ദീപികയുടെ ഛപാകിന് നികുതി വേണ്ടെന്ന് മധ്യപ്രദേശ്-ഛത്തീസ്ഗഡ് സർക്കാരുകൾ

ഭോപ്പാൽ: ദീപിക പദുക്കോണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രം ഛപാകിന് നികുതി വേണ്ടെന്ന് മധ്യപ്രദേശ്-ഛത്തീസ്ഡഡ് സർക്കാരുകൾ. ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിന് ഇരുസംസ്ഥാനങ്ങളും നികുതി ഒഴിവാക്കി നൽകിയത്. ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗർവാളിന്‍റെ ജീവിതകഥയെ ആസ്പദമാക്കി മേഘ്ന ഗുൽസാർ ഒരുക്കുന്ന ചിത്രമാണു ഛപാക്. മാലതി എന്നാണ് ദീപിക അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രത്തിന്‍റെ പേര്. വിക്രം മാസിയാണു നായകൻ. 2005-ലാണ് ലക്ഷ്മി അഗർവാളിനെതിരേ ആസിഡ് ആക്രമണമുണ്ടായത്.

Read More

സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നു! മലംഗിന്‍റെ പോസ്റ്ററിന് വിമർശന പെരുമഴ

മോഹിത് സൂരിയുടെ സംവിധാനത്തിലൊരുങ്ങുന്ന മലംഗിന്‍റെ പോസ്റ്ററിന് വിമർശന പെരുമഴ. സിനിമയിലെ പ്രധാനതാരങ്ങളായ ആദിത്യ റോയ് കപൂറും ദിഷ പഠാനിയും ചുംബിക്കുന്നതാണ് പോസ്റ്ററിലുള്ളത്. സമൂഹത്തിന് തെറ്റായ സന്ദേശം ഈ പോസ്റ്റർ നൽകുന്നുവെന്നാണ് വിമർശനമുയരുന്നത്. അനിൽ കപൂർ, കുണാൽ കെമു എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലവ് രഞ്ജൻ, അങ്കുർ ഗാർഗ്, ഭൂഷണ്‍ കുമാർ, കൃഷൻ കുമാർ, ജയ് ഷെവക്രാമൻ എന്നിവരാണ് സിനിമ നിർമിക്കുന്നത്.

Read More

രണ്ടും കൽപ്പിച്ചാണ്! ഫോട്ടോയെ വിമർശിച്ചവർക്ക് ഫോട്ടോകളിട്ട് സോനയുടെ മറുപടി

ബോളിവുഡ് ഗായിക സോന മോഹപത്ര രണ്ടും കൽപ്പിച്ചാണ്. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ സോന പങ്കുവച്ച ചിത്രങ്ങളോട് പലരും രൂക്ഷമായി പ്രതികരിച്ചിരുന്നു. കടൽത്തീരത്ത് കറുത്ത നിറമുള്ള സ്വിംസ്യൂട്ട് ധരിച്ചു നിൽക്കുന്ന തന്‍റെ ചിത്രം സോന പോസ്റ്റ് ചെയ്തിരുന്നു. ചിത്രം സംസ്കാരത്തിനു നിരക്കുന്നതല്ലെന്നും സോന ചെയ്തത് ശരിയായില്ലെന്നും പലരും പ്രതികരിച്ചു. വളരെ ഗൗരവക്കാരിയായ സോന എങ്ങനെയാണ് ഇത്തരം ചിത്രം പോസ്റ്റ് ചെയ്യുന്നത് എന്നാണ് വേറെ ചിലരുടെ സംശയം. സോന ശരീര പ്രദർശനം നടത്തുകയാണെന്നും പ്രതികരിച്ചവരുണ്ട്. എന്നാൽ സോന ഇത്തരം കമന്‍റുകളോടെല്ലാം പ്രതികരിച്ചത് സ്വിം സ്യൂട്ട് ധരിച്ച കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ടാണ്. ഞാൻ ഗൗരവക്കാരിയാണെങ്കിൽ ശരീരം മുഴുവൻ മറച്ചു നടക്കണമെന്നും അല്ലെങ്കിൽ ഖാദി ധരിച്ചു നടക്കണമെന്നുമാണോ നിങ്ങൾ കരുതുന്നത്- സോന ചോദിക്കുന്നു.

