വിജയ് ദേവരുകൊണ്ടയും രശ്മിക മന്ദാനയും ഈ മാസം 26-ന് വിവാഹിതരാകുന്നു. ഇരുവരുടയും വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ തരംഗമായി. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങാകുമെന്ന് ക്ഷണക്കത്തിൽ പറയുന്നു. വിവാഹം ഫെബ്രുവരി 26നും വിവാഹ സത്കാരം മാർച്ച് 3 ന് ബഞ്ചാര ഹിൽസിലെ താജ് കൃഷ്ണ പഞ്ചനക്ഷത്ര ഹോട്ടലിൽ നടത്തുമെന്നും കത്തിൽ പറയുന്നു. “ഞങ്ങളുടെ ജീവിതത്തിലെ ഒരു വലിയ നിമിഷത്തെക്കുറിച്ച് പങ്കുവെക്കാനും നിങ്ങളെ അതിൽ പങ്കാളിയാക്കാനും ഞാൻ എഴുതുന്നു. ഞങ്ങളുടെ കുടുംബങ്ങളുടെ സ്നേഹത്തിന്റേയും അനുഗ്രഹങ്ങളുടെയും പിന്തുണയോടെ, രശ്മികയും ഞാനും 26.02.26 ന് ലളിതമായ ചടങ്ങിൽ വിവാഹിതരാകും. ഞങ്ങളുടെ ജീവിതത്തിലെ ഈ പുതിയ അധ്യായം ആരംഭിക്കുമ്പോൾ ഞങ്ങളുടെ യാത്രയിൽ ഇന്നുവരെ കൂടെയുണ്ടായിരുന്നവരുടെ സാനിധ്യം ഞങ്ങൾക്ക് വലിയ അർഥമുള്ളതാണ്. നിങ്ങളുടെ സാനിധ്യവും അനുഗ്രഹവും ഈ അവസരത്തെ ഞങ്ങൾക്ക് കൂടുതൽ സവിശേഷമാക്കും. ഞങ്ങളുടെ വിവാഹ വിരുന്നിൽ പങ്കുചേരാനും ഞങ്ങളെ അനുഗ്രഹിക്കാനും…
Read MoreCategory: Movies
ഇഷ്ടനേതാവ് മോദിയോ രാഹുലോ? ഇനിയും ഇവിടെ ജീവിക്കണമെന്ന് ആഗ്രഹം അതിനാൽ മോദിയെന്ന് താപ്സി പന്നു: ചർച്ചയായി വീഡിയോ
ആരാണ് ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവെന്ന ചോദ്യത്തിന് നടി താപ്സി പന്നു നല്കിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു ടെലിവിഷന്‍ പരിപാടിയില്‍ നിന്നുള്ള വീഡിയോ ക്ലിപ്പാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അവതാരകന് താരത്തിനോട് ആരാണ് നിങ്ങളുടെ പ്രിയപ്പെട്ട രാഷ്ട്രീയ നേതാവെന്ന് ചോദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും ചിത്രങ്ങള്‍ താപ്സിയെ കാണിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് താപ്സി ചൂണ്ടിക്കാണിച്ചത്. എന്തുകൊണ്ടാണ് താപ്സി മോദിയെ തെരഞ്ഞെടുത്തതെന്ന് ചോദിച്ചപ്പോൾ താരം നല്കിയ മറുപടിയാണ് വേറലായിരിക്കുന്നത്. ‘എനിക്ക് ഇനിയും ഈ രാജ്യത്ത് ജീവിക്കണം’ എന്നായിരുന്നു അവര്‍ പറഞ്ഞത്. നിരവധിപ്പേരാണ് താപ്സിയുടെ ഈ മറുപടിയെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇതിഹാസപരമായ ട്രോളെന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്.
