മലയാള സിനിമയുടെ ചരിത്രത്തിലെ മികച്ച സിനിമ തന്നെയാണ് രാജാവിന്റെ മകന്. മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറാക്കിയ സിനിമ. ശ്യാമയും നിറക്കൂട്ടും എഴുതിയ അതേ ഡെന്നീസ് ജോസഫ് എഴുതിയ സിനിമ. തമ്പി കണ്ണന്താനമായിരുന്നു ചിത്രത്തിന്റെ സംവിധായകന്. മോഹന്‍ലാല്‍ എന്ന നടന്റെ കരിയര്‍ മാറ്റി മറിച്ച സിനിമയാണ് രാജാവിന്റെ മകന്. മോഹന്‍ലാലും രതീഷും തുല്യ പ്രാധാന്യമുള്ള നായകന്മാരായി എത്തിയ ചിത്രത്തിലെ ശക്തയായ നായികയെ അവതരിപ്പിച്ചത് അംബികയായിരുന്നു. മലയാള സിനിമ അതുവരെ കാണാത്ത ഒരു നായികയായിരുന്നു അംബിയുടെ ആന്‍സി. ചിത്രത്തിലേക്ക് അംബിക എത്തിയതിനെ കുറിച്ച് ഡെന്നീസ് ജോസഫ് മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. എന്റെ ആദ്യത്തെ രണ്ട് സിനിമകളുടേയും സംവിധായകന് ജോഷിയായിരുന്നു. രണ്ടും സൂപ്പര്‍ ഹിറ്റുകളായിരുന്നു. ജോഷിയാണ് തന്നെ തമ്പി കണ്ണന്താനത്തെ പരിചയപ്പെടുത്തുന്നത്. ഞാന്‍ കാണുമ്പോള്‍ തുടര്‍ച്ചയായി മൂന്ന് സിനിമകള്‍ പരാജയപ്പെട്ടതിന്റെ ക്ഷീണത്തിലായിരുന്നു തമ്പി. തുടര്‍ന്ന് ഞങ്ങള്‍ എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനിലെ എന്റെ ചെറിയ മുറിയില്‍…
Read MoreCategory: Movies
ആസിഫ് അലിയുടെ “കുഞ്ഞെല്‍ദോ’ഓണത്തിന്
ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “കുഞ്ഞെല്‍ദോ ” ഓണച്ചിത്രമായി ആഗസ്റ്റ് 27-ന് സെഞ്ച്വറി ഫിലിംസ് റിലീസ് തിയ്യേറ്ററിലെത്തിക്കും. ‘കല്‍ക്കി’ ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് കെ വര്‍ക്കി,പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു. സുധീഷ്,സിദ്ധിഖ്,അര്ജ്ജുന് ഗോപാല്‍,നിസ്താര്‍ സേട്ട്,രാജേഷ് ശര്‍മ്മ,കോട്ടയം പ്രദീപ്,മിഥുന് എം ദാസ്,തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. സ്വരുപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സന്തോഷ് വര്‍മ്മ,അശ്വതി ശ്രീകാന്ത്,അനു എലിസബത്ത് ജോസ് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന് സംഗീതം പകരുന്നു. ക്രീയേറ്റീവ് ഡയറക്ടര്‍- വിനീത് ശ്രീനിവാസന്, ലെെന്‍ പ്രൊഡ്യൂസര്‍- വിനീത് ജെ പൂല്ലുടന്, എല്‍ദോ ജോണ്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്-മനോജ് പൂങ്കുന്നം,കല-നിമേഷ് എം താനൂര്‍,മേക്കപ്പ്-റോണക്സ് സേവ്യര്‍,വസ്ത്രാലങ്കാരം-ദിവ്യ സ്വരൂപ്,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം,എഡിറ്റര്‍- രഞ്ജന്‍ എബ്രാഹം,പരസ്യക്കല-അരൂഷ് ഡൂടില്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രാജേഷ് അടൂര്‍,അസ്സോസിയേറ്റ് ഡയറക്ടര്‍-ശ്രീജിത്ത് നന്ദന്,അതുല്‍ എസ് ദേവ്,ജിതിന്…
