പൃഥ്വിരാജിന്‍റെ “ഡ്രൈവർ’ കോട്ടയംകാരനാണ്

നായകനും വില്ലനുമില്ലാത്ത സിനിമ… “അയ്യപ്പനും കോശിയും’ എന്ന ചിത്രത്തെക്കുറിച്ച് പൃഥ്വിരാജിന്‍റെ നിർവചനമാണ്. രണ്ട് വ്യക്തികള്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് സിനിമ പറയുന്നത്. ചിത്രം കണ്ടാൽ എല്ലാവരും ഓർത്തിരിക്കുന്ന, എന്നാല്‍ പെട്ടെന്ന് മനസിലാക്കാന്‍ കഴിയാത്ത മറ്റൊരു മുഖമുണ്ട്. കോശിയുടെ സന്തതസഹചാരിയും ഡ്രൈവറുമായ കുമാരന്‍. സിനിമ കഴിഞ്ഞാൽ കുമാരനാരാണെന്ന് അന്വേഷിക്കുക സ്വാഭാവികം. കുമാരൻ കോട്ടയംകാരനാണ് കോട്ടയം രമേശ്… ഒരു സുപ്രഭാതത്തിൽ സിനിമയുടെ വെള്ളിവെളിച്ചത്തിൽ കടന്നുകൂടിയ നടനല്ല രമേശ്. പതിറ്റാണ്ടുകൾ നാടകത്തിനൊപ്പം ജീവിച്ച നടനാണ്. ഉപ്പും മുളകും എന്ന സീരിയലാണ് രമേശിന് സിനിമക്കാർക്കിടയിൽ മേൽവിലാസം ഉണ്ടാക്കിയത്. അയ്യപ്പനും കോശിയും രമേശന്‍റെ മലയാള സിനിമയിലെ സാന്നിധ്യം അരക്കിട്ടുറപ്പിക്കും. നാലരപ്പതിറ്റാണ്ടിന്‍റെ നാടക പരിചയം നാടകത്തില്‍ 45 വര്‍ഷങ്ങള്‍ അടവ് പയറ്റിത്തെളിഞ്ഞ ശേഷമാണ് രമേശ് സിനിമയിലേക്ക് കാലെടുത്തുവച്ചത്. മഹാരഥന്മാരായ തിലകൻ, എന്‍.എന്‍. പിള്ള, ജഗതി എൻ.കെ. ആചാരി, ജഗതി ശ്രീകുമാർ എന്നിവർക്കൊപ്പവും പ്രവര്‍ത്തിച്ച അനുഭവ സമ്പത്ത് കരുത്തായുണ്ട്. മൂന്ന്…

Read More

ജയലളിത എന്നെപ്പോലെ ആയിരുന്നില്ല: കങ്കണ റണൗത്ത്…

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ചലച്ചിത്ര താരവുമായിരുന്ന ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി എ.എൽ വിജയ് സംവിധാനം ചെയ്യുന്ന തലൈവി എന്ന ചിത്രത്തിൽ ജയലളിതയുടെ വേഷത്തിൽ അഭിനയിക്കുന്നത് ബോളിവുഡ് താരം കങ്കണ റണൗത്ത് ആണ്. ചിത്രത്തിൽ എം.ജി.ആറിന്‍റെ വേഷത്തിലെത്തുന്നത് അരവിന്ദ് സ്വാമിയാണ്. ചിത്രീകരണം ആരംഭിച്ചപ്പോൾ തന്നെ തലൈവി വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കങ്കണയുടെ മേക്കപ്പിനെ ചൊല്ലിയായിരുന്നു ആദ്യവിവാദങ്ങൾ. ചിത്രത്തിന്‍റെ ആദ്യ പോസ്റ്ററുകളിലെ ചിത്രം കണ്ടിട്ട് ഇത് ജയലളിതയാണോ സ്മൃതി ഇറാനിയാണോ എന്നൊക്കെയുള്ള കമന്‍റുകൾ സമൂഹമാധ്യമങ്ങളിൽ വന്നിരുന്നു. ഇപ്പോൾ കങ്കണ ജയലളിതയെപ്പറ്റി പറഞ്ഞ ഒരു പരാമർശം സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ജയലളിത തന്നെപ്പോലെ ഒരു അഭിനേത്രിയായിരുന്നില്ലെന്നും ഐശ്വര്യ റായിയെപ്പോലെ ഒരു ഗ്ലാമർ താരമായിരുന്നുവെന്നുമാണ് കങ്കണ പറഞ്ഞത്. ജയലളിതയുടെ വേഷം ചെയ്യുന്നത് ഒരു വെല്ലുവിളിയാണെന്നും കങ്കണ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അതേസമയം ജലളിത തന്നെപ്പോലെ എല്ലാത്തിനോടും വിമുഖത കാട്ടിയിരുന്നുവെന്നും കങ്കണ പറഞ്ഞു.

