർ പോരാട്ടത്തിലെ തന്റെ അതിജീവന കഥ പങ്കുവയ്ക്കാൻ അവസരം നൽകിയതിന് ബാലയ്യയ്ക്ക് നടി നന്ദി പറഞ്ഞ മംമ്ത ചടങ്ങില്‍ നിന്നുളള ഏതാനും ചിത്രങ്ങളും പങ്കുവച്ചു. ജീവിതത്തിലെ ചില പോരാട്ടങ്ങൾ യാഥാർഥ്യമാണ്. അവ ശാശ്വതമാകില്ലെന്ന് നമുക്ക് പ്രത്യാശിക്കാമെങ്കിലും, അത് വളരെ നീണ്ടതും കഠിനവും ക്ഷീണിപ്പിക്കുന്നതുമാണ്. നിങ്ങൾ പ്രകടിപ്പിക്കുന്ന കരുത്തും, പൂർണതയോടടുത്ത അവസ്ഥയും, സഹിഷ്ണുതയും കണ്ടാണ് ചിലർ കൂടെ ചേരുന്നത്. പിന്തുണയും കരുതലും ആഗ്രഹിക്കുന്നവരിൽ നിന്ന് മുഖം തിരിക്കാൻ അനുകമ്പ നമ്മെ അനുവദിക്കില്ല. കാരണം, കാൻസർ ബാധിച്ച ഒരാൾക്ക് സംഭവിക്കാവുന്ന ഏറ്റവും മോശമായ കാര്യം ഒരുപാട് ആളുകൾക്ക് നടുവിലായിരിക്കുമ്പോഴും ആരും അവരെ മനസിലാക്കുന്നില്ല എന്ന തോന്നലാണ്. സമാനമായ ഒരവസ്ഥയിലൂടെ കടന്നുപോകാത്ത പക്ഷം, അതിന്റെ സൂക്ഷ്മമായ വശങ്ങൾ മനസിലാക്കുക…
Read More21 വര്‍ഷത്തെ കാത്തിരിപ്പ്; സ്വപ്നം പോലെയാണ് ഫീല്‍ ചെയ്യുന്നത്
ഭരതനാട്യത്തിന്റെ രണ്ടാമത്തെ ഫ്രാഞ്ചൈസി മോഹിനിയാട്ടം ഒരു വലിയ ബ്ലോക് ബസ്റ്ററാക്കി തന്ന കേരളത്തിലെ പ്രേക്ഷകരോട് നന്ദി. ഇങ്ങനെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റുമെന്ന് ജീവിതത്തില്‍ ഞാന്‍ വിചാരിച്ച കാര്യമല്ല. ഞാന്‍ സപ്പോര്‍ട്ടിംഗ് റോള്‍ ചെയ്ത പല സിനിമകളും ഹിറ്റായ ശേഷം ഇങ്ങനെയുള്ള ആഘോഷങ്ങള്‍ നടന്നിട്ടുണ്ട്. എന്റെ ഓരോ പടം വരുമ്പോഴും ആ സിനിമ വലിയ വിജയമാകുമെന്ന് വെറുതെയെങ്കിലും ഞാന്‍ ചിന്തിച്ചിരുന്നു. പക്ഷേ അതൊന്നും സംഭവിക്കാതെ പോയി. പക്ഷേ മോഹിനിയാട്ടത്തില്‍ അത് സംഭവിച്ചു. ഇതൊരു സ്വപ്നം പോലെയാണ് എനിക്ക് ഫീല്‍ ചെയ്യുന്നത്. ദൈവം എനിക്കിത് തന്നല്ലോ. 21 വര്‍ഷത്തെ കാത്തിരിപ്പാണ്. എന്താകും എന്റെ കരിയര്‍ എന്ന് എനിക്കും അമ്മയ്ക്കും ഭാര്യയ്ക്കും മക്കള്‍ക്കും അച്ഛനും അറിയില്ലായിരുന്നു. പക്ഷേ ദൈവത്തില്‍ ഞാന്‍ ഭയങ്കരമായി വിശ്വസിച്ചിരുന്നു. സിനിമകള്‍ കിട്ടുമെന്ന് മാത്രമല്ല എന്റെ അഭിനയവും ദൈവം നന്നാക്കി തരുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. ഇൻഡസ്ട്രിയുടെ പിന്തുണ…
Read Moreഎന്റെ ജീവിതത്തെ പ്രകാശപൂർണമാക്കുന്നു; വിവാഹ വാർഷിക കുറിപ്പുമായി മീര നന്ദൻ
എന്റെ ജീവിതപങ്കാളിയായി നിന്നെ കിട്ടിയതിൽ ഞാൻ എത്രമാത്രം കൃതജ്ഞതയുള്ളവളാണെന്ന് ഞാൻ ഓരോ ദിവസവും ഓർക്കാറുണ്ട്. നീ എന്റെ ജീവിതത്തെ ഏറെ പ്രകാശപൂർണമാക്കുന്നു. നീ എന്നെ പറ്റിക്കുന്ന (പ്രാങ്ക് ചെയ്യുന്ന) ഓരോ കാര്യവും ലോകത്തിന് കാണിച്ചു കൊടുക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിച്ചു പോകാറുണ്ട്! നിന്റെ കൂടെ ഒരു നിമിഷം പോലും വിരസത തോന്നില്ല… എപ്പോഴും ചിരിയും തമാശയും ഒരുപാട് മനോഹരമായ ഓർമകളും മാത്രമാണ്. എന്റെ ഉള്ളിലെ കുസൃതി നിറഞ്ഞ സ്വഭാവത്തെ പുറത്തെടുത്തതിനും സാധാരണ ദിവസങ്ങളെപ്പോലും സവിശേഷമാക്കിയതിനും നന്ദി. വാക്കുകള്‍ക്ക് പ്രകടിപ്പിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ് എനിക്ക് ശ്രീജുവിനോടുള്ള സ്നേഹം. ഇനിയുള്ള വര്‍ഷങ്ങളിലും ഇതേ ചിരിയും പ്രാങ്കുകളും സ്നേഹവുമായി ഒന്നിച്ച് മുന്നോട്ട് പോകാം. ഹാപ്പി ആനിവേഴ്സറി, എന്റെ സ്നേഹമേ… -മീര നന്ദൻ
