കുട്ടിക്കാലം തൊട്ടേ ഒന്നിച്ചു വളർന്നവരാണു ഞാനും അപ്പുവും (പ്രണവ് മോഹൻലാൽ). പരസ്പരം അത്രയ്ക്ക് അടുത്തറിയാം. ഐ.വി. ശശി അങ്കിളിന്റെയും ലാലങ്കിളിന്റെയും സുരേഷ് അങ്കിളിന്റെയും കുടുംബങ്ങളുമായിട്ടായിരുന്നു ഏറെ അടുപ്പം. ഊട്ടിയിലാണ് അപ്പു പഠിച്ചത്. അവധിക്കാലത്താണു ഞങ്ങളുടെ ഒത്തുചേരൽ. ഏതെങ്കിലും സിനിമയുടെ സെറ്റിലാകും അതെന്നു മാത്രം. അപ്പുവും അനിയും കീർത്തിയും ചന്തുവുമാണ് എന്റെ ടീം. അപ്പു എനിക്ക് ഫാമിലിതന്നെയാണ്. വീട്ടിലെ ആൽബങ്ങളിൽ ചന്തുവിനൊപ്പമുള്ളതിനെക്കാൾ ഫോട്ടോ അപ്പുവുമൊത്താകും. പഠിത്തം കഴിഞ്ഞ് അപ്പു ചെന്നൈയിലെത്തിയ കാലത്ത് കൂട്ടുകാർക്ക് അവനെ പരിചയപ്പെടുത്തിയിരുന്നത് കസിൻ എന്നാണ്. അച്ഛന്റെ അടുത്ത സുഹൃത്തിന്റെ മകൻ എന്നൊക്കെ പറയാൻ വലിയ ബുദ്ധിമുട്ടാണ്. -കല്യാണി പ്രിയദർശൻ
Read MoreCategory: Movies
യുദ്ധാവേശത്തിൽ ഭാര്യയെ മറന്നുപോയി; ഡൽഹിയിൽ സംഭവിച്ചിതങ്ങനെ.., തുറന്ന് പറഞ്ഞ് മേജർ രവി
കല്യാണം കഴിഞ്ഞ് ഡല്‍ഹിയിലെത്തിയ സമയത്ത് ഞാന്‍ കമാന്‍ഡോ ആയിരുന്നു. എന്റെ ക്യാമ്പിനടത്ത് ക്വാര്‍ട്ടേഴ്സ് ലഭിച്ചിരുന്നില്ല. 45 കിലോ മീറ്ററുണ്ട് എന്റെ ക്യാമ്പിലേക്ക്. അവിടെ പോയപ്പോഴാണ് ആഭ്യന്തര മന്ത്രിയുടെ മകളെ തട്ടിക്കൊണ്ടുപോയെന്ന വിവരം ലഭിക്കുന്നത്. അതുകേട്ടപ്പോള്തന്നെ ത്രില്ലായി ഞാന്‍ അങ്ങോട്ട് പോയി. ഭാര്യ കാത്തിരിക്കുന്ന വിവരമൊക്കെ ഞാന്‍ മറന്നുപോയി. പിറ്റേദിവസമാണ് ഒരു സുഹൃത്ത് വിളിച്ച് ഭാര്യയെക്കുറിച്ച് ചോദിച്ചത്. അപ്പോഴാണ് താൻ അക്കാര്യം ഓർത്തത്. അവളോട് പറഞ്ഞിട്ടാണോ പോയതെന്നായിരുന്നു സുഹൃത്ത് ചോദിച്ചത്. നീയൊരു കാര്യം ചെയ്യ്, അവളെ നിന്റെ വീട്ടിലേക്ക് കൂട്ടിക്കോയെന്ന് ഞാന്‍ സുഹൃത്തിനോട് പറഞ്ഞു. ഒരുമാസം കഴിഞ്ഞപ്പോള്‍ അവളുടെ അച്ഛനും അമ്മയും അങ്ങോട്ടേക്കു വന്നു. ഞാന്‍ ആരോടും പറയാതെ പോയതായിരുന്നു പ്രശ്നം. എന്റെ ഓഫീസറോടൊക്കെ പരാതി പറഞ്ഞു. അവന് ജൂണിയര്‍ ഓഫീസറാണെങ്കിലും എന്നെക്കൊണ്ടുപോലും അവനെ കണ്ട്രോള് ചെയ്യാന്‍ പറ്റില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. -മേജർ രവി
Read Moreഅന്ന് തുറന്ന് പറയാൻ മീഡിയകളില്ല; ദുരനുഭവം പങ്കുവെച്ച് സാധിക
