സിനിമയ്ക്കു ഗുണകരമല്ല

ഇപ്പോഴത്തെ തലമുറ വയലൻസിലേക്ക് മാറി. അത് സിനിമയ്ക്ക് ഗുണം ചെയ്യില്ല. തല വെട്ടുക, ചോര തെറിപ്പിക്കുക എന്ന നിലയിലേക്ക് നായക സങ്കല്പം മാറിയിട്ടുണ്ട്. അതുകൊണ്ടാണ് രജനികാന്തും വിജയ്‍യും മമ്മൂട്ടിയുമൊക്കെ അങ്ങനത്തെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വയലൻസിനെ ഇഷ്ടപ്പെടുന്ന ഒരു പുതിയ തലമുറ വളർന്നു വരുന്നുണ്ട്. ഇത്തരം മനോഭാവം സിനിമയ്ക്ക് ഗുണകരമല്ല.

Read More

രാഹയുടെ മുഖം വെളിപ്പെടുത്തി ആലിയ ഭട്ട്

ആലിയ ഭട്ടിന്‍റെയും രൺബീർ കപൂറിന്‍റെയും മകൾ രാഹയ്ക്ക് ഈ മാസം ഒരു വയസ് തികയുകയാണ്. തന്‍റെ മാതൃത്വ അനുഭവങ്ങളെക്കുറിച്ച് ആലിയ ഭട്ട് ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. എന്നിരുന്നാലും ദമ്പതികൾ ഇതുവരെ കുട്ടിയുടെ മുഖം പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല. ഇൻസ്റ്റാഗ്രാമിൽ മകൾ പിറന്ന വാർത്ത പങ്കുവെച്ചുകൊണ്ട് ആലിയ എഴുതി, “രാഹ (അവളുടെ ബുദ്ധിമാനായ ഡാഡി തിരഞ്ഞെടുത്തത്) എന്ന പേരിന് വളരെയധികം മനോഹരമായ അർത്ഥങ്ങളുണ്ട് … രാഹാ, എന്നാൽ, സംസ്‌കൃതത്തിൽ- ഒരു കുലം, ബംഗ്ലയിൽ – വിശ്രമം, ആശ്വാസം, അറബി -സമാധാനത്തിൽ, അതിനർത്ഥം സന്തോഷം, സ്വാതന്ത്ര്യം, ആനന്ദം എന്നിവയുമാണ്. അവളുടെ പേര് പോലെ തന്നെ ഞങ്ങൾ അവളെ ചേർത്തുപിടിച്ച ആദ്യ നിമിഷം മുതൽ – ഞങ്ങൾക്ക് എല്ലാം അനുഭവപ്പെട്ടു!  അടുത്തിടെ ഷാരൂഖ് ഖാന്‍റെ പിറന്നാൾ ആഘോഷത്തിൽ ഇരുവരും പങ്കെടുത്തിരുന്നു. ഇതിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.     