Read Moreനിയമത്തിന്റെ നൂലാമാലകൾ; യതീന്ദ്രന്റെ പുതിയ ചിത്രം പൂർത്തിയായി
നീതിയും നിയമവും മനുഷ്യ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. കാലങ്ങളായി നിയമപോരാട്ടം നടത്തേണ്ട കേസുകളും ഉണ്ട്. കുടംബ ജീവിതത്തിൽത്തുടങ്ങി പല മേഖലകളിലേക്കും കേസുകൾ കടന്നു വരുന്നു. അതിന്റെ പിന്നാലെയുള്ള കടമ്പകൾ കോടതികളുടെപശ്ചാത്തലത്തിലൂടെ ഗ്രാമീണ ജീവിതവും ചേർത്ത് തികഞ്ഞ സറ്റയറിലൂടെഅവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി പൂർത്തിയായിരിക്കുന്നു. നവാഗതനായ യതീന്ദ്രൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. കാവിലമ്മ പ്രൊഡക്ഷൻസ്, സഞ്ജുജെ ഫിലിംസ് എന്നീ ബാനറുകളിൽ കാഞ്ചന ജയരാജ്, സഞ്ജു ജെ എന്നിവർ നിർമിക്കുന്നു. കമലിനോടൊപ്പം ദീർഘകാലംസഹസംവിധായകനായി പ്രവർത്തിച്ചു പോന്ന വ്യക്തി കൂടിയാണ് യതീന്ദ്രൻ. അൽത്താഫ് സലിമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുകേഷ്, അശോകൻ, ഹരീഷ് കണാരൻ, മിയ, പ്രവീണ, ഡോ. റോണി ഡേവിഡ്, അഭിരാം രാധാകൃഷ്ണൻ, ആനന്ദ് മന്മഥൻ, വിനീത് വിശ്വം, ഗോകുലൻ, നന്ദനാ വർമ്മ, സോഹൻ സീനുലാൽ, അബിൻ ബിനു,…
Read Moreനാല്പതുകളിലെ പ്രണയം തിയറ്ററുകളിൽ
നടനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രമേശ് എസ്. മകയിരം തിരക്കഥയെഴുതി സംവിധാനം ചെയ്ത നാല്പതുകളിലെ പ്രണയം (ലവ് ഇൻ ഫോർട്ടിസ് ) തിയറ്ററിൽ. ആശ വാസുദേവൻ നായർ, ജെറി ജോൺ, കുടശനാട് കനകം, ശ്രീദേവി ഉണ്ണി, മഴ രമേശ്, ഗിരിധർ കൃഷ്ണ, ക്ഷമ, മെർലിൻ, ധന്യ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷഹബാസ് അമൻ, നിത്യ മാമൻ, ഗിരീഷ് നാരായൺ, അന്നപൂർണ പ്രദീപ്, അമൃത ജയകുമാർ, കാഞ്ചന ശ്രീറാം, ഐശ്വര്യ മോഹൻ, ശ്രെയ അന്ന ജോസഫ് തുടങ്ങിയവർ ആലപിച്ച ആറ് ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്. മഴ ഫിലിംസിന്റെ ബാനറിൽ രമേശ് എസ്. മകയിരം നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ്. ജയൻദാസ് നിർവഹിക്കുന്നു. ഗാനരചന- രമേശ് എസ്. മകയിരം,ആശ വാസുദേവൻ നായർ. സംഗീതം-ഗിരീഷ് നാരായൺ, എഡിറ്റർ- ലിനോയ് വർഗീസ്. ആർട്ട്സ്- ശ്രുതി, പ്രൊഡക്ഷൻ കൺട്രോളർ-എൽദോ സെൽവരാജ്, സൗണ്ട്…
Read Moreഫോണിലൂടെ വധഭീഷണി: രൺവീർ-ദീപിക താരദന്പതികൾക്ക് സുരക്ഷ വർധിപ്പിച്ചു
