മുല്ലപ്പെരിയാര്‍ കേരളത്തിന്റെ നെറുകയിലേക്ക് അസ്ത്രം പോലെ ചൂണ്ടി നില്ക്കുന്ന ഡെമോക്ലീസിന്റെ വാള് ആണെന്നുള്ള അറിവ് ഇന്നോ ഇന്നലെയോ ഉള്ളതല്ല. ആ അറിവ് ഇത്രയും സത്യസന്ധമായിരുന്നിട്ടും എന്തുകൊണ്ട് അതാത് കാലങ്ങളില്‍ മാറിമറിഞ്ഞു കൊണ്ടിരിക്കുന്ന ഗവണ്മെന്റുകളോ കോടതികളോ അതിന്റെ ഭയാനകമായ വശങ്ങളിലേക്ക് ഒരു എത്തിനോട്ടം നടത്തുന്നില്ല ? ഇതൊരു വലിയ ചോദ്യചിഹ്നമാണ്. ഞാന്‍ കോടതികളെയോ നിയമ വ്യവസ്ഥകളെയോ പഴിചാരുകയല്ല. മറിച്ച് ഇപ്പോഴുള്ള സാഹചര്യത്തില്‍ നമുക്ക് എന്തു ചെയ്യാന്‍ കഴിയും ? ഇതിനെക്കുറിച്ച് വലിയ പഠനം ഉള്ള ആള്‍ക്കാരുടെ, ടിവിയില്‍ വരുന്ന ഡിബേറ്റുകള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് തോന്നുന്ന അഭിപ്രായം. അതില്‍ ചിലര്‍ പറയുന്ന കാര്യങ്ങള്‍ കണക്കിലെടുത്താല്‍ ഒരു ശാശ്വത പരിഹാരത്തിന് വഴിതെളിയുമെന്നാണ്. -ഭദ്രൻ
Read MoreCategory: Movies
ടൊവി എന്നെ പഠിപ്പിച്ചു
ടൊവിനോ സിനിമാമേഖലയില്‍ തന്റെ ഒന്‍പതാം വര്‍ഷം ആഘോഷിക്കുന്പോള്, ടൊവിനോയെ കുറിച്ച് ആദ്യം മനസിലോര്‍ക്കുന്ന ഒരു കാര്യം, എത്രത്തോളം വിനയാന്വിതനാണ് ആളെന്നതാണ്. ഒരു മനുഷ്യനെന്ന രീതിയിലും അതിശയിപ്പിക്കുന്ന നടനെന്ന രീതിയിലുമുള്ള ടൊവിനോയുടെ വളര്‍ച്ച പുഞ്ചിരിയോടെയും സന്തോഷത്തോടെയും ഞാന്‍ നോക്കിക്കാണുന്നു. ഒരു നല്ല ശ്രോതാവാകേണ്ടത് എത്ര പ്രധാനമാണെന്ന് ടൊവി എന്നെ പഠിപ്പിച്ചു. ഒരു നല്ല സുഹൃത്ത്, എപ്പോഴും ആശ്രയിക്കാവുന്ന, പ്രചോദനമാവുന്ന അതിശയിപ്പിക്കുന്ന മനുഷ്യന്. എല്ലാ ആശംസകളും ടൊവീ… -സംയുക്ത മേനോൻ
Read Moreഅന്യഭാഷകളിൽ നമുക്ക് കിട്ടുന്നത് ഭയങ്കര ബഹുമാനം
മനഃപൂര്‍വം നമ്മള് സിനിമ മാറ്റിവയ്ക്കുകയോ ചെയ്യാതിരിക്കുകയോ ചെയ്തിട്ടില്ല. അതിന് ഒരു കാരണമുണ്ടാകും. ഒന്നുകില്‍ ആ കഥാപാത്രം ഞാന്‍ ചെയ്യുന്നതില്‍ അവര്‍ കോണ്‍ഫിഡന്‍സ് ആയിരിക്കും, എന്നാല്‍ ഞാന്‍ ആയിരിക്കില്ല. അങ്ങനെ മാറിയിട്ടുള്ള സിനിമകളുണ്ട്. പിന്നെ എനിക്ക് കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ഒരു സ്ഥലം ഇതൊക്കെ ഒരു ഘടകമാണ്. നാളെ എന്നെ വേറെ ഒരു വലിയ ഡയറക്ടര്‍ വേറെ ഒരു ലാംഗ്വേജിലേക്ക് വിളിക്കുമ്പോള്‍ എനിക്ക് അവിടെ പോകാന്‍ തോന്നുന്ന ഒരു ഘടകമുണ്ടാകണം. ഒരു ക്യാരക്ടര്‍ മാത്രമായി എന്നെ മോഹിപ്പിക്കില്ല. ഒരു കംഫര്‍ട്ട് സോണ്‍ എന്ന് പറയാം. പലപ്പോഴും ഞാന്‍ കംഫര്‍ട്ടിബിള്‍ ആവില്ല. തെലുങ്കിലൊക്കെ പോയ സമയത്ത് ആദ്യത്തെ രണ്ട് ദിവസമൊക്കെ കഴിഞ്ഞപ്പോള്‍ തിരിച്ചുവന്നാലോ എന്ന് ഞാന്‍ ആലോചിച്ചിരുന്നു. ഭാഷ കംഫര്‍ട്ടിബിള്‍ ആവുന്നുണ്ടായിരുന്നില്ല. പിന്നെ അവിടെ ഭയങ്കര ബഹുമാനവും ഒക്കെയാണ്. -ബിജു മേനോൻ
Read Moreതലമുടി വടിച്ച് ശില്പ ഷെട്ടി!
