മമ്മൂക്കയെ സൈക്കിളില്‍ നിന്നു വീഴ്ത്തിയ ശ്രജയ…

മലയാള സിനിമയിലെ മുന്‍നിര നടിമാരുടെ ഗണത്തില്‍പ്പെട്ടയാള്‍ ആയിരുന്നില്ല നടി ശ്രീജയ. എന്നിട്ടും മലയാളികള്‍ എന്നും ഓര്‍ത്തുവയ്ക്കുന്ന മുഖങ്ങളിലൊന്നാണ് ശ്രീജയയുടേത്. നായികയുടെ കൂട്ടുകാരിയും സഹോദരിയുമായും ഒട്ടേറെ മികച്ച സിനിമകളില്‍ ശ്രീജയ വേഷമിട്ടു. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയ നായകര്‍ക്കൊപ്പമെല്ലാം ശ്രീജയ അഭിനയിച്ചു. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞെങ്കിലും സിനിമയിലെ പഴയ കാര്യങ്ങളൊന്നുംശ്രീജയ മറന്നിട്ടില്ല. ഒരഭിമുഖത്തിലായിരുന്നു‍ ശ്രീജയയുടെ പഴയകാലത്തേക്കുള്ള മടങ്ങിപ്പോക്ക്. “”പൊന്തന്‍മാടയില്‍ മമ്മൂക്കയുടെ അനുജത്തി വേഷമാണെനിക്ക്. അവിടെ കളിതമാശയൊന്നുമില്ല. മമ്മൂക്ക സീരിയസാണെന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷെ എനിക്കങ്ങനെ തോന്നിയിട്ടില്ല. അതില്‍ ഞാന്‍ മമ്മൂക്കയെ സൈക്കിളിന്‍റെ പിന്നിലിരുത്തി ഓടിക്കുന്ന സീനുണ്ട്. കാമറയ്ക്ക് മുന്നില്‍ നിന്ന് സൈക്കിളോടിക്കുമ്പോള്‍ ഞാന്‍ വീണു. കൂടെ മമ്മൂക്കയും. മമ്മൂക്ക പൊട്ടിത്തെറിക്കുമെന്നാണ് എല്ലാരും കരുതിയത്. പക്ഷെ അദ്ദേഹത്തിന്‍റെ മുഖത്ത് ചിരിയായിരുന്നു. സെറ്റില്‍ അങ്ങ നെ പല അബദ്ധങ്ങളുമുണ്ടായി. എന്നാല്‍ അദ്ദേഹം ദേഷ്യപ്പെട്ടില്ല. പിന്നെ മമ്മൂക്കയ്ക്കൊപ്പം സ്റ്റാലിന്‍ ശിവദാസില്‍…

Read More

ഒപ്പം അഭിനയിക്കാന്‍ എനിക്ക് മോഹമുളള നിരവധി നടന്മാര്‍ ഉണ്ട്..! രജിഷ വിജയന്‍

ഒരു നടന്‍റെ കൂടെ അഭിനയിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട് എന്ന് ഞാന്‍ എവിടെയും പറയാത്തത് ബോധപൂര്‍വമായി ചിന്തിക്കുന്ന ഒരു കാര്യമല്ല. ഒപ്പം അഭിനയിക്കാന്‍ എനിക്ക് മോഹമുളള നിരവധി നടന്മാര്‍ ഉണ്ട്. ജഗതി സാറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്. അങ്ങനെ ലിസ്റ്റ് വേറെയുമുണ്ട്. പക്ഷേ ഞാന്‍ അതിനേക്കാള്‍ ചിന്തിക്കുന്നത് ഇവരൊക്കെ നല്ല കഥാപാത്രങ്ങളിലൂടെയാണല്ലോ പ്രേക്ഷക മനസില്‍ ജീവിക്കുന്നത്. 20 വര്‍ഷമൊക്കെ കഴിയുമ്പോള്‍ എന്‍റെ കഥാപാത്രങ്ങള്‍ ആകണം ഓര്‍ത്തിരിക്കേണ്ടത് എന്നാണ്. എനിക്ക് മറ്റു നടന്മാര്‍ക്കൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം മാത്രമല്ല. അതിലുപരി നല്ല സിനിമകളും അതില്‍ നിന്നു കിട്ടുന്ന നല്ല കഥാപാത്രങ്ങളും ചെയ്യുക എന്നതാണ് എന്‍റെ എറ്റവും വലിയ ആഗ്രഹം. -രജിഷ വിജയന്‍