Read More

ഉണ്ണി മുകുന്ദനന്‍റെ വക്കീലായി ജോമോളുടെ തിരിച്ചു വരവ്; ഗംഭീരമാക്കി സോഷ്യൽ മീഡിയ

എക്കാലത്തെയും മികച്ച നായികമാരിൽ ഒരാളാണ് നടി ജോമോൾ . കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ നടിയാണ് ജോമോൾ. എന്നാൽ വളരെക്കാലമായി സിനിമയിൽ താരം സജീവമായിരുന്നില്ല. ഇപ്പോഴിതാ താരത്തിന്‍റെ ഗംഭീര തിരിച്ചു വരവ് ആഘോഷമാക്കിയിരിക്കുകയാണ് സിനിമാ ലോകം. രഞ‍്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ജയ് ഗണേശ് എന്ന ചിത്രത്തിലാണ് ജോമോളുടെ തിരിച്ചു വരവ്.ണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രത്തില്‍ മഹിമ നമ്പ്യാരാണ് നായിക. ചന്ദു സെല്‍വരാജാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹണം. ഉണ്ണി മുകുന്ദൻ ഫിലിസും രഞ്‍ജിത്ത് ശങ്കറിന്‍റെ ഡ്രീംസ് എൻ ബിയോണ്ടും ചേര്‍ന്നാണ് ജയ് ഗണേശ് നിര്‍മിക്കുന്നത്. വക്കീലായാണ് ജോമോൾ വേഷമിടുന്നത്. ഈ അത്ഭുതകരമായ പ്രോജക്റ്റിന്‍റെ ഭാഗമായി ഞാൻ ഇവരുടെ ടീമിൽ ചേരുമ്പോൾ എന്‍റെ സന്തോഷത്തിന് അതിരുകളില്ല എന്ന കുറിപ്പോടെ ജോമോൾ തന്നെയാണ് ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്. താരത്തിനു ആശംസകളുമായി നിരവധി ആളുകൾ കമന്‍റ് ചെയ്തിട്ടുണ്ട്. കുട്ടിമാണിക്കു…

Read More

‘ഐ ലവ് യു ത്രൂ ദിസ് ലൈഫ്’: വിരാട് കോഹ്‌ലിക്ക് അനുഷ്‌ക ശർമ്മയുടെ ജന്മദിന സന്ദേശം

വിരാട് കോഹ്‌ലി ഇന്ന് തന്‍റെ 35-ാം ജന്മദിനം ആഘോഷിക്കുകയാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരാണ് കോഹ്‌ലിക്ക് ജന്മദിനാശംസകൾ നേർന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ രാവിലെ മുതൽ കാണാതായ ഒരു ജന്മദിന ആശംസ അദ്ദേഹത്തിന്‍റെ ജീവിത പങ്കാളിയായ അനുഷ്‌ക ശർമ്മയുടേതായിരുന്നു. ഒടുവിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന് ജന്മദിനാശംസകൾ നേർന്ന് ഭാര്യയും നടിയുമായ അനുഷ്ക ശർമ എത്തി. ജന്മദിന ആശമസയ്ക്കൊപ്പം വിരാടിന്‍റെ രണ്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ അനുഷ്‌ക പങ്കിട്ടു. അനുഷ്‌ക ശർമ്മയുടെ പോസ്റ്റ് ഹൃദയസ്പർശിയായ ഒരു സന്ദേശം ഉൾക്കൊള്ളുന്നു. സാധാരണ പറയാറുള്ള ‘ഹാപ്പി ബർത്ത്ഡേ’ അതിൽ ഉൾപ്പെട്ടില്ലെങ്കിലും താരത്തിന്‍റെ വാക്കുകൾ അവളുടെ ജീവിതത്തിലെ വിരാടിന്‍റെ പ്രാധാന്യവും  അഗാധമായ സ്നേഹവും പ്രകടിപ്പിച്ചു. സ്നേഹം വെറും വാക്കുകൾക്ക് അപ്പുറത്താണെന്നും നമ്മൾ പങ്കിടുന്ന വികാരങ്ങളെക്കുറിച്ചാണെന്നും ഇത് ഓർമ്മപ്പെടുത്തുന്നു. പോസ്റ്റ് വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Read More

തലൈവർ രജനികാന്തിന് തമിഴ്‌നാട്ടിൽ ക്ഷേത്രം; 250 കിലോ ഭാരമുള്ള താരത്തിന്‍റെ പ്രതിഷ്ഠ കണ്ട് ഞെട്ടി ആരാധകർ