സിനിമാ രംഗത്തും ടെലിവിഷൻ രംഗത്തും വർഷങ്ങളായി പ്രവർത്തിക്കുന്ന സാധിക സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്.സോഷ്യൽ മീഡിയയിൽ വരുന്ന മോശം വരുന്ന കമന്റുകൾക്ക് മറുപടി പറയാൻ സാധിക മടിക്കാറില്ല. തുടക്കക്കാലത്ത് താൻ സിനിമകൾ വേണ്ടെന്ന് വയ്ക്കാനുണ്ടായ കാരണമെന്തെന്ന് തുറന്ന് പറയുകയാണിപ്പോൾ സാധിക. ഒരഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. സിനിമയിൽ അവസരം തേടുമ്പോൾ അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെടുന്നത് തന്നെ സംബന്ധിച്ച് ബുദ്ധിമുട്ടായിരുന്നെന്ന് സാധിക തുറന്ന് പറഞ്ഞു. സാധികയുടെ വാക്കുകളിലേക്ക്… പത്ത് വർഷം മുമ്പാണ് സിനിമയിലേക്ക് വരുന്നത്. അന്ന് മോശം അനുഭവങ്ങൾ തുറന്ന് പറയാൻ ഇന്നത്തെപ്പോലെ മീഡിയകളില്ല. തമിഴിലും ഇതേ സാഹചര്യമായിരുന്നു. സിനിമാ ലോകം മൊത്തത്തിൽ ഇങ്ങനെയാണെന്ന് കരുതി. നല്ല കുടുംബത്തിൽ നിന്ന് വന്ന ആളാണ്. ഇത്തരം സാഹചര്യമാണെങ്കിൽ സിനിമയേ വേണ്ട എന്ന് അന്ന് തോന്നി. നേരിട്ട് എന്നോട് ആരും അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെട്ടിട്ടില്ല. ഫോൺ കോളിലൂടെയാണ് ചോദ്യങ്ങൾ. ഒരിക്കൽ നോ പറഞ്ഞാൽ ഇവരെ കണക്ട്…
Read Moreജയിലർ എ സർട്ടിഫിക്കറ്റ് നൽകേണ്ട സിനിമ; ഹർജിയുമായി അഭിഭാഷകൻ
ചെന്നൈ: സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ പുതിയ ചിത്രമായ ജയിലറിന് “എ’ സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. അഭിഭാഷകനായ എം.എൽ. രവിയാണ് ഹർജി നൽകിയത്. സിനിമയിൽ തലവെട്ടിമാറ്റുന്നതുൾപ്പെടെ അതിക്രൂരമായ ദൃശ്യങ്ങളുണ്ടെന്നും ഇത്തരം പ്രവൃത്തികൾ മഹത്വവൽക്കരിക്കപ്പെടുന്നതിനോ അനുകരിക്കുന്നതിനോ കാരണമായേക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ചിത്രത്തിന് U/A സർട്ടിഫിക്കറ്റാണുള്ളത്. 12 വയസിൽ താഴെയുള്ള കുട്ടികൾക്കും മാതാപിതാക്കളുടെ മേൽനോട്ടത്തിൽ സിനിമ കാണാൻ അനുവദിക്കുന്നതാണ് U/A സർട്ടിഫിക്കറ്റ്. കോടതി തീരുമാനമെടുക്കുന്നത് വരെ സിനിമയുടെ പ്രദർശനം നിർത്തി വെക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് അടങ്ങുന്ന ബെഞ്ച് അടുത്തയാഴ്ച കേസ് പരിഗണിക്കും.