ബോളിവുഡ് നടി ശില്പയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്ര നീലച്ചിത്ര നിർമാണത്തെ തുടര്‍ന്ന് അടുത്തയിടെ അറസ്റ്റിലായിരുന്നു. ബോളിവുഡിനെയാകെ ഇളക്കി മറിച്ചതായിരുന്നു ഈ സംഭവം. ഭര്‍ത്താവിന്റെ അറസ്റ്റിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ശില്പയ്ക്കെതിരേയും അസഭ്യ വര്‍ഷമുണ്ടായിരുന്നു. ഇതോടെ കുറച്ച് നാള് എല്ലാ പൊതുപരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. അധികം വൈകാതെ തന്നെ ശില്പ മടങ്ങിയെത്തി. രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് രാജ് കുന്ദ്ര ജയില്‍ മോചിതനാകുന്നത്. ജയിലില്‍ നിന്നു പുറത്തുവന്ന ശേഷം രാജ് കുന്ദ്ര പുറത്തേക്ക് ഇറങ്ങിയിട്ടില്ല. മാധ്യമങ്ങളുടെ കണ്ണില്‍പ്പെടാതെ വീട്ടിനകത്തു തന്നെ തുടരുകയാണ് രാജ്. ശില്പ, രാജ് കുന്ദ്രയില്‍ നിന്നു വിവാഹ മോചനം നേടാന്‍ ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ വൈറലായി മാറിയിരുന്നു. രാജ് കുന്ദ്ര പുറത്തിറങ്ങി ഏതാണ്ട് ഒരു മാസത്തോളം ആകുമ്പോഴായിരുന്നു ശില്പ ഈ വീഡിയോ പങ്കുവച്ചത്. വീഡിയോയില്‍ ശില്പയുടെ തലമുടിയുടെ…
Read Moreമരക്കാര്‍ ചതിക്കുമോ ആശാനേ..! മരക്കാർ തിയറ്ററുകളിൽ റിലീസ് ചെയ്യണമെന്ന് ഉടമകൾ
കോഴിക്കോട്: മരക്കാര്‍ അറബി കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രവുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കാന്‍ തിയറ്റര്‍ ഉടമകള്‍. കോവിഡാനന്തരം തിയറ്ററുകള്‍ക്ക് കളക്ഷനില്‍ വലിയ പ്രതീക്ഷയായിരുന്ന ഈ ചിത്രം ഒടിടിയിലേക്ക് പോകുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് കര്‍ശന മാനദണ്ഡങ്ങള്‍ ഒഴിവാക്കി തിയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം തിയറ്റര്‍ ഉടമകളും വിതരണക്കാരുടെ സംഘടനയും ഉയര്‍ത്തുന്നത്. അതേസമയം ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ നിലപാടിനോട് തിയറ്ററുടമകള്ക്കിടയില് ഭിന്നതയുണ്ട്. ദൃശ്യം -2 എന്ന സിനിമ ഒടിടിയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. എന്നാല്‍ നൂറുകോടി മുതല്‍ മുടക്കുള്ള മരക്കാര്‍ തിയറ്ററുകളില്‍ നിശ്ചയമായും കളിപ്പിക്കാന്‍ വേണ്ടിയാണ് ഇതുചെയ്തതെന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ വാദം. ചിത്രം വലിയ ജനപ്രീതിനേടുകയും ചെയ്തു. തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നുവെങ്കില്‍ പ്രതിസന്ധികാലത്ത് കൂടുതല്‍ ആളുകള്‍ തിയറ്ററിലെത്താന്‍ ഇതുകാരണമായേനെയെന്നും ഇവര്‍ വാദിക്കുന്നു. എന്നാല്‍ നിര്‍മാണ വിതരണരംഗത്ത് അതികായനായ ആശിര്‍വാദിനും ആന്റണി പെരുമ്പാവൂരിനും…