സൂപ്പർസ്റ്റാർ രജനികാന്തിനു ആരാധകർ ഏറെയാണ്. രജനികാന്തിന് തമിഴ്‌നാട്ടില്‍ ആരാധകര്‍ പണിത ക്ഷേത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മധുരയിലെ രജനികാന്തിന്‍റെ വീടിനു സമീപമാണ് ക്ഷേത്രം പണിയുന്നത്. ക്ഷേത്രത്തിന്‍റെ പണി പുരോഗമിക്കുകയാണ്. ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നതിനായി രജനികാന്തിന്‍റെ പ്രതിമയും പണിതിട്ടുണ്ട്. എന്നാല്‍ ഈ പ്രതിമയെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വെെറലാകുകയാണ്.പ്രതിമയുടെ രൂപം പുറത്തു വന്നതിനു പിന്നാലെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. 250 കിലോഗ്രാം ഭാരമുള്ളതാണ് പ്രതിമ. എന്നാൽ പ്രതിമക്ക് രജനികാന്തിന്‍റെ രൂപവുമായി യാതൊരു സാമ്യവുമില്ല എന്നതാണ് വാസ്തവം. രജനികാന്തുമായി യാതൊരു ബന്ധമില്ലാത്ത ഈ ചിത്രമെ ന്തിനാണെന്ന് പലരും സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നു. ‘തലൈവര്‍ 170’ എന്ന ചിത്രത്തിന്‍റെ തിരക്കിലാണ് രജനികാന്ത് ഇപ്പോൾ. ഷൂട്ടിങ്ങിനായി തിരുവനന്തപുരത്ത് അദ്ദേഹം വന്നത് വലിയ വാർത്ത ായിരുന്നു. ആദ്യമായാണ് ഒരു രജനി ചിത്രം തിരുവനന്തപുരത്ത് ഷൂച്ച് ചെയ്യുന്നത്. ടി.ജെ ജ്ഞാനവേലാണ് ചിത്രത്തിന്‍റെ സംവിധായകൻ.

Read More

നന്മയുടെയും സ്‌നേഹത്തിന്‍റെയും വലിയൊരു തണല്‍വൃക്ഷമായിരുന്നു എനിക്ക് സുകുമാരി ചേച്ചി;മോഹൻ ലാൽ

ആക്‌ഷനും കട്ടിനുമിടയിലുള്ള ആ ചെറിയ ലൈഫ് സ്പാനില്‍ അമ്മയും മകനുമായി അഭിനയിക്കുകയും വീണ്ടും ആ അമ്മ മകനു സ്‌നേഹം വിളമ്പിക്കൊടുക്കുകയും ചെയ്യുക. അങ്ങനെയൊരു സ്‌നേഹം എന്നില്‍ നിറച്ച അമ്മയായിരുന്നു സുകുമാരിചേച്ചി. നന്മയുടെയും സ്‌നേഹത്തിന്‍റെയും വലിയൊരു തണല്‍വൃക്ഷമായിരുന്നു എനിക്ക് സുകുമാരി ചേച്ചി. അമ്പലത്തിലെ പ്രസാദത്തിന്‍റെ ഒരു പൊതി എപ്പോഴും അവരുടെ കൈയിലുണ്ടാകും. പരിചയപ്പെട്ട നാള്‍ മുതല്‍ നിറഞ്ഞ സ്‌നേഹത്തോടെ ആ പ്രസാദം അവര്‍ എനിക്കു നല്‍കിയിട്ടുണ്ട്. ഇത്രകാലം എന്നെ ചന്ദനം തൊടീച്ച മറ്റൊരാള്‍ ജീവിതത്തിലുണ്ടായിട്ടില്ല. അമ്മയുടെയും മൂത്ത സഹോദരിയുടെയുമൊക്കെ സ്ഥാനമായിരുന്നു ചേച്ചിക്ക് എന്‍റെ ജീവിതത്തില്‍. ഒരമ്മയുടെ വയറ്റില്‍ ജനിച്ച്‌ ഒരുപാട് അമ്മമാരുടെ മകനായി ജീവിക്കുക എന്നത് അഭിനേതാക്കള്‍ക്കു മാത്രം ലഭിക്കുന്ന അപൂര്‍വഭാഗ്യങ്ങളില്‍ ഒന്നാണ്.ആഹ്ലാദങ്ങളിലും ആഘാതങ്ങളിലുമെല്ലാം മാതൃസ്‌നേഹത്തിന്‍റെ സാന്ത്വനസ്പ