Read More

മീര വാസുദേവ്! തിരിച്ചുവരവ് ഗംഭീരം

മോഹന്‍ലാലിന്‍റെ നായികയായി തന്മാത്രയിലൂടെ മലയാള സിനിമയില്‍ പ്രേക്ഷക ഇഷ്ടം നേടിയ നടി മീര വാസുദേവിന്‍റെ മിനിസ്‌ക്രീന്‍ തിരിച്ചുവരവിനു വമ്പന്‍ സ്വീകരണം. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പുതിയ പരമ്പര കുടുംബവിളക്ക് ടെലിവിഷന്‍ റേറ്റിംഗില്‍ ആദ്യ വാരം തന്നെ 14.54 പോയിന്‍റോടെ റിക്കാര്‍ഡ് വിജയമാണ് നേടിയിരിക്കുന്നത്. പോയിന്‍റ് നിലയില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന വാനമ്പാടി പരമ്പരയുടെ 14.96 റേറ്റിംഗ് വരും വാരങ്ങളില്‍ മീരയുടെ കുടുംബവിളക്ക് മറികടക്കുമെന്നാണ് ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത്. മീര തന്നെ പ്രേക്ഷകരോട് സംസാരിക്കുന്ന പരമ്പരയുടെ പ്രമോ കുടുംബ പ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുന്നതായിരുന്നു. 2007-ല്‍ ജീവന്‍ ടിവി സംപ്രേക്ഷണം ചെയ്ത കനല്‍പ്പൂവ് എന്ന പരമ്പരയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് മുമ്പ് മീര നേടിയിട്ടുണ്ട്. തമിഴില്‍ സണ്‍ടിവിയിലെ പരമ്പരയില്‍ ശ്രദ്ധിക്കപ്പെട്ട ഒരു നെഗറ്റീവ് റോളിലും മീര ഇപ്പോള്‍ മിനിസ്‌ക്രീനില്‍ എത്തുന്നുണ്ട്. ജനുവരി 21നു തുടക്കം കുറിച്ച കുടുംബവിളക്ക്…

Read More

വെല്‍ക്കം ബാക്ക് എസ്ജി! അച്ഛനെ അഭിനന്ദിച്ച് ഗോകുല്‍ സുരേഷ്

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടന്‍ സുരേഷ് ഗോപി. അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ടെന്ന സിനിമയിലൂടെയാണ് താരം തിരശീലയില്‍ വീണ്ടും വിസ്മയങ്ങള്‍ സൃഷ്ടിച്ചത്. സുരേഷ് ഗോപിക്കൊപ്പം ശോഭനയും ദുല്‍ഖറും കല്യാണി പ്രിയദര്‍ശനും സിനിമയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിത സുരേഷ് ഗോപിയുടെ മടങ്ങി വരവില്‍ ഏറെ സന്തോഷവാനാണ് മകന്‍ ഗോകുല്‍ സുരേഷ്. “വെല്‍ക്കം ബാക്ക് എസ്ജി’ എന്ന കാപ്ഷനോടെയാണ് താരം അച്ഛന്റെ രണ്ടാം വരവിനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഘോഷമാക്കിയത്. പോസ്റ്റിന് താഴെ സുരേഷ് ഗോപിക്ക് അഭിനന്ദനം നേര്‍ന്ന് ആരാധകര്‍ എത്തുകയാണ്.

Read More

നടനാകണമെന്ന ആഗ്രഹം ഇല്ലായിരുന്നു: ഫഹദ് ഫാസില്‍

നടനാകണമെന്ന ആഗ്രഹം ചെറുപ്പത്തില്‍ തനിക്കില്ലായിരുന്നുവെന്നും മറ്റൊരു ജോലിയും കിട്ടാത്തതിനാലാണ് താന്‍ അഭിനയത്തിലേക്ക് തിരിഞ്ഞതെന്നും നടന്‍ ഫഹദ് ഫാസിൽ. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്. ഞാന്‍ ഡിഗ്രി പോലും പൂര്‍ത്തിയാക്കിയിട്ടില്ല. പഠിക്കാന്‍ മോശമായിരുന്നത് കൊണ്ടല്ല. ഒന്നിലും ശ്രദ്ധകേന്ദ്രീകരിക്കാന്‍ എനിക്ക് കഴിയാഞ്ഞതാണ് അതിന് കാരണം. എന്നാല്‍ പിന്നീട് കിട്ടിയ അഭിനന്ദനങ്ങള്‍ ഇത് തന്നെയാണ് എന്റെ വഴിയെന്ന് ഉറപ്പിച്ചു. ജീവിതകാലം മുഴുവന്‍ സിനിമയില്‍ അഭിനയിക്കണമെന്നില്ല. ചെയ്യാനാകുന്ന അത്രെയും നാള്‍ ഈ ജോലി ചെയ്യും. ഫഹദ് പറഞ്ഞു. ട്രാന്‍സ് ആണ് റിലീസിനൊരുങ്ങുന്ന ഫഹദ് ചിത്രം. നസ്രിയ ആണ് ചിത്രത്തിലെ നായിക. സിനിമ ഫെബ്രുവരി 14ന് തീയറ്ററുകളിലെത്തും.

