പഞ്ചവടിപ്പാലത്തിൽ നിന്നുമാണ് ആമേൻ ഉണ്ടായത്: ലിജോ ജോസ് പറയുന്നു…

കെ.ജി. ജോർജ് സംവിധാനം ചെയ്ത പഞ്ചവടിപ്പാലത്തിൽ നിന്നുമാണ് ആമേൻ എന്ന സിനിമ ഉണ്ടായതെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. ഒരു സംവാദത്തിനിടെയാണ് സംവിധായകൻ മനസ് തുറന്നത്. ആമേനിൽ പാലത്തിന് പകരം പള്ളിയാണ് ഉപയോഗിച്ചിരിക്കുന്നത്. പള്ളിക്ക് ചുറ്റുമാണ് മറ്റെല്ലാം. ജോർജ് സാർ എടുത്തത് നാളത്തെ സിനിമകളാണെന്നതിൽ യാതൊരു തർക്കവുമില്ല, അദ്ദേഹത്തിന്‍റെ ഓരോ സിനിമയും വ്യത്യസ്തമാണ്. ആർട് സിനിമ, കൊമേഴ്സ്യൽ സിനിമ എന്ന വേർതിരിവ് അദ്ദേഹത്തിനില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. ജോഷി സാറും ജോർജ് സാറും ഒരേ കാലത്ത് സിനിമ ചെയ്തവരാണ്. അതാണ് മലയാള സിനിമയുടെ സുവർണ കാലഘട്ടവും. പിന്നീട് സിനിമ താഴേക്ക് പോയെങ്കിലും ഇപ്പോൾ തിരിച്ചു വരവിന്‍റെ പാതയിലാണ് മലയാള സിനിമ. കെ.ജി. ജോർജിന്‍റെ യവനികയാണ് ഏറ്റവും പ്രിയപ്പെട്ട സിനിമയെന്നും ലിജോ പറഞ്ഞു.

Read More

ഛപക് നിർമിക്കാൻ രണ്‍വീർ സഹായിച്ചോ?; മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് മറുപടിയുമായി ദീപിക

ഛപക് നിർമിക്കുവാൻ ഭർത്താവ് രണ്‍വീർ സിംഗ് സഹായിച്ചിരുന്നോ എന്ന മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് തക്ക മറുപടി നൽകി ദീപിക പദുക്കോൺ. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാളിന്‍റെ ജീവിതം പറയുന്ന സിനിമയുടെ നിർമാതാക്കളിൽ ഒരാളുമാണ് ദീപിക. സിനിമയുടെ ടൈറ്റിൽ സോംഗ് ലോഞ്ചിനിടെയാണ് മാധ്യമപ്രവർത്തകൻ ദീപികയോട് ഈ ചോദ്യമുന്നയിച്ചത്. ഇതിന് മറുപടിയായി ദീപിക പറഞ്ഞതിങ്ങനെ. “ഇത് എന്‍റെ മാത്രം കാശാണ്. ആരാണ് ഇങ്ങനെയൊക്ക പറഞ്ഞുണ്ടാക്കുന്നത്’. രണ്‍വീർ സിനിമയ്ക്കായി പണം മുടക്കി എന്ന് കരുതുന്നത് തെറ്റാണെന്ന് സിനിമയുടെ സംവിധായിക മെഗ്ന ഗുൽസാറും പറഞ്ഞു. ജനുവരി 10ന് സിനിമ തീയറ്ററുകളിലെത്തും.