Read More

അവസരങ്ങള്‍ കിട്ടാന്‍ കാരണം മോഹന്‍ലാല്‍ അല്ല..! ആരോപണങ്ങളെ തള്ളിക്കളഞ്ഞ്‌ ഒരിക്കല്‍ എം. ജി. ശ്രീകുമാര്‍ പറഞ്ഞതിങ്ങനെ…

മലയാള സിനിമാ ലോകത്തെ മികച്ച സൗഹൃദങ്ങളില്‍ ഒന്നാണ് പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ട്. അതുപോലെ തന്നെ മികച്ച മറ്റൊരു സൗഹൃദമാണ് മോഹന്‍ലാലിനു ഗായകന്‍ എം.ജി ശ്രീകുമാറിനോടുള്ളതും. എം.ജി ശ്രീകുമാറിന് കൂടുതല്‍ അവസരങ്ങള്‍ കിട്ടിയത് ഈ സൗഹൃദത്തിന്‍റെ ഫലമായാണെന്ന് ഈ ഗായകന്‍റെ കരിയറിന്‍റെ തുടക്കത്തില്‍ ആരോപണമുണ്ടായിരുന്നു. ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ഒരിക്കല്‍ എം. ജി. ശ്രീകുമാര്‍ തന്നെ രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍ കാരണമാണ് ഞാന്‍ പാട്ട് പാടിയതെന്ന തരത്തില്‍ പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ ലാല്‍ കാരണം ഒരു പാട്ട് പോലും ഞാന്‍ പാടിയിട്ടില്ല. അങ്ങനെയെങ്കില്‍ കമലദളത്തിലും ഭരതത്തിലുമൊക്കെ ഞാന്‍ പാടണമായിരുന്നല്ലോ. ഇപ്പോള്‍ മോഹന്‍ലാലിനെ കാണുന്നതൊക്കെ വളരെ കുറവാണ്. ഈ അടുത്തകാലത്ത് ഇറങ്ങിയ മോഹന്‍ലാലിന്‍റെ പുതിയ സിനിമകളിലൊന്നിലും താന്‍ പാടിയിട്ടില്ല. ഒരുമിച്ച് സിനിമയില്‍ എത്തി. ചിത്രാഞ്ജലിയില്‍ ഒരുമിച്ച് ചര്‍ച്ചയും ഉറക്കവുമായി കഴിഞ്ഞു. അവിടെ ആരും ആരെയും വളര്‍ത്തിയില്ല. എനിക്ക് പാട്ട് പാടാന്‍ അവസരം…

Read More

സ്വപ്‌നസാക്ഷാത്ക്കാരം..! ഭര്‍ത്താവ് തുടങ്ങിവച്ച സിനിമ അദ്ദേഹത്തിന്‍റെ മരണശേഷം മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം പൂര്‍ത്തിയാക്കി ആശ പ്രഭ

