തേപ്പുകാരിയോ‍? സൂപ്പറായി മമിത! ഹിറ്റാക്കിയത് അഞ്ജുവും അല്‍ഫോണ്‍സയും

ടി.ജി.ബൈജുനാഥ് ഒരഭിനേത്രി തന്‍റെ കഥാപാത്രത്തിലൂടെ തന്നിലെ നടിയെ അനായാസേന അടയാളപ്പെടുത്തുന്നത് എത്രമേല്‍ സുന്ദരമായ കാഴ്ചയാണ്. രാഹുല്‍ റിജി നായര്‍ ചിത്രം ‘ഖോ ഖോ’ കണ്ടുതീരുമ്പോള്‍ അത്തരമൊരു കാഴ്ചയിലൂടെ കടന്നുവന്ന അനുഭവമാണു സ്വന്തമാകുന്നത്. അതിനു നിമിത്തമാകുന്നതു മമിത ബൈജു എന്ന യുവനടിയും മമിത കയ്യടക്കത്തോടെ സ്‌ക്രീനില്‍ പടര്‍ത്തിയ അഞ്ജുവെന്ന പത്താംക്ലാസുകാരിയും. ഒമ്പതില്‍ പഠിക്കുമ്പോള്‍ ‘സര്‍വോപരി പാലാക്കാരനി’ലൂടെ നൃത്ത വേദിയിൽ നിന്നു മലയാള സിനിമയിലെത്തിയ മമിത അഞ്ചു വര്‍ഷത്തിനിപ്പുറം ഒാപ്പറേഷൻ ജാവ യിലെയും ഖോഖോയിലെയും‍ മിന്നും പ്രകടനത്തിലൂടെ പ്രേക്ഷക മനസുകളില്‍ ഹിറ്റാവുകയാണ്. ജാവയിലെ അല്‍ഫോണ്‍സ ഹണീബി 2 ൽ ആസിഫലിയുടെ അനിയത്തി; കഥാ പാത്രം സിസിലി. രാഹുൽ റിജി നായർ സംവിധാ നം ചെയ്ത ‘ഡാകിനി’യിലെ ആരതി. ദിനേശ്ബാബുവിന്‍റെ കൃഷ്ണത്തിൽ നായകന്‍റെ ബെസ്റ്റ് ഫ്രണ്ട്; കഥാപാത്രം ചിത്ര. അമല്‍നീരദ് സിനിമ വരത്തനിലെ സാന്ദ്ര. സ്‌കൂള്‍ഡയറിയിലെ ഇന്ദു. ആന്‍ ഇന്‍റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറിയിലെ…

Read More

സംവിധായകൻ ആന്‍റണി ഈസ്റ്റ്മാൻ അന്തരിച്ചു

തൃശൂർ: ചലച്ചിത്ര സംവിധായകനും നിർമാതാവുമായ ആന്‍റണി ഈസ്റ്റ്മാന്‍ (75) അന്തരിച്ചു. കഥാകൃത്ത്, നിശ്ചല ഛായാഗ്രാഹകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരിലായിരുന്നു അന്ത്യം. ഇണയെത്തേടി എന്ന സിനിമയാണ് ആന്‍റണി ഈസ്റ്റ്മാന്‍ സംവിധാനം ചെയ്‍ത ആദ്യ ചിത്രം. വയല്‍, അമ്പട ഞാനേ, വർണത്തേര്, ഐസ്ക്രീം, മൃദുല തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. പാർവ്വതീപരിണയം എന്ന ചിത്രത്തിന്‍റെ നിർമാതാവ് കൂടിയാണ് ആന്‍റണി.

