തിലകൻ ചേട്ടനെ വിലയിരുത്താനോ;  മഞ്ജു വാര്യർ പറഞ്ഞത് കേട്ടോ!

ചെറുപ്പം മുതൽ സിനിമകൾ നിരവധി കാണുമായിരുന്നു. തിലകൻ ചേട്ടന്‍റെ അഭിനയമൊക്കെ അന്നുമുതൽ ആസ്വദിക്കുന്നതാണ്. അദ്ദേഹം കോമഡി ചെയ്യുമ്പോഴും ഗൗരവമുള്ള കഥാപാത്രം ചെയ്യുമ്പോഴും മതിമറന്ന് കണ്ടിരിക്കാൻ തോന്നും. അത്രത്തോളം കഴിവുള്ള പ്രതിഭ എന്നെക്കുറിച്ച് നല്ല വാക്കുകൾ പറഞ്ഞ് കേൾക്കുന്നത് തന്നെ അംഗീകാരമാണ്. അദ്ദേഹത്തെ വിലയിരുത്താനോ പ്രശംസിക്കാനോ എനിക്ക് യോഗ്യതയില്ല. കണ്ണെഴുതി പൊട്ടുതൊട്ടിൽ അഭിനയിക്കുമ്പോൾ ഒന്നും അറിഞ്ഞോ മനസിലാക്കിയോ ചെയ്തതല്ല. അവർ അഭിനയിക്കാൻ പറയുമ്പോൾ പറഞ്ഞത് അനുസരിച്ച് ചെയ്തു അത്രമാത്രം.-മഞ്ജു വാര്യർ

Read More

നേരുള്ള സമൂഹം, ഇത് കേരളമെന്ന് മാല പാർവതി

നിഖിലയോടുള്ള ഒരു ചോദ്യത്തിന് നിഖില വ്യക്തമായി മറുപടി പറഞ്ഞു. എല്ലാ ജീവജാലങ്ങളും ഒരു പോലെ. കൊല്ലരുത് എന്നാണ് നിയമം എങ്കിൽ അത് എല്ലാത്തിനും ബാധകം എന്ന്. ഇതിന് പോലും കുരു പൊട്ടുന്ന, മേലാളന്മാർ, സൈബർ അടിമകളെ തുറന്ന് വിട്ട് ആക്രമിക്കും. ലേശം പോലും വിഷമിക്കണ്ട. കാരണം ഇത് കേരളമാണ്. നേരുള്ള സമൂഹം. അശ്ലീലം പറയുന്നവർ. എത്ര ഒച്ച എടുത്താലും അതുക്കും മേലെ ആണ് ഉറപ്പോടെ കൂടെ നിൽക്കുന്നവർ വിഷമിക്കരുത്. -മാല പാർവതി

Read More

അച്ഛന്‍ മരിച്ചത് ഞങ്ങളുടെ പക്കല്‍ മരുന്ന് വാങ്ങാനുള്ള പണമില്ലാത്തതുകൊണ്ടോ ? അതോ മരിക്കാറായതുകൊണ്ടോ ? ഷാരൂഖ് ഖാൻ പറയുന്നു..

അഹങ്കാരമായി തോന്നിയേക്കാം. പക്ഷെ രാജാക്കന്മാര്‍ ചോദിക്കാറില്ല. എന്നെ രാജാവെന്ന് വിളിക്കുന്നത് മാധ്യമങ്ങള്‍ ആണെങ്കിലും ഞാനത് വിശ്വസിക്കുന്നു, അതാണ് ഞാന്‍ ചോദിക്കാത്തത്. ദാരിദ്ര്യത്തില്‍ നിന്നു വന്ന രാജാവും ചോദിക്കില്ല. ആരെങ്കിലും ചോദിച്ചാല്‍ തന്‍റെ രക്തവും മജ്ജയും നല്‍കുകയായിരിക്കും അവന്‍ ചെയ്യുക. ഞാന്‍ ഒരു ദരിദ്രകുടുംബത്തില്‍ നിന്നുമാണ് വരുന്നത്. ഞാന്‍ വളരെ മോശം അവസ്ഥകള്‍ കണ്ടിട്ടുണ്ട്. എന്‍റെ അച്ഛന്‍ മരിക്കാന്‍ കിടക്കുമ്പോള്‍ ഇഞ്ചക്ഷന്‍ വാങ്ങാനുള്ള പണമുണ്ടായിരുന്നില്ല. ലണ്ടനില്‍ നിന്നും ആന്‍റിയായിരുന്നു അയച്ചിരുന്നത്. 20 ഇഞ്ചക്ഷന്‍റെ കോഴ്‌സായിരുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് എട്ടണ്ണമെ സംഘടിപ്പിക്കാന്‍ സാധിച്ചിരുന്നുള്ളൂ. അതുകൊണ്ട് അദ്ദേഹം ഞങ്ങളുടെ പക്കല്‍ പണമില്ലാത്തത് കൊണ്ടോ അതോ ശരിക്കും മരിക്കാറായതുകൊണ്ടാണോ മരിച്ചതെന്ന് എനിക്കറിയില്ല. -ഷാരൂഖ് ഖാൻ