Read Moreമികച്ച പ്രതികരണവുമായി അനക്ക് എന്തിന്റെ കേടാ…
വ്യത്യസ്തമായ പ്രമേയവുമായി മാധ്യമ പ്രവര്‍ത്തകനായ ഷമീര്‍ ഭരതന്നൂര്‍ സംവിധാനം ചെയ്ത സിനിമ അനക്ക് എന്തിന്റെ കേടാ മികച്ച പ്രതികരണവുമായി മുന്നേറുന്നു. കോഴിക്കോടിന്റെ മധുരവും നന്മകളും പ്രണയവും സവിശേഷമായ മുഹൂര്‍ത്തങ്ങളും നിറഞ്ഞ ഈ സിനിമ വ്യത്യസ്തമായ ഒരു കുടുംബചിത്രമാണ്. ബിഎംസി ബാനറില്‍ ഫ്രാന്‍സിസ് കൈതാരത്ത് നിര്‍മിക്കുന്ന ഈ സിനിമ ഒസാന് എന്ന ബാര്‍ബര്‍ വിഭാഗം നേരിടുന്ന വിവേചനങ്ങളും സാമൂഹികമായ പ്രശ്നങ്ങളുമാണ് വരച്ചുകാട്ടുന്നത്. മലയാള സിനിമയില്‍ ഇതുവരെ പറഞ്ഞിട്ടില്ലാത്ത പ്രമേയമാണ് ഈ ചിത്രത്തിന് എന്ന പ്രത്യേകതയുമുണ്ട്.എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന പുതുമയുള്ള സിനിമയാണ് ഇതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. സിനിമയിലെ മാനാഞ്ചിറ മൈതാനത്ത്… എന്ന ഗാനത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ വരവേല്‍പ്പാണ് ലഭിച്ചത്. പൂര്‍ണമായും കോഴിക്കോട് ജില്ലയിലായിരുന്നു സിനിമയുടെ ചിത്രീകരണം. മാനാഞ്ചിറ മൈതാനം, ബീച്ച്, മുക്കം, ചേന്നമംഗലൂര്‍, കൊടിയത്തൂര്‍, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നായര്‍കുഴി, കൂളിമാട് പാഴൂര്‍ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം.…
Read Moreസിനിമയിൽ ഞാൻ നല്ല രീതിയിൽ വരണമെന്ന് ആഗ്രഹിച്ചിരുന്ന സൂപ്പർസ്റ്റാറിന്റെ പേര് പറഞ്ഞ് പ്രവീണ
ഡിഗ്രി പഠിക്കുന്ന സമയത്താണ് കളിയൂഞ്ഞാൽ എന്ന സിനിമ വരുന്നത്. വെക്കേഷൻ സമയത്താണ് ഓഫർ വന്നത്. ആദ്യമായിട്ട് മമ്മൂട്ടി സർ, ശോഭന ചേച്ചി എന്നിവരെയൊക്കെ പരിചയപ്പെട്ടു. എന്ത് ചെയ്യുന്നു എന്ന് ചോദിച്ചു. ബിഎ മ്യൂസിക് ആണെന്ന് പറഞ്ഞപ്പോൾ പാട്ടൊക്കെ പാടുമോ, എന്നാൽ ഇവിടെ ഇരുന്നൊരു പാട്ട് പാടിക്കേ എന്ന് മമ്മൂട്ടി സർ പറഞ്ഞു. അദ്ദേഹത്തിന് വലിയ സ്നേഹമായിരുന്നു. സിനിമയിൽ ഞാൻ നല്ല രീതിയിൽ വരണം എന്ന് അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാകണം. അദ്ദേഹം ഇപ്പോൾ അത് ഓർക്കുന്നുണ്ടാവില്ല. എന്നെപ്പോലെ ഒരുപാട് കുട്ടികൾക്ക് ഉപദേശം നൽകിയിരിക്കാം. വന്നതേ ഉള്ളൂ, ഇനി ഒരുപാട് സിനിമകളിൽ അവസരം വരും. നല്ല സംവിധായകർ, കഥാപാത്രം, ടീം എന്നിവയൊക്കെ നോക്കി സിനിമകൾ തെരഞ്ഞെടുക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. -പ്രവീണ
Read Moreകണ്ണ് ചുവപ്പിച്ച്, കൈലി മുണ്ടുടുത്ത് വശപ്പിശകായി ഒരാള്‍ വേലിക്കരികില്‍ നിന്ന് സിഗരറ്റ് വലിക്കുന്നുണ്ടായിരുന്നു ! സെറ്റില്‍ കണ്ടയാളെക്കുറിച്ച് ബിന്ദു പണിക്കര്‍ പറയുന്നതിങ്ങനെ
