പരോളിലിറങ്ങി മുങ്ങി, 12 വർഷം സിനിമാ താരമായി വിലസിയ തടവുപുള്ളി ഹേമന്ത് മോദി പിടിയിലായി

അഹമ്മദാബാദ്: കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുറ്റവാളി പരോളിലിറങ്ങി മുങ്ങി. 12 വർഷം ബോളിവുഡിൽ സൂപ്പർസ്റ്റാറുകൾക്കൊപ്പം സിനിമാതാരമായി വിലസി. ഒടുവിൽ പോലീസിന്‍റെ പിടിയിലുമായി. അഹമ്മദാബാദ് സ്വദേശിയായ ഹേമന്ത് മോദി (53)യാണ് ക്രൈം ബ്രാഞ്ചിന്‍റെ പിടിയിലായത്. നറോഡയിൽ 2005ൽ നരേന്ദ്ര കമ്പളേയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷിക്കപ്പെട്ടത്. ഭൂമി തർക്കവുമായി ബന്ധപ്പെട്ട് രണ്ടുവിഭാഗങ്ങൾ ഏറ്റുമുട്ടിയതിനെത്തുടർന്നായിരുന്നു കൊലപാതകം. 2008 ഓഗസ്റ്റ് 27ന് ഹേമന്ത് മോദിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ‌ മഹെസാണ ജയിലിലായിരുന്ന ഇയാൾക്ക് 2014 ജൂലൈയിൽ ഗുജറാത്ത് ഹൈക്കോടതി മുപ്പത് ദിവസത്തെ പരോൾ അനുവദിച്ചു. കാലാവധി കഴിഞ്ഞിട്ടും ഹാജരാകാത്തതിനാൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.മുംബൈയിലെത്തിയ ഇയാൾ സ്പന്ദൻ മോദിയെന്ന് പേരു മാറ്റി ആൾമാറാട്ടം നടത്തി ബോളിവുഡിൽ ചെറിയ വേഷങ്ങളിൽ കയറിപ്പറ്റി. ആമിർഖാനും അമിതാഭ് ബച്ചനുമുള്ള തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ, രൺവീർ സിങ് നായകനായ ജയേഷ്ഭായ് ജോർദാർ തുടങ്ങിയവയിൽ സഹനടനായി. യുഗപുരുഷ്, ഗാന്ധി വിരുദ്ധ്…

Read More

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്നു

മെയ്യഴഗൻ, 96എന്നീ ഹൃദയസ്പർശിയായ ചിത്രങ്ങൾക്കു ശേഷം സംവിധായകൻ സി. പ്രേം കുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൽ ഫഹദ് ഫാസിലും ശിവദയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. താത്കാലികമായി പ്രൊഡക്ഷൻ നമ്പർ 32 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പൂജാ ചടങ്ങുകൾ കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്നു. ത്രില്ലർ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത് എന്ന് സംവിധായകൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സി. പ്രേം കുമാറിന്‍റെ സ്ഥിരം സഹപ്രവർത്തകനായ ഹിറ്റ് മേക്കർ ഗോവിന്ദ് വസന്ത വീണ്ടും സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ഇഷാരി കെ. ഗണേഷ് അവതരിപ്പിക്കുന്നു. വേൽസ് ഫിലിം ഇന്‍റർനാഷണലും മൺസൂൺ മൂവീസും ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം നിർവഹിക്കുന്നത്. വടിവേലുവിനൊപ്പം മാരീസൻ എന്ന ചിത്രത്തിൽ അവസാനമായി അഭിനയിച്ച ഫഹദ് ഫാസിലിന്‍റെ ആദ്യത്തെ തമിഴ് സോളോ ലീഡ് ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിത്രത്തെ കുറിച്ച് മുന്പ് സംസാരിക്കുമ്പോൾ സംവിധായകൻ സി. പ്രേം…