Read More

വരുന്നുണ്ട്… പക്ഷേ ഒന്നും ശരിയാകുന്നില്ല ! തുറന്നുപറഞ്ഞ് സമന്ത

തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളാണ് സാമന്ത ഇപ്പോൾ. ഫാമിലി മാൻ 2വിലെ പ്രകടനത്തിന് ശേഷമാണ് സാമന്തയെ ബോളിവുഡ് ശ്രദ്ധിച്ച് തുടങ്ങിയത്. നിരവധി അവസരങ്ങൾ സാമന്തയ്ക്ക് ബോളിവുഡിൽ നിന്നു ലഭിക്കുന്നുണ്ടെങ്കിലും ഒന്നും ഇതുവരെ യാഥാർഥ്യമായിട്ടില്ല. നടി തപ്സി പന്നുവിന്‍റെ പ്രൊഡക്ഷൻ ഹൗസായ ഔട്ട് സൈഡേഴ്സ് ഫിലിംസിന്‍റെ ബാനറിൽ ഒരുങ്ങുന്ന സിനിമയിൽ സാമന്ത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ത്രില്ലറായി ഒരുക്കുന്ന സിനിമയിൽ സ്ത്രീ കേന്ദ്രീകൃതമായാണ് സിനിമ സഞ്ചരിക്കുകയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് ആ സിനിമയെക്കുറിച്ച് പിന്നീടൊന്നും പറഞ്ഞു കേട്ടില്ല. അടുത്തിടെ താപ്സി പന്നുവിന്‍റെ പ്രൊഡക്ഷൻ ഹൗസായ ഔട്ട് സൈഡേഴ്സ് ഫിലിംസിന്‍റെ ബാനറിൽ രണ്ട് ചിത്രങ്ങൾ പ്രഖ്യാപിക്കപ്പെട്ടെങ്കിലും അതിലൊന്നും സാമന്തയുടെ പേരുണ്ടായിരുന്നില്ല. അതേസമയം നിരവധി പേർ തിരക്കഥകളുമായി സാമന്തയെ സമീപിക്കുന്നുണ്ടെന്നും പക്ഷെ ഒന്നിലും തൃപ്തി വരാത്തതിനാലാണ് സാമന്ത സിനിമകൾ ചെയ്യാത്തതെന്നും താരത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ഹിന്ദി സിനിമകളിൽ…

Read More

ഷീലയ്ക്ക് അഭിനന്ദിക്കാൻ തോന്നിയ നടി ആരാണെന്ന് കണ്ടോ! 

എനിക്ക് ആരോടും അസൂയ തോന്നിയിട്ടില്ല. പക്ഷേ എനിക്കൊത്തിരി അഭിനന്ദിക്കാന്‍ തോന്നിയിട്ടുള്ള നായിക നയന്‍താരയാണ്. മനസിനക്കരെ എന്ന സിനിമയിലൂടെ എന്‍റെ കൂടെയാണ് അവള്‍ ആദ്യമായി അഭിനയിച്ചത്. എന്ന് കണ്ടാലും ആ കുട്ടിക്ക് നമ്മളോട് ഭയങ്കര ബഹുമാനമാണ്. അതേ സ്‌നേഹമുണ്ട്. പിന്നെ അത്രയും ഭംഗിയുള്ള ഒരു പെണ്ണിനെ കാണാന്‍ വലിയ പാടാണ്. – ഷീല