Read More

കാപട്യമില്ലാത്ത ആളാണ് സുരേഷേട്ടൻ;അഭിരാമി

പണ്ട് എങ്ങനെയാണോ അതേപോലെ തന്നെയാണ് സുരേഷേട്ടൻ ഇന്നും. മാറ്റങ്ങളൊന്നും എനിക്ക് ഫീല്‍ ചെയ്തിട്ടില്ല. അദ്ദേഹം നല്ലൊരു സഹോദരനാണ്. സുരേഷേട്ടൻ ഒരാളെ ഇഷ്ടപ്പെടുകയാണെങ്കില്‍ അദ്ദേഹം അവരെ ആത്മാര്‍ഥമായി സംരക്ഷിക്കും. എന്തെങ്കിലും പ്രശ്നം വരികയാണെങ്കില്‍ നമുക്ക് സുരേഷേട്ടനോടു പറയാം. അദ്ദേഹം നമ്മളെ ഉറപ്പായും സഹായിക്കും. നല്ലൊരു മനുഷ്യനാണ്. ഇൻഡസ്ട്രിയുടെ ഒരു കാപട്യമൊന്നും ഇല്ലാത്ത സാധാരണക്കാരനാണ് സുരേഷേട്ടൻ. അദ്ദേഹത്തിന്‍റെ ചിന്താധാരകളും രാഷ്‌ട്രീയവുമെല്ലാം അദ്ദേഹത്തിന്‍റെ മാത്രമാണ്. അത് സുരേഷേട്ടന്‍റെ ഇഷ്ടമാണ്. ഒരു മനുഷ്യൻ എന്ന നിലയില്‍ അദ്ദേഹം നല്ലൊരു വ്യക്തിയാണ്. -അഭിരാമി

Read More

പോവുക പണിയെടുക്കുക വീട്ടില്‍ പോവുക;ഗോസിപ്പുകള്‍ക്കുള്ള വക ഞാന്‍ ഉണ്ടാക്കാറില്ല;മഡോണ സെബാസ്റ്റ്യൻ

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് മഡോണ സെബാസ്റ്റ്യൻ. മലയാള സിനിമയില്‍ തുടക്കം കുറിച്ച താരം പിന്നാലെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഈ ഭാഷകളിലെല്ലാം സജീവമായി നില്‍ക്കുമ്പോഴും മറ്റു നായികമാരെ പോലെ വിവാദങ്ങളിലോ ഗോസിപ്പുകളിലോ പെടാത്ത താരം കൂടിയാണ് മഡോണ. ഇപ്പോള്‍ ഒരു അഭിമുഖത്തിൽ തന്‍റെ പേര് ഗോസിപ്പ് കോളങ്ങളില്‍ വരാത്തത് എന്തുകൊണ്ടാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മഡോണ. ഗോസിപ്പുകള്‍ക്ക് ഉള്ള വക ഞാന്‍ ഉണ്ടാക്കാറില്ല. പോവുക പണിയെടുക്കുക വീട്ടില്‍ പോവുക. ഇതാണ് ഞാന്‍ ചെയ്യാറുള്ളത്. ജോലിക്കു പോവുക, അതു കഴിഞ്ഞ് വീട്ടിലേക്കു വരിക. അതിനിടെ കറങ്ങാനോ മറ്റോ പോകരുതെന്ന് ഞാന്‍ നേരത്തെ തന്നെ തീരുമാനിച്ചിട്ടുള്ള കാര്യമാണ്. തുടക്കം മുതല്‍ ഇപ്പോള്‍ വരെ അങ്ങനെ തന്നെയാണ്. ഒരുപാട് ആരാധകര്‍ ഉണ്ടെങ്കിലും വലിയ രീതിയില്‍ ശല്യം ഉണ്ടായിട്ടില്ല. ചിലര്‍ ഫോൺ വിളിക്കും. അല്ലാതെ വീട്ടിലേക്കു വരികയോ, വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകള്‍…