Read Moreകാടിറങ്ങിയ നൊമ്പരം! മധുവെന്ന വിശപ്പിന്റെ രക്തസാക്ഷിക്ക് അക്ഷരബലിയായി “മുറിവ്”
വിശപ്പിനുമുന്പില് തോറ്റ് കാടിറങ്ങിയ ‘മധു’ എന്ന ‘കാട്ടുനോവി’ന്റെ ദാരുണാന്ത്യത്തിന് മൂന്ന് വയസ് തികഞ്ഞതിനു പിന്നാലെ ഇറങ്ങിയ ‘മുറിവ്’ എന്ന മ്യൂസിക്കല്‍ ആല്‍ബം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. കൊവിഡ് സൃഷ്ടിച്ച പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മധുവിനൊരു സ്മരണിക തീര്‍ത്തിരിക്കുകയാണ് ഗാനം രചിച്ച മാധ്യമപ്രവര്‍ത്തകനായ നന്ദു ശശിധരനും സംഘവും. നന്ദുവിന്റെ വരികള്‍ പ്രമുഖ ഓട്ടന്തുള്ളല് കലാകാരനായ മരത്തോര്‍വട്ടം കണ്ണനാണ് സംഗീതം നല്കി ആലപിച്ചിരിക്കുന്നത്. ‘തീരം പ്രൊഡക്ഷന്‍സ്’ ആണ് ആല്‍ബം നിര്‍മിച്ചിരിക്കുന്നത്. യദു കൃഷ്ണന് പശ്ചാത്തല സംഗീതവും മിക്സിങ് മാസ്റ്ററിങ് എന്നിവയും മഹേഷ് മോഹന്‍ ശിവ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന് സമൂഹമാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. 11 നു റിലീസ് ചെയ്ത ആല്‍ബം ഇതിനോടകംതന്നെ ആയിരക്കണക്കിന്പേര് കണ്ടുകഴിഞ്ഞു. ഭക്ഷണമോഷണം ആരോപിച്ചു ആള്‍ക്കൂട്ടം മധുവിനെ തല്ലിക്കൊന്നിട്ട് വര്‍ഷം മൂന്ന് തികഞ്ഞു. ഇന്നും മധു ഒരു നോവായി അവശേഷിക്കുന്നു എന്നതാണ് കവിതയുടെ സ്വീകാര്യതയ്ക്ക് കാരണമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.…
Read Moreഎല്ലാ കലാകാരന്മാരുടെയും പ്രതീക്ഷയാണിത്
ഇന്ന് രക്ഷപ്പെടും, നാളെ രക്ഷപ്പെടും എന്ന് കരുതി ഇത്രയും കാലം പോയി. എന്ന് ഞാന്‍ സംവിധാനം ചെയ്ത ഗാനഗന്ധര്വന് എന്ന സിനിമയില്‍ മമ്മുക്ക പറയുന്ന ഡയലോഗുണ്ട്. എല്ലാ കലാകാരന്മാരുടെയും പ്രതീക്ഷയാണിത്. ആ വിശ്വാസമാണ് കല കൊണ്ട് മാത്രം ജീവിക്കാം എന്ന് തീരുമാനിക്കാന്‍ പ്രചോദനമാകുന്നത്. 200 രൂപ പ്രതിഫലത്തിനാണ് ഞാന്‍ സ്റ്റേജ് പരിപാടികള്‍ തുടങ്ങുന്നത്. ഗാനമേളകള്‍ക്കിടയില്‍ വണ്‍ മാന്‍ ഷോ ചെയ്യുമായിരുന്നു. മിമിക്സ് പരേഡിനെക്കാള്‍ കൂടുതല്‍ വേദികളില്‍ ചെയ്തിട്ടുള്ളത് അതാണ്. സ്റ്റേജ് പരിപാടികള്‍ കൊണ്ട് തരക്കേടില്ലാതെ ജീവിച്ച് പോകാമായിരുന്നു. മേയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലത്താണ് അല്പം പ്രതിസന്ധി. മഴക്കാലത്ത് ഒരു പ്രോഗ്രാമും കാണില്ല. വരുമാനും പൂര്‍ണമായി നിലയ്ക്കും. -രമേഷ് പിഷാരടി