Read Moreതാപ്സി പന്നുവിന് മലയാളം ഇഷ്ടം
മലയാളം എനിക്ക് വളരെ ഇഷ്ടമാണ്. മലയാളചിത്രങ്ങള്‍ കാണാനും ഇഷ്ടമാണ്. എന്നാല്‍ മലയാളം നന്നായി അറിയില്ല എന്നതു തന്നെയാണു ചിത്രങ്ങള്‍ സ്വീകരിക്കുന്നതിനു തടസം. ആദ്യം തമിഴിലും തെലുങ്കിലും പിന്നീടു ഹിന്ദിയിലും എത്തിയ ആളാണു ഞാന്‍. മാതൃഭാഷയായ ഹിന്ദിയില്‍ ചിത്രങ്ങള്‍ ചെയ്തപ്പോഴാണു ഭാഷ അറിഞ്ഞിരിക്കുക എന്നത് അഭിനയത്തെ വലിയ രീതിയില്‍ സ്വാധീനിക്കുന്ന ഘടകമാണെന്നു തിരിച്ചറിഞ്ഞത്. ഹിന്ദിയിലെത്തിയതോടെ എന്റെ അഭിനയശൈലി തന്നെ മാറി. തമിഴും തെലുങ്കും കുറെയൊക്കെ അറിയാം. ചിത്രങ്ങള്‍ ചെയ്യുന്നുമുണ്ട്. അഭിനേത്രി എന്ന നിലയില്‍ ഒരുചിത്രത്തോടു നൂറു ശതമാനം സത്യസന്ധത പുലര്‍ത്തണമെങ്കില്‍ ആ ഭാഷയില്‍ അത്യാവശ്യം പ്രാവീണ്യമെങ്കിലും വേണം. –താപ്സി പന്നു
Read Moreആ സിനിമാസെറ്റില്‍വെച്ച് അങ്ങനെയങ്ങ് സംഭവിച്ചുപോയി…
മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ സിനിമകളുടെ കൂട്ടത്തില്‍ പെടുന്ന ചിത്രമാണ് ലാല്‍ജോസ് സംവിധാനം ചെയ്ത് 2006-ല്‍ പുറത്തെത്തിയ ക്ലാസ്മേറ്റ്സ്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന്ന വ്യക്തിപരമായി പ്രാധാന്യമുള്ള ഒരു ഓര്മ അടുത്ത കാലത്ത് ബാലചന്ദ്രമേനോൻ പങ്കുവച്ചിരുന്നു. പ്രഫ. അയ്യര്‍ എന്ന കോളജ് അധ്യാപകന്റെ വേഷമായിരുന്നു ചിത്രത്തില്‍ ബാലചന്ദ്ര മേനോൻ ചെയ്തത്. താന്‍ വിവാഹ വാര്‍ഷികം ആഘോഷിച്ച ഒരേയൊരു സിനിമാ സെറ്റ് ക്ലാസ്മേറ്റ്സിന്റേത് ആയിരുന്നുവെന്ന് ബാലചന്ദ്ര മേനോന് പറയുന്നു. ക്ലാസ്മേറ്റ്സ്! ഞാന്‍ ഏറെ ആസ്വദിച്ച ചിത്രം. പക്ഷേ എന്നെ സംബന്ധിച്ച് ആ സിനിമയെ കൂടുതല്‍ സ്പെഷല്‍ ആക്കുന്നത്, എന്റെ വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ കഴിഞ്ഞ ഒരേയൊരു സിനിമാ സെറ്റ് അതാണ് എന്നതാണ്. ഭാര്യയും മകളും എനിക്കൊപ്പമുണ്ടായിരുന്നു. ജഗതി ശ്രീകുമാറും ശോഭയും ആഘോഷത്തില്‍ പങ്കെടുത്തു. 15 വര്‍ഷങ്ങള്‍ക്കിപ്പുറം ആ ചെറുപ്പക്കാര്‍ ഒക്കെത്തന്നെ നല്ല ഭര്ത്താക്കന്മാരായും ഭാര്യമാരായും ഒപ്പം സിനിമയിലും വിജയം കൈവരിച്ചവരായും…
Read Moreആ സംഭവത്തിനുശേഷം ഞാൻ എന്റെ വീടിനുള്ളിലെ നാല് ചുവരുകൾക്കുള്ളിലേക്ക് ചുരുങ്ങി..! പരിണീതി ചോപ്ര പറയുന്നു…