Read More

വിവാഹത്തിനുമുന്പ് പെൺകുട്ടികൾ സ്വന്തം കാലില്‍ നില്‍ക്കണം: കങ്കണ റണാവത്

ഗ്രേറ്റര്‍ നോയിഡയിലെയും ഭോപ്പാലിലെയും യുവതികളുടെ മരണം രാജ്യത്ത് ചര്‍ച്ചയാകുമ്പോള്‍ പ്രതികരണവുമായി ബോളിവുഡ് നടിയും എംപിയുമായ കങ്കണ റണാവത് രംഗത്ത്. സാമ്പത്തികമായി സ്വയം പര്യാപ്തമായ ശേഷം മാത്രം മതി വിവാഹമെന്നാണ് യുവതികളോടായി കങ്കണ പറയുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു കങ്കണയുടെ ഉപദേശം. ഭോപ്പാലില്‍ ട്വിഷ എന്ന മോഡലും നോയിഡയില്‍ ദീപിക എന്ന യുവതിയും ആത്മഹത്യ ചെയ്ത സംഭവങ്ങളെ തുടര്‍ന്നാണ് കങ്കണയുടെ കുറിപ്പ്. രണ്ടുപേരുടെയും ആത്മഹത്യയ്ക്കു പിന്നിലും ദാമ്പത്യപ്രശ്‌നങ്ങളാണെന്നാണ് പുറത്തുവരുന്ന വിവരം. വിവാഹിതരായ യുവതികളെക്കുറിച്ചുള്ള നിരവധി വേദനാജനകമായ വാര്‍ത്തകള്‍ എല്ലാ ദിവസവും വരുന്നു. ഈ വിദ്യാസമ്പന്നരായ യുവതികളില്‍ പലരും ദുരന്തങ്ങള്‍ സംഭവിക്കുന്നതിനുമുമ്പ് ഞെരുങ്ങുന്ന സാഹചര്യങ്ങളില്‍ നിന്ന് അവരെ രക്ഷിക്കാന്‍ മാതാപിതാക്കളോട് അഭ്യര്‍ഥിക്കാറുണ്ട്. പക്ഷേ , ഇന്ത്യന്‍ സമൂഹം വിവാഹിതരായ പെണ്‍മക്കളെ ഉപേക്ഷിക്കുന്നതില്‍ പ്രസിദ്ധമാണ്. നിങ്ങളുടെ കരിയര്‍ നിങ്ങളുടെ ജീവിതത്തിൽ മറ്റൊരാളെക്കാളും പ്രധാനമാണ്. സ്വതന്ത്രയായതിനുശേഷം മാത്രം വിവാഹത്തെക്കുറിച്ച് ചിന്തിക്കുക-എന്നാണ് കങ്കണ…

Read More

പിറന്നാള്‍ ദിനത്തില്‍ ദൃശ്യം 3 കാണാന്‍ തിയറ്ററിലെത്തി മോഹന്‍ലാല്‍

കൊച്ചി: പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കൊപ്പം തന്‍റെ പുതിയ ചിത്രമായ ദൃശ്യം 3 കാണാന്‍ നടന്‍ മോഹന്‍ലാല്‍ കൊച്ചിയിലെ തിയറ്ററിലെത്തി. എറണാകുളം കവിത തീയേറ്ററിലാണ് മോഹന്‍ലാല്‍ എത്തിയത്. ഭാര്യ സുചിത്രയും മോഹന്‍ലാലിനൊപ്പമുണ്ട്. വലിയ ആവേശത്തോടെയാണ് ആരാധകര്‍ നടനെ സ്വീകരിച്ചത്. ചിത്രത്തിന്‍റെ റിലീസിനും നടന്‍റെ പിറന്നാളിനും വലിയ ആഘോഷങ്ങളാണ് കൊച്ചിയിലടക്കം ആരാധകര്‍ ഒരുക്കിയിരിക്കുന്നത്. 66ാം പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന് ആരാധകര്‍ ആശംസകളും നേര്‍ന്നു. ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ട എന്ന പോസ്റ്ററുകളുമായാണ് പലരും തീയേറ്ററുകളിലെത്തിയത്. ദൃശ്യം 3 പ്രൊമോഷന്‍ ചടങ്ങിനിടെ തീയേറ്ററില്‍ സിനിമ കാണാനെത്തുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു.മോഹന്‍ലാലിനൊപ്പം മീന, എസ്തര്‍, അന്‍സിബ, സിദ്ദിഖ്, ആശ ശരത് എന്നിവര്‍ ദൃശ്യം 3 യിലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2013 ലാണ് ദൃശ്യത്തിന്‍റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്.

