ഹോളിവുഡ് ചിത്രവുമായി ഒരു കോട്ടയംകാരൻ

ഹോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കോട്ടയംകാരൻ സന്ദീപ് ജെ.എൽ, വ്യത്യസ്തമായൊരു ആക്ഷൻ ചിത്രത്തിന്‍റെ സംവിധായകനായി എത്തുന്നു. ജെ.എൽ.ഫിലിംസ് നിർമ്മിക്കുന്ന ഒൗട്ട്റേജ് എന്ന് പേരിട്ട ഈ ചിത്രം ഉടൻ തിയറ്ററിലെത്തുന്നു. തായ്ക്കൊണ്ട, കുങ്ഫു, മുയിതായ്, തുടങ്ങിയ ആയോധനകലകളിലെ ചാന്പ്യനായ സന്ദീപ് തന്നെയാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. അമിതാഭ് ബച്ചൻ നായകനായ കാണ്ടെ എന്ന ബോളിവുഡ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ ജെഫ് ഡാവീസ് എന്ന ഹോളിവുഡ് നടനും റെസ്‌ലിംഗ് ചാന്പ്യനായ ചാസ് ടെയ്‌ലറും പ്രധാന വേഷത്തിലെത്തുന്നു എന്നത് ഒരു പ്രത്യേകതയാണ്. ഹോളിവുഡിലെയും, കാനഡയിലെയും നടീനടന്മാരും വിയറ്റ്നാമിലെ പ്രഗൽഭരായ സ്റ്റണ്ട് മാസ്റ്റർമാരും ചിത്രത്തിൽ അണിനിരക്കുന്നു .

Read More

കേട്ടറിവിനേക്കാൾ വലുതാണ് പീറ്റർ ഹെയ്ൻ എന്ന സത്യം; പുലിമുരുകനെ അനുകരിച്ച് ദിലീപ്‌

കേട്ടറിവിനേക്കാൾ വലുതാണ് മുരുകനെന്ന സത്യം… പുലിമുരുകനിലെ പ്രശസ്തമായ ഈ ഡയലോഗിനെ അനുകരിച്ച് ദിലീപ്. ആക്ഷൻ കോറിയോഗ്രാഫർ പീറ്റർ ഹെയ്ന് ഒപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ടാണ് ദിലീപ് പുലിമുരുകനിലെ ഡയലോഗിനെ അനുകരിച്ച് കേട്ടറിവിനേക്കാൾ വലുതാണ് പീറ്റർ ഹെയ്ൻ എന്ന സത്യം എന്ന് കുറിച്ചിരിക്കുന്നത്. ഫേസ്ബുക്കിലാണ് ദിലീപ് ചിത്രം പങ്കു വച്ചിരിക്കുന്നത്. ദിലീപിന്‍റേതായി റിലീസ് ചെയ്യാൻ പോകുന്ന ജാക്ക് ആൻഡ് ഡാനിയേലിന്‍റെ ആക്ഷൻ കോറിയോഗ്രാഫർ പീറ്റർ ഹെയ്ൻ ആണ്. കനൽക്കണ്ണൻ, സുപ്രീം സുന്ദർ എന്നിവരും ഈ ചിത്രത്തിന്‍റെ ആക്ഷൻ കോറിയോഗ്രഫിയിൽ പീറ്ററിനൊപ്പം പങ്കാളിയാകുന്നു. എസ്.എൽ പുരം ജയസൂര്യയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. തമിഴ് സൂപ്പർതാരം അർജുൻ ഈ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്നു. സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിനുശേഷം എസ്എൽ പുരം ജയസൂര്യ ദിലീപിനെ നായകനാക്കുന്ന ചിത്രമാണ് ജാക്ക് ആൻഡ് ഡാനിയൽ. ഷിബു തമീൻസ് ആണ്…