Read More

ആരുടെയും ജീവിതം അത്ര പെർഫെക്ടല്ല, അതാണ് സത്യം! സാമന്ത പറയുന്നു…

ഒരുപക്ഷേ ഇൻഡിപെൻഡന്‍റായ സ്ത്രീ എന്ന നിലയിൽ ഞാൻ ശക്തയായിരിക്കാം. കോംപ്രമൈസാണ് ഒരു ദാമ്പത്യത്തിലെ നമ്പർ വൺ ക്വാളിറ്റി എന്നാണ് ഞാൻ വിശ്വസിക്കുന്നത്. സോഷ്യൽ മീഡിയയിൽ പോലും ജീവിതം വളരെ പെർഫക്ടാണ് എന്ന് കാണിക്കുന്നതിലാണ് എല്ലാവരും ശ്രദ്ധ കൊടുക്കുന്നത്. ഈ സ്ട്രെസ്ഫുള്ളായ ലോകത്ത് എല്ലാവരും ഫോക്കസ് ചെയ്യുന്നത് ഇക്കാര്യത്തിലാണ്. അതുകൊണ്ടു തന്നെ നമ്മുടെ കുറവുകളെ കുറിച്ചോ നമ്മൾ അനുഭവിക്കുന്ന വേദനകളെ കുറിച്ചോ നമ്മുടെ ഉത്കണ്ഠകളെ കുറിച്ചോ ഒക്കെ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടാകും. എനിക്കും അത്തരത്തിൽ പെർഫെക്ട് ലൈഫ് സോഷ്യൽ മീഡിയയിൽ അവതരിപ്പിക്കുന്ന കാര്യത്തിൽ വലിയ സമ്മർദ്ദം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ ഞാനിപ്പോൾ ഒരു കാര്യം പറയട്ടെ. ആരുടെയും ജീവിതം അത്ര പെർഫെക്ടല്ല. അതാണ് സത്യം. -സാമന്ത

Read More

അന്നുമുതല്‍ മഞ്ജുവിന്റെ  കടുത്ത ആരാധകനായിരുന്നു ഞാന്‍..! ജയസൂര്യ പറയുന്നു…

വര്‍ഷങ്ങള്‍ക്കുമുമ്പ് പത്രം എന്ന സിനിമയില്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്‍റെ വേഷം ചെയ്യാന്‍ ഭാഗ്യം ലഭിച്ചിരുന്നു. ആ വേഷത്തിനായി ദിവസങ്ങളോളം ഞാന്‍ സിനിമയുടെ സെറ്റില്‍ എത്തിയിട്ടുണ്ട്. അവിടെ വച്ചാണ് ഞാന്‍ ആദ്യമായി മഞ്ജു വാര്യരെ കാണുന്നത്. അന്നുമുതല്‍ അവരുടെ കടുത്ത ആരാധകനായിരുന്നു ഞാന്‍. വര്‍ഷങ്ങള്‍ക്കുശേഷം മഞ്ജുവിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായിത്തന്നെ കാണുന്നു. എന്നും ചിരിച്ച മുഖത്തോടെയാണ് ഞാന്‍ മഞ്ജുവിനെ കണ്ടിട്ടുള്ളത്. മേരി ആവാസ് സുനോയുടെ സെറ്റില്‍ വന്നപ്പോഴും മഞ്ജു വളരെ പോസിറ്റീവ് ആയിട്ടാണ് ഓരോരുത്തരോടും ഇടപെട്ടത്. ഒരു സീനിയര്‍ ആക്ടര്‍ എന്ന ചിന്തയെല്ലാം മാറ്റിവെച്ച് സംവിധായകന്‍റെ ഓരോ നിര്‍ദേശത്തെയും ഉള്‍ക്കൊണ്ട് അതിനനുസരിച്ച് അഭിനയിക്കുന്ന മഞ്ജുവിനെയാണ് ഞാന്‍ കണ്ടത്. ഓരോ സീനിലും അവര്‍ അഭിനയിക്കുന്നത് കാണാന്‍തന്നെ ഭയങ്കര രസമാണ്. ഓരോ സീനും വളരെ നാച്വറലായി അവതരിപ്പിക്കാനുള്ള അവരുടെ കഴിവ് ഒരേസമയം എന്നെ പ്രചോദിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്തു. -ജയസൂര്യ

Read More

നന്ദി മമ്മൂക്ക..! എന്‍റെ ദീപ്തിയുടെ നാഥന്‍ ആയതിന് നന്ദി; മീര ജാസ്മിൻ

ചില കഥാപാത്രങ്ങളും പ്രകടനങ്ങളും നിങ്ങളുടെ അസ്തിത്വത്തിന്‍റെ ഉള്ളിലേക്ക് ആഴത്തില്‍ കടന്നു ചെല്ലും. പിന്നെയത് മറ്റൊന്നിനും പകരം വെക്കാനാകാത്ത വണ്ണം അവിടം പിടിച്ചടക്കും. ശ്യാമപ്രസാദ് സാറിന്‍റെ ഒരേ കടല്‍ എനിക്ക് അത്തരത്തിലൊരു വിലപ്പെട്ട യാത്രയാണ്. മമ്മൂക്ക എന്ന അതുല്യ നടന്‍റെ മികവ് കണ്ടനുഭവിക്കാനുള്ളൊരു അവസരം നല്‍കിയ സിനിമയാണത്. അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണിത്. ഓണ്‍ സ്‌ക്രീനിലേയും ഓഫ് സ്‌ക്രീനിലേയും ചില പ്രതിഭകള്‍ക്കൊപ്പം അടുത്തിടപഴകാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനുമുള്ള അവസരം ഈ സിനിമ എനിക്ക് നല്‍കി. നന്ദി മമ്മൂക്ക, എന്‍റെ ദീപ്തിയുടെ നാഥന്‍ ആയതിന് നന്ദി. ഭാവിയിലെ എല്ലാ അര്‍ഥവത്തായ കാര്യങ്ങള്‍ക്കും ആശംസകള്‍. – -മീര ജാസ്മിൻ