Read More

ഞങ്ങൾ ദിയ ഫാൻസ് അസ്വസ്തരാണ്: ഹൻസികയ്ക്കും ഇഷാനിക്കുമൊപ്പം ‘പൂക്കൾ’ ഗാനത്തിന് ചുവടുവച്ച് അഹാനയും; ഓസിയെ ഒഴിവാക്കിയെന്ന് വിമർശനം

അഹാനകൃഷ്ണ സംവിധാനം ചെയ്ത പൂക്കൾ എന്ന മ്യൂസിക് ആൽബത്തിന്‍റെ ട്രാക്കിന് നൃത്തം ചെയ്ത് കൃഷ്ണ സഹോദരിമാർ. സഹോദരിമാരായ ഇഷാനിക്കും ഹൻസികയ്ക്കുമൊപ്പമാണ് അഹാന നൃത്തം ചെയ്യുന്നത്. ജയ് ഉണ്ണിത്താൻ സംഗീതമൊരുക്കിയതു മുതൽ വീണയുടെ ഈ നോട്ട് തന്‍റെ പ്രിയപ്പെട്ടതാണെന്നും ഈ ട്രാക്കിന് നൃത്തം ചെയ്യാനായി കാത്തിരിക്കുകയാണെന്നും അഹാന നേരത്തേ കുറിച്ചിരുന്നു. അന്നുമുതൽ അഹാനയുടെ ഡാൻസിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. മൂവരുടെയും നൃത്തത്തിന് വലിയ കൈയടികളാണ് ലഭിക്കുന്നത്. നാല് ദശലക്ഷത്തിലധികം കാഴ്ചക്കാരാണ് ഇതിനകം ഈ വീഡിയോ കണ്ടത്. എന്നാൽ ദിയ ഇല്ലാത്ത കുറവ് ഉണ്ടെന്നാണ് ദിയാ ഫാൻസിന്‍റെ പരാതി.  വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക. 

Read More

റീ റിലീസ് ചെയ്യാനൊരുങ്ങി എവർഗ്രീൻ ക്ലാസിക് ചിത്രം ‘കിരീടം’

മോഹൻലാൽ, സിബി മലയിൽ , ലോഹിതദാസ് കൂട്ടുകെട്ടിൽ പിറന്ന കിരീടം 37 വർഷങ്ങൾക്ക് ശേഷം ഫോർകെ ദൃശ്യഭംഗിയിൽ റീ റിലീസിന്. മോഹൻലാലിന്‍റെ പിറന്നാളിനോടനുബന്ധിച്ച് ആശംസ നേർന്ന് ഔദ്യോഗിക പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി . ‌ ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി സഹകരിച്ച് സെവൻ ആർട്സ് ഇന്‍റർനാഷണൽ ലിമിറ്റഡ് അവതരിപ്പിക്കുന്ന ചിത്രം ജൂൺ മാസത്തിൽ പ്രദർശനത്തിന് എത്തും. കൃപാ ഫിലിംസിന്‍റെ ബാനറിൽ എൻ.കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേർന്നാണ് നിർമിച്ചത്. മോഹൻലാൽ എന്ന നടനെ അതുവരെ കാണാത്ത തലത്തിലേക്ക് ഉയർത്തിയ ചിത്രം ആണ് കീരീടം. മലയാളത്തിന്‍റെ എക്കാലത്തെയും ക്ലാസിക് വീണ്ടും സ്ക്രീനിൽ എത്തുമ്പോൾ അകാലത്തിൽ പൊലിഞ്ഞ തിലകൻ, മാമുക്കോയ, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, മുരളി, കൊച്ചിൻ‍ ഹനീഫ, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, മോഹൻരാജ് (കീരിക്കാടൻ ജോസ്), ജോണി, കനകലത തുടങ്ങിയവരെ ഒരിക്കൽ കൂടി കാണാൻ…

