വിവാഹത്തിനുമുന്പ് പെൺകുട്ടികൾ സ്വന്തം കാലില്‍ നില്‍ക്കണം: കങ്കണ റണാവത്

ഗ്രേറ്റര്‍ നോയിഡയിലെയും ഭോപ്പാലിലെയും യുവതികളുടെ മരണം രാജ്യത്ത് ചര്‍ച്ചയാകുമ്പോള്‍ പ്രതികരണവുമായി ബോളിവുഡ് നടിയും എംപിയുമായ കങ്കണ റണാവത് രംഗത്ത്. സാമ്പത്തികമായി സ്വയം പര്യാപ്തമായ ശേഷം മാത്രം മതി വിവാഹമെന്നാണ് യുവതികളോടായി കങ്കണ പറയുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു കങ്കണയുടെ ഉപദേശം.

ഭോപ്പാലില്‍ ട്വിഷ എന്ന മോഡലും നോയിഡയില്‍ ദീപിക എന്ന യുവതിയും ആത്മഹത്യ ചെയ്ത സംഭവങ്ങളെ തുടര്‍ന്നാണ് കങ്കണയുടെ കുറിപ്പ്. രണ്ടുപേരുടെയും ആത്മഹത്യയ്ക്കു പിന്നിലും ദാമ്പത്യപ്രശ്‌നങ്ങളാണെന്നാണ് പുറത്തുവരുന്ന വിവരം.

വിവാഹിതരായ യുവതികളെക്കുറിച്ചുള്ള നിരവധി വേദനാജനകമായ വാര്‍ത്തകള്‍ എല്ലാ ദിവസവും വരുന്നു. ഈ വിദ്യാസമ്പന്നരായ യുവതികളില്‍ പലരും ദുരന്തങ്ങള്‍ സംഭവിക്കുന്നതിനുമുമ്പ് ഞെരുങ്ങുന്ന സാഹചര്യങ്ങളില്‍ നിന്ന് അവരെ രക്ഷിക്കാന്‍ മാതാപിതാക്കളോട് അഭ്യര്‍ഥിക്കാറുണ്ട്. പക്ഷേ , ഇന്ത്യന്‍ സമൂഹം വിവാഹിതരായ പെണ്‍മക്കളെ ഉപേക്ഷിക്കുന്നതില്‍ പ്രസിദ്ധമാണ്. നിങ്ങളുടെ കരിയര്‍ നിങ്ങളുടെ ജീവിതത്തിൽ മറ്റൊരാളെക്കാളും പ്രധാനമാണ്. സ്വതന്ത്രയായതിനുശേഷം മാത്രം വിവാഹത്തെക്കുറിച്ച് ചിന്തിക്കുക-എന്നാണ് കങ്കണ യുവതികളോടായി പറയുന്നത്.

സോഷ്യല്‍ മീഡിയയോ ഫാഷന്‍/ഡേറ്റിംഗ്/വിവാഹ/മേക്കപ്പ് വ്യവസായമോ നിങ്ങളോട് പറയാത്ത ഒരു ഉപദേശമാണിത്. ദയവായി, നിങ്ങള്‍ സ്വയം നായികയാകണം. നിങ്ങളെ രക്ഷിക്കാന്‍ ആരും വരില്ല. നിങ്ങള്‍ ആരായിരിക്കുന്നു, നിങ്ങള്‍ എന്താണു ചെയ്യുന്നത് എന്നത് നിങ്ങള്‍ ആരെ വിവാഹം കഴിക്കുന്നു എന്നതിനേക്കാള്‍ പ്രധാനമാണ്. നിങ്ങള്‍ക്കു വേണ്ട ഒരു ജീവിതം കെട്ടിപ്പടുക്കുക. ആരുടെയും ഉപദേശം കേള്‍ക്കരുത്- കങ്കണ കൂട്ടിച്ചേർത്തു.

Related posts

Leave a Comment