Read More

അടൂരിന് ഇന്ന് എൺപതാം പിറന്നാൾ

തിരുവനന്തപുരം: മലയാള സിനിമയുടെ യശസ് ലോകവേദിയിലെത്തിച്ച ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന് ഇന്ന് എൺപതാം പിറന്നാൾ. എട്ടാം വയസ്സിൽ തുടങ്ങിയ നാടകാഭിനയത്തിലൂടെയാണ് കലയുടെ ലോകത്തെത്തുന്നത്. 1972ൽ പുറത്തിറങ്ങിയ സ്വയംവരം എന്ന ആദ്യ ഫീച്ചർ ചിത്രത്തിലൂടെ തന്നെ അടൂർ മലയാള ചലച്ചിത്രരംഗത്ത് നവതരംഗത്തിന് തുടക്കമിട്ടു. ‌ 50 വർഷങ്ങളോളം നീണ്ട ചലച്ചിത്രജീവിതത്തിൽ 12 ഫീച്ചർ സിനിമകളും 22 ഡോക്യുമെന്‍ററികളും സംവിധാനം ചെയ്തു. 20 മിനിറ്റുള്ള എ ഗ്രേറ്റ് ഡേ എന്ന ഷോർട്ട്ഫിലിമിലൂടെയാണ് ചലച്ചിത്ര ജീവിതത്തിന്‍റെ തുടക്കം. 50 സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ദ മിത്ത് എന്ന ഷോർട്ട് ഫിക്ഷനും സംവിധാനം ചെയ്തിട്ടുണ്ട്. ലോകത്തെ ഒന്നാം നില ചലച്ചിത്രോത്സ വേദികളായ കാനിലും വെനീസിലും അടൂർ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. 16 തവണ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. ഇന്ത്യൻ സിനിമാ വേദിയിൽ സത്യജിത് റേയ്ക്കും മൃണാൾ സെന്നിനുമൊപ്പം തലപ്പൊക്കം നേടിയ ചലച്ചിത്രകാരനാണ്…

Read More

ഉർവശിയോട് പിണക്കമില്ല, ഞാന്‍ ഹാപ്പിയാണ്

ആശയ്ക്കും കുഞ്ഞാറ്റയ് ക്കും അമൃതിനും ഒപ്പം ഞാന്‍ ഹാപ്പിയാണ്. ഉര്‍വശിയുടെ മകന്‍ ഇടയ്ക്ക് കുഞ്ഞാറ്റയെ കാണാന്‍ ആഗ്രഹം പറയും. അതിനായി കരയും. അപ്പോള്‍ അവളെ ഉര്‍വശിയുടെ അടുത്തേക്ക് അയയ്ക്കാറുണ്ട്. ഞാന്‍ തന്നെ വണ്ടി കയറ്റി വിടും. ഉര്‍വശിയോട് യാതൊരുവിധ പിണക്കങ്ങളുമില്ല. ആശയുമായി അടുത്ത ബന്ധം ആണ് കുഞ്ഞാറ്റയ്ക്ക് ഉള്ളത്. പ്ലസ്ടു റിസള്‍ട്ട് അറിഞ്ഞ ഉടനെ ആദ്യം അമ്മയെ വിളിച്ചു പറയൂ… എന്നാണ് ഞാന്‍ പറഞ്ഞത്. ഉര്‍വശിയുടെ നമ്പറിലേക്ക് ആശയുടെ ഫോണില്‍ നിന്നുമാണ് മോള്‍ വിളിച്ചത്. ഉര്‍വശിയുടെ മോന്‍ പൊന്നുണ്ണിയുടെ ചോറൂണിന് ആശയാണ് കുഞ്ഞാറ്റയെ കൊണ്ടുപോയത്. ഉര്‍വശി കുഞ്ഞാറ്റയെ വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ ആശയെ ആണ് വിളിക്കുന്നത്. -മനോജ് കെ. ജയന്‍