Read More

രാജമൗലി ചിത്രത്തിനു പ്രതിഫലം വേണ്ടെന്ന് അജയ് ദേവ്ഗൺ

ജൂനിയര്‍ എന്‍ടിആറിനേയും രാംചരണ്‍ തേജയേയും നായകന്മാരാക്കി രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ആര്‍ആര്‍ആര്‍’ല്‍ അഭിനയിക്കുന്നതിന് പ്രതിഫലം വേണ്ടെന്ന് ബോളിവുഡ് നടന്‍ അജയ് ദേവ്ഗണ്‍. ജൂനിയര്‍ എന്‍ടിആറിനും രാംചരണിനും നല്‍കുന്ന അതേ തുകയാണ് രാജമൗലി അജയ് ദേവ്ഗണിനും വാഗ്ദാനം ചെയ്തിരുന്നത്. ഒരു കൂട്ടുകാരന്‍റെ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നതിന് പ്രതിഫലം ആവശ്യമില്ലെന്ന് അജയ് അറിയിക്കുകയായിരുന്നു. ബാഹുബലി-2നുശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ആർആർആറിൽ ബോളിവുഡ് താരം ആലിയ ഭട്ടാണ് നായികയാവുന്നത്. അടുത്ത വര്‍ഷം ജനുവരി എട്ടിനാണ് ചിത്രം തിയറ്ററുകളിലെത്തുക.

Read More

കാലുപൊക്കി സംവിധായകന്‍റെ തോളിൽ! ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ലെന്ന് താരം

ജയസൂര്യ നായകനായെത്തിയ ആക്ഷൻ ചിത്രമായിരുന്നു തൃശൂർ പൂരം. സിനിമയുടെ ചിത്രീകരണത്തിനിടയിലെ രസകരമായ അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ രാജേഷ് മോഹനൻ. തൃശൂര്‍പൂരം പ്രിപ്പറേഷൻസ് എന്ന പേരിൽ ഫേസ്ബുക്കിലാണ് സംവിധായകൻ ജയസൂര്യയ്‍ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുന്നത്. സംവിധായകന്‍റെ തോളില്‍ കാല് കയറ്റി വച്ച് നില്‍ക്കുന്ന ജയസൂര്യയാണ് ചിത്രത്തിൽ. ‘കാല് ഏത് വരെ പൊക്കാന്‍ പറ്റുമെന്നു ചോദിച്ചതാ ഇത്രയ്ക്കും പ്രതീക്ഷിച്ചില്ല’ എന്ന അടിക്കുറിപ്പോടെയാണ് സംവിധായകൻ ചിത്രം പങ്കുവച്ചിരിക്കുന്നത്. പുള്ളുഗിരി എന്ന ഗുണ്ടാ കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിച്ചത്. ചിത്രത്തിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്ന സമയത്ത് ജയസൂര്യയ്ക്ക് പരിക്കേറ്റത് വാർത്തയായിരുന്നു.