Read More“ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി’; മൂന്നിന് തിയറ്ററുകളിൽ
പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി കെ.എം. ഹരി നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി എന്ന സിനിമ മൂന്നിന് തിയറ്ററുകളിൽ എത്തുന്നു. മാറ്റ്വാഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗൗതം എച്ച് നിർമിക്കുന്നസിനിമയിൽ ഫൈസൽ വി. ഖാലിദ് ഛായാഗ്രഹണവും എഡിറ്റിംഗും നിർവഹിക്കുന്നു. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് പ്രശാന്ത് മോഹൻ എം പി യാണ്. വിനീത് ശ്രീനിവാസൻ, വൈക്കം വിജയലക്ഷ്മി, സിതാര കൃഷ്ണകുമാർ, നകുൽ നാരായണൻ എന്നിവരാണ് ഗായകർ. ഗാനരചന- കെ.എം. ഹരി നാരായണൻ, റിജിൻ ആർജെ, ശ്യാം മംഗലത്ത്. കോമഡിയിലൂടെ ഒരു പ്രണയ കഥ പറയുന്ന ഈ സിനിമയിൽ ഗൗതം ഹരിനാരായണൻ, ദിവ്യ തോമസ് എന്നിവർ നായകനും നായികയുമാവുന്നു. പ്രമുഖ നടൻ ശങ്കർ പണിക്കർ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വൈഗ കെ. സജീവ്, ട്രിനിറ്റി എലീസ പ്രകാശ്, റെൻസി തോമസ്,…
Read Moreയഥാർഥ കലാകാരന്മാർ തിരിച്ചറിയപ്പെടുന്നില്ല: പ്രേംകുമാർ
തിരുവനന്തപുരം: യഥാർഥ കലാകാരന്മാരെയും മൂല്യവത്തായ കലാസൃഷ്ടികളെയും പുതിയ തലമുറ തിരിച്ചറിയുന്നില്ലെന്ന് ചലച്ചിത്ര-നാടക നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ. നാടകരംഗത്ത് അര നൂറ്റാണ്ട് പൂർത്തിയാക്കുന്ന പ്രശസ്ത നാടക നടനും സംവിധായകനുമായ വേട്ടക്കുളം ശിവാനന്ദന്റെ ജീവചരിത്രമായ ‘കനൽക്കാറ്റ്’ പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ ആര്യനാട് സത്യൻ രചിച്ച്, നാഷണൽ ക്ലാസിക് ബുക്ക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യ കോപ്പി സാഹിത്യ -ചലച്ചിത്ര നിരൂപകൻ പി.എസ്. പ്രദീപ് ഏറ്റുവാങ്ങി. പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ വിജയകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിജയകൃഷ്ണന്റെ ‘സാഹിത്യോത്സവം’ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനവും പ്രേംകുമാർ നിർവഹിച്ചു. എഴുത്തുകാരനും ദൂരദർശൻ മുൻ ഡയറക്ടറുമായ ബൈജു ചന്ദ്രൻ പുസ്തകം സ്വീകരിച്ചു. ആര്യനാട് സത്യന്റെ ബാലസാഹിത്യ കൃതിയായ ‘കുക്കുടാപ്പന്റെ കൂടാരം’ പ്രേംകുമാറിൽ നിന്നും കവി പകൽക്കുറി വിശ്വൻ സ്വീകരിച്ചു.’മനസ്’ സെക്രട്ടറി കരിങ്കുളം ബാബു ആശംസ…
Read Moreനല്ല നായികമാർക്കൊപ്പം അഭിനയിക്കണമെന്നതു വലിയ ആഗ്രഹമായിരുന്നു
കരിയറിന്റെ ആദ്യകാലത്ത് നല്ല നായികമാർക്കൊപ്പം അഭിനയിക്കണമെന്നതു വലിയ ആഗ്രഹമായിരുന്നു. ഹേമമാലിനിയെ ആയിരുന്നു അന്നു മനസിൽ കണ്ടിരുന്നത്. അതൊന്നും നടന്നില്ല. അന്ന് ആഗ്രഹിച്ചതെല്ലാം അങ്ങനെയൊരു ശരീരപ്രകൃതിയിൽ ആയിരുന്നപ്പോഴായിരുന്നു. ഇപ്പോഴും എന്റെ കോലത്തിൽ ഒന്നും മാറ്റം വന്നിട്ടില്ല. പക്ഷേ ജനറേഷൻ മാറിയപ്പോൾ ഞാൻ എങ്ങനെയോ അവർക്കു പാകമാകുന്നൊരു ആളായി. അതു മാറിയ തലമുറയുടെ സമ്മാനമാണ്. -ഇന്ദ്രൻസ്
Read More