Read More

എനിക്കും കാളിദാസൻ കണ്ണൻ

കാളിദാസ് നായകനാകുന്ന രജനി എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയതിന്‍റെ സന്തോഷത്തിലാണ് നടി ലക്ഷ്മി ഗോപാലസ്വാമി. ഒരഭിമുഖത്തിലാണ് ലക്ഷ്മി ഈ സന്തോ‌ഷം പങ്കുവച്ചത്. നടിയുടെ വാക്കുകൾ ഇങ്ങനെ… ജയറാമേട്ടനും പാര്‍വതിയും ചക്കിയും മാത്രമല്ല, ഞാനും കണ്ണന്‍ എന്നാണ് കാളിദാസനെ വിളിക്കുന്നത്. കൊച്ചുകൊച്ചു സന്തോഷങ്ങളുടെ ലൊക്കേഷനില്‍ ജയറാമേട്ടന്‍റെ കൈവിരലില്‍ തൂങ്ങി നടന്ന കണ്ണനന്‍റെ മുഖം ഇപ്പോഴും മനസിലുണ്ട്. അന്ന് കണ്ണന്‍ ചെറിയ കുട്ടി. എനിക്ക് ഇഷ്ടമായിരുന്നു ആ കുട്ടിത്തം. നല്ല ഭംഗിയുള്ള മുഖം. കണ്ണന്‍റെ അഭിനയം എന്നെ അദ്ഭുതപ്പെടുത്തി. സിനിമയില്‍ കണ്ണനന്‍റെ അച്ഛനും അമ്മയുമായി ജയറാമേട്ടനും ഞാനും. ജയറാമേട്ടനും കണ്ണനും ചേര്‍ന്നായിരുന്നു കോന്പിനേഷന്‍ സീനികളില്‍ അധികവും. അധികം സീനുകളില്ലായിരുന്നു ഞാനും കണ്ണനും തമ്മില്‍. വളരുന്പോള്‍ കണ്ണന്‍ സിനിമയില്‍ തന്നെ ഉണ്ടാവുമെന്ന് അന്നേ തോന്നിയിരുന്നു.ഒരു മകനോട് എന്ന വാത്സല്യം അന്നും ഇന്നും കണ്ണനോട് തോന്നാറുണ്ട്. മാത്രമല്ല ആദ്യമായി അഭിനയിച്ചത് അമ്മയും…

Read More

മഞ്ജുവാര്യര്‍ ചിത്രം “ചതുര്‍മുഖം” ബിഫാന്‍ കൊറിയന്‍ ഫിലിം ഫെസ്റ്റിവലിൽ

മലയാളത്തിലെ ആദ്യത്തെ ടെക്‍നോ ഹൊറര്‍ സിനിമയായ “ചതുര്‍മുഖം” ഇരുപത്തിഅഞ്ചാമത് ബുച്ചണ്‍ ഇന്‍റര്‍നാഷണല്‍ ഫന്‍റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിവിധ രാജ്യങ്ങളില്‍ നിന്നും മികച്ച ഹൊറര്‍, മിസ്റ്ററി, ഫാന്‍റസി ജോണറിലുള്ള സിനിമകള്‍ക്കായുള്ള ഫെസ്റ്റിവലാണിത്. ദി വെയ്‍ലിങ് എന്ന പ്രസിദ്ധകൊറിയന്‍ സിനിമയുടെ സംവിധായകനായ നാ ഹോങ്ജിനും ‘ഷട്ടര്‍’ എന്ന ഹൊറര്‍ സിനിമയുടെ സംവിധായകനായ ബാഞ്ചോങ് പിസന്‍തനാകുനും ചേര്‍ന്നൊരുക്കിയ ‘ദി മീഡീയം’ ഉള്‍പ്പടെ 47 രാജ്യങ്ങളില്‍ നിന്നായി 258 സിനിമകളാണ് ഫെസ്റ്റിവലില്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നീ നവാഗതര്‍ സംവിധാനം ചെയ്ത ചതുര്‍മുഖം ഏപ്രില്‍ എട്ടിനാണ് കേരളത്തിലെ തിയറ്ററുകളില്‍ റിലീസായത്. നല്ല റിവ്യൂസും പ്രേക്ഷകപ്രീതിയും സിനിമയ്ക്ക് ലഭിച്ചിരുന്നു. അമ്പതു ശതമാനം സീറ്റുകള്‍ മാത്രം അനുവദിച്ച സാഹചര്യത്തില്‍ പോലും നല്ല കളക്ഷനുണ്ടായിരുന്ന സിനിമ കോവിഡ് രൂക്ഷമാവുകയും സെക്കന്‍റ് ഷോ നിര്‍ത്തലാക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രദര്‍ശനശാലകളീല്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു. മഞ്ജുവാര്യര്‍,…