Read More

നിശബ്ദനായി ഇരുന്നാലേ ജോലി കിട്ടൂ എങ്കിൽ ആ ജോലി എനിക്ക് വേണ്ട: സിദ്ധാർഥ്

നിശബ്ദനായി ഇരുന്നാലേ ജോലി കിട്ടൂ എങ്കിൽ ആ ജോലി എനിക്ക് വേണ്ടന്ന് നടൻ സിദ്ധാർഥ്. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്. നിശബ്ദനായി ഇരുന്നാലേ എനിക്ക് ജോലി കിട്ടൂ എങ്കിൽ ആ ജോലി എനിക്ക് വേണ്ട. ഞാനൊരു 21കാരല്ല. അതുകൊണ്ടു തന്നെ അധികം സംസാരിക്കുന്ന ഒരു കുട്ടി എന്ന് ആരെങ്കിലും വിളിക്കുന്നതിനെ ഞാൻ ഭയപ്പെടുന്നുമില്ല. ഇപ്പോൾ ഞാൻ സംസാരിച്ചില്ലെങ്കിൽ എനിക്ക് കുറ്റബോധം തോന്നും. രാജ്യത്തെ നിശബ്ദരായിരിക്കുന്ന ഭൂരിപക്ഷത്തോടൊപ്പം ചേരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഭാഗ്യവശാൽ ദൈവവും ഈ രാജ്യവും എനിക്ക് ഒരുപാട് നൽകിയിട്ടുണ്ട്. അത്രയധികം പ്രിവിലേജുകളുള്ള എന്നെപ്പോലെ ഒരാൾ സംസാരിച്ചില്ലെങ്കിൽ, പിന്നെ ഈ രാജ്യത്തിന്‍റെ അവസ്ഥ എന്താകും?. ഒരാളുടെ ജീവിതം എങ്ങനെ ജീവിക്കണം എന്ന് ഞാനാർക്കും ക്ലാസെടുത്ത് കൊടുക്കുന്നില്ല. പക്ഷെ എനിക്ക് ഇങ്ങനെയല്ലാതെ ജീവിക്കാനും അറിയില്ല. ഇത്രയും നാൾ ആ കാരണം കൊണ്ട് എനിക്കെന്‍റെ തൊഴിലിൽ യാതൊരു പ്രശ്നവും…

Read More

മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുന്നു…

മമ്മൂട്ടി-മഞ്ജു വാര്യർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ പൂജ നടന്നു. നവാഗതനായ ജോഫിൻ ടി. ചാക്കോയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ പേര് നിശ്ചയിച്ചിട്ടില്ല. ആന്േ‍റാ ജോസഫും ബി. ഉണ്ണികൃഷ്ണനുമാണ് സിനിമ നിർമിക്കുന്നത്. നിഖിൽ ജോർജാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ ആരൊക്കയാണെന്ന് വ്യക്തമല്ല. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണിത്.

Read More

സംവിധായകൻ വൈശാഖിന്‍റെ കാർ അപകടത്തിൽപ്പെട്ടു

സംവിധായകൻ വൈശാഖിന്‍റെ കാർ അപകടത്തിൽപ്പെട്ടു. കോതമംഗലം-മൂവാറ്റുപുഴ റോഡിൽ കറുകടം അമ്പലപ്പടിയിൽ വച്ച് വൈശാഖും കുടുംബവും സഞ്ചരിച്ചിരുന്ന കാർ പിക്ക്അപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കോതമംഗലത്തു നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്നു വൈശാഖ്. അദ്ദേഹത്തിന്‍റെ ഭാര്യയും വാഹനത്തിലുണ്ടായിരുന്നു. രണ്ട് വാഹനത്തിലുമുണ്ടായിരുന്നവർക്കും അപകടത്തിൽ പരിക്കേറ്റങ്കിലും ഗുരുതരമല്ലെന്നാണ് വിവരം.

Read More

2019ലെ ടോപ്പ് 10 നായികമാർ

മലയാള സിനിമയുടെ നായികാ വസന്തങ്ങളിൽ പോയ വർഷം പ്രേക്ഷക മനസ് കീഴടക്കിയ നായകമാർ ഒരുപിടിയുണ്ട്. പുതുമുഖങ്ങളും സീനിയേഴ്സും ഒരുപോലെ ഇടം പിടിച്ച പട്ടികയിൽ ഇക്കുറി പുതിയ പ്രതിഭകളാണ് ആദ്യസ്ഥാനങ്ങൾ നേടിയിരിക്കുന്നത്. 2019-ന്‍റെ നായികമാരായി വിശേഷിപ്പിക്കാവുന്നത് അഹാന കൃഷ്ണയേയും അന്നാ ബെന്നിനേയുമാണ്. ടോവിനോ നായകനായി എത്തിയ ലൂക്കായിലെ നിഹാരിക എന്ന കഥാപാത്രത്തിലൂടെ കാന്പുള്ള കഥാപാത്രങ്ങളെ അനായാസം അവതരിപ്പിക്കാൻ കഴിവുറ്റ പ്രതിഭയാണു താനെന്നു അഹാന തെളിയിച്ചു കഴിഞ്ഞു. പലപ്പോഴും നായകനേക്കാളും കയ്യടി നേടാനും അഹാനയ്ക്കു സാധിച്ചിട്ടുണ്ട്. കുന്പളങ്ങി നൈറ്റ്സിലൂടെ നായികയായി തുടക്കം കുറിച്ച അന്നാ ബെൻ ഹെലനിലൂടെ വിജയം വീണ്ടും ആവർത്തിച്ചു. കുന്പളങ്ങിയിൽ നാട്ടിൻ പുറത്തുകാരിപെണ്‍കുട്ടിയായി ഇഷ്ടം നേടിയ അന്നാ സർവൈവൽ ത്രില്ലറായി എത്തിയ ഹെലനിലൂടെ പ്രേക്ഷകരെ ശരിക്കും ഞെട്ടിക്കുകയായിരുന്നു. മൈൻഡ് ബ്ലോവിങ് പ്രകടനവുമായാണ് പാർവതി തിരുവോത്ത് എത്തിയത്. ആസിഡ് അക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ ജീവിതവും അതിജീവനവുമൊക്കെ ഉയരേ എന്ന ചിത്രത്തിലൂടെ…