Read More

ആട് 3 പ്രഖ്യാപിച്ചു; ഷാജി പാപ്പനും പിള്ളേരും ഓണത്തിനെത്തും

ജയസൂര്യ നായകനായ ആട് പരമ്പരയിലെ മൂന്നാമത്തെ സിനിമ പ്രഖ്യാപിച്ചു. ആട് ഒരു ഭീകരജീവിയാണ്, ആട് 2 എന്നീ സിനിമകൾക്കു ശേഷം ഈ സിനിമയും സംവിധാനം ചെയ്യുന്നത് മിഥുൻ മാനുവൽ തോമസാണ്. നിർമാതാവ് വിജയ് ബാബു, മിഥുൻ മാനുവൽ, ജയസൂര്യ എന്നിവരാണ് പുതിയ പ്രൊജക്ടിനെക്കുറിച്ച് അറിയിച്ചത്. ആട് 2 റിലീസായതിന് പിന്നാലെ സിനിമയുടെ മൂന്നാം ഭാഗമൊരുങ്ങുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അതിനെക്കുറിച്ച് ഔദ്യോഗീക അറിയിപ്പുകളൊന്നുമുണ്ടായിരുന്നില്ല. ആദ്യ രണ്ട് സിനിമകളിലെ താരങ്ങളെല്ലാം തന്നെ മൂന്നാം ഭാഗത്തും അണിനിരക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. ഓണം റിലീസായി സിനിമ തീയറ്ററുകളിലെത്തും. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തൃശൂർ പൂരമാണ് റിലീസിനൊരുങ്ങുന്ന ജയസൂര്യ ചിത്രം.

Read More

പീറ്റർ ഹെയ്ൻ സംവിധായകനാകുന്നു; നായകൻ മോഹൻലാൽ

പ്രശസ്ത സംഘട്ടന സംവിധായകൻ പീറ്റർ ഹെയ്ൻ സംവിധായകന്‍റെ കുപ്പായമണിയുന്നു. മോഹൻലാൽ നായകനാകുന്ന സിനിമയിലൂടെയാണ് പീറ്റർ ഹെയ്ൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ഒരു അഭിമുഖത്തിനിടെയാണ് പീറ്റർ ഹെയ്ൻ ഇതിനെക്കുറിച്ച് സംസാരിച്ചത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സിനിമയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

Read More

സൂപ്പർ ഹിറ്റാണ് ഈ ചികിത്സ: നന്ദി ഡോക്ടറോടും ഇളയ ദളപതിയോടും

ജൻമനാ ചലനശേഷിയും സംസാരശേഷിയും ഇല്ലാതിരുന്ന സെബാസ്റ്റ്യൻ ജീവിതത്തിലേക്കു ചുവടു വച്ചപ്പോൾ മാതാപിതാക്കൾ നന്ദി പറയുന്നത് തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിലെ ഡോ.സതീഷ് വാര്യർക്കും പിന്നെ തമിഴ് സൂപ്പർ സ്റ്റാർ വിജയയ്ക്കുമാണ്. പഞ്ചകർമയും ഫിസിയോതെറാപ്പിയും പിന്നെ വിജയ് മാജിക്കും ചേർത്തായിരുന്നു തമിഴ്നാട് കന്പം ഉത്തമപാളയം സ്വദേശിയായ സെബാസ്റ്റ്യനെന്ന എട്ടു വയസുകാരന്‍റെ ചികിൽസ. ജന്മനാ ചലനശേഷിയും സംസാരശേഷിയും ഇല്ലാതിരുന്ന അവനിന്ന് പിടിച്ചു നടക്കാനും സംസാരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കൊ കഴിയുന്നതിന് പിന്നിൽ അവനും ഡോക്ടർക്കും മാത്രമറിയാവുന്ന ഒരു തന്ത്രമുണ്ട്. ഒന്നര വർഷം മുന്പാണ് മാതാപിതാക്കളായ ജയകുമാറും ഭാനുവും തൊടുപുഴ ജില്ലാആയൂർവേദ ആശുപത്രിയിൽ മകനെ എത്തിക്കുന്നത്. ജനനസമയത്തുണ്ടായ സങ്കീർണതകളാൽ തലച്ചോറിലേയ്ക്കുള്ള ഓക്സിജന്‍റെ അളവ് കുറഞ്ഞതു മൂലം ചലനശേഷിയും സംസാരശേഷിയും നഷ്ടമാകുകയായിരുന്നു. ഒട്ടേറെ ചികിത്സകൾ നടത്തിയെങ്കിലും ഫലമില്ലാതെ കഴിയവേ കുട്ടിയുടെ പിതാവ് ജയകുമാർ രാജാക്കാട് നിർമാണ ജോലിക്കായെത്തിയപ്പോഴാണ് ഡോ. സതീഷ് വാര്യരെ കുറിച്ചറിഞ്ഞ് ഇവിടെ…