പ്രദീപ് ഗോപി ഭര്‍ത്താവ് തുടങ്ങി വച്ച സിനിമ അദ്ദേഹത്തിന്‍റെ മരണം ശേഷം മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം ഭാര്യ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിച്ചിരിക്കുകയാണ്. ആശ പ്രഭ എന്ന പുതുമുഖ സംവിധായികയുടെ സ്വപ്‌നസാക്ഷാത്ക്കാരമാണിത്. ഭര്‍ത്താവിന്‍റെ മോഹം അദ്ദേഹത്തിന്‍റെ മരണശേഷം പൂര്‍ത്തിയാക്കിയ ഭാര്യ. ഒരു പക്ഷേ ഒരോ ഭാര്യമാരും എങ്ങനെയൊക്കെ ആയിരിക്കണം എന്ന നല്ലൊരു സന്ദേശമാണ് ആശ പ്രഭ എന്ന ഭാര്യ സമൂഹത്തിനു മുമ്പില്‍ വരച്ചുകാട്ടുന്നത്. മഴനൂല്‍ക്കനവുകള്‍, മാന്ത്രികവീണ, യു ക്യാന്‍ ഡു എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ നന്ദകുമാര്‍ കാവില്‍ ഓര്‍മയായിട്ട് മൂന്നു വര്‍ഷം കഴി ഞ്ഞു. 1996-ല്‍ പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു ദേശീയ പുരസ്‌കാരത്തോടെയാണ് നന്ദകുമാര്‍ പഠിച്ചിറങ്ങിയത്. ഭര്‍ത്താവ് അപ്രതീക്ഷിതമായി വേര്‍പിരിഞ്ഞപ്പോള്‍ മക്കളെയും ചേര്‍ത്തുപിടിച്ച് അദ്ദേഹം തുടങ്ങി വച്ച കഥ സിനിമയാക്കി ഭര്‍ത്താവിന്‍റെ ആഗ്രഹം സഭലമാക്കണമെന്നു മോഹിച്ചു. “സിദ്ധാര്‍ത്ഥന്‍ എന്ന ഞാന്‍’ എന്ന സിനിമ ഒടിടി റിലീസായിരിക്കുകയാണ്. ഒരേ…

Read More

പത്തൊമ്പത് വര്‍ഷമായി നടനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആളാണ് ഞാന്‍..! പ്രശാന്ത് അലക്സാണ്ടർ

മുഖത്തു നിന്ന് കൈയെടുക്കാന്‍ തോന്നില്ല എന്ന് പറയുമ്പോള്‍ കൊച്ചുകുട്ടികളുടെ മുഖത്തൊക്കെ നമ്മളിങ്ങനെ പിടിക്കില്ലേ‍‍? അതുപോലെ സ്‌നേഹത്തോടെ ആവണം എന്നാണ് ആഗ്രഹം. പക്ഷേ, എന്തോ എനിക്ക് വരുന്ന കഥാപാത്രങ്ങള്‍ക്കൊക്കെ ചെറിയ തല്ലുകൊള്ളി സ്വഭാവമുണ്ട്. ഒരു നടനെന്ന നിലയില്‍ നല്ലവനായ ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രങ്ങളേക്കാള്‍, എനിക്കിഷ്ടം അല്‍പം മോശക്കാരനെങ്കിലും എന്തെങ്കിലും ചെയ്യാനുള്ള കഥാപാത്രങ്ങളാണ്. ശ്രദ്ധിക്കപ്പെടുക എന്നതാണല്ലോ ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ കാര്യം. കഴിഞ്ഞ പത്തൊമ്പത് വര്‍ഷമായി നടനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആളാണ് ഞാന്‍. -പ്രശാന്ത് അലക്സാണ്ടർ

Read More

അതൊരു പ്രത്യേക സുഖം! സംവിധായകന്‍ വിനയന്‍ പറയുന്നു…

നമ്മള്‍ ഉയര്‍ച്ചയില്‍ എത്തുമ്പോഴൊക്കെ അതെല്ലാം നമ്മുടെ മാത്രം എന്തോ അസാമാന്യ കഴിവു കൊണ്ടാണന്നു വിശ്വസിക്കുന്നവരാണ് നമ്മളില്‍ പലരും. ആ വിജയത്തിന്‍റെ ഒക്കെ പിന്നില്‍ നമ്മള്‍ രക്ഷപ്പെടണമേ എന്ന് ആത്മാര്‍ഥമായി ചിന്തിച്ച ചിലരുടെ പ്രാര്‍ഥനയും പരിശ്രമവും കൂടി ഉണ്ടായിരുന്നു എന്നോര്‍ക്കണം. അവരുടെ പ്രാര്‍ഥനയുടെ ഫലത്തെ നമുക്ക് ഭാഗ്യമെന്നോ യോഗമെന്നോ, ഗുരുത്വമെന്നോ ഒക്കെ വിളിക്കാം. അതില്ലായിരുന്നു എങ്കില്‍ നമ്മളെ ക്കാളേറെ കഴിവും സര്‍ഗശേഷിയും ഉള്ള പലരും പടിക്കുപുറത്തു നില്‍ക്കുമ്പോള്‍, തനിക്ക് ഈ സോപാനത്തില്‍ കയറി ഇരിക്കാന്‍ കഴിയില്ലായിരുന്നു എന്നു ചിന്തിക്കുന്ന കലാകാരനും മനുഷ്യനും ഒക്കെ ആയി നമ്മള്‍ മാറണം. നന്ദിയും സ്‌നേഹവും ഒക്കെ മനസില്‍ സൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ അതൊരു പ്രത്യേക സുഖമാണ്. -വിനയന്‍