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് ബിന്ദു പണിക്കര്‍. കോമഡി വേഷങ്ങളിലും സ്വഭാവ നടിയായുമെല്ലാം പതിറ്റാണ്ടുകളായി താരം മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മുന്‍കാലങ്ങളില്‍ വേഷമിട്ട നിരവധി ചിത്രങ്ങളില്‍ ഒന്നിന്റെ സെറ്റില്‍ എത്തിയപ്പോഴത്തെ തന്റെ അനുഭവം ബിന്ദു അടുത്തിടെ നല്കിയ ഒരഭിമുഖത്തില്‍ പറയുകയുണ്ടായി കുഞ്ഞിക്കൂനന് സിനിമയിലെ കഥാപാത്രങ്ങളില്‍ ഒരാള്‍ ബിന്ദു പണിക്കര്‍ ആണ്. ദിലീപ്, നവ്യ നായര്‍, മാന്യ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി. ഒരു ദിവസം നവ്യയും ഒത്തുള്ള ഒരു ഷോട്ട് എടുക്കവേ ബിന്ദു തീര്‍ത്തും പന്തികേടായി ഒരാള്‍ സെറ്റിന്റെ കോണില്‍ നില്‍ക്കുന്നത് കണ്ടു ഒരാള്‍ കണ്ണ് ചുവപ്പിച്ച്, കൈലി മുണ്ടുടുത്ത് വേലിക്കരികില്‍ നില്ക്കുന്നു. ഷോട്ട് എടുത്തു തിരിച്ചു വരുമ്പോഴും അയാള്‍ അവിടെ നിന്നും നോക്കുന്നു. രണ്ടാമതും പോയി വന്നപ്പോള്‍ അയാള്‍ അവിടെ തന്നെ നിന്ന് സിഗരറ്റ് വലിക്കുന്നുണ്ടായിരുന്നു ‘വശപിശകായി’ കണ്ടയാള്‍ സായ് കുമാര്‍ ആണെന്ന് ബിന്ദു പണിക്കര്‍ക്ക് മനസിലാക്കാന്‍ പിന്നെയും…
Read Moreതമന്നയുടെ ആസ്തി കാമുകനേക്കാൾ ആറിരട്ടി; സിനിമ കൂടാതെ തമന്നയുടെ വരുമാന സ്രോതസുകൾ ഇങ്ങനെ…
സിനിമയിലെത്തി 18 വർഷങ്ങൾ കഴിഞ്ഞെങ്കിലും തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി തുടരുകയാണ് തമന്ന ഭാട്ടിയ. മോഡലിംഗിൽനിന്നു സിനിമയിലേക്ക് കടന്നുവന്ന തമന്നയ്ക്ക് തുടക്ക കാലം മുതൽ കൈ നിറയെ അവസരങ്ങൾ ലഭിച്ചു. പതിമൂന്നാം വയസിലാണ് തമന്ന തന്റെ കരിയർ തുടങ്ങുന്നത്. ഹിന്ദി സിനിമാ രംഗത്ത് തിളങ്ങാനാണ് മുംബൈക്കാരിയായ തമന്ന ആഗ്രഹിച്ചതെങ്കിലും ഭാഗ്യം തുണച്ചത് തമിഴ്, തെലുങ്ക് സിനിമകളിലാണ്. ചാന്ദ് സെ റോഷൻ ചെഹ്ര എന്ന ഹിന്ദി സിനിമയാണ് തമന്നയുടെ ആദ്യ ചിത്രം. പക്ഷെ ഈ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ തെലുങ്കിലേക്ക് നടി ചുവട് മാറി. പിന്നീട് തമന്നയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. സിനിമകളിലൂടെ തമന്നയുണ്ടാക്കിയ സമ്പാദ്യം ചെറുതല്ല. റിപ്പോർട്ടുകൾ പ്രകാരം 120 കോടിയാണ് നടിയുടെ ആസ്തി. സിനിമ, പരസ്യങ്ങൾ എന്നിവയാണ് പ്രധാന വരുമാനസ്രോതസുകൾ. ഒരു സിനിമയ്ക്ക് അഞ്ച് കോടിയ്ക്കടുത്താണ് നടി ഇന്ന് വാങ്ങുന്ന പ്രതിഫലം. 16.60 കോടി രൂപയുടെ…
Read Moreഅടുത്ത ആളെ പിടിച്ചോ, നിങ്ങള്‍ ഡേറ്റിംഗില്‍ ആണോ ! പ്രിയയെ നെഞ്ചോടു ചേര്‍ത്ത ഗോപിയെക്കണ്ട് ആരാധകര്‍ ചോദിക്കുന്നതിങ്ങനെ…
