കാണെക്കാണെ പ്രേക്ഷകരിലേക്ക്

ഡ്രീംകാച്ചർ പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ സുരാജ് വെഞ്ഞാറമൂട്, ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനു അശോകൻ സംവിധാനം ചെയ്ത കാണെക്കാണെ 17ന് റിലീസ് ചെയ്യും ഒടിടി പ്ലാറ്റഫോംമായ സോണി ലൈവ് വഴിയാണ് റിലീസ് ചെയ്യുന്നത് സോണി ലൈവിന്‍റെ മലയാള സിനിമയിലേക്കുള്ള ആദ്യ ചുവടുവയ്പ്പ് കൂടിയാണിത്. ഉയരെയുടെ മികച്ച വിജയത്തിന് ശേഷം ബോബി-സഞ്ജയ്‌ കൂട്ട് കെട്ടിൽ മനു അശോകൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് കാണെക്കാണെ. കുടുംബന്ധങ്ങളുടെ ഹൃദയസ്പർശിയായ കഥകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ബോബി-സഞ്ജയ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രം ഒരു ഫാമിലി ഡ്രാമയാണ്. മിസ്റ്ററി മൂഡിൽ ഒരുക്കിയ ചിത്രം കുടുംബ ബന്ധങ്ങളുടെ കഥയാണ് പറയുന്നത്.1983, ക്വീൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഡ്രീംകാച്ചർ പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ ടി.ആർ. ഷംസുദ്ദീനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്,…

Read More

എന്‍റെ ജ്യേഷ്ഠസഹോദരൻ പിണറായി വിജയന്‍

  ഒരുപാട് പേര്‍ ഇതേക്കുറിച്ച്‌ ചോദിക്കാന്‍ എന്നെ ഇന്‍റര്‍വ്യൂവിന് വിളിച്ചിരുന്നു. ചാനലുകളും പത്രങ്ങളുമൊക്കെ വിളിച്ചിട്ടും ഞാന്‍ മനഃപൂര്‍വം ഒന്നും പറഞ്ഞില്ല. വളരെ വ്യക്തിപരമായ ഒരു റിലേഷന്‍ഷിപ്പാണ് എനിക്ക് അദ്ദേഹവുമായുള്ളത്. വളരെ സ്വകാര്യമായി സൂക്ഷിച്ചിരുന്ന ഒന്ന്. എന്‍റെ ഒരു സുഹൃത്ത് ഫേസ്ബുക്കിലിട്ട് അത് വൈറലാക്കിയതാണ്. ഒരു കാര്യം പറയാം, ഞാന്‍ ഒരുപാട് സ്നേഹിക്കുന്ന, ആരാധിക്കുന്ന, ഒരുപാട് ബഹുമാനിക്കുന്ന എന്‍റെ ജ്യേഷ്‌ഠസഹോദരനാണ് പിണറായി വിജയന്‍. ജീവിതത്തില്‍ പല കാര്യങ്ങളും ഞാന്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കുന്നുണ്ട്; പഠിച്ചിട്ടുണ്ട്. വാക്കുകള്‍ക്ക് അതീതമായ ബന്ധമാണ്. -ജയകൃഷ്ണൻ

Read More

1983-ല്‍ ഞാന്‍ കണ്ട മമ്മൂട്ടിക്കും 2021ല്‍ കണ്ട മമ്മൂട്ടിക്കും ഒരു വ്യത്യാസവുമില്ല..! സുഹാസിനി പറയുന്നു…

1983-ല്‍ ഞാന്‍ കണ്ട മമ്മൂട്ടിക്കും 2021ല്‍ കണ്ട മമ്മൂട്ടിക്കും ഒരു വ്യത്യാസവുമില്ല. ഇന്നും അതേ സ്മാര്‍ട്ട്, ഹാന്‍ഡ്‌സം, യംഗ്, ടാലന്‍റഡ്, ഗ്രേറ്റ് പേഴ്‌സണാലിറ്റിയാണ് മമ്മൂട്ടി. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ ഭാഗ്യവതിയാണ്. ഞാന്‍ ആദ്യമായി അഭിനയിച്ച മലയാള സിനിമയിലെ ഹീറോ ആണ് മമ്മൂട്ടി.കേരളത്തെ ക്കുറിച്ചും ഇവിടുത്തെ ജനങ്ങളെക്കുറിച്ചും ഞാന്‍ കൂടുതല്‍ അറിയുന്നത് മമ്മൂട്ടിയിലൂടെയാണ്. കേരളത്തെ കുറിച്ച് ലോകത്തിലെ ഏതൊരാള്‍ക്കും അറിയാന്‍ എന്ത് നല്ല അംബാസിഡറാണ് മമ്മൂട്ടി. ഒരു മലയാളി എങ്ങനെ ആയിരിക്കണമെന്നതിന് പെര്‍ഫക്ട് ഉദാഹരണമാണ് മമ്മൂട്ടി. -സുഹാസിനി