Read More

എന്ത് കൊണ്ടാണെന്ന് അറിയില്ല ചെറുപ്പം മുതല്‍ക്കേ അങ്ങനെയൊരു വിളി എനിക്ക് ഇഷ്ടമല്ല..! നിഖില വിമല

ഡിയര്‍ എന്ന വിളി എനിക്ക് തീരെ ഇഷ്ടമല്ല. തീരെ അടുപ്പമില്ലാത്തവര്‍ ഡിയര്‍ എന്ന് വിളിക്കുമ്പോള്‍ വല്ലാതെ ദേഷ്യം വരും. ഡിയര്‍, ഡാര്‍ലിംഗ് തുടങ്ങിയ രീതിയില്‍ സംബോധന ചെയ്തു വിളിക്കുന്നത് ഇഷ്ടമല്ല. ആരെങ്കിലും സിനിമയുമായി സമീപിക്കുമ്പോഴോ, അല്ലാതെയുള്ള ഇവന്‍റ് ഷോകളുമായി ബന്ധപ്പെട്ടൊക്കെ ചിലപ്പോള്‍ ഒരു ഡിയര്‍ വിളിയുണ്ടായേക്കാം. അതൊക്കെ എനിക്ക് നല്ല ദേഷ്യം തോന്നുന്ന കാര്യമാണ്. ഡിയര്‍ എന്നു വിളിച്ചതിന്‍റെ പേരില്‍ ചിലരെ ഞാന്‍ ബ്ലോക്ക് ചെയ്ത സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. അങ്ങനെ വിളിക്കുന്ന ചിലരോട് തീരെ മിണ്ടാന്‍ കഴിയാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്. എന്ത് കൊണ്ടാണെന്ന് അറിയില്ല ചെറുപ്പം മുതല്‍ക്കേ അങ്ങനെയൊരു വിളി എനിക്ക് ഇഷ്ടമല്ല. -നിഖില വിമല്‍

Read More

സേതുരാമയ്യർ വീണ്ടും സിബിഐ! വിശേഷങ്ങള്‍ ഇങ്ങനെ…

ലോക സാഹിത്യത്തിലെ അതിബുദ്ധിമാനായ കുറ്റാന്വേഷകനായിരുന്നു ഇതിഹാസ കഥാപാത്രമായ ഷെര്‍ലക് ഹോംസ്. നൂറ്റാണ്ട് പിന്നിട്ടിട്ടും പുതുമയും ഉദ്വേഗവും ഒട്ടും കുറയാതെ നില്‍ക്കുന്നതാണ് ഷെര്‍ലക് ഹോംസിന്‍റെ ജനപ്രീതി. മലയാളി സിനിമാ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഒരുപക്ഷേ ഷെര്‍ലക് ഹോംസിനേക്കാളും മുകളില്‍ സൂക്ഷ്മ ബുദ്ധിയും ശാസ്ത്രീയവുമായ നിരീക്ഷണങ്ങളും അപഗ്രഥനങ്ങളും കൊണ്ട് കൊലപാതകങ്ങളുടെ പിന്നിലെ സത്യം തെളിയിച്ചു വേറിട്ടുനില്‍ക്കുന്ന ഒരു കഥാപാത്രമുണ്ട്. സിബിഐയിലെ ഉദ്യോഗസ്ഥനായ സേതുരാമയ്യര്‍. താരരാജാവ് മമ്മൂട്ടിയുടെ കിരീടത്തിലെ പൊന്‍കിരീടം കൂടിയാണ് സേതുരാമയ്യര്‍. കഴിഞ്ഞ 33 വര്‍ഷമായി മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഇടം നേടിയ സേതുരാമയ്യർ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്കെത്താനൊരുങ്ങുകയാണ്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാകും സിബിഐ സിരീസ് അഞ്ചാം പതിപ്പും എത്തുന്നതോടെ സംഭവിക്കുന്നത്. ഒരു സിനിമയുടെ അഞ്ചു ഭാഗങ്ങളിലും നായകനും സംവിധായകനും തിരക്കഥാകൃത്തും മാറുന്നില്ല. എസ്.എൻ. സ്വാമിയും കെ. മധുവും ത്രില്ലര്‍ സിനിമകളുടെ തോഴന്‍ എസ്.എന്‍. സ്വാമിയുടെ…