ബോളിവുഡിലെ മാതൃകാ താര ദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. ഇരുവര്‍ക്കും 2024 സെപ്റ്റംബറില്‍ ദുവ എന്ന മകളും ജനിച്ചിരുന്നു. മുംബൈയിലെ ഏറ്റവും ആഡംബര മേഖലയിലാണ് ഇവർ താമസിക്കുന്നത്. ഇപ്പോഴിതാ, ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് രണ്‍വീര്‍ സിങ്ങിന്റെയും ദീപിക പദുക്കോണിന്റെയും മുംബൈയിലെ ആഡംബര അപ്പാര്‍ട്ട്മെന്റിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രണ്‍വീറിന് വാട്സ്ആപ്പ് വഴി ലഭിച്ച വോയ്സ് നോട്ടിലാണ് അജ്ഞാതന്‍ വധഭീഷണി മുഴക്കുകയും കോടിക്കണക്കിന് രൂപ ആവശ്യപ്പെടുകയും ചെയ്തത്. ഭീഷണി ലഭിച്ചതിനു പിന്നാലെ ആറു സായുധ സുരക്ഷാ ഉദ്യോഗസ്ഥരെയും ഒരു പോലീസ് ഉദ്യോഗസ്ഥനെയും വസതിക്കുപുറത്ത് വിന്യസിച്ചു. സ്വകാര്യ ഏജന്‍സിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. എന്നാല്‍, അപ്പാര്‍ട്ട്മെന്റിന്റെ നടത്തിപ്പു ചുമതല വഹിക്കുന്ന സൊസൈറ്റി മാനേജിംഗ് കമ്മിറ്റിയുടെ അനുമതിയില്ലാതെ ആയുധധാരികളായ ഉദ്യോഗസ്ഥര്‍ ഫ്ളാറ്റിന്റെ ലോബിയിലും ജിമ്മിലും കുട്ടികള്‍ കളിക്കുന്ന സ്ഥലത്തും ആയുധങ്ങളുമായി ചുറ്റിത്തിരിയുന്നതു മറ്റു താമസക്കാര്‍ക്കിടയില്‍ വലിയ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്.…
Read More‘കൂടെ ജോലിചെയ്ത സഹപ്രവർത്തകരോട് യാത്ര ചോദിക്കാൻ പോലും അവസരം നൽകാതെ കറിവേപ്പില എടുത്തു പുറത്തിടുന്ന പോലെ ചെയ്തു’: പ്രേം കുമാറിനെ പിന്തുണച്ച് സംവിധായകൻ വിനയൻ
നടൻ പ്രേം കുമാറിനെ പിന്തുണച്ച് സംവിധായകൻ വിനയൻ. പ്രേം കുമാറിനോട് ഒരു വാക്കു പോലും പറയാതെ ഒഴിവാക്കിയത് ശുദ്ധ നെറികേടാണ്. ‘തൂമ്പാപ്പണിക്കു വരുന്ന കൂലിപ്പണിക്കാരനോടു പോലും നാളെ മുതൽ നീ വരണ്ട എന്നു പറഞ്ഞാണല്ലോ നമ്മൾ ഒഴിവാക്കാറുള്ളത്. അല്ലങ്കിൽ പിറ്റേ ദിവസം കിളക്കാൻ വരുമ്പോൾ പറയാതെ വേറൊരുത്തനേ വച്ചെന്നു കണ്ടാൽ അവൻ വഴക്കുണ്ടാക്കും. പക്ഷേ പ്രേം കുമാറിന് കൂടെ ജോലിചെയ്ത സഹപ്രവർത്തകരോട് യാത്ര ചോദിക്കാൻ പോലും അവസരം നൽകാതെ കറിവേപ്പില എടുത്തു പുറത്തിടുന്ന പോലെ ഒഴിവാക്കികൊണ്ട് മാധ്യമങ്ങളിലൂടെ പുതിയ ആളെ നിയമിച്ച വാർത്ത കൊടുക്കുകയാണ് സാംസ്കാരിക വകുപ്പ് ചെയ്തത് എന്ന് വിനയൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… നടൻ പ്രേംകുമാർ പറഞ്ഞതിൽ സത്യവും വസ്തുതയും ഉണ്ട്. ചലച്ചിത്ര അക്കാഡമിയുടെ ചെയർമാൻ എന്ന നിലയിൽ വമ്പൻമാർ ഒക്കെ ചെയ്തതിലും ഭംഗിയായി അതിന്റെ…