Read More

സാഗർ ഏലിയാസ് ജാക്കി പിറന്നതിങ്ങനെ…

രാജാവിന്‍റെ മകന്‍, ഇരുപതാം നൂറ്റാണ്ട് പോലുളള സിനിമകളിലൂടെ സൂപ്പർതാര പദവിയിലെത്തിയ താരമാണ് മോഹന്‍ലാല്‍. എസ്.എന്‍ . സ്വാമിയുടെ തിരക്കഥയില്‍ കെ. മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ട് 1987ലാണ് പുറത്തിറങ്ങിയത്. ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട മോഹന്‍ലാല്‍ കഥാപാത്രമാണ് ഇരുപതാം നൂറ്റാണ്ടിലെ സാഗര്‍ ഏലിയാസ് ജാക്കി. ഇരുപതാം നൂറ്റാണ്ട് തിരക്കഥ എഴുതിയ അനുഭവം ഒരഭിമുഖത്തിൽ എസ്.എൻ. സ്വാമി പങ്കുവച്ചിരുന്നു. കരിയറിന്‍റെ തുടക്കത്തില്‍ കുടുംബപശ്ചാത്തലത്തിലുളള തിരക്കഥകളാണ് എസ്.എന്‍. സ്വാമി ഒരുക്കിയത്. ചക്കരയുമ്മ എന്ന സിനിമയ്ക്ക് കഥ എഴുതിയാണ് എസ് എന്‍ സ്വാമിയുടെ തുടക്കം. രാജാവിന്‍റെ മകന്‍ ഇറങ്ങിയ ശേഷമാണ് മലയാള സിനിമയില്‍ ത്രില്ലറുകള്‍ക്ക് വേറൊരു മാനമുണ്ടായതെന്ന് എസ് എന്‍ സ്വാമി പറയുന്നു. “”എന്‍റെ അടുത്ത സുഹൃത്തുക്കളായ ഡെന്നീസ് ജോസഫും തന്പി കണ്ണന്താനവുമാണ് ആ ചിത്രം ഒരുക്കിയത്. ആന്‍റി ഹീറോ സബ്ജക്‌ട്‌സ് ആയിരുന്നു അത്. സൊസൈറ്റിയില്‍ ആന്‍റി ഹീറോ എന്ന് പറയപ്പെടുന്നവരെ…

Read More

ഗീതുമോഹൻദാസ് മഞ്ജുവിനെക്കുറിച്ച് അങ്ങനെ പറഞ്ഞതെന്ത്…

വിമര്‍ശനങ്ങള്‍ നിരന്തരം കേള്‍ക്കുന്നത് എളുപ്പമല്ലെന്ന് എനിക്കറിയാം, എന്നാല്‍ നിനക്കത് (മഞ്ജു വാര്യർ) കേള്‍ക്കാന്‍ സാധിക്കുന്നു. അതെല്ലാം ഉള്‍ക്കൊണ്ട് നിന്‍റെ ജോലിയില്‍ മുന്നേറുന്നു. ഇത് ഒരു വ്യക്തിയെന്ന നിലയില്‍ നീ എത്രത്തോളം സുരക്ഷിതയാണെന്നും ഒരു നടിയെന്ന നിലയില്‍ എത്രത്തോളം മികവുള്ളവളാണെന്നും, പ്രതിജ്ഞാബദ്ധയാണെന്നും കാണിക്കുന്നു. നിങ്ങളുടെ ഏറ്റവും മികച്ചത് വരാനിരിക്കുന്നതായി ഞാന്‍ വിശ്വസിക്കുന്നു. അത് വളരെ പെട്ടെന്നുതന്നെ എത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിന്‍റെ ജന്മദിനത്തില്‍ എനിക്ക് പറയാനുള്ളത് ഇതാണ്.നീ എന്‍റെ ഗാഥ ജാം മാത്രമല്ല, നിധിയാണ്. ജന്മദിനാശംസകള്‍… ഗീതുമോഹൻദാസ്