Read Moreസങ്കല്പം ഒന്നുമില്ല, എന്റെ ഇഷ്ടങ്ങൾ മനസിലാക്കുന്നയാൾ ആയിരിക്കണം
1985 ല്‍ ആണ് ജനനം. എന്റെ വിക്കിപീഡിയ പേജില്‍ ഒരു തെറ്റായ ജനന തീയതി പ്രചരിച്ചിരുന്നു, അത് മാറ്റി. പിന്നീട് പ്രേക്ഷകര്‍ക്ക് അറിയേണ്ടത് വിവാഹം കഴിക്കാത്തതിനെക്കുറിച്ചാണ്. വിവാഹം അടുത്ത് ഉണ്ടാകുമോ എന്നാണ് ചോദിക്കുന്നത്. വിവാഹം കഴിക്കാതിരിക്കണം എന്നൊന്നും വിചാരിക്കുന്നില്ല. എന്നാല്‍ സീരിയസ് ആയിട്ട് അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. പ്രത്യേകിച്ച് സങ്കല്പം ഒന്നുമില്ല. നമ്മളെ മനസിലാക്കുന്ന ഒരാളായിരിക്കണം. എന്റെ ഇഷ്ടങ്ങളും മനസിലാക്കണം, എനന്റെ പ്രഫഷനെയൊക്കെ മനസിലാക്കുന്ന ആളാണെങ്കില്‍ അത്രയും സന്തോഷം. -അനു ജോസഫ്
Read Moreഇഷ്ടമുള്ളവര്‍ ഫോട്ടോ ഇടട്ടെ… വേണ്ടാത്തവര്‍ ഇടണ്ട…! ഊര്‍മിള ഉണ്ണി പറയുന്നു…
ഇന്ന് എന്റെ പിറന്നാളാണ് എന്ന് പറഞ്ഞ് ചിലര്‍ എഫ്ബിയില്‍ പുതിയ ഉടുപ്പൊക്കെയിട്ട് ഫോട്ടോയിടും. അല്ലെങ്കില്‍ ഇന്നലെ ആയിരുന്നു എന്നു പറഞ്ഞും പടമിടും. വിദേശ വസ്ത്രങ്ങള്‍ ഉപയോഗിക്കും …. വിദേശികളെ പലതിനും കോപ്പി ചെയ്യും. എങ്കിലും മദേഴ്സ് ഡേയ്ക്കോ ഫാദേഴ്സ്ഡേയ്ക്കോ എഫ്ബിയില്‍ രു ഫോട്ടോ ഇട്ടാല്‍ വലിയ കുറ്റം പറയുന്ന കുറേ പേരുണ്ട് . ഈ കൂട്ടരില്‍ പലരും വീട്ടുകാരുമായി വഴക്കുള്ളവരാണ്, അപ്പനോട് മിണ്ടില്ല, അമ്മയെ നോക്കില്ല ….. സ്നേഹമുള്ളവര് പിറന്നാളിന് ആശംസ അയയ്ക്കുന്നതു പോലെ (അതും വിദേശ സംസ്കാരമാണ്) ആരെങ്കിലും അമ്മയെ കെട്ടിപ്പിടിച്ചോ, അച്ഛനെ കൂടെ നിര്‍ത്തിയോ ഫോട്ടോ എടുത്തോട്ടെ എഫ്ബിയില്‍ ഇട്ടോട്ടെ (വെറുക്കുകയല്ലല്ലോ ചെയ്യുന്നത്) അതിന് ഇവിടെ ചിലരെന്തിനാ ദേഷ്യപ്പെടുന്നത്. ദിനങ്ങളും ആഘോഷമാക്കാം ബി പോസിറ്റീവ് ! ഇഷ്ടമുള്ളവര്‍ ഫോട്ടോ ഇടട്ടെ. …വേണ്ടാത്തവര്‍ ഇടണ്ട. – ഊര്‍മിള ഉണ്ണി
Read Moreസിനിമയില്‍ തെറി കേട്ടതുകൊണ്ട് നശിച്ചു പോകുന്ന ഒരു തലമുറയാണ് ഇവിടെയുള്ളതെന്ന് എനിക്ക് തോന്നുന്നില്ല..! ചെമ്പന്‍ വിനോദ്