Read More

വളരെ കഷ്ടപ്പെട്ട് വളർത്തിയെടുത്ത സിക്സ് പാക്ക് പോയി

വളരെ കഷ്ടപ്പെട്ട് വളർത്തിയെടുത്ത സിക്സ് പാക്കും മസിലുകളുമെല്ലാം ഉണ്ണി മുകുന്ദൻ ഉപേക്ഷിച്ചിരിക്കുകയാണ്. നേരത്തെ തന്നെ ശരീരസൗന്ദര്യത്തിൽ ശ്രദ്ധ പുലർത്തിയിരുന്ന ഉണ്ണി മുകുന്ദൻ മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിനുവേണ്ടി പതിനൊന്നുമാസം നീണ്ട കഠിന പരിശ്രമത്തിലൂടെയാണ് സിക്സ് പാക്കിലെത്തിയത്. എന്നാലിപ്പോൾ മറ്റൊരു ചിത്രത്തിനായി ഇതെല്ലാം ഉണ്ണി ഉപേക്ഷിക്കുകയാണ്. ഫേസ്ബുക്ക് വഴിയാണ് ഉണ്ണി മുകുന്ദൻ തന്‍റെ ആരാധകരോട് ഈ മാറ്റത്തെപ്പറ്റി അറിയിച്ചിരിക്കുന്നത്. തന്‍റെ പഴയ ചിത്രവും പുതിയ ചിത്രവും ഉണ്ണി പങ്കുവച്ചിട്ടുണ്ട്. മാമാങ്കം കഴിഞ്ഞിരിക്കുന്നു. ഇനിയുള്ള യാത്ര പുതിയ കഥാപാത്രത്തിലേക്കുള്ളതാണ്. ചന്ദ്രോത്ത് പണിക്കർക്ക് വേണ്ടി ഉണ്ടാക്കിയെടുത്ത മസിൽ എല്ലാം കഴിഞ്ഞ നാല് മാസം കൊണ്ട് ഒഴിവാക്കിയിരിക്കുകയാണ്.ഇപ്പോൾ നിങ്ങൾ ഈ കാണുന്ന മാറ്റത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നത് എന്‍റെ പുതിയ ചിത്രത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ്. “മേപ്പടിയാൻ” എന്ന അടുത്ത ചിത്രത്തിലെ നായകൻ ജയകൃഷ്ണൻ ഒരു നാട്ടിൻപുറത്തുകാരനായ സാധാരണക്കാരനാണ്. അത്തരമൊരു വേഷം ചെയ്യുന്നതിനായി ഈ…

Read More

ദിലീപ് പേരിൽ മാറ്റം വരുത്തിയോ…?

സിനിമാ മേഖലയിൽ എത്തുന്പോൾ പുതിയ പേരു സ്വീകരിക്കുന്നത് സാധാരണമാണ്. നടന്മാരും നടിമാരും ഇക്കാര്യത്തിൽ വ്യത്യസ്തരല്ല. സിനിമയിൽ മാത്രമായിരിക്കും ഈ പേരുമാറ്റം. പേരുമാറാതെ തന്നെ സ്പെല്ലിംഗിൽ മാറ്റം വരുത്തുന്നതും മറ്റൊരു രീതിയാണ്. ഇക്കാര്യത്തിൽ നടൻമാർ മാത്രമല്ല സംവിധായകരും മുൻപന്തിയിലാണ്. സംഖ്യാശാസ്ത്രവും ജ്യോതിഷവുമൊക്കെയാണ് ഇത്തരം സ്പെല്ലിംഗ് മാറ്റത്തിനു പിന്നിൽ. ജനപ്രിയ നായകൻ ദിലീപാണ് ഇക്കൂട്ടരിൽ ഏറ്റവും ഒടുവിലെത്തിയ ആൾ. കേശു ഈ വീടിന്‍റെ നാഥൻ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് ദിലീപിന്‍റെ പേരിലെ സ്പെല്ലിംഗിൽ മാറ്റം വരുത്തിയിരിക്കുന്നത്. DILEEP എന്നതിന് പകരം DILIEEP എന്നാണ് എഴുതിയിരിക്കുന്നത്. എന്നാൽ ഈ മാറ്റം സിനിമക്ക് വേണ്ടി മാത്രമാണോ അതോ ഔദ്യോഗികമായാണോ എന്ന കാര്യം വ്യക്തമല്ല. ഗോപാലകൃഷ്ണൻ എന്നാണ് ദിലീപിന്‍റെ യഥാർഥ പേര്. കേശു ഈ വീടിന്‍റെ സംവിധാനം ചെയ്യുന്നത് നാദിർഷ ആണ്. സ്വാസികയാണ് നായിക. ഉർവശി ഒരു പ്രധാന പ്രധാന കഥാപാത്രത്തെ…