Read More

ലുക്കാണോ പ്രശ്നം ? ഷംന പറയുന്നു…

ഒരുപിടി ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഷംന കാസിം. മലയാളത്തിനു പുറമേ മറുഭാഷകളിലും തിളങ്ങാൻ ഷംനയ്ക്ക് കഴി‌ഞ്ഞു. ഇപ്പോഴിതാ, മറ്റു ഭാഷകളില്‍ ലഭിക്കുന്നതു പോലെ നല്ല റോളുകള്‍ മലയാളത്തില്‍ ലഭിക്കാത്തതില്‍ തനിക്ക് അദ്ഭുതം തോന്നുന്നുവെന്ന് പറയുകയാണ് നടി. ചില മലയാളം സിനിമകള്‍ കാണുമ്പോള്‍ അതിനെപ്പറ്റി ചിന്തിക്കാറുണ്ടെന്നും ഇതെല്ലായ്പ്പോഴും തനിക്കൊരു ചോദ്യചിഹ്നമാണെന്നും ഷംന കൂട്ടിച്ചേർത്തു. “ജോസഫ് സിനിമയുടെ തമിഴ് റീമേക്ക് തന്നെ എടുക്കുക. അഭിനയ കേന്ദ്രീകൃതമായ കഥാപാത്രമാണ് ഞാന്‍ ചെയ്യുന്നത്. ഇത് എനിക്ക് തമിഴില്‍ ചെയ്യാമെങ്കില്‍ എന്തുകൊണ്ട് മലയാളത്തില്‍ ചെയ്തു കൂടാ? എനിക്കിതുവരെ ഇതിനൊരു ഉത്തരം ലഭിച്ചിട്ടില്ല. ചിലര്‍ എന്നോട് പറഞ്ഞത് ഞാന്‍ ഒരുപാട് സ്റ്റേജ് ഷോകള്‍ ചെയ്യുന്നതു കൊണ്ടും എന്നെ കാണാന്‍ മലയാളിയെ പോലല്ലാത്തതു കൊണ്ടാണെന്നുമൊക്കെയാണ്..’- ഷംന പറയുന്നു.

Read More

വലിയ അനുഗ്രഹം ! നടി രേഖ പറയുന്നു…

ലോഹിതദാസ് തിരക്കഥ എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത് വേണു സാര്‍ ഛായാഗ്രാഹണം നിര്‍വഹിച്ച ദശരഥം എന്ന സിനിമയിലെ എന്‍റെ കഥാപാത്രമായ ആനിക്ക് ആ വര്‍ഷത്തെ ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം നേടാന്‍ സാധിച്ചത് വളരെ വലിയ അനുഗ്രഹമായി കാണുന്നു. കാലത്തിനു മുന്പേ സഞ്ചരിച്ച ചിത്രമായിരുന്നു അത്. മലയാള സിനിമയിലെ ഇതിഹാസതാരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചത് വലിയ അനുഗ്രഹമായി കാണുന്നു. -രേഖ

Read More