ഒടിടി പ്ലാറ്റ്ഫോമുകളില്‍ എത്തുന്ന സിനിമകളില്‍ അശ്ലീല പ്രയോഗങ്ങളും തെറി വാക്കുകളും കൂടുതലായി ഉപയോഗിക്കുന്നത്തിനെതിരേ സമൂഹമാധ്യമങ്ങളുടെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍, സിനിമയില്‍ തെറി കേട്ടതുകൊണ്ട് നശിച്ചു പോകുന്ന ഒരു തലമുറയാണ് ഇവിടെയുള്ളതെന്ന് എനിക്ക് തോന്നുന്നില്ല. പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്കുള്ള സിനിമയാണെങ്കില്‍ ലൈംഗികതയോ വയലന്‍സോ നഗ്നതയോ അടക്കമുള്ള ഘടകങ്ങളുണ്ടോ എന്നറിയാന്‍ കഴിയും. തെറി വാക്കുകള്‍ ഒട്ടുമിക്ക മനുഷ്യരും ദേഷ്യവും നിരാശയുമൊക്കെ പ്രകടിപ്പിക്കാന്‍ ഉപയോഗിക്കാറുള്ളതാണ്. ഒരു എഴുത്തുകാരനും ഒരു സംവിധായകനും അവരുടെ സിനിമയിലൂടെ ഒരു പുതിയ തെറിവാക്ക് അവതരിപ്പിക്കുന്നില്ല. ഇവിടെ കാലാകാലങ്ങളായി മനുഷ്യര്‍ ഉപയോഗിക്കുന്ന വാക്കുകളാണ് എല്ലാം. -ചെമ്പന്‍ വിനോദ്
Read Moreക്ലാസ്മേറ്റ്സിലെ കഥാപാത്രങ്ങള്‍ വന്ന വഴി…! താന്‍ മനസില്‍ കണ്ട തന്റെ പഴയ സുഹൃത്തിനെക്കുറിച്ച് ലാല്‍ ജോസ് മനസുതുറക്കുന്നു…
മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ വളരെ പ്രധാനപ്പെട്ട സിനിമയാണ് ക്ലാസ്മേറ്റ്സ്. കേരളത്തിലാകെ തരംഗമായി മാറിയ സിനിമ നല്കിയ ഫീലിംഗ് ആണ് മിക്ക കോളജുകളിലും റീയൂണിയനുകള്‍ ഒരുകാലത്ത് സ്ഥിരം കാഴ്ചയാക്കി മാറ്റിയത്. പൃഥ്വിരാജ്, ജയസൂര്യ, നരേന്, ഇന്ദ്രജിത്ത് തുടങ്ങിയവരുടെ കരിയറിനെ മാറ്റി മറിച്ച ചിത്രം കൂടിയാണ് ക്ലാസ്മേറ്റ്സ്. സുകുവും സതീശന് കഞ്ഞിക്കുഴിയും താരയും പയസുമൊക്കെ മലയാളികള്‍ ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളാണ്. സുകുവിന്റെയും താരയുടേയും പ്രണയവും കഞ്ഞിക്കുഴിയുടെ ഉഡായിപ്പും മുരളിയുടെ പാട്ടും റസിയയുടെ വിങ്ങലുമെല്ലാം ഇന്നും കേരളക്കര നെഞ്ചില്‍ സൂക്ഷിക്കുന്നു. പൃഥ്വിരാജിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ക്ലാസ്മേറ്റ്സിലെ സുകുവെന്ന സുകുമാരന്‍. ചിത്രം പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴിതാ സുകുവായി താന്‍ മനസില്‍ കണ്ട തന്റെ പഴയ സുഹൃത്തിനെക്കുറിച്ച് ലാല്‍ജോസ് മനസ് തുറക്കുകയാണ്. ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ ലാല്‍ ജോസിന്റെ സീനിയറും കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയര്‍മാനുമായിരുന്ന ഇ. ചന്ദ്രബാബുവില്‍ നിന്നുമാണ്…
Read Moreഅന്ന് പൃഥ്വിക്കൊപ്പം ഫാസിലിന്റെ വീട്ടില്‍ സ്ക്രീൻടെസ്റ്റിനെത്തിയ ആ ഒമ്പതാംക്ലാസുകാരി, അത് അസിന് തോട്ടുങ്കല്‍ ആയിരുന്നു…