Read Moreചലച്ചിത്ര ചെയര്മാന് സ്ഥാനത്തുനിന്ന് നീക്കുമ്പോള്‍ കാണിക്കേണ്ട സാമാന്യ മര്യാദ പോലും കാണിച്ചില്ല, മാന്യതയോടെ പറഞ്ഞുവിടണമായിരുന്നു: പ്രേംകുമാർ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാര്‍. ചലച്ചിത്ര ചെയര്മാന് സ്ഥാനത്തുനിന്ന് നീക്കുമ്പോള്‍ കാണിക്കേണ്ട സാമാന്യ മര്യാദ പോലും തന്നോട് കാണിച്ചില്ല. മാന്യതയോടെ പറഞ്ഞുവിടണമായിരുന്നെന്നും പ്രേംകുമാര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ആശാ വര്‍ക്കര്‍മാരുടെ സമരം പരിഹരിച്ചില്ലെങ്കില്‍ അത് സര്‍ക്കാരിന് ദോഷം ചെയ്യുമെന്ന് സദുദ്ദേശപരമായി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തന്നെ പുറത്താക്കിയതെന്നാണ് കരുതുന്നത്.- പ്രേംകുമാര്‍ പറഞ്ഞു. “ഒരറിയിപ്പുമില്ലാതെയാണ് തന്നെ പുറത്താക്കിയത്. പുറത്താക്കുന്നത് സര്‍ക്കാരിന്റെ വിവേചനാധികാരമാണ്. അതില്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ല. ഒരു സ്ഥാനത്ത് കുറച്ചുകാലമായി പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ നമുക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകരുണ്ട്. അവരോട് ഒരു നന്ദി പറയാനുള്ള അവസരം പോലും ലഭിച്ചില്ലെന്നതാണ് വിഷമം’. “മാന്യമായ യാത്ര അയപ്പ് പോലും ആവശ്യപ്പെടുന്നില്ല. നമ്മുടെ വീട്ടില്‍ ജോലി ചെയ്യുന്ന ഒരാളുണ്ടന്ന് കരുതുക. നാളെ മുതല്‍ അയാള്‍ വരേണ്ടെന്ന് തീരുമാനിച്ചാല്‍ നമ്മള് ഇന്നുതന്നെ അദ്ദേഹത്തോട്…
Read Moreറാപ്പർ ചന്ദൻ ഷെട്ടി നായകനായി അരങ്ങേറ്റം കുറിക്കുന്ന വിദ്യാർഥി വിദ്യാർഥിനികളെ ഫെബ്രുവരി 20ന്
സോഷ്യൽ മീഡിയ താരങ്ങൾക്കും യുവപ്രതിഭകൾക്കുമൊപ്പം കന്നഡയിലെ പ്രമുഖ റാപ്പർ ചന്ദൻ ഷെട്ടി നായകനായി അരങ്ങേറ്റം കുറിക്കുന്ന വിദ്യാർഥി വിദ്യാർഥിനികളെ 20ന് തിയറ്ററുകളിലെത്തും. കാമ്പസിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം ഒരു കംപ്ലീറ്റ് ആക്ഷൻ കാമ്പസ് എന്റർടെയ്നറാണ്. ഒരു കാമ്പസിന്റെ എല്ലാ മനോഹാരിതയും കോര്‍ത്തിണക്കിയ ചിത്രം അരുൺ അമുക്തയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. സുബ്രഹ്മണ്യ കുക്കെ, എ.സി. ശിവലിംഗ ഗൗഡ എന്നിവർ ചേർന്ന് വെറൈറ്റി ക്രിയേഷൻസിന്റെ ബാനറിൽ നിർമിച്ച ഈ ചിത്രത്തിൽ കുമാർ ഗൗഡയാണ് ഛായാഗ്രഹണം. കാമ്പസുകളെ ആവേശഭരിതമാക്കുന്നതിനൊപ്പം, ചില ത്രില്ലർ ഘടകങ്ങളും കോർത്തിണക്കി തമാശയും സൗഹൃദവും പ്രണയവുമെല്ലാം ചേരുന്ന രീതിയിലാണ് ചിത്രം ഒരുക്കിയത്. സൻഹാ സ്റ്റുഡിയോ റിലീസ്, സ്നേഹം മൂവീസ് എന്നിവർ ചേർന്നാണ് ഇന്ത്യയിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്കും കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കുമെന്നാണ് ട്രെയിലർ നല്കുന്ന സൂചന. ചന്ദൻ ഷെട്ടിയെ…