ഗോപിസുന്ദറിനെ മലയാളികള്‍ക്ക് ഇഷ്ടമാണ്. സംഗീത സംവിധായകന് എന്ന നിലയിലും ഗോസിപ്പ് നായകന് എന്ന നിലയിലും മലയാളികളുടെ ചര്‍ച്ചയില്‍ എന്നും ഗോപിയുണ്ട്. താരത്തിന്റെ വ്യക്തിജീവിതമാണ് മിക്കവാറും ചര്‍ച്ചാവിഷയം. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്താതെയാണ് ഗായിക അഭയാ ഹിരണ്‍മഴിയുമായി ഗോപി സുന്ദര്‍ ലിവിംങ് ടുഗതര്‍ ആരംഭിച്ചത്. എന്നാല്‍ ഏറെനാള്‍ ഒന്നിച്ചു കഴിഞ്ഞശേഷം ഇരുവരും വേര്‍പിരിഞ്ഞു. പിന്നാലെ ഗായിക അമൃത സുരേഷുമായി ഒന്നിക്കുകയായിരുന്നു ഗോപി സുന്ദര്‍. ഇരുവരും ഒന്നിച്ച് നില്ക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു തങ്ങളുടെ പ്രണയം താരങ്ങള്‍ പുറത്തു പറഞ്ഞത്. ഇതിന് പിന്നാലെ അമൃതയും ഗോപി സുന്ദറും നിരവധി വിമര്‍ശനം കേള്‍ക്കേണ്ടിവന്നു. എന്നാല്‍ ഈ അടുത്ത് അമൃതയും ഗോപിയും പിരിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തയും അടുത്തിടെ പുറത്ത് വന്നിരുന്നു. ഇതിനിടെ അമൃതയ്ക്കൊപ്പം ഉള്ള ഒരു ഫോട്ടോ പങ്കുവെച്ച് ഗോപിസുന്ദര്‍ എത്തിയതോടെ ഗോസിപ്പുകള്‍ക്ക് തെല്ല് ശമനമുണ്ടായി. ഇപ്പോഴിതാ ഗോപി സുന്ദറിന്റെ മറ്റൊരു ഫോട്ടോയാണ് സോഷ്യല്‍…
Read Moreഎന്റെ ബാഗില്‍ എപ്പോഴുമുണ്ടാകുന്ന ഒരു സാധനം ! സായ് പല്ലവി കാണിച്ച ആ സാധനം കണ്ട് ഞെട്ടി ആരാധകര്‍
സൂപ്പര്‍ഹിറ്റ് മലയാള ചിത്രം പ്രേമത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന തമിഴ് സുന്ദരിയാണ് സായ് പല്ലവി. മലര് എന്ന കഥാപാത്രം ഇന്നും യുവാക്കളുടെ രോമാഞ്ചമാണ്. ഇപ്പോള്‍ മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള നായികമാരില്‍ ഒരാളാണ് സായ് പല്ലവി. സിനിമകളിലെ താരത്തിന്റെ നൃത്ത രംഗങ്ങള്‍ പലപ്പോഴും ട്രെന്‍ഡിങ്ങായി മാറാറുണ്ട്. സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ സെലക്ടീവാണ് സായ് പല്ലവി. എന്നാല്‍ അഭിനയിക്കുന്നതിന് പല നിബന്ധനകളും താരം വെക്കാറുണ്ട്. കംഫര്‍ട്ട് അല്ലാത്ത വസ്ത്രം ധരിക്കില്ല, മുടി മുറിക്കില്ല, മേക്കപ്പിടില്ല എന്നൊക്കെയാണ് താരത്തിന്റെ നിബന്ധനകള്‍. വിവാഹത്തെ കുറിച്ചും താരം പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിട്ടുണ്ടായിരുന്നു. തനിക്ക് വിവാഹമേ ഉണ്ടാവില്ലെന്നായിരുന്നു സായ് പല്ലവി പലതവണ പറഞ്ഞത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ ബാഗില്‍ എപ്പോഴും ഉണ്ടാവുന്ന സാധനങ്ങള്‍ എന്തൊക്കെ എന്ന അവതാരകയുടെ ചോദ്യത്തിന് താരം പറഞ്ഞ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. മേക്കപ്പ് ഐറ്റംസ് ഒന്നും തന്റെ ബാഗില്‍…
Read More