Read More

ഇന്നലെയും ആലോചിച്ചു; ലോഹിസാര്‍ ഉണ്ടായിരുന്നുവെങ്കില്‍..! മഞ്ജു വാര്യർ പറയുന്നു…

്‍ ഈ കാലം എങ്ങനെ നീന്തിക്കടക്കുമായിരുന്നെന്ന്. വള്ളുവനാട്ടിലിരുന്ന് ഈ ലോകത്തോടായി അദ്ദേഹം ചിലപ്പോള്‍ ഇങ്ങനെയായിരിക്കാം പറയുക. ഇപ്പോഴാണ് നമ്മള്‍ അക്ഷരാര്‍ഥത്തില്‍ “അണു’കുടുംബങ്ങളായത്. ഉറപ്പാണ്, കഥകള്‍ക്കു വേണ്ടിയായിരിക്കും. സഹജമായ കൗതുകത്തോടെയുള്ള അദ്ദേഹത്തിന്‍റെ അന്വേഷണം. മനുഷ്യര്‍ “തനിയാവര്‍ത്തന’ത്തിലെ ബാലന്‍ മാഷിനെപ്പോലെ വീട്ടിനുള്ളില്‍ തളച്ചിടപ്പെട്ട നാളുകളില്‍ തനിക്ക് മാത്രം സാധ്യമാകുന്ന സര്‍ഗാത്മക വൈഭവത്തോടെ ലോഹിസാര്‍ ജീവിതാവസ്ഥകളെ മനസിലേക്ക് ഒപ്പിയേനെ. നഷ്ടവേദനയോടെ ലോഹി സാറിന്‍റെ ഓര്‍മകള്‍ക്ക് പ്രണാമം. -മഞ്ജു വാര്യർ

Read More

വിവാഹം വലിയ സ്വപ്നം; ആലോചനകള്‍  തകൃതിയായി നടക്കുന്നു

ബാലചന്ദ്ര മേനോന്‍റെ ഏപ്രിൽ 19 എന്ന സിനിമയിൽ നായികയായെത്തുകയും പിന്നീട് മലയാളത്തില്‍ സൂപ്പര്‍താരങ്ങളുടെ നായികയായും തിളങ്ങിയ നടിയാണ് നന്ദിനി. ഇടയ്ക്ക് സിനിമയില്‍ നിന്നു താരം ഇടവേള എടുത്തിരുന്നു. ഇപ്പോള്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുവാനുള്ള തയാറെടുപ്പിലാണ് താനെന്ന് താരം വെളിപ്പെടുത്തിയിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഒരു ആരാധകന്‍റെ ചോദ്യത്തിനാണ് നന്ദിനി ഇങ്ങനെ മറുപടി പറഞ്ഞത്. നടിയുടെ വാക്കുകള്‍ ഇങ്ങനെ… വിവാഹം വേണ്ട എന്നു തീരുമാനിച്ചിട്ടില്ല. ജീവിതത്തില്‍ വലിയ ഉയര്‍ച്ചകള്‍ നേടിയെങ്കില്‍ കൂടിയും വിവാഹമാണ് എന്‍റെ ഏറ്റവും വലിയ സ്വപ്നം. വിവാഹം കഴിക്കില്ലെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. വീട്ടില്‍ ആലോചനകള്‍ എല്ലാം തകൃതിയായി നടക്കുന്നുണ്ട്. എന്‍റെ അഭിരുചികള്‍ക്ക് പറ്റിയ ഒരാളെ ഉടന്‍ തന്നെ പങ്കാളി ആയി ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ട്. എന്തായാലും വിവാഹം ഇനി അധികം വൈകില്ല.