Read More

ഞെട്ടിക്കുന്ന അനുഭവം! കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് വെളിപ്പെടുത്തി മൽഹാർ റത്തോഡ്

സിനിമയിലെ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെപ്പറ്റി അടുത്ത കാലത്ത് നടിമാർ വെളിപ്പെടുത്തിയത് വൻവിവാദമായിരുന്നു. ഇപ്പോഴിതാ അത്തരമൊരു അനുഭവത്തെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം മൽഹാർ റത്തോഡ്. പരസ്യരംഗത്തു നിന്നു ചലച്ചിത്രമേഖലയിലെത്തിയ താരമാണ് മൽഹാർ റത്തോഡ്. മുംബൈയിൽ ഒരു പരിപാടിയിൽ സംസാരിക്കവേയാണ് വർഷങ്ങൾക്കു മുന്പ് 65കാരനായ നിർമാതാവിൽ നിന്ന് തനിക്ക് ഞെട്ടിക്കുന്ന അനുഭവമുണ്ടായ കാര്യം മൽഹാർ വെളിപ്പെടുത്തിയത്. ടെലിവിഷൻ രംഗത്ത് സജീവമായി നിന്ന കാലത്താണ് ദുരനുഭവം ഉണ്ടായത്. തന്നോട് മേൽവസ്ത്രം ഉയർത്തിക്കാട്ടാൻ‌ നിർമാതാവ് ആവശ്യപ്പെടുകയായിരുന്നു. ഇതുകേട്ട് താൻ ഞെട്ടിപ്പോയെന്നും മൽഹാർ പറ‍യുന്നു.

Read More

സ്വപ്നങ്ങളിലേക്കു തന്നെ കൈപിച്ചു നടത്തിയ വ്യക്തി! പ്രണയം ജീവിതം മാറ്റിമറിച്ചു; നയൻതാര പറയുന്നു…

വിഘ്നേഷ് ശിവനുമായുള്ള തന്‍റെ പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞ് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര. സീ സിനിമാ അവാർഡ്ദാന വേദിയിലായിരുന്നു നയൻസിന്‍റെ പ്രണയത്തെപ്പറ്റിയുള്ള തുറന്നു പറച്ചിൽ. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും സ്വാധീനമുള്ള അഭിനേത്രി എന്ന പുരസ്കാരം നയൻതാരയ്ക്കായിരുന്നു. സ്വപ്നങ്ങളിലേക്കു തന്നെ കൈപിച്ചു നടത്തിയ വ്യക്തിയാണ് വിഘ്നേഷ് ശിവനെന്നും അദ്ദേഹമൊത്തുള്ള യാത്ര തന്‍റെ പ്രണയത്തെ അങ്ങേയറ്റം മനോഹരമാക്കുകയും ജീവിതത്തെ അപ്പാടെ മാറ്റിമറിക്കുകയും ചെയ്തുവെന്നും നയൻതാര പറഞ്ഞു. ഇത്രയും കാലം തന്നെ പിന്തുണച്ച പ്രേക്ഷകർക്ക് നന്ദി പറയാനും നയൻസ് മറന്നില്ല. രജനീകാന്ത് നായകനാകുന്ന ദർബാർ ആണ് ഇനി നയൻതാരയുടേതായ പുറത്തുവരാനുള്ള ചിത്രം.

Read More

2019ലെ ടോപ്പ് 10 മലയാള സിനിമകൾ2019ലെ ടോപ്പ് 10 മലയാള സിനിമകൾ

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം നേട്ടങ്ങളുടെ കാലഘട്ടത്തിലൂടെയാണ് 2019 കടന്നു പോയത്. മലയാള സിനിമ ആദ്യമായി 200 കോടി ക്ലബ് നേട്ടം കൊയ്തതും ഏറ്റവും ഉയർന്ന ബജറ്റിലുള്ള ചിത്രം ഒരുക്കിയതും പോയ വർഷമാണ്. ജനുവരി ആദ്യവാരം മുതൽ ക്രിസ്മസ് കാലയളവിൽ വരെ 175-ൽ അധികം ചിത്രങ്ങളാണ് തിയറ്ററിലെത്തിയത്. അതിൽ നിന്നും വാണിജ്യപരമായും കലാമൂല്യം കൊണ്ടും ശ്രദ്ധ നേടിയ ടോപ് ടെണ്‍ ചിത്രങ്ങളെ തിരഞ്ഞെടുക്കുന്പോൾ… ലൂസിഫർ മലയാള സിനിമയ്ക്കു ആദ്യമായി 200 കോടി ക്ലബിൽ ഇടം നേടിക്കൊടുത്ത ലൂസിഫറാണ് 2019-ലെ ഏറ്റവും വലിയ വിജയം. മോഹൻലാലിനെ നായകനാക്കി പൊളിറ്റിക്കൽ മാസ് എന്‍റർടെയ്നറാക്കി ചിത്രം ഒരുക്കിയപ്പോൾ സംവിധാനത്തിൽ പ്രഥമ പടിയെങ്കിലും കൃത്യമായ ധാരണ പൃഥ്വിരാജിനുണ്ടായിരുന്നു. അതാണ് വലിയ വിജയമായി മാറിയതും. മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുക്കിയ ചിത്രത്തിൽ ബോളിവുഡ് താരം വിവേക് ഒബ്റോയി, ടോവിനോ തോമസ്, ഇന്ദ്രജിത്ത്, മഞ്ജു വാര്യർ അടക്കം…