Read More

കണ്ണൂർ സ്ക്വാഡ് 100 കോടി ക്ലബിൽ; പ്രേക്ഷകരോട് നന്ദി പറഞ്ഞ് മമ്മൂട്ടി കമ്പനി

കണ്ണൂർ സ്ക്വാഡ് 100 കോടി ക്ലബിൽ ഇടം നേടിയ സന്തോഷ വാർത്ത പങ്കുവെച്ച് മമ്മൂട്ടി കമ്പനി.  അഞ്ച് ആഴ്ച തീയറ്ററുകളിൽ ആവേശം കൊള്ളിച്ച കണ്ണൂർ സ്ക്വാഡ് കാണാൻ ആളുകളുടെ തിരക്കായിരുന്നു.ഔദ്യോഗികമായി ഫേസ്ബുക്കിലൂടെ മമ്മൂട്ടി കമ്പനി തന്നെ ചിത്രം 100 കോടിയിലെത്തിയ വാർത്ത ആരാധകരുമായി പങ്കുവെച്ചു. ലോകമെമ്പാടുമുള്ള ബിസിനസ്സിന്‍റെ കാര്യത്തിൽ ഞങ്ങളുടെ കണ്ണൂർ സ്ക്വാഡ് 100 കോടി എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നുവെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്! ഈ ചരിത്ര വിജയത്തിന് പിന്നിലെ യഥാർത്ഥ പ്രേരകശക്തിയായ നിങ്ങളുടെ അചഞ്ചലമായ പിന്തുണയ്‌ക്ക് ഞങ്ങളുടെ അതിശയിപ്പിക്കുന്ന പ്രേക്ഷകർക്ക് ഹൃദയംഗമമായ നന്ദി. കൂടുതൽ നേട്ടങ്ങളും അവിസ്മരണീയ നിമിഷങ്ങളും ഇവിടെയുണ്ട്! എന്ന കുറിപ്പോടെയാണ് മമ്മൂട്ടി കമ്പനി ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

ടേക്ക് ടൈം മലയാളത്തിൽ

യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടേക്ക് ടൈമിന്‍റെ പ്രവർത്തനം ആരംഭിച്ചു. സിനിമ, ആൽബം, ടെലിഫിലിം ,ആഡ് ഫിലിം നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന ടേക്ക് ടൈമിന്‍റെ ആദ്യഹിന്ദി മ്യൂസിക്ക് ആൽബമായ ചുരാലിയയുടെ രചനയും, സംവിധാനവും, ഹിന്ദി ചലച്ചിത്ര സംവിധായകനും, എഴുത്തുകാരനുമായ ആനന്ദ് ദേവ് നിർവഹിച്ചു. ചുരാലിയ ഹിന്ദി മ്യൂസിക് വീഡിയോയുടെ പ്രകാശനം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ പ്രശസ്ത സിനിമാ നടനും കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ നിർവഹിച്ചു. ചുരാലിയ യൂറ്റ‌്യൂബിൽ റിലീസായി. ടൈഡ് ഓഫ് ലൈസ് എന്ന ഇംഗ്ലീഷ് സിനിമയിലൂടെ പ്രശസ്തനായ ഹോളിവുഡ് ഫിലിംമേക്കർ ഷെമിൻ ബി നായർ ആണ് സിനിമറ്റോഗ്രാഫി നിർവഹിച്ചിരിക്കുന്നത്. സംഗീതം-സജീവ് മംഗലത്ത്, രാഹുൽ മേനോൻ, രാജലക്ഷ്മി സോമരാജൻ എന്നിവരാണ് ഗാനം ആലപിച്ചത്. എഡിറ്റിംഗ് -നിതിൻ നാരായൺ, രാജേഷ് കളമശേരി ആണ് പ്രൊഡക്ഷൻ കൺട്രോളർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ഉണ്ണി പേയാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ…

Read More