Read More

മോഹൻലാലിന് ജന്മദിനാശംസകളുമായി മമ്മൂട്ടി

നടൻ മോഹൻലാലിന്‍റെ 66ാം ജന്മദിനമാണിന്ന്. ലോകമെമ്പാടുമുള്ള ആരാധകർ താരരാജാവിന്‍റെ പിറന്നാൾ ആഘോഷിക്കുകയാണ്. നിരവധി പ്രമുഖർ താരത്തിന് ആശംസകളുമായി രംഗത്തെത്തുന്നുണ്ട്. മോഹൻലാലിന്‍റെ എല്ലാ പിറന്നാളിനും മുടങ്ങാതെ എത്തുന്ന ആശംസകളിൽ ഒന്ന് നടൻ മമ്മൂട്ടിയുടേതാണ്. ഇത്തവണയും പതിവ് തെറ്റിയില്ല. ഇന്നലെ രാത്രി തന്നെ തന്‍റെ സോഷ്യൽ മീഡിയ പേജിൽ മമ്മൂട്ടി ആശംസ പങ്കുവച്ചിട്ടുണ്ട്. ‘പ്രിയപ്പെട്ട ലാലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ‘ എന്ന കുറിപ്പോടെയാണ് മമ്മൂട്ടി ഇരുവരുടെയും ചിത്രം പങ്കുവച്ചിരിക്കുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ എന്ന സിനിമയുടെ തൊടുപുഴയിലെ ലൊക്കേഷനിലാണ് മോഹൻലാൽ ഇപ്പോൾ. സെറ്റിലും പിറന്നാൾ ആഘോഷം പ്ലാൻ ചെയ്യുന്നുണ്ട്. ‘ദൃശ്യം 3’ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്യും. ‘ദൃശ്യം 3’യുടെ പ്രീ സെയിൽ 25 കോടിയിൽ എത്തിയിരുന്നു. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിച്ച് ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ദൃശ്യം’ ഫ്രാഞ്ചൈസിയിലെ…

Read More

അച്യുത അവതാരം ടീസർ റിലീസായി

കന്നഡ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥെയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് അച്യുത അവതാരം. ചിത്രത്തിന്‍റെ ടീസർ റിലീസായി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ എത്തുന്ന ചിത്രം പാൻ ഇന്ത്യൻ തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൈബർ ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിന്‍റെ ടീസറിൽ നിരവധി സൈബർ കുറ്റകൃത്യങ്ങളുടെ ത്രില്ലിംഗ് ഘടകങ്ങൾ ആണ് കാണാൻ കഴിയുന്നത്. സൈബർ ആസക്തിയുടെ ഭയാനകമായ അനന്തരഫലങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഒരു യാത്രയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന ചിത്രം റെയ്‌റ വെഞ്ചേഴ്‌സിന്‍റെ ബാനറിൽ രമേശ സി, രുദ്രമൂർത്തി, രാജേഷ് ആർ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. പ്രമുഖ നർത്തകിയും താരവുമായ മാളവിക നന്ദൻ, അവിനാശ് (കാന്താര ഫെയിം), സീമ ജി. നായർ എന്നിവർക്കൊപ്പം നിരവധി അന്യഭാഷ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ദേശീയ അവാർഡ് ജേതാവായ ഛായാഗ്രാഹകൻ ആനന്ദ് മീനാക്ഷിയാണ്…

Read More

വർക്ക് ഔട്ടിലൂടെ ഒൻപത് മാസത്തിനുള്ളിൽ പത്തു കിലോ കുറച്ചു: സർജറി ചെയ്തു മാറ്റിയതാണെന്ന് പലരും പറഞ്ഞു; വേദനയോടെ കീർത്തി സുരേഷ്

തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് മലയാളിയായ കീർത്തി സുരേഷ്. നിർമാതാവ് സുരേഷ് കുമാറിന്‍റെയും നടി മേനകയുടെ മകൾ. പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഗീതാഞ്ജലിയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച കീർത്തി ഇന്ന് തമിഴിലും തെലുങ്കിലും മലയാളത്തിലുമടക്കം നിരവധി ചിത്രങ്ങളുടെ ഭാഗമാണ്. ഇപ്പോഴിതാ ഫിറ്റ്നസിനെ കുറിച്ചും ആരോഗ്യത്തെ കുറിച്ചും കീർത്തി സുരേഷ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. കൃത്യമായ വർക്ക് ഔട്ടിലൂടെ ഒൻപത് മാസത്തിനുള്ളിൽ പത്തു കിലോ ശരീരഭാരം കുറച്ചപ്പോൾ അത് സർജറിയിലൂടെയാണെന്നു പലരും അഭിപ്രായപ്പെട്ടു. അതെന്നെ വളരെയധികം വേദനിപ്പിച്ചു. ഇന്ന് ഞാൻ എന്നെ കാണുന്നതിൽ അഭിമാനിക്കുന്നു. എന്നിട്ടും ആളുകൾ എന്നെക്കുറിച്ച് അഭിപ്രായങ്ങൾ പറയുകയാണ്. നിങ്ങൾ തടിച്ചാൽ അവർ മെലിഞ്ഞിരിക്കാൻ പറയും, മെലിഞ്ഞാൽ അവർ തടിച്ചതായിരിക്കാൻ ഇഷ്ടപ്പെടും. ലോകം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഞാൻ ചിലപ്പോൾ അദ്ഭുതപ്പെടുന്നു. യോഗ എനിക്ക് മികച്ച മാനസികാവസ്ഥയും ആത്മവിശ്വാസവും നൽകി. എന്‍റെ ശരീരത്തെ…

Read More

‘പ്രണവിന്‍റെ ഗേൾഫ്രണ്ടിന്‍റെ പേരും ഇതാണ്! അതുകൊണ്ട് എന്‍റെ പേര് മാറ്റേണ്ടെന്ന് ലാൽ അങ്കിൾ പറഞ്ഞു’: എസ്തർ അനിൽ

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് പ്രണവ് മോഹന്‍ലാല്‍. അച്ഛന്‍ മോഹന്‍ലാലിനോടുളള അതേ സ്‌നേഹം പ്രേക്ഷകര്‍ക്ക് പ്രണവിനോടുമുണ്ട്. സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് കാമറയുടെ പിന്നിലും പ്രണവ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ജീത്തു ജോസഫിനൊപ്പം വിവിധ ചിത്രങ്ങളില്‍ അസിസ്റ്റന്‍റ് ഡയറക്ടറായി പ്രണവ് ജോലി ചെയ്തിട്ടുണ്ട്. അതിലൊന്നാണ് ദൃശ്യത്തിന്‍റെ തമിഴ് എതിപ്പായ പാപനാശം. സിനിമാ സെറ്റില്‍ വെച്ച് പ്രണവിനോട് സംസാരിച്ചതിനെ കുറിച്ചുളള രസകരമായ ചില ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് എസ്തര്‍. പാപനാശത്തില്‍ ഒരു പ്രധാന വേഷത്തില്‍ എസ്തര്‍ അഭിനയിച്ചിട്ടുണ്ട്. പ്രണവിന്‍റെ ഒരു ഗേള്‍ഫ്രണ്ടിന്‍റെ പേര് എസ്തര്‍ എന്നാണെന്ന് മോഹന്‍ലാല്‍ ഒരിക്കല്‍ പറഞ്ഞതും അതേക്കുറിച്ച് പ്രണവിനോട് ഒരിക്കല്‍ ചോദിച്ചതിനെ ക്കുറിച്ചും ദൃശ്യം 3യുടെ പ്രൊമോഷന്‍റെ ഭാഗമായി നല്‍കിയ ഒരഭിമുഖത്തിൽ എസ്തര്‍ സംസാരിച്ചു. പ്രണവ് മോഹൻലാൽ ദൃശ്യത്തിന്‍റെ തമിഴ് പതിപ്പായ പാപനാശത്തിന്‍റെ ക്രൂവിൽ ഉണ്ടായിരുന്നു. അസിസ്റ്റന്‍റ് ഡയറക്ടായിരുന്നു. ക്ലാപ് ബോർഡ് കൈകാര്യം ചെയ്യുന്നയാളായിരുന്നു. കേരളത്തിലായിരുന്നു പാപനാശത്തിന്‍റെ ഷൂട്ടെങ്കിലും തമിഴ്…

Read More