Read More

റാമിലെ മോഹൻലാലിന്‍റെ ലുക്ക് പുറത്തുവിട്ടു

റാം എന്ന സിനിമയിലെ മോഹൻലാലിന്‍റെ ലുക്ക് പുറത്തുവിട്ടു. ദൃശ്യത്തിന് ശേഷം മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയാണ് റാം. ഹീ ഹാസ് നോ ബൗണ്ടറീസ് എന്നാണ് സിനിമയുടെ ടാഗ്ലൈൻ. ആക്ഷൻത്രില്ലർ ഗണത്തിലൊരുക്കുന്ന സിനിമയിൽ തമിഴ് താരം തൃഷയാണ് നായിക. ഇന്ദ്രജിത്ത്, സുരേഷ് മേനോൻ, ബോളിവുഡ് താരം ആദിൽ ഹുസൈൻ, സിദ്ധിഖ്, ദുർഗ കൃഷ്ണ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എറണാകുളം, ധനുഷ്കോടി, ഡൽഹി, ഉസ്ബക്കിസ്ഥാൻ, കെയ്റോ, ലണ്ടൻ, കൊളംബോ എന്നീ സ്ഥലങ്ങളാണ് സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനുകൾ. അഭിഷേക് ഫിലിംസിന്‍റെ ബാനറിൽ രമേഷ് പി. പിള്ളയാണ് സിനിമ നിർമിക്കുന്നത്.

Read More

മീര അനിലിന്‍റെ വിവാഹനിശ്ചയം കഴിഞ്ഞു; വരന്‍…

അവതാരിക മീര അനിൽ വിവാഹിതയാകുന്നു. വിഷ്ണു ആണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങിനെത്തിയത്. ചാനൽ പരിപാടികളിലും സ്റ്റേജ് ഷോകളിലും നിറസാന്നിധ്യമായ മീര നർത്തകിയുമാണ്. മീര നാലാഞ്ചിറ മാർ ബസേലിയസ് കോളജ് ഓഫ് എൻജിനിയറിംഗിൽ നിന്നും ബിരുദം എടുത്തിടുണ്ട്. മിലി എന്ന സിനിമയിലും മീര അഭിനയിച്ചിട്ടുണ്ട്.

Read More

കുചേലനായി ജയറാമിന്‍റെ രൂപമാറ്റം

വിജീഷ് മണി സംവിധാനം ചെയ്യുന്ന സംസ്കൃത ഭാഷയിലുള്ള നമോ എന്ന ചിത്രത്തിനുവേണ്ടിയുള്ള ജയറാമിന്‍റെ രൂപമാറ്റം ശ്രദ്ധേയമായിരിക്കുകയാണ്. കുചേലൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയറാം അവതരിപ്പിക്കുന്നത്. ഈ കഥാപാത്രം ചെയ്യുന്നതിനായി തല മൊട്ടയടിക്കുകയും ശരീരഭാരം 20 കിലോ കുറയ്ക്കുകയും ചെയ്തിരിക്കുകയാണ് ജയറാം. 101 മിനിട്ടാണ് സിനിമയുടെ ദൈർഘ്യം. പ്രശസ്ത സംഗീതകാരൻ അനുപ് ജലോട്ടയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.ആറ് ദേശീയ അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള ബി.ലെനിനാണ് നമോയുടെ എഡിറ്റർ. മൈഥിലി ജാവേദ്കർ, രാജ്, മനയൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഇതിനു മുൻപ് രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവർണ്ണതത്ത എന്ന സിനിമയ്ക്കുവേണ്ടി ജയറാം തല മൊട്ടയടിച്ചിരുന്നു.

Read More

ലേലം രണ്ടാം ഭാഗം എപ്പോൾ? സുരേഷ് ഗോപി പറയുന്നു…

സുരേഷ് ഗോപിയുടെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ലേലം. രഞ്ജി പണിക്കരുടെ തിരക്കഥയിൽ ജോഷിയാണ് ലേലം സംവിധാനം ചെയ്തത്. ലേലത്തിന്‍റെ രണ്ടാം ഭാഗം രഞ്ജി പണിക്കരുടെ മകൻ നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുമെന്ന വാർത്തകളെ ആരാധകർ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ പിന്നീട് ലേലം 2 തുടങ്ങുന്നതിനെപ്പറ്റി വാർത്തകളൊന്നുമുണ്ടായില്ല. എന്നാൽ ഇപ്പോൾ ഇതേപ്പറ്റി സുരേഷ് ഗോപി പ്രതികരിച്ചിരിക്കുകയാണ്. ഇപ്പോൾ അഭിനയരംഗത്ത് സജീവമായി നിൽക്കുന്ന രഞ്ജി പണിക്കർക്ക് അഭിനയവും എഴുത്തും ഒന്നിച്ചു കൊണ്ടുപോകാൻ പറ്റുന്നില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ 40 ദിവസത്തെ ഡേറ്റ് ചിത്രത്തിനായി താന്‍ നല്‍കിയിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. പക്ഷെ പിന്നീടാണ് രഞ്ജിക്ക് എഴുതാന്‍ പറ്റില്ലെന്ന് അറിയുന്നതെന്നും സുരേഷ് ഗോപി പറയുന്നു.

Read More