Read More

കാലിൽ വീണ് യാചിച്ച് പെണ്‍കുട്ടി! ഗൗനിക്കാതെ കരീന – വീഡിയോ

ക്രിസ്മസ്ദിനത്തിൽ മകൻ തൈമൂർ ആലിഖാനോടൊപ്പം കരീന ബാന്ദ്രയിലെ മൗണ്ട് മേരി ദേവാലയത്തിൽ എത്തിയത് വലിയ ചർച്ചയായിരുന്നു. താരത്തിന്‍റ നല്ല പ്രവൃത്തിയിൽ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പേഴിതാ നടിയ്ക്കെതിരേ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം ഉയരുകയാണ്. പള്ളിയിൽ നിന്ന് മടങ്ങി വരവെ ഒരു ചെറിയ പെണ്‍കുട്ടി കരീനയുടെ കാലുകളിൽ വീണ് ഭിക്ഷ യാചിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇത് ശ്രദ്ധിക്കാതെ താരം നടന്നു പോകുകയായിരുന്നു. ഇതിന്‍റെ ദ്യശ്യങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് നടിക്കെതിരേ രൂക്ഷ വിമർശനം ഉയരുന്നത്. നല്ല തിരക്കുള്ള സമയത്തായിരുന്നു കരീനയും മകനും പള്ളിയിൽ നിന്ന് പുറത്തുവന്നത്. ജനത്തിരക്ക് കൂടുന്നതിനു മുൻപ് കാറിനടുത്തേക്ക് തിടുക്കത്തിൽ തീങ്ങുന്നതിനിടെയാണ് ഒരു ചെറിയ പെണ്‍കുട്ടി താരത്തിന്‍റെ കാലുകളിൽ പിടിച്ച് ഭിക്ഷ യാചിച്ചത്. എന്നാൽ ഇത് ശ്രദ്ധിക്കാതെ നടി കാറിന് അരുകിലേക്ക് പോകുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥ കുട്ടിയെ പിടിച്ച്…

Read More

35 വയസുകാരനെ പ്രണയിച്ച് ഹേമമാലിനി!

ബോളിവുഡിൽ മുൻനിര നായികയായി ഒരുകാലത്ത് തിളങ്ങിനിന്ന താരമാണ് ഹേമ മാലിനി. ഒരിടവേളയ്ക്ക് ശേഷം നടി തിരിച്ചെത്തുന്ന ചിത്രമാണ് ഷിംല മിർച്ചി. ഹേമ മാലിനി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്‍റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ പുറത്തിറങ്ങിയിരുന്നു. രാജ്കുമാർ റാവു നായകനാവുന്ന ചിത്രത്തിൽ രകുൽ പ്രീത് സിങും മുഖ്യ വേഷത്തിൽ എത്തുന്നു. 35കാരനെ പ്രണയിക്കുന്ന കഥാപാത്രമായി ചിത്രത്തിൽ ഹേമമാലിനി എത്തുന്നു. മകളുടെ കാമുകനെ പ്രണയിക്കുന്ന അമ്മയുടെ കഥയാണ് സിനിമയിൽ പറയുന്നത്. ചിത്രത്തിൽ രകുൽപ്രീതിന്‍റെ അമ്മയായിട്ടാണ് ഹേമമാലിനി എത്തുന്നത്. രമേഷ് സിപ്പി സിനിമ സംവിധാനം ചെയ്തിരിക്കുന്നു. 2015-ൽ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയായിരുന്നു. എന്നാൽ സിനിമയ്ക്ക് വിതരണക്കാർ ഇല്ലാത്തതിനാൽ പുറത്തിറങ്ങിയിരുന്നില്ല. ഇപ്പോൾ അഞ്ച് വർഷത്തിന് ശേഷമാണ് സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്. ജനുവരി മൂന്നിനാണ് ഷിംല മിർച്ചി റിലീസിനെത്തുന്നത്. ബോളിവുഡ് ചിത്രത്തിന് പിന്നാലെ തമിഴിലും ഹേമമാലിനി എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തല അജിത്ത് നായകനാവുന്ന പുതിയ…

Read More