Read More

ആ അവസ്ഥ എനിക്കില്ല, പിന്നെ എന്തിനാണ് മലയാളം കളഞ്ഞിട്ട് പോകുന്നത് ? ഇന്ദ്രൻസ് ചോദിക്കുന്നു…

അന്യഭാഷാ ചിത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന ഓഫറുകള്‍ സ്വീകരിക്കാറില്ല. കാരണം മലയാളത്തില്‍ നല്ല അവസരങ്ങള്‍ ലഭിക്കാറുണ്ട്. ഇവിടെ സിനിമയില്ലാത്ത അവസ്ഥ തനിക്കില്ല. പിന്നെ എന്തിനാണ് മലയാളം കളഞ്ഞിട്ട് പോകുന്നതെന്ന് വിചാരിച്ചിട്ടാണ് അന്യഭാഷാ ചിത്രങ്ങളുടെ ഓഫറുകള്‍ സ്വീകരിക്കാത്തത്. കൂടാതെ ചെറിയ ഭാഷാ ബുദ്ധിമുട്ടുമുണ്ട്. സീരിയസ് കഥാപാത്രങ്ങളാണ് ഇപ്പോൾ കൂടുതലും ലഭിക്കുന്നത്. കോമഡി സിനിമകള്‍ അധികം വരുന്നില്ല. കോമഡി സിനിമകള്‍ മിസ് ചെയ്യുമ്പോള്‍ എന്‍റെ സിനിമകള്‍ ഇട്ട് കണ്ടു സമാധാനിക്കും. ഞാൻ ഉള്ളതും ഇല്ലാത്തതുമായ സിനിമകള്‍ കാണുമ്പോള്‍ ആ പഴയ കാലത്തേക്ക് പോകും. കോമഡി വേഷങ്ങള്‍ ഇനിയും ചെയ്യും. -ഇന്ദ്രൻസ്

Read More

സോഷ്യൽ മീഡിയയും ഫോണും ഉപയോഗിക്കാത്ത മായ മൗഷ്മി

കുടുംബത്തിനാണ് എന്നെ സംബന്ധിച്ച് പ്രാധാന്യം. മകൻ ജനിച്ചപ്പോൾ സീരിയൽ തിരക്ക് കാരണം അവനൊപ്പം സമയം ചെലവഴിക്കാൻ സാധിച്ചില്ല. അതേ മിസിംഗ് മകൾക്കും വരാൻ പാടില്ലെന്ന് തീരുമാനിച്ചിരുന്നു. മകൾ ഇപ്പോൾ രണ്ടാം ക്ലാസിലേക്കാണ്. അഭിനയിക്കുന്നതിന് മക്കൾക്ക് എതിർപ്പ് ഒന്നുമില്ല. പക്ഷെ അമ്മ രാവിലെ പോയി വൈകുന്നേരം വരണമെന്ന് പറയും. സീരിയലിൽ അത് നടക്കില്ല. രാവിലെ പോയാൽ രാത്രി എപ്പോഴാണ് ഷൂട്ടിംഗ് കഴിയുന്നതെന്ന് അറിയില്ല. നല്ലൊരു വേഷം വന്നാൽ സിനിമ ചെയ്യും. വിവാഹത്തിന് ശേഷമാണ് സീരിയലിൽ അഭിനയിക്കാൻ തുടങ്ങിയത്. ഭർത്താവിന് പ്രശ്‌നം ഒന്നും ഉണ്ടായിരുന്നില്ല. അഭിനയിക്കാൻ എനിക്ക് ചെറുപ്പം മുതൽ ഇഷ്ടമായിരുന്നു. നല്ല ഒരു അവസരം കിട്ടിയപ്പോൾ അഭിനയിച്ചു. പിന്നീട് നിർത്താൻ കഴിയാത്ത അവസ്ഥയായിരുന്നു. അഭിനയത്തിൽനിന്നും മാറിനിന്ന സമയത്ത് ഒരുപാട് ഗോസിപ്പുകൾ വന്നിരുന്നു.എനിക്ക് മാരക രോഗം വന്നുവെന്നൊക്കെയാണ് കേട്ടത്. ഞാൻ സോഷ്യൽ മീഡിയയും ഫോണും ഉപയോഗിക്കാറില്ല. -മായ മൗഷ്മി

Read More