Read More

അല്ലു അർജുനെ അറിയില്ലെന്ന് ഷക്കീല; സോഷ്യൽമീഡിയയിൽ വാക്പോര്

തെലുങ്ക് സിനിമയിലെ വിലയേറിയ സൂപ്പര്‍ താരമാണ് അല്ലു അര്‍ജുൻ. തമിഴിലും മലയാളത്തിലും കന്നഡയിലുമൊക്കെ അല്ലു അർജുന് ആരാധകരേറെയുണ്ട്. എന്നാൽ അല്ലു അർജുനെ തനിക്ക് അറിയില്ലെന്നാണ് നടി ഷക്കീല പറയുന്നത്. ഒരു അഭിമുഖത്തിനിടെയാണ് അല്ലു അര്‍ജുന്‍ ആരാണെന്ന് തനിക്ക് അറിയില്ലെന്ന് ഷക്കീല പറഞ്ഞത്. തെലുങ്ക് സൂപ്പര്‍ താരങ്ങളായ മഹേഷ് ബാബു, ജൂനിയര്‍ എന്‍ടിആർ, അല്ലു അര്‍ജുന്‍ എന്നിവരെ കുറിച്ച് ഒരു അഭിമുഖത്തിനിടെയാണ് ഷക്കീലയോട് ചോദ്യമുണ്ടായത്. മഹേഷ് ബാബുവിനെ താൻ സഹോദരനെ പോലെയാണ് കാണുന്നതെന്ന് ഷക്കീല പറഞ്ഞു. ജൂനിയര്‍ എന്‍ടിആര്‍ ആകട്ടെ ഒരു നല്ല നർത്തകനാണെന്നാണ് ഷക്കീല അഭിപ്രായപ്പെട്ടത്. അതേസമയം അല്ലു അര്‍ജുനെ അറിയില്ലെന്നാണ് ഷക്കീല പറഞ്ഞത്. ഷക്കീലയുമായുള്ള അഭിമുഖത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അല്ലു അർജുന്‍റെ ആരാധകർ ഷക്കീലയ്ക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ്. അതേസമയം മഹേഷ് ബാബുവിന്‍റെ ആരാധകരാകട്ടെ ഷക്കീലയെ പിന്തുണയ്ക്കുകയാണ്.

Read More

കുഞ്ഞിക്ക എന്ന പേരിനോട് വളരെ ഇഷ്ടം തോന്നുന്നു: ദുൽഖർ

സൂപ്പർതാരം മമ്മൂട്ടിയെ മമ്മൂക്ക എന്നാണ് ആരാധകർ സ്നേഹപൂർവം വിളിക്കുന്നത്. മകനായ ദുൽഖർ സൽമാനെ ആരാധകർ കുഞ്ഞിക്കയെന്നും വിളിക്കുന്നു. കുഞ്ഞിക്കയെന്ന് തന്നെ ആദ്യം വിളിച്ചതാരെന്ന് ഓർക്കുന്നില്ലെങ്കിലും ആ പേരിൽ സ്നേഹം തുളുന്പി നിൽക്കുന്നുവെന്ന് ദുൽഖർ സൽമാൻ. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കുഞ്ഞിക്ക എന്ന പേരിനോടുള്ള തന്‍റെ ഇഷ്ടം ദുൽഖർ സൽമാൻ വെളിപ്പെടുത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍ എന്നു കേള്‍ക്കുന്നത് ഭയങ്കര ഫോര്‍മലായാണ് ഇന്ന് ഫീല്‍ചെയ്യുന്നത്. സ്കൂൾ പഠന കാലത്തൊക്കെ ഈ പേര് വിളിക്കാൻ പലർക്കും ബുദ്ധിമുട്ടായിരുന്നു. ഡിക്യു എന്നൊക്കെ പലരും വിളിക്കാൻ തുടങ്ങിയത് ഈ പ്രശ്നം കാരണമാണ്. ചിലർ സൽമ എന്നൊക്കെ വിളിച്ചിരുന്നു. പക്ഷെ ഇപ്പോൾ കുഞ്ഞിക്ക എന്ന പേരിനോട് വളരെ ഇഷ്ടം തോന്നുന്നു- ദുൽഖർ പറയുന്നു. അനൂപ് സത്യന്‍ ഒരുക്കുന്ന ‘വരനെ ആവശ്യമുണ്ട്’ ആണ് ദുല്‍ഖറിന്‍റെ പുതിയ ചിത്രം.

Read More

പത്തു വയസുകുറച്ച് ആസിഫ് അലി

മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെൽ‌ദോ എന്ന ചിത്രത്തിലെ ആസിഫ് അലിയുടെ മേക്കോവർ ആണ് ഇപ്പോൾ ചലച്ചിത്രപ്രേമികളുടെ ചർച്ചാവിഷയം. പത്തു വയസു കുറഞ്ഞ ലുക്കിലാണ് ചിത്രത്തിൽ ആസിഫ് അലി എത്തുന്നത്. പുതുമുഖം ഗോപിക ഉദയനാണ് ചിത്രത്തിൽ നായികയാകുന്നത്. സിദ്ധിഖ്, സുധീഷ്, അർജുൻ ഗോപാൽ, നിസ്താർ സേട്ട്, കോട്ടയം പ്രദീപ് തുടങ്ങിയവർ അഭിനയിക്കുന്നു. ലിറ്റിൽ ബിഗ് ഫിലിംസിന്‍റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സംഗീതം ഷാൻ റഹ്മാൻ.

Read More