Read More‘കുങ്കുമപ്പൂവിൽ അഭിനയിച്ചിരുന്ന ആ കാലത്ത് ദുബായിൽ നിന്നു വന്നുപോവാനുള്ള ഫ്ളൈറ്റ് ടിക്കറ്റ് താങ്ങാൻ കഴിയുമായിരുന്നില്ല’: ആശാ ശരത്
മിനിസ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തിയ താരമാണ് ആശാ ശരത്. കുങ്കുമപ്പൂവ് എന്ന സീരിയലിലെ പ്രൊഫസർ ജയന്തി എന്ന ആശാ ശരതിന്റെ കഥാപാത്രം അത്ര വേഗത്തിൽ മലയാളികൾ മറന്ന് പോകില്ല. ദുബായിയിൽ നിന്നും ഷൂട്ടിനായി താരം വന്നുപോവുന്നതിന്റെ ചിലവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘കുങ്കുമപ്പൂവിൽ അഭിനയിച്ചിരുന്ന ആ കാലത്ത് എനിക്കു പ്രതിഫലമായി കിട്ടിയിരുന്നത് ഒരു ദിവസത്തിന് 4,500 ആയിരുന്നു. അവസാനമായപ്പോഴേക്കും 5,500 ദിവസത്തിന് ഒക്കെയായി മാറിയിരുന്നു. അന്ന് എനിക്ക് ദുബായിൽ നിന്നു വന്നുപോവാനുള്ള ഫ്ളൈറ്റ് ടിക്കറ്റ് അവർക്ക് താങ്ങാൻ കഴിയുമായിരുന്നില്ല. ദുബായിൽ നിന്നുവന്ന് ചെയ്യുമ്പോൾ ഒരു ലക്ഷത്തോളം ടിക്കറ്റ് വില വരുമായിരുന്നു. ഞാൻ തന്നെയായിരുന്നു നാലു വർഷത്തോളം എന്റെ ടിക്കറ്റ് എടുത്തിരുന്നത്. ആ സീരിയൽ ഞാൻ പണത്തിനു വേണ്ടി ചെയ്തതല്ല. കോസ്റ്റ്യൂം, ജ്വല്ലറി എന്നിവയൊക്കെ നമ്മൾ തന്നെയെടുക്കണമായിരുന്നു. അത്രത്തോളം അതിനോട് കമിറ്റഡായിരുന്നു ഞാൻ.…
Read More‘പ്രണയം നിങ്ങളെ മികച്ചൊരു മനുഷ്യനാക്കി മാറ്റും, അത് നിങ്ങളുടെ ഉള്ളിലെ മുറിവേറ്റ കുട്ടിയെ സുഖപ്പെടുത്തുന്ന പ്രക്രിയയാണ്’: മൃണാൾ ഠാക്കൂർ
പ്രണയമെന്നാല്‍ റീ പാരന്റിംഗ് (വികലമായതോ അപൂർണമായതോ ആയ രക്ഷാകർതൃത്വം (childhood upbringing) മൂലം കുട്ടിക്കാലത്ത് ലഭിക്കാതെ പോയ സ്നേഹം, പരിചരണം, സുരക്ഷ എന്നിവ തെറാപ്പിയിലൂടെയോ സ്വയം പരിചരണത്തിലൂടെയോ മുതിർന്നവരിൽ പുനഃസ്ഥാപിക്കുന്ന പ്രക്രിയയെയാണ് ഇത് സൂചിപ്പിക്കുന്നത്) ആണെന്ന് നടി മൃണാള്‍ താക്കൂര്‍. പ്രണയബന്ധത്തിലുളളവര് പരസ്പരം വളര്‍ത്തിവലുതാക്കുകയാണ് ചെയ്യുന്നതെന്നും, പരസ്പരം ഈഗോ ഇല്ല, പ്രണയം മാത്രമേയുളളൂ എന്ന് പറയാന്‍ കഴിയുന്ന സ്ഥിതിയിലേക്ക് പ്രണയബന്ധങ്ങള്‍ വളരണമെന്നും മൃണാള്‍ താക്കൂര്‍ പറയുന്നു. ‘പ്രണയം എന്നാല്‍ റീപാരന്റിംഗാണ്. കുട്ടിക്കാലത്തെ കുറെ മുറിവുകളും വേദനകളും ട്രോമകളും നമ്മള് ഓരോരുത്തരുടെയും ഉള്ളിലുണ്ടാകും. അമ്മ എപ്പോഴും മകനെ സ്നേഹിക്കും, കാരണം അത് അവരുടെ മകനാണ്. സഹോദരങ്ങളുടെ സ്നേഹവും അങ്ങനെ രക്തബന്ധത്തിന്റെ പുറത്താണ്. ജീവിതപങ്കാളി എന്നാല്‍ അങ്ങനെയല്ല. ഒരു ബന്ധവും അവര്‍ തമ്മിലില്ല. നമ്മുടെ എല്ലാ നന്മകളും കുറ്റങ്ങളും കുറവുകളും അങ്ങനെ എല്ലാം അറിഞ്ഞും അതിനെയെല്ലാം അംഗീകരിച്ചുമാണ് ഒരു പാര്‍ട്ണര്‍…
Read More