Read More

മലയാളത്തിൽ നായകനെ വേണമെന്നുണ്ടെങ്കിൽ പുറകേ നടക്കണം; തമിഴിൽ അങ്ങനെയല്ലെന്ന് മഹേഷ്

ഒരു സിനിമ ചെയ്യണമെങ്കിൽ അതിന് ഒരു നായകൻ വേണം. നായകൻ വേണമെന്നുണ്ടെങ്കിൽ കഥയുമായി അദ്ദേഹത്തിന്‍റെ പുറകെ നടക്കണം. ഒരു വർഷം കൊണ്ടാകും നമ്മൾ ഒരു കഥ ഉണ്ടാക്കി എടുക്കുക. അത് അര മണിക്കൂറ് കൊണ്ട് കേട്ടിട്ട് കുറെ തിരുത്തലും ഉപദേശവുമൊക്കെ ഇങ്ങോട്ട് തരും. പിന്നീട് ഇദ്ദേഹം പോകുന്ന ഇടത്ത് കാരവാനിൽ നിന്നുള്ള വിളി കാത്തിരിക്കാനുള്ള ആയുസ് എനിക്കില്ല. മലയാളത്തെ പോലെ അല്ല തമിഴ് സിനിമ. അവിടെ ഇതുപോലെ ഒരു പ്രശ്നവുമില്ല. നല്ല ബഹുമാനമാണ് ലഭിക്കുന്നത്. സംസാരിക്കാൻ നിൽക്കുന്ന നമ്മളെ കേൾക്കാൻ അവർ തയാറാണ്. കൂടാതെ ഒരു സ്പേസ് തരും. എന്നാൽ ഇവിടെ അങ്ങനെ അല്ല. -മഹേഷ്

Read More

സീതയാകാൻ 12 കോടി; വിവാദത്തിന് മറുപടിയുമായി കരീന

ബോളിവുഡ് സിനിമാ പ്രേഷകരുടെ ഇഷ്ട നടിയാണ് കരീന കപൂര്‍. ബോളിവുഡില്‍ ആണ് അഭിനയിക്കുന്നതെങ്കിലും മലയാളികള്‍ക്കും നടി പ്രിയങ്കരിയാണ്. ഇപ്പോഴിതാ തന്നെക്കുറിച്ച്‌ ഉയര്‍ന്ന ഒരു വിവാദത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കരീന. രാമായണം സിനിമയാകുന്പോൾ സീതയായി അഭിനയിക്കുന്നതിന് പ്രതിഫലം വര്‍ധിപ്പിച്ചെന്നും ചിത്രത്തില്‍ അഭിനയിക്കുന്നതിന് 12 കോടി രൂപ ആവശ്യപ്പെട്ടു എന്നുമായിരുന്നു കരീനയ്ക്ക് നേരേയുള്ള ആരോപണം. ഇപ്പോള്‍ ഈ ആരോപണത്തിനുള്ള കരീനയുടെ മറുപടിയാണ് ചര്‍ച്ചയാകുന്നത്. സിനിമയില്‍ തുല്യ വേതനത്തിനു നടിമാര്‍ ശബ്‌ദിക്കുന്നത് സാധാരണ കാരണമായി കാണണമെന്നും തന്‍റെ മൂല്യം തനിക്ക് അറിയാമെന്നും കരീന പറയുന്നു. ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.എനിക്ക് എന്താണ് വേണ്ടതെന്നാണ് ഞാന്‍ വ്യക്തമാക്കുന്നത്. അതിന് ആ ബഹുമാനം ലഭിക്കണമെന്ന് ഞാന്‍ കരുതുന്നു. ഇത് ആവശ്യപ്പെടുന്നു എന്നതിലല്ല കാര്യം. സ്ത്രീകളെ ബഹുമാനിക്കുക എന്നതിലാണ്. കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് ഞാന്‍ കരുതുന്നു. കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുന്പു വരെ ഒരു സിനിമയില്‍…