Read More

കാറിന് മുകളിൽ ഇരുന്ന് കാട്ടാനയുടെ ആക്രമണം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

വിനോദ സഞ്ചാരികളുടെ കാറിന് മുകളിൽ കയറി ഇരുന്ന കാട്ടാന കാർ തകർക്കുവാൻ ശ്രമിക്കുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തായ്ലൻഡിലെ കാഹു യായ് നാഷണൽ പാർക്കിലാണ് സംഭവം. കാടിനുള്ളിലുടെ സഞ്ചരിക്കുകയായിരുന്ന കാർ ആനയെ കണ്ടപ്പോൾ ഡ്രൈവർ നിർത്തിയിരുന്നു. കാറിന്‍റെ സമീപമെത്തിയ ആന അതിന് മുകളിൽ കയറി ഇരുന്ന് തകർക്കുവാൻ ശ്രമിച്ചു. ആന കാറിന് മുകളിൽ നിന്നും എഴുന്നേറ്റപ്പോൾ മാത്രമാണ് ഡ്രൈവർക്ക് കാറുമായി മുൻപോട്ട് പോകുവാൻ സാധിച്ചത്. ഈ കാറിന് മുൻപിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിൽ സഞ്ചരിച്ചവരാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. കാറിനുള്ളിലുണ്ടായിരുന്നവർക്ക് പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read More

തെരുവ് ബാലന് ബിസ്ക്കറ്റും പണവും നൽകി ജാൻവി കപൂർ

സഹായത്തിനായി കൈനീട്ടിയ തെരുവ് ബാലന് ബിസ്ക്കറ്റും പണംവും നൽകി ജാൻവി കപൂർ. ബ്യൂട്ടിപാർലറിലേക്ക് കാറിൽ വന്നിറങ്ങിയപ്പോഴാണ് താരത്തിന്‍റെ മുൻപിൽ സഹായത്തിനായി തെരുവ് ബാലൻ കൈനീട്ടിയത്. കാറിന്‍റെ ഡോർ തുറന്ന ജാൻവി കാറിനുള്ളിൽ നിന്നും ബിസ്ക്കറ്റ് എടുത്ത് കുട്ടിക്ക് നൽകി. പിന്നീട് ജാൻവി കുട്ടിക്ക് പണവും നൽകി. സമീപമുണ്ടായിരുന്നവർ പകർത്തിയ ദൃശ്യങ്ങൾ വൈറലായി മാറുകയാണ്. ജാൻവിക്ക് സോഷ്യൽമീഡിയയിൽ അഭിനന്ദന പ്രവാഹമാണ്.