നന്ദനം എന്ന രഞ്ജിത് ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു മുമ്പ് ഫാസിലിന്റെ കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിന്റെ സ്ക്രീൻ ടെസ്റ്റിൽ പങ്കെടുത്തെങ്കിലും പൃഥ്വിക്ക് സെലക്ഷൻ ലഭിച്ചിരുന്നില്ല. ഇക്കാര്യം താരം തന്നെ ഒരിക്കൽ പങ്കുവച്ചിരുന്നു. കൈയെത്തും ദൂരത്തിലേക്ക് സ്ക്രീന്‍ ടെസ്റ്റിനായി സംവിധായകന് ഫാസിലിന്റെ വീട്ടില്‍ പോയപ്പോള്‍ അന്ന് തന്റെ കൂടെ കോ ആക്ടറായി ഒരു ഒമ്പതാം ക്ലാസുകാരിയും ഉണ്ടായിരുന്നുവെന്നും അത് അസിന് തോട്ടുങ്കല്‍ ആയിരുന്നുവെന്നും പൃഥ്വി പറഞ്ഞു. പിന്നീട് തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായ അസിനുമൊത്താണ് അന്ന് പൃഥ്വി അഭിനയിച്ചത്. എന്നാല്‍ ആ സ്ക്രീന്‍ ടെസ്റ്റില്‍ താരത്തിന് സെലക്ഷന് നേടാനായില്ല. സ്ക്രീന്‍ ടെസ്റ്റ് കഴിഞ്ഞതിന് ശേഷം ഈ സിനിമയല്ല നിനക്ക് ചേരുന്നതെന്നും നീ ഒരു ആക്ഷന്‍ പടത്തിലാണ് അഭിനയിക്കേണ്ടതെന്നും ഫാസില്‍ തന്നോട് പറഞ്ഞുവെന്നും പൃഥ്വി പറഞ്ഞു. സ്ക്രീന്‍ ടെസ്റ്റിന് ശേഷം താരം ഓസ്ട്രേലിയയിലേക്ക് പോവുകയായിരുന്നു.
Read Moreഫഹദിന്റെ ആദ്യനായികയാകാനുള്ള അവസരം നഷ്ടമായ പ്രിയാമണി…
ഫഹദ് ഫാസിലിന്റെ മലയാളികൾക്ക് പരിചയപ്പെടുത്തി പിതാവും സംവിധായകനുമായ ഫാസിൽ ഒരുക്കിയ ചിത്രമായിരുന്നു കൈയെത്തും ദൂരത്ത്. തെന്നിന്ത്യൻ നടി നികിത തുക്രാൽ ആണ് ചിത്രത്തിൽ ഫഹദിന്റെ നായികയായത്. അതേസമയം, ചിത്രത്തിൽ നായികയാകേണ്ടിയിരുന്നത് താനാണെന്ന് വെളിപ്പെടുത്തുകയാണ് നടി പ്രിയാമണി. ഫാസിലിന്റെ വീട്ടിൽ പോയി ഒരുദിവസം മുഴുവൻ കാത്തിരുന്നാണ് നായികയ്ക്കുള്ള സ്ക്രീൻ ടെസ്റ്റിൽ പങ്കെടുത്തതെന്നും അദ്ദേഹം തന്റെ കാര്യത്തിൽ വളരെ സന്തോഷവാനായിരുന്നുവെന്നും പ്രിയാമണി പറയുന്നു. “ഞാന്‍ റെഡി, സൈന്‍ ചെയ്യൂ എന്ന് ഫാസില്‍ സാര്‍ അന്ന് എന്നോട് പറഞ്ഞു. എന്നാല്‍ ആ സമയത്ത് എനിക്ക് പരീക്ഷകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ പറ്റില്ല, പരീക്ഷ കഴിഞ്ഞിട്ട് വേണമെങ്കില്‍ ചെയ്യാം എന്ന് സര് പറഞ്ഞു. അങ്ങനെ ഫാസില്‍ സാറിന്റെ സിനിമ എനിക്ക് ചെയ്യാന്‍ കഴിയാതെ പോയി. ഇത് കഴിഞ്ഞിട്ടാണ് ഭാരതിരാജ സാര്‍ എന്നെ തമിഴില്‍ പരിചയപ്പെടുത്തിയത്. അങ്ങനെയാണ് തമിഴിലേക്ക് വരുന്നത്..’- പ്രിയാമണി കൂട്ടിച്ചേർത്തു
Read More