2014, 2015 വർഷങ്ങൾ ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടമായിരുന്നു. ദാവത്-ഇ-ഇഷ്ക്, കിൽ ദിൽ എന്നീ സിനിമകൾ ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു. പിന്നീട് എന്റെ കൈയിൽ പണമുണ്ടായിരുന്നില്ല. അതിന് മുമ്പ് ഞാൻ ഒരു വീട് വാങ്ങി വലിയ നിക്ഷേപങ്ങൾ നടത്തിയിരുന്നു. അതിനു ശേഷം പണമില്ലാതിരുന്നതിനാൽ എല്ലാം അവസ്ഥയിലും തകർച്ചയിലേക്ക് നീങ്ങിയിരുന്നു. അക്ഷരാർഥത്തിൽ എന്റെ ജീവിതത്തിലെ എല്ലാ വഴികളും അടഞ്ഞിരുന്നു. എനിക്ക് പ്രതീക്ഷിക്കാൻ പോസിറ്റീവായി ഒന്നുമില്ലാതെയായി. പിന്നീട് ഞാൻ എന്റെ വീടിനുള്ളിലെ നാല് ചുവരുകൾക്കുള്ളിലേക്ക് ചുരുങ്ങി. ഞാൻ ഭക്ഷണം കഴിക്കുന്നത് നിർത്തി, ഒരു ദിവസത്തെ മുഴുവൻ സമയവും ഉറങ്ങി തീർത്തു. ആ സമയത്ത് സുഹൃത്തുക്കളുണ്ടായിരുന്നില്ല. ഞാൻ ആരേയും കാണാനോ സംസാരിക്കാനോ തയാറായിരുന്നില്ല. -പരിണീതി ചോപ്ര
Read Moreസിനിമയില്‍ പിടിച്ചു നില്ക്കണമെങ്കില് എന്നും ബാച്ചിലറായി ഇരിക്കണമെന്ന്…
അന്നൊക്കെ വിവാഹം കഴിച്ചാല്‍ പോലും പുറത്ത് പറയാതെ രഹസ്യമായി സൂക്ഷിക്കുമായിരുന്നു. സിനിമയില്‍ പിടിച്ചു നില്ക്കണമെങ്കില് എന്നും ബാച്ചിലറായി ഇരിക്കണമെന്ന നിലപാട് പലര്‍ക്കും ഉണ്ടായിരുന്നു. നടിമാര്‍ മാത്രമല്ല നടന്മാരും അങ്ങനെയാണ് കഴിഞ്ഞു വന്നത്. മുന്‍പൊക്കെ പ്രണയത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും വെളിപ്പെടുത്തുന്നത് വലിയ പ്രശ്നമായിട്ടാണ് കരുതിയിരുന്നത്. പ്രണയത്തിലായിട്ടുള്ള പെണ്‍കുട്ടികളെ ആവശ്യമില്ലായിരുന്നു. കാരണം, ഒരു തവണ പോലും ചുംബിക്കുക പോലും ചെയ്യാത്ത കന്യകമാരെയാണ് അവര്‍ക്ക് ആവശ്യമുണ്ടായിരുന്നുള്ളൂ. ആ കാലത്താണ് ഞാന്‍ വിവാഹിതയാവുന്നത്. ഇതോടെ എന്റെ കരിയര്‍ അവസാനിച്ചുവെന്ന് വരെ പറഞ്ഞവരുണ്ട്. -മഹിമ ചൗധരി
Read Moreനിങ്ങൾക്ക് ഈ വേഷം വല്ല നല്ല നടന്മാരെക്കൊണ്ടു ചെയ്യിച്ചു കൂടേ?
ഷൊർണൂർ ഗസ്റ്റ് ഹൗസിൽ വച്ച് അച്ഛനുറങ്ങാത്ത വീടിന്റെ കഥ മുഴുവൻ കേട്ടതിനു ശേഷം ഞാൻ ലാൽ ജോസിന്റെയും ബാബു ജനാർദനന്റെയും മുന്നിലേക്ക് ഒരു നിർദേശം വച്ചു. നിങ്ങൾക്ക് ഈ വേഷം വല്ല നല്ല നടന്മാരെക്കൊണ്ടു ചെയ്യിച്ചു കൂടേ? എന്റെ നിർദേശം അവർ നിഷ്കരുണം തള്ളിക്കളഞ്ഞു. എന്നു മാത്രമല്ല ഞാൻ ഈ വേഷം ചെയ്യുന്നില്ലെങ്കിൽ അവർ ഈ സിനിമ ചെയ്യുന്നില്ല എന്ന് ഒരു പ്രഖ്യാപനവും നടത്തി. അങ്ങനെ മലയാളത്തിൽ എത്രയോ പോപ്പുലറായ സിനിമകൾ ചെയ്തിട്ടുള്ള സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും നിശ്ചയദാർഢ്യത്തിനു മുന്നിൽ, ഞാൻ കീഴടങ്ങി. അവിടെ ഒരു അച്ഛനുറങ്ങാത്ത വീട് പിറക്കുകയായിരുന്നു. -സലിംകുമാർ
Read More