Read More

എന്‍റെ നിറത്തിലും ചര്‍മത്തിലും ഞാന്‍ വളരെ കംഫര്‍ട്ടാണ്

നിറത്തെക്കുറിച്ചുള്ള കമന്‍റുകള്‍ മനസിനെ ബാധിക്കുന്നവര്‍ ഉണ്ടാകാം. ഞാന്‍ അതൊന്നും മൈന്‍ഡ് ചെയ്യാറില്ല. അതുകൊണ്ട് എനിക്ക് വേര്‍തിരിവ് തോന്നിയിട്ടുമില്ല. എന്‍റെ നിറത്തിലും ചര്‍മത്തിലും ഞാന്‍ വളരെ കംഫര്‍ട്ടാണ്. ആരെന്ത് പറഞ്ഞാലും അതൊന്നും എന്നെ ബാധിക്കില്ല. പ്രണയിക്കാനൊന്നുമില്ല. പ്രണയ സങ്കല്‍പങ്ങളും തത്കാലം ഇല്ല. വേറെ ഒരുപാട് പരിപാടികള്‍ ചെയ്യാനുണ്ട്. അനാവശ്യ വിമര്‍ശനങ്ങള്‍ ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. അവര്‍ അവരുടെ തോന്നല്‍ പറയുന്നു. അത് കാര്യമായിട്ടെടുക്കണോ വേണ്ടയോ എന്നത് എന്‍റെ തീരുമാനല്ലേ. നേരിട്ട് ആരും ഒന്നും പറയില്ല. പറഞ്ഞാല്‍ നൈസ് ആയിട്ട് മറുപടി കൊടുക്കാന്‍ അറിയാം. -നിമിഷ സജയന്‍

Read More

അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു, എന്നാല്‍…

വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്തുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടനാണ് ബൈജു. തന്‍റെ അഭിനയജീവിതത്തിലെ ചില സംഭവങ്ങള്‍ അടുത്തയിടെ ബൈജു തുറന്നുപറഞ്ഞിരുന്നു. ബൈജുവിന്‍റെ വാക്കുകള്‍ ഇങ്ങനെ… അഭിനയിക്കാന്‍ ഒരിക്കലും ആരോടും ചാന്‍സ് ചോദിച്ച് നടന്നിട്ടില്ല. ഇടിച്ചുകേറുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമല്ല. രഞ്ജിത്ത് ഒരിക്കല്‍ എന്‍റെ പടം കണ്ട് അഭിനന്ദിക്കാന്‍ വിളിച്ചു. എങ്കിലും നിങ്ങളുടെ സിനിമയില്‍ അഭിനയിക്കാന്‍ നിങ്ങള്‍ എന്നെ വിളിച്ചില്ലല്ലോ എന്നാണ് എന്‍റെ മനസില്‍ തോന്നിയിരുന്നത്. പിന്നീട് കുറേ കാലം കഴിഞ്ഞ് അഭിനയമെല്ലാം നിര്‍ത്താമെന്ന് കരുതിയിരുന്ന സമയത്ത് ഞാന്‍ രഞ്ജിത്തിനെ വിളിച്ചു. നല്ലൊരു സിനിമയില്‍ അഭിനയിച്ചിട്ട് നിര്‍ത്തണമെന്നാണ് കരുതുന്നത്. നിങ്ങളുടെ ഒരു സിനിമയില്‍ അഭിനയിച്ചിട്ട് എനിക്ക് നിര്‍ത്തണം എന്ന് ഞാന്‍ രഞ്ജിത്തിനോട് പറഞ്ഞു. അഭിനയം നിര്‍ത്തുന്നതൊന്നും ആലോചിക്കരുതെന്നാണ് രഞ്ജിത്ത് അന്ന് മറുപടി പറഞ്ഞത്. അങ്ങനെയാണ് പിന്നീട് രഞ്ജിത്ത് സംവിധാനം ചെയ്ത പുത്തന്‍പണം എന്ന പടത്തില്‍ അഭിനയിക്കുന്നത്. പുത്തന്‍ പണത്തിന്…

Read More