Read More

കാൻസർ രോഗികളെ സഹായിക്കാൻ ചെയ്ത പെയിന്‍റിംഗ് വിവാദത്തിൽ; വിശദീകരണവുമായി സണ്ണി ലിയോണി

കുറച്ചുപേരെ സഹായിക്കാൻ തോന്നുന്നത് തെറ്റാണോ… ഈ ചോദ്യമാണ് സണ്ണി ലിയോണിന് ഇപ്പോഴുള്ളത്. സണ്ണി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് താരത്തിന് പൊല്ലാപ്പായത്. കാൻസർ രോഗികളെ സഹായിക്കാനായി ചെയ്ത ഒരു പെയിന്‍റിംഗാണ് വിവാദമായിരിക്കുന്നത്. ഇതിനെതിരെ ഡയറ്റ് സബിയ എന്ന അക്കൗണ്ടിൽ നിന്നാണ് വിമർശനം ഉയർന്നത്. പെയിന്‍റിംഗിന്‍റെ യാഥാർഥ ഉടമ താരമല്ലെന്നും അയാൾക്ക് ഒരു കടപ്പാടും നൽകാതെ ചിത്രം സ്വന്തമെന്ന് കാണിച്ച് വിൽക്കുന്നത് മോശമാണെന്നും കമന്‍റിൽ വ്യക്തമാക്കുന്നുണ്ട്. സംഭവം ചർച്ചാ വിഷയമായപ്പോൾ വിമർശനത്തിന് മറുപടിയുമായി സണ്ണി ലിയോൺ രംഗത്തെത്തി. ഈ കലാസൃഷ്ടിയുടെ ഒരു ചിത്രം തനിക്ക് ലഭിക്കും. തുടർന്ന് അത് പെയിന്‍റ് ചെയ്യാമെന്ന് വിചാരിക്കുകയുമായിരുന്നു. എനിക്ക് ഇഷ്ടപ്പെട്ട കലാസൃഷ്ടി ഞാൻ പെയിന്‍റ് ചെയ്തുവെന്ന് മാത്രമേയുള്ളൂ. അത് കാൻസർ രോഗികൾക്കായുള്ള ചാരിറ്റി പ്രവർത്തനത്തിനായി നൽകിയെന്നും താരം പറഞ്ഞു. തന്‍റെ ഈ പ്രവൃത്തി ഇഷ്ടമായില്ലെങ്കിൽ തന്നോട് ക്ഷമിക്കണമെന്നും സണ്ണി പറഞ്ഞു. കുഞ്ഞുങ്ങളെ സഹായിക്കാനുള്ള…

Read More

ഈജിപ്തിൽ പ്രദർശിപ്പിക്കുന്ന ആദ്യ തമിഴ്ചിത്രമായി ബിഗിൽ

വിജയ്-ആറ്റ്ലി കൂട്ടുകെട്ടിലൊരുങ്ങിയ ബിഗിൽ മികച്ച പ്രതികരണം നേടി തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിത ചിത്രം ഈജിപ്തിലും പ്രദർശിപ്പിച്ചിരിക്കുകയാണ്. ഇതോടെ ഈജിപ്തിൽ പ്രദർശിപ്പിക്കുന്ന ആദ്യ തമിഴ് ചിത്രമെന്ന ബഹുമതി ബിഗിൽ സ്വന്തമാക്കി. രണ്ട് വേഷങ്ങളിലാണ് സിനിമയിൽ വിജയ് പ്രത്യക്ഷപ്പെടുന്നത്. നയൻതാരയാണ് ചിത്രത്തിലെ നായിക. എജിഎസ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിലാണ് ചിത്രം നിർമിച്ചത്.

Read More

ദളപതി 64-ൽ  ഗൗരി കിഷൻ

96 എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ഗൗരി കിഷന് വിജയ് നായകനാകുന്ന ദളപതി 64-ൽ ഇടം കിട്ടി. ഒരു കോളജ് വിദ്യാർഥിനിയായിട്ടാണ് ഗൗരി വിജയ് ചിത്രത്തിലെത്തുന്നത്. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി, ആന്‍റണി വര്‍ഗീസ്, ശാന്തനു തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറമിയ തുടങ്ങിയവരാണ് ഈ ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

Read More