Read More

എലിസബത്ത് മതം മാറുന്നുണ്ടോ; കിടുക്കാച്ചി മറുപടി നൽകി ബാല

ഞങ്ങളെക്കുറിച്ച്‌ നെഗറ്റീവ് കമന്‍റുകള്‍ എഴുതുന്നവര്‍ പോക്കറ്റില്‍നിന്ന് ഒരു പത്തുരൂപ എടുത്ത് പാവപ്പെട്ടവർക്ക് കൊടുക്ക്. എന്നെ മോശം പറഞ്ഞോ. പക്ഷേ ഈ  കോവിഡ് സമയത്ത് കഷ്ടപ്പെട്ട് സന്പാദിക്കുന്ന പൈസയില്‍ നിന്ന് കുറച്ച്‌ ആവശ്യമുള്ളവര്‍ക്ക് സഹായം ചെയ്യ്. എന്നിട്ട് നമുക്ക് സംസാരിക്കാം . മറ്റുള്ളവരുടെ കുടുംബത്തക്കുറിച്ച്‌ മോശമായി സംസാരിക്കാന്‍ എന്ത് എളുപ്പമാണല്ലേ? നാലുപേര്‍ക്ക് നന്മ ചെയ്യ്. എന്‍റെ അടുത്തും കുറച്ച്‌ തെളിവുകള്‍ ഉണ്ട്. പക്ഷെ അതൊന്നും വേണ്ട എന്ന് കരുതി പുതിയ ജീവിതം തുടങ്ങിയിരിക്കുകയാണ് ഞാന്‍. പക്ഷേ പലരും എന്നെ വിളിച്ച്‌ ഭയങ്കരമായി ടോര്‍ച്ചര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. അതുപോലെതന്നെ ഞാനോ എലിസബത്തോ മതം മാറുന്നുണ്ടോ എന്ന ചോദിച്ച്‌ മെസേജുകള്‍ വരുന്നു. ഞങ്ങള്‍ക്ക് മതമില്ലെന്ന് ആദ്യമേ പറഞ്ഞിട്ടുള്ളതാണ്. ആളുകളെ സ്‌നേഹിക്കാന്‍ മാത്രമേ ഞങ്ങള്‍ക്ക് അറിയൂ. –ബാല

Read More

എന്താണ് വേണ്ടതെന്ന് മനസിലായി;അപ്പോൾ ബ്രേക്ക് അപ്പുമായെന്ന് സാനിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സാനിയ ഇയ്യപ്പൻ. നടി എന്നതിനു പുറമേ നര്‍ത്തകിയുമാണ് സാനിയ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തുകയായിരുന്നു. നര്‍ത്തകനും നടനുമായ നകുല്‍ തമ്പിയുമായുണ്ടായിരുന്ന റിലേഷനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സാനിയ ഇപ്പോൾ. രണ്ട് വര്‍ഷം മുന്പു തന്നെ ഞങ്ങള്‍ ബ്രേക്ക് അപ്പ് ആയി. ആ ഒരു സമയം കഴിഞ്ഞതിന് ശേഷം ഞങ്ങളൊരു തവണ തിരുവനന്തപുരത്ത് വെച്ച് കാണുകയും ചെയ്തു. ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. നകുലിനെ കാണാറുണ്ട്. അവന്‍റെ അമ്മയുമായി വീഡിയോ ചാറ്റ് ചെയ്യാറുണ്ട്.ഒരു പ്രായം എത്തിക്കഴിയുമ്പോള്‍ എന്താണ് വേണ്ടതെന്ന് നമുക്ക് മനസിലാവുമല്ലോ. രണ്ട് പേര്‍ക്കും ആവശ്യമുള്ളത് എന്താണെന്ന് തെരഞ്ഞെടുക്കുകയായിരുന്നു.അല്ലാതെ വ്യക്തിപരമായി വെറുപ്പ് ഉണ്ടാക്കി പിരിഞ്ഞതല്ലെന്നും ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സാനിയ വ്യക്തമാക്കുന്നു.

Read More

ബെന്നി പി. നായരമ്പലത്തിന്‍റെ മകളാണെന്ന ടാഗ് സ്കൂളില്‍ മാത്രം

തിരക്കഥാകൃത്ത് ബെന്നി പി. നായരന്പലത്തിന്‍റെ മകളാണെന്ന ടാഗ് സ്കൂളില്‍ അല്ലാതെ മറ്റൊന്നിനും ഉപയോഗിച്ചിട്ടില്ല. ബെന്നി പി. നായരന്പലത്തിന്‍റെ മകളെന്ന ഐഡന്‍റിറ്റി സിനിമയില്‍ അച്ഛനോടുള്ള ആളുകളുടെ സ്‌നേഹം എന്നിലേക്കും പകര്‍ന്നുകിട്ടാറുണ്ട്. അച്ഛന് സിനിമയില്‍ ഇത്രയും വര്‍ഷത്തിന്‍റെ അനുഭവമുണ്ട്. അച്ഛനോട് ആളുകള്‍ക്കുള്ള ബഹുമാനം, സ്‌നേഹം ഇതൊക്കെ എന്നിലേക്ക് വരുന്നുണ്ട്. അതു ഗുണം ചെയ്യുന്ന കാര്യമാണ്. സെറ്റിലേക്കൊക്കെ ചെല്ലുന്പോള്‍ അവിടെയുള്ള കണ്‍ട്രോളറായാലും പ്രൊഡക്‌ഷനില്‍ ഉള്ളവരായാലും അവരൊക്കെ അച്ഛനൊപ്പം വര്‍ക്ക് ചെയ്തവരായിരിക്കും. ചെറുപ്പത്തില്‍ അവര്‍ എന്നെയും കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ അവര്‍ അവരുടെ മകളായും അടുത്ത ആളായുമാണ് എന്നെ കാണുന്നത്. –

Read More